Thursday, August 27, 2009

കാറോട്ടം അമിതവേഗക്കാരെ അമേരിക്കൻ സ്റ്റൈലിൽ പിടിക്കും



[
Minister for Transport Mathew T. Thomas flagging off a Speed Tracer in the city on Tuesday- The HINDU report dated 04/04/2007]

പടത്തിൽ കാണുന്നതു വെറും റ്റാറ്റാ ഇൻഡിഗോ കാറല്ല. അതിനകത്ത് എന്തെല്ലാം സംവിധാനങ്ങൾ ഉണ്ടെന്നോ? ഡ്രൈവിംഗ്, ഹെഡ് ലൈറ്റിന്റെ ഉപയോഗം അമിത ഭാരം മുതലായവയുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കുന്നതിനു ലേസർ സ്പീഡ് വീഡിയോ സംവിധാനം, വി.എച്ച്.എസ്സ് റിക്കാർഡർ, കളർ എൽ.സി.ഡി മോണിറ്റർ, ബ്രീത്ത് അനലൈസർ മുതലായ സജ്ജീകരണങ്ങളോടു കുടിയ സ്പീഡ് ട്രേസർ ആയി പ്രവർത്തിക്കുന്നതിനുള്ള ആറ് വാഹനങ്ങളിൽ ഒന്നാണ് ഇക്കാണുന്നത്.

ഏപ്രിൽ 3, 2007 ൽ ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ശ്രി. മാത്യൂ ടി തോമസ് തിരുവനന്തപുരത്തുള്ള സ്പീഡ് ട്രേസറെ ഫ്ലാഗ് ഓഫ് ചെയ്തു പ്രവർത്തനം തുടങ്ങിയതായി പ്രഖ്യാപിക്കുന്നതാണു ചിത്രം. ഓരോ വാഹനത്തിലും ഒരു മോട്ടോ വെഹിക്കിൾ ഇൻസ്പെക്ടറും, രണ്ട് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും സദാ ജാഗരൂകരായി ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നി ആർ.ടി.ഓ മാർക്കും, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം എന്നീ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാർക്കുമായി
ഈ ആറു വാഹനങ്ങളെ വീതിച്ചു നൽകിയെന്നാണു അന്നത്തെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ സർക്കാർ ഫയലുകളിൽ കാണുന്നത് 6 വാഹനങ്ങൾ അഞ്ചു റിജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾക്കും (ആർ.ടി.ഓ) ട്രാൻസ്പോർട്ട് കമ്മിഷ്ണറുടെ മൊബൈൽ സ്ക്വാഡിനും കൂടി 2006 ജൂണിൽ വിതരണം ചെയ്തു എന്നാണു. അപ്പോൾ ഏപ്രിൽ 3 ലെ ഈ പടത്തിൽ കണ്ടത് വെറും ഷോ.

സംഗതി എങ്ങനെയായാലും ഫ്ലാഗ് ഓഫ് ചെയ്ത അന്നല്ലാതെ പിന്നൊരു ദിവസവും ഈ വാഹനങ്ങൾ സ്പീഡ് ട്രേസർ ആയി പ്രവർത്തിച്ചില്ലാ എന്നതാണു സത്യം. കാരണം, ആദ്യദിവസത്തെ പ്രവർത്തനം കൊണ്ടുതന്നെ അതിലെ ഉപകരണങ്ങൾ കേടായി. പിന്നെ ഇന്നുവരെ അതിനെ നന്നാക്കിയെടുക്കാനുള്ള ശ്രമങ്ങൾ വിജയിച്ചതുമില്ല. സ്പീഡ് ട്രേസർ എന്നു വെണ്ടക്കാ വലിപ്പത്തിൽ എഴുതിയ വാഹനങ്ങൾ നിരത്തിലൂടെ ഓടുന്നതു കണ്ട് ജനം പുളകം കൊള്ളൂന്നുണ്ടായിരിക്കണം. കഷ്ടം, പൊതുജനം എന്നും കഴുതകളാണല്ലോ.

ഇനി ഇതിന്റെ പിന്നാമ്പുറത്തേക്ക് കടക്കാം.

ടയോട്ടാ ക്വാളിസ് മോഡൽ കാറുകൾ 6 എണ്ണം വാങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനം പ്രാവർത്തികമാക്കാറായപ്പോൾ ടയോട്ടാ കമ്പനി ക്വാളിസ് മോഡൽ കാറുകളുടെ നിർമ്മാണം നിറുത്തി. കാർ വാങ്ങാനുള്ള നടപടിക്രമം വീണ്ടും ഒന്നേന്ന് തുടങ്ങി അവസാനം 6 റ്റാറ്റാ ഇൻഡിഗോ കാറുകൾ കൊച്ചിയിലെ റ്റാറ്റാ മോട്ടേർസിൽ നിന്നും 24.88 ലക്ഷം രൂപക്ക് 2006 മാർച്ചിൽ വിലക്കു വാങ്ങി. കൂടെ, ലേസർ അടിസ്ഥാനമാക്കിയുള്ള കളർ ഡിജിറ്റൽ വീഡിയോ ക്യാമറയോടുകൂടിയ സ്പീഡ് വീഡിയോ
സിസ്റ്റം, റിമോട്ട് കണ്ട്രോളോടുകൂടി ഡി.വി.ഡി റിക്കാർഡിംഗ് സംവിധാനം, കളർ വീഡിയോ എൽ.സി.ഡി.മോണിറ്റർ എന്നിവയടങ്ങിയ സ്പീഡ് ട്രേസർ സംവിധാനം ആറു കാറുകൾക്കും കൂടി 78.78 ലക്ഷം രൂപക്ക് ന്യൂഡൽഹിയിലെ ടർബൊ കൺസൾട്ടൻസി സർവ്വിസിൽ നിന്നും വാങ്ങി. സർക്കാർ രേഖകൾ പ്രകാരം 2006 ജൂണിലാണ് റ്റാറ്റാ ഇൻഡിഗൊ കാറുകളെ വിതരണം ചെയ്തത്. അന്നൊന്നും ഒരു ഉപകരണങ്ങളും അതിനകത്ത് ഘടിപ്പിച്ചിരുന്നില്ല. ഘടിപ്പിക്കുന്നതിൽ ഉണ്ടായ കാലതാമസവും, ഉപകരണങ്ങളിലെ ചില തകരാരുകൾ മൂലവും വേഗതകണ്ടുപിടിക്കുന്നതിനുള്ള ഉപകരണങ്ങൾ വാഹനത്തോടൊപ്പം ഈ ഓഫീസുകൾക്ക് വിതരനം ചെയ്തില്ല. ന്യൂന്നതകൾ പരിഹരിച്ച് ഉപകരണങ്ങൾ വാഹനത്തിൽ ഘടിപ്പിച്ചതിനു ശേഷം 2007 ഏപ്രിലിൽ വീണ്ടും വാഹനങ്ങൾ വിതരണം ചെയ്തു.

ഉപയോഗിച്ചു നോക്കിയപ്പോൾ ഉപകരണങ്ങൾ വീണ്ടും തകരാറിലായി. അതുകൊണ്ട് നിർദ്ദിഷ്ട ലക്ഷ്യങ്ങൾക്കായി ഒരു വാഹനവും ഉപയോഗിക്കാൻ കഴിഞ്ഞില്ല. ട്രാൻസ്പോർട്ട് കമ്മീഷ്ണറുടെ ഓഫിസിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ പ്രകാരം ഈ വാഹനങ്ങൾ സ്പീഡ് റഡാറുകൾ നീക്കം ചെയ്തതിനു ശേഷം മറ്റാവശ്യങ്ങൾക്കായി ഇപ്പോൾ ഉപയോഗിച്ചു വരുന്നു എന്നാണു.

ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനു ജീവനക്കാർക്ക് നൽകിയ പരിശീലനം അപര്യാപ്തമാണെന്നു ആർ.ടി.ഓ മാർ പരാതിപ്പെട്ടെങ്കിലും, അതു കേൾക്കാൻ ആളുണ്ടായില്ല.

അങ്ങനെ മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിനു 2006 മാർച്ചിൽ വാങ്ങിയ ഉപകരണങ്ങൾ പോരായ്മ കാരണം നിഷ്ക്രിയമായി കിടക്കുകയും ഇതിനായി നേരിട്ട 81.93 (ടാക്സ് ഉൾപ്പടെ) ലക്ഷം രൂപയുടെ ചെലവ് നിഷ്ഫലമാവുകയും ചെയ്തു വെന്നു സി.ഏ.ജി റിപ്പോർട്ട് ചെയ്തിരിക്കുന്നു. അമിതവേഗം കണ്ടെത്തുക എന്ന ലക്ഷ്യം ഇന്നും നിറവേറ്റാൻ കഴിയുന്നുമില്ല.

‘സർക്കാർ പരിപാടികളുടേ ആധുനികവൽക്കരണം‘ പരിപാടിക്ക് കീഴിൽ “റോഡ് ഗതാഗതത്തിൽ സുരക്ഷിതത്വ പരിഗണന” (SAFE) എന്ന പദ്ധതിക്ക് വേണ്ടി സജ്ജീകരിച്ച ഈ വാഹനങ്ങളിൽ ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്നു ആലപ്പുഴയിലെ ജനങ്ങൾ നേരത്തേ തന്നെ അറിയുവാൻ ഇടയായി. കാരണം, മേയ് 12,2007 ൽ ആലപ്പുഴയിൽ വച്ച് ഈ വാഹനങ്ങളിൽ ഒന്നിനു അപകടം സംഭവിച്ചു. അന്നു ഓടിക്കൂടിയ ജനം കണ്ടത് ‘സ്പീഡ് ട്രേസർ’ എന്നു പുറമേ എഴുതിയ ഒരു പോലീസ് വാഹനം അമിതവേഗത്തിൽ ഓടിയതു കാരണം അപകടത്തിൽ പെട്ടതും അതിനകത്ത് ഇപ്പറഞ്ഞ ഒരു ഉപകരണവും ഇല്ലെന്നുള്ളതുമാണു. (THE HINDU DATED Saturday, May 12, 2007 reported the accident)

As per the Government notification of 1996, the maximum speed limit for medium and heavy transport vehicles in the Highways is 60 kms/hr, 70 kms/hr for light motor vehicles, 60 kms/hr for light transport vehicles and 50 kms/hr for motorcycles. The speed limit fixed for motorcycles near schools is 25 kms/hr, 40 kms/hr in ghat roads, corporation and municipal limits and 50 km/hr in other roads. In the case of LMV's, it is 25 and 40 and 70 kms/hr respectively. The speed limit for autorickshaws has been fixed at 25, 30 and 40 kms/hr respectively while it is 25, 40 and 60 kms/ hr respectively for light transport vehicles. In the case of medium and heavy transport vehicles, it has been fixed at 15, 35 and 60 kms/hr.

ഇപ്പോൾ വാങ്ങിയ ഉപകരണങ്ങൾ ലേസർ രശ്മികൾ കൊണ്ട് പ്രവർത്തിപ്പിക്കുവാൻ കഴിവുള്ളവയാണു. എന്നാൽ ഇതിനു മുമ്പും അമിത വേഗത കണ്ടുപിടിക്കുവാനുള്ള വാഹനങ്ങൾ നമ്മുടെ സംസ്ഥാനത്തുണ്ടായിരുന്നു. പക്ഷേ അവയെല്ലാം റേഡിയോ ഫ്രീക്കൻസി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഘടിപ്പിച്ചവയായിരുന്നു. അത്തരത്തിലൊന്നിന്റെ പടം താഴെ കാണാം.




ആധാരം: സി.ഏ.ജി.റിപ്പോർട്ട് 2008 (സിവിൾ) /4.3.6
കടപ്പാട്: വിവരാവകാശ നിയമം
പടങ്ങൾക്ക് കടപ്പാട് ‘ഹിന്ദു’ പത്രത്തിനോട്.





ആഗസ്റ്റ് 27,2009 ലെ മനോരമ പത്രത്തിൽ ഈ വിഷയത്തെ സംബന്ധിച്ച് വന്ന ഒരു വാർത്ത ഇതോടൊപ്പം ചേർക്കുന്നു:

അപകട മേഖലകളില്‍ വേഗപരിധി 40 കിലോമീറ്ററാക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് അപകട സാധ്യതയുണ്ടെന്നു കണ്ടെത്തിയ216 സ്ഥലങ്ങളില്‍

വേഗപരിധി 40 കിലോമീറ്ററായി നിജപ്പെടുത്താന്‍ റോഡ് സുരക്ഷാ അതോറിറ്റി തീരുമാനിച്ചു. കണ്ടെയ്നര്‍ ലോറികളുടെ നീക്കം രാത്രി എട്ടു മുതല്‍ രാവിലെ എട്ടു വരെ മാത്രം അനുവദിച്ചാല്‍ മതിയെന്നും ഗതാഗത മന്ത്രി ജോസ് തെറ്റയിലിന്റെയും പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫിന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

റോഡ് അപകടങ്ങളില്‍ സംസ്ഥാനത്ത് വര്‍ഷം നാലായിരത്തോളം പേര്‍ കൊല്ലപ്പെടുന്നതായി മനോരമ
പ്രസിദ്ധീകരിച്ച 'വഴിക്കണ്ണ് പരമ്പരയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു
അതോറിറ്റിയുടെ നിര്‍ണായക യോഗം. രണ്ടു വര്‍ഷം മുന്‍പു രൂപം കൊണ്ട അതോറിറ്റിയുടെ ശക്തമായ ആദ്യ തീരുമാനമാണിത്. സംസ്ഥാനത്ത് ആകെ 896 സ്ഥലങ്ങളിലാണ് അപകട സാധ്യതയെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പഠനത്തില്‍ കണ്ടത്. ഇതില്‍ 216 സ്ഥലങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാനാണു തീരുമാനം. ദേശീയ, സംസ്ഥാന പാതകളിലാണു പ്രധാനമായും ഇൌ അപകട മേഖലകള്‍. 40 കിലോമീറ്റര്‍ വേഗപരിധി എല്ലാ വാഹനങ്ങള്‍ക്കും നിര്‍ബന്ധമാക്കും. കൊച്ചി തുറമുഖത്തേക്കുളള കണ്ടെയ്നര്‍ ലോറികളുടെ നീക്കം ദേശീയ പാതയില്‍ വന്‍ ഗതാഗത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണു വിലയിരുത്തല്‍. ഇത് ഒഴിവാക്കാനാണ് അവയുടെ ഗതാഗത നിയന്ത്രണം. പകല്‍ പാര്‍ക്കിങ് മേഖലകളില്‍ കണ്ടെയ്നറുകള്‍ നിര്‍ത്തിയിടണം. രാത്രി ആവശ്യത്തിന്
പാര്‍ക്കിങ് ലൈറ്റുകള്‍ തെളിക്കാതെ റോഡരികില്‍ വലിയ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന നടപടിക്കും
ഇതോടെ അവസാനമാകും. വെളിച്ചമില്ലാത്ത ഇത്തരം വാഹനങ്ങളില്‍ ഇടിച്ചു നിരവധി അപകടങ്ങളാണ് ഹൈവേകളില്‍ ഉണ്ടാകുന്നത്.

രാത്രി റോഡരികിലെ പാര്‍ക്കിങ് ഹൈക്കോടതി തന്നെ നിരോധിച്ച കാര്യവും യോഗത്തില്‍ ചൂണ്ടിക്കാട്ടി.
വേഗനിയന്ത്രണത്തിന് മോട്ടോര്‍ വാഹന വകുപ്പ് 13 ഇന്റര്‍സെപ്റ്ററുകള്‍ കൂടി വാങ്ങും. നിലവില്‍
നാലെണ്ണമാണുള്ളത്. ഇവ കാര്യക്ഷമമല്ലെന്ന വിമര്‍ശനം ഉണ്ടായി. പുതുതായി ലഭിക്കുന്ന
ഇന്റര്‍സെപ്റ്ററുകള്‍ പൂര്‍ണമായും നിരത്തില്‍ പ്രവര്‍ത്തനസജ്ജമായിരിക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു.
ജില്ലാ റോഡ് സേഫ്റ്റി കൌണ്‍സിലുകളുടെ അധികാരങ്ങള്‍ വിപുലീകരിക്കും. 50,000 രൂപ വരെ ചെലവു വരുന്ന ജോലികള്‍ ഇവര്‍ക്കു തന്നെ പൂര്‍ത്തിയാക്കാം. സ്കൂള്‍ ബസുകളില്‍ എമര്‍ജന്‍സി എക്സിറ്റ്, സ്പീഡ് ബ്രേക്കറുകള്‍ എന്നിവ സ്ഥാപിക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉടനടി ഉണ്ടാകും.

നിയമ, ആരോഗ്യ, പൊലീസ്, ഗതാഗത, പൊതുമരാമത്ത് വകുപ്പുകള്‍ ഒന്നിച്ചായിരിക്കും പ്രവര്‍ത്തിക്കുക.
നിലവില്‍ ഇത്തരം ഏകോപനത്തിന്റെ അഭാവം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി വിലയിരുത്തി. ബന്ധപ്പെട്ട വകുപ്പുകള്‍ യോഗം ചേര്‍ന്നു നിര്‍ദേശങ്ങള്‍ എക്സിക്യൂട്ടീവ് കൌണ്‍സിലിനു സമര്‍പ്പിക്കണം. ഒക്ടോബറില്‍ അതോറിറ്റി വീണ്ടും ചേരും. ഇന്നലത്തെ യോഗത്തില്‍ ഉയര്‍ന്ന വിവിധ നിര്‍ദേശങ്ങളും ഒക്ടോബറിലെ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഉള്‍നാടന്‍ ജലഗതാഗതം പ്രോല്‍സാഹിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശവും ചര്‍ച്ച ചെയ്തു. ഇതിനായി കേന്ദ്ര സഹായം അഭ്യര്‍ഥിക്കാനും തീരുമാനമായി. മന്ത്രിമാര്‍ക്കു പുറമെ ചീഫ് സെക്രട്ടറി നീല ഗംഗാധരന്‍, ട്രാഫിക് ഐജി: ബി.സന്ധ്യ, ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി പി.കെ. മനോജ് കുമാര്‍, കമ്മിഷണര്‍ പ്രേംശങ്കര്‍ എന്നിവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
-------------------------------------------------------

അപ്പോൾ, മന്ത്രിയെ ഉപദേശിച്ച ഉദ്ദ്യോഗസ്ഥർക്ക് പോലും ഇപ്പോൾ അറിയില്ല, നാലെണ്ണമല്ല അഞ്ചാണു നിലവിലുള്ള സംവിധാനമെന്നു. അതുമുഴുവൻ കേടായി കിടക്കുന്നു എന്നു വെളിപ്പെടുത്തുന്നതിനു പകരം മന്ത്രി പറഞ്ഞത് ഇവ കാര്യക്ഷമമല്ലെന്നാണു. എന്നിട്ടും 13 എണ്ണം കൂടി വാങ്ങാൻ പോകുന്നുവത്രേ.

Thursday, August 6, 2009

സേവി മനോമാത്യൂവിന്റെ തേയിലതോട്ടത്തിൽ ഹെലിപ്പാട്; 75.42 ലക്ഷം രൂപ വെറുതേ കളഞ്ഞു

തിരുവനന്തപുരത്ത് പൊന്മുടിക്കടുത്ത് ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (IIST) ശിലാസ്ഥാപനം നടത്തുന്നതിനു ഇൻഡ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാർ ചെലവിൽ ഒരു ഹെലിപ്പാടും അതിനോടനുബന്ധിച്ചുള്ള മറ്റു മരാമത്തു പണികളും നിർമ്മിക്കാൻ സർക്കാർ അനുമതി നൽകി. ആകെ ചെലവിന്റെ പകുതി VSSC വഹിക്കണമെന്നും തീരുമാനിച്ചു. ഏതാണ്ട് 151 ലക്ഷം രൂപയും ചെലവിട്ടു. പകുതിയോളം പണി പൂർത്തിയാക്കി.

പക്ഷേ, പ്രധാനമന്ത്രി വന്നില്ല. VSSC ഒരു ഇൻസ്റ്റിറ്റ്യൂട്ടും അവിടെ തുടങ്ങിയതും ഇല്ല. മുടക്കിയ തുകയുടെ പകുതി (75.42 ലക്ഷം രൂപ) സർക്കാർ ഖജനാവിനു പോയി കിട്ടിയതുമാത്രം മിച്ചം. ISRO യിൽ നിന്നും കിട്ടാനുള്ള പകുതി (37.71 ലക്ഷം രൂപ) കിട്ടിയതുമില്ല.

സംഗതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ദർഘാസ് നടപടികൾ ഒഴിവാക്കി മതിപ്പ് തുകയുടെ 14.9% മുകളിൽ പണികൾക്ക് തിരുവനന്തപുരം റോഡ് ഡിവിഷൻ എക്സിക്കൂട്ടിവ് എഞ്ചിനിയർ കരാർ ഉറപ്പിക്കുകയായിരുന്നു. 2007 ആഗസ്റ്റ് 14 നു സ്ഥലം കൈമാറി. 2007 സെപ്റ്റമ്പർ ഏഴിനോ അതിനു മുമ്പോ പണികൾ പൂർത്തിയാക്കേണ്ടതുമായിരുന്നു. കരാറുകാരൻ പ്രധാനമായും ഭൂമി നിരപ്പാക്കൽ ഉൾപ്പെടെയുള്ള 50 ശതമാനം ജോലികൾ പൂർത്തിയാക്കിയപ്പോൾ നിർമ്മാണപ്രവർത്തനം നടക്കുന്ന സ്ഥലം 2003 ലെ കേരളാ (പരിസ്ഥിതി ദുർബലപ്രദേശങ്ങളുടെ കൈവശം വക്കലും പരിപാലനവും)
നിയമപ്രകാരം@@ പരിസ്ഥിതി ദുർബല പ്രദേശമായി വിജ്ഞാപനം ചെയ്യപ്പെട്ടതാണെന്നു കാണിച്ച് എല്ലാ നിർമ്മാണപ്രവർത്തനങ്ങളും നിർത്തിവക്കാൻ (2007 സെപ്റ്റമ്പർ) തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കരാറുകാരനോടാവശ്യപ്പെട്ടു. അങ്ങനെ 2007 സെപ്റ്റമ്പറിൽ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവച്ചു. പിന്നൊന്നും നടന്നില്ല.

ഇക്കാര്യം പുറത്തു കൊണ്ടു വന്ന സി.ഏ.ജി, സർക്കാരിനെ അറിയിച്ചിരിക്കുന്നതിങ്ങണെയാണു്:
പൊതുമരാമത്ത് വകുപ്പ് മാന്വലിലെ ചട്ടങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങളും പ്രകാരം പണി ഏർപ്പാടാക്കുന്നതിനുമുമ്പ് തടസ്സങ്ങളില്ലാത്ത ഭൂമി പൊതുമരാമത്തു വകുപ്പ് സ്വന്തമാക്കേണ്ടിയിരുന്നു. എന്നാൽ ഇതൊന്നും പൊതുമരാമത്ത് വകുപ്പ് പാലിച്ചിരുന്നില്ല. അങ്ങനെ പരിസ്ഥിതി ദുർബല പ്രദേശത്ത് നിർമ്മാണ പ്രവർത്തനം ആരംഭിച്ച വകുപ്പിന്റെ നടപടി പണികൾ പകുതി വഴിയിൽ ഉപേക്ഷിക്കുന്നതിനും ഇതിനുവേണ്ടി ചെലവിട്ട 75.42 ലക്ഷം രൂപ നിഷ്ഫലമാകുന്നതിനും ഇടയാക്കി. കൂടാതെ വി.എസ്സ്.എസ്സ്.സി യിൽ നിന്നും ഈടാക്കേണ്ടിയിരുന്ന ചെലവിന്റെ 50% ആയ 37.71 ലക്ഷം രൂപ പൊതുമരാമത്തു വകുപ്പ് ഇതുവരെ (ജനുവരി 2009) ഈടാക്കിയിട്ടില്ല”.
--------------------------------------------
@@എല്‍.ഡി.എഫ സര്‍ക്കാര്‍ മാറി. യു.ഡി.എഫ്‌. സര്‍ക്കാര്‍ വന്നു. തേയിലതോട്ടങ്ങളെകൂടി ദുര്‍ബല പ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കികൊണ്ടുള്ള ഇ.എഫ്‌.എല്‍. ആക്ട്‌ 2003 (മന്ത്രി മാണി കൊണ്ടു വന്നത്) പാസ്സാക്കി, ജൂണ്‍ 2005 ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ആക്ടിലെ ഉദ്ദേശലക്ഷ്യങ്ങളെ നടപ്പാക്കുവാനായി സെക്ഷന്‍ 18 ല്‍ നിര്‍ദ്ദേശിക്കും പ്രകാരമുള്ള നിയമാവലികള്‍ യു.ഡി.എഫ്‌ ഭരണസമയത്തുണ്ടാക്കിയില്ല. അതുകൊണ്ട്‌ ആക്ട്‌ നടപ്പാക്കനും കഴിഞ്ഞില്ല. ഈ ആക്ടിൻ പ്രകാരം തേയിലതോട്ടങ്ങൾ ദുർബലപ്രദേശമല്ല. എന്നാലും ഈ ആക്ടിൻ പ്രകാരമാണ് ഹെലിപ്പാട് നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവക്കാൻ ആവശ്യപ്പെട്ടത്. എൽ.ഡി.എഫ് സർക്കാർ അതിനു വേണ്ടുന്ന ചട്ടവട്ടങ്ങൽ നിർമ്മിച്ചോ എന്നറിവില്ല. എത്രത്തോളം അതു ശരിയാണെന്നു കണ്ടറിയണം.

ഇതൊക്കെയാണു സി.ഏ.ജി സർക്കാരിനെ അറിയിച്ച വസ്തുതകൾ. ഇനി സി.ഏ.ജി. പറയാത്ത കാര്യങ്ങൾ:

പൊന്മുടിക്കടുത്ത് നിർമ്മാണം ആരംഭിച്ച ഹെലിപ്പാടിനു സംഭവബഹുലമായ ഒരു കഥ പറയാനുണ്ട്. സി.ഏ.ജി. അതൊന്നും പറഞ്ഞില്ലെങ്കിലും ബ്ലോഗ് വായനക്കാർക്കു വേണ്ടി അതും കൂടി രേഖപ്പെടുത്തുന്നു.

പശ്ചിമഘട്ടത്തിലെ പ്രകൃതിരമണിയ മായ പൊന്മുടി പ്രദേശം പാരിസ്ഥിതി ദുര്‍ബലപ്രദേശമാണെന്ന്‌ International Union for conservation of Nature and Natural resources (IUCN) നിരീക്ഷിക്കുകയുണ്ടായി. പാരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളെ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ കൊണ്ടുവന്ന്‌ സംരക്ഷിക്കേണ്ടതാണെന്ന്‌ സുപ്രീം കോടതിയും പരാമര്‍ശിക്കുകയുണ്ടായി. ഇക്കാരണങ്ങളാല്‍ പശ്ചിമഘട്ടത്തിലെ പ്രകൃതിദത്ത വനങ്ങളെ സംരക്ഷിക്കാനായി എല്‍.ഡി.എഫ സര്‍ക്കാര്‍ ഇ.എഫ്‌.എല്‍. ഓർഡിനൻസ്,2001 പാസ്സാക്കി. എന്നാല്‍ ഓർഡിനൻസിലെ സെക്ഷന്‍ 3(2) പ്രകാരം അവിടെയുള്ള കാപ്പി, ഏലം എന്നിവയുടെ തോട്ടങ്ങളെ ദുര്‍ബലപ്രദേശങ്ങളില്‍ നിന്നൊഴിവാക്കി. തേയിലതോട്ടങ്ങളെ ഒഴിവാക്കിയില്ല. 2001 ല്‍ LDF സര്‍ക്കാര്‍ ഇതിനെ ഒരു ഓര്‍ഡിനന്‍സ്സായിട്ടാണ്‌ പ്രഖ്യാപിച്ചിരുന്നത്‌.ഒരു ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ്‌ സര്‍ക്കാര്‍ മാറി. 2001 മേയ്‌ 17 ം തീയതി UDF സര്‍ക്കാര്‍ അധികാരം ഏറ്റു. ജൂലൈ 17 തീയതിക്കകം കൂടിയ നിയമസഭയില്‍ ഈ ഓര്‍ഡിനന്‍സ്സിനെ ബില്‍ രൂപേണ അവതരിപ്പിച്ചില്ല. ഓര്‍ഡിനന്‍സ്സ്‌ ലാപ്സായിപ്പോയി. കാപ്പിത്തോട്ടങ്ങളും, തേയിലതോട്ടങ്ങളും ഒന്നും തന്നെ സര്‍ക്കാരില്‍ നിക്ഷിപ്തമായതുമില്ല. കരണം എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ഈ.എഫ്‌.എല്‍. ആക്ട്‌ 2001 നിലവിലില്ലാതായിപ്പോയല്ലോ..അതായത് പരിസ്ഥിതി ദുര്‍ബലപ്രദേശത്തിന്റെ പരിധിയില്‍ എസ്റ്റേറ്റിന്റെ ഭാഗം ഉള്‍പ്പെടുത്തിയ ഓര്‍ഡിനന്‍സിന്റെ കാലാവധി 2001 ജൂലൈ 17 ന്‌ കഴിഞ്ഞതിനാല്‍ നേരത്തേ തന്നെ ബിർളയുടെ ജയശ്രീ എസ്റ്റേറ്റ് സര്‍ക്കാരില്‍ നിക്ഷിപ്തമല്ലാത്ത ഭൂമിയായി മാറി എന്നതാണു വസ്തുത.

അന്നു അവിടെയുണ്ടായിരുന്ന ബിർളയുടെ ഉടമസ്ഥതയിലുള്ള 'ജയശ്രീ' തേയില തോട്ടത്തിനെ (707.23 ഏക്കര്‍) 30-03-2005 ല്‍ ബിര്‍ല, സേവിമനോമാത്യ എന്ന സ്വകാര്യ വ്യക്ക്തിക്ക്‌ 3.21 കോടി രൂപക്ക്‌ വിറ്റു. സേവി അതിനെ 'ജയശ്രി' എന്നത്‌ 'മെര്‍ക്കിസ്റ്റണ്‍' എന്നാക്കി മാറ്റി.

യു.ഡി.എഫ്‌ സര്‍ക്കാര്‍ മാറി. എല്‍.ഡി.എഫ സര്‍ക്കാര്‍ വീണ്ടും വന്നു. മെയ്‌ 2007 ല്‍ മെര്‍ക്കിസ്റ്റന്‍ തോട്ടത്തിന്റെ 217 ഏക്കര്‍ ഭൂമി സേവിയില്‍ നിന്നും 8കോടി 67 ലക്ഷം രൂപക്ക്‌ വാങ്ങുവാനായി ISRO കരാറാക്കി. കരാറാക്കിയത് സേവിയുമായി നേരിട്ടല്ല. സേവി മനോ മാത്യുവിന്റെ ബിനാമിയായ Southern Field Ventures എന്ന ഒരു സ്വകാര്യസ്ഥാപനം വഴിയാണു ISRO ക്ക് വേണ്ടുന്ന സ്ഥലം പൊന്മുടിയിൽ ലഭ്യമാക്കാമെന്നു വാഗ്ദാനം നൽകിയത്. ജൂണ്‍ 12, 2007 ന്‌ ദുര്‍ബലപ്രദേശങ്ങളുടെ കസ്റ്റോഡിയനായ ചീഫ്‌ കണ്‍സര്‍വേറ്റര്‍ സേവിയുടെ അപേക്ഷയിന്മേല്‍ 24.4 ഹെക്ടര്‍ ഒഴികെ ബാക്കി സ്ഥലം ഉടമക്ക്‌ വിട്ടുകൊടുക്കാന്‍ ഉത്തരവിറക്കി. ഗസ്സറ്റില്‍ വിജ്ഞാപനം ചെയ്യുന്നതു പക്ഷെ മന്ത്രി തടഞ്ഞു. സി.സി.എഫ ന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വില്ലേജാപ്പീസര്‍മാര്‍ സേവിയുടെ പേര്‍ക്ക്‌ പട്ടയം പിടിച്ച്‌, കരവും മേടിച്ചു. അതിന്‌ ശേഷം 81 ഏക്കര്‍ ഭൂമി ISRO ക്ക്‌ വിട്ടുകൊടുക്കുകയും (3.25 കോടി രൂപക്ക്‌) അവര്‍ സര്‍ക്കാരുമായി ചേര്‍ന്ന്‌ കോടികള്‍ മുടക്കി ഒരു ഹെലിപ്പാട്‌ നിര്‍മ്മാണവും ആരംഭിച്ചു.

ചുരുക്കത്തിൽ, ഈ.എഫ്‌.എല്‍. ആക്ട്‌ 2001 നിലവിലില്ലാതായതു കാരണം തേയില തോട്ടങ്ങളെ പാരിസ്ഥിതി ദുർബലപ്രദേശമാണെന്നു കണക്കാക്കാൻ കഴിയില്ല. അതുകൊണ്ട് ബിര്‍ല സേവിമനോമാത്യവിന്‌ വിറ്റതും, സേവി അതിലൊരു ഭാഗം ISRO ക്ക്‌ വിറ്റതും നിയമാനുസൃതമല്ലേ? അങ്ങനെ വരുമ്പോൾ അവിടെ ഒരു ഹെലിപ്പാട് വരുന്നതിലും അന്യായമൊന്നും കാണാനാവില്ല. എന്നാൽ സി.ഏ.ജി അന്യായം കണ്ടിരിക്കുന്നത്, പ്രധാനമന്ത്രി വരാത്തതും, ISRO വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാത്തതുമായ സ്ഥലത്ത് ഒരു ഹെലിപ്പാട് നിർമ്മാണം തുടങ്ങി കോടികൾ മുടക്കിയത് നിഷ്ഫലമായിപ്പോയതിനെയാണു.


ഇതിനു ശേഷവും കൂറേ സംഭവങ്ങൾ അരങ്ങേറി. അതിനെയെല്ലാം സൌകര്യത്തിനു വേണ്ടി ഒരു സ്ക്രീൻപ്ലേ ആക്കി അവതരിപ്പിച്ചിരിക്കുന്നതു കൂടി വായിക്കുക:


കടപ്പാട്: scorpiogenius

Countdown to infinity: The Space Institute Screenplay
PROLOGUE

Indian Space Research Organization(ISRO) takes a landmark decision to set up a Space Institute to nurture the country's future space scientists. The proposed institute would be only the 3rd if its

kind in the world. ISRO toyed with a few locations for the elite campus and in another landmark decision, zeroed in on Trivandrum, the very own capital of God's own country! The institute,

christened IIST (Indian Institute of Space Technology), kicked off at the VSSC Campus in Thumba on September 14, 2007. Mr. Madhavan Nair, the ISRO Chairman, proudly proclaimed that a world

class residential campus would be developed for the IIST on the picturesque Ponmudi hill station, outskirts of Trivandrum.


Now the drama unfolds...
Enter, the main characters.

ISRO:(to Trivandrum District Collector): Sir, we want 100 acres of land around 30-40km from Trivandrum City for our Space Institute.

Collector: Sorry, No revenue land available.

Xavy Mano Mathew:(to ISRO) I have 82 acres of land in Ponmudi, in my Merchiston Estate...Pretty, ideal and cheap! Only 3.5 crores...

ISRO: (giggles) OK! We have 275 crores allocated for this institute. Money no problem...
Xavy & ISRO shake hands

Enter Oommen Chandy, the out thrown Kerala CM.

OC: eh...The land deal between ISRO & Xavy is illegal. Xavy has encroached forest land. The Govt has shamelessly assisted this shady deal.

Malayala Manorama: Merchiston Estate Affair. Govt fails to protect environmentally fragile land.

Enter Cheif Minister Achutanandan!

Achumama: We will investigate the tycoons behind the land deal.

Forest Minister: Xavi's land is ecologically fragile. The estate will be evicted immediately

Xavy Mathew: What the heck!!? Its my own plantation! Doesn't belong to the Govt.

Forest Minister: It belongs to Forest Dept.

Revenue Minister: (simultaneously) It is Revenue land.

Achumama: (confused) All the same, it is Govt property. The previous Govt allowed your illegal encroachment.

OC: (stunned) !!!
Xavy: (stunned) ?????

ISRO: But what about us? Our Institute? We paid 3.5 crores for the land..

Achumama: My Govt will allow 200 acres of land, free of cost.

ISRO: The District Collector's letter tells that no land is available with the Govt...???

Achumama: What? Who is that DC? Dismiss him!

DC: (shaken) Sir, the Nedumangad Tahasildar informed me that.

Achumama: Suspend that Tahasildar!

ISRO: But the work on helipad has far progressed on Ponmudi land...We cant abandon the site now.

Achumama: (bewildered) Helipad? for what? Oh so you are going to make helicopters in the institute? I thought you will be making rockets...

ISRO: Sir, the helipad is for the Prime Minister's chopper to land.

Achumama: Who? The PM? But who told you he is coming? I didn't know that!

ISRO: It's your Chief Secretory who allocated 2 crores for the helipad.

Achumama: !!!...She will be dealt with severely...Doing things without telling me..

Chief Secretory resigns after hearing this.

Revenue Minister: CM, my department has identified 100 acres of revenue land for the project!

Achumama: Well done my boy! ok we will give it free of cost to ISRO.

ISRO: We need 125 acres, not 100. We also need 35 acres in the high range for our observatory.

Achumama: (after lengthy discussion) We will give 25 acres in Upper Sanatorium and 100 acres in Kambimoodu.

ISRO: Our experts have said that the Kambimoodu land is undulating and not suitable for our world class building.

Achumama: I will send another expert team to identify plain land in Kambimoodu.

Malayala Manorama: 800 acres of Govt land available in Ponmudi Estate. Govt not taking measures to provide land to ISRO.

Law Minister Vijayakumar: We will provide land from Ponmudi Estate for ISRO.

Forest Minister: But that also is forestland.. We will be in a soup if we give that.

Revenue Minister: No, it isn't forest. It belongs to my dept!

Achumama: Stop it! My team has discovered 125 acres of plain land in Kambimoodu! We have won, at last!

ISRO: But look here sir, the DFO has reported that your new site also is a notified forestland...

Achumama: (desperately) Who is that Forest Officer? He is an ally of the mafia against me. Transfer him to Kasargode..

Environmentalists: (in the background) This space institute is not a necessity. It will destroy our habitat to smithereens..

Fundamentalists: This institute is useless because only 3% of the students will be from Kerala.

Nature-lovers: It will turn Ponmudi into desert.

Animal Welfare Organizations: Ponmudi is famous for the lion-tailed monkey. This institute will destroy their habitat & they will become extinct.

ISRO: We are fed up...We will be going to Bangalore if we wont get land soon.

Achumama: Wait wait! My Revenue Minister has identified 70 acres in Valiyamala! We will hand over the land in 2 weeks...

Finance Minister:(To Achumama) Sir, from where will we get the money to buy that land? There are hundreds of families in that land.

Achumama: (wondering)But how much will it cost?

Finance Minister: about 100 crores!

Achumama: (stunned)-----

Revenue Minister: We will grab unused land from LPSC in Valiyamala!

Achumama: Great idea!

ISRO: LPSC land not suitable for the institute.

Malayala Manorama: 1000 acres of land available 12 km east of Valiyamala.

Achumama: We will handover suitable land for IIST in 2 weeks..

EPILOGUE

This story is still in anti-climax. Xavi Mano Mathew has moved High Court against the Govt decision to evict his land. The plantation workers at Merchiston Estate were left without jobs. ISRO has been alleged to sabotage Govt efforts to find earth for their space institute, fingers pointed at their clear-cut affinity for the Xavy Mathew land. The Government finds itself in a self-conceived labyrinth. With each passing day the knot has become tighter, strangulating all involved.