Friday, January 30, 2009

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍: സിഏജി പറഞ്ഞതും പറയാത്തതും (SNC Lavalin)

മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ പറ്റി സി.ഏ.ജി പറഞ്ഞതെന്തെന്നറിയേണ്ടേ. വിദ്യുച്ഛക്തി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഒരവലോകനത്തില്‍ കൂടിയാണ് സി.ഏ.ജി തന്റെ 2005 ല്‍ നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൂടി ഈ കാര്യം വെളിപ്പെടുത്തുന്നത്. ആ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ അതേ പടി ഞാനിവിടെ പകര്‍ത്തുന്നു. ഇതിലെ പാ‍രഗ്രാഫ് 3.18 & 3.19 ലാണ് മലബാര്‍ ക്യാന്‍സര്‍ സെന്റ്രിനെ പറ്റി പ്രതിപാദിക്കുന്നത്:

Audit Report (Commercial) for the year ended March 2005

Introduction

3.1. The Hydro Electric Power Stations of the Board at Pallivasal
(37.5 Mega Watt), Sengulam (48 Mega Watt) and Panniar (30 Mega Watt)
were installed during the period 1940-64. On the ground that the generators in
the Power Stations had outlived their life, the Board signed (August 1995) an
Memorandum of Understanding (MoU) with SNC Lavalin, Canada for
providing services and other resources to the Board for implementation of
rehabilitation projects. This MoU was converted (February 1996) into
consultancy agreements for renovation of Pallivasal, Sengulam and Panniar
Power Stations and subsequently (February 1997) the supply of equipment and
engineering services was also entrusted to SNC. The finally accepted
(July 1998) cost of Rs.239.81 crore included foreign exchange component
(Rs.149.15 crore), 85 per cent of which (Rs.126.78 crore) was to be funded by
Export Development Corporation, Canada and the balance from the Board’s
own resources. On completion of the renovation (October 2001) all the Power
Stations were expected to function at maximum efficiency level thereby
avoiding losses due to major breakdowns, pre-arranged/emergency shutdowns
of machines

xxxxx xxxxx xxxx xxxxxx xxxxx

Grant for Cancer Hospital

3.18. During negotiation (October 1996) of the contract by the Ministerial
delegation, SNC agreed to mobilize funds for construction of a Cancer
Hospital in Malabar area of the State. This was followed (April 1998) with an
MOU between SNC and Government to finance implementation of the
hospital project. As per the project report prepared by SNC, the Malabar
Cancer Centre (MCC) was to cost Rs.103.30 crore; Rs.98.30 crore was to be
mobilised by SNC and the balance (Rs. 5 crore) was to be State Government
contribution. The actual contribution made (up to February 2001) by SNC
towards this project was only Rs.8.98 crore by way of direct payment to
Technicaliya Consultants Private Limited, a Chennai based firm for works in
connection with the hospital. There were no records available to show that
further funding was made towards the project (April 2005). The MOU has
also not been renewed after March 2002 for reasons not on record.

3.19. It was noticed during audit that as per the Board Minutes dated
13 January 1998 the contribution to be made by SNC for setting up MCC was
an important factor taken into consideration while finalising the contracts for
renovation of Pallivasal, Sengulam and Panniar power projects even though
the Board was not directly concerned with funding proposals in the social
sector. The funds for setting up MCC were also agreed (December 1997) to
be provided by SNC on satisfactory conclusion of agreement by the Board for
renovation of projects. NHPC recommendations (October 1997) on the
reasonableness of prices under the contracts were also based on this grant
element.

The Government stated (August 2005) that there was no enabling provision in
the contracts for R&M of Pallivasal, Sengulam and Panniar projects to
appropriate dues to SNC against financial assistance promised to be arranged
by them for Malabar Cancer Centre Society. The fact, however, remained that
the Board of Members of KSEB considered this assistance at the time of
ratification of the contract and SNC had also stated (December 1997) that the
Malabar Cancer Centre project was directly connected with the project for
renovation and the grant element could be availed on satisfactory conclusion
of the loan agreement. The Board, however, did not follow up the matter.


ഇത്രയേ നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടില്‍ സി.ഏ.ജി പറഞ്ഞുള്ളൂ. ബാക്കി ഇപ്പോള്‍ നാം കാണുന്നതെല്ലാം ആ റിപ്പോര്‍ട്ടിന്മേല്‍ എടുത്തതും എടുത്തുകൊണ്ടിരിക്കുന്നതുമായ നടപടികളുടെ ഫലം.

സി.ഏ.ജീ യുടെ മുഴുവന്‍ റിപ്പോര്‍ട്ടും വായിക്കണമെങ്കില്‍ ഇവിടെയുണ്ട്.

ഇനി സി.ഏ.ജി. പറയാത്തതെന്തന്നറിയേണ്ടേ?

യു.ഡി.എഫ് ഭരണകാലത്തുള്ള വൈദ്യു. മന്ത്രി സി.വി.പത്മരാജനാണ് ഇക്കാര്യത്തില്‍ SNC ലാവലിനുമായുള്ള സഹകരണത്തിനു തുടക്കം കുറിച്ചത്. കാലപ്പഴക്കം ചെന്ന പള്ളിവാസല്‍, സെംഗുളം, പന്നിയാര്‍ എന്നീ ജലവൈദ്യുതി പദ്ധതികള്‍ക്ക് അറ്റകുറ്റപ്പണി നടത്തിയാല്‍ മതിയെന്ന വിദഗ്ദാഭിപ്രായങ്ങളെയും മറ്റെതിര്‍പ്പുകളെയും എല്ലാം അവഗണിച്ച് പുതുക്കിപ്പണിയാനുള്ള പ്രയത്നവുമായി മുന്നോട്ട് പോയത് യു.ഡി.എഫ്. ഭരണസമയത്താണ്. പുതുക്കി പണിയാന്‍ വേണ്ടി കനേഡിയന്‍ ധനസഹായം ലഭ്യമാക്കാനുള്ള വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പരസ്പര ധാരണാ
പത്രത്തില്‍ (MOU) Export Development Corporation of Canada യുമായി 1995 ആഗസ്റ്റ് 10 തീയതി അന്നത്തെ വൈദ്യുതി മന്ത്രി സി.വി.പത്മരാജന്‍ ഒപ്പുവച്ചു. ["agreed to provide a financing package for the supply of Canadian Goods and Services"]. ഇതൊരു സാംബത്തിക കരാര്‍ മാത്രം.

വൈദ്യുതി മന്ത്രി മാറി. പകരം, ശ്രി. ജി.കാര്‍ത്തികേയന്‍ ചാര്‍ജ്ജെടുത്തു. അദ്ദേഹമാണ് 24 ഫെബ്രുവരി 1996 ല്‍ SNC Lavalin നുമായി മറ്റൊരു കരാറുറപ്പിച്ചത് (ധാരണാ പത്രമല്ല). അതിന്‍ പ്രകാരം കനേഡിയന്‍ സാബത്തിക സഹായം ചെലവഴിക്കുന്നതിനെയും പദ്ധതി പുതുക്കി പ്പണിയുന്നതിന്റേയും മേല്‍നോട്ടം വഹിക്കേണ്ടത് [Consultant] SNC lavalin ആണ്. [“for the management, Engineering,
Procurement & Construction supervision so as to ensure the timely completion of the project within the agreed time of 3 years"] ഈ കരാറിന്റെ ഭാഗമായ ഒരു പട്ടികയില്‍ [Annexure B] പദ്ധതിക്കാവശ്യമായ സേവനങ്ങളുടേയും യന്ത്രസാമഗ്രികളുടേയും വിശദവിവരങ്ങളും, അവയോരോന്നിന്റെയും വിലയും പ്രത്യേകം പ്രത്യേകം കാണിച്ചിട്ടുണ്ട്. (Note this point , please).

അന്തര്‍ ദേശിയ കരാറുകള്‍ നേടുമ്പോള്‍ അല്ലെങ്കില്‍ നേടിയെടുക്കുമ്പോള്‍ കാനഡ തുടങ്ങിയ വികസിത രാജ്യങ്ങള്‍ അവരുടെ വിദേശസഹായനിധിയില്‍ നിന്നും ഒരു തുക പ്രോത്സാഹനമായി നല്‍കാറുണ്ടെന്നുള്ളത് പരസ്യമായ രഹസ്യം. Kick-back ആയി ഉപയോഗിക്കാനെന്ന് പറഞ്ഞാലും തെറ്റില്ല. (Remember the case of Bofors and other defence deals, the Enron Scandal or Jayanthi Shipping of Dharma Teja). അന്തര്‍ ദേശീയ ബിസിനസ്സ് ലോകത്ത് ഇത് സാധാരണം. ഇവിടെ നമ്മുടെ കേസിലും അതുണ്ടായി, പക്ഷേ പരസ്യമായിത്തന്നെ. ഇത്തരത്തിലുള്ള 43 കോടിയോളം രൂപ കനേഡിയന്‍ സഹായധനമായി ലഭ്യമാക്കാമെന്നും കരാറിലുറപ്പിച്ചിട്ടുണ്ടായിരുന്നു. ഈ തുക ചെലവിടേണ്ട രീതികളെപറ്റിയൊന്നും ചിന്തിക്കേണ്ട സമയം ഇപ്പോഴല്ല.

സാധാരണഗതിയില്‍, നടപ്പാക്കാന്‍ പോകുന്ന പദ്ധതിയോടനുബന്ധിച്ചുള്ള കാര്യങ്ങള്‍ക്കായി ഈ സഹായ ധനം ചെലവിടുകയാണെങ്കില്‍ ആ സഹായധനത്തിന്റെ വരവുചെലവുകണക്കുകളും പദ്ധതികണക്കുകളില്‍ ഉള്‍പ്പെടുത്തി transparent ആക്കുവാന്‍ കഴിയും.

ഇതിനും മുമ്പും ഇത്തരത്തിലുള്ള സഹായധനം നമുക്ക് കിട്ടിയിട്ടുണ്ട്. 1991- 96 കാലയളവില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ കുറ്റിയാടി പദ്ധതിയില്‍ നിന്നുംകിട്ടിയ സഹായ ധനമാണ് മലബാറിലെ വൈദ്യുതി വിതരണ ശ്രംഖല ശക്തിപ്പെടുത്തുവാനുപയോഗിച്ചത്.

കാര്‍ത്തികേയന്‍ മന്ത്രി ഇത്തരത്തിലുള്ള ഒരു കരാറൊപ്പിട്ടു (ഫെബ്രുവരി 1996). പക്ഷേ, പദ്ധതി തുടങ്ങാനുള്ള മറ്റു പ്രവര്‍ത്തികള്‍ തുടങ്ങുന്നതിനു മുമ്പ് സര്‍ക്കാര്‍ മാറി. എല്‍.ഡി.എഫ് സ്ഥാനം പ്ടിച്ചു (മേയ് 1996). പുതിയ മന്ത്രി: പിണറായി വിജയന്‍‌ .

പുതിയ മന്ത്രി SNC Lavalin നുമായി വീണ്ടും ചര്‍ച്ചനടത്തി. ലാവലിനുമായി നേരത്തേയുണ്ടാക്കിയിരുന്ന കരാറില്‍ രണ്ടു പ്രധാന കൂട്ടിചേര്‍ക്കലുകള്‍ നടത്തി. അതിന്‍ പ്രകാരം Annexure B യില്‍ നേരത്തേ പറഞ്ഞിരുന്ന യന്ത്രസാധനങ്ങള്‍ (വിലയുള്‍പ്പടെ) സപ്ലൈ ചെയ്യേണ്ട ചുമതലകൂടി SNC Lavalin നെ ഏള്‍പ്പിച്ചു. കൂടാതെ സഹായ ധനമായി നേരത്തേ ഏറ്റിരുന്ന 43 കോടിക്ക് പകരം 98 കോടി
നല്‍കണമെന്നും, അത് മലബാറിലെ ക്യാസര്‍ ആശുപത്രിക്ക് വേണ്ടിയായിരിക്കണമെന്നും ഒരു പരസ്പര ധാരണാ പത്രത്തിലൂടെ (MOU) നിശ്ചയിച്ചു. കരാര്‍ ഒപ്പിട്ടത് ജൂലൈ 6, 1998.

അങ്ങനെയണ് ഫെബുവരി 1996 ല്‍ കാര്‍ത്തികേയന്‍ മന്ത്രി SNC Lavalin നുമായി ഉണ്ടാക്കിയ ‘കണ്‍സട്ടന്‍സി’ കരാര്‍ ജൂലൈ 1998 -ല്‍ പിണറായി വിജയന്‍ മന്ത്രിയുടെ ‘സപ്ലൈ’ കരാറായി മാറിയത്. ഒരു അന്തര്‍ദേശീയ സപ്ലൈ കരാര്‍ നല്‍കുമ്പോള്‍ പാലിക്കേണ്ട ചട്ടവട്ടങ്ങളെയെല്ലാം മറികടക്കാനും ഈ കുറുക്കു വഴിക്ക് കഴിഞ്ഞു.

വൈദ്യുതി ബോര്‍ഡ് നടത്തിക്കൊണ്ടിരുന്ന ജലവൈദ്യുതി പദ്ധതിയുമായി യാതൊരു ബന്ധവുമില്ലാത്ത ‘ക്യാസര്‍ ആശുപത്രി’ പദ്ധതിയുടെ പണം ആര്‍ക്ക്, എപ്പോള്‍എങ്ങനെ ലഭിച്ചുവെന്നൊന്നും നോക്കേണ്ട താല്പര്യം വൈദ്യുതി വകുപ്പ കാട്ടിയില്ല. അതുകൊണ്ട് വൈദ്യുതി പദ്ധതിയുടെ കണക്കിലൊന്നും ഈ തുക വന്നതുമില്ല.

മലബാര്‍ ക്യാസര്‍ ആശുപത്രിയുടെ ആകെ പദ്ധതി ചെലവു 103 കോടി ആയിട്ടാണ് കണക്കാക്കിയിരുന്നത്. അതില്‍ 5 കോടി സര്‍ക്കാരിന്റെ സംഭാവന. അതും, പിന്നെ SNC Lavalin വഴി കിട്ടിയ സഹായ ധനമായ 13 കോടിയും ചേര്‍ത്താണ് ക്യാസര്‍ ആശുപത്രിയെ ഇന്നു കാണുന്ന രുപത്തിലെങ്കിലും എത്തിച്ചത്. SNC Lavalin തന്നെയാണ് ഈ ആശുപത്രിയുടേയും കണ്‍സള്‍ട്ടന്റ് . അങ്ങനെയൊരു ധാരണാ പത്രം (MOU) ശ്രി പിണറായി വിജയന്‍ ഉണ്ടാക്കിയിട്ടുമുണ്ട്. എന്നാല്‍ ആ MOU വിനെ ഒരു നിയമാധിഷ്ടിത കരാറാക്കി മാറ്റുന്നതിന് എല്‍.ഡി.എഫ് ഭരണകാലത്ത് വിട്ടുപോയി.
ചെന്നൈയിലുള്ള Technicalia Consultants നാണ് നിര്‍മ്മാണ ചുമതല. കിട്ടുന്ന വിദേശ
സഹായധനമെല്ലാം കണക്കില്‍ ഉള്‍പ്പടുത്തേണ്ടത് അവരുടെ ചുമതലയാക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വാദം.

SNC യില്‍ നിന്നും ബാക്കി പണം കിട്ടുന്നതിനുമുമ്പ തന്നെ വീണ്ടും സര്‍ക്കാര്‍ മാറി. യു.ഡി.എഫ് വീണ്ടും ഭരണത്തിലേക്ക്.

ബാക്കി പണം SNC lavalin നിന്നും കിട്ടിയോ? എങ്ങിനെ, എവിടുത്തെ കണക്കില്‍ ഉള്‍ക്കൊള്ളിച്ചു എന്നൊക്കെ നോക്കാന്‍ പുതിയ ഭരണക്കാര്‍ക്ക് സ്വാഭാവികമായും താല്പര്യമുണ്ടായില്ല. 98 കോടിയുടെ സഹായധനം നല്‍കാമെന്ന വാഗ്ദാനം നിറവേറ്റാന്‍ ഇപ്പോള്‍ SNC തല്പര്യം കാണിക്കുന്നില്ലെന്നാണ് കേള്‍ക്കുന്നത്. ഈ തുക നല്‍കുവാന്‍ അവരെ നിര്‍ബന്ധിതരാക്കുന്ന വിധത്തിലുള്ള വ്യവസ്ഥകളൊന്നും ഒപ്പിട്ട കാരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും, അങ്ങനെയൊരു കരാറുണ്ടാക്കുവാന്‍ ഇനിയവര്‍ ഒരുക്കമല്ലെന്നു അറിയിച്ചിട്ടുണെന്നും വിശ്വസനിയ കേന്ദ്രങ്ങളില്‍ നിന്നറിയുന്നു.

ആധാരം: CAG report, M.A Baby യുടെ ലേഖനം.

Friday, January 23, 2009

കെട്ടിടനിര്‍മ്മാണ ചട്ടലംഘനം-5

കവടിയാര്‍ ജംക്‍ഷനിലുള്ള (കൊട്ടാരത്തിനെതിര്‍വശം) 14 നിലകളില്‍ കെട്ടിപ്പൊക്കിയിരിക്കുന്ന ഫ്ലാറ്റ് സമുച്ചയം തിരുവനന്തപുരം നിവാസികള്‍ക്ക് സുപരിചിതമാണ്. ശ്രിമാന്‍ ഏ.ആര്‍. ബാബു മാനേജിംഗ് ഡയറക്റ്ററായുള്ള ഹീരാ കണ്‍സ്ട്രക്‍ക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് പണിത ഈ കെട്ടിടം കീശയില്‍ കാശുള്ളവനു എന്തും ആകാം എന്നതിനുദാഹരണമാണ്. നിര്‍മ്മാണ ചട്ടലംഘനം നടത്തിയതിനു മറ്റൊരുദാഹരണം.

ഈ കെട്ടിടത്തിനുള്ള നിര്‍മ്മാണ അനുമതി നല്‍കുവാന്‍ ഒരു പ്രത്യേക സമിതിയെ തന്നെ രൂപീകരിച്ച് അവരുടെ അനുകൂല ശുപാര്‍ശ വാങ്ങി. 30 സെന്റ് സ്ഥലമാണുള്ളത്. അവിടെ മൊത്തം 5932.26 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു 14 നില കെട്ടിടം നിര്‍മ്മിക്കാനുള്ള അനുമതിയാണ് നേടിയെടുത്തത്.

തിരുവനന്തപുരം സിറ്റിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും പാതയുടേയും പരിസരത്തിന്റേയും ഭംഗി കാത്തു സൂക്ഷിക്കുന്നതിനുമായി മ്യൂസിയം കവടിയാര്‍ പാതയ്ക്ക് വേണ്ടി വിശദമായ ഒരു നഗരാസൂത്രണ പദ്ധതി 1977 മുതല്‍ നിലവിലുണ്ടായിരുന്നു. ഈ പദ്ധതിയില്‍ പെടുന്ന പാര്‍പ്പിട മേഖലയുടെ സോണിംഗ് നിബന്ധനകളനുസരിച്ച് ഈ മേഖലയില്‍ ഒന്നോ രണ്ടോ നിലകളുള്ളതും 7.5 മീറ്റര്‍ വരെ ഉയരമുള്ളതും 30% കവറേജ് ഉള്ളതും ആയ കെട്ടിടങ്ങള്‍ മാത്രമേ നിര്‍മ്മിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ.

ഇതിന്റെ സ്ഥാനത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ അനുവദിച്ച കെട്ടിടത്തിന്റെ ഉയരം 51.90 മീറ്ററായിരുന്നു; അനുവദിച്ച കവറേജ് 68.8 ശതമാനമായിരുന്നു; അനുവദിച്ച എഫ്.ഏ.ആര്‍ 3.94 ആയിരുന്നു. എഫ്.ഏ.ആര്‍ മൂന്നില്‍ അധികമായപ്പോള്‍ നല്‍കേണ്ടിയിരുന്ന അധികഫീസായ [ചട്ടം 81(2)] 11.41 ലക്ഷം രൂപ നല്‍കുന്നതില്‍ നിന്നു ശ്രീ ബാബുവിനെ ഒഴിവാക്കുകയും ചെയ്തു.

കെട്ടിടനിര്‍മ്മാണ ചട്ടപ്രകാരവും, വിശദമായ നഗരാസൂത്രണ പദ്ധതിപ്രകാരവും ഓരോ നിലയിലും 364.23 ച.മീ. വീതം വിസ്തീര്‍ണ്ണമുള്ള (മൊത്തം 728.46 ച്.മി.) ഒരു രണ്ടു നില കെട്ടിടം നിര്‍മ്മിക്കാന്‍ അനുവദിക്കേണ്ട സ്ഥാനത്ത് 5932.26 ച്.മി വിസ്തീര്‍ണ്ണമുള്ള 14 നില കെട്ടിടം നിര്‍മ്മിക്കാന്‍ അനുവദിക്കുകയായിരുന്നു. ജനനേതാക്കള്‍ അനുവദിച്ച് കെട്ടിപ്പൊക്കുന്ന കൊട്ടാരത്തിനു, നേരേ മുന്നിലുള്ള രാജകൊട്ടാരത്തിനേക്കാള്‍ പൊക്കമില്ലെങ്കില്‍ പിന്നെ എന്തു ജനാധിപത്യം.

വളരെയേറെ ഇളവുകള്‍ ഈ അപേക്ഷകനു കൊടുത്ത് ക്രമക്കേടുകള്‍ കാണിച്ചതിനുത്തരവാദികളായ കോര്‍പ്പറേഷന്‍ ഉദ്ദ്യോഗസ്ഥരുടേയും പ്രത്യേക സമിതി അംഗങ്ങളുടേയും പേരുകള്‍ അറിയിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശമടങ്ങിയ സര്‍ക്കാര്‍ കത്തു കിട്ടിയതിനു ശേഷവും കെട്ടിട നിമ്മാണം തുടരുവാന്‍ കോര്‍പ്പറേഷന്‍ അപേക്ഷകനെ അനുവദിക്കുകയും അങ്ങനെ 2006 ഏപ്രില്‍ മാസത്തില്‍ ഫ്ലാറ്റ് സമുച്ചയം പണി പൂര്‍ത്തിയാക്കുകയും ചെയ്തു.

പിന്നീട് അപേക്ഷകനു നല്‍കിയ ഇളവുകള്‍ നിയമപ്രകാരമുള്ളതല്ലെന്ന് സര്‍ക്കാര്‍ 2006 ഡിസമ്പറില്‍ അറിയിക്കുകയും അതനുസരിച്ച് 2004 ജൂണില്‍ നല്‍കിയ അനുമതി പത്രം റദ്ദു ചെയ്തുകൊണ്ട് കോര്‍പ്പറേഷന്‍ 2007 മേയില്‍ ഉത്തരവിറക്കുകയും ചെയ്തു.

ഇതില്‍ കൂടുതല്‍ എന്തു ചെയ്യണം? ഈ വിവരങ്ങളറിഞ്ഞ ആ കെട്ടിടം നാണക്കേടു കൊണ്ട് ചൂളി നില്‍ക്കുന്ന കാഴ്ച തിരുവനന്തപുരം വാസികള്‍ ഇപ്പോഴും കാണുന്നില്ലേ?

അതീവ ഗുരുതരമായ ഈ ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളാരൊക്കെ, അവര്‍ക്കെതിരെ എന്തു നടപടിയാണെടുത്തതെന്ന് അന്വേഷിച്ചപ്പോള്‍, കമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ഡിസമ്പറില്‍തന്നെ സര്‍ക്കാര്‍ സമ്മതിച്ച് തന്നില്ലേ, ഇതില്‍കൂടുതല്‍ എന്താണ് വേണ്ടതെന്നാണ് മറുപടി.

updated on 23rd Jan 2009.

മലയാള മനോരമ വാര്‍ത്ത (22-1-2009):
കവടിയാറിലെ ഹീരാ കണ്‍സ്ട്രക്ഷന്റെ ഫ്ല്ലാറ്റ് സമുച്ചയത്തിനു അനുവദിച്ച പെര്‍മിറ്റ് റദ്ദാക്കണമെന്ന കോര്‍പ്പറേഷന്റെ ഹര്‍ജ്ജി തള്ളിയ സിംഗിള്‍ബെഞ്ച വിധിക്കെതിരെ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ്.

കോര്‍പ്പറേഷന്റേയും അഗ്നിശമനവകുപ്പിന്റേയും അനുമതിയോടെ 2006-ല്‍ ഫ്ലാറ്റ് സമുച്ചയം പൂര്‍ത്തിയാക്കിയിരുന്നു. അതു കോര്‍പ്പറേഷന്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. കേരളാ മുനിസിപ്പല്‍ ചട്ടങ്ങളുടെ 22(സി) വകുപ്പ് പ്രകാരം 15 ദിവസത്തിനകം താമസിക്കാനുള്ള അനുമതി നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പൈതൃക സംരക്ഷണ പ്രദേശത്താണ് ഫ്ലാറ്റ് നിര്‍മ്മിച്ചതെന്ന്‌ അനുമതി നല്‍കിയ പ്രത്യേക കമ്മറ്റി പറഞ്ഞതുമില്ലെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ പെര്‍മിറ്റ് നല്‍കുന്ന കമ്മറ്റിയില്‍ നിന്നും സെക്രട്ടറി വിട്ടു നില്‍ക്കുകയും ചെയ്തു.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി 28 കുടുമ്പങ്ങള്‍ താമസമാക്കിയതിനു ശേഷം പെര്‍മിറ്റ് റദ്ദാക്കി കെട്ടിടം പൊളിക്കണമെന്ന ആവശ്യം ഉചിതമല്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

പൂര്‍ത്തിയാക്കിയ നിര്‍മ്മാണം ഏതെങ്കിലും ജീവനോ സ്വൊത്തിനോ ഭീഷണിയല്ല. വസ്തുതകളോ നിയമമോ മറച്ചുവച്ചല്ല പെര്‍മിട്ട് വാങ്ങിയതെന്നും ഉത്തരവില്‍ പരഞ്ഞു.
-------------------------------------------
ഏറ്റവും ഒടുവില്‍ ഇങ്ങനയേ സംഭവിക്കു എന്ന് അറിഞ്ഞു കൊണ്ടു തന്നയല്ലേ കോര്‍പ്പറേഷന്‍ ബാബുമാര്‍ നിയമരഹിതമായി പെര്‍മിറ്റ് നല്‍കിയത്? അവസാനം, കോടതി സമ്മതിക്കാത്തതുകൊണ്ടാണ് ഇടിച്ച് മാറ്റാത്തതെന്ന് ന്യായവും പറയാം.

ആധാരം: വിവരാവകാശനിയമം, സി.ഏ.ജി. റിപ്പോര്‍ട്ട്.

Thursday, January 8, 2009

സോഷ്യലിസം, സോഷ്യലിസം, സോഷ്യലിസം.

കേരളത്തില്‍ 109 കമ്പനികളാണ് പൊതുമേഖലയിലുള്ളത്. അതില്‍ 84 എണ്ണം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്, ബാക്കി 25 എണ്ണം പ്രവര്‍ത്തന രഹിതമായി കിടക്കുന്നു.

പ്രവര്‍ത്തിക്കുന്ന 84 എണ്ണത്തില്‍ 45 - എണ്ണവും നഷ്ടത്തില്‍ ഓടികൊണ്ടിരിക്കുന്നു. നഷ്ടത്തിലോടുന്ന ഈ 45 കമ്പനികളുടേയും കൂടെ ആകെ മൂലധനം526.04 കോടി രൂപയാണ്. എന്നാല്‍ ഈ കമ്പനികളെല്ലാം കൂടി ഇതുവരെ ഉണ്ടാക്കിയ നഷ്ടമെത്രയെന്നറിയേണ്ടേ?. വെറും 2233.76 കോടി രൂപ. അതായത് മൂലധനത്തിന്റെ നാലിരട്ടി.

സോഷ്യലിസം നിലനിര്‍ത്താനായി 2006-07 വര്‍ഷത്തില്‍ നഷ്ടത്തിലോടുന്ന 22 കമ്പനികള്‍ക്കായി സര്‍ക്കാര്‍ 115.18 കോടി രൂപയോളം സഹായം നല്‍കി.

വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന 25 കമ്പനികളില്‍ രണ്ടെണ്ണത്തിനു 2006-07 വര്‍ഷത്തില്‍ 211 ലക്ഷത്തോളം രൂപയുടെ ധനസഹായം സര്‍ക്കാരില്‍ നിന്നും ലഭിക്കനുള്ള ഭാഗ്യമുണ്ടായി. മാനദണ്ഡം രാഷ്ട്രീയം. ഇതാണാ കമ്പനികള്‍:

1.അസ്ട്രാല്‍ വാച്ചസ് ലിമിറ്റഡ് = 106 ലക്ഷം രൂപ.
  • വര്‍ഷങ്ങളായി ഈ കമ്പനിയുടെ കണക്കുകളെപറ്റി കമ്പനിക്കോ സര്‍ക്കാരിനോ ഒരു തിട്ടവുമില്ല.
2.കേരളാ ഗാര്‍മെന്റ്സ് ലിമിറ്റഡ്= 105 ലക്ഷം രൂപ.
  • 2003 മുതല്‍ ഈ കമ്പനി ലിക്വിഡേഷനിലാണ് (liquidation). എന്നിട്ടും 115 ജീവനക്കാരെ ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നതായി സി.ഏ.ജി യുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
പ്രവര്‍ത്തന രഹിതമായി കിടക്കുന്ന ഈ കമ്പനികള്‍ക്കുള്ള ധനസഹായം അവിടെ നിലനിര്‍ത്തിയിരിക്കുന്ന ജീവനക്കാരുടെ വേതനകുടിശ്ശികക്കും കൂടിയാണെന്ന് തര്‍ക്കമില്ല. തൊഴിലില്ലാ വേതനം വാങ്ങുന്നവരേക്കാള്‍ ഭാഗ്യവാന്മാര്‍.

Monday, January 5, 2009

കെ.എസ്.ഇ.ബി - 2: വെറുതേ കിടക്കുന്ന ട്രാന്‍സ്ഫോര്‍മര്‍

കൂടി വരുന്ന വൈദ്യുതിയുടെ ആവശ്യം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്നത് നമ്മുടെ വിദ്യുച്ഛക്തിബോര്‍ഡിന്റെ ഒരു ശീലമാണ്. അതുകൊണ്ടാണ് കളമശ്ശേരി 220 കെ.വി സബ് സ്റ്റേഷന്റെ ശേഷി 440 എം.വി.എ യില്‍ നിന്നും 800 എം.വി.എ ആയി ഉയര്‍ത്തുന്ന പണി ഫെബ്രുവരി 1999 ല്‍ ഏറ്റെടുത്തത്. നിലവിലുള്ള നാല് 440 എം.വി.എ ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് പകരം വക്കാന്‍ പന്ത്രണ്ട് 800 എം.വി.എ ട്രാന്‍സ്ഫോര്‍മറുകള്‍ രണ്ടുകൊല്ലത്തെ ഭഗീരഥപ്രയത്നം കൊണ്ട് സാധിച്ചെടുത്തു. മാര്‍ച്ച് 2001 ല്‍ 11.36 കോടി രൂപ മുടക്കിയാണ് വാങ്ങിയത്. ജൂണ്‍ 2003 ഓടെ അതില്‍ ഒന്‍പതെണ്ണം പ്രവര്‍ത്തനക്ഷമമാക്കിയപ്പോഴാണ് മനസ്സിലായത് വൈദ്യുതിയുടെ ആവശ്യക്കാര്‍ വിജാരിച്ചതു പോലെ കൂടുന്നില്ല. ഘടിപ്പിച്ച ഒന്‍പതെണ്ണം തന്നെ ധാരാളം.

1.87 കോടി രൂപ വിലവരുന്ന ബാക്കി മൂന്ന് ട്രാന്‍സ്ഫോര്‍മറുകള്‍ പെട്ടിക്കകത്ത് ഇപ്പോഴും കേടു കൂടാതെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അക്കൌണ്ടന്റ് ജനറലിനെ അറിയിച്ചത്. ആവശ്യമുള്ള മറ്റ് സബ് സ്റ്റേഷനുകളിലോട്ട് അയക്കാമായിരുന്നില്ലേയെന്ന ചോദ്യത്തിനു മറുപടിയില്ല. അതു കൊണ്ട് സി.ഏ.ജി ഈ വിവരം തന്റെ റിപ്പോര്‍ട്ടിലൂടെ നിയമസഭയെ അറിയിച്ചിട്ട് മാസങ്ങളേറെയായി. അതോടെ സി.ഏ.ജി യുടെ ദൌത്യം തീര്‍ന്നു. 187 ലക്ഷം രുപ ഭദ്രമായി ട്രാന്‍സ്ഫോര്‍മറിന്റെ രൂപത്തില്‍ പെട്ടിക്കുള്ളിലും ഇരുപ്പുണ്ട്. 2001 ല്‍ വാങ്ങിയതാണെന്നോര്‍ക്കണം. 11 കോടിയുടെ പര്‍ച്ചേസ്സ് നടത്താന്‍ എന്തൊരുത്സാഹമായിരുന്നു!!!.

ഇനിപ്പറയൂ, വൈദ്യുതി നിരക്ക് കൂട്ടണ്ടേ? ബോര്‍ഡ് നന്നാകണ്ടേ?

Source: CAG's Report & Right to information

Friday, January 2, 2009

വൈദ്യുതി നിരക്ക് ഇനിയും കൂട്ടണം - KSEB - 1

വൈദ്യുതി ഉല്പാദനം നടത്തുന്നതും ഉപഭോക്താക്കള്‍‌‌ക്ക് വിതരണം ചെയ്യുന്നതും ഒരേ സ്ഥലത്തുനിന്നല്ല. ഉല്പാദനസ്ഥലത്തുനിന്ന് വൈദ്യുതി ലൈന്‍ വലിച്ച് ആദ്യം സബ് സ്റ്റേഷനുകളില്‍ എത്തിക്കുന്നു. അവിടെനിന്നുമാണ് ഉപഭോക്താവിന്റെ ആവശ്യത്തിനായി വിതരണം ചെയ്യുന്നത്.

ഉല്പാദിപ്പിച്ച വൈദ്യുതി അതേപടി ലൈന്‍ വഴി കടത്തിവിടാറില്ലന്നാണ് വിവരമുള്ളവര്‍ പറയുന്നത്. ഉല്പാദനകേന്ദ്രത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ വോള്‍ട്ടേജിലേക്ക് (ഉദാ: 220 KV) 33/66/110/220 KV എന്നീ ട്രാന്‍സ്ഫോര്‍മറുകള്‍ ഉപയോഗിച്ച് മാറ്റിയെടുത്ത് അതിനു യോജിച്ച കമ്പികളില്‍ (feeder lines) കൂടിയാണ് സബ് സ്റ്റേഷനുകളില്‍ എത്തിക്കുന്നത്. പ്രസരണനഷ്ടം കുറക്കാനുള്ള ഒരേര്‍പ്പാടാണിത്. കൂടിയ വോള്‍ട്ടേജില്‍ എത്തുന്ന വൈദ്യുതി സബ് സ്റ്റേഷനുകളില്‍ ഘടിപ്പിച്ചിട്ടുള്ള 220/110/66/33/11 KV ട്രാന്‍സ്ഫോര്‍മറുകളില്‍കൂടി കടത്തി വോള്‍ട്ടേജ് വീണ്ടും കുറച്ചതിനു ശേഷമാണ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും മറ്റും യോജിച്ച വോള്‍ട്ടേജായ 220 V വൈദ്യുതിയാക്കി മാറ്റിയെടുക്കുന്നത്. ഇപ്രകാരം വോള്‍ട്ടേജ കൂട്ടാനും കുറക്കാനും ഉള്ള ട്രാന്‍സ്ഫോര്‍മറുകളും മറ്റു അനുബന്ധ സാമഗ്രികളും ഘടിപ്പിച്ചിട്ടുള്ള വൈദ്യുതി ആഫീസുകളെയാണ് സബ് സ്റ്റേഷന്‍ എന്ന നാമത്തില്‍ അറിയപ്പെടുന്നത്.

ചുരുക്കത്തില്‍, പ്രസരണനഷ്ടം കുറച്ച് ആവശ്യത്തിനുള്ള വോള്‍ട്ടേജില്‍ വൈദ്യുതിവിതരണത്തിനു ഉല്പാദനകേന്ദ്രങ്ങള്‍, ഫീഡര്‍ വൈദ്യുതി ലൈനുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍, സബ് സ്റ്റേഷനുകള്‍ എന്നിവ അവശ്യഘടകങ്ങളാണ്. ഈ ഘടകങ്ങളെല്ലാം ഒരേസമയത്ത് പ്രവര്‍ത്തനക്ഷമമായാലേ വൈദ്യുതി വിതരണം നടക്കൂ.

ഇതൊന്നും അറിഞ്ഞുകൂടാത്തവരല്ല വൈദ്ദ്യുതി ബോര്‍ഡിലും അവിടുള്ള സാങ്കേതിക വിദഗ്ദരും. എന്നിട്ടും;
  • വൈദ്യുതി ഉല്പാദിപ്പിക്കുന്നു. പക്ഷേ ലൈന്‍ വലിച്ച് സബ് സ്റ്റേഷനുകളില്‍ എത്തിക്കുന്നില്ല. ഉല്പാദിപ്പിക്കാന്‍ മുടക്കുന്ന കോടികള്‍ പാഴാവുന്നു.
  • ഉല്പാദിപ്പിച്ച വൈദ്യുതി ലൈന്‍ വഴി എത്തിക്കുമ്പോള്‍ സബ് സ്റ്റേഷനുകള്‍ റെഡിയല്ല. ഉല്പാദനത്തിനും, ലൈന്‍ വലിക്കാനും മുടക്കിയ കോടികള്‍ പാഴാവുന്നു.
  • സബ് സ്റ്റേഷനുകളില്‍ ട്രാന്‍സ്ഫോര്‍മറുകള്‍ ഘടിപ്പിച്ച് തയ്യാറാക്കി നിര്‍ത്താത്തതുകാരണം, കോടികള്‍ മുടക്കിയ ഫീഡര്‍ ലൈനുകളെ ട്രാന്‍സ്ഫോര്‍മറിലോട്ട് ചേര്‍ക്കാന്‍ കഴിയുന്നില്ല.
  • കോടികള്‍ മുടക്കി വാങ്ങികൂട്ടി സബ് സ്റ്റേഷനുകളില്‍ എത്തിച്ച ട്രാന്‍സ്ഫോര്‍മറുകള്‍ കൊണ്ടുവന്ന പെട്ടിക്കുള്ളില്‍തന്നെ മാസങ്ങളോളം കഴിയുന്നു.
മേല്പറഞ്ഞതിനു തെളിവായി സി.ഏ.ജി ചൂണ്ടികാട്ടിയ (2006-07 report) പാഴ്ചെലവുകളെകൂടി രേഖപ്പെടുത്തിയിട്ട് ഞാന്‍ നിര്‍ത്തിക്കോളാം.

ഉല്പാദനം റെഡി, സബ് സ്റ്റേഷനുകള്‍ റെഡി, ലൈന്‍ വലിച്ചില്ല.
14.51 കോടി രൂപ മുടക്കി നിര്‍മ്മിച്ച ഒന്‍പത് 33 കെ.വി സബ് സ്റ്റേഷനുകളും, രണ്ട് 110/33/11 കെ.വി. സബ് സ്റ്റേഷനുകളും 33 മാസത്തോളം കാലം ബന്ധപ്പെട്ട ട്രാന്‍സ്മിഷന്‍ ലൈനുകള്‍ വലിക്കാത്തതു കാരണം ഉപയോഗ ശൂന്യമായി കിടന്നു.
  • ഉദാ: 1) രണ്ടു 33 കെ.വി ലൈന്‍ പുലമന്തോള്‍-കൊപ്പം, പുലമന്തോള്‍-മക്കരപ്പറമ്പ എന്നിവ 61 ലക്ഷം രൂപ ചെലവാക്കി യഥാക്രമം ഡിസമ്പര്‍ 2000 ലും ഒക്ടോബര്‍ 2001 ലും പണി പൂര്‍ത്തിയാക്കി. എന്നാല്‍ പുലമന്തോളിലേയും മക്കരപ്പറമ്പിലേയും സബ് സ്റ്റേഷനുകള്‍ ഡിസമ്പര്‍ 2004 വരെ പൂര്‍ത്തിയാക്കാത്തതു കാരണം 48 മാസത്തോളം ഫീഡര്‍ ലൈനുകള്‍ വെറുതേ കിടന്നു.

ലൈനുകള്‍ വലിച്ചു, എന്നാല്‍ സബ് സ്റ്റേഷനുകളില്ല.
4.13 കോടി രൂപ ചെലവു ചെയ്ത് നിര്‍മ്മിച്ച മൂന്ന് 33 കെ.വി. ട്രാന്‍സ്മിഷന്‍ ലൈനുകള്‍ ബന്ധപ്പെട്ട സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വേണ്ടി 48 മാസത്തോളം വെറുതേ കിടന്നു.
  • ഉദാ: 1) 33 കെ.വി കടക്കല്‍ സബ് സ്റ്റേഷന്‍ ഒന്നരകോടി രൂപ ചെലവഴിച്ചാണ് ഫെബ്രുവരി 2003 നു പണി പൂര്‍ത്തിയാക്കിയത്. എന്നാല്‍ അവിടേക്കുള്ള കിളിമാനൂര്‍- കടക്കല്‍ ഫീഡര്‍ ലൈന്‍ റെഡിയാക്കിയെടുത്തത് ഏപ്രില്‍ 2005 നാണ്. 26 മാസം സബ് സ്റ്റേഷന്‍ വെറുതേ കിടന്നു.
  • 2) 33 കെ.വി ചാവക്കാട് സബ് സ്റ്റേഷന്‍ 154 ലക്ഷം രൂപ ചെലവിട്ട് പൂര്‍ത്തിയാക്കിയത് ഒക്ടോബര്‍ 2002 നാണ്. ഗുരുവായൂര്‍-ചാവക്കാട് ലൈന്‍ പൂര്‍ത്തിയാക്കാന്‍ ഏപ്രില്‍ 2005 വരെ കാത്തിരിക്കേണ്ടിവന്നു. അതുവരെ (30 മാസം) സബ് സ്റ്റേഷന്‍ വെറുതേ കിടന്നു.
  • 3) 33 കെ.വി. കോങ്ങാട് സബ് സ്റ്റേഷന്‍ പൂര്‍ത്തിയായത് മാര്‍ച്ച് 2003 -ല്‍ , ചെലവ് 202 ലക്ഷം രൂപ. പക്ഷേ ഉപയോഗക്ഷമമാക്കിയത് ഡിസമ്പര്‍ 2005 ല്‍. 33 മാസം വരെ പര്‍ളിയില്‍ നിന്നും കോങ്ങാട് വരെയുള്ള ലൈന്‍ വലി തീര്‍ത്ത് കിട്ടാന്‍ കാത്തിരുന്നു.

സബ് സ്റ്റേഷനുകള്‍ കെട്ടിപ്പടുത്തു, പക്ഷേ ട്രാന്‍സ്ഫോര്‍മറുകള്‍ ഘടിപ്പിച്ചില്ല.
6.75 കോടി രൂപ മുടക്കി വാങ്ങിയ ഏഴ് 33 കെ.വി. ട്രാന്‍സ്ഫോര്‍മറും, നാല് 110/11 കെ.വി. ട്രാന്‍സ്ഫോര്‍മറുകളും, നാല് 110/33 കെ.വി. ട്രാന്‍സ്ഫോര്‍മറുകളും യഥാസ്ഥാനങ്ങളില്‍ എത്തിച്ചെങ്കിലും ബന്ധപ്പെട്ട സബ് സ്റ്റേഷനുകളില്‍ അവയെ ഘടിപ്പിക്കാതെ (errection) 74 മാസങ്ങളോളം കിടന്നിരുന്നു.
  • ഉദാ: 1)82 ലക്ഷം രൂപ മുടക്കി ഒക്ടൊബര്‍ 2004 ല്‍ വാങ്ങിയ 33 കെ.വി ട്രാന്‍സ്ഫോര്‍മര്‍ കൊരട്ടി സബ് സ്റ്റേഷനില്‍ 29 മാസം വരെ പെട്ടിയില്‍ തന്നെ ഇരിപ്പായിരുന്നു.
  • 2) കടക്കല്‍ സബ് സ്റ്റേഷനുവേണ്ടി ആഗസ്റ്റ് 2000 ത്തില്‍ വാങ്ങിയ 33 കെ.വി ട്രാന്‍സ്ഫോര്‍മര്‍ (80 ലക്ഷം രൂപ) മുപ്പത് മാസം പെട്ടിക്കുള്ളീല്‍ ഇരുന്നു.
  • 3) കോഴഞ്ചേരി സബ് സ്റ്റേഷനിലേക്ക് വാങ്ങിയ (62 ലക്ഷം രൂപ) 110/11 കെ.വി. ട്രാന്‍സ്ഫാര്‍മര്‍ 74 മാസം പെട്ടിക്കുള്ളില്‍ ഇരുന്നു.

ട്രാന്‍സ്ഫോര്‍മറുകളെല്ലാം റെഡി, പക്ഷേ അവയൊന്നും ഫീഡര്‍ ലൈനുകള്‍ക്ക് യോജിച്ചതല്ല.
66.33 കോടി രൂപ ചെലവഴിച്ച് 30 സ്ഥലങ്ങളില്‍ ഘടിപ്പിക്കാനായി വാങ്ങിയ 47 എണ്ണം 110/33 കെ.വി. ട്രാന്‍സ്ഫോര്‍മറുകളും, രണ്ട് 66/33 കെ.വി. ട്രാന്‍സ്ഫോര്‍മറുകളും ഫീഡര്‍ സബ് സ്റ്റേഷനുകളും മറ്റു സബ് സ്റ്റേഷനുകളും പൊരുത്തപ്പെടാത്തതുകാരണം ഏതാണ്ട് 67 മാസത്തോളം ഒരുപയോഗവും ഇല്ലാതെ അവിടങ്ങളില്‍ തന്നെ കിടന്നിട്ടുണ്ട്.
  • ഉദാ: 1) ഒല്ലൂരിലെ ഫീഡര്‍ സബ് സ്റ്റേഷനില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറിന്റെ ശേഷി 110/33 കെ.വി യാണ്. സബ് സ്റ്റേഷന്‍ ഉണ്ടാക്കാന്‍ 357 ലക്ഷം രൂപയും ചെലവാക്കി (2001). ഇതിന്റെ ഗുണഭോക്തൃ സബ സ്റ്റേഷനുകളില്‍ ഒന്ന് പാലക്കലുള്ളതാണ്. അവിടെ ഘടിപ്പിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറാണെങ്കില്‍ ഫീഡര്‍ സബ് സ്റ്റേഷനുമായി യോജിച്ചതായിരുന്നില്ല. അതു കൊണ്ട് ഫീഡര്‍ സബ് സ്റ്റേഷനില്‍ സ്ഥാപിച്ച 110/33 കെ.വി. ട്രാന്‍സ്ഫാര്‍മറും ഫീഡര്‍ ലൈനുകളും ഉപയോഗക്ഷമമാക്കാന്‍ പറ്റിയില്ല. സി.ഏ.ജി റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ച 2007 ലും (മാസം 67 കഴിഞ്ഞു) പാലക്കല്‍ സബ് സ്റ്റേഷനില്‍ ഒന്നും ചെയ്തിട്ടില്ല. ഇന്നും (2009) സ്ഥിതി അതു തന്നെയാണന്നാണ് കേള്‍വി.
  • 2) ഇതേ പോലെ തന്നെയാണ് വളപ്പാടുള്ള 110/33 കെ.വി. ഫീഡര്‍ സബ് സ്റ്റേഷനും അന്തിക്കാടുള്ള ഗുണഭോക്തൃ സബ് സ്റ്റേഷനും തമ്മിലുള്ള കാര്യവും. 280 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച വളപ്പാട് സബ് സ്റ്റേഷന്‍ ഇന്നും നോക്കുകുത്തിയായി നില്‍ക്കുന്നു, മേയ് 2003 മുതല്‍.
  • 3) ചാലക്കുടിയിലും ഉണ്ടാക്കി ഇതേപോലൊരു 110/33 കെ.വി. ഫീഡര്‍ സബ് സ്റ്റേഷന്‍ (മേയ് 2003). 302 ലക്ഷം രൂപയും ചെലവിട്ടു. കല്ലേറ്റുംകര, പരിയാരം, വെള്ളിക്കുളങ്ങര, കൊരട്ടി ഇവയാണ് ഗുണഭോക്തൃ സബ് സ്റ്റേഷനുകള്‍. എന്തു ചെയ്യാം ഈ സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണത്തിലെ പൊരുത്തക്കേടു കാരണം ഫീഡര്‍ സബ് സ്റ്റേഷനുകളുമായി ഇന്നും ബന്ധപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
  • 4) സെപ്റ്റമ്പര്‍ 2002 ല്‍ 325 ലക്ഷം രൂപ ചെലവിട്ട് വടക്കന്‍ പറവൂരില്‍ നിര്‍മ്മിച്ച 110/33 കെ.വി. ഫീഡര്‍ സബ് സ്റ്റേഷന്റെ ഗതിയും ഇതുതന്നെയായി. വടക്കേക്കരയിലും, വരാപ്പുഴയിലും, ആലങ്കോടും നിര്‍മ്മിച്ച ഉപഭോക്തൃ സബ് സ്റ്റേഷനുകള്‍ നിര്‍മ്മാണത്തിലെ പൊരുത്തക്കേട് കാരണം ഇന്നും (2009) ഉപയോഗശൂന്യമായി കിടക്കുന്നു.

ശ്രദ്ദിക്കൂ: മുപ്പതോളം ഫീഡര്‍ സബ് സ്റ്റേഷനുകളാണ് ഇങ്ങനെ വെറുതേ കിടക്കുന്നത്. അതില്‍ വെറും നാലെണ്ണമേ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളൂ.

ബോര്‍ഡിനു ആകെ 30 ഡിവിഷനല്‍ ഓഫീസുകളുണ്ട്. അതില്‍ 10 എണ്ണം മാത്രം സന്ദര്‍ശിച്ച് പരിശോധന നടത്തിയതില്‍ കണ്ടെത്തിയ കാര്യങ്ങളില്‍ ചിലതുമാത്രമാണ് മുകളില്‍ വിവരിച്ചിട്ടുള്ളത്.

ഇനിപ്പറയൂ, വൈദ്യുതിനിരക്ക് ഇനിയും കൂട്ടിയില്ലെങ്കില്‍ നമ്മുടെ കെ.എസ്സ്.ഇ. ബി. രക്ഷപ്പെടുമോ?.

ആധാരം: സി.എ.ജി റിപ്പോര്‍ട്ട്, വിവരാവകാശ നിയമം.