Friday, January 30, 2009

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍: സിഏജി പറഞ്ഞതും പറയാത്തതും (SNC Lavalin)

മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ പറ്റി സി.ഏ.ജി പറഞ്ഞതെന്തെന്നറിയേണ്ടേ. വിദ്യുച്ഛക്തി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഒരവലോകനത്തില്‍ കൂടിയാണ് സി.ഏ.ജി തന്റെ 2005 ല്‍ നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൂടി ഈ കാര്യം വെളിപ്പെടുത്തുന്നത്. ആ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ അതേ പടി ഞാനിവിടെ പകര്‍ത്തുന്നു. ഇതിലെ പാ‍രഗ്രാഫ് 3.18 & 3.19 ലാണ് മലബാര്‍ ക്യാന്‍സര്‍ സെന്റ്രിനെ പറ്റി പ്രതിപാദിക്കുന്നത്:

Audit Report (Commercial) for the year ended March 2005

Introduction

3.1. The Hydro Electric Power Stations of the Board at Pallivasal
(37.5 Mega Watt), Sengulam (48 Mega Watt) and Panniar (30 Mega Watt)
were installed during the period 1940-64. On the ground that the generators in
the Power Stations had outlived their life, the Board signed (August 1995) an
Memorandum of Understanding (MoU) with SNC Lavalin, Canada for
providing services and other resources to the Board for implementation of
rehabilitation projects. This MoU was converted (February 1996) into
consultancy agreements for renovation of Pallivasal, Sengulam and Panniar
Power Stations and subsequently (February 1997) the supply of equipment and
engineering services was also entrusted to SNC. The finally accepted
(July 1998) cost of Rs.239.81 crore included foreign exchange component
(Rs.149.15 crore), 85 per cent of which (Rs.126.78 crore) was to be funded by
Export Development Corporation, Canada and the balance from the Board’s
own resources. On completion of the renovation (October 2001) all the Power
Stations were expected to function at maximum efficiency level thereby
avoiding losses due to major breakdowns, pre-arranged/emergency shutdowns
of machines

xxxxx xxxxx xxxx xxxxxx xxxxx

Grant for Cancer Hospital

3.18. During negotiation (October 1996) of the contract by the Ministerial
delegation, SNC agreed to mobilize funds for construction of a Cancer
Hospital in Malabar area of the State. This was followed (April 1998) with an
MOU between SNC and Government to finance implementation of the
hospital project. As per the project report prepared by SNC, the Malabar
Cancer Centre (MCC) was to cost Rs.103.30 crore; Rs.98.30 crore was to be
mobilised by SNC and the balance (Rs. 5 crore) was to be State Government
contribution. The actual contribution made (up to February 2001) by SNC
towards this project was only Rs.8.98 crore by way of direct payment to
Technicaliya Consultants Private Limited, a Chennai based firm for works in
connection with the hospital. There were no records available to show that
further funding was made towards the project (April 2005). The MOU has
also not been renewed after March 2002 for reasons not on record.

3.19. It was noticed during audit that as per the Board Minutes dated
13 January 1998 the contribution to be made by SNC for setting up MCC was
an important factor taken into consideration while finalising the contracts for
renovation of Pallivasal, Sengulam and Panniar power projects even though
the Board was not directly concerned with funding proposals in the social
sector. The funds for setting up MCC were also agreed (December 1997) to
be provided by SNC on satisfactory conclusion of agreement by the Board for
renovation of projects. NHPC recommendations (October 1997) on the
reasonableness of prices under the contracts were also based on this grant
element.

The Government stated (August 2005) that there was no enabling provision in
the contracts for R&M of Pallivasal, Sengulam and Panniar projects to
appropriate dues to SNC against financial assistance promised to be arranged
by them for Malabar Cancer Centre Society. The fact, however, remained that
the Board of Members of KSEB considered this assistance at the time of
ratification of the contract and SNC had also stated (December 1997) that the
Malabar Cancer Centre project was directly connected with the project for
renovation and the grant element could be availed on satisfactory conclusion
of the loan agreement. The Board, however, did not follow up the matter.


ഇത്രയേ നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടില്‍ സി.ഏ.ജി പറഞ്ഞുള്ളൂ. ബാക്കി ഇപ്പോള്‍ നാം കാണുന്നതെല്ലാം ആ റിപ്പോര്‍ട്ടിന്മേല്‍ എടുത്തതും എടുത്തുകൊണ്ടിരിക്കുന്നതുമായ നടപടികളുടെ ഫലം.

സി.ഏ.ജീ യുടെ മുഴുവന്‍ റിപ്പോര്‍ട്ടും വായിക്കണമെങ്കില്‍ ഇവിടെയുണ്ട്.

ഇനി സി.ഏ.ജി. പറയാത്തതെന്തന്നറിയേണ്ടേ?

യു.ഡി.എഫ് ഭരണകാലത്തുള്ള വൈദ്യു. മന്ത്രി സി.വി.പത്മരാജനാണ് ഇക്കാര്യത്തില്‍ SNC ലാവലിനുമായുള്ള സഹകരണത്തിനു തുടക്കം കുറിച്ചത്. കാലപ്പഴക്കം ചെന്ന പള്ളിവാസല്‍, സെംഗുളം, പന്നിയാര്‍ എന്നീ ജലവൈദ്യുതി പദ്ധതികള്‍ക്ക് അറ്റകുറ്റപ്പണി നടത്തിയാല്‍ മതിയെന്ന വിദഗ്ദാഭിപ്രായങ്ങളെയും മറ്റെതിര്‍പ്പുകളെയും എല്ലാം അവഗണിച്ച് പുതുക്കിപ്പണിയാനുള്ള പ്രയത്നവുമായി മുന്നോട്ട് പോയത് യു.ഡി.എഫ്. ഭരണസമയത്താണ്. പുതുക്കി പണിയാന്‍ വേണ്ടി കനേഡിയന്‍ ധനസഹായം ലഭ്യമാക്കാനുള്ള വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പരസ്പര ധാരണാ
പത്രത്തില്‍ (MOU) Export Development Corporation of Canada യുമായി 1995 ആഗസ്റ്റ് 10 തീയതി അന്നത്തെ വൈദ്യുതി മന്ത്രി സി.വി.പത്മരാജന്‍ ഒപ്പുവച്ചു. ["agreed to provide a financing package for the supply of Canadian Goods and Services"]. ഇതൊരു സാംബത്തിക കരാര്‍ മാത്രം.

വൈദ്യുതി മന്ത്രി മാറി. പകരം, ശ്രി. ജി.കാര്‍ത്തികേയന്‍ ചാര്‍ജ്ജെടുത്തു. അദ്ദേഹമാണ് 24 ഫെബ്രുവരി 1996 ല്‍ SNC Lavalin നുമായി മറ്റൊരു കരാറുറപ്പിച്ചത് (ധാരണാ പത്രമല്ല). അതിന്‍ പ്രകാരം കനേഡിയന്‍ സാബത്തിക സഹായം ചെലവഴിക്കുന്നതിനെയും പദ്ധതി പുതുക്കി പ്പണിയുന്നതിന്റേയും മേല്‍നോട്ടം വഹിക്കേണ്ടത് [Consultant] SNC lavalin ആണ്. [“for the management, Engineering,
Procurement & Construction supervision so as to ensure the timely completion of the project within the agreed time of 3 years"] ഈ കരാറിന്റെ ഭാഗമായ ഒരു പട്ടികയില്‍ [Annexure B] പദ്ധതിക്കാവശ്യമായ സേവനങ്ങളുടേയും യന്ത്രസാമഗ്രികളുടേയും വിശദവിവരങ്ങളും, അവയോരോന്നിന്റെയും വിലയും പ്രത്യേകം പ്രത്യേകം കാണിച്ചിട്ടുണ്ട്. (Note this point , please).

അന്തര്‍ ദേശിയ കരാറുകള്‍ നേടുമ്പോള്‍ അല്ലെങ്കില്‍ നേടിയെടുക്കുമ്പോള്‍ കാനഡ തുടങ്ങിയ വികസിത രാജ്യങ്ങള്‍ അവരുടെ വിദേശസഹായനിധിയില്‍ നിന്നും ഒരു തുക പ്രോത്സാഹനമായി നല്‍കാറുണ്ടെന്നുള്ളത് പരസ്യമായ രഹസ്യം. Kick-back ആയി ഉപയോഗിക്കാനെന്ന് പറഞ്ഞാലും തെറ്റില്ല. (Remember the case of Bofors and other defence deals, the Enron Scandal or Jayanthi Shipping of Dharma Teja). അന്തര്‍ ദേശീയ ബിസിനസ്സ് ലോകത്ത് ഇത് സാധാരണം. ഇവിടെ നമ്മുടെ കേസിലും അതുണ്ടായി, പക്ഷേ പരസ്യമായിത്തന്നെ. ഇത്തരത്തിലുള്ള 43 കോടിയോളം രൂപ കനേഡിയന്‍ സഹായധനമായി ലഭ്യമാക്കാമെന്നും കരാറിലുറപ്പിച്ചിട്ടുണ്ടായിരുന്നു. ഈ തുക ചെലവിടേണ്ട രീതികളെപറ്റിയൊന്നും ചിന്തിക്കേണ്ട സമയം ഇപ്പോഴല്ല.

സാധാരണഗതിയില്‍, നടപ്പാക്കാന്‍ പോകുന്ന പദ്ധതിയോടനുബന്ധിച്ചുള്ള കാര്യങ്ങള്‍ക്കായി ഈ സഹായ ധനം ചെലവിടുകയാണെങ്കില്‍ ആ സഹായധനത്തിന്റെ വരവുചെലവുകണക്കുകളും പദ്ധതികണക്കുകളില്‍ ഉള്‍പ്പെടുത്തി transparent ആക്കുവാന്‍ കഴിയും.

ഇതിനും മുമ്പും ഇത്തരത്തിലുള്ള സഹായധനം നമുക്ക് കിട്ടിയിട്ടുണ്ട്. 1991- 96 കാലയളവില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ കുറ്റിയാടി പദ്ധതിയില്‍ നിന്നുംകിട്ടിയ സഹായ ധനമാണ് മലബാറിലെ വൈദ്യുതി വിതരണ ശ്രംഖല ശക്തിപ്പെടുത്തുവാനുപയോഗിച്ചത്.

കാര്‍ത്തികേയന്‍ മന്ത്രി ഇത്തരത്തിലുള്ള ഒരു കരാറൊപ്പിട്ടു (ഫെബ്രുവരി 1996). പക്ഷേ, പദ്ധതി തുടങ്ങാനുള്ള മറ്റു പ്രവര്‍ത്തികള്‍ തുടങ്ങുന്നതിനു മുമ്പ് സര്‍ക്കാര്‍ മാറി. എല്‍.ഡി.എഫ് സ്ഥാനം പ്ടിച്ചു (മേയ് 1996). പുതിയ മന്ത്രി: പിണറായി വിജയന്‍‌ .

പുതിയ മന്ത്രി SNC Lavalin നുമായി വീണ്ടും ചര്‍ച്ചനടത്തി. ലാവലിനുമായി നേരത്തേയുണ്ടാക്കിയിരുന്ന കരാറില്‍ രണ്ടു പ്രധാന കൂട്ടിചേര്‍ക്കലുകള്‍ നടത്തി. അതിന്‍ പ്രകാരം Annexure B യില്‍ നേരത്തേ പറഞ്ഞിരുന്ന യന്ത്രസാധനങ്ങള്‍ (വിലയുള്‍പ്പടെ) സപ്ലൈ ചെയ്യേണ്ട ചുമതലകൂടി SNC Lavalin നെ ഏള്‍പ്പിച്ചു. കൂടാതെ സഹായ ധനമായി നേരത്തേ ഏറ്റിരുന്ന 43 കോടിക്ക് പകരം 98 കോടി
നല്‍കണമെന്നും, അത് മലബാറിലെ ക്യാസര്‍ ആശുപത്രിക്ക് വേണ്ടിയായിരിക്കണമെന്നും ഒരു പരസ്പര ധാരണാ പത്രത്തിലൂടെ (MOU) നിശ്ചയിച്ചു. കരാര്‍ ഒപ്പിട്ടത് ജൂലൈ 6, 1998.

അങ്ങനെയണ് ഫെബുവരി 1996 ല്‍ കാര്‍ത്തികേയന്‍ മന്ത്രി SNC Lavalin നുമായി ഉണ്ടാക്കിയ ‘കണ്‍സട്ടന്‍സി’ കരാര്‍ ജൂലൈ 1998 -ല്‍ പിണറായി വിജയന്‍ മന്ത്രിയുടെ ‘സപ്ലൈ’ കരാറായി മാറിയത്. ഒരു അന്തര്‍ദേശീയ സപ്ലൈ കരാര്‍ നല്‍കുമ്പോള്‍ പാലിക്കേണ്ട ചട്ടവട്ടങ്ങളെയെല്ലാം മറികടക്കാനും ഈ കുറുക്കു വഴിക്ക് കഴിഞ്ഞു.

വൈദ്യുതി ബോര്‍ഡ് നടത്തിക്കൊണ്ടിരുന്ന ജലവൈദ്യുതി പദ്ധതിയുമായി യാതൊരു ബന്ധവുമില്ലാത്ത ‘ക്യാസര്‍ ആശുപത്രി’ പദ്ധതിയുടെ പണം ആര്‍ക്ക്, എപ്പോള്‍എങ്ങനെ ലഭിച്ചുവെന്നൊന്നും നോക്കേണ്ട താല്പര്യം വൈദ്യുതി വകുപ്പ കാട്ടിയില്ല. അതുകൊണ്ട് വൈദ്യുതി പദ്ധതിയുടെ കണക്കിലൊന്നും ഈ തുക വന്നതുമില്ല.

മലബാര്‍ ക്യാസര്‍ ആശുപത്രിയുടെ ആകെ പദ്ധതി ചെലവു 103 കോടി ആയിട്ടാണ് കണക്കാക്കിയിരുന്നത്. അതില്‍ 5 കോടി സര്‍ക്കാരിന്റെ സംഭാവന. അതും, പിന്നെ SNC Lavalin വഴി കിട്ടിയ സഹായ ധനമായ 13 കോടിയും ചേര്‍ത്താണ് ക്യാസര്‍ ആശുപത്രിയെ ഇന്നു കാണുന്ന രുപത്തിലെങ്കിലും എത്തിച്ചത്. SNC Lavalin തന്നെയാണ് ഈ ആശുപത്രിയുടേയും കണ്‍സള്‍ട്ടന്റ് . അങ്ങനെയൊരു ധാരണാ പത്രം (MOU) ശ്രി പിണറായി വിജയന്‍ ഉണ്ടാക്കിയിട്ടുമുണ്ട്. എന്നാല്‍ ആ MOU വിനെ ഒരു നിയമാധിഷ്ടിത കരാറാക്കി മാറ്റുന്നതിന് എല്‍.ഡി.എഫ് ഭരണകാലത്ത് വിട്ടുപോയി.
ചെന്നൈയിലുള്ള Technicalia Consultants നാണ് നിര്‍മ്മാണ ചുമതല. കിട്ടുന്ന വിദേശ
സഹായധനമെല്ലാം കണക്കില്‍ ഉള്‍പ്പടുത്തേണ്ടത് അവരുടെ ചുമതലയാക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വാദം.

SNC യില്‍ നിന്നും ബാക്കി പണം കിട്ടുന്നതിനുമുമ്പ തന്നെ വീണ്ടും സര്‍ക്കാര്‍ മാറി. യു.ഡി.എഫ് വീണ്ടും ഭരണത്തിലേക്ക്.

ബാക്കി പണം SNC lavalin നിന്നും കിട്ടിയോ? എങ്ങിനെ, എവിടുത്തെ കണക്കില്‍ ഉള്‍ക്കൊള്ളിച്ചു എന്നൊക്കെ നോക്കാന്‍ പുതിയ ഭരണക്കാര്‍ക്ക് സ്വാഭാവികമായും താല്പര്യമുണ്ടായില്ല. 98 കോടിയുടെ സഹായധനം നല്‍കാമെന്ന വാഗ്ദാനം നിറവേറ്റാന്‍ ഇപ്പോള്‍ SNC തല്പര്യം കാണിക്കുന്നില്ലെന്നാണ് കേള്‍ക്കുന്നത്. ഈ തുക നല്‍കുവാന്‍ അവരെ നിര്‍ബന്ധിതരാക്കുന്ന വിധത്തിലുള്ള വ്യവസ്ഥകളൊന്നും ഒപ്പിട്ട കാരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും, അങ്ങനെയൊരു കരാറുണ്ടാക്കുവാന്‍ ഇനിയവര്‍ ഒരുക്കമല്ലെന്നു അറിയിച്ചിട്ടുണെന്നും വിശ്വസനിയ കേന്ദ്രങ്ങളില്‍ നിന്നറിയുന്നു.

ആധാരം: CAG report, M.A Baby യുടെ ലേഖനം.

269 comments:

«Oldest   ‹Older   1 – 200 of 269   Newer›   Newest»
വികടശിരോമണി said...

അങ്കിളേ,വലിയ താല്പ‌ര്യത്തിൽത്തന്നെ വായിക്കുന്നുണ്ട്,കേട്ടോ.
ഇങ്ങനെയൊക്കെ എന്തെങ്കിലും എഴുതാനാള് ബൂലോകത്തുള്ളത് ഭാഗ്യം.

Unknown said...

ഈ ടെക്നിക്കാലിയ എങ്ങനെ ഇതില്‍ വന്നു പെട്ടു എന്നതിന്റെ ദുരൂഹത കേസ് വിചാരണ ചെയ്യപ്പെടുകയാണെങ്കില്‍ അനാവരണം ചെയ്യപ്പെടുമല്ലൊ അല്ലെ?

പാറുക്കുട്ടി said...

അങ്കിളേ,

എഴുത്ത് തുടരട്ടെ.

ആശംസകള്‍!

Anonymous said...

SNC
Severe Negotiations Continuing...
Isn't it

അങ്കിള്‍ said...

1996 കാലഘട്ടത്തിലെ പ്ലാനിംഗ് ബോര്‍ഡ് അംഗങ്ങളായിരുന്നു ശ്രി.കെ.വിജയചന്ദ്രനും, ശ്രി.ശംഭമൂര്‍ത്തിയും. ഇരുവരും SNC Lavalin നുമായുള്ള കരാറിനെപറ്റി പഠിച്ച ശേഷം അവരുടെ നിഗമനങ്ങള്‍ വൈദ്യുതി ബോര്‍ഡിനേയും ബന്ധപ്പെട്ട മന്ത്രിയേയും അറിയിച്ചിരുന്നതായും കാണുന്നു. അവരുടെ കണ്ടെത്തലുകളുടെ രത്നചുരുക്കം ഇങ്ങനെയാണ്‍്:

1. SNC Lavalin നുമായുണ്ടാക്കിയ കരാര്‍ തുക വളരെ കൂടുതലാണ്.
2. കണ്‍സള്‍ട്ടന്റായ SNC Lavalin നെ സപ്ലൈ കരാറുകാരന്‍ കൂടിയാക്കുന്നത് തെറ്റായ നടപടി ക്രമത്തിലൂടെയാണ് , ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
3. ഈ പദ്ധതിക്കാവശ്യമായ അറ്റകുറ്റപ്പണികള്‍ വൈദ്യുതി ബോര്‍ഡിന് വിദേശ സഹായമില്ലാതെ തന്നെ 100 കോടി രൂപ ചെലവിനുള്ളില്‍ ചെയ്തെടുക്കാവുന്നതേയുള്ളൂ.

പക്ഷേ, അന്നത്തെ മുഖ്യമന്ത്രി ശ്രി. ഇ.കെ. നയനാറിന്റെ മണ്ഡലമായ മലബാറില്‍ 100 കോടി രൂപ ചെലവില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി സൌജന്യമായി നിര്‍മ്മിച്ച് നല്‍കാമെന്ന SNC Lavalin ന്റെ വാഗ്ദാനത്തിനു മുന്നില്‍ പ്ലാനിംഗ് ബോര്‍ഡ് അംഗങ്ങളുടെ ശുപാര്‍ശ വിലപ്പോയില്ല.

വൈദ്യുതി ബോര്‍ഡിന്റെ പദ്ധതി-കരാറിനെ ഒരാശുപത്രിക്ക് വേണ്ടി വിലപേശുന്നത് 1948 ലെ ഇന്‍ഡ്യന്‍ ഇലക്ട്രിസിറ്റി ആക്ടിനു വിദുദ്ധമാകുമെന്ന് ചൂണ്ടിക്കാട്ടിയ അന്നത്തെ ഊര്‍ജ്ജ സെക്രട്ടറി ശ്രി വരദാചാരി IAS ന്റെ ‘തല പരിശോധിക്കപ്പെടേണ്ടതാണെ’ന്നാണ് വൈദ്യുതി മന്ത്രി ശ്രി.പിണറായി വിജയന്‍ ഫയലില്‍ രേഖപ്പെടുത്തിയത്.

അതിനു ശേഷമാണെന്നു തോന്നുന്നു, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റേറ്റ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഈ പ്രശ്നം പഠിക്കുവാനായി ഈ.ബാലാനന്ദന്‍ ചെയര്‍മാനായ ഒരു വിദഗ്ദസമിതിയെ നിയോഗിച്ചത്. നിര്‍ഭാഗ്യവശാല്‍, ഈ വിദഗ്ദസമിതിയും SNC Lavalin നുമായി ഇക്കാര്യത്തില്‍ കരാറിലേര്‍പ്പെടുന്നതിനോട് യോജിച്ചില്ല. പകരം കുറച്ചുകൂടി ചെലവു കുറഞ്ഞ മറ്റു പോംവഴികള്‍ കണ്ടെത്താനാണുപദേശിച്ചത് (ഫെബ്രുവരി 2, 1997). SNC Lavalin നുമായുള്ള കരാറുമായി സര്‍ക്കാര്‍ വളരെയേറെ മുന്നോട്ടു പോയിക്കഴിഞ്ഞതിനാലാകണം, ബലാനന്ദന്‍ കമ്മറ്റിയുടെ ശുപാര്‍ശകളെ അവഗണിച്ച് കനേഡിയന്‍ കമ്പനിയുമായി കരാര്‍ ഉറപ്പിക്കേണ്ടി വന്നത്.

കടപ്പാട്: http://www.probeinternational.org/files/KSEB_contract_for_SNC.pdf

അനില്‍@ബ്ലോഗ് // anil said...

അങ്കിളേ,
വളരെ നന്ദി, ഈ വിവരങ്ങള്‍ക്ക്.

ജിവി/JiVi said...

അങ്കിള്‍, ഒരു ടൈപ്പിംഗ് എറര്‍:

“വൈദ്യുതി മന്ത്രി മാറി. പകരം, ശ്രി. ജി.കാര്‍ത്തികേയന്‍ ചാര്‍ജ്ജെടുത്തു. അദ്ദേഹമാണ് 24 ഫെബ്രുവരി 2006 ല്‍ SNC Lavalin നുമായി മറ്റൊരു കരാറുറപ്പിച്ചത് (ധാരണാ പത്രമല്ല).“

“അതിന്‍ പ്രകാരം കനേഡിയന്‍ സാബത്തിക സഹായം ചെലവഴിക്കുന്നതിനെയും പദ്ധതി പുതുക്കി പ്പണിയുന്നതിന്റേയും മേല്‍നോട്ടം വഹിക്കേണ്ടത് [Consultant] SNC lavalin ആണ്. [“for the management, Engineering,
Procurement & Construction supervision so as to ensure the timely completion of the project within the agreed time of 3 years"] ഈ കരാറിന്റെ ഭാഗമായ ഒരു പട്ടികയില്‍ [Annexure B] പദ്ധതിക്കാവശ്യമായ സേവനങ്ങളുടേയും യന്ത്രസാമഗ്രികളുടേയും വിശദവിവരങ്ങളും, അവയോരോന്നിന്റെയും വിലയും പ്രത്യേകം പ്രത്യേകം കാണിച്ചിട്ടുണ്ട്.“

ഇങ്ങനെയൊരു കരാറിനെ ‘കണ്‍സള്‍ട്ടന്‍സി’ കരാര്‍ എന്ന് വിളിക്കാമോ? ഇതിലെ പിന്മാറ്റ നിബന്ധനകള്‍
എന്തൊക്കെ? ഈ കരാറിലെയും ഫൈനല്‍ കരാറിലെയും വിലകള്‍ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു പട്ടിക തോമസ് ഐസക്കിന്റെ ലേഖനത്തിലുള്ളത് കണ്ടിരിക്കുമല്ലോ? രണ്ടു കരാറുകളുടെയും ലിങ്കുകള്‍(അനെക്സ്സേര്‍സ് ഉള്‍പ്പെടെ) ഉണ്ടെങ്കില്‍ അതുകൂടി ഇവിടെ ഇടുമല്ലോ.

simy nazareth said...

അങ്കിളേ, ബാലാനന്ദന് കമ്മിറ്റിയെ നിയോഗിച്ചെങ്കില്, കമ്മിറ്റിയുടെ പഠന റിപ്പോര്ട്ടു് വരുന്നതിനു മുന്നേ മറ്റ് കാര്യങ്ങളുമായി വളരെ മുന്നോട്ടു് പോയോ? പിന്നെ എന്തിനാ കമ്മിറ്റി?

അങ്കിള്‍ said...

പ്രീയ ജിവി.,

ജി.കാര്‍ത്തികേയന്‍ ഒപ്പിട്ട കരാര്‍ 24-2-1996 ലാണ് 2006 ലല്ല. തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി. തിരുത്തിയിട്ടുണ്ട്.

ഈ കരാര്‍ ഒരു സപ്ലൈ കരാര്‍ അല്ലായിരുന്നു. പദ്ധതി നടപ്പാക്കുന്നതിനെ പറ്റി ഉപദേശം നല്‍കുന്നതിനും, പദ്ധതി നടത്തിപ്പിനെ സൂപ്പര്‍വൈസ് ചെയ്യുന്നതിനും മാത്രമേ അപ്പോള്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. അനെക്ഷ്‌ര്‍ ബി യില്‍ വിലനിലവാരം കൊടുത്തിരുന്നത് SNC Lavalin നു തന്റെ സൂപ്പര്‍വൈസിങ് ജോലിയില്‍ സഹായകമായിരിക്കാനെന്നേ കരുതാനാവു.

സപ്ലൈ കരാറാക്കി മാറ്റണമെങ്കില്‍, ഒരു അന്തര്‍ ദേശിയ കരാരിനു വേണ്ടുന്ന രീതിയിലുള്ള നടപടിക്രമങ്ങളെല്ലാം (global tender etc etc)പാലിക്കപ്പെടണമായിരുന്നു. അങ്ങനെയൊന്നും ചെയ്യാത്തിടത്തോളം കാലം ഫെബ്രുവരി 1996 ലെ കരാര്‍ ഒരു കണ്‍സട്ടന്‍സി കരാര്‍ ആയിട്ടല്ലേ കരുതാന്‍ പറ്റൂ. ഏതായാലും, ഈ കരാര്‍ വച്ച് SNC Lavalin നു യന്ത്രസാമഗ്രികള്‍ സപ്ലൈ ചെയ്യാന്‍ കഴിയില്ല. അതു കൊണ്ടാണല്ലോ, പിണറായി മന്ത്രി പിന്നീട് ഈ കരാറില്‍ രണ്ട് കൂട്ടി-ചേര്‍ക്കലുകള്‍ കൂടി നടത്തി SNC Lavalin നെ യന്ത്ര സാമഗ്രികള്‍ സപ്ലൈ ചെയ്യുവാന്‍ യോഗ്യരാക്കിയത്. എന്നല്ലേ മനസ്സിലാക്കേണ്ടത്?.

ജി.വി. ചോദിച്ച ‘പിന്‍‌മാറ്റ നിബന്ധനകള്‍’ മുതലായവയുടെ പ്രസക്തി ഇവിടെ എന്താണ്‍?, കണ്‍സട്ടന്‍സി കാരാറിനെ സംബന്ധിച്ച്?

പ്രിയ സിമി,
ബാലാനന്ദന്‍ കമ്മിഷനെ നിയോഗിക്കുവാര്‍ നിര്‍ബന്ധിതരായതാണന്നല്ലേ തോന്നുന്നത്. പ്രത്യേകിച്ച്,ബോര്‍ഡംഗ്ങ്ങള്‍, പ്ലാനിംഗ് ബോര്‍ഡ് , ഉര്‍ജ്ജ സെക്രട്ടറി എന്നിവരെല്ലാം വിദേശ കമ്പനിയുമായി കരാറുണ്ടാക്കിയതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്നു ഉപദേശിച്ചുകൊണ്ടിരുന്ന സമയത്ത്.

‘തല പരിശോധിക്കപ്പെടണം’ എന്ന മന്ത്രിയുടെ ഉത്തരവും ഒരുപാട് കോലാഹലമുണ്ടാക്കികൊണ്ടിരുന്ന സമയമാണത്.

അതുകൊണ്ടായിരിക്കണം, ബാലാനന്ദന്‍ കമ്മറ്റിയെ ഉണ്ടാക്കിയത്. മലബാറില്‍ വരുത്താന്‍ ഉദ്ദേശിച്ചിരുന്ന ക്യാന്‍സര്‍ ആശുപത്രി തലക്ക് പിടിച്ചിരുന്ന മന്ത്രിക്ക് സ്വന്തം ബാലാനന്ദന്‍ കമ്മറ്റി എതിരഭിപ്രായം രേഖപ്പെടുത്തുമെന്ന് സ്വപ്നം കൂടി കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ടായിരിക്കണം, കരാറുമായി മുട്ടോട്ട് പോയത്. വാഗ്ദാനത്തില്‍ നിന്നും പുറകോട്ട് പോകാന്‍ പറ്റാത്തവിധം കരാറുകാര്യം മുന്നോട്ട് പൊയ്പോയി എന്നൊക്കെയുള്ള വാദങ്ങള്‍ നിലനില്‍ക്കുമോയെന്തോ?

സഹായനിധിയില്‍ നിന്നുള്ള തുക ചെലവാക്കിയത്, വൈദ്ദ്യുതി പദ്ധതിയുമായി ബന്ധമുള്ള ഏതെങ്കിലും കാര്യത്തിനു വേണ്ടിയായിരുന്നുവെങ്കില്‍, ഈ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകുമായിരുന്നില്ലെന്നാണ് അനുമാനിക്കേണ്ടത്. കാരണം, അതിനു വേണ്ടിയുള്ള വരവുചെലവു കണക്കുകള്‍ ബോര്‍ഡിന്റെ പദ്ധതിയുടെ കണക്കുകളില്‍ തന്നെ ഇടം കണ്ടേനേ. സി.ഏ.ജി. ക്ക് ഒബ്ജക്ഷന്‍ കാണാന്‍ ഒന്നും ഉണ്ടാകുമായിരുന്നില്ല. ഇപ്പോള്‍ അങ്ങനെയല്ല സംഭവിച്ചത്. സൌജന്യ നിധിയില്‍ നിന്നും ലഭിച്ച തുക ചെലവാക്കാന്‍ ഉദ്ദേശിച്ചത് ആര്യോഗ്യവകുപ്പിനെ കീഴിലുള്ള ഒരു ആശുപത്രിക്ക് വേണ്ടിയായിരുന്നു. ആ തുക വാങ്ങുവാനോ, ചെലവാക്കുവാനോ, കണക്കെഴുതുവാനോ താല്പര്യമുള്ള വര്‍ ഉണ്ടായിരുന്നില്ല. വാഗ്ദാനം ചെയ്ത സൌജന്യ സഹായം ഇവിടെ എത്തിക്കാന്‍ നിര്‍ബന്ധമാക്കുന്ന ഒരു കരാര്‍ (enforceable agrement) ഉണ്ടാക്കുന്നതിനും മെനക്കെട്ടില്ല. അതൊക്കെ അലോചിച്ചപ്പോള്‍ ഭരണം മാറിപ്പോയി.

പിന്നെ വന്ന യു.ഡി.എഫ് കാര്‍ സ്വാഭാവികമായും എന്തായിരിക്കും ചെയ്യുക എന്ന് നമുക്കുഹിച്ചു കൂടെ?

ജിവി/JiVi said...

അങ്കിള്‍,

"ഈ കരാര്‍ ഒരു സപ്ലൈ കരാര്‍ അല്ലായിരുന്നു. പദ്ധതി നടപ്പാക്കുന്നതിനെ പറ്റി ഉപദേശം നല്‍കുന്നതിനും, പദ്ധതി നടത്തിപ്പിനെ സൂപ്പര്‍വൈസ് ചെയ്യുന്നതിനും മാത്രമേ അപ്പോള്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. അനെക്ഷ്‌ര്‍ ബി യില്‍ വിലനിലവാരം കൊടുത്തിരുന്നത് SNC Lavalin നു തന്റെ സൂപ്പര്‍വൈസിങ് ജോലിയില്‍ സഹായകമായിരിക്കാനെന്നേ കരുതാനാവു."

ഈ ഉദ്ദേശിക്കലും കരുതലുമൊക്കെ അങ്കിളിന്റെ പക്ഷപാതിത്വത്തില്‍നിന്നും ഉണ്ടാവുന്നതല്ലെ?

തോമസ് ഐസക്കിന്റെ ലേഖനത്തില്‍നിന്നുമുള്ള ഈ ഭാഗം വായിക്കുക:

“പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിന്‌ കാനഡയില്‍ പോയി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്‌ ജി. കാര്‍ത്തികേയനാണ്‌. 1996 ഫിബ്രവരി 24-നാണ്‌ കാര്‍ത്തികേയന്‍ ഇത്‌ ഒപ്പുവെച്ചത്‌. ഈ ദിവസത്തിനൊരു പ്രത്യേകതയുണ്ട്‌. അന്നുതന്നെയായിരുന്നു കുറ്റിയാടി പദ്ധതിക്കുള്ള അവസാന കരാറും ലാവലിനുമായി ഒപ്പുവെച്ചത്‌. അതുകൊണ്ട്‌ ജി. കാര്‍ത്തികേയന്‌ കുറ്റിയാടി പദ്ധതിയെക്കുറിച്ചും പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാകുമല്ലോ. അദ്ദേഹത്തോട്‌ അവിശ്വാസപ്രമേയ ചര്‍ച്ചാവേളയില്‍ അസംബ്ലിയില്‍ ഞാന്‍ ഒരു ചോദ്യം ചോദിച്ചു: എന്റെ ചോദ്യം ലളിതമാണ്‌. മന്ത്രി എന്ന നിലയില്‍ അങ്ങേയ്‌ക്ക്‌ കുറ്റിയാടി പദ്ധതിക്ക്‌ സപ്ലെ ഓര്‍ഡര്‍ കരാറിനു പകരം ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നോ? സി.വി. പദ്‌മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിന്റെയും കണ്‍സള്‍ട്ടന്‍സി കരാറിന്റെയും പശ്ചാത്തലത്തില്‍ അനിവാര്യമായിരുന്നോ അങ്ങെടുത്ത തീരുമാനം? ഒട്ടേറെ ഉരുണ്ടുകളിച്ചെങ്കിലും ജി. കാര്‍ത്തികേയന്‌ അവസാനം സമ്മതിക്കേണ്ടിവന്നു. ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ മുന്നോട്ടുനീങ്ങിയിരുന്നു. കരാറുകള്‍ ഒരു പാക്കേജാണ്‌. കാനഡയില്‍ നിന്ന്‌ വായ്‌പ തരപ്പെടുത്തിയിട്ട്‌ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയില്ല.“

ആ അവിശ്വാസപ്രമേയചര്‍ച്ച ലൈവ് ടി വിയില്‍ കണ്ടതാണ് ഞാന്‍. അങ്കിളും കണ്ടിരിക്കണമായിരുന്നു എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഐസക്കിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യവും ഒഴിഞ്ഞുമാറാനുള്ള കാര്‍ത്തികേയന്റ്നെ ശ്രമവും ഒടുവില്‍ ഐസക്ക് വിടില്ലെന്ന് മനസ്സിലാക്കി ഒറ്റവാചകത്തില്‍ സമ്മതിച്ചതും കാണാമായിരുന്നു.

ജിവി/JiVi said...

"പിന്നെ വന്ന യു.ഡി.എഫ് കാര്‍ സ്വാഭാവികമായും എന്തായിരിക്കും ചെയ്യുക എന്ന് നമുക്കുഹിച്ചു കൂടെ?"

അങ്കിളിന്റെ ഈ ചോദ്യം കണ്ടപ്പോള്‍ ഒരു സെക്റ്റേറിയന്‍ സംശയം.

കാന്‍സര്‍ ആശുപത്രി കടവൂരോ ചേര്‍ത്തലയിലോ ആയിരുന്നെങ്കില്‍ യു ഡി എഫ് സര്‍ക്കാരിന്റെ സ്വാഭാവിക ചെയ്ത്ത് ഇങ്ങനെയാകുമായിരുന്നോ?

അങ്കിള്‍ said...

പ്രിയ ജിവി,
എനിക്ക് യു.ഡി.എഫ് ആയാലും എല്‍.ഡി.എഫ് ആയാലും ഒരു പോലെയാണ്. എന്നില്‍ പക്ഷപാതം ആരോപിക്കാതിരിക്കാന്‍ അപേക്ഷ.

ഞാന്‍ അത് ഒരു സപ്ലൈ കരാര്‍ അല്ല എന്ന് വീണ്ടും വീണ്ടും പറയാന്‍ കാരണം, ഇതു പോലെ സര്‍ക്കാര്‍ ഏര്‍പ്പെട്ടിട്ടുള്ള ധാരാളം കരാര്‍ വായിക്കുവാന്‍ എനിക്ക് സന്ദര്‍ഭം ലഭിച്ചിട്ടുണ്ട്. അങ്ങനെയുള്ള എന്റെ അറിവില്‍ നിന്നുള്ള അനുമാനമാണ്. ഒരു പക്ഷേ തെറ്റായിരിക്കാം. എന്തിനു പിണറായി മന്ത്രി നേരത്തേയുള്ള കാരാറില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി അതില്‍ SNC Lavalain യന്ത്ര സാമഗ്രികള്‍ സപ്ലൈ ചെയ്യേണ്ടവരാണെന്ന് വ്യവസ്ഥ വച്ചു? അതിനെ പറ്റി ജി.വി. ഒന്നും പറഞ്ഞില്ലല്ലോ.

കുറ്റിയാടി പദ്ധതിയുമായി താരതമ്യം ചെയ്ത് അതില്‍ വരുത്തിയ തെറ്റ് (ഉണ്ടെങ്കില്‍?) ഇതിലും വരുത്താമെന്ന് വാദിക്കുന്നത് ശരിയാണോ. അങ്ങനെയെങ്കില്‍, കുറ്റിയാടി പദ്ധതിയിലെ പോലെ ആ പദ്ധതിയുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യത്തിനുവേണ്ടി സൌജന്യ സഹായനിധി പണം എന്തു കൊണ്ട് ഉപയോഗിച്ചില്ലാ?, ഒരാശുപത്രിക്ക് വേണ്ടി വൈദ്യുതി പദ്ധതിയെ വിലപേശുന്നത് ഇലക്ട്രിസിറ്റി ആക്ടിനെതിരാണെന്ന് പലകോണുകളില്‍ നിന്നും ഉപദേശം ഉണ്ടായിട്ടുപോലും. ഇതു ഞാന്‍ ഒരു വാദത്തിനു വേണ്ടി പറഞ്ഞതാണ്.

ഒരു രാഷ്ട്രിയക്കരനെന്ന നിലയില്‍ തനിക്കിഷ്ടപ്പെട്ട മലബാറില്‍ ഒരാശുപത്രിക്ക് വേണ്ടി വിലപേശിയ മന്ത്രിയെ എനിക്ക് കുറ്റക്കാരനായി കാണാനാകില്ല. രാഷ്ട്രിയക്കാരന് അതാകാം. എന്നാല്‍ അതിന്റെ വരും വരായ്കകള്‍ (നിയമാധിഷ്ടിധമായ) എന്തെന്ന് പറഞ്ഞുകൊടുക്കേണ്ട ചുമതല ഉദ്ദ്യോഗസ്ഥര്‍ക്കുണ്ട്. അവര്‍ അത് ചെയ്യുകയും ചെയ്തു. പക്ഷേ ആ ഉപദേശങ്ങളെ അവഗണിച്ച രാഷ്ട്രിയക്കാരന്‍ ഭവിഷ്യത്ത് അനുഭവിക്കാനും ബാധ്യസ്ഥരാവുന്നു എന്നു മാത്രം.

പിന്നെ ആശുപത്രി വടക്കായാലും തെക്കായാലും ഇതു സംഭവിക്കുമായിരുന്നു എന്ന് തോന്നുന്നു. കാരണം വിദേശപ്പണം കിട്ടേണ്ടത് വൈദ്യുതി വകുപ്പിനായിരുന്നെങ്കില്‍ അവിടുത്തെ ഉദ്ദ്യോഗസ്ഥര്‍ അതിനു വേണ്ടി follow up ചെയ്യുമായിരുന്നു. അതിന്റെ വരവ് ചെലവു കണക്കുകളും സൂക്ഷിക്കുമായിരുന്നു. ഇവിടെ സംഭവിച്ചത് അങ്ങനെയല്ലല്ലോ, ബോര്‍ഡിലെ ഉദ്ദ്യോഗസ്ഥര്‍ക്ക് വൈദ്ദ്യുതിപദ്ധതിയുടെ ധനസഹായം ആര്യോഗ്യവകുപ്പില്‍ കിട്ടിയോ എന്ന് അന്വേഷിക്കാനുള്ള കാര്യക്ഷമത ഇല്ലാതായിപ്പോയി. ആരോഗ്യവകുപ്പാകട്ടെ അതിനൊട്ടു മെനക്കെട്ടതും ഇല്ല. ആശുപത്രിയുടെ വരവു ചെലവുകള്‍ നോക്കാനായിട്ട് ഏല്പിച്ചതോ ചെന്നൈയിലെ ഒരു കമ്പനിയെ. ഇതെല്ലാം ആയാലും സംഗതി നേരാംവണ്ണം നടക്കുമായിരുന്നു, ഭരണം മാറിയില്ലെങ്കില്‍. ഭരണം മാറിയപ്പോള്‍ കളി രാഷ്ട്രീയമായി. എല്‍.ഡി.എഫ് അയാലും യു.ഡി.എഫ് ആയാലും ഇതു തന്നെയായിരിക്കും ഫലം.

ഇപ്പോള്‍ പ്രതിപക്ഷം എപ്പോഴും പറഞ്ഞു കേള്‍ക്കുന്നത് (ടി.വിയില്‍), അഴിമതി നടന്നു അഴിമതി നടന്നു എന്നാണ്. എനിക്കത് മനസ്സിലായില്ല. രാഷ്ട്രീയ അഴിമതിയെന്നായിരിക്കും ഉദ്ദേശിച്ചത്. അല്ലാതെ കിട്ടിയ പണം തിരിമറി നടത്തിയെന്നുള്ള ആരോപണമാണെങ്കില്‍ അത് എത്രത്തോളം വിലപ്പോകുമെന്നു കണ്ടറിയണം. പണം തിരിമറിയെന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

test

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന പ്രോജക്റ്റിന്റെ ആശയം ഉണ്ടായത്‌ കാര്‍ത്തികേയന്റെ കാലത്താണ്‌ എന്ന് ഐസക്ക്‌ പറയുന്നു. ഇന്നത്തെ മാതൃഭൂമിയിലെ ഐസക്കിന്റെ ലേഖനത്തില്‍ നിന്ന്


പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ നവീകരണ കരാറിന്റെ ഭാഗമേയല്ല 98 കോടിയുടെ വിദേശ ധനസഹായംകൊണ്ട്‌ നിര്‍മ്മിക്കാന്‍ തീരുമാനിച്ച മലബാര്‍ ക്യാന്‍സര്‍ സെന്റര്‍. കരാര്‍പ്രകാരം ലാവലിന്‍വഴി വാങ്ങുന്ന വിദേശ സാധനസാമഗ്രികളുടെ വില 131 കോടി രൂപയല്ലേ വരൂ. ഇതിനായി 98 കോടി രൂപ സംഭാവന ആരെങ്കിലും തരുമോ? പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ നവീകരണ പരിപാടി സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇറക്കിയ വിശദമായ ഉത്തരവില്‍ ഒരിടത്തുപോലും മലബാര്‍ ക്യാന്‍സര്‍ സെന്ററില്ല. കാര്‍ത്തികേയനുണ്ടാക്കിയ എം.ഒ.യുവിലോ അടിസ്ഥാന കരാറിലോ പിണറായി വിജയന്റെ കാലത്ത്‌ ഒപ്പിട്ട അഡന്‍ഡം (അനുബന്ധം) കരാറിലോ ഇതുസംബന്ധിച്ച്‌ പരാമര്‍ശമില്ല. പിന്നെ എവിടെനിന്നാണ്‌ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ചര്‍ച്ച ആരംഭിക്കുന്നത്‌.
ഉത്തരം കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും. യു.ഡി.എഫിന്റെ കാലത്ത്‌ ആവിഷ്‌കരിച്ച്‌ നടപ്പാക്കിത്തുടങ്ങിയ കുറ്റിയാടി ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടാണ്‌ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ആദ്യമായി കടന്നുവരുന്നത്‌. എന്നെയും വിസ്‌മയിപ്പിച്ച ഒരു അറിവായിരുന്നു ഇത്‌. കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതിയുടെ കരാറെല്ലാം യു.ഡി.എഫിന്റെ കാലത്താണ്‌ ഒപ്പുവെച്ചതെങ്കിലും ഇന്ത്യയിലെ കോണ്‍ട്രാക്‌ടര്‍മാരുടെ വീഴ്‌ചകൊണ്ട്‌ പണി മുടങ്ങിക്കിടക്കുകയായിരുന്നു. പിണറായി വിജയന്‍ മന്ത്രിയായപ്പോഴാണ്‌ ഈ പദ്ധതിക്ക്‌ വീണ്ടും ജീവന്‍ വന്നത്‌.
1996 ഒക്ടോബറില്‍ കാനഡ സന്ദര്‍ശനവേളയില്‍ കുറ്റിയാടി പദ്ധതി സംബന്ധിച്ച അവലോകനയോഗം നടന്നു. കുറ്റിയാടി പദ്ധതിയുമായി ബന്ധപ്പെട്ട്‌ ഏതാണ്ട്‌ 36 കോടി രൂപയുടെ മലബാറിലെ വൈദ്യുതി വിതരണശൃംഖല മെച്ചപ്പെടുത്തുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക്‌ ഇതിന്‌ അനുബന്‌ധമായി വിദേശസഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു. ഇതിനു തുടര്‍ച്ചയായി ലാവലിന്‍ പ്രതിനിധികള്‍ പറഞ്ഞകാര്യം യോഗത്തിന്റെ മിനുട്‌സില്‍ ഉണ്ട്‌. മലബാറില്‍ അത്യന്താധുനിക ക്യാന്‍സര്‍ ആസ്‌പത്രി സ്ഥാപിക്കുന്നതിന്‌ വിദേശ സഹായം ലഭ്യമാക്കുന്നതിന്‌ തങ്ങള്‍ പരിശ്രമിക്കാമെന്ന്‌ ഈ ചര്‍ച്ചാവേളയിലാണ്‌ ആദ്യമായി ലാവലിന്‍ നിര്‍ദേശിക്കുന്നത്‌


ഇനി എന്താണ്‌ ഇതില്‍ അഴിമതി നടന്നത്‌ എന്ന് ഇതുവരെ വ്യക്തമല്ല. CBI യുടെ അന്തിമ കുറ്റപത്രം വരുമ്പോള്‍ അത്‌ വ്യക്തമാകും എന്ന് കരുതാം. ഇതില്‍ അഴിമതി എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ട കഥയില്‍ പ്രധാനമായ സംഗതി 98 കോടി രൂപ ടെക്നിക്കാലിയയില്‍ എത്തിയിട്ടുണ്ട്‌ എന്നും അത്‌ പിണറായി അടിച്ച്‌ മാറ്റി എന്നുമാണ്‌. അതിനെപ്പറ്റി ഉള്ള തെളിവുകള്‍ CBI യുടെ അന്തിമ കുറ്റപത്രത്തില്‍ ഉണ്ടോ എന്നാണ്‌ നമുക്കറിയേണ്ടത്‌. ക്രൈം നന്ദകുമാറിന്റെ പ്രധാന ആരോപണം ഈ ടെക്നിക്കാലിയ ബന്ധമാണ്‌

ഇനി എന്തായിരുന്നു ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ തള്ളിയത്‌ എന്ന് ചോദിച്ചാല്‍ ഐസക്ക്‌ പറയുന്നത്‌ ഇങ്ങനെ


കേരളത്തിലെ ഏറ്റവും പഴക്കംചെന്ന പള്ളിവാസല്‍ (1940), ചെങ്കുളം (1954), പന്നിയാര്‍ (1963) എന്നീ വൈദ്യുതി നിലയങ്ങളുടെ നവീകരണമാണ്‌. 25-30 വര്‍ഷം കഴിഞ്ഞാല്‍ വൈദ്യുതി നിലയങ്ങളുടെ ഉപകരണങ്ങളും യന്ത്രങ്ങളും മാറ്റി സ്ഥാപിക്കണമെന്നാണ്‌ പൊതുധാരണ. ഇതിന്‌ വലിയ ചെലവുവരും. അതുകൊണ്ട്‌ തല്‍ക്കാലം കുറച്ചുനാള്‍കൂടി റിപ്പയറിങ്ങും അറ്റകുറ്റപ്പണിയും നടത്തി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയാല്‍ മതി എന്നാണ്‌ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച്‌ പഠിച്ച ബാലാനന്ദന്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്‌. പക്ഷേ, അഞ്ച്‌-ആറ്‌ വര്‍ഷംമുമ്പുതന്നെ യു.ഡി.എഫ്‌. സര്‍ക്കാര്‍ അറ്റകുറ്റപ്പണി പോരാ മാറ്റി സ്ഥാപിക്കല്‍തന്നെ നടത്തണമെന്ന്‌ തീരുമാനിച്ച്‌ നടപടിയും തുടങ്ങിക്കഴിഞ്ഞിരുന്നു. റിപ്പോര്‍ട്ട്‌ ലഭിച്ചതുതന്നെ അന്തിമകരാര്‍ ഒപ്പുവയ്‌ക്കാന്‍ കാനഡയിലേക്കു പോകുന്നതിനു തൊട്ടുമുമ്പാണ്‌.

വൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ രണ്ടു മാര്‍ഗം അവലംബിക്കാം. ആദ്യത്തേത്‌ ധാരണാപത്ര സമ്പ്രദായം അഥവാ എം.ഒ.യു. റൂട്ടാണ്‌. ബന്ധപ്പെട്ട വിദേശകമ്പനിയുമായി ധാരണപത്രം ഒപ്പുവച്ച്‌ കരാര്‍ ഉറപ്പിക്കുകയാണ്‌ ഇതിലെ രീതി. ഇതിന്റെ മെച്ചം മുഖ്യമായും നവീകരണത്തിനുള്ള ചെലവ്‌ വിദേശരാജ്യത്തുനിന്ന്‌ വായ്‌പയായി ലഭിക്കുമെന്നതാണ്‌. വേഗത്തില്‍ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യാം. രണ്ടാമത്തെ മാര്‍ഗം ആഗോള ടെന്‍ഡര്‍ വിളിക്കുകയാണ്‌. ഏറ്റവും ചെലവ്‌ കുറച്ച്‌ ടെന്‍ഡര്‍ വിളിക്കുന്ന കമ്പനിക്ക്‌ കരാര്‍ ഉറപ്പിച്ചുകൊടുക്കാം.

പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്ത്‌ ഒരൊറ്റ പുതിയ വൈദ്യുതി പ്രോജക്ടും ധാരണാപത്ര സമ്പ്രദായത്തില്‍ ആവിഷ്‌കരിച്ചിട്ടില്ല. യു.ഡി.എഫിന്റെ ഭരണകാലത്ത്‌ ഏര്‍പ്പെട്ട 14 കരാറുകള്‍ ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തിലാണ്‌. അതിനവരെ പൂര്‍ണമായി കുറ്റപ്പെടുത്തുന്നില്ല. നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത്‌ വൈദ്യുത നിലയങ്ങള്‍ നവീകരിക്കേണ്ടതിന്റെ പരിഭ്രാന്തി മൂത്തതുമൂലം ധാരണാപത്ര സമ്പ്രദായമാണ്‌ പ്രോത്സാഹിപ്പിക്കപ്പെട്ടത്‌.


പക്ഷേ ആരൊക്കെയാണ്‌ ബാലാന്ദന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നതെന്നും അവര്‍ക്കൊക്കെ പാലക്കാട്‌ സമ്മേളനം കഴിഞ്ഞപ്പോള്‍ എന്തു സംഭവിച്ചു എന്നും ഒന്നോര്‍ത്തു നോക്കിയാല്‍ സംഗതിയുടെ ഗുട്ടന്‍സ്‌ പിടികിട്ടും. ബാലനന്ദന്‍ കമ്മിയില്‍ വി.ബി. ചെറിയാനും കെ.എന്‍, രവീന്ദ്രനാഥുമായിരുന്നു ഉണ്ടായിരുന്നത്‌. അക്കാലത്തെ ഗ്രൂപ്പ്‌ സമവാക്യത്തിലെ പ്രധാന്‍ CITU പക്ഷ നേതാക്കള്‍. ഇപ്പുറത്ത്‌ VS,പിണറായി . വി.എസ്‌ പിബി അംഗം LDF കണ്‍വീനര്‍. പിണറായി വൈദ്യുതമന്ത്രി (പിന്നീട്‌ വി.എസിന്റെ നോമിനിയായി പാര്‍ട്ടി സെക്രട്ടറി) . പാലക്കാട്‌ സമ്മേളനത്തിന്‌ ശേഷം ചെറിയാന്‍ പാര്‍ട്ടിക്ക്‌ പുറത്ത്‌ കേന്ദ്രകമ്മിറ്റി അംഗമായ രവീന്ദ്രനാഥ്‌ ജില്ലാ കമ്മിറ്റി ലെവല്‍ വരെ താന്നു പോകുന്ന നിലയിലുള്ള അച്ചടക്ക നടപടികള്‍ക്ക്‌ വിധേയനായി. ബാലാനന്ദന്‍ ക്രമേണ പി.ബിയില്‍ നിന്ന് താഴേക്ക്‌. പാലക്കാട്‌ സമ്മേളനം കഴിഞ്ഞ്‌ ബാലാനന്ദന്‍ പരസ്യമായി പൊട്ടിത്തെറിച്ചത്‌ ഈ അവസരത്തില്‍ ഓര്‍ക്കാം. ബാലാനനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ തള്ളിയതിനെതിരെ ബാലാനന്ദന്‍ പി.ബി.യെ സമീപിച്ചിരുന്നു. പക്ഷേ ഒരു ഫലവും ഉണ്ടായില്ല

അങ്കിള്‍ said...

പ്രിയ കിരണ്‍,

കിരണ്‍ എഴുതിയിരിക്കുന്നത് പലതും എനിക്ക് പുതിയ അറിവാണ്, അതിശയം.
“യു.ഡി.എഫിന്റെ കാലത്ത്‌ ആവിഷ്‌കരിച്ച്‌ നടപ്പാക്കിത്തുടങ്ങിയ കുറ്റിയാടി ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടാണ്‌ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ആദ്യമായി കടന്നുവരുന്നത്‌.“
“പിണറായി വിജയന്‍ മന്ത്രിയായപ്പോഴാണ്‌ ഈ പദ്ധതിക്ക്‌ വീണ്ടും ജീവന്‍ വന്നത്‌. “
“മലബാറില്‍ അത്യന്താധുനിക ക്യാന്‍സര്‍ ആസ്‌പത്രി സ്ഥാപിക്കുന്നതിന്‌ വിദേശ സഹായം ലഭ്യമാക്കുന്നതിന്‌ തങ്ങള്‍ പരിശ്രമിക്കാമെന്ന്‌ ഈ ചര്‍ച്ചാവേളയിലാണ്‌ ആദ്യമായി ലാവലിന്‍ നിര്‍ദേശിക്കുന്നത്‌“

മേല്‍പ്പറഞ്ഞ കാര്യങ്ങളൊന്നും തന്നെ ഭരണകക്ഷികളിലാരും തന്നെ ഇതുവരെ അവകാശപ്പെട്ടു കേട്ടില്ലല്ലോ. മാത്രമല്ല, യു.ഡി.എഫ്. കാര്‍ ഒരാശുപത്രി മലബാറിലേക്ക് വേണ്ടി വിലപേശിയിരിക്കാന്‍ സാധ്യതയുണ്ടാകുമോ? കിരണിനു ഈ വിവരങ്ങള്‍ കിട്ടിയത് വിശ്വസനിയമായ കേന്ദ്രങ്ങളില്‍ നിന്നാണെങ്കില്‍, അവിശ്വസിച്ചിട്ട് കാര്യമില്ല.

ഈ സഹായനിധി പണം മുഴുവന്‍ കനേഡിയന്‍ സര്‍ക്കാര്‍ ‘കിക്ക്-ബാക്ക്’ നു വേണ്ടി ഉപയോഗിക്കുന്നതാണ്. കൈക്കുലി, കമ്മീഷന്‍ മുതലായവക്ക് വേണ്ടിയുള്ളതായതുകൊണ്ടാകണം എഴുത്തുകുത്തുകളിലൊന്നും അതിനെപറ്റി പരാമര്‍ശം ഉണ്ടാകാതെ പോയത്. (ബോഫേര്‍സ്സ് കേസ്സ് ഓര്‍മ്മയില്ലേ).

98 കോടിയും കിട്ടിക്കാണുമെന്ന് ഇപ്പോള്‍ പ്രതിപക്ഷം പറയാതെ പറയുന്നു. അങ്ങനെ ഒരു അഴിമതി ആരോപണം ചെന്നിത്തലയില്‍ നിന്നും ഇപ്പോള്‍ കേട്ടുതുടങ്ങിയിരിക്കുന്നു. എന്നാല്‍ 13 കോടി വരെ ടെക്ക്നിക്കാലീസിന് വാങ്ങി വരവുവക്കാന്‍ കേന്ദ്രമന്ത്രാലയം അനുമതി നല്‍കിയതായി കാണുന്നുമുണ്ട്. ഒരു പക്ഷേ, പിണറായി മന്ത്രിയുണ്ടേ മാളിക പണിയലും, മകന്റെ വിദേശ പഠനവുമെല്ലാം കണ്ടായിരിക്കണം, പണം തിരിമറി നടത്തിയെന്നാരോപണവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അതൊക്കെ തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു, പ്രയാസമാണ്.

നമ്മുടെ മന്ത്രി ശ്രി. എം.എ. ബേബി 28-1-2009 ല്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചത് ഇവിടെ കാണാം.[ http://www.pragoti.org/node/3115 ] അതില്‍ പറഞ്ഞിരിക്കുന്നത് ബാലാനന്ദന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഫെബ്രുവരി 2, 1997 ല്‍ ലഭിച്ചുവെന്നാണ്. എന്നാല്‍ ഈ വിവാദ കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറാക്കി പിണറായി മന്ത്രി പുതുക്കി നിശ്ചയിച്ചത് ജൂലൈ 6, 1998 ല്‍ ആണെന്നല്ലേ ഈ ലേഖനത്തില്‍ കാണുന്നത്. അങ്ങനെയെങ്കില്‍ “റിപ്പോര്‍ട്ട്‌ ലഭിച്ചതുതന്നെ അന്തിമകരാര്‍ ഒപ്പുവയ്‌ക്കാന്‍ കാനഡയിലേക്കു പോകുന്നതിനു തൊട്ടുമുമ്പാണ്‌“ എന്ന് തോമസ് ഐസ്സക്ക് മന്ത്രിക്ക് എങ്ങനെ പറയാന്‍ കഴിയും?.

എന്നാല്‍ പ്ലാനിംഗ് ബോര്‍ഡ് മെമ്പറായിരുന്ന ശ്രി. കെ.വിജയചന്ദ്രന്റെ ഒരു ഓര്‍മ്മകുറിപ്പ് ഇന്റെര്‍നെറ്റിലുണ്ട്.( http://www.probeinternational.org/files/KSEB_contract_for_SNC.pdf ) അതില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത് ബാലാനന്ദന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് കിട്ടി ഏഴു ദിവസത്തിനകം SNC Lavaline നു മായുള്ള കരാറിലൊപ്പിട്ടു എന്നാണ്. ഇവിടെ ഒരു ചിന്താകുഴപ്പം ഉണ്ടാകുന്നുണ്ട്, ഇല്ലേ?

ധാരണാപത്രത്തിനെപറ്റി കൂടി എന്റെ ഒരഭിപ്രായം പറഞ്ഞോട്ടേ. ജലവൈദ്യുതി പദ്ധതിയേപ്പോലെ ബഹൃത്തായ ഒരു പദ്ധതി ഏന്തെങ്കിലും വിദേശ ഏജന്‍സിയെ കൊണ്ട് പണിതതിനു ശേഷം അവരുമായി ഒരു ധാരാണാപത്രം ഉണ്ടാക്കുന്നതായി കേട്ടിട്ടുണ്ട്. അത് ഭാവിയില്‍ ആ പദ്ധതിക്കുണ്ടാക്കേണ്ട അറ്റ കുറ്റപ്പണിക്കും പുതുക്കിപ്പണിയലിനും വേണ്ടി ഇതേ വിദേശ ഏജന്‍സിയെകൊണ്ട് തന്നെ ചെയ്യിപ്പിച്ചെടുക്കുന്നതിനുള്ള ഒരു കമ്മിറ്റ്മെന്റ് ഉണ്ടാക്കുന്നതിനുവേണ്ടി. വേറെ ആരെങ്കിലും ഉണ്ടാക്കിയ ഒരു പദ്ധതിയുടെ അറ്റകുറ്റപ്പണിയും, പുതുക്കിപണിയലും ഒരു MOU വഴിയല്ല, പകരം ഗ്ലോബല്‍ ടെണ്ടര്‍ വിളിച്ച് ചെയ്താല്‍ പൊതുഖജനാവിനു ധാരാളം മെച്ചമുണ്ടാകുകയും, നിയമസാമാജികര്‍ പാസാക്കിയെടുത്ത ചട്ടവട്ടങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യും.

ബാലാനന്ദന്‍ കമ്മറ്റിയുടെ പരിണിതഫലത്തെ പടി കിരണ്‍ പറഞ്ഞതിനോട് 100% യോജിപ്പ്.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ കുറ്റ്യാടി പദ്ധതിയുടെ കാലത്താണ്‌ പ്രപ്പോസ്‌ ചെയ്യപ്പെട്ടത്‌ എന്ന് പറഞ്ഞിരിക്കുന്നത്‌ തോമസ്‌ ഐസക്ക്‌ മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലാണ്‌. എനിക്ക്‌ ഈ വിഷയത്തില്‍ പത്രവാര്‍ത്തകളല്ലാതെ മറ്റൊരു സോഴ്സ്‌ ഇല്ല. ഐസക്ക്‌ മാതൃഭൂമിയില്‍ എഴുതിയ രണ്ട്‌ ലേഖനങ്ങള്‍ വര്‍ക്കേഴ്സ്‌ ഫോറത്തിന്റെ ബ്ലൊഗില്‍ വായിക്കുക

പിന്നെ എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം കാര്‍ത്തികേയനായാലും പിണറായി വിജയനായാലും വൈദ്യുത പദ്ധതികളുടെ പേരില്‍ സഹായധനം ലഭിക്കും എന്നത്‌ പരസ്യമായി എഴുതാന്‍ ധൈര്യം കാണിക്കുന്നതാണ്‌. ഇത്‌ പരസ്യമായ കൈക്കൂലിയായി കരുതാവുന്നതല്ലെ എന്ന് ഒരു പത്രക്കാരനും അന്നൊന്നും തോന്നിയുമില്ല എന്നത്‌ എറ്റവും രസകരമായ സംഭവവും. വിവാദ. വിവാദമുണ്ടാകുമ്പോള്‍ മാത്രം അതിലെ നിയമവശങ്ങളെപ്പറ്റി ആശങ്കപ്പെടുക മാത്രമാണ്‌.

ഇനി MA ബേബിയുടെ ലേഖനത്തിലെ തിയതി തെറ്റാണ്‌ എന്ന് എനിക്ക്‌ തോന്നുന്നു. ഈ വിഷയത്തില്‍ പി.കെ പ്രകാശ്‌ എഴുതിയ ലേഖനത്തിലും ഈ എട്ട്‌ ദിവസം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്‌.

പിന്നെ അങ്കിള്‍ പിണറായി വിജയന്റെ മാളികയുടെ ഒരു ചിത്രം ലഭിക്കാന്‍ വല്ല വഴിയും ഉണ്ടോ. മാളിക മാളിക എന്ന് കേള്‍ക്കുന്നതല്ലാതെ അതൊന്നു കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മകന്റെ പഠനച്ചിലവും ടെക്നിക്കാലിയായുമായി ബന്ധമുണ്ടോ എന്നൊക്കെ വിശ്വസിപ്പിക്കാന്‍ കഴിയുന്ന തെളിവുകള്‍ CBI കണ്ടെത്തുമെന്ന് കരുതാം . അന്തിമ കുറ്റപത്രം കാണാതെ വെറും ഹൈപ്പോത്തിസീസുമായി ചര്‍ച്ച തുടരേണ്ട ഗതികേടിലായിപ്പോയി നമ്മള്‍.

അങ്കിള്‍ said...

കിരണ്‍,

സഹായധനത്തെ പറ്റി പരസ്യമായി പറയുന്നത് ഒരു ടെക്നിക്കാണ്. നമ്മുടെ നേതാക്കള്‍ എത്ര സത്യസന്ധരാണെന്ന് പൊതുജനത്തെ അറിയിക്കേണ്ടേ. പരസ്യമാക്കിയാല്‍ ആ പണം സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടാതെ പറ്റില്ലല്ലോ. അവര്‍ക്ക് നന്നായറിയാം ആ ദിവസങ്ങളിലോ, മാസങ്ങള്‍ക്കുള്ളിലോ ഈ ധനസഹായം എത്തിച്ചേരാന്‍ പോകുന്നില്ലെന്ന്‌. പൊതുജനം ഉടന്‍ തന്നെ മറക്കില്ലേ.

പരസ്യപ്പെടുത്തലിനു ശേഷമാണ്, നമ്മുടെ നേതാക്കളുടെ ശില്‍ബന്ധികളുടെ പ്രവര്‍ത്തന്‍ തുടങ്ങുന്നത്. ഏതു പദ്ധതിക്ക് വേണ്ടിയാണോ കരാറ് ഉറപ്പിക്കുന്നത് അതിനോട് ബന്ധപ്പെട്ട ഏതെങ്കിലും കാര്യത്തിനാണ് സഹായധനം വാങ്ങാന്‍ പുറപ്പെടുന്നതെങ്കില്‍ ആ പദ്ധതിയുടെ വരവുചെലവുകണക്കുക്കളില്‍ ഈ സഹായധനവും ഉള്‍പ്പെടുത്തേണ്ടി വരും. പദ്ധതി വിശകലനം നടത്താന്‍ വരുന്ന അക്കൌണ്ടന്റ് ജനറല്‍ അത് പരിശോധനാ വിധേയമാക്കുമയും ചെയ്യും. കുറ്റിയാടി പദ്ധതിയുടെ കാര്യത്തില്‍ അങ്ങനെ നടന്നിട്ടുണ്ട്.

എന്നാല്‍ PSP പദ്ധതിയുടെ വിശകലനം നടത്തിയപ്പോള്‍ സഹായധനത്തിന്റെ ഒരു രൂപ പോലും PsP പദ്ധതിയുടെ കണക്കില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നറിയാമായിരുന്ന അക്കൌണ്ടന്റ് ജനറല്‍,(ഒരാശുപത്രിക്ക് വേണ്ടി) വാഗ്ദാനം ചെയ്ത സഹായധനത്തിന്റെ വരവു ചെലവ് കണക്കുകള്‍ പരിശോധിക്കേണ്ടതാണെന്നു മാത്രം പരാമര്‍ശിച്ചു വിട്ടു. അങ്ങനെയാണ് ഈ 98 കോടിയുടെ ചരിത്രം പുറം ലോകം അറിയുന്നത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണറിയുന്നത് ഒരു പ്രൈവറ്റ് കമ്പനിയാണ് ഇതിന്റെയൊക്കെ ഉത്തരവാദിത്വം ഏല്‍പ്പിച്ച് കൊടുത്തിരിക്കുന്നതെന്ന്‌. ഇപ്പോള്‍ മനസ്സിലായോ, പരസ്യപ്പെടുത്തിയ സഹായധനം എങ്ങനെ കിക്ക്-ബാക്ക് ആക്കി മാറ്റാമെന്ന്‌. പക്ഷേ ഇത്രത്തോളം അന്ന് ചിന്തിച്ചു കാണുമോ എന്തോ?

പിണറായിയുടെ മാളികയുടെ പടം ഏതോ പത്രമാധ്യമത്തിലോ, ടി.വിയിലോ അന്ന് കാണിച്ചിരുന്നതായാണ് എന്റെ ഓര്‍മ്മ. എന്റെ കൈയിലില്ല.

കിരണ്‍ പറഞ്ഞതു പോലെ CBI യുടെ കുറ്റപത്രത്തിനായി കാത്തിരിക്കം. എന്റെ ഈ പോസ്റ്റ് അനവസരത്തിലായിപ്പോയോ എന്തോ?

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ പോസ്റ്റ്‌ അനവസരത്തിലാണ്‌ എന്ന് തോന്നുന്നില്ല. പക്ഷെ നമുക്ക്‌ ചര്‍ച്ച ചെയ്യാന്‍ പല തടസങ്ങള്‍. കുറ്റപത്രം കാണാതെ എന്താണ്‌ ചര്‍ജ്‌ എന്നറിയാതെ നമുക്ക്‌ ഒരു തീരുമാനത്തിലെത്താന്‍ കഴിയില്ല.

പിണറായി വിജയന്‍ എന്ന വ്യക്തിയില്‍ ഉന്നിയാണ്‌ ഈ വിഷയം ഇന്ന് മീഡിയയില്‍ നില്‍ക്കുന്നത്‌. എന്നാല്‍ എന്താണ്‌ പിണറായി വിജയന്‍ ഒറ്റക്ക്‌ നടത്തിയ ക്രിമിനല്‍ ഗൂഡാലോചന എന്നത്‌ വ്യക്തവുമല്ല. ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും കഴിഞ്ഞ്‌ ഒരു 3 മാസമെങ്കിലും കഴിയുമോ ആ കുറ്റപത്രം ഒന്ന് കാണാന്‍ എന്നാണ്‌ എന്റെ ആശങ്ക

Appu Adyakshari said...

അങ്കിള്‍, ഇതെല്ലം വായിക്കുമ്പോള്‍ ഇതും പതിവുപോലെ ഒരു ആരോപണമായി വന്ന് പിണമായി തീരുന്ന ലക്ഷണമുണ്ട്. വിവരങ്ങള്‍ക്കു വളരെ നന്ദി.

Anonymous said...

കിരണ്‍,
പി.കെ.പ്രകാശ് ലേഖനത്തിന്റെ ശരിയായ ലിങ്ക് ഒന്നു തരുമോ? - അങ്കിള്‍

കിരണ്‍ തോമസ് തോമ്പില്‍ said...

P.K.Praksha

അങ്കിള്‍ said...

പ്രിയ കിരണ്‍,

ഒരു കാര്യം വിട്ടുപോയി. SNC lavalin ല്‍ നിന്നും കിട്ടിയ സഹായധനത്തിന്റെ കണക്കില്‍ ദുരൂഹത ഇല്ലെന്നു പറയാണ്‍ കഴിയില്ല. ഇക്കാര്യത്തില്‍ സി.ഏ.ജീ യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇപ്രകാരമാണ് (see post):

"The actual contribution made (up to February 2001) by SNC towards this project was only Rs.8.98 crore by way of direct payment to Technicaliya Consultants Privat"

എന്നാല്‍ തോമസ് ഐസക്കിന്റെ ലേഖനത്തിലും (മാതൃഭൂമി) മറ്റു പലയിടത്തും പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്:

“എങ്കിലും എഗ്രിമെന്റ്‌ ഇല്ലാതെതന്നെ ലാവലിന്‍ 12 കോടി രൂപയുടെ ആസ്‌പത്രി നിര്‍മാണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചു.“

പക്ഷേ, എം.എ.ബേബി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ അധികരിച്ച് പറഞ്ഞിരിക്കുന്നത് നോക്കൂ:

“As per order No.11/21022/94(506)/2000-FCRA.IV dated April 26, 2001 the Ministry of Home Affairs has regularised the payment of Rs 13 crore made for this purpose.“

എവിടെപ്പോയി ഒരു കോടിയില്‍ പരം രൂപ?

കിരണ്‍ തോമസ് തോമ്പില്‍ said...

M A ബേബിയുടെ ലേഖനത്തെക്കാള്‍ ആധികാരികത്‌ ഐസക്കന്റെ ലേഖനത്തിന്‌ നല്‍കാം എന്ന് തോന്നുന്നു. കാരണം മുന്‍പ്‌ അങ്കിള്‍ ചൂന്റിക്കാട്ടിയ പോലെ ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ സമര്‍പ്പണത്തിലെ ഡെറ്റില്‍ വന്ന തിയതി വ്യത്യാസമൊക്കെ ചിന്തിക്കുമ്പോള്‍ ബേബി ചുമ്മ ഗ്യാസ്‌ വിട്ടതാകും. ഐസക്ക്‌ ഈ പ്രത്യേക സാഹചര്യത്തില്‍ എഴുതിയ ലേഖനം കൂടുതല്‍ വിശ്വസനിയാമാണ്‌ എന്ന് തോന്നുന്നു.

kaalidaasan said...

അങ്കിള്‍ ,

വാഗ്ദാനത്തില്‍ നിന്നും പുറകോട്ട് പോകാന്‍ പറ്റാത്തവിധം കരാറുകാര്യം മുന്നോട്ട് പൊയ്പോയി എന്നൊക്കെയുള്ള വാദങ്ങള്‍ നിലനില്‍ക്കുമോയെന്തോ?

നില നില്‍ക്കാന്‍ സധ്യതയില്ല. ലാവ് ലിനെ ഒരു കണ്‍സള്‍ട്ടന്‍സി ആയി മാത്രമേ കാര്‍ത്തികേയന്‍ ഉണ്ടാക്കിയ കരാറില്‍ കണ്ടിരുന്നുള്ളൂ. കണ്‍സള്‍ട്ടന്റിനെ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിയായി കാണാന്‍ അതില്‍ ഒരു വ്യവസ്ഥയുമുണ്ടായിരുന്നില്ല. ഭെല്ലിനെയോ മറ്റാരെയെങ്കിലുമോ ആ പണി ഏല്‍പിച്ചിരുന്നെങ്കിലും ലാവ് ലിനൊന്നും ചെയ്യന്‍ കഴിയുമായിരുന്നില്ല. ഇനിയിപ്പോള്‍ അറ്റകുറ്റപ്പണി നടത്തിയാലും യന്ത്രങ്ങള്‍ മാറ്റി വച്ചാലും , ലാവ് ലിനെ അതിന്റെ കണ്‍സള്‍ട്ടന്‍സി ഏല്‍പ്പിക്കണമെന്നേ അതിനര്‍ത്ഥമുള്ളൂ. ലാവ് ലിനെ ആ സ്ഥാനത്തു നിന്നും മാറ്റിയാല്‍ മാത്രമേ പാരീസില്‍ പോയി ആര്‍ബിട്രേഷനും കേസും നടത്തേണ്ട ആവശ്യം വരികയുള്ളൂ.

ഒരു മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‌ വിതരണക്കരാര്‍ ആരെ വേണമെങ്കിലും ഏല്‍പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ആ സ്വാതന്ത്ര്യമുണ്ടായിരുന്നതു കൊണ്ടാണ്‌, ഈ വിഷയത്തെ പറ്റി പഠിച്ച ബലാനന്ദന്‍ കമിറ്റി, ഭെല്ലിനെ ക്കൊണ്ട് അറ്റകുറ്റപ്പണികള്‍ നടിത്തിച്ചാല്‍ മതി എന്ന്‌ ശു പാര്‍ ശ ചെയ്തത്. ബലാനന്ദന്‍ കമിറ്റിക്ക് കാര്‍ത്തികേയന്‍ ഒപ്പിട്ട കണ്‍സള്‍ട്ടന്‍സി കരാര്‍ എത്രത്തോളം കേരളത്തെ വരിഞ്ഞു മുറുക്കുന്നതാണെന്നറിവില്ലായിരുന്നു എന്നു പറഞ്ഞാല്‍ അതപ്പടി വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.


പുതിയ വിതരണക്കരാര്‍ ഉണ്ടാക്കണമെങ്കില്‍ , ആഗോള ടെണ്ടര്‍ വിളിക്കുക, കേന്ദ്രത്തില്‍ നിന്നും അനുമതി വാങ്ങുക തുടങ്ങിയ പല നിബന്ധനകളും പാലിക്കേണ്ടിയിരുന്നു. അതില്‍ നിന്നും രക്ഷപ്പെടാന്‍ കരാറിനെ മൂന്നായി ഭാഗിച്ച് , ലാവ് ലിനെ തന്നെ ഏല്‍പ്പിച്ച് കരാറുണ്ടാക്കി. ഇതു സംശയത്തിനു ഇട നല്‍കുന്നു. ഇതില്‍ നിന്നാണ്‌ എല്ലാം ആരം ഭിക്കുന്നത്. ഇത് വേറെ എന്തെങ്കിലും ലക്ഷ്യം വച്ചാണോ എന്നതാണ്‌ കോടതി പരിശോധിക്കാന്‍ പോക്കുന്നത്. ഇതില്‍ വേറെ ലക്ഷ്യങ്ങളില്ലെങ്കില്‍ പിണറായിക്ക് പേടിക്കേണ്ടതില. നിയമ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി മന്ത്രിയാണോ അതോ ഉദ്യോഗസ്തരാണോ എന്നും കോടതി പരിശോധിക്കും . ഇത്തരത്തിലുള്ള കാര്യങ്ങളില്‍ സാധാരണ രാഷ്ട്രീയക്കാര്‍ ഉത്തരവാദിത്ത്വം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടി വച്ച് , തലയൂരുകയാണ്‌ പതിവ്. ഇവിടെ എന്തു സം ഭവിക്കുമെന്ന്‌ കാത്തിരുന്നു കാണാം .

അങ്കിള്‍ said...

പ്രീയ കിരണ്‍,

കുറ്റിയാടി പദ്ധതിക്ക് വേണ്ടി SNC Lavalin കമ്പനിയുമായുണ്ടാക്കിയ കാര്‍ത്തികേയന്‍ മന്ത്രിയുടെ MOU അതേപടിയണ് പിണറായി മന്ത്രി PSP പദ്ധതിക്ക് വേണ്ടിയും ഉണ്ടാക്കിയതെന്ന് പറഞ്ഞ് ബഹു.മന്ത്രി തോമസ് ഐസക്ക് വാചാലനായിരിക്കുന്നത് കണ്ടില്ലേ. പക്ഷേ തോമസ് ഐസക്ക് ഒരു പ്രധാനകാര്യം പറയാന്‍ വിട്ടുപോയി, അല്ലെങ്കില്‍ പറഞ്ഞില്ല. കുട്ടിയാടി എക്സ്റ്റന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയത് SNC Lavalin മുഖേനയാണ്. ഒരു വിദേശ കമ്പനി നമുക്ക് വേണ്ടി ഒരു ബ്രഹുത്തായ ജലവൈദ്യുതി നിര്‍മ്മിക്കുമ്പോള്‍ പിന്നീടുണ്ടാകാവുന്ന അറ്റകുറ്റപണികളും നവീകരണങ്ങളുമെല്ലാം അതേ കമ്പനിയെ കൊണ്ട് ചെയ്യിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ഒരു പരസ്പരധാരണ ഉണ്ടാക്കുന്നത് അവശ്യം വേണ്ടതാണ്, സര്‍വ്വ് സാധാരണമാണ്, നമ്മുടെ നികുതിദായകര്‍ക്ക് അത് ലാഭവുമാണ്. അതിനുസരിച്ച് നിയമാനുസൃതമായ MOU അല്ലേ അന്ന് SNC ലാവലിനുമായി കാര്‍ത്തികേയന്‍ മന്ത്രി ഉണ്ടാക്കിയിരുന്നത്. ആ ധാരണാ പത്രത്തിനെ അതേപടി ഇവിടെ പകര്‍ത്തിയപ്പോള്‍, ഈ പന്നിയാര്‍, സെങ്കുളം പള്ളിവാസല്‍ പദ്ധതികള്‍ ഉണ്ടാക്കിയത് SNC Lavalin അല്ലായെന്ന് ഓര്‍ക്കണമായിരുന്നു. അപ്പോള്‍പിന്നെ ഒരു സാധാരണ അന്തര്‍ദേശീയ സപ്ലൈ കരാറുപോലയല്ലേ ഇതിനെ കാണാന്‍ പറ്റൂ. ഉദ്ദ്യോഗസ്ഥര്‍ ഉണ്ടാക്കിയതാണെങ്കിലും, ജനപ്രതിനിധികള്‍ പാസ്സാക്കിയെടുത്ത അന്തര്‍ദേശിയ കരാറുകളെ സംബന്ധിച്ച ചട്ടവട്ടങ്ങള്‍ പാലിക്കാന്‍ മന്ത്രിമാര്‍ക്ക് ബാധ്യതയില്ലേ?.

കണക്കില്‍പെടുത്താതെ കിട്ടാവുന്ന സൌജന്യസഹായധന മാണോ ഇതിന്റെയൊക്കെ പിന്നില്‍?. കുറ്റപത്രത്തെ കാത്തിരിക്കാം.

അങ്കിള്‍ said...

കിരണ്‍,
ബാലാനന്ദന്‍ കമ്മറ്റി യുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് 2-2-1997 എന്നു തന്നെയാണ് എം.എ. ബേബിയും, തോമസ് ഐസക്കും പറയുന്നത്. പിണറായി മന്ത്രി ഒപ്പിട്ട അവസാനത്തെ കരാര്‍ ജൂലൈ 6, 1998 തന്നെയാണോ എന്നാണ്‍ ഇനി ഉറപ്പ് വരുത്തേണ്ടത്.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ ആ വാദം എത്രക്ക്‌ പ്രസക്തമാണ്‌ എന്ന് എനിക്ക്‌ സംശയമുണ്ട്‌. കാരാണം കുറ്റ്യാടി പദ്ധതി ലവ്‌ലിന്‍ ചെയ്തതാണ്‌ അതിനാല്‍ നവീകരണവും ലവ്‌ലിന്‍ ചെയ്യട്ടേ അതിന്‌ ആഗോള ടെന്റര്‍ വേണ്ട എന്ന് പറയുന്നതും രണ്ടാമത്തെ പദ്ധതികളുടെ നവീകരണം MOU രീതിയില്‍ ചെയ്താല്‍ തെറ്റും എന്ന് പറയുന്നിടത്ത്‌ ഒരു പക്ഷപാതം ഉണ്ടോ എന്ന് സംശയം. ലവ്‌ലിന്‍ എന്ന കമ്പനി നമ്മുടെ ഊര്‍ജ്ജ്‌ മേഖലയില്‍ ക്രഡിബിലിറ്റി ഉള്ള കമ്പനിയാണ്‌. നമ്മുടെ പല അണക്കെട്റ്റുകളും നിര്‍മ്മിച്ചതും അവരണ്‌. പിന്നെ ഒരു കാര്യം കൂടി അറിയാന്‍ ആഗ്രഹം ആരാണ്‌ പന്നിയാര്‍ ചെങ്കുളം പള്ളിവാസല്‍ പദ്ധതികള്‍ ചെയ്തത്‌ . തര്‍ക്കമൊന്നുമല്ല കെട്ടോ വെറുതെ അറിയാന്‍ മാത്രമാണ്‌

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ മറ്റൊരു കാര്യം കൂടി പ്രധാനമായിട്ടുണ്ട്‌ എന്ന് എനിക്ക്‌ തോന്നുന്നു. SNC ലാവ്‌ലിനുമായി ഉണ്ടാക്കിയ കരാര്‍ പദ്ധതികളുടെ നവീകരണമായിരുന്നു. എന്നാല്‍ ബാലാനന്ദന്‍ പ്രപ്പോസ്‌ ചെയ്തത്‌ അറ്റകുറ്റപ്പണി മാത്രമായിരുന്നു എന്നാണ്‌ മനസിലാക്കാന്‍ കഴിഞ്ഞത്‌. 100 കോറ്റിയുടെ അറ്റകുറ്റപ്പണി മാത്രം മതി എന്നായിരുന്നു ബാലാനന്ദന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം. എന്നാല്‍ നവീകരണക്കരാറുമായി മുന്നോട്റ്റ്‌ പോകുകയാണ്‌ ഉണ്ടായത്‌. മാത്രവുമല്ല നവീകരണത്തിനുള്ള പണം 6.6% പലിശയില്‍ വായ്പയായി ക്യാനശിയില്‍ നിന്ന് ലഭിക്കുകയും ചെയ്യും. എന്നാല്‍ ബാലാനാന്ദന്‍ കമിറ്റി നിര്‍ദ്ദേശിക്കുന്ന അറ്റകുറ്റപ്പണിക്കുള്ള പണം സര്‍ക്കാര്‍ കണ്ടെത്തുകയും വേണം.

പിന്നെ ബാലാനന്ദന്‍ കമിറ്റിക്ക്‌ അക്കാലത്തെ ഗ്രൂപ്പ്‌ സമവാക്യങ്ങളില്‍ ഉള്ള പ്രസക്തി എന്തായിരുന്നു എന്ന് നമ്മള്‍ മുന്‍പ്‌ ചര്‍ച്ച ചെയ്തതാണല്ലോ. ബാലാനന്ദന്‍ കമിറ്റിയിലെ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗങ്ങള്‍ക്ക്‌ പാലക്കാട്‌ സമ്മേളനത്തില്‍ എന്ത്‌ സംഭവിച്ചു എന്ന് ഞാന്‍ നേരത്തെ ഇട്ട പി.കെ പ്രകാശ്‌ ലേഖനത്തില്‍ കണ്ടതാണല്ലോ. അപ്പോള്‍ വെരുതെ ബാലാനന്ദന്‍ കമിറ്റി എന്നൊക്കെപ്പറഞ്ഞ്‌ നമുക്ക്‌ കാടു കയറാം എന്ന് മാത്രം. പ്രകാശിന്റെ ലേഖനത്തില്‍ പാര്‍ട്ടിക്ക്‌ കിട്ടി എന്ന് പറയുന്ന 8 കോടി രൂപയേക്കുറിച്ചുള്ള പരാമര്‍ശവും പ്രസ്ക്തമാണ്‌ എന്ന് തോന്നുന്നു. അത്‌ ലവലിന്റെ കമ്മിഷന്‍ തുകയാകാം എന്ന് തോന്നുന്നു

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍

ക്ഷമിക്കണം പി.കെ പ്രകാശിന്റെ ലേഖനത്തിലല്ല മംഗളത്തിലാണ്‌ 8 കോടിയുടെ കണക്കുള്ളത്‌. മംഗളമായതിനാല്‍ ക്രഡിബിലിറ്റിയില്‍ എനിക്ക്‌ സംശയമുണ്ട്‌. എന്നാലും ആ വാര്‍ത്ത ഇവിടെ ഇടുന്നു


ലാവ്‌ലിന്‍ ഇടപാട്‌ വി.എസിന്റെ അറിവോടെയെന്ന്‌ ഔദ്യോഗികപക്ഷം
30-jan-2009

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ വി.എസ്‌ പക്ഷത്തിന്റെ തന്ത്രങ്ങളെ നേരിടാന്‍ ഔദ്യോഗികപക്ഷം മറുതന്ത്രം മെനയുന്നു.

ലാവ്‌ലിന്‍ ഇടപാട്‌ പാര്‍ട്ടിയുടെ അനുമതിയോടെയാണെന്നും ഇടപാടില്‍ എന്റര്‍ടെയിന്‍മെന്റ്‌ ഫീസായി ലഭിച്ച തുക പാര്‍ട്ടിക്കാണു ലഭിച്ചതെന്നുമുളള പ്രചാരണമാണ്‌ ഔദ്യോഗികപക്ഷം നടത്തുന്നത്‌.

ഇടപാടു നടന്നപ്പോള്‍ പിണറായി വിജയന്‍ സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗം മാത്രമായിരുന്നെന്നും അന്ന്‌ ഇടതുമുന്നണി കണ്‍വീനറായിരുന്ന വി.എസ്‌ അച്യുതാനന്ദന്‌ ഇക്കാര്യം അറിയാമായിരുന്നെന്നും ഔദ്യോഗികപക്ഷം പ്രചരിപ്പിക്കുന്നുണ്ട്‌. സംഘടനാപരമായി ലാവ്‌ലിന്‍ കേസിനെ നേരിടുന്നതിനൊപ്പം വി.എസ്‌ ചതിക്കുകയാണെന്ന പ്രചാരണവും പിണറായി പക്ഷം നടത്തുന്നു. വി.എസ്‌ കൂടി അംഗമായിരുന്ന സെക്രട്ടേറിയറ്റാണു ലാവ്‌ലിന്‍ ഇടപാട്‌ അംഗീകരിച്ചതെന്നും പിണറായി പക്ഷം പാര്‍ട്ടിക്കുള്ളില്‍ പ്രചരിപ്പിക്കുന്നു. ഇ.എം.എസും ഇ.കെ.നായനാരും ചടയന്‍ഗോവിന്ദനും വി.എസും അംഗങ്ങളായ സംസ്‌ഥാന സെക്രട്ടേറിയറ്റാണു ലാവ്‌ലിന്‍ ഇടപാടിന്‌ അനുമതി നല്‍കിയത്‌.

ഇടപാടുമായി ബന്ധപ്പെട്ട്‌ ഏഴു കോടി രൂപ എന്റര്‍ടെയിന്റ്‌മെന്റ്‌ ഫീസായി പാര്‍ട്ടിക്കു ലഭിക്കുമെന്നു പിണറായി വിജയന്‍ സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തെ അറിയിച്ചിരുന്നു.

അങ്കിള്‍ said...

സാധാരണ ഗതിയില്‍ ഒരു വിദേശ കമ്പനി ഒരു ജലവൈദ്യുതി പദ്ധതിനിര്‍മ്മിക്കുമ്പോള്‍ അവര്‍തന്നെ ഭാവിയിലുണ്ടാകുന്ന അറ്റകുറ്റപ്പണികളും, നവീകരണവും നടത്തണമെന്ന് ആദ്യമേ ഒരു പരസ്പരധാരണ ഉണ്ടായിരുന്നില്ലെങ്കില്‍, ഓരോ അറ്റകുറ്റപണിക്കും, അല്ലെങ്കില്‍ നവീകരണത്തിനും, ഗ്ലോബല്‍ ടെന്‍ണ്ടര്‍ മുതലായ നടപടിക്രമത്തിലേക്ക് പോയാല്‍ പ്രയാസമുണ്ടാകും. കാരണം, ഒരിജിനല്‍ യന്ത്രസാമഗ്രിക്ക് അനുകൂലമായ യന്ത്രസാമഗ്രികള്‍ക്ക് പുതുതായി വരുന്ന കമ്പനികള്‍ വളരെയധികം തുക ആവശ്യപ്പെടും. എന്നാലും ചിലപ്പോള്‍ അനുയോജ്യമായ സ്പെയര്‍ പാര്‍ട്ടുകള്‍ കിട്ടിയെന്ന് വരില്ല. മിക്കവാരും അതേ കമ്പനിതന്നെയാരിക്കും പുതിയ കൊട്ടേഷനില്‍ കൂടെ ജോലി ഏറ്റെടുക്കുന്നതും. പക്ഷേ വളരെ വലിയ തുക യായിരിക്കും അതിനു വേണ്ടി ഒരു പുതിയ കരാര്‍ വക്കുമ്പോള്‍ കൊടുക്കേണ്ടി വരിക. ഈ നഷ്ടങ്ങളെല്ലാം ഒഴിവാക്കാനായാണ് ആ കമ്പനിയുമായി ഒരു പദ്ധതിയുടെ നിര്‍മ്മാണ ഘട്ടത്തിലോ, അതു കഴിഞ്ഞോ ഒരു ധാരണാപത്രം കൂടി ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള വലിയ വലിയ പദ്ധതികള്‍ക്ക് ഇതനുവദനിയമാണ്. അതു കൊണ്ടാണ് ഈ ധാരണാ പത്രവുമായി കൂട്ടിക്കുഴച്ചാല്‍ കാര്യം വഷളാവുമെന്നെഴുതിയത്.

കാര്യങ്ങള്‍ വെളിയില്‍ നിന്നും നോക്കുന്ന ഒരാള്‍ക്ക് കിരണിന്റെ സംശയം ന്യായമാണ്.

PSP പദ്ധതികള്‍ 1940 മുതല്‍ തുടങ്ങിയതാണെന്നാണ് കേള്‍വി. നിര്‍മ്മിച്ചതാരെന്ന് അറിയില്ല. SNC Lavalin ന്റെ സൈറ്റില്‍ അവരുണ്ടാക്കിയതവരാണെന്ന് അവകാശപ്പെടുന്നില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍
നമ്മള്‍ ഇപ്പോഴും ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്‌ സംസാരിക്കുന്നത്‌ എന്നത്‌ രസകരമായി തോന്നുന്നു. എന്തായാലും അന്തിമ കുറ്റപത്രം വരട്ടെ അപ്പോള്‍ എന്താണ്‌ ആരോപണം എന്നൊക്കെ വ്യക്തമാകുമല്ലോ.അതുവരെ നമുക്ക്‌ കാത്തിരിക്കാ,

kaalidaasan said...

അങ്കിള്‍ ,


കിരണ്‍ എഴുതിയിരിക്കുന്നത് പലതും എനിക്ക് പുതിയ അറിവാണ്, അതിശയം.


എഴുതിയിരിക്കുന്നത് കിരണല്ല. ഐസക്ക് എഴുതിയത് കിരണ്‍ കോപ്പി ചെയ്തെന്നേ ഉള്ളു.

ഐസ്സക്കിനു പിണറായി വിജയനെ ന്യായീകരിക്കാതിരിക്കാനാവില്ലല്ലോ. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന ആശയം എന്നുണ്ടായി എന്നത് ഒരു പ്രശ്നമാണെന്നു തോന്നുന്നില്ല. പിണറായിയുടെ നേട്ടമെന്നു പറഞ്ഞിരുന്നത്, ധനസഹായം 43 കോടിയില്‍ നിന്നും 103 കോടി ആക്കിയെന്നായിരുന്നു.

വൈദ്യുതി പദ്ധതിക്കുള്ള കരാറിന്റെ ഭാഗമായി ക്യാന്‍സര്‍ ആശുപത്രിക്ക് ധനസഹായം വാഗ്ദാനം ചെയ്തതില്‍ എന്തോ പന്തികേടില്ലേ? ഇനി വാദത്തിനു വേണ്ടി കാര്‍ത്തികേയന്‍ എന്തോ അരുതാത്തതു ചെയ്ത തെ ങ്കില്‍ അതു മാറ്റുകയല്ലെ പിണറായി ചെയ്യേണ്ടിയിരുന്നത്? യു ഡി എഫ് ചെയ്ത എല്ല കൊള്ളരുതായ്മകളും പിന്തുടരുക എന്നതല്ലല്ലോ , എല്‍ ഡി എഫില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്.
ഐസ്സക്ക് ഉയര്‍ത്തുന്ന മുട്ടായുക്തിക്കൊന്നും യാതൊരു വിലയുമില്ല. വിശ്വസ്ത ദാസന്റെ കടമ നിര്‍വഹിക്കുന്നു എന്നേ ഇതിനു പ്രസക്തിയുള്ളു.

പക്ഷേ, അഞ്ച്‌-ആറ്‌ വര്‍ഷംമുമ്പുതന്നെ യു.ഡി.എഫ്‌. സര്‍ക്കാര്‍ അറ്റകുറ്റപ്പണി പോരാ മാറ്റി സ്ഥാപിക്കല്‍തന്നെ നടത്തണമെന്ന്‌ തീരുമാനിച്ച്‌ നടപടിയും തുടങ്ങിക്കഴിഞ്ഞിരുന്നു.

ഇതു വയിച്ചു ഞാന്‍ ചിരിച്ചു ചിരിച്ച് മണ്ണുകപ്പി.

യു ഡി എഫ് എടുത്ത ഒരു തീരുമാനം നടപ്പിലാക്കേണ്ടത് എല്‍ ഡി എഫിന്റെ ചുമതലയാണെന്നു പറയുന്ന ഇദ്ദേഹം സി പി എം കാരനോ കോണ്‍ഗ്രസുകാരനോ?

പിന്നെന്തിനാണ്‌ ബാലാനന്ദന്‍ കമ്മിറ്റിയെ പാര്‍ട്ടി നിയോഗിച്ചത്? ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനോ?

കിരണ്‍ ബലാനന്ദന്‍ കമ്മിറ്റിക്കപ്പുറം കടന്ന്‌ പാലാക്കട് സമ്മേളനം വരെ ചികഞ്ഞു സംഗതിയുടെ ഗുട്ടന്‍സ് തപ്പിയെടുക്കുന്നു. മാരീച രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ. സംഗതികളെല്ലാം ജോര്‍ . ലാവ് ലിന്‍ കേസ് വി എസ് പിണറായി യുദ്ധത്തിനു മുമ്പത്തെ പാര്‍ട്ടി സി ഐ റ്റി യു യുദ്ധത്തില്‍ ഒതുക്കുക എന്ന ദുരുദ്ദേശ്യം. പാലക്കാട്‌ സമ്മേളനം കഴിഞ്ഞ്‌ ബാലാനന്ദന്‍ പരസ്യമായി പൊട്ടിത്തെറിച്ചത്‌ എന്തിന്റെയോ സൂചനയായിരുന്നു. ആ പൊട്ടിത്തെറി അവസാനിച്ചത് ലാവ് ലിനെതിരെയുള്ള ഒരു റിപ്പോര്‍ട്ടില്‍ . കൊള്ളാം ഗംഭീരം . ബലാനന്ദന്‍ പിന്നീട് വി എസുമായി ചങ്ങാത്തത്തിലയതിനു പിന്നിലും ഈ റിപ്പോര്‍ട്ടാവാനേ തരമുള്ളു.


കാര്‍ത്തികേയനായാലും പിണറായി വിജയനായാലും വൈദ്യുത പദ്ധതികളുടെ പേരില്‍ സഹായധനം ലഭിക്കും എന്നത്‌ പരസ്യമായി എഴുതാന്‍ ധൈര്യം കാണിക്കുന്നതാണ്‌. ഇത്‌ പരസ്യമായ കൈക്കൂലിയായി കരുതാവുന്നതല്ലെ എന്ന് ഒരു പത്രക്കാരനും അന്നൊന്നും തോന്നിയുമില്ല എന്നത്‌ എറ്റവും രസകരമായ സംഭവവും.

അപ്പോള്‍ പ്രശ്നം പത്രക്കാരനെഴുതുന്നതാണ്‌. ബിംബം പേറുന്ന ഈ മന്ത്രിക്കഴുതകള്‍ക്കൊന്നും അതു തോന്നേണ്ട ആവശ്യമില്ലല്ലോ? ധനസഹയത്തിലൊരു പങ്ക് സ്വന്തം കീശയില്‍ വരുമ്പോള്‍ കൈക്കൂലി എന്നു കരുതുതാന്‍ പറ്റില്ലല്ലോ. കാര്‍ത്തികേയനെ വിട്ടു കള. ബോ ഫോര്‍സ് വിഷയത്തില്‍ രാജീവ് ഗന്ധിയുടെ പിന്നില്‍ അടിയുറച്ചു നിന്നയാളാണദേഹം . പക്ഷെ പിണറായിയോ? ബോഫോര്‍സ് കൊടുത്ത സഹായം കൈ ക്കൂലി ആയായിരുന്നു എന്നതില്‍ പിണറായിക്ക് യാതൊരു സംശയവുമില്ലായിരുന്നു. രാജി മാത്രമായിരുന്നു അനത്തെ മന്ത്രം . അതിനു വേണ്ടി രാജീവിന്റെ എത്ര കൊലങ്ങള്‍ കത്തിച്ചു എന്നുപോലും ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവില്ല. ഇപ്പോള്‍ സമാനമായ കേസില്‍ അകപെട്ടപ്പോള്‍ നിയമ വ്യവസ്ഥയെ തന്നെ വെല്ലു വിളിക്കുന്നു. കുട്ടിക്കുരങ്ങന്‍ മാരേക്കൊണ്ട് ഭീഷണിപ്പെടുത്തിക്കുന്നു, കോലം കത്തിച്ചാല്‍ കൈ വെട്ടി കളയുമെന്ന്.

ഞാന്‍ ഇതിനേക്കുറിച്ച് പുറത്തു വന്ന വിവരങ്ങള്‍ വച്ച് അല്‍ പ്പം വിശദമായി എഴുതിയിട്ടുണ്ട്.
ഒരേ തൂവല്‍ പക്ഷികള്‍
എന്ന പേരില്‍ . അതു വായിക്കാന്‍ ക്ഷണം.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍
കാളിദാസനും ഞാനും തമ്മില്‍ ആരോഗ്യപരമായ ചര്‍ച്ച നടക്കും എന്ന് എനിക്ക്‌ തോന്നുന്നില്ല. നമ്മള്‍ രണ്ടാളും പോലുള്ള ഒരു wave length ഉള്ള ആളുമല്ല കാളിദാസന്‍. നമ്മള്‍ സംസാരിക്കുമ്പോള്‍ ഉള്ള പരസ്പര ബഹുമാന്വും മര്യാദകളും കാളിദാസനുമായി സംസാരിക്കുമ്പോള്‍ ഉണ്ടാകുകയും ഇല്ല. അപ്പോള്‍ ഞാന്‍ പിന്‍വാങ്ങുന്നു.

ജിവി/JiVi said...

കാര്‍ത്തികേയന്‍ ഒപ്പിട്ട കരാര്‍ ഇതിനായിരുന്നല്ലോ:

for the management, Engineering,
Procurement & Construction supervision so as to ensure the timely completion of the project within the agreed time of 3 years

ഇതിലെ procurement തന്നെയല്ലേ പിണറായി ഒപ്പിട്ട കരാറിലെ supply? അതല്ല മുകളിലെ വാചകം (Procurement + Construction) supervision എന്നാണോ വായിക്കേണ്ടത്? അനക്സര്‍ കൂടി വെച്ചുനോക്കുമ്പോള്‍ അങ്ങനെ കരുതാനാവില്ല. ഇനി അങ്ങനെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് അര്‍ത്ഥശങ്കയില്ലാത്തവണ്ണം എഴുതിച്ചേര്‍ക്കാന്‍ കഴിയുമായിരുന്നല്ലോ.

പവര്‍ ജനറേഷന്‍ എന്ന ഉദ്ദേശത്തോടുകൂടി അത് പ്രൊപ്പോസലില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണോ ഈ നവീകരണപദ്ധതികള്‍ നടപ്പാക്കുന്നത്? അതോ പ്ലാന്റ് മൊത്തമായോ ഭാഗികമായോ നിശ്ചലമാകുന്നത് തടയുക എന്നതായിരിക്കാനും മതിയല്ലോ. പിണറായി, കാര്‍ത്തികേയന്‍ ഒപ്പിട്ട കരാര്‍ തിരസ്കരിക്കുകയും ‍ഈ കാലയളവിലെപ്പോഴെങ്കിലും ഈ പ്ലാന്റുകള്‍ നിശ്ചലമായിരുന്നെങ്കില്‍ കാര്‍ത്തികേയന്‍ തുടങ്ങിവെച്ച പദ്ധതികളില്‍ പിണറായി തുടര്‍നടപടികളെടുത്തില്ലെന്ന് നമ്മള്‍ തന്നെ കുറ്റപ്പെടുത്തില്ലേ?

കുറ്റ്യാടി പദ്ധതിയിലും പവര്‍ ജനറേഷന്‍ ഉണ്ടായിട്ടില്ലെന്ന് പറയുന്നു. അങ്കിള്‍ പറയുന്നതുപോലുള്ള നിര്‍മ്മിച്ച കമ്പനിക്ക് തന്നെ നവീകരണം നല്‍കിയാല്‍ ലഭിക്കണമായിരുന്ന ഒരു ഗുണവും ഉണ്ടായിട്ടില്ല. അന്യായമായ നിരക്കായിരുന്നെന്ന് സി എ ജി പറയുന്നു.

എനിക്ക് തോനുന്നത് കരാര്‍ ലാവലിനു കൊടുത്തതും അതിന്റെ വിലയും സംബന്ധിച്ച് തര്‍ക്കിക്കുന്നതില്‍ കാര്യമില്ല. തോമസ് ഐസക്കിന്റെ ലേഖനം അക്കാര്യം വളരെ കണ്വിന്‍സിങ്ങ് ആയ രീതിയില്‍ വിശദീകരിച്ചിട്ടുണ്ട്. പ്രശ്നം MCCക്കുള്ള ഗ്രാന്റ് എവിടെപ്പോയെന്നാണ്.(പോസ്റ്റിന്റെ മുഖ്യവിഷയവും അതായിരുന്നല്ലോ, പിന്നെ നമ്മള്‍ വെറുതെ ആദ്യം തൊട്ട് തുടങ്ങി എന്നുമാത്രം)

അങ്കിള്‍ said...

കാളിദാസന്‍,

“ഇത്തരത്തിലുള്ള കാര്യങ്ങളില്‍ സാധാരണ രാഷ്ട്രീയക്കാര്‍ ഉത്തരവാദിത്ത്വം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടി വച്ച് , തലയൂരുകയാണ്‌ പതിവ്.“

മേല്‍പ്പറഞ്ഞ രാഷ്ട്രീയ കുതന്ത്രം ഇക്കാര്യത്തില്‍ കോടതിയുടെ മുന്നില്‍ വിലപ്പോകുമെന്ന് തോന്നുന്നില്ല. കാരണം, ബോര്‍ഡംഗങ്ങളും, പ്ലാനിംഗ് ബോര്‍ഡംഗങ്ങളും, എന്തിന് ഊര്‍ജ്ജ സെക്രട്ടറിപോലും ഉപദേശിച്ചത് എങ്ങനെയെന്ന് എന്റെ ആദ്യത്തെ കമന്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതായത്, ഇങ്ങനെ:

1. SNC Lavalin നുമായുണ്ടാക്കിയ കരാര്‍ തുക വളരെ കൂടുതലാണ്.
2. കണ്‍സള്‍ട്ടന്റായ SNC Lavalin നെ സപ്ലൈ കരാറുകാരന്‍ കൂടിയാക്കുന്നത് തെറ്റായ നടപടി ക്രമത്തിലൂടെയാണ് , ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
3. ഈ പദ്ധതിക്കാവശ്യമായ അറ്റകുറ്റപ്പണികള്‍ വൈദ്യുതി ബോര്‍ഡിന് വിദേശ സഹായമില്ലാതെ തന്നെ 100 കോടി രൂപ ചെലവിനുള്ളില്‍ ചെയ്തെടുക്കാവുന്നതേയുള്ളൂ.

ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ഫയലുകള്‍ മുക്കിക്കാണില്ലല്ലോ. അതവിടെ ഉള്ളിടത്തോളം കാലം ഉദ്ദ്യോഗസ്ഥര്‍ ബലിയാടാകില്ലെന്നു സമാധാനിക്കാം.

ഒരു കാര്യം കൂടി കാളിദാസനോട് ചോദിക്കാനാഗ്രഹിക്കുന്നു. ഈ മലബാര്‍ ക്യാന്‍സര്‍ ആശുപത്രി സര്‍ക്കാരിന്റെ കീഴില്‍തന്നെയുള്ള ഒരു ആതുരസേവന സ്ഥാപനമല്ലേ?. അങ്ങനെയാണെന്നുള്ള ധാരണയിലാണ് ഞാന്‍ പലയിടങ്ങളിലും രേഖപ്പെടുത്തിയത്. എങ്കില്‍,
1)അതിന്റെ കെട്ടിടനിര്‍മ്മാണ ചുമതല എന്തിനു ഒരു സ്വകാര്യ സ്ഥാപനത്തെ ഏല്‍പ്പിച്ചു? കേരളത്തില്‍ സര്‍ക്കാരിന്റെതന്നെ കീഴില്‍ ഇത് ചെയ്യുന്ന സ്ഥാപനങ്ങളില്ലേ?

2)കെട്ടിടനിര്‍മ്മാണം പോലയല്ലല്ലോ വിദേശ സഹായം കിട്ടുന്നതിന്റെ കണക്കുക്കള്‍ കൂടി മാനേജ് ചെയ്യാന്‍ ആ സ്വകാര്യസ്ഥാപനത്തെ ഏള്‍പ്പിച്ച് കൊടുത്തത്.അതു ശരിയായിരുന്നോ?

3) ഒരു സ്വകാര്യ ഏജന്‍സിയുടെ കണക്കുകള്‍ പരിശോധിക്കുവാന്‍ സാധാരണ ഗതിയില്‍ അക്കൌണ്ടന്റ് ജനറലിനുപോലും കഴിയില്ലല്ലോ.? അതുദ്ദേശിച്ച് തന്നെയാണോ അങ്ങനെ ചെയ്തത്?

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഇതിലെല്ലാം ദുരൂഹത തോന്നുന്നില്ലേ?

പ്രിയ്യ ജി.വി.,
(Procurement + Construction) supervision എന്നു തന്നെയാണ് വായിച്ചെടുക്കേണ്ടത്. അങ്ങനെയെഴുതിയതുകൊണ്ട് ലാവലിന്‍ സ്പ്ലൈ ചെയ്യാന്‍ ബാധ്യസ്ഥരല്ലാതായി. അതു കൊണ്ടാണ്, പിന്നീട് പീണറായി മന്ത്രി MOU വില്‍ ഒരു കൂട്ടിചേര്‍ക്കല്‍ നടത്തി സപ്ലൈ ചെയ്യുവാനും കൂടി ലാവലിനെ ബാധ്യസ്ഥരാക്കിയത്.

നമ്മുടെ ചര്‍ച്ച ക്യാന്‍സര്‍ ആശുപത്രിയെ കേന്ദ്രീകരിച്ച് മാത്രമാവണമെന്നാണ് എന്റെയും ആഗ്രഹം. പക്ഷ ഈ ആശുപത്രി PSP പദ്ധതിയുടെ ഒരു off-shoot അല്ലേ. അതിനെപറ്റി പരാമര്‍ശിക്കാതിരിക്കന്‍ പറ്റില്ല. ചര്‍ച്ച അതിലോട്ട് കേന്ദ്രീകരിക്കാതിരിക്കാന്‍ നോക്കുന്നതാണ് നല്ലത്.

പ്രിയ കിരണ്‍,
സഭ്യമായ രീതിയില്‍ ഇവിടെ പ്രതികരിക്കാന്‍ ആരെയും അനുവദിക്കുന്നതല്ലേ നല്ലത്. ഇഷ്ടമില്ലാത്തവരോട് നമുക്ക് മിണ്ടാതിരിക്കാം. വി.എസ്സ്. പോലും ഇന്ന് മൌനം ഭഞ്ജിച്ചു. നമുക്ക് തുടരാം. മറ്റാരും ഇല്ലാത്തപ്പോഴും നമ്മള്‍ രണ്ടാളേ ഉണ്ടായിരുന്നുള്ളു. പിന്‍ വാങ്ങരുതേ..... അഭ്യര്‍ത്ഥനയാണ്.

അങ്കിള്‍ said...

ഇതേ വിഷയത്തില്‍ കാളിദാസനിട്ട പോസ്റ്റില്‍ ഞാന്‍ ഇങ്ങനെയൊരു കമന്റിട്ടു:

കാളിദാസന്‍ ,
പോസ്റ്റില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു:
“മലബാര്‍ ക്യാന്‍സര്‍ സെന്ററിനു കിട്ടേണ്ട പണം ടെക്നിക്കാലിയ എന്ന സ്ഥാപനം വഴി തിരിച്ചു വിട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതല്ലാതെ ഇതിനേക്കുറിച്ച് ആധികാരികവും വിശ്വസനീയവുമായ ഒരു വിവരവും ആര്‍ക്കും അറിയില്ല“

ഇതു ശരിയല്ല കാളിദാസന്‍ . ആധികാരികമായിത്തന്നെ സി.ഏ.ജി തന്റെ റിപ്പോര്‍ട്ടില്‍ ടെക്നിക്കാലിയ വാങ്ങിയ കോഴപ്പണത്തിന്റെ (അങ്ങനെതന്നെ വിളിക്കാമെന്ന് തോന്നുന്നു) കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട്. കൂടുതല്‍ വിശദീകരണം സി.ഏ.ജി പറയാത്തതിന്റെ കാര്യം അന്വേഷിക്കുമ്പോഴാണ് ദുരൂഹത കൂടുന്നത്.

ടെക്നിക്കാലിയ ഒരു സ്വകാര്യ സ്ഥാപനമാണ്. അതിനെയാണ് കനേഡിയന്‍ സഹായത്തിന്റെ മാനേജ്മെന്റെ ഏള്‍പ്പിച്ചിരിക്കുന്നത്. കനേഡിയന്‍ സഹായം നേരിട്ടാണ് ആ സ്ഥാപനത്തിനു കിട്ടുന്നത്, കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയാണെങ്കിലും. എന്നാല്‍, കേരള സര്‍ക്കാര്‍ കനേഡിയന്‍ സഹായം കൈപറ്റിയിട്ട് അത് ടെക്നിക്കാലിറ്റിയെ ഏല്പിച്ചാല്‍ സംഗതിയാകെ മാറും. കേരളസര്‍ക്കാറിന്റെ കൈയ്യില്‍ കിട്ടിയാല്‍ അത് ‘പൊതുപ്പണം’ ആയി മാറും. ‘പൊതുപ്പണ’ത്തിന്റെ വരവ് ചെലവ് കണക്കുകള്‍ ആവശ്യപ്പെടാനും, പരിശോധിക്കുവാനും അക്കൌണ്ടന്റ് ജനറല്‍, ധരകാര്യവകുപ്പ്, മറ്റു സര്‍ക്കാര്‍ ഇന്റേര്‍ണല്‍ ആഡിറ്റ് സ്ഥാപനങ്ങള്‍ എന്നിവക്ക് അധികാരവും അവകാശവും ഉണ്ടായിരിക്കും. എന്നാല്‍ ഒരു സ്വകാര്യസ്ഥാപനത്തിന്റെ കണക്കു പുസ്തകത്തില്‍ ഇപ്പറഞ്ഞവര്‍ക്കൊന്നും എത്തിപ്പറ്റാന്‍ കഴിയില്ല. കിട്ടിയ കനേഡിയന്‍ പണം ചെലവിട്ടതെങ്ങനെയെന്ന് ടെക്നിക്കാലീസിനു മാത്രമേ അറിയൂ. ഈ പിണറായി മന്ത്രിയുടെ കൂര്‍മ്മ ബുദ്ധി കാര്‍ത്തികേയന്‍ മന്ത്രിക്ക് ഇല്ലാതെ പോയി.

പക്ഷേ കോടതി ഇതെല്ലാം പുറത്തു കൊണ്ടു വരുമെന്ന്‌ പ്രത്യാശിക്കാം.

അങ്കിള്‍ said...

ഇന്നത്തെ [ 4-2-2009] മലയാള മനോരമാ വാര്‍ത്ത:

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരവും നിരീക്ഷണത്തിലുമാണു സിബിഐ ലാവ്ലിന്‍ കേസ് അന്വേഷിച്ചതെന്നും അതിനെ ചോദ്യംചെയ്യുന്നതു കോടതിയെ ചോദ്യംചെയ്യുന്നതിനും വല്ലുവിളിക്കുന്നതിനും തുല്യമാണെന്നും വിഎസ് വ്യക്തമാക്കി

ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി കോടതിയുടെ തീരുമാനത്തെ ചോദ്യംചെയ്യുന്നതു ശരിയല്ല.

ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചപ്രകാരമാണു കേസിന്റെ അന്വേഷണച്ചുമതല സിബിഐയ്ക്കു നല്‍കിയത്. ഹൈക്കോടതിയുടെ നിരീക്ഷണത്തിലായിരുന്നു അന്വേഷണം. രണ്ട്, മൂന്ന് മാസം എന്ന കണക്കില്‍ അന്വേഷണത്തെ ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു.

kaalidaasan said...

അങ്കിള്‍ ,

കാളിദാസനുള്ള മറുപടി എന്നു പറഞ്ഞ് ഒരു ബ്ളോഗ് തുടങ്ങി, കാളിദാസനെ എഴുതാന്‍ സമ്മതിക്കാത്താതാണല്ലോ, കിരണിന്റെ ആരോഗ്യപരമായ സംവാദം . സംവദിക്കാന്‍ ഒരേ wave length വേണമെന്നുള്ളവരുടെ ഉദ്ദേശ്യം സംവാദമല്ല, പരസ്പരം പുറം ചൊറിയലാണ്. സംവദിക്കാന്‍ wave length അളക്കേണ്ട ഗതി കേട് എനിക്കില്ലാത്തതു കൊണ്ട് ഞാന്‍ ആരുമായും സംവദിക്കും .

kaalidaasan said...

അങ്കിള്‍ ,

കുതന്ത്രങ്ങളൊന്നും ‍ കോടതിയുടെ മുന്നില്‍ വിലപ്പോകുമെന്ന് തോന്നുന്നില്ല. അതു കൊണ്ടല്ലേ, നിയമപരമായി നേരിടുമെന്നു പറയുന്നതിനു പകരം , രാഷ്ട്രീയമായി നേരിടും എന്നു ഭീഷണിപ്പെടുത്തിയത്. അങ്കിള്‍ ചൂണ്ടിക്കാണിച്ച പ്രധാനപ്പെട്ട പോയിന്റുകള്‍ വിജിലന്‍സ് അന്വേഷണത്തില്‍ സമര്‍ദ്ധമായി മുക്കിക്കളഞ്ഞതാണ്. സി ബി ഐ അതൊക്കെ അക്കമിട്ടു നിരത്തിയതാണല്ലോ, സി ബി ഐ യെ സാമ്രാജ്യത്വത്തിന്റെ ഏജന്റ് എന്നു വരെ വിശേഷിപ്പിക്കാന്‍ കാരണം .

കോടതികളെയും ഇന്നത്തെക്കാലത്ത് മുഖവിലക്കെടുക്കാന്‍ കഴിയില്ല. അഭയ കേസില്‍ ജസ്റ്റിസ് ഹേമയുടെ ഇടപെടലുകള്‍ ആ വഴിക്കാണ്, വിരല്‍ ചൂണ്ടുന്നത്.

ക്യാന്‍സര്‍ സെന്ററിനേക്കുറിച്ച് അങ്കിള്‍ ചോദിച്ച ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ്. ചെന്നൈ ആസ്ഥാനമായിട്ടുള്ള ഒരു സ്വകാര്യ സ്ഥാപനത്തെ കേരളത്തിലെ ഒരാശുപത്രിയുടെ നിര്‍മ്മാണവും പണമിടപാടുകളും ഏല്‍പ്പിച്ചത് എല്ലാ ചട്ടങ്ങള്‍ക്കും വിരുദ്ധമായിട്ടാണ്. അതും വിദേശത്തു നിന്നും വലിയ ഒരു തുക സംഭാവന കിട്ടുന്ന ഒരു വിഷയത്തില്‍ . ഇതില്‍ പല ദുരൂഹതകളും ഉണ്ട്. കോടതിയില്‍ വിചാരണ നടന്നാലേ ഇതിന്റെ പിന്നില്‍ എന്തെങ്കിലും ഗൂഡ ലക്ഷ്യങ്ങള്‍ ഉണ്ടോ എന്നറിയാന്‍ പറ്റൂ. ഇതൊക്കെ ചെയ്തവര്‍ അതിനെല്ലാം വ്യക്തമായി ഉത്തരം പറയേണ്ടി വരും .

kaalidaasan said...

അങ്കിള്‍ ,

ടെക്നിക്കാലിയ എന്ന സ്ഥാപനം പണം വാങ്ങി എന്നു പറഞ്ഞതായി ഞാന്‍ വായിച്ചു. അത് ഐസ്സക്കും ബേബിയും അവരുടെ ലേഖനങ്ങളില്‍ പരാമര്‍ശിക്കുകയും ചെയ്തു. അതു കോഴപ്പണമാണെന്ന്, സി എ ജി പറഞ്ഞിട്ടുണ്ടോ? ക്യാന്‍സര്‍ ആശുപത്രി നിര്‍മ്മിക്കാന്‍ നല്‍കാമെന്നു പറഞ്ഞ പണമല്ലേ? അതു ലാവ് ലിന്‍ കരാറിന്റെ കോഴപ്പണമാണെന്നു തെളിയിക്കേണ്ടതില്ലേ?

വി എസ് പറഞ്ഞതാണ്‌ ഇതിലെ എല്ലാ ശരിയും . നീതി ന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്ന ഏത് ഇന്‍ഡ്യന്‍ പൌരനും പറയേണ്ട വാക്കുകളാണത്. നി ര്‍ഭാഗ്യവശാല്‍ സി പി എം എന്ന ജനകീയ പാര്‍ട്ടി അതു ചെയ്യുന്നതിനു പകരം , നീതി ന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണുണ്ടായത്. അതുണ്ടാകാന്‍ പടില്ലാത്തതായിരുന്നു. അഭയ കേസിനെ മാധ്യമങ്ങള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ജസ്റ്റീസ് ഹേമ വിലയിരുത്തിയത്. കത്തോലിക്കാ സഭ സ്വാധീനിക്കന്‍ ശ്രമിക്കുന്നു എന്നാണ്‌ സി പി എം അതിനെ വിലയിരുത്തിയതും .ലാവ് ലിന്‍ കേസിനെ ഇപ്പോള്‍ സി പി എം സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നു വിലയിരുത്തപ്പെട്ടാല്‍ അതില്‍ അപാകത ആര്‍ക്കും കാണാന്‍ പറ്റില്ല. പോളിറ്റ് ബ്യൂറോ ഉള്‍പ്പടെ പാര്‍ട്ടി നിലപാട് വളരെ അപക്വമായിപ്പോയി എന്നാണെനിക്കു തോന്നുന്നത്.

ലവ് ലിന്‍ കേസിലെ അടിയൊഴുക്കുകള്‍ക്ക് സി പി എമ്മിനുള്ളിലെ പടലപിണക്കങ്ങളും എല്‍ ഡി എഫ്- യു ഡി എഫ് രാഷ്ട്രീയ വഴക്കുകളും പുതിയ മാനങ്ങള്‍ നല്‍കിയിരിക്കാം . പക്ഷെ ആരു കുത്തിപ്പൊക്കിയതായാലും , കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രകാരമാണിതില്‍ അന്വേഷണം നടന്നത്. വിജിലന്‍സ് അന്വേഷണത്തില്‍ പിണറായിയുടെ പേരുള്‍പ്പെടുത്താന്‍ വി എസ് കിണഞ്ഞു ശ്രമിച്ചു എന്ന് മാരീചന്‍ പറഞ്ഞപോലെ , സി ബി ഐ അന്വേഷണത്തിലും പിണറായിയെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു എന്നൊക്കെ വാദത്തിനു വേണ്ടി ഹെയിറ്റ് ക്ളബ് അംഗങ്ങള്‍ക്ക് അവകാശപ്പെടാമെങ്കിലും , സി ബി ഐയുടെ കണ്ടെത്തലുകള്‍ ഗൌരവതരം തന്നെയാണ്. കോടതിയാണ്‌ അവസാന വിധി പറയേണ്ടത്. നീതി ന്യായ വ്യവസ്ഥയെ അധിക്ഷേപിക്കാതെ ആ വിധിക്ക് കാത്തു നില്‍ക്കുന്നതല്ലേ ശരിയായ സമീപനം ?

Unknown said...

അങ്കിള്‍, ഈ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്നു പറയുന്നത് സര്‍ക്കാറിന്റെ കീഴിലുള്ള ആസ്പത്രി തന്നെയല്ലെ എന്ന് താങ്കള്‍ ഒരിടത്ത് സംശയം പ്രകടിപ്പിച്ചു കണ്ടു. കണ്ണൂര്‍ ജില്ലയില്‍ ആതുരവ്യവസായ രംഗം മിക്കവാറും സി.പി.എമ്മിന്റെ നിയന്ത്രണത്തിലാണ്,സഹകരണ മേഖലയിലാണെങ്കിലും. ഈ ക്യാന്‍സര്‍ സെന്റര്‍ സാക്ഷാല്‍ കോടിയേരിയുടെ പഞ്ചായത്തില്‍ ആണല്ലൊ. സാങ്കേതികമായി സര്‍ക്കാറിന്റെ കീഴിലാണെങ്കിലും ഒരു ചാരിറ്റബ്‌ള്‍ സൊസൈറ്റിയുടെ കീഴിലാണ് ഇത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
The MCC, which is being developed on the 26 acres of land at Kodiyeri, is managed by the Malabar Cancer Centre Society with the State's Chief Minister as its governing body chairman and Electricity and Health Ministers as vice-chairmen. The administrative control of the MCC is vested with an eight-member committee headed by the State's Power Secretary.

അങ്കിള്‍ said...

കെ.പി.എസ്സ് മാഷേ,
എന്റെ സംശയം ബലക്കുന്നു. ഈ ആശുപത്രി അപ്പോള്‍ ആരോഗ്യ വകുപ്പിന്റെ കീഴിലും അല്ല. മറ്റുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഉണ്ടാകുന്നതു പോലെയുന്നും സര്‍ക്കാരിനു ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നു സാരം.

ഈ വിവരം തന്നതിനു നന്ദി.

Unknown said...

അതെ, ബാലാനന്ദന്‍ കമ്മറ്റി നിര്‍ദ്ദേശപ്രകാരം 100 കോടി ചെലവിട്ട് അറ്റകുറ്റപ്പണി നടത്തിയിരുന്നുവെങ്കില്‍ ഉല്പാദനം കൂടിയില്ലെങ്കില്‍ പോലും സര്‍ക്കാരിന് അത്രയും നഷ്ടമേ വരുമായിരുന്നുള്ളൂ. വേണമെങ്കില്‍ 103കോടി ചെലവാക്കി സര്‍ക്കാറിന് തലശ്ശേരിയില്‍ ഒരു ക്യാന്‍സര്‍ ഇന്‍സ്റ്റിട്യൂട്ട് തുടങ്ങാം. എന്നാലും ആകെ 203കോടിയേ ആവുകയുള്ളൂ. ഇവിടെ 374കോടി ചെലവായി. വൈദ്യുതി ഉല്പാദനം ഒരു വാട്ട് പോലും അധികരിച്ചില്ല. ക്യാന്‍സര്‍ സെന്ററും എങ്ങുമെത്തിയില്ല. അപ്പോള്‍ താല്പര്യം വ്യക്തമാണ്.തങ്ങളുടെ പ്രദേശത്ത് സ്വന്തം വരുതിയില്‍ ഒരു സ്ഥാപനം ചുളുവില്‍ സ്ഥാപിക്കുക. കാര്‍ത്തികേയന്‍ മന്ത്രി തുടങ്ങി വെച്ച പദ്ധതിയില്‍ ഇങ്ങനെയൊരു സാധ്യത പിണറായി കണ്ടെത്തി. മറ്റൊന്നും അദ്ദേഹം ആലോചിച്ചില്ല. ഭരണം ഇല്ലാത അഞ്ച് വര്‍ഷത്തെ ഇടവേളകളില്‍ പാര്‍ട്ടിക്ക് ബലം ഇത്തരം സ്ഥാപനങ്ങളാണ് എന്ന് പറഞ്ഞാല്‍ അതില്‍ രാഷ്ട്രീയം ആരോപിച്ചിട്ട് കാര്യമില്ല.

ജിവി/JiVi said...

അങ്കിള്‍,

കാന്‍സര്‍ സെന്റര്‍ വൈദ്യുതിവകുപ്പിലുമല്ല, ആരോഗ്യവകുപ്പിലുമല്ല എന്നൊക്കെ അങ്കിള്‍ പറയുന്നത് അങ്കിളിന്റെ സി പി എം വിരുദ്ധപക്ഷപാതിത്വത്തില്‍നിന്നും ഉണ്ടാവുന്നതാണ് എന്ന് വീണ്ടും പറയേണ്ടിവരുന്നു. എത്രകണ്ട് ആധികാരികമാണ് എന്നറിയില്ല, MCCയെക്കുറിച്ച് വിക്കി പറയുന്നത് ഇങ്ങനെയാണ്:

Malabar Cancer Center (MCC) established at Kodiyeri near Thalassery in Kerala state, South India is an autonomous centre under Government of Kerala. MCC is constituted as a Charitable Society under Department of Power.

സുകുമാരേട്ടന്‍ തന്ന വിവരണം എവിടെനിന്നാണെന്ന് പറഞ്ഞില്ല, എന്നാല്‍ തന്നെയും മുഖ്യമന്ത്രി ചെയര്‍മാനായ വൈദ്യുതിമന്ത്രിയും ആരോഗ്യമന്ത്രിയും വൈസ് ചെയര്‍മാന്മാരായ സൊസൈറ്റിക്കാണ് ഉത്തരവാദിത്തം എന്ന് പറയുന്നല്ലോ. സംശയം ബലപ്പെടുത്തുന്ന എന്ത് കാര്യമാണ് ഇതില്‍ എന്ന് മനസ്സിലാവുന്നില്ല. ഓര്‍ക്കുക, എം വി രാഘവന്‍ പരിയാരം സൊസൈറ്റിയുണ്ടാക്കിയതുപോലെ എം വി രാഘവനെ ചെയര്‍മാനാക്കിയല്ല ഈ സൊസൈറ്റി ഉണ്ടാക്കിയിരിക്കുന്നത്. ടെക്ക്നാക്കാലിയ എന്ന സ്വകാര്യസ്ഥാപനത്തിന് വിദേശത്തുനിന്നും പണം എത്തുന്നതും അവര്‍ അത് എങ്ങനെ ചിലവഴിക്കുന്നെന്നും അറിയാന്‍ ഈ രാജ്യത്ത് ഒരു മാര്‍ഗ്ഗവുമില്ല എന്നാണോ അങ്കിള്‍ പറയുന്നത്?

ജിവി/JiVi said...

പവര്‍ ജനറേഷന്‍ എന്ന ഉദ്ദേശത്തോടുകൂടി അത് പ്രൊപ്പോസലില്‍ ഉള്‍പ്പെടുത്തിയാണോ ഈ പദ്ധതികള്‍ നടപ്പിലാക്കിയത് എന്ന ചോദ്യം അവഗണിക്കപ്പെട്ടു എന്ന് തോനുന്നു.

Unknown said...

പ്രിയ ജീവി, ഞാന്‍ പറഞ്ഞത് തന്നെയല്ലെ വിക്കിയിലും ഉള്ളത്. MCC is constituted as a Charitable Society under Department of Powerഎന്ന്. അങ്കിള്‍ കരുതിയത് സധാരണ സര്‍ക്കാര്‍ ആസ്പത്രി പോലെ ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഒരു ഗവണ്മേന്റ് സ്ഥാപനമാണ് മലബാര്‍ കേന്‍സര്‍ സെന്റര്‍ എന്നാണ്. അത് തിരുത്താനാണ് ഞാന്‍ ഇടപ്പെട്ടത്. അത് മനസ്സിലായാലേ ലാവലിന്‍ കേസിന്റെ പശ്ചാത്തലം മനസ്സിലാവൂ. പരിയാരം ഏതായാലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അധീനതയില്‍ വന്നല്ലൊ. പിന്നെ ചെയര്‍മാന്‍,വൈസ് ചെയര്‍മാന്‍മാര്‍ എന്നീ പദവികള്‍ ആലങ്കാരികമാണ്. ഗവേണിങ്ങ് ബോഡിയില്‍ പിന്നെയും നാലു പേര്‍ ഉണ്ട്. അവര്‍ പാര്‍ട്ടി ഭാരവാഹികള്‍ ആയിരിക്കും എന്നതില്‍ സംശയമുണ്ടാവുകയില്ലല്ലൊ. ചുരുക്കത്തില്‍ ദിനേശ് ബീഡി പോലെ,റെയിഡ്‌കോ പോലെ,റബ്‌കോ പോലെ പാര്‍ട്ടി സ്വത്ത് ആണ് മലബാര്‍ കേന്‍സര്‍ സെന്ററും. ഇത് ചാരിറ്റബ്‌ള്‍ സൊസൈറ്റി ആണെന്നത് കൂടുതല്‍ സൌകര്യപ്രദമാണ് പാര്‍ട്ടിക്ക്.

ജിവി/JiVi said...

സുകുമാരേട്ടന്‍,

under Department of Power എന്നതാണ് വായിക്കപ്പെടാതെ പോയത്. ദിനേശ് ബീഡിയും റബ്കോയും പോലെ പാര്‍ട്ടി സ്വത്താണ് കാന്‍സര്‍ ആശുപത്രി എന്ന വിവരത്തിന് നന്ദി. അമ്യൂസ്പാര്‍ക്കുകള്‍ ഉണ്ടാക്കുന്നതിരക്കില്‍ ഇമ്മാതിരി സ്വത്തുക്കളെ പാര്‍ട്ടി തിരിഞ്ഞുനോക്കുന്നില്ല. ഹൊ! എത്ര ഭയങ്കരമായ വലതുപക്ഷ വ്യതിയാനം.

kaalidaasan said...

ലാവലിന്‍ വ്യവസ്ഥകള്‍ പാര്‍ട്ടിവിരുദ്ധം; രാജ്യവിരുദ്ധം

പി.കെ. പ്രകാശ്

ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് സി.പി.എം പാര്‍ട്ടി താല്‍പര്യവും രാജ്യതാല്‍പര്യവും സംരക്ഷിക്കുന്നതില്‍
പരാജയപ്പെട്ടുവെന്ന് ആരോപിച്ച് വി.എസ്. അച്യുതാനന്ദന്‍ പോളിറ്റ്ബ്യൂറോക്ക് എഴുതിയ കത്ത്.

സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കനഡ സന്ദര്‍ശിച്ച മന്ത്രിതല പ്രതിനിധിസംഘം കനഡയില്‍ എസ്.എന്‍.സി ലാവലിനുമായി നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതിബോര്‍ഡിന്റെ പുനഃസംഘടനയെക്കുറിച്ച് ധാരണയുണ്ടാക്കിയിരുന്നുവെന്ന് അവിടെ നടന്ന യോഗങ്ങളുടെ മിനുട്സ് വ്യക്തമാക്കുന്നു. '96 ഒക്ടോബര്‍ 17ന് കനേഡിയന്‍ ഇന്റര്‍നാഷനല്‍ ഡവലപ്മെന്റ് ഏജന്‍സി (സിഡ) ഓഫീസില്‍ നടന്ന യോഗത്തിലായിരുന്നു ധാരണ. കെ.എസ്.ഇ.ബിയുടെ പുനഃസംഘടനക്കായി കേരള എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് പ്രോജക്ട് (കെ.ഇ.ഐ.എസ്.പി) രൂപവത്കരിക്കാനും അതിനുള്ള സാമ്പത്തിക സഹായം 'സിഡ' നല്‍കാനും തീരുമാനിച്ചു. ബോര്‍ഡിനെ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും, വൈദ്യുതിനിരക്ക്, സിസ്റ്റം ആസൂത്രണം, സ്വകാര്യ വൈദ്യുതി ഉല്‍പാദകരുമായുള്ള ബന്ധം എന്നിവയായിരുന്നു കെ.ഇ.ഐ.എസ്.പി കൈകാര്യം ചെയ്യേണ്ട വിഷയങ്ങള്‍. വൈദ്യുതി ബോര്‍ഡിന്റെ പുനഃസംഘടനയാണ് പദ്ധതിയുടെ പ്രധാന ചുമതലയെന്ന് മിനുട്സ് എടുത്തുപറഞ്ഞിട്ടുണ്ട്.

പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന് സിഡ^കേരള^എസ്.എന്‍.സി ലാവലിന്‍ പദ്ധതിയുടെ ഫണ്ടില്‍നിന്ന് തുകയെടുക്കാന്‍ അനുവദിക്കണമെന്ന് 'സിഡ'യുടെ ഇന്ത്യന്‍ പ്രോഗ്രാം ഡയറക്ടര്‍ ജനറല്‍ ഡേവിഡ് സ്പ്രിംഗ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പദ്ധതിക്കാവശ്യമായ തുക ബജറ്റില്‍ വകയിരുത്താന്‍ ലാവലിന്‍ 'സിഡ'യോട് ആവശ്യപ്പെട്ടു. വൈദ്യുതിമന്ത്രി സഖാവ് പിണറായി വിജയന്‍, സെക്രട്ടറി കെ. മോഹനചന്ദ്രന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ വി. രാജഗോപാല്‍, അക്കൌണ്ട്സ് അംഗം രാജശേഖരന്‍നായര്‍ എന്നിവരാണ് കേരളത്തെ പ്രതിനിധാനം ചെയ്തത്. ഡേവിഡ് സ്പ്രിംഗിന്റെ നേതൃത്വത്തില്‍ സിഡയുടെ അഞ്ചംഗസംഘവും എസ്.എന്‍.സി ലാവലിനെ പ്രതിനിധാനംചെയ്ത് സീനിയര്‍ വൈസ്പ്രസിഡന്റ് ക്ലൌസ് ട്രിന്റലിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘവും യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നുള്ളവര്‍ ഇവിടെ വൈദ്യുതി മേഖലയില്‍ നടത്താന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഡോ. രാജഗോപാല്‍ കെ.എസ്.ഇ.ബി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തി. '97 ഫെബ്രുവരി 10 ന് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഊര്‍ജവകുപ്പ് ലാവലിനുമായി ഒപ്പുവെച്ച കരാറില്‍ കെ.എസ്.ഇ.ബിയെ വിശേഷിപ്പിച്ചത് 1956ലെ കമ്പനി ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി എന്നാണ്. ഇത് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമാണ്.

അതിനുശേഷം സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം വാഷിംഗ്ടണില്‍ ലോകബാങ്ക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കേരളത്തിലെ വിവിധ വൈദ്യുതിപദ്ധതികള്‍ക്ക് ലോകബാങ്ക് ഫണ്ട് ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. ആദ്യചര്‍ച്ച വിജയിച്ചില്ല. സഖാവ് പിണറായിയും കെ.എസ്.ഇ.ബി ചെയര്‍മാനും പിന്നീട് ലോകബാങ്ക് മാനേജിംഗ് ഡയറക്ടറുമായി ചര്‍ച്ച നടത്തി. എന്ത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും വായ്പ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് ലോകബാങ്ക് അവസാനം അംഗീകരിച്ചു. ഒരു പ്രതിനിധിസംഘത്തെ കേരളത്തിലേക്ക് അയക്കാമെന്നായിരുന്നു ലോകബാങ്ക് പറഞ്ഞത്. ഇന്റര്‍നാഷനല്‍ ഫൈനാന്‍സ് കോര്‍പറേഷന്‍ എന്ന ലോകബാങ്ക് ഗ്രൂപ്പിലെ അംഗസംഘടനയുമായും ന്യൂയോര്‍ക്കില്‍ എന്‍സേര്‍ച്ച് ഡവലപ്മെന്റ് കോര്‍പറേഷനുമായും ചര്‍ച്ച നടത്തി. തിരിച്ചുവരുമ്പോള്‍ ബ്രിട്ടനിലെ ബെര്‍മിംഗ്ഹാമില്‍ യു.കെ വൈദ്യുതി റഗുലേറ്ററി കമ്മിറ്റിയുമായി ചര്‍ച്ച നടത്തി. യു.കെ, സ്കോട്ടിഷ് സംവിധാനങ്ങള്‍ കേരളത്തിലെ ഊര്‍ജമേഖലക്ക് അനുയോജ്യമാണെന്ന് പറഞ്ഞു. സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന കനഡയാത്രയും അനുബന്ധസംഭവങ്ങളും സി.പി.എമ്മിന്റെ പാര്‍ട്ടി നിലപാടുകള്‍ക്കും രാജ്യ താല്‍പര്യങ്ങള്‍ക്കും എതിരായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പിണറായി വിജയന്‍ ലോക ബാങ്കിനോട് വായ്പക്ക് ഇരന്നുവെന്നാണ് രേഖ തെളിയിക്കുന്നത്. ഇടതുപക്ഷ ട്രേഡ്യൂനിയനുകളും രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്ത വൈദ്യുതി റഗുലേറ്ററി കമ്മിറ്റി രൂപവത്കരിക്കുന്നതിനെക്കുറിച്ച് ബ്രിട്ടനില്‍ പഠനം നടത്തി. ഊര്‍ജമേഖലയില്‍ സാമ്രാജ്യത്വ പരിഷ്കാരങ്ങള്‍ പഠിക്കാന്‍ 'സിഡ'യുടെ ഗ്രാന്റ് തരപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ അംഗീകരിച്ചു. സാമ്രാജ്യത്വ^ധനകാര്യ സ്ഥാപനങ്ങളെയും ബഹുരാഷ്ട്ര കുത്തകകളെയും കേരളത്തിലേക്ക് സ്വീകരിച്ചു.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ പദ്ധതികളുടെ നവീകരണത്തെക്കുറിച്ച് പഠിക്കാനാണ് കണ്‍സള്‍ട്ടന്‍സിയായി '95ല്‍ യു.ഡി.എഫ് എസ്.എന്‍.സി ലാവലിനെ ചുമതലപ്പെടുത്തിയത്. പദ്ധതിയുടെ നവീകരണം, ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കല്‍, ചെലവ് എന്നിവ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഇത്. അതായത് ഈ മൂന്ന് വൈദ്യുതിപദ്ധതികളുടെയും പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് യു.ഡി.എഫ് അവരെ ചുമതലപ്പെടുത്തിയത്. '96 ഫെബ്രുവരി 24 ന് എസ്.എന്‍.സി ലാവലിനുമായി വിദഗ്ധോപദേശ കരാറുമായി ബന്ധപ്പെട്ട ധാരണാപത്രം (എം.ഒ.യു) യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒപ്പുവെച്ചു. എസ്.എന്‍.സി ലാവലിന്റെ കണ്‍സള്‍ട്ടന്റായ റിട്ട.ചീഫ് എഞ്ചിനീയര്‍ ഈ പദ്ധതികള്‍ക്കായി ഒരു പഠന റിപ്പോര്‍ട്ട് തയാറാക്കി. ഇത് ലാവലിന് വേണ്ടി തയാറാക്കിയ പഠന റിപ്പോര്‍ട്ടായിരുന്നു. കേരള ഗവണ്‍മെന്റിന്റെ അനുമതിയില്ലാതെ കെ.എസ്.ഇ.ബിയുടെ ഒരു മെമ്പറാണ് എസ്.എന്‍.സി ലാവലിനുമായി ഈ വിദഗ്ധോപദേശ കരാര്‍ ഒപ്പുവെച്ചത്.

'97 ഫെബ്രുവരി 10 ന് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം ഈ വിദഗ്ധോപദേശ ധാരണാപത്രം ഒരു ഉപകരണ സപ്ലൈ കരാറിന്റെ ധാരണാപത്രമാക്കി മാറ്റി. ഈ അഴിമതിയെ ന്യായീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം പറയുന്നത് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒപ്പുവെച്ച കരാര്‍ നടപ്പാക്കാന്‍ ഇടത് സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു എന്നാണ്. എന്നാല്‍, ഈ കത്തിനൊപ്പമുള്ള രേഖകള്‍ വ്യക്തമാക്കുന്നത് പോലെ സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഊര്‍ജ വകുപ്പാണ് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒരു കെ.എസ്.ഇ.ബി മെമ്പര്‍ ഒപ്പുവെച്ച വിദഗ്ധോപദേശ കരാര്‍ ഒരു ഫിക്സഡ് പ്രൈസ് ഉപകരണ സപ്ലൈ കരാറാക്കി മാറ്റി ഒപ്പുവെച്ചത്. എന്തിന് ഇത് ചെയ്തുവെന്നും ഏത് രാഷ്ട്രീയ നിലപാടില്‍ ഇത് ചെയ്തുവെന്നും യുക്തിഭദ്രമായി വിശദീകരിക്കാന്‍ സഖാവ് പിണറായി വിജയന് കഴിഞ്ഞിട്ടില്ല. വിദഗ്ധോപദേശ കരാര്‍ നല്‍കുന്നവര്‍ക്ക് തന്നെ സപ്ലൈകരാര്‍ നല്‍കിയത് വഴി 109.73 കോടി രൂപ നേട്ടമുണ്ടാക്കാന്‍ ലാവലിനെ സഹായിച്ചു.

ഇതുസംബന്ധിച്ച തര്‍ക്കങ്ങള്‍ കനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ നിയമപ്രകാരം പരിഹരിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി. ഇത് ശരിയായിരുന്നെങ്കില്‍ സഖാവ് ശിവദാസമേനോന്റെ നേതൃത്വത്തിലുള്ള ധനവകുപ്പ് എന്തിന് ഇതിനെ എതിര്‍ത്തു? യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് കണ്‍സള്‍ട്ടന്‍സി കരാര്‍വെച്ചത് ഇന്ത്യന്‍നിയമങ്ങള്‍ക്ക് വിധേയമായി തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന വ്യവസ്ഥയോടെയായിരുന്നു. ഏത് സാഹചര്യത്തില്‍, എന്തിന് വേണ്ടി ഇതില്‍ മാറ്റം വരുത്തി?

'97 ഫെബ്രുവരി 10 ന് ഫിക്സഡ് പ്രൈസ് കരാര്‍ ലാവലിനുമായി സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഒപ്പുവെച്ച ശേഷമാണ് നാഷനല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷനോട് (എന്‍.എച്ച്.പി.സി) ഈ നിരക്ക് പരിശോധിക്കാന്‍ ആവശ്യപ്പെടുന്നത്. അത് '97 ഒക്ടോബര്‍ 10 നാണ്. ശബരിഗിരി, നേര്യമംഗലം പദ്ധതികളേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് കരാര്‍ നല്‍കിയതെന്നാണ് അവര്‍ പറഞ്ഞത്.

ചുരുക്കത്തില്‍ എസ്.എന്‍.സി ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് സംഭവിച്ച വീഴ്ചകളെയും അഴിമതികളെയും ഇങ്ങനെ ചുരുക്കി പറയാം: ബഹുരാഷ്ട്ര കമ്പനികളുമായുള്ള കണ്‍സള്‍ട്ടന്‍സി ഉപകരണ സപ്ലൈ കരാറുകളില്‍ മൂന്നിലൊന്ന് കിക്ക് ബാക്ക് (കോഴ) ഉണ്ട് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ബൊഫോഴ്സ് ആയുധ ഇടപാടിലെ കോഴയെക്കുറിച്ച സി.പി.എം നിലപാട് ഏത് ബഹുരാഷ്ട്ര കമ്പനിയുമായുള്ള ഇടപാടിലും കോഴയുണ്ട്, അഴിമതിയുണ്ട് എന്നായിരുന്നു. ഏത് സാമ്രാജ്യത്വ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള ഫണ്ടിനും കമീഷനുണ്ടെന്നും ആരോപണമുണ്ട്. ഈ വസ്തുതയുടെ അടിസ്ഥാനത്തില്‍ ലാവലിന്‍ ഇടപാട് പോളിറ്റ് ബ്യൂറോ പരിശോധിക്കണം. 242 കോടി രൂപ ചെലവില്‍ മാറ്റിസ്ഥാപിക്കാമെന്ന് ലാവലിന്റെ കണ്‍സള്‍ട്ടന്റായ എഞ്ചിനീയറുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെ 374.5 കോടി രൂപ നഷ്ടം വരുന്ന രീതിയില്‍ ഈ കരാറില്‍ ഏര്‍പ്പെട്ടതിന്റെ കോഴയാണ് മലബാര്‍ കാന്‍സര്‍സെന്ററിന് നല്‍കാമെന്നേറ്റ 98 കോടി രൂപ. അതുകൊണ്ട് തന്നെയാണ് ആ തുക കാന്‍സര്‍ സെന്ററിന് ലഭിക്കാതെ പോയതും. യു.ഡി.എഫ് സര്‍ക്കാര്‍ ഒപ്പുവെച്ച വിദഗ്ധോപദേശ കരാര്‍ റദ്ദാക്കാതെ ആഗോള ടെന്‍ഡര്‍ ഒഴിവാക്കി ഉപകരണ സപ്ലൈ കരാര്‍ ഒപ്പുവെക്കുകയും ഇതിനുള്ള വായ്പ കനേഡിയന്‍ ഏജന്‍സികളില്‍ നിന്ന് ലഭ്യമാക്കുകയും ചെയ്തതിലെ അഴിമതികളും ചര്‍ച്ചചെയ്യപ്പെടണം. ഒപ്പം ലോകബാങ്കിനും കനേഡിയന്‍ ഏജന്‍സികള്‍ക്കും സാമ്രാജ്യത്വ നിര്‍ദേശപ്രകാരം ഊര്‍ജവകുപ്പ് പുനഃസംഘടിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയതും പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ലാവലിന്‍ ഇടപാടില്‍ വന്‍തോതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും സഖാവ് പിണറായി വിജയന്‍ തന്നെ ഇതില്‍ നിന്ന് നേട്ടങ്ങളുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാകാനില്ലെന്നും ഞാന്‍ നേരത്തെ തന്നെ പോളിറ്റ് ബ്യൂറോക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയത്.

സി.ബി.ഐയെയും കേന്ദ്രസര്‍ക്കാറിനെയും ലാവലിന്‍കേസില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ശരിയല്ല. കേരള ഹൈക്കോടതി നേരിട്ട് ചുമതല വഹിച്ച അന്വേഷണമായിരുന്നു അത്. ഈ അന്വേഷണം അവസാനിച്ചപ്പോള്‍ സഖാവ് പിണറായി വിജയന്‍ ഒമ്പതാം പ്രതിയാണ്. പാര്‍ട്ടി താല്‍പര്യവും രാജ്യതാല്‍പര്യവും മുന്‍നിര്‍ത്തി ലാവലിന്‍ കേസില്‍ പാര്‍ട്ടി വ്യക്തമായ നിലപാടെടുക്കണം. അല്ലെങ്കില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും സി.പി.എമ്മിനും ജനങ്ങള്‍ക്ക് മുന്നിലും ബൂര്‍ഷ്വാരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നിലും തലയുയര്‍ത്തി നില്‍ക്കാനാകില്ല

അങ്കിള്‍ said...

എന്താണ് കാളിദാസാ ഞാന്‍ ഈ വായിച്ചത്?. ഇതിവിടെ പ്രസിദ്ധികരിച്ചതിനു നന്ദി. നമ്മളിതുവരെ ഇവിടെ ചര്‍ച്ചചെയ്തതെല്ലാം ഇതിലുണ്ടല്ലോ.

ഇന്നത്തെ മനോരമയില്‍ കോടിയേരി മന്ത്രിയുടേ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ പറഞ്ഞിരിക്കുന്ന പലതും നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ തന്നെ. ചില കാര്യങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാക്കി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ചുരുക്കം ചില കാര്യങ്ങള്‍ പുതിയ അറിവുകളാണ്.

Manorama Online മുഴുവന്‍ തപ്പി. ആ ലേഖനം അവര്‍ അവിടെ കൊടുത്തിട്ടില്ല. ഇനി മുഴുവന്‍ ഒന്നേന്നു ടൈപ്പ് ചെയ്യാന്‍ പ്രയാസം. അതുകൊണ്ട് പ്രസക്ത ഭാഗങ്ങള്‍ ഇവിടെ രേഖപ്പെടുത്താന്‍ ശ്രമിക്കാം, കൂടെ എന്റെ അഭിപ്രായങ്ങളും.

ഏതായാലും വി.എസ്സിന്റെ മേല്‍ക്കാണിച്ച കത്തില്‍ എല്ലാമുണ്ടല്ലോ. അപ്പോള്‍ ഞാന്‍ ‘കോഴ‘ എന്ന വാക്ക് ഉപയോഗിച്ചത് വെറുതേ പോയില്ല.

അങ്കിള്‍ said...

പ്രിയ ജീ.വി.
സര്‍ക്കാര്‍ സ്ഥാപനങ്ങളും, സര്‍ക്കാരിന്റെ കീഴിലുള്ള ഒരു ആട്ടോണമസ് ബോഡി യും തമ്മില്‍ വലിയ അന്തരമുണ്ട്.

സര്‍ക്കാരിന്റെ ഏതു ഉത്തരവും അതേപടി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബാധകമാണ്. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരും. എന്നാല്‍ ഒരു സര്‍ക്കാര്‍ ഉത്തരവ്, സര്‍ക്കാരിന്റെ കീഴിലുള്ള ഓട്ടോണമസ്സ് ബോഡിയുടെ ഭരണസമിതി അംഗീകരിച്ച് കഴിഞ്ഞാലേ അവിടെ നടപ്പാക്കാന്‍ പറ്റൂ. ആ ഭരണസമിതി അംഗീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഉത്തരവിനു ഒരു വിലയുമില്ല. ഇതു മനസിലാക്കി സുകുമാരന്‍ മാഷ് പറഞ്ഞതുമായി ചേര്‍ത്ത് വായിച്ചാല്‍ മലബാര്‍ ക്യാന്‍സര്‍ ആശുപത്രി എവിടെ നില്‍ക്കുന്നുവെന്ന് ഒരേകദേശ ധാരണ കിട്ടും.

ജിവി/JiVi said...

ഓരോരുത്തരും അവരവരുടേതായ രീതിയിലാണ് കാര്യങ്ങള്‍ മനസ്സിലാക്കുന്നത് എന്ന് പിണറായി വിജയന്‍. അച്യുതാനനന്ദന്‍ സഖാവ് കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് മനസ്സിലാക്കിയിരിക്കുന്നത്. അല്ലെങ്കില്‍ പി കെ പ്രകാശും പുന്നാരമോനും അടങ്ങുന്ന ഉപജാപകസംഘം കൂടിയാലോചിച്ച് ഇങ്ങനെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതാണ് ഗുണകരം എന്ന് കണ്ടെത്തിയിരിക്കുന്നു. തോമസ് ഐസക്കിന്റെ ലേഖനവും വി എസ്സിന്റെ ഈ കത്തും ഒരു അടിസ്ഥാനകാര്യത്തില്‍ നേര്‍ വിപരീതമായ വിവരമാണ് നല്‍കുന്നത്. കാനഡയില്‍നിന്നും ലോണ്‍ ശരിയാക്കിയിട്ടാണ് യു ഡി എഫ് സര്‍ക്കാര്‍ കളം വിട്ടത് എന്നാണ് ഐസക്ക് പറയുന്നത്. വി എസ് പറയുന്നതാകട്ടെ അത് ചെയ്തത് പിണറായി ആണെന്നും. രണ്ടിലൊരാള്‍ തെറ്റാണ്. തെറ്റായ ആള്‍ മുഴുവനും തെറ്റാണ്. ഇപ്പോള്‍ ഇതുവരെയുള്ള വിവരങ്ങള്‍ വെച്ച് തോമസ് ഐസക്കാണ് ശരി എന്നാണ് എനിക്ക് തോനുന്നത്. സാമ്രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെയും ബഹുരാഷ്ട്രകുത്തകളെയും കേരളത്തിലേക്ക് സ്വീകരിച്ചു , അതിന് പിണറായി വിജയന്‍ എന്ന ഒരു വ്യക്തിമാത്രമാണ് ഉത്തരവാദി എന്ന വി എസിന്റെ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ കുത്സിതലക്ഷ്യങ്ങളെ അടിവരയിടുന്നു. അന്ന് പി ബി മെമ്പര്‍ ആയിരുന്ന വി എസ് എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യവും ഉയരുന്നു. തന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് വി എസ് വാദിച്ചതായി ബാലാനന്ദന്‍ വി എസിനെതിരെ പി ബി യില്‍ പരാതി കൊടുത്തിരുന്നതായും എഴുതിയത് പി കെ പ്രകാശ് ആണ്. ഈ കത്ത് പ്രസിദ്ധപ്പെടുത്തിയത് എപ്പോഴാണെന്ന് കാളിദാസന്‍ പറയുമെന്ന് പ്രതീക്ഷിക്കുന്നു. ഈയടുത്ത നാളുകളിലാവാന്‍ സാധ്യതയില്ല. കാരണം പി കെ പ്രകാശ് വി എസിനെ വിട്ടു എന്നാണ് ഈയടുത്ത ദിവസങ്ങളിലെ പ്രകാശിന്റെ പ്രതികരണങ്ങളില്‍ നിന്നും അനുമാനിക്കേണ്ടത്.

അങ്കിള്‍ said...

Here is much awaited SNC Lavalin - KSEB Contract.

ജിവി/JiVi said...

അങ്കിള്‍,

MCCയെക്കുറിച്ച് ഒരു ഏകദേശ ധാരണയല്ല. സര്‍ക്കാരിന്റെ കീഴിലുള്ള ഒരു ഓട്ടോണമസ് ബോഡിയാണതെന്ന് വ്യക്തമായ ധാരണ ഇപ്പോള്‍ നമുക്കെല്ലാമുണ്ട്. ആ സ്ഥാപനത്തിന് പണം വന്നത് വിദേശത്തുനിന്ന് ടെക്നിക്കാലിയ എന്ന സ്ഥാപനം വഴിയാണ്. അത് നിരീക്ഷിക്കാന്‍ ഇവിടെ സംവിധാനങ്ങളുണ്ട്. അതില്‍ പിണറായി വിജയനോ സി പി എം എന്ന പാര്‍ട്ടിക്കോ കൈകടത്താനാവില്ല. അതുകൊണ്ട്തന്നെ അഴിമതി സംശയം ബലപ്പെടുത്തുന്ന എന്താണ് അതിലുള്ളതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

അങ്കിള്‍ said...

പ്രീയ വായനക്കാരേ,

ഈ ലാവലിന്‍ കേസിനെപറ്റി നിങ്ങള്‍ക്കൊന്നും മനസ്സിലായില്ലേ, മനസ്സിലായവര്‍ക്ക് എല്ലാം കൂറ്റി ഒന്നുകൂടി ഓര്‍മ്മിക്കണമോ ഇതാ ഇവിടെ ചെന്ന് മൌസ് ഞെക്കി ഞെക്കി നോക്കൂ, കഥ മുഴുവന്‍ പറഞ്ഞുതരുന്നു frame by frame

Unknown said...

ഈ പോസ്റ്റും ഇതിലെ കമന്റുകളും പൂര്‍ണ്ണമായി വായിച്ചാല്‍ ലാവലിന്‍ അഴിമതിയെക്കുറിച്ച് വ്യക്തമായ ഒരു ധാരണ കിട്ടും. ഇതിനോടനുബന്ധിച്ച് ചില കാര്യങ്ങള്‍ ഞാന്‍ പറയട്ടെ. രാഷ്ട്രീയം തന്നെയാണ്. സി.പി.ഐ(എം)എന്ന പാര്‍ട്ടി ഇപ്പോള്‍ പിണറായിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ലോബ്ബിയുടെ കൈകളിലാണ്. പാര്‍ട്ടിയെ ഉപയോഗിച്ച് പരമാവധി ബിസിനസ്സ് നടത്തി സമ്പത്ത് ആര്‍ജ്ജിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍‌നിര്‍ത്തിയാണ് ഈ കണ്ണൂര്‍ ലോബ്ബി പ്രവര്‍ത്തിക്കുന്നത്. ഇത് ഒരു വിവിധോദ്ദേശ പരിപാടിയാണ്. പണത്തിന് പണം, നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുക വഴി എന്തിനും തയ്യാറായ കേഡര്‍മാര്‍. നേതാക്കള്‍ക്ക് രാജകീയമായ സുഖസൌകര്യങ്ങളും അനേകം പേര്‍ക്ക് തൊഴിലവസരങ്ങളും ഇത് പ്രദാനം ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങള്‍ സ്വന്തമാക്കാന്‍ പാര്‍ട്ടിക്ക് അനുപമമായ മിടുക്ക് ഉണ്ട്. പരിസ്ഥിതിപ്രവര്‍ത്തകരുടെ എതിര്‍പ്പ് അവഗണിച്ചാണ് തലശ്ശേരിയില്‍ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച് ചതുപ്പ് നിലം നികത്തി സിറ്റിസെന്റര്‍ എന്ന കൂറ്റന്‍ ഷോപ്പിങ്ങ് മാള്‍ നിര്‍മ്മിച്ചത്. അതിന് നായനാരുടെ പേര് നല്‍കാന്‍ തുനിഞ്ഞപ്പോള്‍ നായനാരുടെ പത്നി ശാരദ ടീച്ചര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് കൊണ്ട് പിന്മാറി. അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ തുടങ്ങി സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രികള്‍ വരെ നിരവധി സ്ഥാപനങ്ങള്‍ പാര്‍ട്ടിക്ക് സ്വന്തമായുണ്ട്.

തൊഴിലാളി പ്രേമം പറയുന്ന പാര്‍ട്ടി, അവര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ പരമാവധി തൊളിലാളികളെ ചൂഷണം ചെയ്യുകയാണ് പതിവ്. ഒരു ഉദാഹരണം നോക്കുക: റബ്‌കോ എന്ന സ്ഥാപനത്തില്‍ പതിനായിരക്കണക്കായ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. അവിടെ തൊഴിലാളികള്‍ക്ക് ഞായറാഴ്ച അവധി വേതനം ഇല്ല. മാസത്തില്‍ 26ദിവസത്തെ കൂലിയാണ് ശമ്പളമായി നല്‍കുന്നത്. അത്ഭുതം തോന്നുന്നില്ലെ? തൊഴിലാളികള്‍ പാര്‍ട്ടിപത്രത്തിന്റെ വരിക്കാരനാവുകയും കൃത്യശതമാനം ബോണസ്സ് ഫണ്ട് നല്‍കുകയും നിര്‍ബ്ബന്ധമാണ്. ഒരേയൊരു യൂനിയനെയുള്ളൂ അവിടെ. കണ്ണൂര്‍ ജില്ലയിലെ സര്‍വ്വ പാര്‍ട്ടി സ്ഥാപനങ്ങളുടെയും തലപ്പത്ത് പിണറായിയുടെ വിശ്വസ്തരാണുള്ളത് എന്നത് യാദൃച്ഛികമാവാനിടയില്ലല്ലൊ. വിസ്താരഭയം നിമിത്തം കൂടുതല്‍ എഴുതുന്നില്ല.

ലാവലിന്‍ ഏര്‍പ്പാട് വീണുകിട്ടിയപ്പോള്‍ പിണറായി ഒരേയൊരു കാര്യം മാത്രമേ ആലോചിച്ചിട്ടുണ്ടാവൂ. എങ്ങനെ തന്റെ അധീനതയിലുള്ള പ്രദേശത്ത് ഒരു സ്ഥാപനം കൊണ്ടുവരാമെന്ന്. അങ്ങനെയാണ് മലബാര്‍ കേന്‍സര്‍ സെന്റര്‍ എന്ന പദ്ധതി രൂപം കൊണ്ടിട്ടുണ്ടാവുക. അതിന് അദ്ദേഹം നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായതിനാലാണല്ലൊ ഇപ്പോള്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ടിരിക്കുന്നത്. വാസ്തവത്തില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാറിന്റെ ഒറ്റ പരിശ്രമം മൂലമാണ് ഈ കേസ് സി.ബി.ഐ അന്വേഷിക്കാന്‍ ഇടയായത്. കോണ്‍ഗ്രസ്സുകാര്‍ക്ക് ഇത്തരം ഒരു കേസ് പിണറായിക്കെതിരെ ചാര്‍ജ്ജ് ചെയ്യപ്പെടണം എന്ന് താല്പര്യമുണ്ടാവാന്‍ ഒരു വഴിയുമില്ല. മാത്രമല്ല പിണറായിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്സിലെ ഉന്നതര്‍ ശ്രമിച്ചിരുന്നു എന്ന് നന്ദകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് പറയുന്നത് പൌരജനത്തിന്റെ സമാന്യയുക്തിയെ പരിഹസിക്കലാണ്.

kaalidaasan said...

അങ്കിള്‍ ക്ഷമിക്കണം ,

ഞാന്‍ പി കെ പ്രകാശ് എഴുതിയ ലേഖനത്തിന്റെ ലിങ്ക് ഇടാന്‍ മറന്നു പോയി. ആ ലേഖനം ഇന്നത്തെ മാധ്യമത്തില്‍ വന്നതാണ്.


മാധ്യമം

അങ്കിള്‍ said...

പ്രീയ ജീ.വി.

സത്യം കമ്പ്യൂട്ടറിന്റെ കാര്യങ്ങളോക്കെ അറിയാവുന്ന ജി.വി യാണോ, ഒരു സ്വകാര്യസ്ഥാപനമായ ടെക്നിക്കലീസിന്റെ കാര്യങ്ങളോക്കെ അന്വേഷിക്കാന്‍ സംവിധാനമുണ്ടെന്നോക്കെ പറയുന്നത്.

അവര്‍ക്ക് കിട്ടുന്ന വിദേശപണം എങ്ങനെ ചെലവിടണമെന്ന് സര്‍ക്കാര്‍ ഒരു കാരാറുണ്ടാക്കിയിട്ടുണ്ടെന്ന് ആരും പറഞ്ഞുകേട്ടില്ലല്ലോ. എങ്കിലല്ലേ, ആ കാരാര്‍ വല്ലതും ലംഘിച്ചോ എന്നു നോക്കാന്‍ പറ്റൂ. അതും ആര്‍ക്കും കേറി നോക്കാന്‍ പറ്റുകയില്ല. സ്വകാര്യ സ്ഥാപനമായിപ്പോയി. കോടതി തന്നെ ഇടപെടണം. അതാണ്‍ സി.ബി.ഐ വഴി ഇനി ഉണ്ടാകാന്‍ പോകുന്നതെന്നു തോന്നുന്നു. ഒരു കരാറും ഇല്ലെങ്കില്‍, വരവു വച്ചിട്ടുണ്ടോ, ചെലവെല്ലാം കണക്കില്‍ കൊള്ളിച്ചിട്ടുണ്ടോ എന്നോക്കെ നോക്കാം. അതില്‍ ഒരു കുറ്റവും കാണാന്‍ പറ്റില്ല. സ്വകാര്യസ്ഥാപനത്തിനു എങ്ങനെയും ചെലവാക്കാം.

അല്ല ഞാനൊന്നു ചോദിച്ചോട്ടേ, കോഴപ്പണമാണെങ്കിലും അത് സര്‍ക്കാരിനു കിട്ടേണ്ടതല്ലേ. അതെന്തിനു ഒരു സ്വകാര്യ സ്ഥാപനത്തെ നേരിട്ടേല്‍പ്പിക്കണം? സര്‍ക്കാരിന്റെ കണക്കില്‍ ഉള്‍പ്പെടുത്താതിരിക്കണം? ആശുപത്രിക്ക് കെട്ടിടം കെട്ടുന്നതുപോലത്തെ ഒരു കാര്യമാണോ സര്‍ക്കാരിന്റെ ഈ പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്നത്. ഇതൊക്കെ ജി.വി.ക്കും തോന്നുന്നില്ലേ, അതോ എന്റെ പാര്‍ട്ടി വിരോധം കൊണ്ട് തോന്നുന്നതാണോ?

Anonymous said...

Hi See snclavalin.blogspot.com a lot of documents on this deal are available there.

kaalidaasan said...

അങ്കിള്‍,


പിണറായി മന്ത്രിപോലും വിഭജനത്തിനു വേണ്ടി ശ്രമിച്ചുവെന്നു കേള്‍ക്കുന്നത്

അതാണ്‌ മാരീചന്‍ പറയുന്ന 916 മുദ്ര വച്ച കാപട്യം . ഇലക്ട്രിസിറ്റി ബോര്‍ഡിനെ ഒരു കമ്പനി എന്ന നിലയിലാണദ്ദേഹം കാനഡയില്‍ അവതരിപ്പിച്ചതും .ഇതിനെയാണ്‌ ഊതിക്കച്ചിയ പൊന്ന് എന്ന് സുധാകര മന്ത്രി ഇന്ന് വിശേഷിപ്പിച്ചത്. സേവകന്‍മാര്‍ സ്തുതിഗീതങ്ങള്‍ കൊണ്ട് പൊതിയുന്ന ഈ കാക്ക പൊന്നിന്റെ യധാര്‍ത്ഥ മാറ്റ് കേരളം തിരിച്ചറിയാനിരിക്കുന്നതേ ഉള്ളു.

വി എസ് മത്സരിക്കാതിരുന്നെങ്കില്‍ ഇവരെല്ലാം കൂടി കേരളത്തെ പണ്ടേ വിറ്റു തുലക്കുമായിരുന്നു. സി ബി ഐ അന്വേഷണത്തെ ഇത്രയധികം പേടിക്കാനുള്ള കാരണം ഇപ്പോള്‍ കേരളീയര്‍ക്കെല്ലാം കുറേശെ മനസിലായി തുടങ്ങി.

kaalidaasan said...

ജീ വി,


ഓരോരുത്തരും അവരവരുടേതായ രീതിയിലാണ് കാര്യങ്ങള്‍ മനസ്സിലാക്കുന്നത് എന്ന് പിണറായി വിജയന്‍.

എല്ലാവരും ഒരേ രീതിയില്‍ കാര്യങ്ങള്‍ മനസിലാക്കിയാല്‍ പിന്നെ ഒരു പ്രശ്നവും ഇല്ലല്ലോ. ആണവ കരാറിനേക്കുറിച്ച് കോണ്‍ഗ്രസ് മനസിലാക്കിയ പോലെയല്ല സി പി എം മനസിലാക്കിയത്. അതു കൊണ്ടാണല്ലൊ പിന്തുണ പിന്‍വലിച്ചതും .

തോമസ് ഐസ്സക്കിനും വി എസിനും പല കാര്യത്തിലും വിഭിന്ന കാഴ്ചപ്പാടാണുള്ളതെന്ന് കേരളീയര്‍ ക്കെല്ലം അറിയാം . ഐസ്സക്കിനു പകരം സുധാകരനോ ജയരാജനോ ലേഖനം എഴുതിയല്‍ അവര്‍ പിണറായിക്കൊരു ചെങ്കോലും കിരീടവും നല്‍കി രാജാവായി വാഴിക്കുമായിരുന്നു.

സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളെയും ബഹുരാഷ്ട്രകുത്തകളെയും കേരളത്തിലേക്ക് സ്വീകരിച്ചതിനേക്കുറിച്ചു പറയുന്നതില്‍ വി എസിന്റെ കുത്സിതലക്ഷ്യങ്ങളൊന്നുമില്ല. എ ഡി ബി വായ്പ പ്രശ്നത്തില്‍ വി എസിന്റെ നിലപാടുകള്‍ എന്തായിരുന്നു എന്ന് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തതാണ്. അദ്ദേഹത്തെ പാര്‍ട്ടി തീരുമാനമാണെന്നു പറഞ്ഞു വരുതിയിലാക്കുകയായിരുന്നു എന്ന് ജീ വി ഒഴികെ എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്‌.

ബാലാനന്ദന്‍ റിപ്പോര്‍ട്ട് തള്ളണമെന്നു വി എസ് വാദിച്ചതായി പി കെ പ്രകാശ് എങ്ങും എഴുതി കണ്ടില്ല. അന്ന് വി എസ് എടുത്ത നിലപാടുകള്‍ എന്തായിരുന്നു എന്ന് പി ബി പരിശോധിക്കാന്‍ പോകുന്നതായേ പ്രകാശ് എഴുതിയുള്ളു.


സുകുമാരന്‍ ,

കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് പറയുന്നത് പൌരജനത്തിന്റെ സമാന്യയുക്തിയെ പരിഹസിക്കലാണ്.

ഇന്‍ഡ്യയില്‍ നടന്നിട്ടുള്ള 90% സി ബി ഐ അന്വേഷണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന് സാങ്കേതികമായി പറയാം . ഭൂരിഭാഗം അഴിമതികളും പുറത്തു വരുന്നത് രാഷ്ട്രീയക്കാര്‍ ആരോപിക്കുന്നത് മൂലമാണ്. ലാവലിന്‍ കരാറില്‍ അഴിമതി നടന്നു എന്ന് ആദ്യം പറഞ്ഞതും കോണ്‍ ഗ്രസുകാരാണ്.
ഈ കേസിലെ രാഷ്ട്രീയ ഇടപെടല്‍ അല്‍പ്പം സങ്കീര്‍ണ്ണമാണെന്നു തോന്നുന്നു. ഇതില്‍ ആദ്യം വിജിലന്‍സ് അന്വേഷണം നടത്തിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. സി ബി ഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്തതും അവരാണ്. പക്ഷെ ആ അന്വേഷണം ഉണ്ടായില്ല. അതു തീര്‍ച്ചയായും രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ടായിരുന്നു. അതിനു കോണ്‍ഗ്രസും സി പി എമ്മും ഇടപെട്ടിട്ടുണ്ടാകാം. നന്ദകുമാര്‍ കോടതിയെ സമീപിച്ചപ്പോഴാണ്, സി ബി ഐ അന്വേഷണം ആരംഭിച്ചതു തന്നെ. അതും വളരെ വിചിത്രമായ ഒരു രീതിയിലും . സി ബി ഐ അന്വേഷണം നടത്തേണ്ട എന്നു സി പി എം തീരുമാനിക്കുകയും , കോടതിയില്‍ അതിനുവേണ്ടി ഒരു അഫിഡവിറ്റ് ഫയല്‍ ചെയ്യുകയുമുണ്ടായി. കോടതിയുടെ നിശിതമായ വിമര്‍ശനം വിളിച്ചു വരുത്തിയതാണ്. അന്ന് കോടതി ചോദിച്ചത് എന്തു കൊണ്ട് സി പി എം ഒരു അന്വേഷണത്തെ ഭയപ്പെടുന്നു എന്നായിരുന്നു. അന്നു കൊടുത്ത മറുപടി ഒരന്വേഷണത്തെയും ഭയപ്പെടുന്നില്ല എന്നും .

അന്വേഷണത്തിനുത്തരവിട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല. അതിനു കാരണം നിശ്ച്ചയമായും രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ടായിരുന്നു, അഭയ കേസില്‍ സംഭവിച്ചതു പോലെ. കോടതിയുടെ വിമര്‍ശനം പല പ്രാവശ്യം ക്ഷണിച്ചു വരുത്തി അത്. അവസാനം മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചതു കൊണ്ടാണ്, ഇപ്പോള്‍ അന്വേഷണം പൂര്‍ത്തിയായതും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതും . ഇതൊക്കെ മനസിലാകുന്ന ആര്‍ക്കും ഒരു കര്യം പിടികിട്ടും . അന്വേഷണം നടത്താതിരിക്കാനും , വൈകിപ്പിക്കാനും , ഗതി തിരിച്ചു വിടാനും , അട്ടിമറിക്കാനും ശ്രമങ്ങള്‍ നടന്നു എന്ന്. വിജിലന്‍സ് അന്വേഷണത്തെ രാഷ്ട്രീയക്കാര്‍ സ്വാധീനിച്ചിട്ടുണ്ട്. അതു കോണ്‍ ഗ്രസുകാരും സി പി എം കാരുമാകാം .

രാഷ്ട്രീയപ്രേരിതമായി അന്വേഷണം നടത്തുന്നതും , കോടതി ഉത്തരവിട്ട ഒരന്വേഷണം രാഷ്ട്രീയ പ്രേരിതമായി വേണ്ട എന്നു വക്കുന്നതും , ഒരു പോലെ തന്നെയല്ലേ? ഒന്നിനെതിരെ മാത്രം ചന്ദ്രഹാസമിളക്കുന്നത് രാഷ്ട്രീയ പാപ്പരത്തമായേ എനിക്കു തോന്നൂ.

kaalidaasan said...

സുകുമാരന്‍ ,

പിണറായിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്സിലെ ഉന്നതര്‍ ശ്രമിച്ചിരുന്നു

ഇത് അത്ര വിശ്വാസയോഗ്യമാണെന്നു തോന്നുന്നില്ല. പിണറായിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു എന്നു പറയുന്നതിലും ശരി, പിണറായിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലൂടെ സി പി എമ്മിലെ ചിലര്‍ ശ്രമിച്ചു എന്നതല്ലേ?

ഇപ്പോള്‍ നടത്തുന്ന നവ കേരള യാത്രയും പിണറായിയെ രക്ഷിക്കാനുള്ള ഒരു ശ്രമമാണ്. സി ബി ഐ അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നു പറഞ്ഞപ്പോള്‍ തന്നെ, പിണറായിയുടെ അനുയായികള്‍ക്ക് കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്നു പിടികിട്ടിയിരുന്നു. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ പിണറായി പ്രതിയാകുമെന്ന് അവര്‍ക്ക് തീര്‍ച്ചയായിരുന്നു. അതുകൊണ്ടാണ്, അന്വേഷണം ഒഴിവാക്കാന്‍ പല്ലും നഖവുമുപയോഗിച്ചു പയറ്റിയതും , ഭാരിച്ച പ്രതിഫലം കൊടുത്ത് പ്രഗത്ഭ വക്കീലന്‍ മാരെ ഏര്‍പ്പാടാക്കിയതും . അതു വിജയിക്കാത്തപ്പോള്‍ പിന്നെ അടുത്ത അടവെടുക്കുന്നു. പ്രതിയാക്കപ്പെട്ടാല്‍ പാര്‍ട്ടിക്ക് എന്തെങ്കിലും നടപടി എടുക്കതിരിക്കാനവില്ല. കുറഞ്ഞ പക്ഷം സെക്രട്ടറി സ്ഥാനത്ത് നിന്നെങ്കിലും മാറി നില്‍ക്കേണ്ടി വരും . അതു മുന്നില്‍ കണ്ടാണ്, ഓടുന്ന പട്ടി ക്ക് ഒരു മുഴം മുമ്പ് എന്നപോലെ ഈ യാത്ര ആസൂത്രണം ചെയ്തത്. സി ബി ഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന സമയത്തോട് ചേ ര്‍ ന്ന് ഒരു യാത്ര സംഘടിപ്പിച്ച്, പണക്കൊഴുപ്പും വിരട്ടലും നടത്തി കുറച്ച് അണികളെ ഇറക്കി പോളിറ്റ് ബ്യൂറൊയെ ഒന്നു വിരട്ടാന്‍ നോക്കുന്നതാണ്.

അല്ലാതെ ഇങ്ങനെയുള്ള യാത്രക്കൊന്നും, സി പി എം രാഷ്ട്രീയത്തില്‍ ഇന്ന് പ്രസക്തിയില്ല. സി പി എം തുടര്‍ച്ചയായി ഭരിക്കുന്ന ബംഗാളിലും ത്രിപുരയിലും ആരും യാത്ര നടത്തുന്നില്ല. സമകാലീന ഇന്‍ഡ്യയില്‍ യാത്ര ഒരനുഷ്ടാനം പോലെ നടത്തുന്നത് അദ്വാനിയാണ്.

ജിവി/JiVi said...

അങ്കിള്‍,

അതെ, ടെക്നിക്കാലിയക്ക് കിട്ടിയ പണം എത്രയെന്നും അത് എങ്ങോട്ട് പോയെന്നും സി ബി ഐ അന്വേഷിച്ച് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം. ഇനി ഒന്നും കണ്ടെത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ്സ് പിണറായിയെ രക്ഷിച്ചതാണെന്ന് അങ്ങ് അനുമാനിച്ചേക്കാം. ഏതായാലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഖജനാവിനുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് ബ്ലോഗെഴുതുന്ന അങ്കിള്‍ കാന്‍സര്‍ ആശുപത്രിയുടെ നിര്‍മ്മാണച്ചുമതല ഒരു സര്‍ക്കാര്‍ സ്ഥാപനത്തെ ഏല്‍പ്പിക്കാഞ്ഞതെന്ത് എന്ന് ആശങ്കപ്പെടുന്നതില്‍ സന്തോഷം.

കാളിദാസന്‍,

പി കെ പ്രകാശിന്റെ ലേഖനം ഒന്നുകൂടി വായിച്ചുനോക്കുക. അച്യുതാനന്ദന്‍ ഫാന്‍സുകാരോട് നല്ല നമസ്ക്കാരം മാത്രം.

Manikandan said...

അങ്കിളിനും മറ്റുള്ളവർക്കും എന്റെ നന്ദി. കാരണം കഴിഞ്ഞ കുറെ നാളുകളായി സ്ഥിരമായി കേൾക്കുന്ന ഒന്നാണ് എസ് എൻ സി ലാവ്‌ലിൻ പ്രശ്നം. ഇതിന്റെ നിജസ്ഥിതികൾ അല്പമെങ്കിലും മനസ്സിലാക്കണം എന്ന ആഗ്രഹവുമായി നടക്കുമ്പോഴാണ് ഈ പോസ്റ്റ് ശ്രദ്ധയിൽപെട്ടത്. കുറച്ചു ദിവസം മുൻപേ ഇതു കണ്ടുവെങ്കിലും മുഴുവനും ഒരു വട്ടം വായിച്ചു തീർക്കാൻ സാധിച്ചത് ഇപ്പോഴാണ്. എന്റെ ഒരു ഐ ക്യു വെച്ച് ഒരു പത്ത വായനയെങ്കിലും കഴിഞ്ഞാലേ പൂർണ്ണമായ ഒരു ചിത്രം കിട്ടൂ എന്നു തോന്നുന്നു. എന്നാലും ഞാൻ എനിക്കു തോന്നിയ ചില സംശയങ്ങൾ ചോദിക്കട്ടെ.
1. എ ജി റിപ്പോർട്ടിന്റെ 3.19 അനുസരിച്ച് എസ് എൻ സി ലാവ്‌ലിൻ മലബാറ് കാൻസർ സെന്ററിന് നൽകാമെന്നേറ്റ ഗ്രാന്റ് ഈ കരാർ അംഗീകരിക്കുന്നതിനുള്ള ഒരു പ്രധാന കാരണമായി മിനിറ്റ്‌സിൽ ഉണ്ട്. ആ 98 കോടി രൂപ ലഭ്യമാക്കാത്ത പക്ഷം നവീകരണ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലമായി ലാവ്‌ലിന് നൽകേണ്ട തുകയിൽ നിന്നും അതു ഈടാക്കാ‍ൻ വ്യവസ്ഥകൾ ഇല്ലായിരുന്നോ? ഇതു ഉറപ്പുവരുത്താതെ കരാർ ഒപ്പിട്ടവർ പൊതുഖജനാവിനുണ്ടായ നഷ്ടത്തിന് ഉത്തരവാദികൾ അല്ലെ?
2. ഇപ്രകാരം ഒരു ഗ്രാന്റ് ലഭ്യമാണെന്ന വ്യവസ്ഥ മിനിറ്റ്‌സിൽ ഉള്ളപ്പോൾ അത് പ്രൈവറ്റ് ഏജൻസിക്ക് പകരം പൊതുഖജനാവിൽ എത്തിക്കുന്നതിനുള്ള നടപടികൾ ഉറപ്പുവരുത്തേണ്ട ബാധ്യത കരാർ ഒപ്പിട്ടവർക്കില്ലെ?
3. പൊതുഖജനാവിൽ നിന്നും കോടികൾ ചെലവിട്ടു നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷവും ഉദ്ദേശിച്ച രീതിയിൽ ഉല്പാദനനേട്ടം കൈവരിക്കാൻ സാധിച്ചില്ലെങ്കിൽ അതിന് നഷ്ടം ഈടാക്കുന്നതിനുള്ള വ്യവസ്ഥകൾ കരാറിൽ ഉണ്ടായിരുന്നോ? ഇത്തരത്തിൽ ഒരു വ്യവസ്ഥകരാറിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം ആർക്കാണ്?

kaalidaasan said...

ജിവി ,

പ്രകാശിന്റെ ലേഖനം കൂടുതല്‍ പ്രാവശ്യം വയിക്കുന്നതില്‍ വലിയ കാര്യമില്ല. അതിലെ വലിയ ഒരു ശതമാനം കാര്യങ്ങളും കേരളിയരും മാധ്യമങ്ങളും വര്‍ഷങ്ങളായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നതാണ്. ഇലക്ട്രിസിറ്റി ബോര്‍ഡ് ഒരു കമ്പനിയാണെന്നു പറഞ്ഞതും അതിനെ വിഭജിക്കാന്‍ പിണറായി തത്വത്തില്‍ സമ്മതിച്ചിരുന്നു എന്നും , സഹായം കിട്ടാന്‍ കിട്ടാന്‍ വേള്‍ ഡ് ബാങ്കിന്റെ മുമ്പില്‍ ഇരന്നു എന്നുമുള്ള വിവരങ്ങളേ കൂടുതലയി അതിലുള്ളു. പ്രകാശ് പല മലക്കം മറിച്ചിലും നടത്തിയിട്ടുള്ള ആളായതു കൊണ്ട് അദ്ദേഹം പറയുന്നത് മുഴുവന്‍ മുഖവിലക്കെടുക്കാനും പറ്റില്ല. അത് വി എസ് എഴുതിയ കത്തിന്റെ ശരിയായ രൂപമാണോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട്. ആ ലേഖനത്തില്‍ പറഞ്ഞതൊക്കെ സത്യമാണെങ്കില്‍ , പിണറായി ഗുരുതരമായ തെറ്റുകള്‍ ചെയ്തിട്ടുണ്ട്.

ഇതൊക്കെ കരാറിന്റെ പൂര്‍ണ്ണ രൂപം വായിച്ചാല്‍ മനസിലാകും . പോളിറ്റ് ബ്യൂറോ ദേശാഭിമാനി വിഷയത്തില്‍ ചെയ്തതു പോലെ, നോട്ടപ്പിശകായി ചിരിച്ചു തള്ളിയാല്‍ സി പി എം തിരിച്ചു വരാത്ത തരത്തില്‍ അപചയത്തില്‍ ആണ്ടുപോകും . അത് മനസിലാവാന്‍ അച്യുതാനന്ദ ഹെയിറ്റ് ക്ളബിന്റെ ലേബല്‍ മാറ്റി വച്ച് നിഷ്പക്ഷമായി ചിന്തിച്ചാല്‍ മതി.

ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഒരു ജനകീയ നേതാവേ ഉള്ളു. അത് വി എസ് ആണ്‌. ജനകീയനാവാന്‍ കാരണം അദ്ദേഹത്തിന്റെ ജനകീയ പ്രശ്നങ്ങളിലെ ഇടപെടലാണ്‌. മുഖ്യമന്ത്രിയായപ്പോള്‍ ആ പ്രശ്നങ്ങളിലെ ഇടപെടല്‍ പിണറായി എങ്ങനെ പരാജയപെടുത്തുന്നു എന്ന് കേരളിയര്‍ വ്യക്തമായി കാണുന്നും ഉണ്ട്.



ഷൊര്‍ണൂര്‍ , ഒഞ്ചിയം , അമ്പലപ്പുഴ തുടങ്ങിയവ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളാണ്‌. അവിടെ ഭൂരിഭാഗം സാധാരണ പ്രവര്‍ത്തകര്‍ എങ്ങിനെ ചിന്തിക്കുന്നു എന്നും കേരളം മുഴുവന്‍ കാണുന്നു. കുലം കുത്തികള്‍ എന്ന് വിളിച്ചാക്ഷേപിക്കുകയും, അവരെ ഒരു കാരണ വശാലും അടുപ്പിക്കില്ല എന്ന് വീമ്പിളക്കുകയും ചെയ്തു പിണറായി. സത്യം ബോധ്യമായപ്പോള്‍ പിണറായിയുടെ കണ്ണുതുറന്നതും കേരളം കണ്ടു. വി എസിനെ ഗോര്‍ബച്ചേവ് എന്നു ആക്ഷേപിക്കുകയും, പിണറായിയെ ഊതിക്കാച്ചിയ പൊന്ന് എന്ന് പുകഴ്ത്തുകയും ചെയ്ത സുധാകാര മന്ത്രി, രണ്ട് മാസം അമ്പലപ്പുഴയില്‍ അട്ടിപ്പേറു കിടന്നിട്ടും, പാര്‍ട്ടി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായിപ്പോയി. ഇതൊക്കെ എന്തുകൊണ്ട് സംഭവിച്ചു എന്ന് പാര്‍ട്ടി ശരിയായ ഒരു വിശകലനം ​നടത്തണം . പാര്‍ട്ടി കൈ പ്പിടിയില്‍ ഒതുക്കുന്നതുപോലെയല്ല ഒരു തെരഞ്ഞെടുപ്പു ജയിക്കുന്നത്. പാര്‍ട്ടി അണികള്‍ മാത്രം വോട്ടു ചെയ്ത് ഒരു തെരഞ്ഞെടുപ്പും ജയിക്കാന്‍ ആവില്ല. ഏതു ചെഷെസ്ക്യു പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാലും ജയിച്ചെന്നു വരില്ല. ജയപരാജയം നിശ്ചയിക്കുന്നത് പാര്‍ട്ടിക്കു പുറത്തുള്ളവരാണ്. അവര്‍ക്ക് പാര്‍ട്ടി അച്ചടക്കത്തേക്കുറിച്ചോ, രാമരാവണ യുദ്ധത്തേക്കുറിച്ചോ, തല പുകക്കേണ്ട ആവശ്യമില്ല. ഭരണത്തിലേറിയാല്‍ പാര്‍ട്ടി എന്തു ചെയ്യും എന്നതിനനുസരിച്ചാണവര്‍ വോട്ടു ചെയ്യുന്നത്. ഭരണത്തിലേറിയിട്ട് പാര്‍ട്ടി എന്തു ചെയ്തു എന്നതനുസരിച്ചാണടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതും .

വി എസിന്റെ നയങ്ങള്‍ ഞാന്‍ പിന്താങ്ങുന്നു. അദ്ദേഹത്തിന്റെ സാമൂഹിക രംഗത്തെ ഇടപെടലുകള്‍ ഞാന്‍ വിലമതിക്കുന്നു. അദ്ദേഹത്തിനു പലതും ചെയ്യാന്‍ പറ്റാത്തത് പാര്‍ട്ടി കൈകള്‍ കെട്ടുന്നതു കൊണ്ടാണെന്ന് എനിക്കും എന്നേപ്പോലെ പലര്‍ക്കുമറിയാം . അതിന്റെ പേരില്‍ ഫാന്സ് ക്ളബ് എന്നോ മറ്റെന്തെങ്കിലുമോ വിളിച്ചാലും എനിക്ക് വിരോധമില്ല.

kaalidaasan said...

മണികണ്ഠന്‍ ,

ആ 98 കോടി രൂപ ലഭ്യമാക്കാത്ത പക്ഷം നവീകരണ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലമായി ലാവ്‌ലിന് നൽകേണ്ട തുകയിൽ നിന്നും അതു ഈടാക്കാ‍ൻ വ്യവസ്ഥകൾ ഇല്ലായിരുന്നോ? ഇതു ഉറപ്പുവരുത്താതെ കരാർ ഒപ്പിട്ടവർ പൊതുഖജനാവിനുണ്ടായ നഷ്ടത്തിന് ഉത്തരവാദികൾ അല്ലെ?

98 കോടി ഈടാക്കേണ്ടത് എങ്ങനെയെന്ന് ഒരു വ്യവസ്ഥയും കരാലുണ്ടായിരുന്നില്ല. അതു കിട്ടിയല്‍ മേടിക്കാം . കിട്ടിയില്ലെങ്കില്‍ മിണ്ടാതിരിക്കാം . അതു മത്രമേ ചെയ്യാന്‍ പറ്റുമായിരുനുള്ളു. ആ തുക കിട്ടിയില്ലെങ്കില്‍ ആ തുക കഴിച്ചിട്ടേ ലാവ് ലിന്റെ ഇടപാടു തീര്‍ക്കു എന്നൊരു വ്യവവസ്ഥയുണ്ടായിരുന്നെകില്‍ , കേരളത്തിന്‌ ആ പണം കിട്ടുമായിരുന്നു. അതുകൊണ്ടാണ്‌ ശര്‍മ്മ , ക്യാന്‍സര്‍ സെന്ററിന്റെ സഹായം ​കിട്ടാന്‍ നിയമപരമായി ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് ഫയലില്‍ എഴുതിയത്. പിണറായി അയിരുന്നു മന്ത്രി എങ്കിലും നിയമപരമായി ഒന്നും ചെയ്യന്‍ കഴിയില്ലായിരുന്നു. പിണറായിക്ക് ലാവലിനുമായുള്ള അടുപ്പത്തിന്റെ പേരില്‍ കിട്ടിയെന്നു വന്നേക്കാം . അത്ര മാത്രം . അങ്ങനെ എന്തെങ്കിലും പിണറായി ചെയ്തതായും അറിയാന്‍ കഴിഞ്ഞിട്ടില്ല.

ധനസഹായം ഉറപ്പാക്കാതെ കരാര്‍ ഒപ്പിട്ട് പൊതു ഖജനാവിനു നഷ്ടം വരുത്തി എന്നത് ഒരു വിഷയം . അതിലും കൂടുതലായി , ഈ പണം മറ്റേതോ വഴികളിലൂടെ തിരിച്ചു വിട്ടിട്ടുണ്ടോ എന്നത് അതിലും ഗുരുതരമായ വിഷയം . ഇതൊക്കെ കോടതി വിചാരണയൈലൂടെയേ പുറത്തു വരൂ. ഈ പണം കൈകര്യം ചെയ്തതത് ഒരു സ്വകാര്യ സ്ഥാപനമായ ടെക്നിക്കാലിയ ആയതു കൊണ്ട്, കോടതിക്കു മാത്രമേ ഇതിലെ യധാര്‍ ത്ഥ വിവരങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ സാധിക്കൂ.

ഇപ്രകാരം ഒരു ഗ്രാന്റ് ലഭ്യമാണെന്ന വ്യവസ്ഥ മിനിറ്റ്‌സിൽ ഉള്ളപ്പോൾ അത് പ്രൈവറ്റ് ഏജൻസിക്ക് പകരം പൊതുഖജനാവിൽ എത്തിക്കുന്നതിനുള്ള നടപടികൾ ഉറപ്പുവരുത്തേണ്ട ബാധ്യത കരാർ ഒപ്പിട്ടവർക്കില്ലെ?


ഉണ്ട്. ആ ബാധ്യത നിറവേറ്റാന്‍ കഴിയാത്തതാണല്ലോ പ്രശ്നം ഇത്രക്ക് ഗൌരവതരമാക്കിയത്? സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചത് എന്തെങ്കിലും ഗൂഡ ഉദ്ദേശ്യത്തോടെയാണോ എന്ന് ഇതു വരെ അറിഞ്ഞിട്ടില്ല.

പൊതുക്കാര്യത്തിനുപകരിക്കേണ്ട പണം സ്വകാര്യ വ്യക്തികളെ ഏല്‍പിച്ചത് പല സംശയങ്ങള്‍ക്കും വഴിവക്കുന്നു. സി പി എം എന്ന പാര്‍ട്ടിയുടെ ഔദ്യോഗിക നയം സ്വകാര്യ സംരംഭങ്ങള്‍ക്കെതിരാണ്‌ . പൊതുപ്പണമായ പെന്‍ഷന്‍ ഫണ്ട് , സ്വകര്യ ബാങ്കുകളെ ഏല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ നാലു വര്‍ ഷം എതിര്‍ത്തു തോല്‍പിച്ചതാണാ പാര്‍ട്ടി. പിണറായി ചെയ്തത് പാര്‍ട്ടി നയത്തിനെതിരെ ആയിരുന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്‌.


പൊതുഖജനാവിൽ നിന്നും കോടികൾ ചെലവിട്ടു നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷവും ഉദ്ദേശിച്ച രീതിയിൽ ഉല്പാദനനേട്ടം കൈവരിക്കാൻ സാധിച്ചില്ലെങ്കിൽ അതിന് നഷ്ടം ഈടാക്കുന്നതിനുള്ള വ്യവസ്ഥകൾ കരാറിൽ ഉണ്ടായിരുന്നോ? ഇത്തരത്തിൽ ഒരു വ്യവസ്ഥകരാറിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം ആർക്കാണ്?

ഉദ്ദേശിച്ച രീതിയില്‍ എന്നല്ല, ഒരു യൂണിറ്റ് വൈദ്യുതി പോലും കൂടുതലായി ഉല്പ്പാദിപ്പിക്കാന്‍ സാധിച്ചില്ല. പൊതു ഖജനാവില്‍ നിന്നും, അരുതാത്ത രീതിയില്‍ പണം ചെലവഴിച്ച് , ദുരൂഹമായി നടപ്പിലാക്കിയ ഈ കരാറിന്റെ പൂര്‍ ,ണ്ണ ഉത്തരവാദിത്തം പിണറായി വിജയനാണ്‌. എന്തു കൊണ്ട് അദ്ദേഹം ഇതില്‍ നിന്നും ഒഴിഞ്ഞു മാറുന്നു എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്.

ജിവി/JiVi said...

"ഉദ്ദേശിച്ച രീതിയില്‍ എന്നല്ല, ഒരു യൂണിറ്റ് വൈദ്യുതി പോലും കൂടുതലായി ഉല്പ്പാദിപ്പിക്കാന്‍ സാധിച്ചില്ല"

ഈ ഉദ്ദേശിച്ച രീതി എന്തായിരുന്നു? ഞാന്‍ ആവര്‍ത്തിച്ച് ഇവിടെ ചോദിച്ച ചോദ്യമാണത്. കരാറുകളുടെ കോപ്പികള്‍ വായിക്കാനും മനസ്സിലാക്കാനും ശ്രമിച്ചുവരുന്നേ ഉള്ളൂ. ഒറ്റ വായനയില്‍ മനസ്സിലായത് കൂടുതല്‍ വൈദ്യുതോല്‍പ്പാദനം എന്നത് ഒരു ലക്ഷ്യമായിരുന്നില്ല.(ഒബ്ജെക്റ്റിവ്സ് നോക്കുക). ഇപ്പോള്‍ വൈദ്യുതിവകുപ്പിന്റെ കണക്കുപ്രകാരം നവീകരണത്തിനുശേഷം ഈ പ്ലാന്റുകളില്‍നിന്നും 1000കോടി രൂപയുടെ വൈദ്യുതി ഉദ്പാദിപ്പിക്കപ്പെട്ടു എന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ കേട്ടു.

ഈ കരാറുമായി ബന്ധപ്പെട്ട് വി എസിനെതിരെ ബാലാനന്ദന്‍ പി ബിയില്‍ പരാതിനല്‍കിയതായി പ്രകാശിന്റെ ലേഖനത്തിലുണ്ട്. അത് കാളിദാസന്‍ കാണാതെപോയതിനാലാണ് വീണ്ടും വായിക്കണമെന്ന് പറഞ്ഞത്. ആഗോളകുത്തകകളെയും സാമ്രാജ്യത്ത ഏജന്‍സികളെയും സ്വീകരിക്കുന്ന ആദ്യത്തെ സി പി എം നേതാവല്ല പിണറായി. അത്തരം സ്ഥാപനങ്ങളെ അടുപ്പിക്കുകയേ ഇല്ല എന്നത് പാര്‍ട്ടിയുടെ നയവുമല്ല. ഇവിടെയും പിണറായി ഒറ്റക്കല്ല ഇതു ചെയ്തത്. അന്ന് വി എസ് പാര്‍ട്ടിയുടെ പി ബി മെമ്പറും മുന്നണി കണ്‍-വീനറുമായിരുന്നു. എന്നിട്ട് എല്ലാത്തിനും കാരണക്കാരന്‍ പിണറായി ആണെന്ന് ഇപ്പോള്‍ പി ബിക്ക് കത്തെഴുതുന്നത് കുത്സിതലക്ഷ്യത്തിനാണെന്ന് എനിക്കല്ല, പി ബിക്ക് തന്നെ തോന്നിയിട്ടുണ്ടാവും. അച്യുതാനന്ദ മാഹാത്മ്യം വര്‍ണ്ണിക്കല്‍ ഇവിടെ ഒഴിവാക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോനുന്നു. ഇനി അത് തുടര്‍ന്നാലും എതിര്‍ക്കാന്‍ ഞാനില്ല.

അങ്കിള്‍ said...

16-1-2007 ല്‍ ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ കൊടുത്ത ഒരു റിട്ട് പെറ്റീഷനീലൂടെ യാണ് ഈ കേസ്സ് വീണ്ടും അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്. ആ കോടതി ഉത്തരവ് വായിക്കണമെന്നാഗ്രഹമുണ്ടോ. ക്ഷമയുണ്ടെങ്കില്‍ അതിവിടെ വായിക്കാം.

Joy Mathew said...

you have done an excelent piece.a detailed study..an additional bonus for my article..thanks...(malyalam fonts not working..thats why in english...sorry)

kaalidaasan said...

ജി വി,

ഏതു വൈദ്യുത പദ്ധതിയും കാലപ്പഴക്കം കൊണ്ട് ഉത്പാദനം കുറയും . യന്ത്ര സാമഗ്രികളുടെ കേടു പാടുകളും തേയ്മാനങ്ങളും അതിനു പ്രധാന കാരണമാണ്. കേടുപാടുകള്‍ തീര്‍ക്കുന്നതും യന്ത്ര സാമഗ്രികള്‍ മാറ്റി വയ്ക്കുന്നതും അങ്ങനെ കുറഞ്ഞു പോയ ഉത്പാദനം കൂട്ടനാണ്. അല്ലെങ്കില്‍ അതു ചെയ്യുന്നതില്‍ എന്താണു യുക്തി. 2005 ലെ സി എ ജിന്‍ റിപ്പോര്‍ട്ടിലാണ്, ഈ പുരുദ്ധാരണ പദ്ധതി കൊണ്ട് ഉത്പാദനം ഒട്ടും കൂടിയില്ല എന്നു പറഞ്ഞതും . നവീകരണത്തിനു മുമ്പും കോടിക്കണക്കിനു രൂപയുടെ വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. ഇനി സി എ ജിയുടെ റി പ്പോര്‍ട്ട് തെറ്റാണെങ്കില്‍ , കോടതിയില്‍ അത് ചൂണ്ടിക്കാണിക്കാം.


വി എസിനെതിരെ ബാലാനന്ദന്‍ പറഞ്ഞതായി പ്രകാശ് എഴുതിയത് ഇതാണ്.


ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുന്നതില്‍ വി.എസും പിണറായിയും പാര്‍ട്ടിയില്‍ ഒരേ നിലപാടാണ് സ്വീകരിച്ചതെന്നായിരുന്നു ബാലാനന്ദന്റെ പരാതി.

സംസ്ഥാന സെക്രട്ടേറിയറ്റ് ആണ്, ബാലാനന്ദന്‍ കമിറ്റി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞത്. അതില്‍ വി എസ് എന്തെങ്കിലും നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു എങ്കില്‍ പി ബി തീര്‍ ച്ചയായും അതു കണക്കിലെടുക്കും . വി എസ് അന്നു പാര്‍ട്ടി സെക്രട്ടറി ഒന്നും ആയിരുന്നില്ല. വി എസ് അന്ന് എല്‍ ഡി എഫ് കണ്‍ വീനറായിരുന്നു. അതുകൊണ്ട് വി എസിനാണ്, സി പി എം സെക്രട്ടേറിയറ്റ് തീരുമാനത്തിന്റെ ഉത്തരവാദിത്തം എന്ന പറയുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടെന്നു തോന്നുന്നില്ല. വി എസ് പാര്‍ട്ടി സെക്രട്ടറി ആയിരുന്നെങ്കില്‍ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാമായിരുനു.



ആഗോള കുത്തകകളെയും സാമ്രാജ്യത്ത ഏജന്‍സികളെയും സ്വീകരിക്കുന്ന ആദ്യത്തെ സി പി എം നേതാവാണു പിണറായി എന്നാരും പറഞ്ഞില്ല. . അത്തരം സ്ഥാപനങ്ങളെ അടുപ്പിക്കുകയേ ഇല്ല എന്നത് പാര്‍ട്ടിയുടെ നയമാണെന്നും പറഞ്ഞില്ല. അവരുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ പാര്‍ട്ടി നയങ്ങളും രാജ്യതാല്‍പര്യവും സംരക്ഷിക്കണം എന്നാണ്, പാര്‍ട്ടി നിലപാട്. ഈ കരാര്‍ ഇതു രണ്ടും പാലിച്ചില്ല എന്നത് വ്യക്തമാണ്.

കെ എസ് ഇ ബി ഒരു കമ്പനിയല്ല എന്നതാണ്, പാര്‍ട്ടി നിലപാട്. അതിനെ രണ്ടായി വിഭജിക്കണം എന്ന് കേന്ദ്രം പറഞ്ഞപ്പോള്‍ പാര്‍ട്ടി അതിനെ എതിര്‍ത്തിരുന്നു. പക്ഷെ കരാറിന്റെ ഭാഗമായി അത് കമ്പനിയാണെന്നും അതിനെ വിഭജിക്കാമെന്നും പിണറായി സമതിച്ചത് പാര്‍ട്ടി നിലപാടുകള്‍ കെതിരായിട്ടാണ്. കാര്‍ ത്തികേയന്‍ ഒപ്പുവച്ച കണ്‍ സള്‍ട്ടന്‍സി കരാറില്‍ , ഇന്‍ഡ്യയിലെ നിയമത്തിനു വിധേയമാണ്‌ കരാറെന്നു പറഞ്ഞിരുന്നു. പക്ഷെ പിണറായി ഒപ്പുവച്ച സപ്പ്ളൈ കരാറില്‍ അത് ഒന്റാറിയോയിലെ നിയമത്തിനു വിധേയമാണെന്ന് മാറ്റിയെഴുതി. ഇതു രാജ്യ താല്‍പര്യത്തിനെതിരാണ്.

ഇനി വി എസ് എഴുതിയ കത്തില്‍ എന്തെങ്കിലും വസ്തുതകള്‍ക്ക് നിരക്കാത്തതുണ്ടെങ്കില്‍ പി ബി അത് നിശ്ചയമായും ചൂണ്ടിക്കാണിക്കും , അതനുസരിച്ച് നടപടിയും എടുക്കും .

ഇവിടെയാരും അച്യുതാനന്ദമാഹാത്മ്യം വര്‍ണ്ണിച്ചിട്ടില്ല. ഈ കേസിന്റെ ഭാഗമായി അച്യുതാനന്ദന്റെ നിലപാടുകല്‍ പരാമര്‍ശിച്ചതേ ഉള്ളു. പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ തെറ്റാണെങ്കില്‍ പി ബി അതിന്റെ പേരില്‍ നടപടി എടുക്കും . കേസു സംബന്ധിച്ച് അദ്ദേഹത്തിന്റെ നിലപാടുകള്‍ ശരിയോ എന്ന് കോടതി തീരുമാനിക്കും .

അച്യുതാനന്ദന്‍ മഹാനാണോ എന്ന പരാമര്‍ ശനത്തിനു പ്രസക്തിയില്ല. മാഹത്മ്യമുള്ളവരെ ജനങ്ങള്‍ തിരിച്ചറിയും . രണ്ടുമൂന്നു പേര്‍ പാടിപ്പുകഴ്ത്തിയാലൊന്നും മാഹാത്മ്യം വരില്ല.


ഇത് ഒരു അഴിമതി കേസാണ്. കോടതിയുടെ മുമ്പിലാണതുള്ളത്. നിയമം അതിന്റെ വഴിക്ക് തന്നെ പോകും . കേസു ചര്‍ജ് ചെയ്യപ്പെടും ,വിചാരണ നടക്കും . പിണറായി കുറ്റക്കരനാണെന്നു തെളിഞ്ഞാഅല്‍ ശിക്ഷയും കിട്ടും . ഇതില്‍ അതല്ലാതെ വേറൊരു വഴിയുമില്ല.

ഇതിനു രണ്ടു മാനങ്ങളുണ്ട്. നിയമത്തിന്റെയും രാഷ്ട്രീയത്തിന്റെയും . നിയമം അതിന്റെ വഴിക്ക് പോകും . പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ വളരെ പഴയതാണ്. കൊടുത്തും കൊണ്ടും , അടിച്ചും തടഞ്ഞും അതങ്ങനെ മുന്നേറി ഇന്നത്തെ അവസ്ഥയില്‍ എത്തി. ഒരു കാര്യം തീര്‍ ച്ചയാണ്. പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ , ഈ കേസിന്‌ ഇത്ര ജനശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിയുമായിരുന്നില്ല. പാര്‍ട്ടിക്കുളിലെ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാനുള്ള സംവിധാനം അതിനുണ്ട്. അവര്‍ അത് പറഞ്ഞു തീര്‍ക്കും .

ജിവി/JiVi said...

രണ്ടുവര്‍ഷം മുമ്പുവരെ ഞാന്‍ ഉപയോഗിച്ചിരുന്നത് ഒരു 94 മോഡല്‍ വണ്ടിയായിരുന്നു. ദിവസം 150-200 കി മീ ഈ വണ്ടി ഞാന്‍ ദിവസവും ഓടിക്കുമായിരുന്നു. ഒരു പ്രശ്നവുമില്ലാതെ. അത്രയും യാത്ര അന്നെനിക്ക് അത്യാവശ്യമായിരുന്നു. വണ്ടിക്ക് കാലപ്പഴക്കത്തിന്റേതായ കുഴപ്പങ്ങളുണ്ട്. റേഡിയേറ്ററിലും എഞ്ചിന്‍ ഓയിലും ചെറീയ ലീക്കുകളുണ്ട്, അങ്ങനെയങ്ങനെ. എന്റെ ഭയം ഏതെങ്കിലും പ്രധാനപ്പെട്ട യാത്രക്കിടയില്‍ വണ്ടി പണിമുടക്കുമോ എന്നതാണ്. അങ്ങനെ സംഭവിക്കുന്നത് തടയാന്‍ ഞാന്‍ വണ്ടിയെ നേരെയാക്കിയെടുത്തെ മതിയാകൂ.(അതാണതിന്റെ യുക്തി) ചെറിയതുകക്ക് അറ്റകുറ്റപ്പണിമതിയെന്ന് ഭാര്യ. ഒറിജനല്‍ പാര്‍ട്ട്സുകള്‍ ഉപയോഗിച്ചുകൊണ്ട് വണ്ടിയെ പുത്തനാക്കിത്തരാമെന്ന് ഒരു വര്‍ക്ക്ഷോപ്പുകാരന്‍. ചിലവല്പം കൂടും. ഞാന്‍ നോക്കിയിട്ട് അതാണ് കുറച്ചുകൂടി നല്ല ഡീല്‍.(അറ്റകുറ്റപ്പണി കൂടെക്കൂടെ വേണ്ടിവന്നേക്കാം)എന്റെ സുഹൃദ് വലയവും പരിചയവലയവും ഉപയോഗിച്ച് ചില അന്വേഷണങ്ങള്‍. ചിലരൊക്കെ എതിര്‍ത്തു. ചിലരൊക്കെ അനുകൂലിച്ചു. ഒടുവില്‍ വണ്ടി പുത്തനാക്കിയെടുക്കാന്‍ തീരുമാനമായി. സ്വസ്ഥമായി രണ്ടുവര്‍ഷം കൂടി ഞാന്‍ അതേ വണ്ടി പഴയരീതിയില്‍ തന്നെ ഓടിച്ചു. പിന്നെ സാധാരണ അത്രയും പഴയ വണ്ടിക്ക് കിട്ടാത്തത്ര നല്ല തുകക്ക് വില്‍ക്കുകയും ചെയ്തു. പിന്നെ ഒരു പറ്റു പറ്റിയത്, നമ്മുടെ വര്‍ക്ക്ഷോപ്പുകാരന്‍ ചെയ്യാമന്നേറ്റ ചെയ്ത ചില സേവനങ്ങള്‍ എന്റേതല്ലാത്ത കാരണങ്ങള്‍കൊണ്ട് നേടിയെടുക്കാന്‍ കഴിഞ്ഞില്ല.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

94 മോഡല്‍ വണ്ടി ലിറ്ററിനു 10 കിലോമീറ്റര്‍ കിട്ടിയിരുന്നു. അതെന്തു ചെയ്യണമെന്നുള്ള ഉപദേശം 25 രൂപക്ക് അളിയന്‍ സംഘടിപ്പിക്കാമെനേറ്റു . അളിയന്‍ പെട്ടെന്നു ഗള്‍ഫില്‍ പോയതു കൊണ്ട് ജി വി ഉപദേശം നല്‍കാമെന്നു പറഞ്ഞ ഗ്യാരേജുമായി സംസാരിച്ചു. ഉപദേശത്തിനു പകരം വണ്ടി പണിയണമെന്നുള്ള തീരുമാനത്തിലെത്തി. 240 രൂപക്ക് പണിതു തരാമെന്ന് ഗ്യാരേജ് ‍ കാരന്‍ പറഞ്ഞു. 15 കിലോമീറ്റര്‍ കിട്ടും 240 രൂപ മതിയെന്നും പറഞ്ഞു. അവിടെ പണിയിച്ചാല്‍ , അവിടെ പറ്റുപടിയുള്ള പ്ലംബറേക്കൊണ്ട്, വീട്ടില്‍ ഒരു ഷവര്‍ ഫിറ്റ് ചെയ്തു തരാമെന്ന് വാക്കാല്‍ സമ്മതിച്ചു. ഭാര്യയെ പറഞ്ഞു വിശ്വസിപ്പിച്ചു കരാര്‍ ഏകദേശം തീരുമാനിച്ചു. അപ്പോള്‍ അമ്മായിഅച്ചന്‍ കേറി ഉടക്കി. അടുത്ത പട്ടണത്തിലെ ഗ്യരേജില്‍ 100 രൂപക്ക് പണിത് എടുക്കാമെന്നദ്ദേഹം . ആ വാഗ്ദാനം വീറ്റോ ചെയ്തിട്ട് സ്വന്തം കരാറുമായി ജി വി മുന്നോട്ട് പോയി.

ജി വി 240 രൂപയുടെ സ്ഥാനത്ത് ഒരു കാരണവും കൂടാതെ 375 രൂപ കൊടുത്തു. വണ്ടി പണിതു കിട്ടി . പക്ഷെ പഴയ 10 കിലോമീറ്റര്‍ ഒരു ലിറ്ററില്‍ ഓടിയാല്‍ ഓടി എന്ന അവസ്ഥ. ഭാര്യ കൂടെ കൂടെ ഷവറിന്റെ കാര്യം ഓര്‍മ്മപ്പെടുത്തി. മകന്‍ കരാര്‍ പരിശോധിച്ചപ്പോള്‍ ഷവറിനേക്കുറിച്ച് ഒന്നും രേഖപ്പെടുത്തിയിട്ടില്ല എന്നു കണ്ടെത്തുകയും , കരാറിന്റെ അടിസ്താനത്തില്‍ ഷവര്‍ കിട്ടാന്‍ യതൊരു സാധ്യതയുമില്ലെന്ന് , അമ്മയോട് പറയുകയും ചെയ്തു.


ഭാര്യയുടെ ചോദ്യങ്ങള്‍

1. ലിറ്ററിനു 10 കിലോമീറ്റര്‍ കിട്ടാനായി ആദ്യം പറഞ്ഞ 100 രൂപായുടെ പണി ചെയ്താല്‍ പോരായിരുന്നോ?
2. 240 രൂപക്ക് ചെയ്യാമെന്നു സമ്മതിച്ചിടത്ത് 375 രൂപ എന്തിനു കൊടുത്തു?
3. ഷവര്‍ ഫിറ്റ് ചെയ്തിട്ട് മുഴുവന്‍ രൂപയും കൊടുത്താല്‍ പോരായിരുന്നോ?
4. പൊതു ബഡ്ജറ്റില്‍ നിന്നും 135 രൂപ എന്തിനാണധികം കൊടുത്തത്?
5. ഉത്തരത്തിലുള്ളത് എടുക്കാനും പറ്റിയില്ല കഷത്തിലിരുന്നത് പോകുകയും ചെയ്തു എന്ന അവസ്ഥ എന്തിനുണ്ടാക്കി?
6. ഷവര്‍ ഫിറ്റ് ചെയ്തു കിട്ടാത്തത് നിങ്ങളുടെ കുറ്റം തന്നെയല്ലേ?
7. ആരാണ്, പാളിപ്പോയ ഈ സംരംഭത്തിന്റെ ഉത്തരവാദി?

അങ്കിള്‍ said...

ചര്‍ച്ച മുഴുവനും PSP പദ്ധതിയും SNC Lavalin കരാറിനെയും പറ്റി ആയിപ്പോകുന്നു. ഇടക്കെങ്കിലും ഞാനിട്ട പോസ്റ്റ് മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയെപറ്റികൂടെ ആണെന്ന് ഓര്‍മ്മിപ്പിക്കണ്ടേ. അതു കൊണ്ട് ആശുപത്രിയെ പടി ഇത്ര കൂടി ഞാന്‍ ചേര്‍ക്കുന്നു:

മലബാര്‍ ക്യാന്‍സര്‍ ആശുപത്രി ഊര്‍ജ്ജവകുപ്പിന്റെ കീഴിലുള്ള ഒരു സ്വകാര്യ സംരംഭമാണ്. ആശുപത്രിയുടെ നടത്തിപ്പിനുവേണ്ടി മാത്രമായി ഒരു പ്രത്യേക സൊസൈറ്റിയും ഉണ്ടാക്കിയിട്ടുണ്ട്. 103 കോടി രൂപയുടെ ഈ പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആര്‍ നടത്തണമെന്നു തീരുമാനിക്കാന്‍ ഒരു ടെന്‍ണ്ടര്‍ പ്രസിദ്ധികരിക്കണമായിരുന്നു. അതുണ്ടായില്ല. പകരം ചെന്നൈയിലെ ‘ടെക്നിക്കാലിയ’ എന്ന കമ്പനിക്ക് പണി ഏള്‍പ്പിക്കുകയായിരുന്നു. പണം വരേണ്ടത് KSEB യും കാനഡയിലെ SNC Lavalin എന്ന കമ്പനിയുമായുണ്ടാക്കിയ ഒരു ധാരണപ്രകാരവും. പക്ഷേ ആ പണം ഇന്‍ഡ്യയില്‍ എത്തുമ്പോള്‍ KSEB യുടേയോ ആശുപത്രി പദ്ധതിക്കു വേണ്ടി ഉണ്ടാക്കിയ സൊസൈറ്റിയുടേയോ അക്കൌണ്ടിലേക്കല്ല വരവു വക്കുന്നത്. പകരം ചെന്നൈയിലെ ഒരു കമ്പനിയിലോട്ടാണെന്ന് പറയപ്പെടുന്നു. ഇങ്ങനെ പറയാന്‍ കാരണം, ചെന്നൈയിലെ ടെക്നിക്കാലിയ എന്ന കമ്പനി ഒരു പൈസപോലും ചോദിക്കതെ, വാങ്ങാതെ ആശുപത്രിക്ക് വേണ്ടി നിര്‍മ്മാണം ആരംഭിക്കുന്നു. എന്നാല്‍, KSEB കാനഡിയന്‍ സ്ഥാപനങ്ങള്‍ക്കുള്ള വായ്പാ തിരിച്ചടവ് തീര്‍ത്തപ്പോള്‍ ടെക്നിക്കാലിയ ആശുപത്രി നിര്‍മ്മാണവും നിര്‍ത്തി. ഏങ്ങനെയുണ്ട്?.
[കട: SNClavalin.blogspot.com ]

അങ്കിള്‍ said...

ജി.വി.,
“ഒറിജനല്‍ പാര്‍ട്ട്സുകള്‍ ഉപയോഗിച്ചുകൊണ്ട് വണ്ടിയെ പുത്തനാക്കിത്തരാമെന്ന് ഒരു വര്‍ക്ക്ഷോപ്പുകാരന്‍.“

ആ വര്‍ക്കഷോപ്പുകാരന്‍ ജി.വി.യെ പറ്റിക്കുകയായിരുന്നു. ഒറിജിനല്‍ പാര്‍ട്ട്സൂണ്ടാക്കുന്നത് ആ കാര്‍ നിര്‍മ്മിച്ചവരല്ലേ. 94 മോഡല്‍ വണ്ടി നിര്‍മ്മിച്ചവരെല്ലാം പൂട്ടിപ്പോയി. അവരിപ്പോള്‍ ഇല്ല. പിന്നെങ്ങനെ ഒറിജിനല്‍ പാര്‍ട്സ് കൊണ്ടുവരും?

അതുകൊണ്ടാണ് പറഞ്ഞത് ഇവിടെ MOU റൂട്ടില്‍ പോകേണ്ട ഒരു ധാരണയല്ല ഇവിടെ വേണ്ടിയിരുന്നതെന്നു. 94 മോഡല്‍ കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നും സ്പെയര്‍ വാങ്ങി നന്നാക്കിയിരുന്നെങ്കില്‍ പിന്നെയും സമാധാനമുണ്ടായിരുന്നു. പക്ഷേ അപ്പോഴും വേറൊരു ചോദ്യം ഉയരുന്നു. എന്തു കൊണ്ട് കാര്‍ നിര്‍മ്മാതാവിനെകൊണ്ട് തന്നെ ഈ പണി ചെയ്യിപ്പിച്ചെടുത്തുകൂടാ. ഇടനിലക്കാരന്റെ ലാഭം ഒഴിവാക്കി കൂടായിരുന്നോ?

Anonymous said...

ലാവ്‌ലിൻ ലാവ്‌ലിൻ എന്ന് കേട്ടതല്ലാതെ കാര്യമായി ഒന്നും അറിയാമായിരുന്നില്ല. ഇവിടെ ഇത്രയും നല്ല ചർച്ച സംഘടിപ്പിച്ച അങ്കിളിന് നന്ദി. ഇവിടെ എന്റെ ഒരു സംശയം ചോദിച്ചോട്ടെ? അന്ന് കേരളം വൈദ്യുതി പ്രതിസന്ധിയിലായിരുന്നു. അപ്പോൾ ആഗോള ടെൻഡർ വിളിക്കുക തുടങ്ങിയ പതിവു നൂലാമാലകളിലൂടെ പോകാതെ വളരെ ചുരുങ്ങിയ കാലത്തിൽ പണി നടത്തിക്കിട്ടുക എന്നതും ഒരു മുൻഗണന ആയിരുന്നിരിക്കില്ലേ?
ചുരുങ്ങിയ കാലത്ത്(‘96-‘98)ഒട്ടേറെ കാര്യങ്ങൾ ചെയ്ത വൈദ്യുതി മന്ത്രി എന്ന നിലയിൽ പിണറായിക്ക് മാധ്യമങ്ങളിൽ ഒക്കെ നല്ല പേരായിരുന്നുവല്ലോ? വൈദ്യുതി മന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാര്യക്ഷമമായ പ്രവർത്തനവും പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിൽ ഒന്നായിരുന്നു എന്നാണോർമ. (അന്നത്തെ പത്രങ്ങൾ (പ്രധാനമായും മാതൃഭൂമി) വായിച്ചുള്ള ഓർമയാണേ; തെറ്റാണെങ്കിൽ തിരുത്തുക).

അങ്കിള്‍ said...

ജയരാജന്‍,

നമ്മുടേത് ഒരു ജനാധിപത്യ രാജ്യമല്ലേ?. ഓരോ സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്യാനും ഓരോരോ നടപടിക്രമങ്ങള്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്. അതെല്ലാം നമ്മുടെ ജനപ്രതിനിധികളുടെ അംഗീകാരത്തോടെയാണ്. അങ്ങനെയുള്ളപ്പോള്‍ ഏതെങ്കിലും ഒരു ജനപ്രതിനിധി അതൊരു മന്ത്രിയാണെങ്കില്‍ പോലും അവര്‍തന്നെ പാസ്സാക്കിവച്ചിട്ടുള്ള വ്യവസ്ഥാപിത നിയമങ്ങളെ മറികടന്നാല്‍ ജനാധിപത്യരാജ്യത്ത് അവര്‍ ജനങ്ങളുടെ മുമ്പില്‍ ന്യായികരിക്കേണ്ടി വരും. എപ്പോഴും അത് സാധിച്ചെന്നുമിരിക്കില്ല. അതുകൊണ്ട്, കാലാകാലത്തെ പ്രവര്‍ത്തിപരിചയം കൊണ്ടുണ്ടാക്കിയ വ്യവസ്ഥാപിതനിയമങ്ങളെ ബഹുമാനിക്കുന്നതാണുചിതം.

തീര്‍ച്ചയായും പിണറായി ബുദ്ധിയും ഊര്‍ജ്ജസ്വലതയും ഉള്ള ഒരു മന്ത്രി തന്നെയായിരുന്നു. തെറ്റുകള്‍ അറിഞ്ഞും അറിയാതെയും പറ്റാം. ഇവിടെ അദ്ദേഹത്തിനെ ഉപദേശിച്ച ഉദ്ദ്യോഗസ്ഥന്റെ തല പരിശോധിക്കാന്‍ ഉത്തരവിട്ട മാന്യമന്ത്രിയാണ്. അറം പറ്റി, അല്ലേ.

keralafarmer said...

ഇ. ബാലാനന്ദന്‍ കാരാട്ടിനയച്ച കത്തുകള്‍ പുറത്തായി
ന്യൂഡല്‍ഹി: പരേതനായ മുന്‍ പൊളിറ്റ്‌ബ്യൂറോ അംഗം ഇ. ബാലാനന്ദന്‍ 2005ല്‍ സി.പി.എം. ജനറല്‍സെക്രട്ടറി പ്രകാശ്‌ കാരാട്ടിനയച്ച രണ്ടു കത്തുകള്‍ പുറത്തായി. ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്‌ അവയുടെ ഉള്ളടക്കം. എസ്‌.എന്‍.സി. ലാവലിന്‍ കമ്പനിയുമായി അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ച കരാര്‍ സംസ്ഥാനത്തിന്‌ വന്‍ബാധ്യത വരുത്തിയെന്നും അത്‌ പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടുത്തിയെന്നുമാണ്‌ കത്തുകളില്‍ ഉള്ളത്‌.

പിണറായിയെ ലാവലിന്‍ കേസില്‍ കുടുക്കിയത്‌ സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഫലമാണെന്നും അത്‌ രാഷ്ട്രീയപ്രേരിതമാണെന്നുമുള്ള സി.പി.എം. നേതാക്കളുടെ വാദങ്ങളുടെ പശ്ചാത്തലത്തിലാണ്‌ 2005 ജൂലായ്‌ എട്ടിനും ആഗസ്‌ത്‌ എട്ടിനും അയച്ച കത്തുകള്‍ പുറത്തായത്‌.

കേരളത്തിലെ വൈദ്യുതി ഉല്‌പാദനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ 1996ലെ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ധസമിതിയുടെ അധ്യക്ഷനായിരുന്നു ഇ. ബാലാനന്ദന്‍. ഈ സമിതിയുടെ ശുപാര്‍ശകള്‍ പാടെ നിരാകരിച്ചുകൊണ്ടാണ്‌ ലാവലിന്‍ കമ്പനിയുമായി പിണറായി വിജയന്‍ കരാറുണ്ടാക്കിയതെന്നാണ്‌ ആക്ഷേപം. ഇതിനകംതന്നെ പലതവണ പരാമര്‍ശിക്കപ്പെട്ടെങ്കിലും ഈ കത്തുകളുടെ പൂര്‍ണരൂപം ഇതുവരെ പുറത്തുവന്നിരുന്നില്ല.

പി.ബി.യില്‍ നിന്ന്‌ ഒഴിവാക്കി സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗമായി പ്രവര്‍ത്തിക്കുമ്പോഴാണ്‌ ബാലാനന്ദന്‍ കാരാട്ടിന്‌ കത്തുകള്‍ അയച്ചത്‌.

കേരളത്തില്‍ വന്നപ്പോള്‍ ഈ കത്തുകളെക്കുറിച്ച്‌ രണ്ടിലേറെ തവണ ബാലാനന്ദന്‍ കാരാട്ടിനെ ഓര്‍മിപ്പിച്ചിരുന്നു. കത്ത്‌ ചര്‍ച്ചചെയ്‌താല്‍ പ്രശ്‌നം പൊട്ടിത്തെറിയിലെത്തുമെന്ന്‌ കാരാട്ട്‌ അന്ന്‌ പ്രതികരിച്ചിരുന്നു. തുടര്‍ന്ന്‌ കത്ത്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ അച്യുതാനന്ദനും പി.ബി.ക്ക്‌ കത്തുനല്‍കി. അതിനും ഫലമുണ്ടായില്ല. 'ഈ കത്ത്‌ ചര്‍ച്ചചെയ്യാന്‍ നിങ്ങള്‍ക്ക്‌ സമയമില്ലെങ്കില്‍ ഞാന്‍ ജനങ്ങളില്‍ ചര്‍ച്ച ചെയ്യിക്കും' എന്ന്‌ ഒരിക്കല്‍ അച്യുതാനന്ദന്‍ ക്ഷുഭിതനായി പറയുകയുണ്ടായി.

കത്തിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ:

''യന്ത്രോപകരണങ്ങളുടെ അറ്റകുറ്റപ്പണിയില്‍ സംഭവിച്ച വിവിധ സാങ്കേതികപ്പിഴവുകളുടെ ഫലമായി നവീകരണത്തിന്‌ മുമ്പുണ്ടായിരുന്ന ഉല്‌പാദനനിലപോലും കൈവരിക്കാന്‍ കഴിയാത്തതുമൂലം നവീകരണജോലികള്‍ക്കായി ചെലവഴിച്ച 374.5 കോടി രൂപ മുഴുവനായും പാഴായിപ്പോയി'' എന്ന അക്കൗണ്ട്‌ ജനറലിന്റെ റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ച്‌ കത്തില്‍ പറയുന്നത്‌ ഇങ്ങനെ. ''നാം ഗൗരവമായ തെറ്റ്‌ ചെയ്‌തിരിക്കുന്നു എന്ന്‌ പറയാതെ വയ്യ. കനേഡിയന്‍ കമ്പനിയുമായി കരാറുണ്ടാക്കിയത്‌ തെറ്റായ ഒരു രാഷ്ട്രീയതീരുമാനമായിരുന്നു. എന്നു മാത്രമല്ല, പദ്ധതിനടത്തിപ്പും കരാറില്‍ ഏര്‍പ്പെടലും സംബന്ധിച്ച സാധാരണമായ വ്യവസ്ഥാപിത സമ്പ്രദായങ്ങളെയും നടപടിക്രമങ്ങളെയാകെ നിന്ദിക്കുന്ന തരത്തിലുമായിരുന്നു''.

കത്ത്‌ തുടരുന്നു ''വൈദ്യുതി മേഖലയിലെ ജീവനക്കാരും വിദഗ്‌ധരും ധാരണാപത്രസമ്പ്രദായം അവസാനിപ്പിക്കണമെന്ന്‌ ശക്തമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. നമ്മുടെ പാര്‍ട്ടിയും അതിനെ എതിര്‍ത്തുപോന്നു..... എന്നാല്‍ കേരളത്തില്‍ സി.പി.എം. മന്ത്രിസഭ വന്ന ഉടനെ ധാരണാപത്രസമ്പ്രദായം അവലംബിക്കുകയെന്ന കോണ്‍ഗ്രസ്സിന്റെ അതേ പാതയിലൂടെ സഞ്ചരിച്ചുകൊണ്ട്‌ ടെന്‍ഡറുകള്‍ ഒഴിവാക്കി ഇലക്‌ട്രോ മെക്കാനിക്കല്‍ യന്ത്രസാമഗ്രികള്‍ ക്ലിപ്‌ത വിലയുടെ അടിസ്ഥാനത്തില്‍ നല്‍കാന്‍ ഇടനിലക്കാരനുമായി ധാരണയുണ്ടാക്കുകയും ചെയ്‌തു''.

''മലബാര്‍ കാന്‍സര്‍ സെന്ററിനായി എസ്‌.എന്‍.സി. നല്‍കാമെന്നേറ്റ ഗ്രാന്റിന്റെ ആകര്‍ഷണീയത ഒഴിച്ചു നിര്‍ത്തിയാല്‍ ഈ വിഷയത്തിലും നമ്മുടെ സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയുടെ ശുപാര്‍ശകള്‍ തള്ളിക്കളയുന്നതിനുള്ള ആധികാരികമായ വിശദീകരണങ്ങളൊന്നും എനിക്കൊരിക്കലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ബോര്‍ഡ്‌ ഇക്കാര്യം സംസ്ഥാനസര്‍ക്കാറിന്‌ നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കിയെങ്കിലും എസ്‌.എന്‍.സി.യില്‍ നിന്ന്‌ ലഭ്യമാക്കുന്ന ഗ്രാന്റ്‌ ഉറപ്പാക്കുന്ന ഒരു കരാറും സര്‍ക്കാറിനുണ്ടാക്കാന്‍ കഴിഞ്ഞില്ല.... ആത്യന്തികമായി വന്‍നഷ്ടത്തിന്റെയും കേടുപാടുകളുടെയും ബാധ്യത സംസ്ഥാനവും രാജ്യവും ഏറ്റെടുക്കുകയാണ്‌. ഒപ്പം നമ്മുടെ പാര്‍ട്ടിയുടെ മുഖവും....''.
Courtesy: Mathrubhumi 07-02-09

keralafarmer said...

Indianexpress.com

keralafarmer said...

Expressbuzz

-: നീരാളി :- said...

നായനാര്‍ സര്‍ക്കാറിന്റെയും ലാവ്‌ലിന്റേയും കാലത്ത്‌ ഇ.എം.എസ്‌. ജീവിച്ചിരിപ്പുണ്ടായിരുന്നു.
അന്ന്‌ പാര്‍ട്ടിയിലെ വിഭാഗീതയ പ്രവണതക്ക്‌ മറ്റൊരു മുഖമുണ്ടായിരുന്നു. ഇ.എം.എസിന്റെ നേതൃത്വത്തില്‍ ഒരു ലോബിയും ബാലാനന്ദന്റെ നേതൃത്വത്തില്‍ സി.ഐ.ടി.യുട ലോബിയും ശക്തമായിരുന്നു. അച്യൂതാനന്ദനും പിണറായിയും അന്ന്‌ ഒരു പക്ഷത്തായിരുന്നു. ബാലാനന്ദനും കൂട്ടരും മറുപക്ഷത്തും. അതുകൊണ്ടാണ്‌ ബാലാനന്ദന്‍ കമ്മിറ്റി പലര്‍ക്കും അരുചികരമായി പോയത്‌. സി.ഐ.ടി.യു പക്ഷത്തെ പാലക്കാട സമ്മേളനത്തോടെ വെട്ടിയൊതുക്കി. ബാലാനന്ദന്‍ അരുക്കായി. ഇപ്പോള്‍ തൊഴിലാളി സംഘനടാ ആധിപത്യത്തില്‍ നിന്നും മാറി കമ്മ്യൂണിസ്റ്റ്‌ ആശയത്തിന്റെ പേരിലായി വിഭാഗീയത. ഇപ്പോള്‍ ആ ആശയത്തിന്റെ പക്ഷം അച്യുതാനന്ദന്‍ നില്‍ക്കുന്നു.


എന്നാല്‍

കാര്യങ്ങളെ കക്ഷി രാഷ്ട്രീയ, വിഭാഗീയ താല്‍പര്യങ്ങളുടെ കള്ളികളിലേക്ക്‌ ഒതുക്കുന്നത്‌ നെറികേടു തന്നെ. നീതിബോധമുള്ള ഒരു പൗരന്‍ എന്ന നിലക്ക്‌ കാര്യങ്ങളെ കാണാതെ പോവുന്നത്‌ എന്തുകൊണ്ടാണ്‌ ? പാര്‍ട്ടി അടിമബോധമോ വ്യക്തി ആരാധനയോ അല്ല മലയാളി ആവശ്യപ്പെടുന്നത്‌. പാവപ്പെട്ടവന്റെ നികുതിപണം ആരാണ്‌ മോഷ്ടിച്ചത്‌ എന്നാണ്‌ നമുക്കറിയേണ്ടത്‌.

ഏറെ ഗൗരവത്തോടെ സത്യസന്ധമായി, തെളിവുകളോടെ ഈ വിഷയത്തെ സമീപിച്ച അങ്കിളിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

-: നീരാളി :- said...

O.T : കാളിദാസന്റെ നിഴല്‍ കണ്ടാല്‍ പിന്നെ ഫാരിസ്‌ദാസന്‍ (കിരണ്‍) ഓടിയൊളിക്കും.

Unknown said...

കേരള ഫാര്‍മറുടെ ലിങ്ക് നന്നായി. ഏതായാലും സംഗതി ഇപ്പോള്‍ എല്ലാവര്‍ക്കും പിടി കിട്ടിക്കാണുമെന്ന് തോന്നുന്നു. ഇനി ടെക്ക്നിക്കാലിയയെ സംബന്ധിക്കുന്ന ദുരൂഹതകളാണ് പുറത്ത് വരാനുള്ളത്. അതിന് കുറ്റപത്രം സമര്‍പ്പിച്ചു കേസ് വിചാരണ തുടങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്ന് തോന്നുന്നു. കരാര്‍ പ്രകാരം ലാവലിന്‍ കമ്പനി കാനഡയില്‍ നിന്ന് സംഘടിപ്പിച്ചു തരുന്ന ഗ്രാന്റ് സര്‍ക്കാറിന് അവകാശപ്പെട്ടതാണ്. കാരണം സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണല്ലൊ 374 കോടി ലാവലിന് നല്‍കിയത്. അപ്പോള്‍ ആ ഗ്രാന്റ് കൈപ്പറ്റാന്‍ ടെക്കിനിക്കാലിയ എന്ന ചെന്നൈയിലെ സ്വകാര്യകമ്പനിയെ ഏല്‍പ്പിക്കുന്നത് ഏത് വകുപ്പില്‍ പെടും. തോക്ക് ഇല്ലാതെ ഉണ്ട ബാഗില്‍ സൂക്ഷിക്കുന്നത് പോലെ ലാഘവമുള്ള കാര്യമാണോ അത്? ഇത്രയായിട്ടും നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന് കരുതാതെ മന്ത്രിമാര്‍ പോലും നിരുത്തരവാദപരമായ പ്രസ്ഥാവനകള്‍ ഇറക്കുന്നതും പ്രസംഗിക്കുന്നതും നാം കേരളീയര്‍ ഇമ്മാതിരി നേതാക്കളെയും മന്ത്രിമാരെയും മാത്രമേ അര്‍ഹിക്കുന്നുള്ളൂ എന്നത് കൊണ്ടല്ലെ.

മറ്റൊരു കാര്യം കൂടി ഇതിനിടയില്‍ പൊന്തി വന്നിട്ടുണ്ട്. പാര്‍ട്ടി ഇല്ലെങ്കില്‍ മന്ത്രിയുമില്ല,മുഖ്യമന്ത്രിയുമില്ല അത്കൊണ്ട് പാര്‍ട്ടിക്കൊരു പ്രശ്നം വന്നാല്‍ ഭരണഘടനയെ അല്ല നോക്കേണ്ടത് പാട്ടിയെയാണ് നോക്കേണ്ടത്, അതിന് പകരം നിഷ്പക്ഷനായി നിന്നാല്‍ അഞ്ച് കൊല്ലം കഴിഞ്ഞ് ഇറങ്ങി വരുമ്പോള്‍ പാര്‍ട്ടിയുണ്ടാവില്ല. എന്നൊക്കെ ഭരണഘടനാനുസൃതം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി പ്രസംഗിച്ച് നടക്കുന്നതും സാക്ഷര-പ്രബുദ്ധകേരളം കേട്ടുകൊണ്ടിരിക്കുന്നു. ഇമ്മാതിരി പ്രസംഗങ്ങള്‍ മറ്റ് പാര്‍ട്ടിക്കാര്‍ നടത്തിയിരുന്നുവെങ്കില്‍ എന്ത് കോലഹലങ്ങള്‍ ഇവിടെ നടക്കുകയില്ല. ബാലകൃഷ്ണപ്പിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗം ഓര്‍ക്കുക. മാത്രമല്ല ഭരണഘടനയും പാര്‍ട്ടിതാല്പര്യവും പൊരുത്തപ്പെടാത്ത സന്ദര്‍ഭം ഏര്‍പ്പെട്ടാല്‍ ഭരണഘടനക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ വര്‍ഗ്ഗവഞ്ചകര്‍ ആണെന്ന് മാര്‍ക്സിസത്തിന് പുത്തന്‍ വ്യാഖ്യാനവും ചമച്ചിരിക്കുന്നു ഇക്കൂട്ടര്‍. ഏത് വര്‍ഗ്ഗത്തിന്റെ വഞ്ചകര്‍? മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാര്‍ ഇന്ത്യയില്‍ ഒരു പ്രത്യേക വര്‍ഗ്ഗമാണോ. അതെ പോലും! സോമനാഥ ചാറ്റര്‍ജിയാണ് പോലും ആ വര്‍ഗ്ഗത്തിന്റെ ഏറ്റവും വലിയ വഞ്ചകന്‍. സത്യത്തില്‍ ഇമ്മാതിരി പ്രസ്ഥാവനകള്‍ നടത്തുന്നവര്‍ ജനാധിപത്യവഞ്ചകരാണ്. ഇവരൊക്കെ ഏത് സ്ക്കൂളിലാണ് ജനാധിപത്യം പഠിച്ചത്?

ജനാധിപത്യത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി അയാള്‍ ഏത് പാര്‍ട്ടി അംഗമായാലും ആ നിയോജകമണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളുടെ പ്രതിനിധിയാണ്. അതിന് അയാള്‍ക്ക് ജനങ്ങള്‍ പ്രതിഫലവും നല്‍കുന്നു. ഖജനാവിലെ പണം ജനങ്ങള്‍ നല്‍കുന്ന നികുതിയാണല്ലൊ. ജനാധിപത്യത്തിന്റെ പ്രാഥമികതത്വമാണിത്. പിന്നെ മന്ത്രിമാരുടെയും സ്പീക്കര്‍മാരുടെയും കാര്യം പറയാനുണ്ടൊ. അപ്പോള്‍ ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്പീക്കറെയോ മുഖ്യമന്ത്രിയെയോ വര്‍ഗ്ഗവഞ്ചകന്‍ എന്ന് പറയുന്നവരുടെ തല പരിശോധിക്കേണ്ടേ? പിന്നെ എന്ത് ജനാധിപത്യത്തെക്കുറിച്ചാണ് ഇവരൊക്കെ സംസാരിക്കുന്നത്? ജനങ്ങള്‍ അസംഘടിതരാണ്,അവര്‍ക്ക് അഞ്ച് കൊല്ലം കൂടുമ്പോള്‍ ബാലറ്റ് പേപ്പറില്‍ ക്യൂ നിന്ന് സീല്‍ കുത്താന്‍ മാത്രമേ കഴിയൂ എന്ന ധാരണയില്‍ നിന്നല്ലെ ഇത്തരം ജല്പനങ്ങള്‍ നടത്താന്‍ മന്ത്രിമാര്‍ക്കും ഒരു ചില നേതാക്കള്‍ക്കും ധൈര്യം കിട്ടുന്നത്. രാഷ്ട്രീയക്കാര്‍ ജനസേവകരോ അല്ല്ല ജനങ്ങളുടെ യജമാനന്മാരോ എന്ന് ഇനിയെങ്കിലും തീരുമാനിക്കേണ്ടേ?

kaalidaasan said...

ജയരാജന്‍ ,

കേരളം വൈദ്യുതി പ്രതിസന്ധിയിലായിരുനു എന്നത് ശരിയാണ്. ഇപ്പോഴും വൈദ്യുത പ്രതിസന്ധിയില്‍ തന്നെ. പക്ഷെ അതൊന്നും ഒരു കരാര്‍ നിയമവിരുദ്ധമായി നടപ്പിലാക്കാനുള്ള കാരണങ്ങളല്ല. പെട്ടെന്നു വൈദ്യുതി ഉത്പാദിപ്പിക്കണം എന്ന അഗ്രഹം നല്ലതു തന്നെ. എല്ലാവര്‍ക്കും ആ ആഗ്രഹമുണ്ട്.

ബാലാനന്ദന്‍ കമിറ്റിയെ സി പി എം നിയമിച്ചു എന്നതു തന്നെ, ഈ കരാറിനേക്കുറിച്ച് അന്നു തന്നെ ഗുരതരമായ സംശയങ്ങള്‍ പാര്‍ട്ടിക്കുള്ളിലും ഉണ്ടായിരുന്നു എന്നാണല്ലോ. ആ അവസ്ഥയില്‍ പിണറായി വളരെ കരുതലോടെ നീങ്ങേണ്ടതുണ്ടായിരുന്നു.

നിലവിലുള്ള നിയമങ്ങള്‍ പലതും ലംഘിച്ചും , അതെല്ലാം ചൂണ്ടികാണിച്ചവരെ അവഗണിച്ചും ചിലരെ പരിഹസിച്ചുമാണ്, ഈ കാരാറുമായി മുന്നോട്ടു പോയത്. അതു ഗുരുതരമായ വീഴ്ചകളാണ്. കരാറിനോടനുബന്ധിച്ച് ക്യാന്‍സര്‍ സെന്ററിനു ധനസഹായം , അതും കരാറിലേര്‍പ്പെടാത്തവരില്‍ നിന്നും സംഘടിപ്പിച്ചത് നിഗൂഡമായ കാര്യമാണ്. ആ ധനസഹയം ഒരു സ്വകാര്യ സ്ഥപനത്തിലേക്ക് തിരിച്ചു വിട്ടതും നിഗൂഡമാണ്. ധനസഹായം ഉറപ്പു വരുത്താനുള്ള ഒരു വ്യവസ്ഥയും കരാറില്‍ എഴുതിച്ചേര്‍ക്കാത്തത് അതിലും നിഗൂഡമായ സംഗതിയാണ്. അതു മനപ്പൂര്‍വം എഴുതി ചേര്‍ക്കാതിരുന്നതാണോ എന്ന് മറ്റുള്ളവര്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയുവനാവില്ല. ആ തുക കിട്ടാത്തതാണോ അതോ വഴിതിരിച്ചു വിട്ടതാണോ എന്നൊക്കെ ഇത് ഉയര്‍ത്തുന്ന ചോദ്യങ്ങളുമാണ്.

abhilash attelil said...

എവിടെ യു ഡിഎഫ് സി ബി യി ഉപയോഗപെടുത്തി പിണറായിയെ ഒറ്റതിരിഞ്ഞു ആക്രമിക്കുകയാണ്.അതിന് കൂട്ടായി നെറികെട്ട മാദ്ധ്യമങ്ങളും.ലാലു പ്രസാദിന്റെ പാര്‍ട്ടിയുടെ കേരള യുവജന നേതാവ് പിണറായിക്കെതിരെ പറയുമ്പോള്‍ ഫ്രെണ്ട് പേജില്‍ വേണ്ടയക്ക നിരത്തുന്നവര്‍ കോണ്‍ഗ്രസിന്റെ പുതിയ കൂട്ടാളി ആയ സമാജ് വാദി പാര്‍ട്ടി നേതാവ് സി ബി ഐ പിണറായിയെ കുടുക്കാന്‍ ശ്രെമിച്ചു എന്ന് പറഞ്ഞതു കണ്ടില്ല എന്ന് നടിക്ക്‌ുന്നു.യാതൊരു ആധികാരികതയും ഇല്ലാതെ ആരോ എഴുതിവിട്ട കത്ത് ബാലാനന്ദന്റെ പേരില്‍ പ്രെസ്ദീകരിക്കുന്നു.ഇവര്‍ക്ക് എന്ത് ധാര്‍മികതയാണ് ഉള്ളത്.ബാലാനന്ദന്‍ അങ്ങനെയൊരു കത്ത് എഴുതിയിട്ടുണ്ടെങ്ങില്‍ അതെ കാരാട്ടിന്റെ കയ്യില്‍ അല്ലെ കാണേണ്ടേ.ഇവര്‍ക്ക് എങ്ങനെ കിട്ടും.ഒപ്പിടാന്ടണോ ബാലാനന്ദന്‍ കത്തെഴുതുന്നത്.അങനെ പാര്‍ട്ടി തീരുമാനത്ത്തിനെതിരായി പെഴ്സനലയി ഒരു കത്ത്തെഴിയ്തിയാല്‍ ബാലാനന്ദന്‍ പിന്നെ പാര്‍ട്ടിയില്‍ കാണും എന്ന് പാര്‍ട്ടി രീതികള്‍ അറിയുന്നവര്‍ വിചാരിക്കമോഇതൊന്നും . മാധ്യമങ്ങള്‍ക്ക് അറിയില്ലഞിട്ടല്ല കൊള്ളുന്നു എങ്കില്‍ കൊള്ളട്ടെ എന്നോര്‍ത്ത് എഴുതുന്നതാണ്.പോട്ടകന്നന്റെ മാവേലെരു പോലെ.


കാര്‍ത്തികേയന്‍ ഗൂഢാലോചനയില്‍നിന്ന് പുറത്തുപോയതിന്റെ പുരാണം
തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം കഴിഞ്ഞ ആഴ്ച 'കൈരളി'യുടെ 'ക്രോസ്‌ഫയര്‍' പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയെപ്പോലെ തിരുവഞ്ചൂരിന്റെയും പ്രധാനപ്പെട്ട പല്ലവി ഇ ബാലാനന്ദന്റെ റിപ്പോര്‍ട്ടായിരുന്നു. സഹികെട്ടപ്പോള്‍ ഞാന്‍ ചോദിച്ചു: ഇ ബാലാനന്ദന്റെ റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനാണോ സിബിഐ കേസെടുത്തിരിക്കുന്നത്? മന്ത്രിയുടെ സംസാരത്തിന് ശകാരത്തിന്റെ ധ്വനിയുണ്ടെന്ന് തിരുവഞ്ചൂര്‍ പരാതിപ്പെടുകയുംചെയ്തു. സത്യംപറയട്ടെ, എനിക്ക് ഇപ്പോഴാണ് മനസ്സിലായത് എന്തിനാണ് കോണ്‍ഗ്രസുകാര്‍ ഇത്ര വെപ്രാളപ്പെട്ട് ഇ ബാലാനന്ദന്‍ റിപ്പോര്‍ട്ടിനെ പുകഴ്ത്തുന്നതെന്ന്.

മാതൃഭൂമി ദിനപത്രത്തില്‍ ഞാനെഴുതിയ ലേഖനത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എഴുതിയ മറുപടി വായിച്ചപ്പോഴാണ് ഈ വെളിപാട് എനിക്കുണ്ടായത്.

'പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതിയുടെ നവീകരണംതന്നെ ബാലാനന്ദന്‍ കമ്മിറ്റി നിരാകരിച്ച സാഹചര്യത്തില്‍ എംഒയു റൂട്ടാണ് ഞങ്ങള്‍ സ്വീകരിച്ചതെന്ന വാദം നിരര്‍ഥകംതന്നെ. ചീഫ് എന്‍ജിനിയര്‍ രാധാകൃഷ്ണപിള്ളയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എടുത്തുവന്ന നടപടി ബാലാനന്ദന്‍ കമ്മിറ്റിയുടെ ശുപാര്‍ശ ബോര്‍ഡ് അംഗീകരിച്ച് സര്‍ക്കാരിന് നല്‍കിയതോടെ അവസാനിക്കുകയാണ്. ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കുന്നതിനുപകരം പഴയ വാദം ആവര്‍ത്തിച്ച് ഉന്നയിക്കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്തത്.' (മാതൃഭൂമി, 2009 ഫെബ്രുവരി രണ്ട്.)

ലാവ്ലിന്‍ നാള്‍വഴിക്ക് താഴെപറയുന്ന മൂന്നു ഘട്ടമാണുള്ളത്.

ആദ്യഘട്ടത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കാലപ്പഴക്കംചെന്ന പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ പദ്ധതികള്‍ പുനരുദ്ധരിക്കാന്‍ തീരുമാനിച്ചു. ജി കാര്‍ത്തികേയന്‍ ഇതിനായി കനഡയില്‍പോയി ലാവ്ലിനുമായി ചര്‍ച്ച ചെയ്ത് ധാരണപത്രം ഒപ്പിട്ടു. കനേഡിയന്‍ സര്‍ക്കാര്‍ വിദേശസാമഗ്രികള്‍ വാങ്ങുന്നതിനുള്ള വായ്പ തരാമെന്നും ഏറ്റു. 1995 ആഗസ്ത് പത്തിനാണ് ഇത് നടന്നത്. രണ്ടാംഘട്ടം മേല്‍പ്പറഞ്ഞ ധാരണപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഡിസൈനും മറ്റും ഉണ്ടാക്കുന്നതിനും സാധനസാമഗ്രികള്‍ ലഭ്യമാക്കുന്നതിനും നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനും കസള്‍ട്ടന്റായി എസ്എന്‍സി ലാവ്ലിനെ നിശ്ചയിച്ചു. 1996 ഫെബ്രുവരി 24ന് ജി കാര്‍ത്തികേയന്‍ ഇതുസംബന്ധിച്ച് കരാറില്‍ ഒപ്പുവച്ചു. മൂന്നാംഘട്ടം പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായപ്പോഴാണ് നടന്നത്. യുഡിഎഫ് ഒപ്പിട്ട കരാറുകളുടെ അടിസ്ഥാനത്തില്‍ അന്ന് നിശ്ചയിച്ചിരുന്ന വിലയ്ക്ക് സാധനസാമഗ്രികള്‍ സപ്ളൈ ചെയ്യുന്നതിനുവേണ്ടി ലാവ്ലിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള അനുബന്ധ കരാറില്‍ 1997 ഫെബ്രുവരി 10ന് ഒപ്പുവച്ചു. ഒരു ഘട്ടം മറ്റേതിന്റെ തുടര്‍ച്ചയാണ്. ജി കാര്‍ത്തികേയന്‍ ചെയ്തുതുടങ്ങിയത് പൂര്‍ത്തീകരിക്കുകമാത്രമാണ് പിണറായി വിജയന്‍ ചെയ്തത്.

പിണറായി വിജയന് സാധനസാമഗ്രികള്‍ വാങ്ങാന്‍ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നില്ല. കാര്‍ത്തികേയന്‍തന്നെ നിയമസഭയില്‍ വ്യക്തമാക്കിയ കാര്യമാണിത്. കരാറുകളെല്ലാം ഒരു പാക്കേജിന്റെ ഭാഗമാണെന്നും കനഡയില്‍നിന്ന് വായ്പവാങ്ങി ആ പണംകൊണ്ട് മറ്റു രാജ്യങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം സമ്മതിച്ചിട്ടുള്ളതാണ്. അതല്ലെങ്കില്‍ കനേഡിയന്‍ വായ്പ വേണ്ടെന്നുവച്ച് പുതിയ വായ്പ കണ്ടെത്തണം. എംഒയു റൂട്ടിലൂടെ കാര്‍ത്തികേയന്‍ കാര്യങ്ങള്‍ തീരുമാനിച്ചപ്പോഴും അതിനനുസൃതമായി കരാറുകള്‍ ഒപ്പുവച്ചപ്പോഴും ഇതില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ മുഖ്യമന്ത്രിയായിരുന്ന ആന്റണിക്കും യുഡിഎഫ് നേതൃത്വത്തിനും അന്നുതന്നെ തിരുത്താമായിരുന്നില്ലേ? രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ പണി നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാനും പുതിയവ ആവിഷ്കരിക്കാനും വൈദ്യുതിമന്ത്രി പിണറായി വിജയന്‍ നടപടിയെടുത്തു. അപ്പോഴാണ് പണി മുടങ്ങിക്കിടക്കുന്ന കുറ്റ്യാടി എക്സ്റന്‍ഷന്‍ പദ്ധതി ശ്രദ്ധയില്‍പ്പെട്ടത്. ലാവ്ലിന്‍തന്നെയായിരുന്നു കരാറുകാര്‍. കനഡയില്‍നിന്നുതന്നെയായിരുന്നു വായ്പയും. ജി കാര്‍ത്തികേയന്‍ പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ ധാരണപത്രവും കസള്‍ട്ടന്‍സി കരാറും ഒപ്പുവച്ചതുപോലെ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യകാലത്ത് വൈദ്യുതിമന്ത്രിയായിരുന്ന സി വി പത്മരാജനായിരുന്നു കുറ്റ്യാടിയുടെ കാര്യത്തില്‍ ഇവ രണ്ടും ഒപ്പുവച്ചിരുന്നത്. കുറ്റ്യാടി പദ്ധതിയില്‍ ജി കാര്‍ത്തികേയന്റെ പങ്ക് മേല്‍പ്പറഞ്ഞ രണ്ടിനും തുടര്‍ച്ചയായി സാധനസാമഗ്രികള്‍ വാങ്ങുന്നതിനുള്ള സപ്ളൈ കരാറില്‍ ഒപ്പുവച്ചതാണ്. കുറ്റ്യാടി പദ്ധതിയുടെയും പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെയും കരാര്‍നടപടിക്രമങ്ങള്‍ക്ക് ഒരു വ്യത്യാസവും ഇല്ലെന്നുമാത്രമല്ല, കരാര്‍രേഖകളില്‍ പ്രോജക്ടിന്റെ പേരും തീയതിയും തുകയുടെ കാര്യത്തിലുമല്ലാതെ വള്ളിപുള്ളി വ്യത്യാസമില്ല. എല്‍ഡിഎഫ് കാലത്തെ മുടങ്ങിക്കിടന്ന കുറ്റ്യാടി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കുന്നതിനും കരാറുകള്‍ അവസാനഘട്ടത്തില്‍ വന്നിരിക്കുന്ന പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാനും തീരുമാനിച്ചു. വൈദ്യുതി പ്രതിസന്ധിയുടെ ഗുരുതരാവസ്ഥയുടെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ വേഗത്തില്‍ നടത്തുന്നതിനായി ഉത്തമവിശ്വാസത്തോടെ എടുത്ത തീരുമാനമായിരുന്നു ഇത്.

പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ കരാറുകളും അവയുടെ നടത്തിപ്പും ഇന്ന് സിബിഐകേസായി വന്നുനില്‍ക്കുകയാണ്. പിണറായി വിജയന്‍ സംസ്ഥാനത്തിന് നഷ്ടംവരുത്തുന്നതിനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കാളിയായി എന്നാണ് കേസ്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെ കാലത്തുമുള്ള എട്ടുപേരുടെ പേരിലും കേസുണ്ട്. എന്നാല്‍, യുഡിഎഫിന്റെ കാലത്ത് മന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്റെ പേരില്‍ കേസില്ല! ഗൂഢാലോചനയെങ്കില്‍ പിണറായി വിജയന്‍ മന്ത്രിയായതിനുശേഷമല്ലല്ലോ കരാര്‍ നടപടികള്‍ തുടങ്ങിയത്. കാര്‍ത്തികേയന്‍ തുടങ്ങിവച്ച ക്രിമിനല്‍ ഗൂഢാലോചന കണ്ടുപിടിച്ചു തള്ളിപ്പറഞ്ഞില്ല എന്നുമാത്രമല്ലേ പിണറായി വിജയന്റെമേല്‍ കുറ്റമാരോപിക്കാന്‍ കഴിയുക? എങ്ങനെ അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് പ്രതിയാക്കാനാകും?

യുഡിഎഫിന്റെ കാലത്ത് ചീഫ് എന്‍ജിനിയറായിരുന്ന രാധാകൃഷ്ണപിള്ളയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണത്രേ യുഡിഎഫ് പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ പുനരുദ്ധാരണത്തിന് തീരുമാനമെടുത്തത്. ആ തീരുമാനത്തിനെ മുന്നോട്ടുകൊണ്ടുപോകുകമാത്രമാണ് പിണറായി വിജയന്‍ ചെയ്തത് എന്ന വാദം നിരര്‍ഥകമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുവാദത്തിന് അടിസ്ഥാനം ഈ ലേഖനത്തിന്റെ തുടക്കത്തില്‍ നല്‍കിയ ഉദ്ധരണിയിലുണ്ട്. ബാലാനന്ദന്‍ കമ്മിറ്റിയുടെ ശുപാര്‍ശ ഇലക്ട്രിസിറ്റി ബോര്‍ഡ് അംഗീകരിച്ച് സര്‍ക്കാരിന് നല്‍കിയതോടെ കാര്‍ത്തികേയന്‍ ചെയ്ത കാര്യങ്ങളെല്ലാം അസാധുവായിപോലും. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു വിരുദ്ധമായി പിന്നെയും പുനരുദ്ധാരണ പരിപാടിയുമായി മുന്നോട്ടുപോയതിന് 'ഉത്തരവാദി' പിണറായി വിജയന്‍മാത്രമാണ്. അങ്ങനെ കാര്‍ത്തികേയന്‍ ഗൂഢാലോചനക്കേസില്‍നിന്ന് പുറത്തുപോയി.

ബാലാനന്ദന്‍ കമ്മിറ്റി പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ പദ്ധതികളെക്കുറിച്ച് പഠിക്കാനുള്ള കമ്മിറ്റിയായിരുന്നില്ല. പൊതുവില്‍ കേരളത്തിലെ വൈദ്യുതി മേഖലയെക്കുറിച്ചുള്ള പഠനത്തിനുള്ള കമ്മിറ്റിയായിരുന്നു. കമ്മിറ്റിയെ നിയോഗിച്ചത് കേരള സര്‍ക്കാരാണ്. കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നതുപോലെ ബോര്‍ഡിനല്ല. വൈദ്യുതിമന്ത്രി പിണറായി വിജയനാണ്. ബോര്‍ഡോ സര്‍ക്കാരോ ഈ റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ചിട്ടുമില്ല. മറിച്ച് ഇതിലെ നാനാവിധ നിര്‍ദേശങ്ങള്‍ പരിഗണിക്കുകയും സാഹചര്യമനുസരിച്ച് അവയില്‍ പലതും പ്രാവര്‍ത്തികമാക്കുകയുമാണ് ചെയതത്. എത്ര വിദഗ്ധമായിട്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കാര്‍ത്തികേയനെ കുറ്റവിമുക്തനാക്കുന്നത്? കാര്‍ത്തികേയന്‍ വച്ച പഠനം പുനരുദ്ധാരണം വേണമെന്നും പിണറായി വിജയന്‍ വച്ച പഠനം വേണ്ടെന്നും പറഞ്ഞു. അതുകൊണ്ട് കാര്‍ത്തികേയന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. എല്ലാ തെറ്റും പിണറായിയുടേതുമാത്രം. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിക്കുന്നതാകട്ടെ കെഎസ്ഇബി സപ്ളൈ കരാര്‍ ഒപ്പിടുന്നതിന് 10 ദിവസം മുമ്പുമാത്രമാണ്. ആ റിപ്പോര്‍ട്ട് പരിശോധിക്കുകയോ എന്തെങ്കിലും തീരുമാനമെടുക്കുകയോ ചെയ്തിരുന്നില്ല. അതുകൊണ്ട് ഈ റിപ്പോര്‍ട്ട് തള്ളുകയോ കൊള്ളുകയോ ചെയ്യുന്ന പ്രശ്നം ആ സന്ദര്‍ഭത്തില്‍ ഉദിച്ചിരുന്നില്ല. ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കിട്ടിയിട്ട് അതു പഠിച്ചിട്ടുപോരേ അനന്തര നടപടി എന്നു ചോദ്യമുന്നയിക്കുന്നവര്‍ അന്ന് വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള തിരക്കിനെ മറന്നുപോകുന്നു. കാര്യങ്ങള്‍ എത്രയുംപെട്ടെന്ന് നടപ്പാക്കുക എന്നതിനായിരുന്നു ഊന്നല്‍.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് ചോദിക്കാനുള്ള ചോദ്യം ഇതാണ്: എല്‍ഡിഎഫ് കാലത്ത് ഒപ്പിട്ട അനുബന്ധ കരാറില്‍ നിങ്ങളുടെ കാലത്ത് ലാവ്ലിനുമായി ധാരണയിലെത്താതിരുന്ന എന്തെങ്കിലും ഒന്നു ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? നിങ്ങള്‍ ഒപ്പിട്ട കസള്‍ട്ടന്‍സി കരാറില്‍ സാധനസാമഗ്രികള്‍ ഓരോന്നിനുമുള്ള സ്പെസിഫിക്കേഷന്‍സും വിലയും സംബന്ധിച്ച് തീരുമാനമെടുത്തിരുന്നില്ലേ? ആ വിലയില്‍ ഒരു മാറ്റവും വരുത്തിയില്ല എന്നുമാത്രമല്ല, 1995ല്‍ നിശ്ചയിച്ച വിലയില്‍ പദ്ധതി നിര്‍വഹണകാലത്ത് ലഭ്യമാക്കണമെന്നായിരുന്നില്ലേ കരാര്‍? മാത്രമല്ല, വിദേശത്തുനിന്ന് ഇങ്ങനെ വാങ്ങേണ്ടുന്ന സാമഗ്രികളുടെ തുക 182 കോടിയില്‍നിന്ന് 131 കോടി രൂപയായി കുറയ്ക്കുകയല്ലേ പിണറായി വിജയന്റെ കാലത്ത് ചെയ്തത്? ഇക്കാര്യത്തില്‍മാത്രമല്ല, പലിശയിലും കസള്‍ട്ടന്‍സി ഫീസിലും മറ്റെല്ലാ ഫീസിനങ്ങളിലും നിങ്ങള്‍ അംഗീകരിച്ചതിനേക്കാള്‍ താഴ്ന്ന നിരക്കിലല്ലേ അവസാന കരാര്‍ ഒപ്പിട്ടത്? പക്ഷേ, ഇതുചെയ്ത പിണറായി വിജയനെ പ്രതിയാക്കുകയും കാര്‍ത്തികേയനെ കുറ്റവിമുക്തനാക്കുകയും ചെയ്യുന്നതാണ് സിബിഐ കേസ് രാഷ്ട്രീയപ്രേരിതം എന്നുപറയുന്നതിനുള്ള ഏറ്റവും പ്രധാന തെളിവ്.

പിണറായി വിജയന്‍ ലാവ്ലിനിനുള്ള കസള്‍ട്ടന്‍സി ഫീസ് യുഡിഎഫ് നിശ്ചയിച്ച 24 കോടിയില്‍നിന്ന് 17 കോടിയായി കുറച്ചു എന്ന എന്റെ നിരീക്ഷണത്തിന് തിരുവഞ്ചൂരിന്റെ പ്രതികരണം രസകരമാണ്. "374.5 കോടി രൂപയുടെ പദ്ധതിക്ക് 24.04 കോടി രൂപ കസള്‍ട്ടന്‍സി തുക വരുന്നത് അധികമെന്ന് കണക്കാക്കാന്‍ പറ്റുമോ എന്ന് കെഎസ്ഇബിയിലെ സമാന കരാറുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും'' എന്നാണ്. എന്താണ് ഇതിനര്‍ഥം? കാര്‍ത്തികേയന്റെ കാലത്ത് കസള്‍ട്ടന്‍സി കരാര്‍ ഒപ്പിടുമ്പോള്‍ത്തന്നെ പദ്ധതിച്ചെലവ് 374.5 കോടി രൂപ ആകും എന്ന വസ്തുത കണക്കിലെടുത്തായിരുന്നു 24.04 കോടി രൂപ കസള്‍ട്ടന്‍സി തുകയായി നല്‍കാന്‍ ഇടയായത് എന്നല്ലേ. അപ്പോള്‍പിന്നെ 374.5 കോടി രൂപ ചെലവഴിച്ചത് കൂടുതലാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തവും കാര്‍ത്തികേയനും യുഡിഎഫിനുമുള്ളതാണ്. ഈ തുകയ്ക്ക് നവീകരണം നടത്താന്‍ കെഎസ്ഇബിയെ ബാധ്യതപ്പെടുത്തിയ കാര്‍ത്തികേയനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എല്ലാ അന്വേഷണവും ആവശ്യമാണെന്ന് മേനിപറയുന്ന തിരുവഞ്ചൂര്‍ ആവശ്യപ്പെടുമോ എന്നാണ് നമുക്കിനി അറിയേണ്ടത്.

*
ഡോ. ടി എം തോമസ് ഐസക്. കടപ്പാട്: മാതൃഭൂമി

abhilash attelil said...

സി യെ ജി റിപ്പോര്‍ട്ടിന്റെ ഇ ഭാഗം ഒന്നു വായിക്കുക
There were no records available to show that
further funding was made towards the project (April 2005). The MOU has
also not been renewed after March 2002 for reasons not on record.
March2002 ഇല്‍ അധികാരത്തില്‍ ഇരുന്ന ആന്റണിയും കടവൂരും എം ഓ യു പുതുക്കാതെ ക്യാന്‍സര്‍ സെന്ററിനുല്ല പൈസ നഷ്ട പെടുത്തിയതു കുഴപ്പമില്ലേ?കരാറു ഒപ്പിടാന്‍ സാഹചര്യം ഒരുക്കിയ,ഇതേ മോടെലില്‍ തന്നെ കുറ്റിയാടികരാര്‍ ലാവലിനുമായി ഒപ്പിട്ട കാര്‍ത്തികേയന്‍ പ്രതി അല്ലാത്ത്താതെ എന്തുകൊണ്ട്.ക്യാനടയില്‍ ലാവലിനുമായി ചര്ച്ച നടത്താന്‍ പോയ സംഘത്തിന്റെ നേതാവ് നായനാര്‍ പ്രെതിയല്ലേ?കരാറു ഒപ്പിടാന്‍ 'ഗൂഢാലോചന' നടത്തിയ വി എസ് അടക്കമുള്ള നേതാക്കള്‍ പ്രതി അല്ലാത്തത് എന്തുകൊണ്ട്. അഴിമതി ഉണ്ടെങ്കില്‍ മുഗം നോക്കാതെ നടപടി എടുക്കണ്ടേ.അതിന് പകരം പിണറായി മാത്രം ആക്രമിക്കുനത്തില്‍ മറ്റെന്തോ കാരണം ഇല്ലെ? ഒരു കാര്യം കൂടി ഓര്‍ക്കണം കാര്‍ത്തികേയന്‍ മിക്ക കരാറുകളും ടെണ്ടര്‍ വിളിക്കാതെ ഒപ്പിട്ടപ്പോള്‍ പിണറായി ഒപ്പിട്ട പതിനാല് കരാറുകളില്‍ ടെണ്ടര്‍ വിളിക്കാത്തത് ഇതിനു മാത്രം ആയിരുന്നു

Manikandan said...

കാളിദാസൻ മറുപടിയ്ക്കു വളരെ നന്ദി.

എസ് എൻ സി ലാവലിനുമായി പിണറായി വിജയൻ ഒപ്പുവെച്ച കരാർ ഒരുപാട് പഴുതുകൾ നിറഞ്ഞ ഒന്നായിരുന്നു എന്നു മനസ്സിലാക്കാൻ ഈ പോസ്റ്റും ഇതിൽ നടന്ന ചർച്ചകളും വഴി സാധിച്ചു. ഈ പഴുതുകളും ഇത് ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളേയുംപറ്റി ഉദ്യോഗസ്ഥരും, പാർട്ടി കമ്മറ്റിയും, മറ്റു സാങ്കേതിക ഏജൻസികളും നൽകിയ മുന്നറിയിപ്പുകൾ അദ്ദേഹം അവഗണിച്ചു. കൺസൽട്ടസി കരാർ മാറി പുതിയ കരാർ ഒപ്പുവെച്ചപ്പോഴും ലാവിലിന് കൺസൽട്ടസി ഫീസ് നൽകി. ലാവ്‌ലിൻ സംഘടിപ്പിച്ചുതരാം എന്നു പറഞ്ഞ 98 കോടി രൂപയുടെ ഗ്രാന്റിന്റെ ലഭ്യത ഉറപ്പുവരുത്തുന്ന നിർദ്ദേശങ്ങൾ / നിബന്ധനകൾ കരാറിൽ ഉൾപ്പെടുത്തിയില്ല. ഇതെല്ലാം പൊതു ഖജനാവിന് കോടികളുടെ നഷ്ടം വരുത്തി. പൊതുഖജനാവിന് നഷ്ടം വരുകയും, മറ്റൊരു വ്യക്തിക്ക് അനർഹമായ സാമ്പത്തിക ലാഭം ഉണ്ടാക്കുകയും ചെയ്തുവെങ്കിൽ അതിനു കാരണക്കാരായവർ തീർച്ചയായും ശിക്ഷ അർഹിക്കുന്നു. ഈ കേസിൽ പൊതുഖജനാവിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെന്നത് എല്ലാവരും അംഗീകരിച്ച വസ്തുതയാണ്. അതുകൊണ്ട് തന്നെ ശിക്ഷയും ഉറപ്പ്. ഇതാവാം ഈ കേസ് കോടതിയിൽ നേരിടുന്നതിനുള്ള ധൈര്യം ആരോപണവിധേയവരായവർക്കില്ലാത്തതിന് കാരണം.

പിന്നെ ടെൿനിക്കാലിയ എന്ന സ്ഥാപനത്തിന് കാനഡയിൽ നിന്നും എത്ര തുക കിട്ടി എന്നതും, അതിൽ എത്ര തുക മലബാർ കാൻസർ സെന്ററിനുവേണ്ടി വിനിയോഗിച്ചു എന്നതും പരിശോധിച്ചാലേ ഇതിൽ നടന്നതായി സംശയിക്കുന്ന സാമ്പത്തിക അഴിമതിയുടെ വിവരങ്ങൾ ലഭ്യമാവൂ. ലാവ്‌ലിൻ 25 കോടിയോളം രൂപ കാനഡയിൽ മലബാർ കാൻസർ സെന്ററിന്റെ പേരിൽ പിരിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിയിൽ വിധിയിൽ സൂചനയുണ്ട്. ടെൿനിക്കാലിയക്ക് മലബാറ് കാൻസർ സെന്ററിനു വേണ്ടി കിട്ടിയത് 12കോടി മാത്രം.

kaalidaasan said...

മണികണ്ഠന്‍ ,

ഈ കേസിൽ പൊതുഖജനാവിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെന്നത് എല്ലാവരും അംഗീകരിച്ച വസ്തുതയാണ്. അതുകൊണ്ട് തന്നെ ശിക്ഷയും ഉറപ്പ്. ഇതാവാം ഈ കേസ് കോടതിയിൽ നേരിടുന്നതിനുള്ള ധൈര്യം ആരോപണവിധേയവരായവർക്കില്ലാത്തതിന് കാരണം.

അതു തന്നെയാണ്. കോടതിയില്‍ നേരിടുന്നതിനുള്ള ധൈര്യം ഇല്ല. അതുകൊണ്ടാണ്, സി ബി ഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന സമയത്തുതന്നെ ഒരു മാര്‍ച്ച്സംഘടിപ്പിച്ചത്. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ വേണ്ടി എന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷെ ഈ മാര്‍ച്ചില്‍ പ്രസംഗിക്കുന്നവരുടെ പറച്ചില്‍ മുഴുവനും സി ബി ഐ യെ ചീത്ത പറയുക, കോണ്‍ഗ്രസിനെ ചീത്ത പറയുക, മാധ്യമങ്ങളെ ചീത്ത പറയുക, ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ വി എസിനെ ചീത്ത പറയുക, എന്നെല്ലാമായിപ്പോയി. എന്തൊക്കെയാണ്, ഇ പി ജയരാജന്‍ പുലമ്പുന്നത്. അടുത്ത ഷാജി കൈലാസ് ചിത്രത്തിലേക്കു വേണ്ടതെല്ലം അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ട്. പോരാത്തത് സുധാകര മന്ത്രിയുടെ വിലാപങ്ങളിലും .


ലാവ്‌ലിൻ 25 കോടിയോളം രൂപ കാനഡയിൽ മലബാർ കാൻസർ സെന്ററിന്റെ പേരിൽ പിരിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിയിൽ വിധിയിൽ സൂചനയുണ്ട്. ടെൿനിക്കാലിയക്ക് മലബാറ് കാൻസർ സെന്ററിനു വേണ്ടി കിട്ടിയത് 12കോടി മാത്രം.


ഇതുപോലെ പലതും നടന്നിരിക്കാം . ക്യന്‍സര്‍ സെന്ററിനു കിട്ടേണ്ട പണം മറ്റു വഴിക്ക് തിരിച്ചും വിട്ടിരിക്കാം . അതെല്ലാം കുറ്റപത്രം സമര്‍പിച്ച്, വിചാരണ നടന്നാലേ അറിയാന്‍ പറ്റൂ. കളക്കളി നടത്തിയിട്ടുള്ളവര്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതും വിചാരണ നടത്തുന്നതും തടയാന്‍ സര്‍വ്വ ശക്തിയുമെടുത്ത് പയറ്റുന്നു.

കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ചരിത്രത്തില്‍ , കുറ്റം ആരോപിക്കപ്പെട്ട ഒരാള്‍ക്ക് വേണ്ടി പൊരുതാന്‍ , കുറ്റം തെളിയിക്കപെട്ടതല്ല, പാര്‍ട്ടിയുടെ സകല വിഭവങ്ങളും ഉപയോഗപെടുത്തുന്നു, എന്നത് തന്നെ ഇതിലെന്തോ അരുതാത്തതു നടന്നു എന്നതിനു തെളിവാണ്.


അഭിലാഷ് പ്രസിദ്ധപെടുത്തിയ ഐസ്സക്കിന്റെ ലേഖനത്തില്‍ രസകരമായ ഒരു വാചകമുണ്ട്.

1995 ആഗസ്ത് പത്തിനാണ് ഇത് നടന്നത്. രണ്ടാംഘട്ടം മേല്‍പ്പറഞ്ഞ ധാരണപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഡിസൈനും മറ്റും ഉണ്ടാക്കുന്നതിനും സാധനസാമഗ്രികള്‍ ലഭ്യമാക്കുന്നതിനും നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനും കസള്‍ട്ടന്റായി എസ്എന്‍സി ലാവ്ലിനെ നിശ്ചയിച്ചു. 1996 ഫെബ്രുവരി 24ന് ജി കാര്‍ത്തികേയന്‍ ഇതുസംബന്ധിച്ച് കരാറില്‍ ഒപ്പുവച്ചു.

എത്ര സമര്‍ദ്ധമായി വളച്ചൊടിക്കുന്നു. യധാര്‍ത്ഥത്തില്‍ ഡിസൈനും മറ്റും ഉണ്ടാക്കുന്നതിനും സാധനസാമഗ്രികള്‍ ലഭ്യമാക്കുന്നതിനും നിര്‍മാണത്തിനും വഹിക്കുന്നതിനും എല്ലാറ്റിനും കൂടി മേല്‍നോട്ടം വഹിക്കുന്നതിനാണ്, കണ്‍സള്‍ട്ടന്റായി ലാവലിനെ നിശ്ചയിച്ചത്. ഐസ്സക്ക് പിരിച്ചെഴുതിയപ്പോള്‍ അര്‍ത്ഥം മാറിയത് കണ്ടോ?

അതിനുള്ള ഫീസ് 42 ലക്ഷം കനേഡിയന്‍ ഡോളറും . അതായത് 26 കോടി രൂപ. ഇതു വായിക്കുന്ന ഏതു കൊച്ചുകുട്ടിക്കും മനസിലാവും , ഈ തുക ഏതെങ്കിലും സാധന സാമഗ്രികള്‍ സപ്പ്ളൈ ചെയ്യാനല്ല എന്ന്. ഐസ്സക് ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത് ആരും മുഖവിലക്കെടുക്കില്ല. കാര്‍ത്തികേയന്‍ ഒപ്പിട്ടത് 26 കോടി രൂപക്കുള്ള വെറും കണ്‍സള്‍ട്ടന്‍സി കരാര്‍ മാത്രമായിരുന്നു. അനുബന്ധമയി ചേര്‍ത്ത പട്ടികയില്‍ ആവശ്യമുള്ള സാധന സാമഗ്രികളുടെ പേരുണ്ടായിരുന്നു എന്നു മാത്രം . അതു സപ്പ്ളൈ ചെയ്യണമെങ്കില്‍ വേറേ കരാറുണ്ടാക്കണമായിരുന്നു. പിണറായി ആ കരാറുണ്ടാക്കി. 374.5 കോടി രൂപക്ക്. ഇതേ പണി ലാവലിന്റെ എഞ്ചിനീയര്‍ 242 കോടി രൂപക്കു ചെയ്യാമെന്ന് ഒരു റിപ്പോര്‍ട്ടും നല്‍കിയിരുന്നു. അതായത്, 132.5 കോടി രൂപ യാതൊരു കാരണവുമില്ലാതെ ലാവലിനു നല്‍കി എന്നാണ്. അതില്‍ നിന്നാണ്, 98 കോടി ക്യാന്‍സര്‍ സെന്റര്‍ പണം എന്ന പേരില്‍ തിരിമറി നടത്തിയിട്ടുള്ളത്. അതെവിടെ പോയി എന്ന് വിചാരണയില്‍ പുറത്തു വന്നേക്കാം . പിണറായിയോ കൂടെയുള്ളവരോ അത് കൈപ്പറ്റിയിട്ടില്ലെങ്കില്‍ എന്തിനാണ്, വെറുതെ പേടിക്കുന്നത്?

keralafarmer said...
This comment has been removed by the author.
keralafarmer said...

അങ്ങനെയൊരു കത്ത്‌ അയച്ചിട്ടില്ല: സി.പി.എം. കേന്ദ്ര നേതൃത്വം
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പി.ബി. അംഗം ഇ. ബാലാനന്ദന്‍ സി.പി.എം. ജനറല്‍ സെക്രട്ടറിക്ക്‌ അയച്ചതെന്നു ചൂണ്ടിക്കാട്ടി ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച കത്ത്‌ കെട്ടിച്ചമച്ചതാണെന്നു പാര്‍ട്ടി കേന്ദ്ര നേതൃത്വം വ്യക്‌തമാക്കി.

ലാവ്‌ലിന്‍ കരാറുമായി ബന്ധപ്പെട്ടു വാര്‍ത്തകളില്‍ പറയുന്ന വിധത്തിലുള്ള യാതൊരു കത്തും ബാലാനന്ദന്‍ അയച്ചിട്ടില്ലെന്നു സി.പി.എം. പത്രക്കുറിപ്പില്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട കേരളത്തിലെ ചിലര്‍ സി.പി.എമ്മിനെ അപകീര്‍ത്തിപ്പെടുത്താനായി നടത്തുന്ന ആസൂത്രിത നീക്കമാണ്‌ ഇതിനു പിന്നിലെന്നു കേന്ദ്ര നേതൃത്വം കുറ്റപ്പെടുത്തി.
കത്തുനിഷേധം മുഖം രക്ഷിക്കാനുള്ള ശ്രമം: ജനശക്‌തി
തിരുവനന്തപുരം: ലാവ്‌ലിന്‍ കരാര്‍ സംബന്ധിച്ച്‌ സി.പി.എം. ജനറല്‍ സെക്രട്ടറിക്ക്‌ ഇ.ബാലാനന്ദന്‍ നല്‍കിയ കത്തു കൃത്രിമമാണെന്നു പറഞ്ഞ്‌ പിണറായി വിജയന്റെ മുഖം രക്ഷിക്കാന്‍ കേന്ദ്രനേതൃത്വം നടത്തുന്ന ശ്രമം പാര്‍ട്ടിയുടെ മുഖം നഷ്‌ടപ്പെടുത്തുകയാണെന്നു ജനശക്‌തി പത്രാധിപ സമിതി അംഗങ്ങളായ എന്‍.സുഗതനും ജി.ശക്‌തിധരനും കുറ്റപ്പെടുത്തി.

സി.പി.എം. വിമതപ്രസിദ്ധീകരണമായ ജനശക്‌തിയിലാണ്‌ ബാലാനന്ദന്റെ കത്ത്‌ പ്രസിദ്ധപ്പെടുത്തിയിരുന്നത്‌. കോഴ വിവാദങ്ങളും കുംഭകോണങ്ങളുമുണ്ടാകുമ്പോള്‍ കൈ കഴുകുന്ന സ്വഭാവമുള്ള ഇതര പാര്‍ട്ടികളുടെ സ്വഭാവമാണ്‌ ഇപ്പോള്‍ സി.പി.എം. കാണിക്കുന്നത്‌. പാര്‍ട്ടിക്കുള്ളില്‍ രൂപം കൊണ്ട ആശയസമരങ്ങളായ നാലാം ലോകം, ലാവ്‌ലിന്‍ കരാര്‍, ഡോ.തോമസ്‌ ഐസക്കിന്റെ സാമ്രാജ്യത്വ ദാസ്യം എന്നീ വിഷയങ്ങളില്‍ അന്ത്യശ്വാസം വരെ വ്യത്യസ്‌തവും സുദൃഢവുമായ നിലപാടാണു ബാലാനന്ദനുണ്ടായിരുന്നത്‌. നാലാം ലോക വിഷയത്തില്‍ ചില തിരുത്തലുകള്‍ക്കു പാര്‍ട്ടി കേന്ദ്രനേതൃത്വം നിര്‍ബന്ധിതമായെങ്കിലും മറ്റു രണ്ടു വിഷയങ്ങളിലും ബാലാനന്ദന്റെ നിലപാടുകള്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ പോലും പാര്‍ട്ടി തയാറായില്ല. ലാവ്‌ലിന്‍ കരാര്‍ സംബന്ധിച്ചു താന്‍ നല്‍കിയ രണ്ടു കത്തുകള്‍ക്കു പാര്‍ട്ടിനേതൃത്വം വേണ്ടത്ര ഗൗരവം കല്‌പിക്കാതിരുന്നതില്‍ അദ്ദേഹം ഖിന്നനായിരുന്നു. പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയില്‍നിന്നു തിരുവനന്തപുരത്തേക്കു മാറ്റിയശേഷം രണ്ടു സന്ദര്‍ഭങ്ങളില്‍ ഈ കത്തിനെക്കുറിച്ച്‌ ബാലാനന്ദന്‍ പ്രകാശ്‌ കാരാട്ടുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നതു ബാലാനന്ദനെ അടുത്തറിയാവുന്നവര്‍ക്കെല്ലാം ബോധ്യമുള്ളതാണ്‌. കത്തുകളുടെ അടിസ്‌ഥാനത്തില്‍ സുകുമോള്‍ സെന്‍ ഏകാംഗ കമ്മിഷനായി കേരളത്തില്‍വന്നു തെളിവെടുത്തെങ്കിലും അത്തരം അന്വേഷണമേ നടക്കുന്നില്ലെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു സംസ്‌ഥാനനേതൃത്വവും കേന്ദ്രനേതൃത്വവും അന്നും മുതിര്‍ന്നത്‌. ജീവിച്ചിരുന്ന ബാലനന്ദനെക്കാള്‍ അന്തരിച്ച ബാലാനന്ദനെ ക്രൂരമായി അവഹേളിക്കുകയാണു കത്തില്ലെന്ന നിഷേധക്കുറിപ്പിലൂടെ കേന്ദ്രനേതൃത്വം ചെയ്‌തിരിക്കുന്നതെന്നു ജനശക്‌തി പത്രാധിപസമിതി വ്യക്‌തമാക്കി.

കത്തിന്റെ ഉള്ളടക്കത്തെയോ സാധുതയെയോ സംബന്ധിച്ച്‌ ഒരു സംശയവും ജനശക്‌തിക്കില്ലെന്നും വിശ്വാസ്യതയുടെ അവസാനത്തെ കണികയും സി.പി.എം. കൈവിട്ടുകളയുന്നതിലെ ആശ്‌ചര്യവും നിരാശയും മാത്രമേയുള്ളുവെന്നും സുഗതനും ശക്‌തിധരനും പറഞ്ഞു.
Courtesy: Mangalam 8-2-09

Unknown said...

ഓഫ്: ലാവലിന്‍ വിവാദത്തോടെ ബ്ലോഗുകള്‍ക്ക് നല്ല പ്രചാരം ലഭിച്ചു വരുന്നുണ്ട് എന്നത് നല്ല കാര്യം തന്നെ. “ലാവലിന്‍ രേഖകള്‍ ഇന്റര്‍നെറ്റില്‍”

keralafarmer said...

ഈ. ബാലാനന്ദന്‍ പ്രകാശ് കാരാട്ടിനയച്ച കത്തിന്റെ പൂര്‍ണരൂപം ജനശക്തി പ്രസിദ്ധീകരിച്ചത്

Suraj said...

നല്ല പോസ്റ്റും, പോസ്റ്റിനൊത്തുയര്‍ന്ന കമന്റുകളും അങ്കിളേ.

ഇതുവരെയുള്ള അറിവു വച്ചുള്ള ചില സംശയങ്ങള്‍ :

സി.ഏ.ജി റിപ്പോര്‍ട്ട് വായിച്ചാല്‍ 1990 മുതല്‍ക്ക് ഇങ്ങോട്ട് വൈദ്യുതിബോര്‍ഡില്‍ ഉണ്ടായിട്ടുള്ള പല തലങ്ങളിലെ തീരുമാനങ്ങളില്‍ വിപുലമായ ഒരു അഴിമതി സാധ്യത മണക്കുന്നുണ്ട് എന്നത് സമ്മതിക്കാം. പക്ഷേ അതില്‍ യു.ഡി.എഫിലെയും എല്‍.ഡി.എഫിലെയും രാഷ്ട്രീയക്കാര്‍ പ്രതിപ്പട്ടികയില്‍ ഇടം പിടിക്കേണ്ടതായിരുന്നു. കാരണം, യു.ഡി.എഫ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ധാരണാ പത്രങ്ങളും കണ്‍സല്‍ട്ടന്‍സി കരാറും മാത്രമാണൊപ്പിട്ടത് എന്ന് വാദിച്ചാലും ലാവലിനില്‍ നിന്ന് 2001ല്‍ ലഭിച്ച ആദ്യവും അവസാനത്തേതുമായ പണത്തിന്റെ ഗഡുവിനു ശേഷം യു.ഡി.എഫ് സര്‍ക്കാര്‍ എന്തേ ആ എം.ഓ.യു പുതുക്കിയില്ല ? (അതിനു മുന്‍പത്തെ ഇടത് സര്‍ക്കാര്‍ എം.ഓ.യു വിനെ കരാര്‍ എന്ന നിലയിലേക്കുയര്‍ത്തിയില്ലെങ്കില്‍ പോലും 6 മാസം കൂടുമ്പോള്‍ അത് അസാധുവാകാതെ പുതുക്കിക്കൊണ്ടിരിക്കയെങ്കിലും ചെയ്തു എന്നോര്‍ക്കാം) അപ്പോള്‍ ഈ ഗ്രാന്റ് തുക നഷ്ടപ്പെടുത്തിയതില്‍ 2002ലെ സര്‍ക്കാരിനു ഒരു പങ്കുമില്ലേ ?

കാന്‍സര്‍ സെന്റര്‍ വൈദ്യുതി വകുപ്പിനു കീഴിലുള്ള ഒരു ഓട്ടോണമസ് സ്ഥാപനമാണ് - അതിലെ ഗവേണിംഗ് ബോഡിയില്‍ ഉള്ളത് സര്‍ക്കാരിന്റെ നോമിനികളും. അങ്ങനെയിരിക്കെ, 2001നു ശേഷം ലാവലിന്‍ പറഞ്ഞ ഗ്രാന്റ് കിട്ടാതായത് കാന്‍സര്‍ സെന്റര്‍ ഭരിച്ചവരൊന്നും അറിഞ്ഞില്ലേ ? തുക ടെക്നിക്കാലിയയ്ക്കാണ് കിട്ടാതായത് എങ്കിലും സെന്ററിന്റെ പണി സൂപ്പര്‍വൈസ് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം അറിയാതിരിക്കില്ലല്ലോ. ചുരുങ്ങിയത് പണി മുടങ്ങുമ്പോഴെങ്കിലും എന്തേ എന്ന് അന്വേഷിക്കില്ലേ ?

1999 മുതല്‍ 2003 വരെയുള്ള കാലത്ത് നടന്ന പണികളിലെ ടര്‍ബൈനുകളുടെയും റണ്ണര്‍ ബക്കറ്റുകളുടെയും മറ്റും ടെക്നിക്കല്‍ പ്രശ്നങ്ങളടക്കം പലതും അക്കമിട്ട് സി.എ.ജി റിപ്പോര്‍ട്ടില്‍ ഇട്ടിരിക്കുന്നു. പുനരുത്ഥാന ജോലിയുടെ ഭാഗമായി തങ്ങള്‍ സ്ഥാപിച്ച P-I-D governorകള്‍ പിന്നീട് റിപ്പയര്‍ ചെയ്യാനാവാത്തവിധം കേടായതായി 2004ല്‍ ലാവലിന്‍ സമ്മതിച്ചിട്ടും അവ മാറ്റിസ്ഥാപിക്കാനോ നഷ്ടം ലാവലിനില്‍ നിന്ന് വീണ്ടെടുക്കാനോ ഒരു നടപടിയും വൈദ്യുത ബോഡ് സ്വീകരിച്ചില്ല എന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. അപ്പോള്‍ 2004ല്‍ ലാവലിന്‍ തന്നെ സാധനം ചീത്തയായകാര്യം സമ്മതിച്ചിട്ടും നടപടിയെടുക്കാതിരുന്ന സര്‍ക്കാര്‍ കുറ്റകൃത്യത്തില്‍ പങ്കാളിയല്ലേ ?

[ഇതിന് കരാറില്‍ ക്ലോസ് ഉണ്ടായിരുന്നില്ല എന്ന് സി.എ.ജി പറയുന്നത് തെറ്റാണ് - കരാറിന്റെ അനെക്ഷര്‍ 1E യില്‍ ഈ കേടായ സാധനം റിപ്പയര്‍ചെയ്യുകയോ മാറ്റിവച്ചുതരുകയോ ചെയ്യും എന്ന വാറന്റി വ്യക്തമാക്കുന്നുണ്ട്.]

2001ല്‍ ഇടത് സര്‍ക്കാര്‍ മാറി യു.ഡി.എഫ് വന്നു. സി.ഏ.ജി ചോദിച്ച കാര്യങ്ങള്‍ക്ക് മുട്ടു ന്യായങ്ങള്‍ കൊണ്ട് വിശദീകരണം നല്‍കിയത് 2005ല്‍ ഭരിച്ച യു.ഡി.എഫ് സര്‍ക്കാരാണ്. എന്താ അപ്പോള്‍ അവര്‍ക്ക് ഇത് cover up ചെയ്യാന്‍ ഇത്ര താല്പര്യമുണ്ടായത് ?

പിന്നെ, ടെക്നിക്കാലിയയ്ക്ക് വിദേശപണം പിന്നീട് വന്നിട്ടുണ്ടെങ്കില്‍ അത് തപ്പിയെടുക്കാന്‍ ഇത്ര പാടുണ്ടോ ? ആദ്യ ഗഡു കാനഡയില്‍ നിന്നും അവര്‍ സ്വീകരിച്ചതു തന്നെ കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയായിരുന്നില്ലേ ? ടെക്നിക്കാലിയ സാമാന്യം അറിയപ്പെടുന്ന ഒരു സ്ഥാപനമാണ്. പരിയാരം മെഡിക്കല്‍ കോളെജിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതും (എം.വി.രാഘവന്‍ മന്ത്രിയായിരുന്നപ്പോള്‍ നല്‍കിയ കരാറ്) അവരു തന്നെയാണ്‍.

ഇന്ത്യന്‍ ന്യൂക്ലിയര്‍ ആയുധ പ്രോജക്റ്റുകളുടെ പശ്ചാത്തലത്തില്‍ കാനഡ ഇന്ത്യയ്ക്കു നല്‍കുന്ന വിദേശസഹായം നിയന്ത്രിച്ചതാണ് ഗ്രാന്റിന്റെ ബാക്കി വരാത്തതിനു കാരണം എന്നൊരു ഊഹം തോമസ് ഐസക്കിന്റെ ലേഖനത്തില്‍ പറയുന്നു. അതിന്റെ സാധ്യത എന്താണ് ?

ഓഫ്:
ഉപ്പ് തിന്നവന്‍/തിന്നവര്‍ വെള്ളം കുടിക്കുക തന്നെ വേണം. പക്ഷേ വെള്ളം കുടിപ്പിക്കുമ്പോള്‍ സെലക്റ്റ് ചെയ്ത് ചിലരെ ഒഴിവാക്കുന്നതിലെ ഞായമാണ് മനസിലാവാത്തത്.

അനില്‍@ബ്ലോഗ് // anil said...

അങ്കിളേ,
ബ്ലോഗ്ഗിന്റെ സാദ്ധ്യതകള്‍ കൂടുതല്‍ തെളിയുന്നു ഈ പോസ്റ്റിലൂടെ. സൂരജിട്ട കമന്റടക്കം എല്ലാം പഠനാര്‍ഹം തന്നെ.
കേസ് അവസാനിക്കുന്ന കാലം (അങ്ങിനെ ഒന്നുണ്ടായാല്‍) ഒരു പുനര്‍വാ‍യനക്കും ഉപകരിക്കും, വേണമെങ്കില്‍ അച്ചടിയില്‍ പ്രസിദ്ധീകരിക്കാം.

ആശംസകള്‍ ഒരിക്കല്‍ കൂടി.

ഓഫ്ഫ്:
അങ്കിളിന്റെ കാര്യം കട്ടപ്പോഹ !!!
:)

kaalidaasan said...

ഐസ്സക്ക് എഴുതുന്നു.

പിണറായി വിജയന് സാധനസാമഗ്രികള്‍ വാങ്ങാന്‍ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നില്ല.


ഇതു പച്ചകള്ളം . ടെണ്ടര്‍ വിളിക്കുവാന്‍ കഴിയുമായിരുന്നു.

കാര്‍ത്തികേയന്‍ ഒപ്പിട്ട കണ്‍സള്‍ട്ടന്‍സി കരാറില്‍ പറഞ്ഞിരിക്കുന്നു.

Scope of Work
3.1 General

calling for and evaluating tenders and award of contracts

ഇതിന്‌ ഒരര്‍ത്ഥമേ ഉള്ളു. ആ കരാര്‍ പ്രകാരം മറ്റു പണികള്‍ക്ക് ടെണ്ടര്‍ വിളിക്കുകയും കോണ്‍റ്റ്രാക്റ്റ് നല്‍കുകയും ആവാം . ഈ കോണ്ട്രാക്റ്റ് ക്യാനഡയിലുള്ള കമ്പനിക്കു മാത്രമേ നല്‍കാവൂ എന്നൊന്നും വ്യവസ്ഥ ചെയ്തിട്ടില്ല. ക്യാനഡക്കുള്ളില്‍ നിന്നും ധനസഹായം കിട്ടുകയാണെങ്കില്‍ കനേഡിയന്‍ കമ്പനികളെ പരിഗണികണം എന്നേ ഉള്ളു. സാധന സാമഗ്രികള്‍ സപ്പ്ളൈ ചെയ്ത ഇ ഡി സി യില്‍ നിന്നും നേരിട്ട് വാങ്ങുന്നതിനും ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. ഇത് കണ്‍ സള്‍ ട്ടന്‍ സിയായ ലാവലിനു തന്നെ നല്‍കിയത് , അധിക ചെലവും , അഴിമതിയുമാണ്.

Anonymous said...

ജിവിയുടെ കാര്‍ നന്നാക്കല്‍ പൊട്ടത്തരത്തിനു കാളിദാസന്‍ നല്‍കിയ മറുപടി അസ്സലായി. ജി വി അദ്ദെഹം സ്ഥലം വിട്ടോ?

Unknown said...

കാന്‍സര്‍ സെന്റര്‍ വൈദ്യുതി വകുപ്പിനു കീഴിലുള്ള ഒരു ഓട്ടോണമസ് സ്ഥാപനമാണ് - അതിലെ ഗവേണിംഗ് ബോഡിയില്‍ ഉള്ളത് സര്‍ക്കാരിന്റെ നോമിനികളും. ഇത് വസ്തുതാപരമായി ശരിയല്ല.

ഒന്നാമത് മലബാര്‍ കേന്‍സര്‍ സെന്റര്‍ സൊസൈറ്റി 1860ലെ ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരം റജിസ്റ്റര്‍ ചെയ്ത ഒരു സൊസൈറ്റി ആണ്. ഈ ആക്റ്റ് പ്രകാരം ആര്‍ക്കും ആരെ അംഗങ്ങളാക്കിയും എവിടെയും എത്ര പ്രവര്‍ത്തനപരിധി നിശ്ചയിച്ചും ഒരു സൊസൈറ്റി റജിസ്റ്റര്‍ ചെയ്യാം.

രണ്ടാമത് മലബാര്‍ കേന്‍സര്‍ സെന്റര്‍ സൊസൈറ്റി(MCCS) സ്ഥിതി ചെയ്യുന്നത് കോടിയേരി പഞ്ചായത്തില്‍ 26ഏക്കര്‍ സ്ഥലത്താണ്.നമ്മുടെ ആഭ്യന്തരമന്ത്രിയുടെ ജന്മനാടായ ഇവിടെ മറ്റ് പാര്‍ട്ടിക്കാര്‍ വിരളമാണ്.

മൂന്നാമത് പ്രസ്തുത സൊസൈറ്റിയില്‍ ആരൊക്കെയാണ് അംഗങ്ങളെന്ന് അറിയില്ല. അതിന്റെ ഭരണഘടനയും മെമ്മോറാണ്ടം ഓഫ് അസോസിയേഷനും പരസ്യമായി ലഭ്യമല്ല. ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണുന്നു: The MCC, managed by the Malabar Cancer Centre Society with the Chief Minister as its governing body chairman, the Electricity and Health Ministers as vice-chairmen and the Power Secretary as chairman of the eight-member executive committee. അപ്പോള്‍ ഗവേണിങ്ങ് ബോഡിയും എക്സിക്യൂട്ടിവ് കമ്മറ്റിയും വേറെ വേറെ ഉണ്ടോ? ഏതായാലും ഒരു കാര്യം വ്യക്തമാണ് ഇത്തരം സൊസൈറ്റികളുടെ ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ ഭാരവാഹിത്വം ഉണ്ടെങ്കിലും മുഖ്യമന്ത്രിയോ,മറ്റ് മന്ത്രിമാരോ ഊര്‍ജ്ജ സെക്രട്ടരിയോ ഇടപെടുകയില്ല.

മറ്റൊന്ന് മലബാര്‍ കേന്‍സര്‍ സെന്റര്‍ സൊസൈറ്റിക്ക് ധനസഹായം നല്‍കാന്‍ കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള തദ്ദേശസ്വയംഭരണങ്ങളോട് കഴിഞ്ഞ വര്‍ഷം തദ്ദേശസ്വയംഭരണവകുപ്പ് നിര്‍ദ്ദേശിക്കുകയും അതിനുള്ള അനുമതി വകുപ്പ് നല്‍കുകയും ചെയ്തിരുന്നു. പഞ്ചായത്തുകള്‍ക്കും മുന്‍‌സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും കുറഞ്ഞ തുകയും നിശ്ചയിച്ചിരുന്നു.

kaalidaasan said...

സൂരജിന്റെ സംശയങ്ങള്‍ പലതും അര്‍ത്ഥമില്ലാത്തവയാണ്. ഇവിടെ വിഷയം ലാവലിന്‍ കരാര്‍ എന്ന ഒരു വിഷയം മാത്രമാണ്. ഈ കരാറുകൊണ്ട് ഖജനാവിനു വന്ന നഷ്ടവും അത് ഒപ്പിടാനായി മറികടന്ന നിയമങ്ങളുമാണ്.

വൈദ്യുതി‍ വകുപ്പിലും മറ്റ് വകുപ്പുകളിലും ഇതിലും വലിയ അഴിമതികളും മറ്റും നടന്നിട്ടുണ്ടാകാം . മറ്റു അഴിമതികളില്‍ തീര്‍പ്പുണ്ടാക്കിയിട്ടേ, അല്ലെങ്കില്‍ മറ്റഴിമതികളും പരിഗണിച്ചിട്ടേ ഇതും പരിഗണിക്കാവൂ എന്നു പറയുന്നത് ബാലിശമായ ഒരു വാദമാണ്.

ക്യാന്‍സര്‍ സെന്ററിന്റെ എ ഒ യു, യു ഡി എഫ് പുതുക്കാത്തത് , ഒരു പക്ഷെ രാഷ്ട്രീയമായിരിക്കാം . വ്യക്തമായ നിബന്ധന കരാറില്‍ എഴുതിച്ചേര്‍ക്കാതിരുന്നിട്ട് , യു ഡി എഫിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. സി പി എമ്മിന്റെ ആഭിമുഖ്യത്തിലുള്ള ഒരു ക്യാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ യു ഡി എഫ് തല്‍പര്യം കാണിക്കാത്തത് സ്വാഭാവികമാണ്.

2004 ല്‍ കേടായ യന്ത്രം യു ഡി എഫ് ശ്രദ്ധിച്ചില്ല എന്നത് ശരി. 2006ല്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ ക്കാര്‍, അത് ലാവലിനേക്കൊണ്ട് നന്നാക്കിക്കാനോ, മാറ്റിവെപ്പിക്കാനോ എന്തു കൊണ്ട് ശ്രമിച്ചില്ല?

സൂരജിനേപ്പോലുള്ളവര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ച എല്ലാ കാര്യങ്ങളും സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്റ്റിലുണ്ടെന്ന് എങ്ങനെയാണ്, മനസിലായത്? സി എ ജി ചൂണ്ടിക്കാണിക്കുന്നതെല്ലാം ഉണ്ടാവില്ല. സി എ ജി പല കണ്ടെത്തലുകളും നടത്തി . അവയില്‍ ചിലത് വളരെ ഗുരുതരമായതാണ്. അവയേക്കുറിച്ച് അന്വേഷിക്കാനാണ്, സി ബി ഐയോട് കോടതി ആവശ്യപ്പെട്ടത്

അറിഞ്ഞിടത്തോളം, കരാര്‍ നല്‍കാന്‍ മറികടന്ന നിയമങ്ങളും , വൈദുത്യ കരാറില്‍ ആശുപത്രിക്കുള്ള ധനസഹായം ഉള്‍പെടുത്തിയതും , ആ ധനസഹായം ഉറപ്പുവരുത്താനുള്ള വ്യവസ്ഥകള്‍ ബോധപൂര്‍വം ഒഴിവാക്കിയതും , അതുകൊണ്ട് ധനസഹായം കിട്ടാതെ പോയതും , ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് നേരിട്ട് വിദേശപണം വന്നു ചേരാനുള്ള ഒത്താശ ചെയ്തതും ,ലാവലിന്റെ തന്നെ എഞ്ചിനീയര്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടിയ തുകക്കു കരാര്‍ നല്‍കിയതും, അതു വഴി ഖജനാവിനു വന്ന നഷ്ടവും , ഇതിനു പിന്നില്‍ അഴിമതി നടന്നിരിക്കാനുള്ള സാധ്യതയുമാണ്.


ഇതിന്റെ രാഷ്ട്രീയ വശം , സി പി എമ്മിന്റെ ഔദ്യോഗിക നിലപടുകള്‍ക്ക് വിരുദ്ധമായി ഈ കരാറിലെ പരാമര്‍ശങ്ങളും. ഇലക്റ്റ്രിസിറ്റി ബോര്‍ഡ് ഒരു കമ്പനിയാണെന്നും , അതിനെ ഉടച്ചു വാര്‍ക്കാമെന്നുള്ള സമ്മതവും , രാജ്യ താല്‍പര്യങ്ങള്‍ സം ക്ഷിക്കാതെ കരാറില്‍ ഏര്‍പ്പെട്ടു എന്നതുമൊക്കെയാണ്.

സി എ ജി റി പ്പോര്‍ട്ടിലെ ചില പാളിച്ചകള്‍ ചൂണ്ടിക്കാണിച്ച് ഇതിനെ നിസാരവല്‍ക്കരിക്കാനുള ശ്രമം അപഹാസ്യമാണ്. സി എ ജി റി പ്പോര്‍ട്ടല്ല സി ബി ഐയുടെ കുറ്റപത്രം . അത് തിരിച്ചറിയാനുള്ള വിവേകമെങ്കിലും സൂരജിനേപ്പോലുള്ളവര്‍ കാണിക്കേണ്ടിയിരിക്കുന്നു.

kaalidaasan said...

സുകുമാരന്‍ ,


ഇത്തരം സൊസൈറ്റികളുടെ ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ ഭാരവാഹിത്വം ഉണ്ടെങ്കിലും മുഖ്യമന്ത്രിയോ,മറ്റ് മന്ത്രിമാരോ ഊര്‍ജ്ജ സെക്രട്ടരിയോ ഇടപെടുകയില്ല.


ഇടപെടുകയില്ലെന്നല്ല, ഇടപെടാന്‍ പറ്റുകയില്ല. മുഖ്യമന്ത്രിയും , മന്ത്രിമാരും , സെക്രട്ടറിമാരുമൊക്കെ വേരും ബിം ബം പേറുന്ന കഴുതകള്‍ മാത്രം . 8 പേരുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ആണ്, ഭരിക്കുന്നന്നത്. അവരെ തീരുമാനിക്കുന്നത് പാര്‍ട്ടിയും . അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് തുല്യം ചാര്‍ത്തുക എന്ന മഹനീയ കര്‍ത്തവ്യമേ ഇവര്‍ക്കൊക്കെ ചെയ്യാനുള്ളു. വെറും ആലങ്കാരിക പദവി വഹിക്കുന്ന ഇവര്‍ക്കൊക്കെ അതിനുള്ള സമയവും ഉണ്ടായെന്നു വരില്ല. ഫലത്തില്‍ പഞ്ച നക്ഷത്ര ഹോട്ടലും , വിസ്മയ പാര്‍ക്കും പോലെ ഒന്ന്.

Suraj said...

കാളിദാസന്‍ മാഷേ,

സൂരജിന്റെ സംശയങ്ങള്‍ പലതും അര്‍ത്ഥമില്ലാത്തവയാണ്. ഇവിടെ വിഷയം ലാവലിന്‍ കരാര്‍ എന്ന ഒരു വിഷയം മാത്രമാണ്. ഈ കരാറുകൊണ്ട് ഖജനാവിനു വന്ന നഷ്ടവും അത് ഒപ്പിടാനായി മറികടന്ന നിയമങ്ങളുമാണ്.....സൂരജിനേപ്പോലുള്ളവര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ച എല്ലാ കാര്യങ്ങളും സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്റ്റിലുണ്ടെന്ന് എങ്ങനെയാണ്, മനസിലായത്? സി എ ജി ചൂണ്ടിക്കാണിക്കുന്നതെല്ലാം ഉണ്ടാവില്ല. സി എ ജി പല കണ്ടെത്തലുകളും നടത്തി . അവയില്‍ ചിലത് വളരെ ഗുരുതരമായതാണ്. അവയേക്കുറിച്ച് അന്വേഷിക്കാനാണ്, സി ബി ഐയോട് കോടതി ആവശ്യപ്പെട്ടത്....
..സി എ ജി റി പ്പോര്‍ട്ടിലെ ചില പാളിച്ചകള്‍ ചൂണ്ടിക്കാണിച്ച് ഇതിനെ നിസാരവല്‍ക്കരിക്കാനുള ശ്രമം അപഹാസ്യമാണ്. സി എ ജി റി പ്പോര്‍ട്ടല്ല സി ബി ഐയുടെ കുറ്റപത്രം . അത് തിരിച്ചറിയാനുള്ള വിവേകമെങ്കിലും സൂരജിനേപ്പോലുള്ളവര്‍ കാണിക്കേണ്ടിയിരിക്കുന്നു.


താങ്കളുടെ വാക്കുകള്‍ വായിച്ചാല്‍ ഞാനെന്തോ അജണ്ട വച്ചുകൊണ്ടാണ് മുന്‍ കമന്റ് എഴുതിയത് എന്ന് താങ്കള്‍ക്ക് സംശയമുള്ളതായി തോന്നും. അതു കൊണ്ടിത്രയും പറയാം: പിണറായി അകത്തായാലും അച്ചുതാനന്ദന്‍ പുറത്തായാലും എനിക്കൊരു ചുക്കുമില്ല. ഉപ്പു തിന്നവരു വെള്ളം കുടിക്കണം എന്നു തന്നെയാണ് അഭിപ്രായം.

ഇവിടെ സി.ഏ.ജി കാന്‍സര്‍ സെന്ററിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് അങ്കിളിന്റെ പോസ്റ്റിന്റെ വിഷയം എന്നാണ് ഞാന്‍ മനസിലാക്കുന്നത് (98 കമന്റുകള്‍ കഴിഞ്ഞിട്ടും അതു വല്ലവര്‍ക്കും മനസിലായില്ലെന്നുണ്ടെങ്കില്‍ അവര്‍ക്ക് പോസ്റ്റ് ഒന്നുകൂടി വായിക്കാവുന്നതാണ്). അതുകൊണ്ട് ആ റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ സി.ബി.ഐ ഇപ്പോള്‍ ഫ്രെയിം ചെയ്തവരുടെ കാര്യത്തില്‍ ചില സംശയങ്ങള്‍ തോന്നി, അത് ഇവിടെ അങ്കിളിനോട് പറഞ്ഞു അത്രതന്നെ. അത് ആരുടെയും അഭിപ്രായങ്ങളെ കോണ്ട്രഡിക്റ്റ് ചെയ്യാനൊന്നുമല്ല പറഞ്ഞതും. സി.ബി.ഐ കുറ്റപത്രവും സി.ഏ.ജി റിപ്പോര്‍ട്ടും രണ്ടാണെന്ന് മനസിലാക്കാനുള്ള മൂളയൊക്കെ ഈയുള്ളവനുണ്ട്. ആ കുറ്റപത്രം പുറത്തുവരാത്തിടത്തോളം നമ്മുടെ മുന്നില്‍ ഉള്ള രണ്ട് രേഖകള്‍ - ലാവലിന്‍ ആദ്യത്തേതും രണ്ടാമത്തേതുമായ കരാറിന്റെ പകര്‍പ്പ്, പിന്നെ സി.ഏ.ജി റിപ്പോര്‍ട്ട് - ഇവ മാത്രം വച്ച് കാര്യങ്ങളെ കാണാനേ പറ്റൂ. ബാക്കിയത്രയും കുറേ ഭാവനയും “സാധ്യതകളെ” പറ്റിയുള്ള ഊഹങ്ങളും.

“സാധ്യത”കളെകുറിച്ചുള്ള ഭാവനകള്‍ പാടില്ല എന്ന് പറയുന്നില്ല, അതോക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്.

@ സുകു മാഷ്,

താങ്കള്‍ കാന്‍സര്‍ സെന്ററിന്റെ ഉടമസ്ഥതയെ കുറിച്ച് ഉദ്ധരിക്കുന്നത് ഹിന്ദു പത്രത്തില്‍ വന്ന വാര്‍ത്തയിലേതാണ് എന്നാണ്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കണ്ടത്.

ദാ ഹിന്ദു പത്രത്തില്‍ 2005ല്‍ മലബാര്‍ കാന്‍സര്‍ സെന്ററിനെ കുറിച്ച് വന്ന വേറൊരു വാര്‍ത്ത:

അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയില്‍ നിന്നാണിത്-
“..The Malabar Cancer Centre at Thalasserry, functioning under the Power Department, will also get Rs.1 crores from the KSEB. The sum is meant for buying modern medical equipment for the hospital.”

ദാ ഈ 2004 ഹിന്ദു വാര്‍ത്തയില്‍ സംസ്ഥാന സര്‍ക്കാര്‍ 1.98 കോടി രൂപയുടെ ബജറ്റ് തുക സെന്ററിനായി നീക്കിവച്ചുവെന്ന് സൂചിപ്പിക്കുന്നു.

2005ലെ ഈ വാര്‍ത്തയില്‍ ഇങ്ങനെ പറയുന്നു:
“...While the Central Government allocated Rs.1.5 crores, the Power Finance Corporation sanctioned a donation of Rs.50 lakhs. Local bodies in the district have pooled Rs.3.5 lakhs for the development of the hospital“

അപ്പോള്‍ കേള്‍വിയും കേള്‍പ്പോരുമില്ലാതെ കുറേ സി.പി.എമ്മുകാര്‍ “സ്വന്തമാക്കി വച്ച് ഭരിക്കുന്ന” സ്ഥാപനമാണ് കാന്‍സര്‍ സെന്റര്‍ എന്ന് അനുമാനിക്കാന്‍ ഇതു കണ്ടിട്ട് ഏതായാലും എനിക്ക് തോന്നുന്നില്ല.

ഏതാണ്ട് അതേ രീതിയില്‍ ഭരിക്കപ്പെടുന്ന സ്ഥാപനമാണ് ഞാന്‍ പഠിച്ച പരിയാരം മെഡിക്കല്‍ കോളെജ്. അവിടെ പക്ഷേ ചില വ്യക്തികളുടെ സ്വന്തം പേരിലാണ് (സ്ഥാനപ്പേരിലല്ല) സൊസൈറ്റി റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്നുമാത്രം. പരിയാരത്ത് 1996-2001 നായനാര്‍ ഗവണ്മെന്റ് കാലത്ത് 200 കോടിയുടെ ധൂര്‍ത്ത്/അഴിമതി ഉണ്ടായി എന്ന് ഓഡിറ്റര്‍ കണ്ടെത്തിയതായി 2001-2006 കാലത്തത്രയും എം.വി.രാഘവന്‍ പതിവായി പറഞ്ഞു നടന്നിരുന്നു.

അത്തരത്തില്‍ ഓഡിറ്റിംഗും മറ്റും കാന്‍സര്‍ സെന്ററിലും നടക്കേണ്ടതാണ് സാധാരണ ഗതിക്ക്. രണ്ട് സര്‍ക്കാരുകളുടെയും നേതൃത്വത്തില്‍ വൈദ്യുതി ബോഡും കേന്ദ്ര ഏജന്‍സികളും കാന്‍സര്‍ സെന്ററിനായി പല കാലത്തായി പണം മുടക്കിയിട്ടുണ്ട് എന്നിരിക്കെ അവിടെ നടക്കുന്നതത്രയും നിഗൂഢമാവാന്‍ വഴിയില്ലല്ലോ എന്ന് മാത്രമാണ് എന്റെ സംശയം.

അങ്കിള്‍ said...

എട്ടു പത്തു മണിക്കൂര്‍ സ്ഥലത്തില്ലാതെ പോയി.
മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയെ സംബന്ധിച്ച ഏതാണ്ടെല്ലാ പ്രശ്നങ്ങളും നമ്മല്‍ ഇവിടെ ചര്‍ച്ചചെയ്തുവെന്നാണ് എനിക്കു തോന്നുന്നത്. PSP പദ്ധതി കരാറിനെപറ്റി യാണെങ്കില്‍ സി.ഏ.ജി. വെളിച്ചത്തു കൊണ്ടുവന്നതിന്റെ പത്തിലൊന്നു കാര്യത്തില്‍ പോലും ഇവിടെ ചര്‍ച്ച നടന്നിട്ടില്ല.

തോമസ്സ് ഐസക്കിന്റെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന മിക്കവാറും എല്ലാം കാര്യങ്ങളും ഇവിടെ ചര്‍ച്ച നടന്നതാണ്, മുന്‍ കമന്റുകളില്‍ കൂടെ. ഒരു കാര്യത്തില്‍ ഇവിടെ ചര്‍ച്ച നടന്നിട്ടില്ലെന്നു തോന്നുന്നു. അതു കൊണ്ട് അക്കാര്യത്തെ പറ്റി മാത്രം എനിക്ക് പറയാനുള്ളത് പറയട്ടെ:

ഇതു തോമസ്സ് ഐസ്സക്കിന്റെ ലേഖനത്തിലെ ഒരു വാചകമാണ്.

"കരാറുകളെല്ലാം ഒരു പാക്കേജിന്റെ ഭാഗമാണെന്നും കനഡയില്‍നിന്ന് വായ്പവാങ്ങി ആ പണംകൊണ്ട് മറ്റു രാജ്യങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം സമ്മതിച്ചിട്ടുള്ളതാണ്."

വാദത്തിനു വേണ്ടി കാനഡയില്‍ നിന്നും കടം/ദാനം വാങ്ങി മറ്റു രാജ്യങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കഴിയില്ലെന്നു സമ്മതിച്ചാല്‍ തന്നെ, കാനഡയില്‍ ഈ സാധനങ്ങല്‍ നിര്‍മ്മിക്കുന്നവര്‍ വേറെയില്ലെന്നു ഉറപ്പെങ്ങനെ വരുത്തി. ഇതു വാദിക്കുന്നവര്‍ ഒരു കാര്യം മറന്നു പോകുന്നു. SNC lavalin ഈ യന്ത്രസാമഗ്രികള്‍ ഒന്നും ഉണ്ടാക്കുന്നില്ല. അവര്‍ പോലും കാനഡയിലുള്ള വേറൊരു കമ്പനിയില്‍ നിന്നും വാങ്ങി സപ്ലൈ ചെയ്യുകയായിരുന്നു. ഇതിനെപറ്റി സി.എ.ജി യുടെ വാചകം ശ്രദ്ധിക്കൂ:

“SNC was only a consultant intermediary and not the original equipment manufacturer (the supply of goods was actually made under the contracts by Alstom, Canada).“

അപ്പോള്‍ വ്യവസ്ഥപിത നിയമപ്രകാരം ഗ്ലോബല്‍ ടെണ്ടര്‍ വിളിച്ചിരുന്നെങ്കില്‍ കാനഡയില്‍ നിന്നു തന്നെ യന്ത്രസാമഗ്രികള്‍ നല്‍കാന്‍ തയ്യാര്‍ ഉള്ളവര്‍ വരുമായിരുന്നു എന്ന് ഉറപ്പല്ലേ. ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കാന്‍ കഴിയില്ലായിരുന്നു എന്ന് എങ്ങനെ പറയാന്‍ കഴിയുന്നു ഐസക്ക് മന്ത്രിക്ക്.

തോമസ്സ് ഐസക്ക് തന്റെ കത്തിലൂടെ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ഈ ചര്‍ച്ചയില്‍ പലരും വ്യക്തമായ മറുപടി കണുന്നുണ്ടല്ലോ.

അങ്കിള്‍ said...

പൊതു ഖജനാവിനു നഷ്ടമുണ്ടാക്കിയതു കൊണ്ടാണ് ഈ കേസ് കോടതിയിലെത്തിയതെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഈ ബ്ലോഗില്‍ 50 ല്‍ കൂടുതല്‍ പോസ്റ്റുകള്‍ ഞാന്‍ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക. എല്ലാം പൊതുഖജനാവില്‍ ഉണ്ടാക്കിയ നഷ്ടങ്ങളെ പറ്റിയാണ്. ഒന്നും കോടതി കയറിയില്ല.

ഇവിടെ ഈ കോടതികയറ്റത്തില്‍ കൂടെ വേറൊരു കാര്യം വെളിച്ചത്തു കൊണ്ടു വരുവാനാണ് പ്രധാന ഉദ്ദേശം. നമ്മുടെ നികുതി പണംകൊണ്ട് ഉണ്ടാക്കിയ ഒരു പദ്ധതിക്ക് പ്രത്യുപകാരമായി ലഭിച്ച കനേഡിയന്‍ സഹായനിധി (98 കോടി രൂപ) സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടാതെ ഒരു സ്വകാര്യസ്ഥാപനത്തിനേല്‍പ്പിക്കാന്‍ ധാരണയുണ്ടാക്കിയതില്‍ ദുരൂഹതയുണ്ട്. രാജ്യനന്മക്കെതിരാണത്. അത് പുറത്തു കൊണ്ടു വരണം. ഇങ്ങനെ ചെയ്തത് പാര്‍ട്ടിയുടെ ഒരു പ്രവര്‍ത്തകനാണ് എന്നോമറ്റോ തെളിഞ്ഞാല്‍ പിന്നത്തെ ഗതിയെന്താകും. അതുകൊണ്ട്, ഒരു പാര്‍ട്ടി പ്രവര്‍ത്തകനെതിരെയുള്ള കേസ്സ് പാ‍ട്ടിക്കെതിരെയെന്ന് വരുത്തിതീര്‍ത്ത് അണികളെ തെറ്റിദ്ധരിപ്പിക്കുന്നു. എത്രത്തോളം ഇതു നടക്കുമെന്നു കണ്ടറിയണം.

അല്ലാതെ പൊതുഖജനാവിനുണ്ടാക്കിയ നഷ്ടത്തിനു ശിക്ഷവിധിക്കാന്‍ പോയാല്‍, ഇന്നുള്ള വകുപ്പു തലവന്മാരും മന്ത്രിമാരുമൊക്കെ എന്നേ ജയിലില്‍ പോയേനേ. അതൊക്കെ ജനം സഹിച്ചുകൊള്ളണം. ഇത് ജനാധിപത്യമാണ്.

Suraj said...

"അല്ലാതെ പൊതുഖജനാവിനുണ്ടാക്കിയ നഷ്ടത്തിനു ശിക്ഷവിധിക്കാന്‍ പോയാല്‍, ഇന്നുള്ള വകുപ്പു തലവന്മാരും മന്ത്രിമാരുമൊക്കെ എന്നേ ജയിലില്‍ പോയേനേ. അതൊക്കെ ജനം സഹിച്ചുകൊള്ളണം. ഇത് ജനാധിപത്യമാണ്. "


Big point ;))

Unknown said...

സൂരജ് അല്പം കണ്‍‌ഫ്യൂഷനില്‍ ആണെന്നു തോന്നുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ഒരു സഹകരണസ്ഥാപനമാണ്. അത് കൊണ്ടാണ് യാഥാര്‍ത്ഥ അംഗങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ കള്ളവോട്ട് ചെയ്ത് സി.പി.എമ്മിന് അത് പിടിച്ചെടുക്കാന്‍ കഴിഞ്ഞത്. ഇപ്പോള്‍ അവിടെ സി.പി.എം.ഡയരക്ടര്‍ ബോര്‍ഡ് ആണ് ഭരിക്കുന്നത്. എം.വി.ആര്‍.പരിയാരം സ്വന്തം സ്വത്താക്കി എന്നായിരുന്നു പ്രചരണം.ഇപ്പോഴോ? കഴിഞ്ഞ നായനാര്‍ ഭരണകാലത്ത് പരിയാരം കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു.സഹകരണസ്ഥാപനത്തെ സര്‍ക്കാറിന് ഏറ്റെടുക്കാന്‍ കഴിയില്ലായിരുന്നു. എം.വി.ആര്‍.കോടതിയില്‍ പോയി. സര്‍ക്കാര്‍ ഏറ്റെടുത്തത് അസാധുവാക്കി. അത് സിപി.എമ്മിന് പാഠമായി. ഇത്തവണ ഭരണം പിടിച്ചെടുത്തു. ഇനി അത് സി.പി.എമ്മിന്റെ കൈയില്‍ നിലനില്‍ക്കും. ഇത്തരത്തില്‍ ആരെങ്കിലും ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ പിടിച്ചെടുത്താല്‍ അത് സ്വന്തമാക്കാനുള്ള കോപ്പ് പാര്‍ട്ടിക്കുണ്ട്.

മലബാര്‍ കേന്‍സര്‍ സെന്റര്‍ സഹകരണ സ്ഥാപനമല്ല. ചാരിറ്റബിള്‍ സൊസൈറ്റിയാണ്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം സൂരജിനറിയാമല്ലൊ. functioning under the Power Department എന്നതില്‍ കാര്യമില്ല. സൊസൈറ്റിയെ പറ്റി കാളിദാസന്‍ പറഞ്ഞതാണ് കാര്യം. മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന് ഒരു ചാരിറ്റബിള്‍ സൊസൈറ്റി ഉണ്ടാക്കിയാല്‍ അത് സര്‍ക്കാരിന്റെ ഏതെങ്കിലും വകുപ്പിന്റെ കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്ഥപനമല്ല. മാറിമാറി വരുന്ന മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ഔപചാരികസ്ഥാനം അലങ്കരിക്കും എന്ന് മാത്രം.

അഴിമതികള്‍ നമ്മുടെ നാട്ടില്‍ പുത്തനല്ല. അത്തരം അഴിമതികളെ ചെറുതായാലും വലുതായാലും എന്നും എതിര്‍ത്തുപോന്ന പാര്‍ട്ടിയാണ് സി.പി.എം. അതേ സമയം സി.പി.എം. എന്ന പാര്‍ട്ടിയും അത്ര അഴിമതിമുക്തമൊന്നുമല്ല. ജനകീയാസൂത്രണകാലത്ത് അഴിമതി സി.പി.എമ്മിന്റെ താഴെ തട്ട് വരെ പടര്‍ന്നുപിടിച്ചിരുന്നു എന്നത് രഹസ്യമൊന്നുമല്ല. വസ്തവത്തില്‍ പണത്തിന്റെ രുചി പാര്‍ട്ടിക്കാര്‍ അടിമുടി മനസ്സിലാക്കിയത് അപ്പോള്‍ തൊട്ടാണെന്ന് തോന്നുന്നു. എല്ലാറ്റില്‍ നിന്നും രക്ഷപ്പെടാനുള്ള മെയ്‌വഴക്കം പാര്‍ട്ടിക്കുണ്ടായിരുന്നു. മണിച്ചന്റെ സഹോദരിയോട് കേസില്‍ നിന്ന് ഒഴിവാക്കാന്‍ പൊളിറ്റിക്കല്‍ സെക്രട്ടരി കൈക്കൂലി ആവശ്യപ്പെട്ടത് മുതല്‍ ദേശാഭിമാനി ഡെപ്പോസിറ്റ്,ലിസ് വരെ എല്ലാം പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇപ്പോള്‍ ഡോ.രമണിയുടെ വെളിപ്പെടുത്തലില്‍ നിന്ന് മന്ത്രിപുത്രന്മാരും തടിയൂരുമെന്ന് കരുതാം. പക്ഷെ പിണറായി പിടിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. അദ്ദേഹം ശിക്ഷിക്കപ്പെടുമോ എന്നത് വേറെ കാര്യം. പിണറായി എന്നാല്‍ പാര്‍ട്ടിയാണ് എന്ന ഒരു അവസ്ഥ സി.പി.എമ്മില്‍ സംജാതമായി എന്നത് സി.പി.എമ്മിന്റെ പ്രതിച്ഛായ തകര്‍ക്കുക തന്നെ ചെയ്യും. നാളെ ഏതെങ്കിലും അഴിമതിക്കെതിരെ പി.ബി.ക്ക് പ്രതികരിക്കാന്‍ കഴിയുമോ?

ജിവി/JiVi said...

സി എ ജി റിപ്പോര്‍ട്ടും പത്രവാര്‍ത്തകളും കരാറിന്റെ കോപ്പികളും വെച്ച് പിണറായി കുറ്റക്കാരനാണെന്നും അല്ലെന്നും തീരുമാനിക്കാനുള്ള വ്യഗ്രതക്കിടയില്‍ സ്വന്തം കോമണ്‍സെന്‍സിന് എത്ര സാധ്യതയുണ്ട് എന്ന് അന്വേഷിക്കുകയായിരുന്നു കാര്‍ നന്നാക്കല്‍ വിവരണത്തിലൂടെ ഞാന്‍ നടത്തിയത്. അതിലെ പൊട്ടത്തരം മനസ്സിലായില്ല. ഇന്നലെ ഈ കലാപരിപടിക്ക് സമയം കിട്ടിയില്ല. ഇനി കാളിദാസന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ കാര്യമില്ല. വര്‍ക്കേഴ്സ് ഫോറത്തില്‍ ഇന്നലെയും ഇന്നുമായി വന്ന ലേഖനങ്ങള്‍ അങ്കിളിനെപ്പോലുള്ളവരുടെയെങ്കിലും സംശയങ്ങള്‍ തീര്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

കാന്‍സര്‍ ആശുപത്രിയുടെ ഗ്രാന്റ് മറ്റെവിടെയെങ്കിലും പോയിട്ടുണ്ടോ എന്നറിയാന്‍ സി ബി ഐയുടെ കുറ്റപത്രം പുറത്തുവന്നാലേ തീര്‍പ്പുകല്‍പ്പിക്കാനാവൂ. ഇപ്പോഴുള്ള സൂചനകള്‍ വെച്ച് അങ്ങനെയൊരു കണ്ടെത്തല്‍ സി ബി ഐ അന്വേഷണത്തിലില്ല. എന്തായാലും അങ്ങനെയൊരു ഭൂതത്താന്‍ കോട്ട പരാധീനതകളോടെയെങ്കിലും അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. (ആര്‍ക്കും തോന്നിയതുപോലെ സൊസൈറ്റി തുടങ്ങാന്‍ ഇന്ത്യാരാജ്യത്ത് നിയമമുണ്ടാക്കിയിട്ടുണ്ട് എന്ന അറിവ് ഇപ്പോഴാണ് കിട്ടിയത്) തല്‍ക്കാലം കരാറിന്റെ കാര്യത്തിലേക്ക് തന്നെ വരാം.

1. കുറ്റ്യാടി പദ്ധതിയിലെ നടപടിക്രമങ്ങള്‍ അതേ പോലെയാണ് ഇവിടെയും പാലിക്കപ്പെട്ടിട്ടുള്ളത്. കുറ്റ്യാടി പദ്ധതിയില്‍ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നില്ല എന്നത് കാര്‍ത്തികേയന്‍ നിയമസഭയില്‍ നടത്തിയ സമ്മതമാണ്. കാര്‍ത്തികേയന്‍ പറഞ്ഞത് തെറ്റായിരുന്നെന്ന് തെളിയിച്ചിട്ടുപോരെ പിണറായി ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കാഞ്ഞതെന്ത് എന്ന ചോദ്യം?(കാര്‍ത്തികേയനെ ന്യായീകരിക്കേണ്ട കാര്യം നമുക്കില്ല എന്ന് പറഞ്ഞേക്കല്ലേ, കാര്‍ത്തികേയന്‍ കളവു പറഞ്ഞെങ്കില്‍ അത് ചൂണ്ടിക്കാട്ടുന്നതിന് മടിക്കേണ്ടതില്ലല്ലോ)

2.കാര്‍ത്തികേയന്‍ ഒപ്പിട്ട കരാറിനോടൊപ്പം വാങ്ങേണ്ട സാധന സാമഗ്രികളുടെ കോസ്റ്റ് എസ്റ്റിമേറ്റ് ഉണ്ടായിരുന്നല്ലോ. ഇത് മാനത്ത് നിന്നും പൊട്ടിവീണ കുറെ അക്കങ്ങളാണോ? ഓരോ പ്രൊജക്റ്റിനും വേണ്ട യന്ത്രസാമഗ്രികള്‍ പലതും കസ്റ്റമൈസ്ഡ് ആയിരിക്കുമെന്നതിനാല്‍ അത് വാങ്ങുന്ന പിണറായിക്ക് പഴയ കരാറിലെ ഈ എസ്റ്റിമേറ്റല്ലാതെ മറ്റെന്ത് സഹായമാണ് ഉള്ളത്?

3. ഈ പദ്ധതിയിലൂടെ പൊതുഖജനാവിനുണ്ടായ നഷ്ടം എത്ര എന്നത് തിട്ടപ്പെടുത്താന്‍ കഴിയാത്ത എന്തെങ്കിലുമാണോ. സ്ലൈഡ് ഷോ ഉണ്ടാക്കിയ പുപ്പുലികള്‍ക്ക് പോലും കൃത്യമായ ഒരു സംഖ്യ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. 374കോടി യുഡി എഫിന്റെ ആരോപണമാണ്. സത്യം കണ്ടുപിടിക്കാന്‍ തുനിഞ്ഞിറയിരിക്കുന്ന മാധ്യമങ്ങളും ബ്ലോഗേഴ്സും സത്യം എന്തെന്ന് വ്യക്തമായറിയുന്ന ‘ജനശക്തിയും’ ഈ യു ഡി എഫ് ആരോപണം ആവര്‍ത്തിക്കുന്നതുവഴി അവരുടെ തനിനിറം വ്യക്തമാക്കുകയല്ലേ?

kaalidaasan said...

സൂരജ് ,

എനിക്കൊരു സം ശയവുമില്ല.

ഇതിനു മുമ്പ് കെ എസ് ഇ ബി യിലും മറ്റും നടന്നിട്ടുള്ള അഴിമതികളെല്ലാം ഇവിടെ ചര്‍ച്ച ചെയ്യുന്നതിനു പ്രസക്തിയില്ല എന്നേ ഞന്‍ ഉദ്ദേശിച്ചുള്ളു.

ഇവിടെ സി.ഏ.ജി കാന്‍സര്‍ സെന്ററിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് അങ്കിളിന്റെ പോസ്റ്റിന്റെ വിഷയം എന്നാണ് ഞാന്‍ മനസിലാക്കുന്നത്

ക്യാന്‍സര്‍ സെന്ററിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ്, ഈ ബ്ളോഗിന്റെ വിഷയം എങ്കില്‍ സൂരജിന്റ് താഴെ ക്കാണുന്ന കമന്റ് അപ്രസക്തമല്ലേ?

1999 മുതല്‍ 2003 വരെയുള്ള കാലത്ത് നടന്ന പണികളിലെ ടര്‍ബൈനുകളുടെയും റണ്ണര്‍ ബക്കറ്റുകളുടെയും മറ്റും ടെക്നിക്കല്‍ പ്രശ്നങ്ങളടക്കം പലതും അക്കമിട്ട് സി.എ.ജി റിപ്പോര്‍ട്ടില്‍ ഇട്ടിരിക്കുന്നു. പുനരുത്ഥാന ജോലിയുടെ ഭാഗമായി തങ്ങള്‍ സ്ഥാപിച്ച പ്പ്-ഈ-ഡ് ഗൊവെര്നൊര്കള്‍ പിന്നീട് റിപ്പയര്‍ ചെയ്യാനാവാത്തവിധം കേടായതായി 2004ല്‍ ലാവലിന്‍ സമ്മതിച്ചിട്ടും അവ മാറ്റിസ്ഥാപിക്കാനോ നഷ്ടം ലാവലിനില്‍ നിന്ന് വീണ്ടെടുക്കാനോ ഒരു നടപടിയും വൈദ്യുത ബോഡ് സ്വീകരിച്ചില്ല എന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. അപ്പോള്‍ 2004ല്‍ ലാവലിന്‍ തന്നെ സാധനം ചീത്തയായകാര്യം സമ്മതിച്ചിട്ടും നടപടിയെടുക്കാതിരുന്ന സര്‍ക്കാര്‍ കുറ്റകൃത്യത്തില്‍ പങ്കാളിയല്ലേ ?

പഴയ കമന്റില്‍ നിന്നും ഒരു പോയിന്റ് കൂടി.

ടെക്നിക്കാലിയ സാമാന്യം അറിയപ്പെടുന്ന ഒരു സ്ഥാപനമാണ്. പരിയാരം മെഡിക്കല്‍ കോളെജിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതും (എം.വി.രാഘവന്‍ മന്ത്രിയായിരുന്നപ്പോള്‍ നല്‍കിയ കരാറ്) അവരു തന്നെയാണ്‍.

ടെക്നിക്കാലിയ അറിയപ്പെടുന്ന സ്ഥാപനമല്ലെന്നോ, അവര്‍ ആശുപത്രി പണിയാന്‍ കഴിവില്ലാത്തവരാണെന്നോ ആര്‍ക്കും എതിരഭിപ്രായമില്ല. പ്രശ്നം അതല്ല. ഒരു സ്വകാര്യ സ്ഥാപനത്തിനു , കേരള സര്‍ക്കാരിനു കിട്ടുന്ന സഹായ ധനം കൈകര്യം ചെയ്യാന്‍ അനുവാദം കൊടുത്തതാണ്. അത് ഏതായാലും നല്ല ഒരു നടപടിയല്ല. പ്രത്യേകിച്ച് സി പി എം എന്ന കമ്യൂണിസ്റ്റുപാര്‍ ട്ടിയുടെ ഉന്നത നേതാവ്, ഇതു ചെയ്യുമ്പോള്‍ അതിനു പ്രാധാന്യം കൂടുന്നു.മുഴുവന്‍ പണവും എത്തിയില്ല എന്നു വരുമ്പോള്‍ അതിനു ഗൌരവം കൂടുന്നു.

മറ്റൊന്നു കൂടി അച്യുതാനന്ദനോ പിണറായിയോ അകത്താവുന്നതോ പുറത്താവുന്നതോ അല്ലല്ലോ ഇവിടെ ചര്‍ച്ച ചെയ്യുന്നതും .

ഗിരി said...

തകരാറ് ആര്കാന് ?
വിജിലന്‍സ് എസ് പി പ്രതാപന്‍ പറയുന്നു -എസ് എന്‍ സി ലാവലിന്‍ ഇടപാടിനെ കുറിച്ചു പരിശോധിച്ചതില്‍ അഞ്ചു മന്ത്രിമാരും കുറ്റക്കാരല്ല എന്ന് മനസ്സിലായി , എന്നാല്‍ എട്ടു ഉദ്യോഗസ്ഥര്‍ ചട്ട വിരുദ്ധമായി പ്രവര്ത്തിച്ചു എന്നും കണ്ടെത്തി .
അപ്പോള്‍ ഒരു വെറും സംശയം
കാനഡ വരെ കൂടെ വന്നു സാക്ഷിയായി നിന്ന മന്ത്രിമാരാരും അറിയാതെ ഈ എട്ടു ഉദ്യോഗസ്ഥരും കരാറുണ്ടാക്കിയെന്നോ?
അതോ ആ കടലാസ്സിലെഴുതിയത് എന്തെന്ന് പ്രത്യയശാസ്ത്ര പ്രഭ്രുതികളായ മന്ത്രിമാര്‍ക്ക് മനസ്സിലായില്ലെന്നോ?
അതോ എട്ടു പേരും കൂടി തെറ്റിധരിപ്പിചെന്നോ?
അതോ മന്ത്രിമാര്‍ പറഞിട്ടും ഉദ്യോഗസ്ഥര്‍ അനുസരിചില്ലെന്നോ?
അതോ മന്ത്രിമാര്‍ കണ്ടിട്ടും കണ്ടറിഞ്ഞിട്ടും മിണ്ടിയില്ലെന്നോ ?

ഇനി ആരെ വിശ്വസിക്കണം ............

kaalidaasan said...

ജി വി,

സി എ ജി റിപ്പോര്‍ട്ടും പത്രവാര്‍ത്തകളും കരാറിന്റെ കോപ്പികളും വെച്ച് പിണറായി കുറ്റക്കാരനാണെന്നും അല്ലെന്നും

പിണറായി കുറ്റക്കാരനാണോ അല്ലയോ എന്നൊന്നും ആരും തീരുമാനിച്ചിട്ടില്ല. സി എ ജി റിപ്പോര്‍ട്ടും പത്രവാര്‍ത്തകളും കരാറിന്റെ കോപ്പികളും വച്ച് പലരും പല അഭിപ്രായങ്ങളും പറഞ്ഞു. ആരും ഒരഭിപ്രായവും പറയില്ലയിരുന്നു, പിണറായിയും പാര്‍ട്ടിയും കുറച്ച് ഉത്തരവാദിത്തം കാണിച്ചിരുന്നെങ്കില്‍ . ഈ കേസ് പര്‍ട്ടിക്കെതിരെ എന്നു വിലയിരുത്തിയിടത്തു തുടങ്ങി പ്രശ്നം . ആ ഒരൊറ്റ കാര്യം കൊണ്ടാണ്, ഇതിനു ഇത്ര പ്രധാന്യം വന്നതും ആളുകള്‍ ഇത്രയധികം ചര്‍ച്ച ചെയ്തതും . പാര്‍ട്ടിക്കെതിരെ അല്ല വ്യക്തിക്കെതിരെയാണെന്നു സ്ഥപിക്കാനാണ്, ഇതില്‍ സിംഹഭാഗവും ഉപയോഗിച്ചതും .

പിണറായിയുടെ അഴിമതികേസും മറ്റു പലതും പോലെ ഒന്നാകുമായിരുന്നു, ബോഫോഴ്സ് കേസുമുതല്‍ പാര്‍ട്ടി സ്വീകരിച്ച നയം ഇതിലും പിന്തുടര്‍ന്നിരുന്നെകില്‍ . പക്ഷെ നിര്‍ഭഗ്യവശാല്‍ അതുണ്ടായില്ല. അതു കൊണ്ടാണിത് ഇത്രയധികം ശ്രദ്ധ പിടിച്ചു പറ്റിയത്. അതേക്കുറിച്ച അളുകള്‍ പ്രതികരിച്ചപ്പോള്‍ ജയരാജനും സുധാകരനും ഭ്രാന്തു പിടിച്ചു. അത് സി പി എം പോലുള്ള പാര്‍ട്ടിയില്‍ ഇന്നുവരെ കാണാത്ത തരത്തിലും . പിണറായിക്കപ്പുറം പാര്‍ട്ടിയില്ല എന്നുള്ള ജുഗുപ്സാവഹമായ തലത്തിലേക്ക് വരെ വ്യക്തി പൂജ ചെന്നെത്തി. സംസ്കാര സമ്പന്നര്‍ എന്നഭിമാനിക്കുന്ന കേരളീയര്‍ അതു കേട്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. എല്ലാ മാധ്യമങ്ങളും കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതു മത്രമേ ചര്‍ച്ച ചെയ്യുന്നുള്ളു. അതു കണ്ട് പിണറായിക്കും ഭ്രന്തു പിടിച്ചപോലെയയി. അതിന്റെ ലക്ഷണമാണ്, മംഗളം പത്രപ്രതിനിധിയുടെ നേരെ ചൊരിഞ്ഞ പരിഹാസ ചിരി. ഇപ്പോള്‍ മാധ്യമ സിന്ഡിക്കേറ്റ് എന്നും പറഞ്ഞു വരുന്നതിന്റെ കാരണവും അതു തന്നെ.

യന്ത്രസാമഗ്രികള്‍ പലതും കസ്റ്റമൈസ്ഡ് ആയിരിക്കുമെന്നതിനാല്‍ അത് വാങ്ങുന്ന പിണറായിക്ക് പഴയ കരാറിലെ ഈ എസ്റ്റിമേറ്റല്ലാതെ മറ്റെന്ത് സഹായമാണ് ഉള്ളത്?

ഓരോ പ്രോജക്റ്റിലെയും യന്ത്രസാമഗ്രികള്‍ കസ്റ്റമൈസ്ഡ് ആയിരിക്കും . പന്നിയാര്‍ പവര്‍ പ്രോജക്റ്റിലെ യന്ത്ര സാമഗ്രികളായിരിക്കില്ല ചെങ്കുളത്തിലേത്. അതു ലവലിനോട് മേടിച്ചാലും മറ്റേതു കമ്പനിയോട് മേടിച്ചാലും മാറ്റമുണ്ടാകില്ല. വേറേയാര്‍കുമതു പോലെ ഒരു ലിസ്റ്റ് ഉണ്ടാക്കാന്‍ കഴിവില്ല എന്ന് കരുതുന്നത് വിഡ്ഡിത്തമല്ലേ? കെ എസ് ഇ ബി യിലെ പരിചയസമ്പന്നനായ ഏതൊരു എഞ്ചിനീയര്‍കും ഇതുപോലെ ഒരു ലിസ്റ്റ് ഉണ്ടാക്കാവുന്നതേ ഉള്ളു. കാര്‍ത്തികേയന്‍ ഒരു കണ്‍സള്‍ട്ടന്‍സി കാരാര്‍ ഉണ്ടാക്കിയിരുന്നില്ലെങ്കില്‍ , പിണാറായി എന്തു ചെയ്യുമായിരുന്നു?

കാര്‍ത്തികേയന്‍ ഒപ്പിട്ട കരാറിന്റെ പ്രതിഫലത്തുക 42 ലക്ഷം കനേഡിയന്‍ ഡോളറായിരുന്നു. അതു കൊണ്ട് ഒരു യന്ത്ര സാമഗ്രികളും വാങ്ങാന്‍ ‍ സാധിക്കില്ലായിരുന്നു. ലവലിന്‍ അതിന്റെ ലിസ്റ്റ് തയ്യാറാക്കി എന്നേ ഉള്ളു. അത് ലാവലിന്റെ കയ്യില്‍ നിന്നു വാങ്ങണമെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചില്ല. യന്ത്ര സാമഗ്രികള്‍ സപ്പ്ളൈ ചെയ്യാനും പണി നടത്താനും ടെണ്ടര്‍ വിളിക്കണം എന്ന് വ്യക്തമായി Scope of Works എന്ന പാരഗ്രാഫില്‍ പറഞ്ഞിട്ടുണ്ട് താനും .

374കോടി യുഡി എഫിന്റെ ആരോപണമാണ്.

അല്ല. ഈ കാര്യം വി എസ് പി ബി ക്ക് എഴുതിയതെന്നു പറഞ്ഞ് പി കെ പ്രകശ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നാണ്. അതില്‍ പറഞ്ഞിരിക്കുന്നത് ഇതാണ്.

242 കോടി രൂപ ചെലവില്‍ മാറ്റിസ്ഥാപിക്കാമെന്ന് ലാവലിന്റെ കണ്‍സള്‍ട്ടന്റായ എഞ്ചിനീയറുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെ 374.5 കോടി രൂപ നഷ്ടം വരുന്ന രീതിയില്‍ ഈ കരാറില്‍ ഏര്‍പ്പെട്ടതിന്റെ കോഴയാണ് മലബാര്‍ കാന്‍സര്‍സെന്ററിന് നല്‍കാമെന്നേറ്റ 98 കോടി രൂപ.

വര്‍ക്കേഴ്സ് ഫോറത്തില്‍ വന്ന ഒരു ലേഖനവും ആരുടെയും സംശയം മാറ്റില്ല.

ക്യാന്‍സര്‍ ആശുപത്രിയുടെ ഗ്രാന്റ് മറ്റെവിടെയെങ്കിലും പോയി എന്നൊനും സി ബി ഐ പറഞ്ഞിട്ടില്ല. അതറിയണമെങ്കില്‍ ലാവലിന്റെ പ്രതിനിധിയുള്‍പടെയുള്ളവരെ വിചാരണ ചെയ്യണം .

കുറ്റ്യാടി പദ്ധതിയിലെ നടപടിക്രമങ്ങള്‍ അതേ പോലെയാണ് ഇവിടെയും പാലിക്കപ്പെട്ടിട്ടുള്ളത്.

കുറ്റ്യാടി പദ്ധതിയിലെ നടപടിക്രമങ്ങള്‍ അതേ പോലെയല്ല ഇവിടെയും പാലിക്കപ്പെട്ടിട്ടുള്ളത്. ഇതിനു ഗ്ളോബല്‍ ടെണ്ടര്‍ വിളിക്കാന്‍ ഒരു നിയമ തടസവും ഇല്ലായിരുന്നു. ടെണ്ടര്‍ വിളിച്ച് കരാര്‍ മറ്റുള്ളവര്‍ക്ക് നല്‍കിയാല്‍ ക്യാനഡയില്‍ നിന്നും ധനസഹായം കിട്ടിയേക്കില്ല എന്നേ ഉള്ളു. അതുകോണ്ട് ക്യാനഡയില്‍ നിന്നുള്ള കമ്പനികളെ സപ്പ്ളൈ കരാര്‍ ഏല്‍പ്പിക്കണമെന്നു വരുമായിരുന്നു. അതിനു യാതൊരു തടസവുമില്ലായിരുന്നു. ലാവലിന്‍ എന്ന ഇടനിലക്കാരനെ ഒഴിവാക്കി , ഇപ്പോള്‍ സാധനം നിര്‍മ്മിച്ചു നല്‍കിയ കമ്പനിയില്‍ നിന്നും കുറഞ്ഞ വിലക്ക് സാധനങ്ങള്‍ കിട്ടുമായിരുന്നു. ലാവലിനെ ഏല്‍പിച്ചതു കോണ്ട് ഇടനിലക്കാരനുള്ള കമ്മീഷനും കൊടുക്കേണ്ടി വന്നു.

കിറ്റ്യാടി പ്രോജക്റ്റിനു വേണ്ടി നല്‍കിയ സഹായ ധനം വൈദ്യുതി രം ത്തെ മറ്റു കാര്യങ്ങള്‍ക്കാണ്, ചെലവഴിച്ചത്. ഇവിടെ ആശുപത്രി നിര്‍മിക്കാനായി ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് തിരിച്ചു വിട്ടു. അത് ഉറപ്പാക്കാനുള്ള ഒരു വ്യവസ്ഥയും കരാറില്‍ എഴുതി ചേര്‍ത്തില്ല.

Suraj said...

അങ്കിളേ ഈ മുട്ടന്‍ ഓഫിനു മാപ്പ്:

സുകു മാഷേ,

"സൂരജ് അല്പം കണ്‍‌ഫ്യൂഷനില്‍ ആണെന്നു തോന്നുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ഒരു സഹകരണസ്ഥാപനമാണ്. അത് കൊണ്ടാണ് യാഥാര്‍ത്ഥ അംഗങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ കള്ളവോട്ട് ചെയ്ത് സി.പി.എമ്മിന് അത് പിടിച്ചെടുക്കാന്‍ കഴിഞ്ഞത്. ഇപ്പോള്‍ അവിടെ സി.പി.എം.ഡയരക്ടര്‍ ബോര്‍ഡ് ആണ് ഭരിക്കുന്നത്. എം.വി.ആര്‍.പരിയാരം സ്വന്തം സ്വത്താക്കി എന്നായിരുന്നു പ്രചരണം.ഇപ്പോഴോ?"

പരിയാരം മെഡിക്കല്‍ കോളെജിനെ കുറിച്ച് സാമാന്യജനത്തിനുള്ള തെറ്റിദ്ധാരണയാണ് അങ്ങ് ഇപ്പോള്‍ പറഞ്ഞത്.

പരിയാരം മെഡിക്കല്‍ കോളെജ് എന്ന് അറിയപ്പെടുന്ന സ്ഥാപനം യഥാര്‍ത്ഥത്തില്‍ രണ്ട് സ്ഥാപനങ്ങളാണ് -

1. അക്കാദമി ഒഫ് മെഡിക്കല്‍ സയന്‍സസ് എന്ന ചാരിറ്റബിള്‍ സൊസൈറ്റി. ഇതിന്റെ കീഴിലാണ് മെഡിക്കല്‍ കോളെജും ദന്തല്‍ , നേഴ്സിംഗ് കോളെജുകളും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളുമെല്ലാം. Societies Registration Act 1860 അനുസരിച്ച് സ്ഥാപിച്ച ഈ സൊസൈറ്റീടെ തലപ്പത്ത് ആജീവനാന്തം അധികാരത്തില്‍ ഇരിക്കാനാണ് കരുണാകരനും രാഘവനുമെല്ലാം '91-96 സര്‍ക്കാരിന്റെ കാലത്ത് ഈ സ്ഥാപനം ആരംഭിച്ചതു എന്നായിരുന്നു ആരോപണം.

2. കെ.സി.എച്.സി അഥവാ Kerala State Co-operative Hospital Complex and Centre for Advanced Medical Services Ltd. എന്ന പരിയാരം മെഡിക്കല്‍ക്കോളെജ് ആശുപത്രി. ഇതാണ് ശരിയായ അര്‍ത്ഥത്തില്‍ Kerala Co-operative Societies Act 1969 അനുസരിച്ച് സ്ഥാപിക്കപ്പെട്ട സഹകരണ സ്ഥാപനം. ഇതിന്റെ ഭരണമാണ് കാലാകാലം അതാത് സര്‍ക്കാരുകളുടെ സഹകരണ മന്ത്രിമാരുടെ കൈകളില്‍ എത്തുക വഴി "അധികാരം പിടിച്ചെടുക്കല്‍" / ഇലക്ഷന്‍ നാടകങ്ങള്‍ക്ക് വഴിയൊരുക്കുന്നതും പത്രങ്ങളില്‍ വാര്‍ത്തയാവുന്നതും.

കെ.സി.എച്.സി എന്ന ആശുപത്രിയുടെ ഭരണസമിതിക്കു കീഴിലാണ് അക്കാദമി ഒഫ് മെഡിക്കല്‍ സയന്‍സസ് എന്ന ചാഇറ്റബിള്‍ സൊസൈറ്റി സ്ഥാപിച്ചതെങ്കിലും ആരുടെയും സ്ഥാനപ്പേരുകളിലല്ല, മറിച്ച് വ്യക്തികളുടെ തന്നെ പേരുകളിലാണ് ഈ സൊസൈറ്റി റെജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. (സംസ്ഥാന ഭരണം മാറിയാലും കോളെജിനു മേലുള്ള നിയന്ത്രണം പോകാതിരിക്കാന്‍ ആയിരുന്നു ഇത് എന്ന് വ്യംഗ്യം.)

97ല്‍ നായനാര്‍ സര്‍ക്കാര്‍ ഇവ രണ്ടും ഗവണ്മെന്റ് മേഖലയിലേക്ക് ഏറ്റെടുത്ത് കോളെജിനെ ഗവണ്മെന്റ് കോളെജ് ആക്കാന്‍ ശ്രമിച്ചു. 2001ല്‍ ആന്റണി സര്‍ക്കാര്‍ ഒരു ഓഡിനന്‍സ് വഴിയാണ് ഇത് അസാധുവാക്കിയത്.തുടര്‍ന്ന് രണ്ടിനെയും സഹകരണ സ്ഥാപനമാക്കി സഹകരണ വകുപ്പിനു കീഴില്‍ കൊണ്ടുവന്നു. (2000ത്തിലെ ഞങ്ങളുടെ ബാച്ച് കയറിയ അഡ്മിഷനാണ് അവസാനമായി അവിടെ സര്‍ക്കാര്‍ മേഖലയില്‍ നടന്ന അഡ്മിഷന്‍, പിന്നീട് 50% പ്രൈവറ്റ് സീറ്റുകള്‍ പുനസ്ഥാപിക്കപ്പെട്ടു.) അതേ വകുപ്പുകള്‍ തിരിച്ച് രാഘവനെതിരേ പ്രയോഗിച്ച് ഇപ്പോള്‍ അവിടെ സി.പി.എം ഭരിക്കുന്നു. ഇടത് ഭരണം മാറുമ്പോള്‍ തിരികെ യു.ഡി.എഫിനു കിട്ടിക്കൊള്ളും ;) ഇത് കാലാകാലം ഞങ്ങള്‍ അവിടെ പഠിക്കുന്ന കാലത്ത് കണ്ടത് തന്നെ.

സൊസൈറ്റിയെ പറ്റി കാളിദാസന്‍ പറഞ്ഞതാണ് കാര്യം. മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന് ഒരു ചാരിറ്റബിള്‍ സൊസൈറ്റി ഉണ്ടാക്കിയാല്‍ അത് സര്‍ക്കാരിന്റെ ഏതെങ്കിലും വകുപ്പിന്റെ കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്ഥപനമല്ല. മാറിമാറി വരുന്ന മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ഔപചാരികസ്ഥാനം അലങ്കരിക്കും എന്ന് മാത്രം.

അങ്ങനെ “ആലങ്കാരികം“ മാത്രമാണ് മലബാര്‍ കാന്‍സര്‍ സെന്ററിന്റെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണമെങ്കില്‍ മുകളില്‍ ഞാന്‍ കൊടുത്ത ലിങ്കുകളിലെ വാര്‍ത്തകളില്‍ പറയുന്ന സര്‍ക്കാര്‍ പണം എങ്ങനെ ഈ "സ്വകാര്യ" സ്ഥാപനത്തിനു ലഭിക്കും സുകു മാഷേ ?

വൈദ്യുതിബോര്‍ഡ് വഴിയാണ് പലപ്പോഴും അവിടെ പണം എത്തിയതായി വാര്‍ത്തയില്‍ പറയുന്നത്. അതും യു.ഡി.എഫ് മന്ത്രിമാരുടെ കാലത്ത് പോലും. " സി.പി.എം കുത്തകയാക്കി വച്ചിരിക്കുന്ന" എന്നു പറയപ്പെടുന്ന സ്ഥാപനത്തില്‍ യു.ഡി.എഫ് വൈദ്യുതി മന്ത്രി എന്തിനു പണം നല്‍കണം ?

(പരിയാരം മെഡിക്കല്‍ കോളെജിന്റെ കാര്യം ഉദാഹരണമായി വീണ്ടുമെടുത്താല്‍, അതിന്റെ ഭൂസ്വത്ത് സര്‍ക്കാരിന്റെ ദാനമാണ്. ലോണുകള്‍ അത്രയും സര്‍ക്കാര്‍ ഗ്യാരണ്ടി നിന്ന് എടുത്തിട്ടുള്ളവയാണ്. സ്റ്റാഫിന്റെ ശമ്പളം സഹകരണ വകുപ്പില്‍ നിന്നും, സഹകരണ വകുപ്പിന്റെ സ്കെയിലുകളനുസരിച്ചും. അക്കാദമി ഒഫ് മെഡിക്കല്‍ സയന്‍സസിന്റെ കീഴിലെ കോഴ്സുകളില്‍ നിന്ന് കിട്ടുന്ന ഫീസും ആശുപത്രി വരുമാനവുമാണ് ബാക്കി ഭൌതിക സൌകര്യങ്ങളുടെ അടിസ്ഥാനവും. അതായത് സൊസൈറ്റിയുടെ ഭരണസമിതിയില്‍ ഭൂരിപക്ഷം ആര്‍ക്കായാലും അത് സഹകരണ വകുപ്പ് എന്ന സര്‍ക്കാര്‍ വകുപ്പിന്റെ കീഴിലാണ് ആത്യന്തികമായി വരുക. അത് പോലെ തന്നെ മലബാര്‍ കാന്‍സര്‍ സൊസൈറ്റിയും. അത് വൈദ്യുതി വകുപ്പിന്റെ കീഴിലാണ് വരുന്നത്. )

Inji Pennu said...

അങ്കിളെ വളരെ നല്ല പോസ്റ്റും ഡിസ്കഷനും.

Anonymous said...

വി എസ് പി ബി ക്ക് എഴുതിയതെന്നു പറഞ്ഞ് പി കെ പ്രകശ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നാണ്. അതില്‍ പറഞ്ഞിരിക്കുന്നത് ഇതാണ്.

242 കോടി രൂപ ചെലവില്‍ മാറ്റിസ്ഥാപിക്കാമെന്ന് ലാവലിന്റെ കണ്‍സള്‍ട്ടന്റായ എഞ്ചിനീയറുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെ 374.5 കോടി രൂപ നഷ്ടം വരുന്ന രീതിയില്‍ ഈ കരാറില്‍ ഏര്‍പ്പെട്ടതിന്റെ കോഴയാണ് മലബാര്‍ കാന്‍സര്‍സെന്ററിന് നല്‍കാമെന്നേറ്റ 98 കോടി രൂപ.


കാളിദാസാ.....ഇതെപ്പഴാണ് വി.എസ് പുണ്യാളന്‍ ആയത് ? പിണറായി ഈ പണിയൊപ്പിക്കുന്ന കാലത്ത് വി.എസ് എന്തായിരുന്നുവെന്നും സി.പി.ഐ.എമ്മിന്റെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ ഏത് പക്ഷത്തായിരുന്നുവെന്നും ജനത്തിനറിയാം. അന്ന് ബാലാനന്ദന്‍ ഉള്‍പ്പെട്ട സി.ഐ.റ്റി.യു പക്ഷത്തിനായിരുന്നു പിണറായിയുടെ ഡീലിംഗ്സിനോട് കലിപ്പ്. പിണറായീടെ വീടുപണി വിവാദമായപ്പോ വി.എസ്. പിണറായിയെ സപ്പോര്‍ട്ട് ചെയ്ത് പറഞ്ഞ വാചകം ഇപ്പോള്‍ അദ്ദേഹം വിഴുങ്ങിയോ ? അന്ന് ഈ ബാലാനന്ദന്‍ കമ്മറ്റി റിപ്പോര്‍ട്ടും പി.ബിക്കെഴുതിയ കത്തുകളുമൊക്കെ വി.എസ് അറിഞ്ഞതേയില്ലന്നാണോ ?

അയ്യോ പാവം! വി.എസ് ആശാന് മിനിയാന്ന് മുതലാണല്ലോ ആദര്‍ശത്തിന്റെ അസ്കിത തുടങ്ങിയത് !

kaalidaasan said...

ജിനേഷ് ,


വി എസിനെ ആരെങ്കിലും എപ്പോഴെങ്കിലും പുണ്യാളനായി പ്രഖ്യാപിച്ച കാര്യം ഞാന്‍ അറിഞ്ഞില്ല. അല്‍ഫോന്‍സാമ്മയെ പുണ്യാളത്തിയായി അടുത്തെയിടെ പ്രഖ്യാപിച്ചതായി കേട്ടു.

ബാലനന്ദനു പിണറായിയുടെ ഡീലിംഗ്സില്‍ കലിപ്പുണ്ടായിരുന്നു. അത് കൊണ്ടാണദ്ദേഹം അതിനെ എതിര്‍ത്തതും . പാര്‍ട്ടി ആദേഹത്തിന്റെ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞു. അതില്‍ വി എസ്, ഇ എം എസ്, നായനാര്‍ ഉള്‍പ്പടെയുള്ളവരുണ്ടായിരുന്നു. അന്നു പാര്‍ട്ടിയിലെ ഭൂരിപക്ഷം പിണറായിയുടെ കൂടെ നിന്നു. വി എസ് മാത്രമാണു കൂടെയുണ്ടായിരുന്നതെങ്കില്‍ താങ്കളുടെ അരോപണത്തിനു പ്രസക്തിയുണ്ടായിരുന്നേനെ.


പാര്‍ട്ടി തീരുമാനിച്ചത് , അറ്റകുറ്റപ്പണി ചെയ്യുന്നതിലും നല്ലത് പഴയ യന്ത്രങ്ങള്‍ മാറ്റി വക്കുന്നതാണെന്നു മാത്രമാണ്. യന്ത്രങ്ങള്‍ മാറ്റി വക്കുന്നതില്‍ പിണറായി ചെയ്ത പോലെ വഴിവിട്ട കരാറുകളും തീരുമനങ്ങളും എടുക്കാനല്ല. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും താല്‍ പര്യം സംരക്ഷിച്ചുകൊണ്ട് പാര്‍ട്ടി നയങ്ങള്‍ക്കനുസരിച്ചുള്ള ഒരു കരാറുണ്ടാക്കുമെന്നാണ്, പാര്‍ട്ടി കരുതിയത്. പക്ഷെ പിണറായി അതു ചെയ്തില്ല. അതിനു വി എസിനെയോ , നായനാരെയോ, ഇ എ എസിനെയോ മറ്റു സെക്രട്ടേറിയറ്റ് അംഗങ്ങളെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
നിയമമനുസരിച്ച്, ഖജനാവിനു നഷ്ടം വരാതെ, പാര്‍ട്ടി നയങ്ങളും , സംസ്ഥാന താല്‍പ്പര്യങ്ങളും സംരക്ഷിച്ച്, ക്യാന്‍സര്‍ സെന്ററിനുള്ള സഹായം നേടിയെടുത്ത് , ഈ കരാര്‍ നടപ്പാക്കിയിരുന്നെങ്കില്‍ , പിണറായിയെ ആരും ​കുറ്റപ്പെടുത്തില്ലായിരുന്നു. അഴിമതി കേസില്‍ പ്രതിയാവില്ലായിരുന്നു.

keralafarmer said...

ലാവലിന്‍: ഉദ്യോഗസ്ഥ മേധാവികള്‍ എതിര്‍ത്തിരുന്നു- സി.ബി.ഐ.
കൊച്ചി: ലാവലിന്‍ കരാറിനെ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വിനോദ്‌ റായി ശക്തമായി എതിര്‍ത്തിരുന്നുവെന്ന്‌ സിബിഐ വ്യക്തമാക്കി. ഇപ്പോള്‍ കേന്ദ്ര സര്‍വീസിലുള്ള അദ്ദേഹം കംപ്‌ട്രോളര്‍-ഓഡിറ്റര്‍ ജനറലാണ്‌.

കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നപ്പോള്‍ ഇലക്‌ട്രിസിറ്റി ബോര്‍ഡ്‌ അംഗമായിരുന്ന അദ്ദേഹം എസ്‌എന്‍സി ലാവലിനുമായി ഉണ്ടാക്കിയ ധാരണാപത്രത്തെയാണ്‌ ശക്തിയായി ബോര്‍ഡ്‌ യോഗത്തില്‍ എതിര്‍ത്തത്‌. അത്‌ ഒട്ടും സുതാര്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. യന്ത്രസാമഗ്രികളുടെ വില ന്യായമാണോ എന്ന കാര്യം തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

കരാറിന്റെ കാര്യത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ താന്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന്‌ മുന്‍ ഇലക്‌ട്രിസിറ്റി ബോര്‍ഡ്‌ ചീഫ്‌ എന്‍ജിനിയര്‍ ആര്‍. ബാലകൃഷ്‌ണന്‍നായര്‍ സിബിഐക്ക്‌ മൊഴി നല്‍കിയിരുന്നു. ആഗോള ടെന്‍ഡര്‍ വിളിക്കേണ്ടിയിരുന്നുവെന്നാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടത്‌. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുതി പദ്ധതിയുടെ യന്ത്രസാമഗ്രികള്‍ മുഴുവനായി മാറ്റിവെക്കുന്നത്‌ പൊതു ഖജനാവിലെ പണം പാഴാക്കുന്നതിനു തുല്യമാണെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

കരാറിലെ സാങ്കേതിക ക്രമക്കേടുകള്‍ കെ. സുബൈദ കമ്മിറ്റി റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയിരുന്നു. റിട്ടയേര്‍ഡ്‌ ഡപ്യൂട്ടി ചീഫ്‌ എന്‍ജിനിയര്‍ കെ. സുബൈദയും ഇലക്‌ട്രിസിറ്റി ബോര്‍ഡിലെ മുന്‍ ഫിനാന്‍സ്‌ ഓഫീസര്‍ കെ.വി. മുരളീധരനും ഉള്‍പ്പെട്ടതായിരുന്നു സുബൈദ കമ്മിറ്റി.

കരാറിലുള്‍പ്പെട്ട സാങ്കേതിക വിവരങ്ങള്‍ ചീഫ്‌ എന്‍ജിനിയര്‍ (ജനറേഷന്‍) 1997 ഏപ്രില്‍ 19ന്‌ ആവശ്യപ്പെട്ടിട്ടും എസ്‌എന്‍സി ലാവലിന്‍ നല്‍കിയിരുന്നില്ലെന്നാണ്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴികള്‍ പരിശോധിച്ചതില്‍ നിന്ന്‌ സിബിഐക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞത്‌. മലബാര്‍ കാന്‍സര്‍ സെന്റര്‍ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ടുവെങ്കിലും കിട്ടിയില്ല.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിനും ശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ളതായിരുന്നു കരാര്‍. നവീകരണത്തിന്റെയും മറ്റും ആവശ്യമെന്തായിരുന്നു എന്നതിനെക്കുറിച്ച്‌ വിശ്വാസ യോഗ്യമായ ഒരു റിപ്പോര്‍ട്ടും ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. അത്യാവശ്യ യന്ത്രസാമഗ്രികള്‍ മാത്രം മാറ്റിയാല്‍ മതിയെന്നും പൂര്‍ണമായും മാറ്റേണ്ട ആവശ്യമില്ലെന്നും ശുപാര്‍ശ ചെയ്യുന്ന ഇ. ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ടാകട്ടെ മന്ത്രിയായിരുന്ന പിണറായി വിജയന്‍ പൂര്‍ണമായും തള്ളിയിരുന്നതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്‌. കരാര്‍ ന്യായീകരിക്കുന്നതിനായി ചീഫ്‌ എന്‍ജിനിയറായിരുന്ന കസ്‌തൂരിരംഗയ്യര്‍ മൂന്നു പേജുകളിലായി എഴുതിയുണ്ടാക്കിയ ഒരു റിപ്പോര്‍ട്ടാണ്‌ അടിസ്ഥാന രേഖയായി കണക്കാക്കിയത്‌. ധാരണാപത്രം ഒപ്പിടുന്നതിനായി ഒരു സാധ്യതാപഠനവും ഇലക്‌ട്രിസിറ്റി ബോര്‍ഡ്‌ നടത്തിയിട്ടില്ലെന്നാണ്‌ സിബിഐയുടെ കണ്ടെത്തല്‍.

ഡല്‍ഹിയിലെ നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്റെ ഒരു റിപ്പോര്‍ട്ട്‌ തെറ്റായി വ്യാഖ്യാനിച്ചും വിലപ്പെട്ട വിവരങ്ങള്‍ മറച്ചുവെച്ചുമാണ്‌ ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ യോഗത്തില്‍ പ്രതികള്‍ അവതരിപ്പിച്ചത്‌. മന്ത്രിസഭാ യോഗത്തെയും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്‌. കേന്ദ്ര ഊര്‍ജവകുപ്പിലെ ഉദ്യോഗസ്ഥരും കരാറിനെ എതിര്‍ത്തിരുന്നു. കരാറിനായി കേന്ദ്ര ഇലക്‌ട്രിസിറ്റി അതോറിറ്റിയുമായി കാര്യമായ ഒരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്ന്‌ സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
Courtesy: Mathrubhumi 09-02-09

keralafarmer said...

പിണറായിക്കെതിരേ പഴുതില്ലാത്ത തെളിവുകള്‍; ലാവ്‌ലിന്‍ കരാറില്‍ സ്വാര്‍ഥ താല്‍പര്യം: സി.ബി.ഐ.
പത്തനംതിട്ട: ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ. പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ ഒമ്പതാം സ്‌ഥാനത്ത്‌ ഉള്‍പ്പെടുത്തിയത്‌ പഴുതില്ലാത്ത വിധം തെളിവുകള്‍ അക്കമിട്ടു നിരത്തി.

ആര്‍.സി 07 (എ)/2007 നമ്പരായി സി.ബി.ഐ. രജിസ്‌റ്റര്‍ചെയ്‌ത കേസിന്റെ 223 പേജുവരുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍, സ്വാര്‍ഥതാത്‌പര്യം ലക്ഷ്യംവച്ചാണു പിണറായി വിജയന്‍ 1996 ഒക്‌ടോബറില്‍ ലാവ്‌ലിന്‍ കരാറില്‍ ഒപ്പുവച്ചതെന്നു വ്യക്‌തമാക്കുന്നു. സുബൈദാ കമ്മിറ്റി റിപ്പോര്‍ട്ടും എന്‍.എച്ച്‌.പി.സിയുടെ വിലയിരുത്തലും ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടും തള്ളിയശേഷം തിരക്കിട്ട്‌ കാനഡയില്‍ പോയി കരാറില്‍ ഒപ്പിട്ടതിനു പിന്നില്‍ നിഗൂഢതയുണ്ട്‌.

സംഘത്തില്‍ സാങ്കേതിക വിദഗ്‌ധര്‍ ഉണ്ടായിരുന്നില്ല. കരാറിനു വൈദ്യുതി ബോര്‍ഡിന്റെ പൂര്‍ണ അനുമതിയുമില്ലായിരുന്നുവെന്ന്‌ ഐ 5069/96 എന്ന ബോര്‍ഡിന്റെ ഫയല്‍ ചൂണ്ടിക്കാട്ടി സി.ബി.ഐ സമര്‍ഥിക്കുന്നു. ഫയലിന്റെ 427 മുതല്‍ 441 പേജുകള്‍ കോടതിയില്‍ തെളിവായി ഹാജരാക്കിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

യു.ഡി.എഫ്‌. ഭരണകാലത്തു മന്ത്രി ജി. കാര്‍ത്തികേയന്‍ ഒപ്പിട്ട ധാരണാപത്രത്തിന്റെ മറവില്‍ ആഗോള ടെന്‍ഡര്‍ പിണറായി വിജയന്‍ മനഃപൂര്‍വം ഒഴിവാക്കുകയായിരുന്നു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട്‌ താരതമ്യേന ചെലവുകുറഞ്ഞ നാലു മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നെങ്കിലും അവയെല്ലാം പാടേ തള്ളി കോടികള്‍ തുലച്ച്‌ മറ്റൊരു മാര്‍ഗം സ്വീകരിച്ചതിനുപിന്നിലും അഴിമതിയുണ്ടെന്നു സി.ബി.ഐ വ്യക്‌തമാക്കുന്നു.

243.74 കോടിയായി ഉയര്‍ന്ന പദ്ധതി തുക വീണ്ടും വര്‍ധിച്ച്‌ 333.15 കോടിയായി മാറി. പണി പൂര്‍ത്തിയായപ്പോള്‍ 389.98 കോടി ലാവ്‌ലിന്റെ കീശയിലായി. ബി.എച്ച്‌.ഇ.എല്ലില്‍നിന്നും പവര്‍ ഫിനാന്‍സ്‌ കോര്‍പറേഷനില്‍നിന്നും ലഭിച്ച തെളിവുകളുടെ അടിസ്‌ഥാനത്തില്‍ ലാവ്‌ലിന്‍ കരാര്‍ വളരെയേറെ ഉയര്‍ന്നതാണെന്നും വൈദ്യുതിബോര്‍ഡിനു വന്‍ നഷ്‌ടംവരുത്തിവച്ചതിന്റെ മുഖ്യകാരണക്കാരന്‍ പിണറായി വിജയനാണെന്നും റിപ്പോര്‍ട്ടിന്റെ വിവിധ ഭാഗങ്ങളില്‍ സി.ബി.ഐ. വ്യക്‌തമാക്കുന്നു.സി.ബി.ഐ. റിപ്പോര്‍ട്ടിന്റെ 194 മുതല്‍ 213 വരെയുളള പേജുകളില്‍ ലാവ്‌ലിന്‍ ഗൂഢാലോചനയിലും അഴിമതിയിലും പിണറായി വിജയനുള്ള പങ്ക്‌ അക്കമിട്ട്‌ നിരത്തുന്നു.

കാന്‍സര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ കേരളത്തിന്റെ ഇതരഭാഗങ്ങളില്‍ സ്‌ഥാപിക്കാതെ മലബാറില്‍ തുടങ്ങാന്‍ ഒരുങ്ങിയതു രാഷ്‌ട്രീയ പരിഗണന നല്‍കിയായിരുന്നുവെന്ന പിണറായിയുടെ മറുപടി തന്നെ അദ്ദേഹത്തിന്റെ പങ്കു സമര്‍ഥിക്കുന്നു. മന്ത്രിയായ ഉടന്‍ സാങ്കേതിക വിദഗ്‌ധരെപ്പോലും ഒഴിവാക്കി പിണറായിയും സംഘവും കാനഡയിലേക്കു പോയത്‌ ഈ സ്വാര്‍ഥലക്ഷ്യം മൂലമാണ്‌. മറ്റു സാക്ഷികളുടെ മൊഴികളും ഇതു സാധൂകരിക്കുന്നു.
ഗൂഢാലോചന തുടങ്ങിയത്‌ കാര്‍ത്തികേയന്‍; ഫലം കൊയ്‌തതു പിണറായി
പത്തനംതിട്ട: ലാവ്‌ലിന്‍ ഗൂഢാലോചന തുടങ്ങിയതു യു.ഡി.എഫ്‌. മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയനെന്നു സി.ബി.ഐ. കാര്‍ത്തികേയന്റെ പങ്കു വ്യക്‌തമാക്കുന്ന തെളിവ്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സി.ബി.ഐ. പറയുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ 91-ാം പേജിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്‌. ലാവ്‌ലിന്‍ ഉടമ്പടിയുടെ ഫലം കൊയ്‌തതു പിന്നീടു വന്ന എല്‍.ഡി.എഫ്‌. മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി പിണറായി വിജയനായിരുന്നുവെന്നാണു സി.ബി.ഐയുടെ വിലയിരുത്തല്‍.

റിപ്പോര്‍ട്ടിന്റെ 88 മുതല്‍ 95 വരെയുള്ള പേജുകളില്‍ മന്ത്രിമാരുടെ പങ്കാണു സൂചിപ്പിക്കുന്നത്‌. 95-ല്‍ ജി. കാര്‍ത്തികേയന്റെ കാലത്താണു ഗൂഢാലോചന തുടങ്ങിയതെങ്കിലും എല്‍.ഡി.എഫ്‌. മന്ത്രിസഭയുടെ കാലത്താണു കരാര്‍ ഒപ്പുവച്ചത്‌.

ലാവ്‌ലിനു മാത്രമേ കരാര്‍ നല്‍കാവൂ എന്ന നിര്‍ബന്ധം രണ്ടുമന്ത്രിമാര്‍ക്കും ഉണ്ടായിരുന്നു. മന്ത്രിമാരുടെ വാക്കാലുള്ള നിര്‍ദേശമെങ്കിലും ഇല്ലാതെ ഒരു ഉദ്യോഗസ്‌ഥനും സ്വന്തം ഇഷ്‌ടപ്രകാരം ഇത്തരമൊരു വമ്പന്‍ കരാറില്‍ ഒപ്പിടാന്‍ കഴിയില്ലെന്നും സി.ബി.ഐ. ചൂണ്ടിക്കാട്ടുന്നു.

മന്ത്രിമാരായിരുന്ന ജി. കാര്‍ത്തികേയന്റെയും പിണറായി വിജയന്റെയും പേരുകള്‍ എടുത്തു പറഞ്ഞ്‌ 89-ാം പേജിലാണു സി.ബി.ഐ. വിമര്‍ശിക്കുന്നത്‌. യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ 1995 ഓഗസ്‌റ്റ് 10-ന്‌ ധാരണാപത്രത്തില്‍ ഒപ്പിട്ടതിനു പിന്നില്‍ ഗൂഢാലോചന നടന്നതായി സി.ബി.ഐ. സംശയം പ്രകടിപ്പിക്കുന്നു. എന്നാല്‍ 96 മേയ്‌ മാസത്തില്‍ ഗൂഢാലോചനയുടെ തുടക്കക്കാരനായ കാര്‍ത്തികേയനെ പിന്തള്ളി പിണറായി വിജയം കണ്ടു. പിണറായിക്ക്‌ ഇതില്‍ പങ്കില്ലെന്നു വാദിക്കാന്‍ പറ്റില്ലെന്നു രാജീവ്‌ഗാന്ധി വധക്കേസില്‍ നളിനിയുടെ വാദത്തിനെതിരേ സി.ബി.ഐ. കോടതിയില്‍ നടത്തിയ വാദമുഖങ്ങള്‍ എടുത്തു കാട്ടി അന്വേഷണ ഉദ്യോഗസ്‌ഥര്‍ സമര്‍ഥിക്കുന്നു.

റിപ്പോര്‍ട്ടിന്റെ 17-ാം പേജിലും, ജി. കാര്‍ത്തികേയന്‍ മന്ത്രിയായിരുന്നപ്പോള്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടകാര്യം പരാമര്‍ശിച്ചിട്ടുണ്ട്‌. ഇതില്‍നിന്നു വ്യത്യസ്‌തമായ മറ്റൊരു കരാറാണ്‌ 1996 ഒക്‌ടോബറില്‍ ലാവ്‌ലിന്‍ കമ്പനിയുമായി കാനഡയില്‍ പിണറായി ഒപ്പിട്ടത്‌. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ കാര്യവും ഈ കരാറിനോടനുബന്ധിച്ചു നടന്നതാണ്‌. സാമ്പത്തികമായ വമ്പന്‍ നഷ്‌ടങ്ങള്‍ ഒന്നും കാര്‍ത്തികേയന്റെ കാലത്ത്‌ ഉണ്ടായിട്ടില്ല. എന്നാല്‍ പിണറായി വിജയന്‍ മന്ത്രിയായശേഷം നടത്തിയ കരാറിലാണു ബോര്‍ഡിനു കോടികളുടെ നഷ്‌ടം സംഭവിച്ചതും മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം എങ്ങുമെത്താതെ പോയതും. നവീകരണങ്ങളെപ്പറ്റിയും അതിന്റെ പ്രായോഗിക ഗുണങ്ങളെക്കുറിച്ചും ഇരുമന്ത്രിമാരും പഠനം നടത്തിയിട്ടില്ലെന്നു റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

ജി. കാര്‍ത്തികേയന്റെ കാലത്ത്‌ ചീഫ്‌ എന്‍ജിനീയറായിരുന്ന കസ്‌തൂരിരംഗ അയ്യര്‍ ഫീല്‍ഡ്‌ സ്‌റ്റാഫിന്റെതാണെന്ന വ്യാജേന ഒരു ' സാങ്കേതിക വിവരണം' കെ.എസ്‌.ഇ.ബിയുടെ 'എസ്‌റ്റാബ്ലീഷ്‌മെന്റ്‌ ഫയലില്‍' തിരുകിക്കയറ്റിയതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്‌.

ഈ നോട്ടിന്റെ അടിസ്‌ഥാനത്തില്‍ ഉടമ്പടിയുടെ കരട്‌ 96 ജനുവരി 3-നു കാനഡയിലേക്ക്‌ അയച്ചു കൊടുക്കുകയായിരുന്നു. ജി. കാര്‍ത്തികേയന്റെ കാലത്ത്‌ 1996 ഫെബ്രുവരി 24-നു പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതിക്കായി 24 കോടി രൂപയുടെ കരാറിനു ബോര്‍ഡംഗം എം.എം. മാത്യു റോയിയും ജനറേഷന്‍ ചീഫ്‌ എന്‍ജിനീയര്‍ കസ്‌തൂരി രംഗ അയ്യരും ലാവ്‌ലിന്‍ വൈസ്‌ പ്രസിഡന്റ്‌ ക്ലൗഡ്‌ ട്രയിന്‍ഡിലും ചേര്‍ന്ന്‌ ഒപ്പിടുന്നത്‌. ലാവ്‌ലിന്റെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ദിലീപ്‌ രാഹുലനായിരുന്നു സാക്ഷി. മാസങ്ങള്‍ കഴിഞ്ഞ്‌ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായതിനു ശേഷം കരാറിന്‌ അടിമുടി മാറ്റം വന്നതായി സി.ബി.ഐ. സൂചിപ്പിക്കുന്നു.
വിജയന്റെ മൊഴിയില്‍ പൊരുത്തക്കേടും പിഴവും
സി.ബി.ഐയുടെ കണ്ടെത്തലുകള്‍ക്കു മറുപടിയായി പിണറായി വിജയന്‍ നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടും പിഴവുമുണ്ടെന്നു സി.ബി.ഐ. റിപ്പോര്‍ട്ട്‌.

1996 ഒക്‌ടോബറില്‍ പിണറായിയുടെ നേതൃത്വത്തില്‍ എസ്‌.എന്‍.സി ലാവ്‌ലിന്‍ പ്രതിനിധികളെ കാണാന്‍ കാനഡയ്‌ക്കു പോയ സംഘത്തില്‍ എന്തുകൊണ്ടു സാങ്കേതിക വിദഗ്‌ധരെ ഒഴിവാക്കിയെന്ന ചോദ്യത്തില്‍ നിന്നും പിണറായി ഒഴിഞ്ഞുമാറി. ചെയര്‍മാന്റെ തീരുമാനത്തെത്തുടര്‍ന്നാണു വിദഗ്‌ധരെ സംഘത്തില്‍ നിന്നും ഒഴിവാക്കിയതെന്നായിരുന്നു മറുപടി. ലാവ്‌ലിനുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടത്‌ യു.ഡി.എഫ്‌. ഭരണകാലത്തായതിനാലാണ്‌ ആഗോള ടെന്‍ഡര്‍ വിളിക്കാതിരുന്നത്‌.

മുന്‍ മന്ത്രി ജി. കാര്‍ത്തികേയന്റെ കാലത്ത്‌ ധാരണാപത്രം മാത്രമാണ്‌ ഒപ്പിട്ടത്‌. തുടര്‍ നടപടികളൊന്നുമുണ്ടായില്ല. യന്ത്രോപകരണങ്ങള്‍ നല്‍കാനുള്ള ധാരണയും ലാവ്‌ലിന്‍ കരാറും ഒപ്പിട്ടതു പിണറായിയുടെ കാലത്താണെന്ന്‌ സി.ബി.ഐ. സമര്‍ഥിക്കുന്നു. 1996-ല്‍ കാനഡയില്‍ ലാവ്‌ലിനുമായി ഉണ്ടാക്കിയ കരാറില്‍ മലബാര്‍ കാന്‍സര്‍ സെന്ററിനെപ്പറ്റി പരാമര്‍ശിക്കാതിരുന്നത്‌. ആ പദ്ധതിക്കായി സഹായം ലഭിക്കുന്നതു കാനഡായിലെ വിവിധ ഏജന്‍സികളില്‍ നിന്നായതു കൊണ്ടാണെന്നു പിണറായി സി.ബി.ഐക്കു നല്‍കിയ മൊഴിയില്‍ പറയുന്നു.

പക്ഷേ ലാവ്‌ലിന്‍ കാന്‍സര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‌ നല്‍കുന്ന വിഹിതംപോലും എത്രയെന്നു തനിക്കറിയില്ലെന്നു പിണറായി പറയുമ്പോള്‍ 98.4 കോടി രൂപയാണു ലാവ്‌ലിന്റെ വിഹിതമെന്നു സര്‍ക്കാര്‍ രേഖകള്‍ വ്യക്‌തമാക്കുന്നതായി സി.ബി.ഐ. ചൂണ്ടിക്കാട്ടുന്നു. (ജി.ഒ (എം.എസ്‌) നമ്പര്‍ 5/98/പി.ഡി ഡേറ്റഡ്‌ 3-2-98).

എന്തുകൊണ്ടു മലബാര്‍ കാന്‍സര്‍ സെന്ററിനുളള സഹായം പൂര്‍ണമായി ലഭ്യമായതിനു ശേഷം മാത്രമേ നവീകരണത്തിനു പണം നല്‍കാവൂ എന്ന വ്യവസ്‌ഥ ഉടമ്പടിയില്‍ എഴുതിച്ചേര്‍ക്കാന്‍ തയ്യാറായില്ലെന്ന സി.ബി.ഐയുടെ ചോദ്യത്തിനും ഉദ്യോഗസ്‌ഥരെ പ്രതിസ്‌ഥാനത്ത്‌ ഉയര്‍ത്തിക്കാട്ടാനായിരുന്നു പിണറായി ശ്രമിച്ചത്‌. ഉദ്യോഗസ്‌ഥര്‍ ഉപദേശിച്ചത്‌ അങ്ങനെയായിരുന്നുവെന്നായിരുന്നു മറുപടി.
വിശദാംശങ്ങള്‍ മന്ത്രിസഭായോഗത്തില്‍ മറച്ചുവച്ചതായി സി.ബി.ഐ.
പത്തനംതിട്ട: ചെങ്കുളം, പന്നിയാര്‍, പള്ളിവാസല്‍ വൈദ്യുതി പദ്ധതികളുടെ നവീകരണത്തിനായി 1998 മാര്‍ച്ച്‌ 3-നു നടന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനമെടുത്തത്‌. പല കാര്യങ്ങളും പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്നും മറച്ചുവച്ചിരുന്നതായി മിനിറ്റ്‌സ് വ്യക്‌തമാക്കുന്നുവെന്നു സി.ബി.ഐ. കണ്ടെത്തി.

വൈദ്യുതിബോര്‍ഡില്‍ ലാവ്‌ലിന്‍ എന്ന കനേഡിയന്‍ കമ്പനി നടപ്പാക്കുന്ന പദ്ധതിയെപ്പറ്റി വിശദീകരിക്കേണ്ടതിനു പകരം മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്‌ഥാപിക്കുന്നതിനെപ്പറ്റിയാണു വിജയന്‍ 1998 ജനുവരി 20-നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ അമിതപ്രാധാന്യം നല്‍കി വിശദീകരിച്ചത്‌. യോഗത്തിന്റെ മിനിറ്റ്‌സ് ഇതു വ്യക്‌തമാക്കുന്നു. കാന്‍സര്‍ സെന്റര്‍ തുടങ്ങാന്‍ തീരുമാനമെടുത്തത്‌ ഈ യോഗത്തിലാണ്‌.

മന്ത്രിസഭാ യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പ്‌ സെക്രട്ടറി കാര്യങ്ങള്‍ വിശദീകരിക്കേണ്ടതിനു പകരം വൈദ്യുതിമന്ത്രി തന്നെ ആ ജോലി സ്വയം ഏറ്റെടുക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന്‌ അന്നത്തെ ധനമന്ത്രി രേഖാമൂലം നിര്‍ദേശിച്ചെങ്കിലും അതിനു വഴങ്ങാതെ പദ്ധതി നവീകരണത്തിനു തീരുമാനമെടുക്കുകയായിരുന്നു. വിജയന്റെ ഗൂഢലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിനു മറ്റു മന്ത്രിമാരെ അദ്ദേഹം തെറ്റിദ്ധരിപ്പിച്ചതായി സി.ബി.ഐ. പറയുന്നു.

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനനുസരിച്ചു മാത്രമേ കരാറുമായി ബന്ധപ്പെട്ട തുക ലാവ്‌ലിനു കൊടുത്തു തീര്‍ക്കാവൂ എന്ന്‌ കെ.എസ്‌.ഇ.ബി സെക്രട്ടറി വിശ്വമണി പിണറായിയോടു നിര്‍ദേശിച്ചു. പിണറായി അതു കേട്ടില്ല. ഈ നിബന്ധന കൂടി ലാവ്‌ലിന്‍ പ്രതിനിധികളെക്കൊണ്ട്‌ ഒപ്പിടീക്കണമെന്ന നിര്‍ദേശവും തള്ളി. ഇങ്ങനെ നിരവധി അവസരങ്ങള്‍ കാന്‍സര്‍ സെന്ററിനുളള പണം ലഭിക്കാനുണ്ടായിരുന്നിട്ടും പിണറായി അതു പ്രയോജനപ്പെടുത്തിയില്ലെന്നാണു സി.ബി.ഐയുടെ കണ്ടെത്തല്‍.

ലാവ്‌ലിനില്‍ നിന്നു കാന്‍സര്‍ സെന്ററിനു നേരിട്ടു പണം ലഭ്യമാക്കുന്നതിനു പകരം 'ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌' എന്ന സ്‌ഥാപനത്തെ ഇടനിലയാക്കിയതിനു പിന്നിലും പിണറായിക്കു പങ്ക്‌.

മലബാര്‍ കാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട ഉടമ്പടിയില്‍ കെട്ടിടത്തിന്റെ രൂപകല്‍പ്പനയും നിര്‍മാണവും കേരള സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കണ്‍സള്‍ട്ടന്‍സിക്കായിരിക്കുമെന്ന്‌ അടിവരയിട്ടു വ്യക്‌തമാക്കുന്നു. എന്നാല്‍ അതിനു വിപരീതമായാണു 'ടെക്‌നിക്കാലിയ' എന്ന സ്‌ഥാപനത്തിനു കണ്‍സള്‍ട്ടന്‍സി നല്‍കിയത്‌. ഈ നടപടിയെ മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ ഒരിക്കലും ചോദ്യം ചെയ്‌തിരുന്നില്ല. കെട്ടിട നിര്‍മാണത്തിനു 12 കോടി രൂപ ചെലവായി എന്നതു ലാവ്‌ലിന്റെയും ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്‍സിയുടേയും മാത്രം മൊഴിയാണ്‌. ഇതു സാധൂകരിക്കാനുള്ള യാതൊരു രേഖകളും സര്‍ക്കാരിന്റെ കൈവശമില്ല. ഈ ഇടപാടുകളെപ്പറ്റി സര്‍ക്കാര്‍ അറിഞ്ഞതായും രേഖകളില്ല.

ആരോഗ്യവകുപ്പിന്റെ പൂര്‍ണചുമതലയില്‍ നടപ്പാക്കേണ്ട പദ്ധതി ഊര്‍ജവകുപ്പ്‌ ഏറ്റെടുത്തതിനു പിന്നിലും വിജയനുമാത്രം അറിയാവുന്ന രഹസ്യം ഒളിഞ്ഞിരിക്കുന്നു.

അന്നത്തെ മുഖ്യമന്ത്രിക്കുമേല്‍ പിണറായി വിജയനുള്ള അതിരുകവിഞ്ഞ സ്വാധീനത്തിന്റെ സൂചനയാണിത്‌.

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സ്‌പെഷല്‍ ഓഫീസറായി നിയമിതനായ എന്‍. ശശിധരന്‍ നായര്‍ പിണറായിയുടെ പഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗമായിരുന്നു. പിണറായി വൈദ്യുതിമന്ത്രിസ്‌ഥാനം ഉപേക്ഷിച്ചിട്ടും ശശിധരന്‍ നായര്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു.

സര്‍ക്കാരുമായും വകുപ്പുമായും കത്തിടപാടുകള്‍ നടത്തേണ്ടതിനു പകരം ലാവ്‌ലിന്‍ വൈസ്‌ പ്രസിഡന്റ്‌ ക്ലൗഡ്‌ ട്രെയിന്‍ഡില്‍, പിണറായി വിജയനെ നിരവധി തവണ കത്തിലൂടെ ബന്ധപ്പെട്ടു. 1997- ജനുവരി ഏഴിനും, ജനുവരി 21-നും ഡിസംബര്‍ 18-നും 98 ഓഗസ്‌റ്റ് 19-നും വിജയന്‍ നടത്തിയ കത്തിടപാടുകളും അവയുടെ മറുപടികളും ഇതിനു തെളിവാണ്‌. ക്ലൗഡ്‌ ട്രെയിന്‍ഡിലില്‍ നിന്നും ലഭിച്ച ചില കത്തുകള്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിക്കും നല്‍കിയിരുന്നു. (97 ജനുവരി 20, 97 മാര്‍ച്ച്‌ 4) അഴിമതിയില്‍ വൈദ്യുതിമന്ത്രിക്കു നേരിട്ടു പങ്കുണ്ടെന്നുള്ളതിനു തെളിവാണിത്‌.

എസ്‌.ബി.ഐ. ചീഫ്‌ ജനറല്‍ മാനേജരുമായി വൈദ്യുതിമന്ത്രി നടത്തിയ കൂടിക്കാഴ്‌ചകള്‍ കേരളാ സര്‍ക്കാരിനു വേണ്ടി ഇ.ഡി.സി. ലോണിനു ഗ്യാരണ്ടറാകുന്നതിനു വേണ്ടിയായിരുന്നു. മന്ത്രി നേരിട്ട്‌ ഇത്തരം കാര്യങ്ങളില്‍ ഇടപെട്ടത്‌ അസ്വാഭാവികത വ്യക്‌തമാക്കുന്നു.

വിദേശരാജ്യങ്ങളില്‍ വച്ച്‌ രേഖകളിലും ഉടമ്പടിയിലും ഒപ്പിടുമ്പോള്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സംഘതലവനായിരിക്കും. കാനഡയില്‍ കരാര്‍ ഒപ്പിടുമ്പോള്‍ സംഘത്തലവന്‍ വൈദ്യുതിമന്ത്രി തന്നെയാണ്‌. അതിനാല്‍ അദ്ദേഹത്തിന്‌ ഒരിക്കലും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. വൈദ്യുതി ബോര്‍ഡിന്റെ സാങ്കേതികാവശ്യങ്ങള്‍ പരിഗണിക്കാതെയാണു ലാവ്‌ലിനെ നവീകരണ പദ്ധതികള്‍ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്‌.

159 കോടിയുടെ പദ്ധതിക്കു കരാര്‍ നല്‍കുമ്പോള്‍ പ്രത്യുപകാരമായി 100 കോടി തിരികെ ലഭിക്കുമെന്നു പറഞ്ഞാല്‍ സാമാന്യ വിവരമുള്ളവര്‍ അതു വിശ്വസിക്കില്ല.

ലാവ്‌ലിന്‍ കരാറിനു പിന്നില്‍ ഗൂഢലക്ഷ്യം ഉണ്ടെന്നുള്ളതിന്‌ ഇതും തെളിവാണെന്നു സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.


Courtesy: Mangalam 09-02-09

Anonymous said...

A man is known by the company he keeps

Farris,santiago etc...

guess!

Burmingham

ജിവി/JiVi said...

സൂരജ് ഒടുവിലെഴുതിയ കമന്റ് എമണ്ടന്‍ ഓഫ് എന്ന് സൂരജ് തന്നെ വിശേഷിപ്പിക്കുന്നെങ്കിലും മറ്റൊരു തരത്തില്‍ അത് ഏറ്റവും പ്രസക്തമാണ്. snclavlin.blogspot പറയുന്നതുപോലെ utter lies & half truths എഴുതിവിടുന്ന പത്രമാധ്യമങ്ങള്‍ സാമാന്യജനങ്ങളില്‍ പല കാര്യങ്ങളെക്കുറിച്ചും ഉണ്ടാക്കിയെടുക്കുന്ന ‘അറിവുകള്‍’ എങ്ങനെയുള്ളതാണെന്ന് അത് കാണിച്ചുതരുന്നു. അതോടൊപ്പം അന്ധമായ സി പി എം വിരോധം കൂടിയുള്ളവര്‍ക്ക് ആ പാര്‍ട്ടിക്കെതിരെ വരുന്ന പത്രറിപ്പോര്‍ട്ടുകള്‍ ഫ്രെയിമിട്ട് വെക്കാനുള്ള ആധികാരിക രേഖകൂടിയാവുന്നു. കേരളഫാര്‍മര്‍ മംഗളവും മാതൃഭൂമിയും നല്‍കുന്ന ‘അറിവുകള്‍‘ ഇവിടെ ഫ്രെയിമിട്ട് തൂക്കിയത് കണ്ടില്ലേ.

മലബാര്‍ കാന്‍സര്‍ സെന്റര്‍, ടെക്ക്നിക്കാലിയ എന്ന സ്ഥാപനങ്ങളെക്കുറിച്ച് വമ്പന്‍ ദുരൂഹത പരത്തുന്നത് സാമാന്യജനം അവരുടെ കോമണ്‍സെന്‍സ് വെച്ച് കാര്യങ്ങളെ വിശകലനം ചെയ്ത് ശരിയായ നിഗമനത്തിലെത്തുന്നത് തടയാനാണ്. അതുപോലെ തന്നെയാണ് ഈ ഇടപാടില്‍ 374കോടിയുടെ പാഴ്ചെലവ് ഉണ്ടായി എന്ന പ്രചരണം. 374കോടി ചിലവാക്കി എന്നുതന്നെ കരുതുക. അതു മുഴുവന്‍ പാഴ്ചെലവാകുന്നതെങ്ങനെ? അറ്റകുറ്റപ്പണിക്കുതന്നെ 100കോടി ചെലവുവരുമെന്ന് എസ്റ്റിമേറ്റ് ഉണ്ടായിരിക്കെ നവീകരണം 374കോടിക്ക് പൂര്‍ത്തിയായത് ഒരു വന്‍നഷ്ടമായി കാണുന്നവരുടെ തല പരിശോധിക്കേണ്ടതുതന്നെയാണ്.

simy nazareth said...

Jeevi, oru doubt.

Ithrayum vayichittum, Jeevikku Pinarayi innocent aanennu thonnunno?

sammathichirikkunnu :)

Anonymous said...

ജീവീ ഈ അന്ധമായ സി പി എം വിരോധം എന്നാല്‍ എന്താണ്? ഒന്ന് വിശദമാക്കാമോ? സി പി എമ്മിന് മറ്റ് ഏതെങ്കിലും പാര്‍ട്ടികളോട് വിരോധം ഉണ്ടോ? ഉണ്ടെങ്കില്‍ ആ വിരോധം അന്ധമോ അന്ധമല്ലാത്തതോ?

Anonymous said...

സി പി എം കാരന് ഏതെങ്കിലും പാര്‍ട്ടികളോട് വിരോധം ഉണ്ടോ എങ്കില്‍ ആ വിരോധം എന്ത് വിരോധം അന്ധമോ അന്ധമല്ലാത്തതോ എന്ന് പറഞ്ഞാലും മതി

ജിവി/JiVi said...

സിമി,

പിണറായി ഇന്നസെന്റാണെന്ന് കരുതാനാവില്ല. അതുപോലെ കുറ്റവാളിയാണെന്നും കരുതാനാവില്ല. ക്യാന്‍സര്‍ ആശുപത്രിക്കുള്ള ഗ്രാന്റ് എവിടെപ്പോയി എന്നതു സംബന്ധിച്ച് സി ബി ഐ എന്തെങ്കിലും കണ്ടെത്തല്‍ നടത്തിയിട്ടുണ്ടോ അതില്‍ പിണറായിക്ക് പങ്കുണ്ടോ എന്നതിലായിരിക്കും ഇതില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ നടന്നിട്ടുണ്ടാവുക എന്ന് ഞാന്‍ കരുതുന്നു. അതിന് സി ബി ഐയുടെ കുറ്റപത്രം വരേണ്ടതുണ്ട്. ഇക്കാര്യം ഇവിടെത്തന്നെ ഞാന്‍ കമന്റായി ഇട്ടിട്ടുമുണ്ട്.

കരാര്‍ ലാവ്ലിന് കൊടുത്തതും അതിന്റെ വിലയിലുമൊന്നും പിണറായിയെ സംശയിക്കത്തതായി ഒന്നും കാണുന്നില്ല. ഇവിടെ ചട്ടലംഘനവും അന്യായ വിലയും ആണെങ്കില്‍ ഇതേ കാര്യങ്ങള്‍ കുറ്റ്യാടി പദ്ധതിയെ സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ടിലും ഉണ്ടല്ലോ. അങ്കിള്‍ ചോദിച്ച ഒരു കാര്യം യന്ത്രസാമഗ്രികള്‍ നേരിട്ട് മാനുഫാക്ചറില്‍ നിന്നും വാങ്ങിച്ചില്ല എന്നായിരുന്നു.(സി എ ജിയും ചോദിച്ചിട്ടുണ്ട്. നേരിട്ട് മാനുഫാക്ചററില്‍നിന്നും വാങ്ങിയതുകൊണ്ട് വില കുറച്ച് കിട്ടുമായിരുന്നു എന്നത് ശരിയായിക്കൊള്ളണമെന്നില്ല. പലപ്പോഴും കൂടുതല്‍ വില കൊടുക്കേണ്ടിവരികയും ചെയ്യാം. വില സംബന്ധിച്ച് പിണറായിക്ക് ഒരു മാനദണ്ഡമായുണ്ടായിരുന്നത് കാര്‍ത്തികേയന്റെ കരാറിലെ എസ്റ്റിമേറ്റുകളാണ്. അതില്‍ ഏതാണ്ട് 15%(??) കുറവ് വരുത്തിയിട്ടാണ് സപ്ലൈ കരാര്‍ ഉണ്ടാക്കിയത്.

അറ്റകുറ്റപ്പണി മതിയായിരുന്നോ നവീകരണം ആവിശ്യമായിരുന്നോ അതുകൊണ്ട് നഷ്ടമുണ്ടായോ എന്നതൊക്കെ വിലയിരുത്താന്‍ സമയമായിട്ടില്ല. ഈ പ്ലാന്റുകള്‍ ഇനി എത്ര വര്‍ഷം എങ്ങനെ ഓടും എന്നതൊക്കെ നോക്കേണ്ടിയിരിക്കുന്നു.

ചെരുപ്പിന്റെ കണ്ണിപൊട്ടിയാല്‍ ചെരുപ്പ്കുത്തിയെക്കൊണ്ട് തുന്നിക്കെട്ടുന്നവരുണ്ട്. രണ്ടുമാസത്തിനിടയില്‍ രണ്ടോ മൂന്നോ തവണ തുന്നിക്കെട്ടി ഒടുവില്‍ പുതിയത് വാങ്ങും. വേറെ ചിലര്‍ നേരെ പോയി പുതിയതങ്ങ് വാങ്ങും. എന്നൊടു ചോദിച്ചാല്‍ മൂന്നുപ്രാവശ്യം തുന്നിക്കെട്ടുന്നതിന് ചെലവാകുന്ന പണവും സമയവും രണ്ടുമാസം തുന്നിക്കെട്ടിയ ചെരുപ്പുമിട്ട് നടക്കുന്നതും ഒക്കെ കണക്കിലെടുത്താല്‍ ആദ്യം തന്നെ പുതിയതൊരെണ്ണം വാങ്ങുന്നതാണ് ലാഭം എന്ന് പറയും. ധനലഭ്യത ബുദ്ധിമുട്ടായിരുന്ന കാലത്തിന്റെ ഹാങ്ങോവറില്‍ നമ്മുടെ ഭരണസംവിധാനങ്ങളടക്കം ചിട്ടപ്പെടുത്തിയിരിക്കുന്നത് കുറഞ്ഞ ചിലവില്‍ താല്‍ക്കാലികപ്പണികള്‍ നടത്തുന്നതാണ് ലാഭം എന്ന കാഴ്ചപ്പാടിലാണെന്ന് തോനുന്നു.

ഈ വിഷയത്തില്‍ മാധ്യമങ്ങളും വാഴ്ത്തപ്പെടുന്ന ബ്ലോഗുകളും പിണറായിയെ കുറ്റവാളിയായി തീരുമാനിച്ചശേഷം അതിനനുസരിച്ച വായന പ്രദാനം ചെയ്യുന്നതാണ്. അന്നത്തെ സാഹചര്യങ്ങള്‍ അവര്‍ കാണുന്നില്ല, മന്ത്രിയെന്ന നിലയില്‍ അദ്ദേഹം നടത്തിയ മറ്റ് പ്രവര്‍ത്തനങ്ങള്‍ കാണുന്നില്ല. അതുകൊണ്ട്മാത്രമല്ല ഞാന്‍ അതിനെയൊക്കെ കൌണ്ടര്‍ ചെയ്യുന്നത്, ഇത് എന്റേതായ രീതിയിലുള്ള ഒരു സത്യാന്വേഷണം കൂടിയാണെന്ന് മനസ്സിലാക്കുക.

simy nazareth said...

ജീവി, ആ സ്വതന്ത്രമായ അന്വേഷണത്തില്‍ ഇതും കൂടി ഉള്‍പ്പെടുത്താമോ?

മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മിക്കാന്‍ ടെക്നിക്കാലിയ കണ്‍സള്‍ട്ടന്‍സിനെ ആര് ഏല്പ്പിച്ചു? 100 കോടിയുടെ ഈ പ്രോജക്ട് ചെയ്യാന്‍ (ഹോസ്പിറ്റല്‍ കെട്ടിടം നിര്‍മ്മിക്കാന്‍) എന്തെങ്കിലും ടെന്‍ഡര്‍ വിളിച്ചിരുന്നോ? അവര്‍ എങ്ങനെ പണിതുടങ്ങി? കാശ് അവര്‍ക്കു നേരിട്ട് കൊടുത്താല്‍ മതി എന്ന് എസ്.എന്‍.സി. ലാവ്ലിനോട് ആര് പറഞ്ഞു?

ഞാന്‍ ഗൂഗ്ല് മൊത്തം പരതിയിട്ടും ഇവര്‍ മര്യാദയ്ക്കു ചെയ്ത ഒരു പ്രോജക്ടും കണ്ടില്ല. കാരക്കല്‍ ഹോട്ടല്‍ എന്ന ഏതോ ഹോട്ടല്‍ നിര്‍മ്മിച്ചു എന്നു കേള്‍ക്കുന്നു. അവരുടെ സൈറ്റ് പോലും ഇല്ല.

Anonymous said...

http://www.livemint.com/2007/09/19001231/Tenders-open-in-Oct-for-Rs150.html

IVRCL Infrastructure & Projects Ltd, RITES Ltd, HSCC India Ltd, Hospitech Management Consultants Pvt. Ltd, Technicalia Consultants Ltd, Kotari Associates Ltd, and Borg Lor Associates Ltd are among those that have bid for architecture contracts.

Construction of AIIMS bid submited.

keralafarmer said...

ആന്റണി മൗനം വെടിയണം

എ.കെ. ബാലന്‍ (വൈദ്യുതി മന്ത്രി)

വ ലിയ ചര്‍ച്ചയും ബഹളവുമായിത്തീര്‍ന്ന എസ്‌.എന്‍.സി. ലാവലിന്‍ വിവാദം ആറ്റിക്കുറുക്കിയെടുത്താല്‍ മൂന്നു ചോദ്യങ്ങളാണ്‌ ഉയരുക.
1.ബാലാനന്ദന്‍ കമ്മിറ്റി ശുപാര്‍ശകള്‍ തള്ളി പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ നവീകരിക്കുന്ന നടപടികളുമായി പിണറായി വിജയന്‍ മുന്നോട്ടുപോയോ? അതെന്തിന്‌?
2. ഈ പദ്ധതികളുടെ നവീകരണംകൊണ്ട്‌ ഉദ്ദേശിച്ച ഗുണമുണ്ടാകാതിരിക്കുകയും സംസ്ഥാനത്തിന്‌ നഷ്‌ടം സംഭവിക്കുകയും ചെയേ്‌താ?
3. തുക വാങ്ങിയെടുക്കാതെ ലാവലിനെ സഹായിച്ചോ?
ആദ്യ രണ്ട്‌ചോദ്യങ്ങള്‍ക്ക്‌ ഇതിനകം വ്യക്തമായ ഉത്തരം കിട്ടിക്കഴിഞ്ഞിട്ടുണ്ട്‌. മൂന്നാമത്തെ ചോദ്യത്തിന്‌ യഥാര്‍ഥത്തില്‍ മറുപടി പറയേണ്ടത്‌ മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിരോധമന്ത്രിയുമായ എ.കെ.ആന്റണിയാണ്‌. അതിനദ്ദേഹം സന്‍മനസ്സ്‌ കാട്ടുമോ എന്നറിയില്ല. എങ്കിലും പൊതുജനത്തിന്‌ താത്‌പര്യമുള്ള വിഷയമെന്ന നിലയില്‍ അദ്ദേഹം മൗനം വെടിയേണ്ടിരിക്കുന്നു.
കേരളത്തിലെ വൈദ്യുതി വികസനം പരിശോധിച്ച്‌ 37 നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച ബാലാനന്ദന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ സംസ്ഥാന സര്‍ക്കാരിന്‌ ലഭിച്ചത്‌ 1997 ഫിബ്രവരിയിലാണ്‌. ജി.കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ 1995 ആഗസ്‌തില്‍ ധാരണാപത്രവും 1996 ഫിബ്രവരിയില്‍ കരാറുമുണ്ടാക്കിയ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണ പ്രവര്‍ത്തനം 1997 ഫിബ്രവരിയില്‍ കിട്ടിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റദ്ദാക്കിയില്ല. അതിന്റെ കാരണം വ്യക്തമാണ്‌. കരാര്‍ റദ്ദാക്കി, കേസും വഴക്കുമായി കാലതാമസമുണ്ടാക്കാവുന്ന സ്ഥിതിയിലായിരുന്നില്ല 100 ശതമാനം പവര്‍കട്ടും മൂന്നര മണിക്കൂര്‍ ലോഡ്‌ഷെഡ്‌ഡിങ്ങും ഉണ്ടായിരുന്ന അന്നത്തെ കേരളം.
യു.ഡി.എഫ്‌. കാലത്തുണ്ടാക്കിയ കരാറില്‍ അംഗീകരിച്ച നിരക്കുകളില്‍ ഇളവുവരുത്തിയാണ്‌ പദ്ധതി നടപ്പാക്കാന്‍ എല്‍.ഡി.എഫ്‌. തയ്യാറായത്‌. വിദേശത്തുനിന്ന്‌ ഇറക്കുമതി ചെയ്യേണ്ട സാധന സാമഗ്രികള്‍ 182 കോടിരൂപയുടേതായിരുന്നത്‌ 131 കോടിരൂപയുടേതായും കണ്‍സള്‍ട്ടന്‍സി ഫീസ്‌ 24 കോടിരൂപയില്‍ നിന്ന്‌ 17 കോടിരൂപയായും വായ്‌പയുടെ പലിശ 7.8 ശതമാനത്തില്‍ നിന്ന്‌ 6.8 ശതമാനമായും കുറച്ചാണ്‌ കരാറിന്‌ അഡന്റം ഒപ്പുവെച്ചത്‌. മൊത്തം 70 കോടിരൂപയിലധികം കുറവുവരുത്താന്‍ കഴിഞ്ഞു. നവീകരണത്തിനു ശേഷം ഇതിനകം 1100 കോടിരൂപയിലധികം വിലയ്‌ക്കുള്ള വൈദ്യുതി ഈ പദ്ധതികളില്‍ നിന്ന്‌ ഉത്‌പാദിപ്പിക്കപ്പെട്ടും കഴിഞ്ഞു.
എന്നാല്‍ മൂന്നാമത്തെ പ്രശ്‌നം, മലബാര്‍ കാന്‍സര്‍ സെന്ററിന്‌ ലഭ്യമാവേണ്ട തുക കിട്ടിയില്ല എന്നത്‌ വളരെ ഗൗരവമുള്ളതാണ്‌. അതെന്തുകൊണ്ടു സംഭവിച്ചു എന്നതിനുത്തരം കിട്ടണമെങ്കില്‍ രണ്ടു പ്രധാനപ്പെട്ട കത്തുകളിലെ ഉള്ളടക്കം കൂടി പരിശോധിക്കണം. 1995-ല്‍ ലാവലിനുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രമുണ്ടാക്കുമ്പോഴും 1996-ല്‍ അത്‌ കരാറാക്കുമ്പോഴും പിന്നീട്‌ 2002 മാര്‍ച്ചില്‍, മലബാര്‍ കാന്‍സര്‍ സെന്ററിന്‌ പണം ലഭ്യമാക്കാന്‍ എസ്‌.എന്‍.സി.ലാവലിനുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കുമ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രി എ.കെ.ആന്റണി ആയിരുന്നു. അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ സി.ബി.ഐ. മുതിര്‍ന്നിരുന്നുവെങ്കില്‍ ഈ കത്തുകളെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തുമായിരുന്നു. എന്തുകൊണ്ടോ അങ്ങനെ സംഭവിച്ചില്ല.
2001 ഡിസംബര്‍ അഞ്ചിനും 2002 ഡിസംബര്‍ രണ്ടിനും എസ്‌.എന്‍.സി. ലാവലിന്‍ സീനിയര്‍ വൈസ്‌പ്രസിഡന്റ്‌ ലാന്‍സ്‌ എസ്‌. ഹൊവാര്‍ഡാണ്‌ ആന്റണിക്ക്‌ രണ്ടുകത്തുകള്‍ അയച്ചത്‌. മലബാര്‍ കാന്‍സര്‍ സെന്ററിന്‌ ധാരണാപത്രം പ്രകാരമുള്ള പണം ലഭ്യമാക്കാമെന്ന്‌ രണ്ടുകത്തിലും ലാവലിന്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. എന്നാല്‍ ഈ കത്തുകളോട്‌ എന്തുകൊണ്ടാണ്‌ പ്രതികരിക്കാതിരുന്നതെന്ന്‌ ആന്റണിയാണ്‌ വ്യക്തമാക്കേണ്ടത്‌.
എ.കെ.ആന്റണിക്ക്‌ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ വികസനത്തില്‍ താത്‌പര്യമുണ്ടായിരുന്നില്ല എന്നു കരുതാന്‍ നിര്‍വാഹമില്ല. 2002 ഡിസംബര്‍ എട്ടിന്‌ കാന്‍സര്‍ സെന്ററിലെ ബ്ലഡ്‌ബാങ്ക്‌ ഉദ്‌ഘാടനത്തില്‍ അന്നത്തെ വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍ വിട്ടുനിന്നിട്ടും ആന്റണി പങ്കെടുത്തു. മാത്രമല്ല ''എന്തുപ്രതിസന്ധിയുണ്ടെങ്കിലും മലബാര്‍ കാന്‍സര്‍ സെന്ററിന്റെ വികസനത്തിന്‌ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്‌'' എന്നദ്ദേഹം അന്നത്തെ തലശ്ശേരി എം.എല്‍.എ. കോടിയേരി ബാലകൃഷന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രഖ്യാപിക്കുകയും ചെയ്‌തു. ആന്റണി അന്നു സൂചിപ്പിച്ച പ്രതിസന്ധി എന്തായിരുന്നുവെന്ന്‌ കടവൂരിന്റെ അസാന്നിധ്യം തന്നെ സൂചന നല്‌കിയിരുന്നു.
കാര്യങ്ങള്‍ താളംതെറ്റുന്നത്‌ അങ്ങനെയാണ്‌. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയതീരുമാനമായിരുന്നു മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ നശിപ്പിക്കുകയെന്നത്‌. മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരുടെയും വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്റെയും ശ്രമഫലമായി രൂപംകൊണ്ട കാന്‍സര്‍ സെന്ററിനുവേണ്ടി എസ്‌.എന്‍.സി.ലാവലിനുമായുണ്ടാക്കിയ ധാരണാപത്രം, പൊഖ്‌റാന്‍ ആണവ സ്‌ഫോടനത്തെ തുടര്‍ന്നുവന്ന ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ കരാറാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. ധാരണാപത്രം ആറുമാസം കൂടുമ്പോള്‍പുതുക്കിക്കൊണ്ടിരുന്നതിനാല്‍ സെന്ററിന്റെ നിര്‍മാണപ്രവര്‍ത്തനം തടസ്സംകൂടാതെ മുന്നോട്ടുപോയി. എന്നാല്‍ 2001-ല്‍ അധികാരത്തില്‍ വന്ന യുഡി.എഫ്‌. ഒരുതവണ ധാരണാപത്രം പുതുക്കിയെങ്കിലും പിന്നീട്‌ അതിന്‌ തയ്യാറാവാതെ 2002 മാര്‍ച്ചോടെ അത്‌ റദ്ദാവാന്‍ അനുവദിച്ചു. ലാവലിന്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണിക്കയച്ച കത്തിന്റെ ഉള്ളടക്കം പ്രസക്തമാവുന്നത്‌ ഇവിടെയാണ്‌. എസ്‌.എന്‍.സി. ലാവ ലിന്‍ സീനിയര്‍ വൈസ്‌പ്രസിഡന്റ്‌ ലാന്‍സ്‌ എസ്‌. ഹൊവാര്‍ഡ്‌ എഴുതുന്നു. ''കഴിഞ്ഞ നാല്‌പതുവര്‍ഷത്തെ ബന്ധമാണ്‌ ലാവലിനുമായി കേരളത്തിനുള്ളത്‌. ഇതിന്റെ ഉത്‌പന്നങ്ങളാണ്‌ ഇടുക്കി, ലോവര്‍പെരിയാര്‍, കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍, പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം തുടങ്ങിയ പദ്ധതികള്‍. മലബാര്‍ കാന്‍സര്‍സെന്റര്‍ ഞങ്ങളുടെ അഭിമാനത്തിന്റെ പര്യായമാണ്‌. മലബാറിലെ കാന്‍സര്‍ രോഗികളുടെ ആശാകേന്ദ്രമാണത്‌.''
കത്തില്‍ തുടരുന്നു. ''എന്നാല്‍ നിര്‍ഭാഗ്യം എന്നു പറയട്ടെ കാന്‍സര്‍ സെന്ററിന്റെയും ഞങ്ങളുടേയും സല്‍പ്പേരിന്‌ കളങ്കം വരുത്തുന്ന നിലയില്‍ ചില ദുഷ്‌പ്രചാരണങ്ങള്‍ ഉണ്ടാകുന്നുണ്ട്‌. ഇത്‌ കാന്‍സര്‍ സെന്ററിന്‌ കാനഡയില്‍ നിന്ന്‌ പണം ശേഖരിക്കുന്നതില്‍ പ്രയാസങ്ങള്‍ സൃഷ്‌ടിക്കുന്നു. അതുകൊണ്ട്‌ നാലു കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്‌:
1. മലബാര്‍ കാന്‍സര്‍ സെന്ററിനെപ്പറ്റി നല്ല വാര്‍ത്തയുണ്ടാകാനുള്ള എല്ലാ അവസരവും ഉപയോഗപ്പെടുത്തണം. കേരളത്തിന്‌ അഭിമാനിക്കാവുന്ന ഒരു സ്ഥാപനമാണ്‌.
2. കാനഡയില്‍ നിന്ന്‌ ഒന്നാം ഘട്ടമായി കിട്ടിയ സഹായധനം പ്രകാരം നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി ഒരു അനുമോദനക്കത്ത്‌ നല്‌കണം. തുടര്‍ന്നും ധനസഹായം ലഭ്യമാക്കാന്‍ ഇത്‌ സഹായകമാണ്‌. സെന്ററിനെക്കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ കനേഡിയന്‍ ഹൈക്കമ്മീഷണര്‍ക്ക്‌ എത്തിക്കുന്നതും സെന്ററിന്‌ ധനസഹായം തുടരുന്നതിന്‌ പ്രോത്സാഹനം നല്‌കും.
3. മുഖ്യമന്ത്രി എ.കെ.ആന്റണി കാനഡ സന്ദര്‍ശിച്ച്‌ സെന്ററിന്റെ പ്രവര്‍ത്തനത്തില്‍ കേരളത്തിനുള്ള താത്‌പര്യം വ്യക്തമാക്കുന്നത്‌ ഗുണകരമാണ്‌. മുഖ്യമന്ത്രിക്ക്‌ കഴിയുന്നില്ലെങ്കില്‍ വിശ്വസ്‌തനായ ഒരു മന്ത്രിയെ ഇക്കാര്യം ചുമതലപ്പെടുത്തണം.
4.കാലഹരണപ്പെട്ട ധാരണാപത്രത്തിനുപകരം കരാറുണ്ടാക്കണം. ഇങ്ങനെ ഒരു കരാര്‍ ഉണ്ടാകുന്നത്‌ സെന്ററിന്റെ തുടര്‍ന്നുള്ള വികസനത്തിന്‌ സഹായകമാവുംവിധം കേരള സര്‍ക്കാരിനും എസ്‌.എന്‍.സി. ലാവലിനും സെന്ററിനും സുതാര്യമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കും.''
ലാവലിന്‍ 2001 ഡിസംബര്‍ അഞ്ചിന്‌ മുഖ്യമന്ത്രിക്കയച്ച കത്തിനൊപ്പം കരട്‌ കരാറും ഉള്ളടക്കം ചെയ്‌തിരുന്നു. 2002 ഡിസംബര്‍ രണ്ടിന്‌ വീണ്ടും ഇക്കാര്യം ഓര്‍മപ്പെടുത്തി കരാര്‍ ഉണ്ടാക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്‌ത്‌ കത്തയച്ചു. ഈ കത്തുകള്‍ക്കൊന്നും എ.കെ.ആന്റണിയോ അന്നത്തെ വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസനോ പ്രതികരിച്ചില്ല. മലബാര്‍ കാന്‍സര്‍ സെന്ററിന്‌ പണം കിട്ടണമെന്ന ആത്മാര്‍ഥമായ ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ ഇതിനോട്‌ ക്രിയാത്മകമായി പ്രതികരിക്കാമായിരുന്നില്ലേ. ഇനിയെങ്കിലും ആന്റണി ഇക്കാര്യത്തില്‍ മൗനം വെടിയണം. എന്തിന്‌ പിണറായിയെ വേട്ടയാടുന്നുവെന്ന്‌ വ്യക്തമാക്കണം.
പിണറായി വിജയനെ നശിപ്പിക്കുക എന്നത്‌ കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പി.യുടേയും ലക്ഷ്യമാണല്ലോ.
അവസാനമായി പറയാനുള്ളത്‌ ഇത്രമാത്രം - ഈ വെയിലത്ത്‌ വാടുന്നവരല്ല ഞങ്ങള്‍, കാരണം ജനകീയ സമരങ്ങളുടെ തീക്ഷ്‌നമായ തീയിലാണ്‌ ഞങ്ങള്‍ മുളച്ചുവന്നത്‌.
Courtesy : Mathrubhumi 10-02-09

Anonymous said...

Technicalia was the construction consultant for Pariyaram Medical Collage, contract awarded by UDF govt

simy nazareth said...
This comment has been removed by the author.
simy nazareth said...

Sorry, Pariyaram medical college was constructed by LARSEN & TUBRO, not Technicalia. Please check your sources.

http://www.payyanur.com/medcollege.htm

Anonymous said...

ഡിയര്‍ സിമി,

construction consultant എന്നല്ലേ മുകളിലെ അനോണി കമന്റില്‍? നിര്‍മ്മിച്ചത് അവരാണെന്നല്ലല്ലോ.

ടെക്നിക്കാലിയയെ പരിയാരത്ത് കൊണ്ടുവന്നത് യുഡിഎഫ്

തിരു: പരിയാരം മെഡിക്കല്‍ കോളേജിന്റെയും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി കോംപ്ളക്സിന്റെയും കസള്‍ട്ടന്‍സി ചുമതല നിര്‍വഹിച്ചത് ടെക്നിക്കാലിയ കസള്‍ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്. അതിന് ടെക്നിക്കാലിയക്ക് കരാര്‍ നല്‍കിയത് യുഡിഎഫ് സര്‍ക്കാര്‍. എം വി രാഘവന്‍ മന്ത്രിയും ആശുപത്രി ചെയര്‍മാനുമായിരിക്കെയാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്നിക്കാലിയയെ പരിയാരത്തേക്ക് കൊണ്ടുവരുന്നത്. ടെക്നിക്കാലിയ സിപിഐ എം നേതാക്കളുടെ ബിനാമി സ്ഥാപനമാണെന്ന് ലാവ്ലിന്‍ കേസുമായി ബന്ധപ്പടുത്തി യുഡിഎഫും ചില മാധ്യമങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ കസള്‍ട്ടന്‍സി ചുമതലയും നിര്‍മാണച്ചുമതലയും ടെക്നിക്കാലിയക്കാണ് നല്‍കിയിരുന്നത്. ക്യാന്‍സര്‍ സെന്ററിനുള്ള പണം കസള്‍ട്ടന്‍സി സ്ഥാപനം വഴി വന്നു. പന്നിയാര്‍, ശെങ്കുളം, പള്ളിവാസല്‍ നവീകരണപദ്ധതി നിര്‍വഹിച്ച എസ്എന്‍സി ലാവ്ലിന്‍ മുഖേന ക്യാന്‍സര്‍ സെന്ററിനു കിട്ടിയ പണം ടെക്നിക്കാലിയ വഴി ചോര്‍ത്തിയെന്നും ഇത് ബിനാമി സ്ഥാപനമാണെന്നും യുഡിഎഫും മാധ്യമങ്ങളും കൊണ്ടുപിടിച്ച പ്രചാരവേല അഴിച്ചുവിട്ടിരിക്കുകയാണ്. 12 കോടിയാണ് ക്യാന്‍സര്‍ സെന്ററിനു ലഭിച്ചത്. ബാക്കി തുക കിട്ടുന്നത് പിന്നീടു വന്ന യുഡിഎഫ് സര്‍ക്കാര്‍ തടസ്സപ്പെടുത്തി. ടെക്നിക്കാലിയ കസള്‍ട്ടന്‍സുമായി എം വി രാഘവനും ആശുപത്രി സൊസൈറ്റി സ്പെഷ്യല്‍ ഓഫീസറും കണ്ണൂര്‍ കലക്ടറുമായിരുന്ന വി എസ് സെന്തിലും നിരന്തരമായി ബന്ധപ്പെട്ടിരുന്നു. മെഡിക്കല്‍ കോളേജിന്റെയും സൂപ്പര്‍ സ്പെഷ്യാലിറ്റി കോംപ്ളക്സിന്റെയും രൂപകല്‍പ്പനയും നിര്‍മാണസ്ഥലം സജ്ജമാക്കലും വിവിധ അനുബന്ധസൌകര്യം ഒരുക്കലും ഉള്‍പ്പെടെയുള്ള ചുമതലകളാണ് ടെക്നിക്കാലിയക്കു കരാര്‍ നല്‍കിയത്. ഇന്ത്യയിലും വിദേശരാഷ്ട്രങ്ങളിലും നിരവധി ആശുപത്രികളുടെ നിര്‍മാണമേറ്റെടുക്കുകയും ആ രംഗത്ത് പതിനേഴുകൊല്ലമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കമ്പനിയാണ് ടെക്നിക്കാലിയ എന്ന് അതിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. കേരളത്തിലതന്നെ നിരവധി ആശുപത്രികള്‍ ആ സ്ഥാപനം നിര്‍മിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ഒന്നന്വേഷിക്കുകപോലും ചെയ്യാതെയാണ്, ടെക്നിക്കാലിയ ദുരൂഹസ്ഥാപനം, ബിനാമി സ്ഥാപനം എന്നിങ്ങനെയുള്ള നുണക്കഥകള്‍. സിബിഐ കള്ളക്കേസിന് എരിവുപകരുകയാണ് ഈ പ്രചാരണങ്ങളുടെ ലക്ഷ്യം.

അങ്കിള്‍ said...

ജി.വി യുടെ കഴിഞ്ഞ കുറേ കമന്റുകള്‍ക്ക് എന്റെ മറുപടി.
374 കോടി രൂപയും പാഴ്ചെലവെന്ന് കരുതാന്‍ ഒരു ന്യായവും കാണുന്നില്ല. അറ്റകുറ്റപ്പണിക്ക് 100 കോടി സ്വദേശ ഏജന്‍സിയെ കൊണ്ടായാലും വേണ്ടിവരുമെന്ന് KSEB കണക്കാക്കിയിരുന്ന കാര്യം നമുക്ക് മറക്കാന്‍ കഴിയില്ല.

സര്‍ക്കാരിനു നഷ്ടം ഉണ്ടായി എന്നു പറയുന്നതില്‍ ഞാനും വലിയ കഴമ്പ് ഞാനും കാണുന്നില്ല. ഇവിടെ വലിയ ഉമ്മാക്കിയാക്കി കാണുന്നത് എപ്പോഴെന്നു വച്ചാല്‍, വ്യവസ്ഥാപിതമായ കുറേ നടപടി ക്രമങ്ങള്‍ എല്ലാക്കാര്യങ്ങളിലും ഒരു ജനധിപത്യ സര്‍ക്കാര്‍ പാലിക്കണമെന്ന് നമ്മുടെ ജനപ്രതിനിധികള്‍ തന്നെ നിയമസഭയില്‍ വച്ച് പാസ്സാക്കിയെടുത്തിട്ടുണ്ട്. അതനുസരിച്ചുള്ള ഉപദേശങ്ങള്‍ നല്‍കാന്‍ ഉദ്ദ്യോഗസ്ഥവൃന്ദം ബാധ്യസ്ഥരാണ്. ആ നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുകയും, ഇല്ലെങ്കില്‍ അക്കാര്യം നിയമസഭയെ അറിയിക്കാനും സി.ഏ.ജിയെ ഭരണഘടന അനുശാസിക്കുന്നു. അതു കൊണ്ട്, ഈ വ്യവസ്ഥാപിത നിയമങ്ങളെ മറികടന്നതു കൊണ്ടുണ്ടാകുന്ന ഖജനാവ് നഷ്ടങ്ങളാണ് പിന്നീട് പ്രശ്നങ്ങളായി മാറുന്നത്. ഇതിനപ്പുറം ഇവിടെ നടന്ന ചര്‍ച്ചകള്‍കൊന്നും ജി.വി വലിയ പ്രാധാന്യം കല്പിക്കേണ്ട.

ഒരുത്തരേയും കുറ്റവാളിയായി പ്രഖ്യാപിക്കാറൊന്നും ആയിട്ടില്ല. ആദ്യം സി.ബി.ഐയുടെ കുറ്റപത്രം കാണട്ടെ. എന്നാല്‍ തന്നെയും കോടതിയുടെ വിധി എന്തായിരിക്കുമെന്ന് നമുക്ക് നിശ്ചയിക്കാന്‍ പറ്റില്ല.

അങ്കിള്‍ said...

സിമിക്ക് മറുപടി നല്‍കിയ പ്രീയ അനോണി.
താങ്കള്‍ ഈ പോസ്റ്റില്‍ നടന്ന ചര്‍ച്ച തുടക്കം മുതല്‍ വായിച്ചില്ല. കമന്റുകളുടെ എണ്ണവും നീളവും കൂടിയാലും പ്രശ്നം തന്നെ, അല്ലേ.

ടെക്നിക്കാലിയ എന്ന കമ്പനിയുടെ compentancy യെ ആരും ഇതു വരെ ചോദ്യം ചെയ്തതായി ഞാന്‍ കണ്ടില്ല. വളരെയധികം റപ്പ്യൂട്ടഡ് കമ്പനിതന്നെയാണവര്‍. ഇവിടെ പ്രശ്നം അതല്ല. ഇവിടെ ചര്‍ച്ച നടത്തുന്നവരെല്ലാം ഒരു പ്രധാന പ്രശ്നം മറന്നു പോകുന്നു. ഒരു കമ്പനി എത്ര കേമനാണെങ്കിലും, സര്‍ക്കാരിലെ ഒരു ജോലി ഏറ്റെടുക്കാന്‍ ചില നടപടി ക്രമങ്ങളുണ്ട്. നിങ്ങളാരെങ്കിലും ആ നടപടി ക്രമങ്ങളില്‍ കൂടെയാണ്‍ ഈ ടെക്നിക്കാലിയ ഇവിടെ കടന്നുകുടിയതെന്ന് തെളിയിക്കാന്‍ ഏതെങ്കിലും ലിങ്കോ, ബന്ധപ്പെട്ടവരുടെ പ്രസ്താവനകളൊ കാണിച്ചുതരാമോ. ഇല്ലന്നുള്ളതാണ് സത്യം. സര്‍ക്കാരിന്റെ പല പ്രോജക്ടുകളും ടെക്നിക്കാലിയ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കാം. പക്ഷേ അവിടെയെല്ലാം ടെക്നിക്കാ‍ലിയ കടന്നുവന്നത് ചിട്ടയായ നടപടിക്രമങ്ങളിലൂടെയാണ്. വിജയകരമായി പൂര്‍ത്തിയാക്കിയ പല പ്രോജക്ടുകളുള്ളതുകൊണ്ട് മലബാര്‍ ക്യാര്‍സര്‍ ആശുപത്രിയും അവരെകൊണ്ട് ചെയ്യിക്കണമെങ്കില്‍, ആ ആശുപത്രി പിണറായി മന്ത്രിയുടെ സ്വന്തം ആയിരിക്കണം. സര്‍ക്കാരിന്റെ പണം ചെലവിട്ട് ചെയ്യാനാണുദ്ദേശമെങ്കില്‍ ഈ മന്ത്രിമാരെല്ലാം കൂടി ഇരുന്നുണ്ടാക്കിയ കുറേ നടപടിക്രമങ്ങള്‍ പാലിച്ചേ തീരൂ. നിങ്ങളില്‍ പലരും സര്‍ക്കാരിന്റെ പണം, അതായത് നികുതി ദായകന്റെ പണം, ചെലവാക്കി പരിചയമുള്ളവരല്ല. അതുകൊണ്ടാണ് ഈ നടപടിക്രമത്തിന്റെ പ്രാധാന്യം മനസ്സിലാകാതെ പോകുന്നത്. എന്നാല്‍ ഇവിടെ നടക്കുന്നതെല്ലാം നടപടിക്രമത്തിലൂടെയാണോ എന്നു ചോദിച്ചാല്‍ എന്റെ ഉത്തരം മുട്ടും. എന്നാല്‍ ക്രമരഹിതമായി ചെലവിട്ടതെല്ലാം നിയമരഹിതം തന്നെയാണ്.

ഇവിടെ തന്നെ നമ്മുടെ കാര്‍ത്തികേയന്‍ മന്ത്രിയുടെ കാലത്താണല്ലോ കുട്ടിയാടി പദ്ധതിയുടെ നവീകരണം നടന്നത്. SNC lavalin നെ കൊണ്ടാണ് അത് ചെയ്യിച്ചത്. ഒരു നടപടി ക്രമവും പാലിക്കാതെയാണ് SNC laaval നെ തെരഞ്ഞെടുത്തത്. ഇക്കാര്യം സി.എ.ജി. തന്റെ 2004 ലെ റിപ്പോര്‍ട്ട് വഴി നിയമസഭയെ അറിയിച്ചിരുന്നു. പക്ഷേ ഒരു മാധ്യമവും, ഒരു നിയമ സാമാജികരും, ഭരണകക്ഷിയും, പ്രതിപക്ഷവും ആരും അതിനെ ഗൌനിച്ചതേയില്ല. ഒരിക്കള്‍ യു.ഡി.എഫ് മന്ത്രി ചെയ്ത തെറ്റ് പിന്നീട് എല്‍.ഡി.എഫ് മന്ത്രിക്ക് ആ തെറ്റാവര്‍ത്തിക്കാനുള്ള കാരണമല്ല.

കുറ്റിയാഡി പ്രൊജക്ടിലും കനേഡിയന്‍ സൌജന്യ സഹായ നിധിയുണ്ടായിരുന്നു, കോടിക്കണക്കിനു. മുഴുവന്‍ കിട്ടിയതുമില്ല. പക്ഷേ ആ സഹായധനം മുഴുവന്‍ സര്‍ക്കാര്‍ കണക്കിലൂടെ മുതല്‍ കൂട്ടി വേണം ചെലവിടാനെന്ന് കരാറില്‍ തന്നെ ഉറപ്പ് വരുത്തിയിരുന്നു. അതു കൊണ്ട്, സഹായധനം കിട്ടിയെങ്കില്‍, അത് സര്‍ക്കാരിടെ കണക്കില്‍ കാണും. ഇല്ലെങ്കില്‍ ഇല്ല. അതും സി.ഏ.ജി പുറത്തു കൊണ്ടു വന്നു. ആരും ഗൌനിച്ചില്ല.

അപ്പോള്‍ പ്രശ്നം മുഴുവന്‍ സ്വകാര്യസ്ഥപനത്തിന്റെ ക്രമരഹിതമായ വരവാണെന്നു മനസ്സിലായല്ലോ.

അങ്കിള്‍ said...

കേരളാഫാര്‍മര്‍ മാതൃഭൂമിയില്‍ മന്ത്രി ബാലന്റേതായി വന്നിരിക്കുന്ന ലേഖനം ഇവിടെ പേസ്റ്റ് ചെയ്തിരിക്കുന്നു.

മറ്റുള്ള മന്ത്രിമാറ്റും ഒരോരുത്തരും അവരുടെ ലേഖനങ്ങളികൂടെ പാര്‍ട്ടിയെ മലിനപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ആദ്യമായാണ് ഇവിടെ മന്ത്രി ബാലന്‍ , “എന്തിന്‌ പിണറായിയെ വേട്ടയാടുന്നുവെന്ന്‌ വ്യക്തമാക്കണം.“ എന്നാവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിനപ്പോള്‍ ഈ വേട്ടയാടുന്നത് പാര്‍ട്ടിയെ അല്ലെന്ന് വ്യക്തമായെന്നു തോന്നുന്നു.

ഇനി അദ്ദേഹം മൂന്നു ചോദ്യങ്ങള്‍ ചോദിച്ചതില്‍ ആദ്യത്തെ രണ്ടെണ്ണത്തിനും ഉത്തരം കിട്ടിയെന്ന് പറയുന്നു. മൂന്നാമത്തെ ചോദ്യം ഇതാണ്:

3. തുക വാങ്ങിയെടുക്കാതെ ലാവലിനെ സഹായിച്ചോ?

ഇവിടെ നടന്ന ചര്‍ച്ചകളിലും മറ്റു ബ്ലോഗുകളില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ലിങ്കുകളില്‍ നിന്നെല്ലാം മനസ്സിലാകുന്നത് ലാവിലിനെ സഹായിച്ചു എന്നു തന്നെയല്ലേ?

സര്‍ക്കാരിന്റെ ഏതൊരു കരാറിലും സ്ഥിരമായി കാണുന്ന ഒരു നിബന്ധനയുണ്ട്. അതായത് കരാറുകാരനു അവസാനമായി പണം കൊടുത്ത് കരാര്‍ അവസാനിപ്പിക്കുന്നതിനു മുമ്പ് കരാറുകാരനില്‍ നിന്നും സര്‍ക്കാരിലേക്ക് കിട്ടേണ്ട തുക കിഴിച്ച് ബാക്കിയേ കരാറുകാരനു നല്‍കൂ എന്നുള്ള നിബന്ധന.

ആ നിബന്ധന ഇവിടെ SNC laavalin നു മായി പിണറായി മന്ത്രി ഉണ്ടാക്കിയ കരാറില്‍ ഉണ്ടായിരുന്നെങ്കില്‍, നമുക്ക് കിട്ടേണ്ടിയിരുന്ന കനേഡിയന്‍ സഹായധനം മുഴുവന്‍ പിടിച്ചെടുത്തിട്ട് ബാക്കി കൊടുത്ത് കരാര്‍ തീര്‍പ്പാക്കാമായിരുന്നു. അത്തരത്തിലുള്ളൊരു നിബന്ധന എഴുതിപ്പിടിപ്പിക്കേണ്ടത് മന്ത്രിയല്ല, ഉദ്ദ്യോഗസ്ഥരുടെ ചുമതലയാണ്. എന്നാല്‍ അങ്ങനെയൊരു നിബന്ധന ഇവിടെ ഇല്ലായിരുന്നു.

ഉദ്ദ്യോഗസ്ഥരെ കുറ്റം പറയാന്‍ പറ്റില്ല. കാരണം. മലബാര്‍ ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടി 98 കോടി തരാമെന്നേറ്റിട്ടുള്ള കാര്യം PSP പദ്ധതിയെ കുറിച്ച് SNC Lavalin നുമായി പിണറായി മന്ത്രി ഉണ്ടാക്കിയ കരാറില്‍ പരാമര്‍ശിക്കാനേ സമ്മതിച്ചില്ല. പരാമര്‍ശം ഇല്ലാത്ത ഒരു കാര്യത്തെ പറ്റി കിഴിവ് നടത്തണമെന്നു കറാറില്‍ എഴുതി വക്കാന്‍ ഉദ്ദ്യോഗസ്ഥരും മെനക്കട്ടില്ല.

എന്നിരിന്നാലും, ഒരു കരാറുകാരന്റെ ഏതെങ്കിലും ഒരു വര്‍ക്കില്‍ നിന്നും സര്‍ക്കാരിനു കിട്ടേണ്ട പണം അയാളുടെ തന്നെ മറ്റൊരു വര്‍ക്കിനു കൊടുക്കേണ്ടുന്ന തുകയില്‍ നിന്നും തട്ടിക്കഴിക്കാന്‍ നിയമമുണ്ട്, സ്വദേശീയ കരാറുകാരനാണെങ്കില്‍. വിദേശ കരാറുകള്‍ക്ക് ആ നിയമം ബാധകമാണോ എന്നെനിക്കറിയില്ല.

ഇവിടെ കനേഡിയന്‍ സഹായധനം വേറെ രീതിയില്‍ സ്വകാര്യ സ്ഥാപനത്തില്‍കൂടി എത്തിക്കാനുള്ള ധാരണ ഉണ്ടായതില്‍ നിന്നും മനസ്സിലാക്കേണ്ടത്, ആ തുക ഒരിക്കലും സര്‍ക്കാരിന്റ് കണക്കില്‍ കൂടി ആയിരിക്കരുതെന്ന് മുന്‍‌കൂട്ടി നിശ്ചയിച്ചിരുന്നു എന്നാണ്.

ഇപ്പറഞ്ഞ ധാരണകളിലൊന്നും പങ്കാളികളല്ലാത്ത ബോര്‍ഡ് ജീവനക്കാരാണ് ബില്ലുകള്‍ പാസ്സാക്കി ലാവലിനു പണം കൈമാറുന്നത്. അവര്‍ക്ക്, അവരുടെ കൈയ്യില്‍ ലഭ്യമാക്കിയ രേഖകളില്‍ പറഞ്ഞിരിക്കുന്നതു പോലയേ പ്രവര്‍ത്തിക്കനാവു. ലാവലിനു ചെക്കെഴുതി ആയക്കുന്ന ക്യാഷറിനോ, ക്ലാര്‍ക്കിനോ ക്യാന്‍സര്‍ ആശുപതിയെ പറ്റിയോ, സഹായധനത്തെപറ്റിയോ ഒരു ധാരണയും കാണില്ല.

Suraj said...

സിമിച്ചേട്ടാ,

അവസാന അനോണി പറഞ്ഞത് പോലെ, ടെക്നിക്കാലിയ ആണ് പരിയാരം മെഡിക്കല്‍ കോളെജ് ബില്‍ഡിംഗുകളും ആശുപത്രിയും മുഴുവന്‍ പണിയാനുള്ള ഡിസൈനും കണ്‍സള്‍ട്ടന്‍സിയും ഏറ്റെടുത്തത്. എല്‍.ആന്റ് ടി കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് നടത്തിയെന്നു മാത്രം. ഡിസൈനും ബ്ലൂപ്രിന്റുമടക്കം മുഴുവനും ടെക്നിക്കാലിയയെ ആണ് എം.വി രാഘവന്റെ കാലത്ത് (1993ല്‍) ഏല്‍പ്പിച്ചിരുന്നതും. പണി പൂര്‍ത്തിയായത് 1999ല്‍ നായനാര്‍ സര്‍ക്കാരിന്റെ സമയത്താണ്.
പരിയാരം കോളെജിന്റെയും മലബാര്‍ കാന്‍സര്‍ സെന്ററിന്റെയും ഡിസൈന്‍, അകത്തുപയോഗിച്ചിരിക്കുന്ന ഗ്രനൈറ്റും കെട്ടിടത്തിന്റെ പുറം ചുമരുകളിലെ ഗ്രേവല്‍ കൊണ്ടുള്ള പൂശ് അടക്കം വളരെ സാമ്യമുള്ളതാണ്.
ടെക്നിക്കാലിയയുടെ ഒറിജിനല്‍ രൂപകല്പന പ്രകാരമുള്ള ഒരു മിനിയേച്ചര്‍ മോഡല്‍ കോളെജിന്റെ അക്കാദമി മെയിന്‍ ബ്ലോക്കില്‍ മുന്‍ വശത്തെ ലൌഞ്ചില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു, ഞങ്ങള്‍ പാസ് ഔട്ട് ആയ കാലം വരെ.ഇപ്പോള്‍ അതവിടെ ഉണ്ടോ എന്നറിയില്ല.

അങ്കിള്‍ പറയുമ്പോലെ ഇവിടെ “അഴിമതി” എന്നൊരു ഫാക്റ്റര്‍ ഉണ്ടെങ്കില്‍ അത് സര്‍ക്കാരിനു വരേണ്ട പണം ടെക്നിക്കാലിയയ്ക്ക് പോയിട്ടുണ്ടോ, ഉണ്ടെങ്കില്‍ മുഴുവന്‍ പണവും എത്തിയോ, അങ്ങനൊരു “വഴിതിരിയ്ക്ക”ലിന് ഏതു ധാരണപ്രകാരമാണ് ലാവലിനും സര്‍ക്കാരും തയ്യാറായത് എന്ന കാര്യങ്ങളില്‍ ആണെന്ന് തോന്നുന്നു.

സി.ഏ.ജി പറയുന്ന 8.98 കോടിയല്ലാതെ എന്തെങ്കിലും ഈ ഗ്രാന്റിനത്തില്‍ ലാവലിനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നിട്ടുണ്ടോ എന്നതാണ് ഇതിന്റെ ഏറ്റവും ബേസിക് ആയ ചോദ്യം. അങ്ങനെ ഒന്ന് വന്നിട്ടേയില്ല്ലെങ്കില്‍ പിന്നെ സര്‍ക്കാരിന്റെ/സര്‍ക്കാരുകളുടെ അനാസ്ഥ കാരണം നഷ്ടപ്പെട്ട ഗ്രാന്റ് എന്ന് പറഞ്ഞ് എല്ലാക്കാലത്തെയും പോലെ ജനത്തിനു വായുമ്പൊളിച്ചിരിക്കാനേ പറ്റൂ. ആ പണം പിണറായി മുക്കിയതാണെന്ന് വ്യക്തമായി തെളിയിക്കാതെ “ക്രിമിനല്‍ ഗൂഢാലോചനാ” സിദ്ധാന്തം കോടതിയിലൊന്നും നിലനില്‍ക്കില്ല. ടെന്‍ഡര്‍ വിളി, പ്രൊസീജ്യറല്‍ ലാപ്സുകള്‍ എന്നിവയൊക്കെ മുന്‍ കാല പ്രിസിഡന്‍സുകള്‍ വച്ച് വക്കീലന്മാര്‍ക്ക് വാദിച്ച് തടിയൂരാവുന്നതേയുള്ളൂ. ഈ കേസിലാണെങ്കില്‍ ഇതേ മോഡലിനുള്ള ചട്ടലംഘനങ്ങളുടെ ഒരു മുഴുത്ത ഉദാഹരണമായി കുറ്റ്യാടി പദ്ധതി അവര്‍ക്ക് മുന്നിലുണ്ട് താനും.

അങ്കിള്‍ said...

സൂരജേ ഒരു ചെറിയ കാര്യം കൂടീ ഉണ്ട്.

സി.ഏ.ജി.8.98 കോറ്റി കിട്ടിയെന്നേ പറയുന്നുള്ളൂ. അതെങ്ങനെ ചെലവാക്കിയെന്ന് സി.ഏ.ജി പറയാന്‍ കഴിയണമെങ്കില്‍,ടെക്നിക്കലിയുടെ കണക്കുബുക്കുകള്‍ നോക്കണം. അതു സാധ്യമല്ല. ഒരു സ്വകാര്യ സ്ഥാപനമാണത്. കോടതിയില്‍ കൂടി CBI ക്കെ അത് സാധ്യമാക്കാം. സി.ഏ.ജി. അതു ചെയ്യില്ല.

ഇനി CBI അനുവാദം കിട്ടി അവരുടെ കണക്ക് ബുക്കുകള്‍ പരിശോധിക്കുന്നു എന്നു തന്നെ വക്കുക. അവരെഴുതി വച്ചിരിക്കുന്ന ചെലവുകള്‍ ഏതെങ്കിലും ക്രമക്കേടാണെന്ന് സി.ബി ഐക്കെ പറയാന്‍ പറ്റണമെങ്കില്‍, മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയും, ടെകികാലിസും, അല്ലെങ്കില്‍ SNC laavalin നും ടെക്നിക്കാലിസും തമ്മില്‍ എങ്ങനെയെല്ലാം ചെലവിടണമെന്നുള്ള ഒരു കരാരുണ്ടാകണം. അങ്ങനെ ഒരു കരാരിനെ പറ്റി ഇതു വരെ ആരും പറഞ്ഞു കേട്ടിട്ടില്ല. അതില്ലെങ്കില്‍, ടെക്നിക്കാലിസ്സ് മാളികകെട്ടാനോ, വിദ്യാഭ്യാസത്തിനോ ചെലവിട്ടു എന്നെഴുതി വച്ചാല്‍ അതിനെ ക്രമക്കേടാണെന്നു പറയാന്‍ പറ്റില്ല. അതു കൊണ്ടാകണം, ടെക്നിക്കാലിസിന്റെ ഇവിടെ സി.ബി ഐ. ഒരു പ്രതിയാക്കിയിട്ടില്ലല്ലോ. അതു കൊണ്ടാണ്‍ മുമ്പൊരു കമന്തില്‍ ഇവിടെ കൂര്‍മ്മ ബുദ്ധി ഉപയോഗിച്ചിട്ടുണ്ടെന്നഴുതിയത്.

ഇപ്പോ കത്തിയാ?

Suraj said...

അങ്കിളേ, ബോട്ട് തിരുനക്കരത്തന്നെ നിന്ന് തിരിയുവാണല്ല്.

“... 3. തുക വാങ്ങിയെടുക്കാതെ ലാവലിനെ സഹായിച്ചോ?

ഇവിടെ നടന്ന ചര്‍ച്ചകളിലും മറ്റു ബ്ലോഗുകളില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ലിങ്കുകളില്‍ നിന്നെല്ലാം മനസ്സിലാകുന്നത് ലാവിലിനെ സഹായിച്ചു എന്നു തന്നെയല്ലേ?“



ശരി. “സഹായിച്ചു” എന്ന വാക്ക് അങ്ങനെതന്നെ ഒരു വാദത്തിനു വേണ്ടി അംഗീകരിക്കാം. രണ്ട് പ്രാവശ്യം ലാവലിന്‍ തന്നെ ധാരണാ പത്രം കരാറാക്കണം എന്ന് മുഖ്യന്‍ ആന്റണിക്ക് എഴുതിയിട്ടുണ്ടല്ലോ. അതിനു പ്രതികരിക്കാത്ത ആന്റണി അപ്പോള്‍ കരാറില്‍ നിന്നൂരിപ്പോരാന്‍ “ലാവലിനെ സഹായി”ക്കുകയായിരുന്നില്ലേ ?

ആ നിബന്ധന ഇവിടെ SNC laavalin നു മായി പിണറായി മന്ത്രി ഉണ്ടാക്കിയ കരാറില്‍ ഉണ്ടായിരുന്നെങ്കില്‍, നമുക്ക് കിട്ടേണ്ടിയിരുന്ന കനേഡിയന്‍ സഹായധനം മുഴുവന്‍ പിടിച്ചെടുത്തിട്ട് ബാക്കി കൊടുത്ത് കരാര്‍ തീര്‍പ്പാക്കാമായിരുന്നു. അത്തരത്തിലുള്ളൊരു നിബന്ധന എഴുതിപ്പിടിപ്പിക്കേണ്ടത് മന്ത്രിയല്ല, ഉദ്ദ്യോഗസ്ഥരുടെ ചുമതലയാണ്. എന്നാല്‍ അങ്ങനെയൊരു നിബന്ധന ഇവിടെ ഇല്ലായിരുന്നു.

ഉദ്ദ്യോഗസ്ഥരെ കുറ്റം പറയാന്‍ പറ്റില്ല. കാരണം. മലബാര്‍ ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടി 98 കോടി തരാമെന്നേറ്റിട്ടുള്ള കാര്യം PSP പദ്ധതിയെ കുറിച്ച് SNC Lavalin നുമായി പിണറായി മന്ത്രി ഉണ്ടാക്കിയ കരാറില്‍ പരാമര്‍ശിക്കാനേ സമ്മതിച്ചില്ല. പരാമര്‍ശം ഇല്ലാത്ത ഒരു കാര്യത്തെ പറ്റി കിഴിവ് നടത്തണമെന്നു കറാറില്‍ എഴുതി വക്കാന്‍ ഉദ്ദ്യോഗസ്ഥരും മെനക്കട്ടില്ല.


“പരാമര്‍ശിക്കാനേ സമ്മതിച്ചില്ല“ എന്നൊക്കെ പറയുന്നതു അങ്കിളിന്റെ ഭാവനയാണ്. ഈ കരാറെഴുതുന്ന സമയത്ത് അവിടെ അടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്നു എന്നു തോന്നുമല്ലോ :)

" ഇവിടെ കനേഡിയന്‍ സഹായധനം വേറെ രീതിയില്‍ സ്വകാര്യ സ്ഥാപനത്തില്‍കൂടി എത്തിക്കാനുള്ള ധാരണ ഉണ്ടായതില്‍ നിന്നും മനസ്സിലാക്കേണ്ടത്, ആ തുക ഒരിക്കലും സര്‍ക്കാരിന്റ് കണക്കില്‍ കൂടി ആയിരിക്കരുതെന്ന് മുന്‍‌കൂട്ടി നിശ്ചയിച്ചിരുന്നു എന്നാണ്"

ധാരണ ഉണ്ടാക്കിയത് സര്‍ക്കാരും ലാവലിനുമല്ലേ ? ലാവലിനും ടെക്കിനിക്കാലിയായും തമ്മിലല്ലല്ലോ. അപ്പോള്‍ പണം ഏതു വഴി വന്നാലും സര്‍ക്കാരിന് അതു നിരീക്ഷിക്കാനും കണക്കന്വേഷിക്കാനും വരാത്ത പണത്തിന്റെ കണക്ക് ചോദിക്കാനും സാധ്യതയുണ്ട്, ബാധ്യതയുമുണ്ട്. അതു ചെയ്യാതിരിക്കുകയും, ധാരണ കാലഹരണപ്പെട്ടു പോകാന്‍ അനുവദിക്കുകയും ചെയ്ത യു.ഡി.എഫ് സര്‍ക്കാരിന് ഇതില്‍ ഒരു ഉത്തരവാദിത്തവുമില്ലാതിരിക്കുകയും പിണറായി വിജയന്‍ എന്ന വ്യക്തിയുടെ മേല്‍ ക്രിമിനല്‍ കുറ്റം ചാര്‍ത്തപ്പെടുകയും ചെയ്യുന്ന കളിയുടെ ചിത്രം കൂടി വ്യക്തമാവണ്ടേ ?

“ഇനി CBI അനുവാദം കിട്ടി അവരുടെ കണക്ക് ബുക്കുകള്‍ പരിശോധിക്കുന്നു എന്നു തന്നെ വക്കുക. അവരെഴുതി വച്ചിരിക്കുന്ന ചെലവുകള്‍ ഏതെങ്കിലും ക്രമക്കേടാണെന്ന് സി.ബി ഐക്കെ പറയാന്‍ പറ്റണമെങ്കില്‍, മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയും, ടെകികാലിസും, അല്ലെങ്കില്‍ SNC laavalin നും ടെക്നിക്കാലിസും തമ്മില്‍ എങ്ങനെയെല്ലാം ചെലവിടണമെന്നുള്ള ഒരു കരാരുണ്ടാകണം. അങ്ങനെ ഒരു കരാരിനെ പറ്റി ഇതു വരെ ആരും പറഞ്ഞു കേട്ടിട്ടില്ല. അതില്ലെങ്കില്‍, ടെക്നിക്കാലിസ്സ് മാളികകെട്ടാനോ, വിദ്യാഭ്യാസത്തിനോ ചെലവിട്ടു എന്നെഴുതി വച്ചാല്‍ അതിനെ ക്രമക്കേടാണെന്നു പറയാന്‍ പറ്റില്ല.”

അങ്കിളേ, സി.ഏ.ജി റിപ്പോര്‍ട്ട് ഈ പോസ്റ്റില്‍ എഴുതിയ പ്രസക്ത ഭാഗം ഇങ്ങനെ : “The actual contribution made (up to February 2001) by SNC towards this project was only Rs.8.98 crore by way of direct payment to Technicaliya Consultants Private Limited, a Chennai based firm for works in connection with the hospital. There were no records available to show that further funding was made towards the project (April 2005). The MOU has also not been renewed after March 2002 for reasons not on record.”

അങ്ങനെ ഒരു കണക്കും വ്യവസ്ഥയുമില്ലാതെയാണ് കാന്‍സര്‍ സെന്ററ് പണിത് കേറ്റിയതെങ്കില്‍ സി.എ.ജി ക്ക് എവിടുന്ന് കിട്ടി അവിടെ ആദ്യ ഗഡുവായി വന്ന ഈ 8.98 കോടിയുടെ കണക്ക്? സി.ഏ.ജിക്ക് കവടി നിരത്തി കാര്യം അറിയാന്‍ പറ്റുവോ ?
ടെക്നിക്കാലിയയാണ് ഈ ഗ്രാന്റ് സംബന്ധിയായ എല്ലാം കൈകാര്യം ചെയ്തിരുന്നതെങ്കില്‍ അവര്‍ക്ക് ഈ കണക്കില്‍ തന്നെ തിരിമറി കാട്ടാമായിരുന്നില്ലേ ?

2005ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ നിന്നാണ് സി.ഏ.ജി ഈ 8.98 കോടീടെ കണക്ക് ഉദ്ധരിക്കുന്നത്.

സാമാന്യ ബുദ്ധി വച്ച് ഇതു വരെ പുറത്തു വന്ന കാര്യങ്ങള്‍ നോക്കിയാല്‍ ---
2001 വരെ കാന്‍സര്‍ സെന്ററിനുള്ള പണം വന്നിട്ടുണ്ട് - നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കാന്‍സര്‍ സെന്ററില്‍ നടന്നിരിക്കുന്നു..... മന്ത്രി ശര്‍മ്മയ്ക്ക് ലാവലിന്‍ അയച്ച കരട് കരാര്‍ ധാരണാപത്രത്തില്‍ നിന്നും വ്യതിചലിക്കുന്നതാകയാല്‍ പുള്ളി അത് തിരുത്താന്‍ നടപടി വേണമെന്ന് ആവശ്യപ്പെടുന്നു...ധാരണാ പത്രം 6 മാസം കൂടുമ്പോള്‍ അസാധുവാകാതെ പുതുക്കപ്പെട്ടുകൊണ്ടിരുന്നു...പണം വന്നതായി രേഖകള്‍ ഇല്ല എന്ന് സി.ഏ.ജി പറയുന്ന കാലം സര്‍ക്കാര്‍ മാറിയതിനു ശേഷമുള്ള കാലമാണ്...ധാരണാപത്രം കരാറാക്കണമെന്ന് പറഞ്ഞ് ലാവലിന്‍ കത്തുകള്‍ രണ്ടെണ്ണം പണം സര്‍ക്കാരിന് അയക്കുന്നു....സര്‍ക്കാര്‍ അതിന്റെ മേല്‍ അടയിരിക്കുന്നതല്ലാതെ നടപടി എടുത്തിട്ടില്ല.....

ടെക്കിനിക്കാലിയാ ഇന്ത്യയില്‍ തന്നെയുണ്ട്, എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല. ആരും ബ്ലാക്ക് ലിസ്റ്റും ചെയ്തതായും അറിവില്ല. മോളില്‍ ഒരു അനോണി ഇട്ട ലിങ്ക് നോക്കിയാല്‍ അവര്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വരെ കരാറിന് ടെന്‍ഡര്‍ കോട്ട് ചെയ്തതായി കാണാം. യു.ഡി.എഫിലെ മൂത്ത അമ്മാവന്മാരടക്കം അവരുമായി പണ്ടേ ബന്ധവുമുണ്ട് എന്ന് പരിയാരം കോളെജിന്റെ കഥയില്‍ നിന്ന് അറിയാം.

കാന്‍സര്‍ സെന്ററിന്റെ പൈസ ടെക്നിക്കാലിയ വഴിക്ക് വിജയന്‍ പുട്ടടിച്ചതാണ് എന്ന് "ഊഹിക്കു"ന്നതിനേക്കാള്‍ ലോജിക്കല്‍ ആണ് 2001നു ശേഷം വന്ന സര്‍ക്കാരില്‍ ഉണ്ടായിരുന്നവര്‍ അത് വാങ്ങി പുട്ടടിച്ചു എന്ന് "ഊഹി"ക്കുന്നത് :)

ഇപ്പോ "ഊഹ"ങ്ങളുടെയും "സാധ്യതാ ഭാവന"യുടെയും പൂക്കാലമല്ലേ ;))

kaalidaasan said...

ജി വി

വ്യവസ്ഥാപിതമായ കുറേ നടപടി ക്രമങ്ങള്‍ എല്ലാക്കാര്യങ്ങളിലും ഒരു ജനധിപത്യ സര്‍ക്കാര്‍ പാലിക്കണമെന്ന് നമ്മുടെ ജനപ്രതിനിധികള്‍ തന്നെ നിയമസഭയില്‍ വച്ച് പാസ്സാക്കിയെടുത്തിട്ടുണ്ട്. അതനുസരിച്ചുള്ള ഉപദേശങ്ങള്‍ നല്‍കാന്‍ ഉദ്ദ്യോഗസ്ഥവൃന്ദം ബാധ്യസ്ഥരാണ്. ആ നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുകയും, ഇല്ലെങ്കില്‍ അക്കാര്യം നിയമസഭയെ അറിയിക്കാനും സി.ഏ.ജിയെ ഭരണഘടന അനുശാസിക്കുന്നു.

ഇതു വസ്തുതകള്‍ വളചൊടിക്കുന്നതാണ്. ഉദ്യോഗസ്ഥര്‍ നിബന്ധനകള്‍ പാലിച്ചിട്ടിട്ടുണ്ടോ എന്നു നോക്കലല്ല, സി എ ജിയുടെ ചുമതല. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും സര്‍ക്കാര്‍ സ്ഥാപങ്ങളുടെയും വരവു ചെലവു കണക്കുകള്‍ പരിശോധിക്കാനുള്ള ഒരു സംവിധാനമാണത്. ആ പരിശോധനയില്‍ എന്തെങ്കിലും അസാധാരണമായത് കണ്ടാല്‍ അതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുകയും അതിനേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയുമാണാ സ്ഥാപനത്തിന്റെ ഉദ്ദെശ്യം . സര്‍ക്കാര്‍ എന്നു പറഞ്ഞാല്‍ ഒരു പറ്റം ഉദ്യോഗസ്ഥര്‍ മാത്രമല്ല. ഉദ്യോഗസ്ഥര്‍ ഉപദേശം നല്‍കിയോ ഇല്ലയോ എന്നൊന്നും പരിശോധിക്കേണ്ട ബാധ്യത സി എ ജിക്കില്ല . വരവു ചെലവു കണക്കുകളില്‍ തിരിമറി നടന്നിട്ടുണ്ടോ എന്നും, അനാവശ്യമായ ചെലവുകള്‍ നടന്നിട്ടുണ്ടോ എന്നും പരിശോധിച്ച് , പ്രസിഡണ്ടിനും ഗവര്‍ണ്ണര്‍ക്കും റിപ്പോര്‍ട്ട് നല്‍കുകയാണ്, സി എ ജിയുടെ ജോലി. ആ റിപ്പോര്‍ട്ടുകള്‍ പബ്ളിക്ക് അക്കൌണ്ട്സ് കമ്മിറ്റി പരിശോധിച്ച് വേണ്ട നടപടികള്‍ എടുക്കും .

മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം ഒരു വൈദ്യുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്, നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന്, ഒരു ഉദ്യോഗസ്ഥന്‍ അഭിപ്രയപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ തല പരിശോധിക്കണമെന്നാണ്, പിണറായി ഫയലില്‍ രേഖപ്പെടുത്തിയതെന്നാണ്, സി എ ജി റിപ്പോര്‍ ട്ട് ചെയ്തത്. ഇതില്‍ ആരാണ്, തെറ്റുകാരന്‍ ? നിയമവിരുദ്ധത ചൂണ്ടികാണിച്ച ഉദ്യോഗസ്ഥനോ അതിനെ പരിഹസിച്ച പിണറായിയോ?

http://cag.gov.in/html/aboutusconstiution.htm

149. Duties and Powers of the Comptroller and Auditor-General -

The Comptroller and Auditor-General shall perform such duties and exercise such powers in relation to the accounts of the Union and of the States and of any other authority or body as may be prescribed by or under any law made by Parliament and, until provision in that behalf is so made, shall perform such duties and exercise such powers in relation to the accounts of the Union and of the States as were conferred on or exercisable by the Auditor-General of India immediately before the commencement of this Constitution in relation to the accounts of the Dominion of India and of the provinces respectively.

150. Form of accounts of the Union and of the States -

The accounts of the Union and of the States shall be kept in such form as the President may, on the advice of the Comptroller and Auditor-General of India, prescribe.

151. Audit Reports -

(1) The reports of the Comptroller and Auditor-General of India relating to the accounts of the Union shall be submitted to the president, who shall cause them to be laid before each House of Parliament.

(2) The reports of the Comptroller and Auditor-General of India relating to the accounts of a State shall be submitted to the Governor of the State, who shall cause them to be laid before the Legislature of the State.

simy nazareth said...

സൂരജേ, പൂക്കാലത്തിന് ഇടയ്ക്ക് - പൈസ ലാവ്‌ലിന്‍ നേരിട്ട് ടെക്നിക്കാലിയയ്ക്ക് കൊടുത്താല്‍ മതി, സര്‍ക്കാരിനു തരണ്ട, എന്ന് ആരു തീരുമാനിച്ചു എന്നു കൂടി ഊഹിക്കൂ.

ടെക്നിക്കാലിയയ്ക്ക് ഈ പ്രോജക്ട് എങ്ങനെയാണ് കൊടുത്തത്? എന്ത് മാനദണ്ഡത്തില്‍? ആരാണ് ടെക്നിക്കാലിയയെ ഈ പണി ഏല്‍പ്പിച്ചത്? എം.സി.സി. (രണ്ടാമത്തെ) ബോര്‍ഡ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ടെക്നിക്കാലിയയെ ആരാണ് ക്ഷണിച്ചത്?

കാന്‍സര്‍ സെന്റര്‍ ചിലവ് 100 കോടി എന്ന് ആരാണ് കണക്കാക്കിയത്?

സര്‍ക്കാര്‍ സ്ഥാപനത്തിന്റെ അക്കൌണ്ടബിലിറ്റി ടെക്നിക്കാലിയ കൈപ്പറ്റുന്ന പണത്തിനും, അവര്‍ ചിലവാക്കിയതിനും വരും എന്നാണോ സൂരജ് ഉദ്ദേശിക്കുന്നത്?

ഓ.ടോ.: ടെക്നിക്കാലിയയുടെ വെബ് വിലാസത്തിന്റെ ലിങ്ക് ഒന്നു തരാമോ?

simy nazareth said...

പിന്നെ, ലാവ്ലിന്‍ സി.ഇ.ഒ, ഗ്രാന്റ് തരാം, പ്ലീസ്, ഒരു കരാര്‍ ഒപ്പിടൂ എന്ന മട്ടില്‍ ആന്റണിക്ക് അയച്ച കത്തിന്റെ കോപ്പി കൂടി - ലിങ്ക് എവിടെങ്കിലും ഉണ്ടെങ്കില്‍ - ഒന്നു തരാമോ? (പിണറായി ബാലാനന്ദന്‍ -കാരാട്ട് കത്തിന്റെ കാര്യത്തില്‍ പറഞ്ഞതു പോലെ - ഇതു രണ്ടു പേര്‍ മാത്രം അറിയേണ്ട കാര്യമല്ലേ)

kaalidaasan said...

ജി വി

പിണറായി ഇന്നസെന്റാണെന്ന് കരുതാനാവില്ല. അതുപോലെ കുറ്റവാളിയാണെന്നും കരുതാനാവില്ല.

ഇതാണ്, ഭൂരിഭാഗം കേരളീയരുടെയും അഭിപ്രായം . സി എ ജി എന്ന ഭരണഘടന സ്ഥാപനം ഇടപാടില്‍ വന്ന ചില പാളിച്ചകളേപ്പറ്റി പരാമര്‍ശിച്ചു. കേരള സര്‍ക്കാരിന്റെ വിജിലന്സ് അന്വേഷണത്തില്‍ കുറച്ച് ഉദ്യോഗസ്ഥര്‍ വീഴ്ച്ച വരുത്തി എന്നും കണ്ടെത്തുകയും , കൂടുതല്‍ അന്വേഷണം നടത്തേണ്ടതാണെന്നും പറഞ്ഞു. സി ബി ഐ അന്വേഷിച്ചപ്പോള്‍ പിണറായി വിജയനില്‍ നിന്നും പല വീഴ്ചകളും പറ്റിയിട്ടുണ്ടെന്നും അതിന്റെ വെളിച്ചത്തില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും പറഞ്ഞു. കുറ്റവാളിയാണോ ഇന്നസന്റാണോ എന്നത് കോടതിയല്ലേ തീരുമാനിക്കേണ്ടത്?

സി പി എം പക്ഷെ വിലയിരുത്തുന്നത്, ജി വി വിലയിരുത്തിയ പോലെ അല്ല. പിണറായി ഇന്നസന്റാണെന്നു തന്നെയാണ്, പാര്‍ട്ടി വിലയിരുത്തുന്നത്. പാര്‍ട്ടിയെ മനപൂര്‍വം കരിവാരിത്തേക്കാനാണ്, സി ബി ഐ യെ കോണ്‍ഗ്രസ് ഉപയോഗിച്ചതെന്നും അവര്‍ പറയുന്നു. അതല്ലെ ഇ ചര്‍ച്ചകള്‍ക്കെല്ലാം അടിസ്ഥാനം ?.


ജി വി പറഞ്ഞപോലെ പിണറായി തെറ്റുകാരനാണോ എന്ന് കോടതി തീരുമനിക്കട്ടേ എന്ന് പാര്‍ട്ടിയും പറഞ്ഞിരുന്നെങ്കില്‍ ഇതു പോലെ ഒരു ചര്‍ച്ച തന്നെ ഉണ്ടാകുമായിരുന്നില്ല.

ഇവിടെ പ്രതിക്കൂട്ടില്‍ പാര്‍ട്ടിയാണ്. ഒരു വ്യക്തിക്കെതിരെ ആരോപണമുണ്ടായപ്പോള്‍ പാര്‍ട്ടിക്കെതിരെ എന്നാണ്, അവര്‍ വിലയിരുത്തിയത്. അത് ഒന്നാമത്തെ തെറ്റ്. ഇനി പിണറായി തെറ്റുചെയ്തു എന്ന് കോടതി അഭിപ്രായപ്പെട്ടാല്‍ അത് പാര്‍ട്ടി ഒന്നാകെ തെറ്റ് ചെയ്തു എന്ന്, ശത്രുക്കള്‍ വിലയിരുത്തും. അതില്‍ അവരെ കുറ്റം പറയുവാനാവില്ല. ഇതിനു മുമ്പുണ്ടായിട്ടുള്ള എല്ലാ അഴിമതി കേസുകളിലും പാര്‍ട്ടി നയം ഇതായിരുനില്ല. ബോഫോര്‍സ് കേസില്‍ രജീവ് ഗാന്ധി അഴിമതി കാണിച്ചു എന്നായിരുന്നു പാര്‍ട്ടി ആദ്യം മുതലേ പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ ഈ ഇരട്ടത്താപ്പ് അവരുടെ ധാര്‍മ്മികത വലരെയധികം ചോര്‍ത്തികളഞ്ഞു. ഇനിയൊരു അഴിമതികേസില്‍ അഭിപ്രായം പറയുവാനുള്ള അവകാശം തന്നെ അവര്‍ ഇല്ലാതാക്കി.

അങ്കിള്‍ said...

പ്രീയ സൂരജേ,
സര്‍ക്കാരിനു കിട്ടേണ്ട പണം പിടിച്ചിട്ട് ബാക്കിയേ കരാറുകാരനു കൊടുക്കാവു എന്ന നിബന്ധന സാധാരണ എല്ലാ എല്ലാ കരാറിലും ഉണ്ടാകുന്നതാണ്. ഇവിടെ സര്‍ക്കാരിനു കിട്ടേണ്ട സഹായധനത്തിനെപറ്റി ലാവലിനുമായുണ്ടാക്കിയ കരാറിലില്ലാത്തതിനു കാരണം, ധനസഹായത്തിനെ പറ്റി പ്രത്യേക ധാരണാ പത്രം ഉണ്ടാക്കണമെന്ന പിണറായി മന്ത്രിയുടെ ആവശ്യത്തെത്തുടര്‍ന്നാണെന്ന് ഞാന്‍ ഈ വിഷയത്തെപറ്റി വായിച്ച ഒരു ലിങ്കില്‍ കണ്ടതാണ്. (ഏതെന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു). അങ്ങനെയാണ് സഹായധനത്തിനുവേണ്ടി പ്രത്യേക MOU ഉണ്ടായതും അതും പ്രധാന കരാറുമായി ബന്ധമില്ലാതായതും, എന്ന് ഞാന്‍ വായിച്ചതില്‍ നിന്നും മനസ്സിലാക്കുന്നു. “പരാമര്‍ശിക്കാനേ സമ്മതിച്ചില്ല“ എന്നു ഞാന്‍ എഴുതിയിടത്ത് ഒരു സ്മൈലി തീര്‍ച്ചയായിട്ടും വേണ്ടിയിരുന്നു.

ധാരണ ഉണ്ടാക്കിയത് സര്‍ക്കാരും ലാവലിനും കൂടിയാണ് അത് സഹായധനത്തെ പറ്റിയല്ല. PSP പദ്ധതി പുനര്‍നിര്‍വഹണത്തിനു വേണ്ടിയാണ്. സര്‍ക്കാരും ടെക്നിക്കാലിയുമായി ഒരു കരാറും ഉണ്ടാക്കിയതായി ഞാന്‍ ഒരിടത്തും വായിച്ചില്ല. ആരാണ് ടെക്നിക്കലിയെ തെരഞ്ഞെടുത്തതെന്നും, ആരുമായാണ്‍ ടെക്നിക്കലിനു ധാരണാപത്രം/കരാര്‍ ഉള്ളതെന്നും എനിക്ക് ഒരിടത്തു നിന്നും വായിക്കാന്‍ കഴിഞ്ഞില്ല.

സി.എ.ജി. യുടെ പരിശോധനയില്‍ 8.98 കോടി രൂപയുടെ സഹായ ധനത്തിന്റെ വിവരം ലഭിച്ചു എന്നത് ശരിയാണ്. എന്നാല്‍ ആ കിട്ടിയ വിവരത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ കഴിഞ്ഞെങ്കില്‍ ഇത്തരത്തിലുള്ള ഒരു പരാമര്‍ശമല്ല സീ.ഏ.ജി. നടത്തുമായിരുന്നത്. ആ തുക ചെലവാക്കിയതിന്റെ വിശദവിവരങ്ങളും പരിശോധിക്കാതിരിക്കില്ല. പകരം, സി.ഏ.ജി. എഴുതിയിരിക്കുന്നത് ബന്ധപ്പെട്ട രേഖകള്‍ ലഭ്യമായിരുന്നില്ലയെന്നാണ്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ടെക്നിക്കാലിസിനുമായി ബന്ധമില്ലെന്നേ കരുതാനാകൂ.

8.98 കോടി രൂപ യെന്നത് സി.ഏ.ജി പരിശോധന നടത്തിയ 2005 വരെയുള്ള കാര്യമാണ്. എന്നാല്‍ മന്ത്രി ബേബിയുടെ ലേഖനത്തില്‍ കേന്ദ്രമന്ത്രാലയത്തിന്റെ ഒരു കത്ത് ഉദ്ധരിച്ചുകൊണ്ട് 13 കോടി രൂപയോളം ടെക്നിക്കാലിസിനു സഹായധനമായി എത്തിച്ചിട്ടുള്ളതായാണ് കാണുന്നത്.

പ്രത്യേക ധാരണാ പത്രമൊന്നും ഉണ്ടാക്കാതെ പദ്ധതിയുടെ പ്രധാന കരാറില്‍ ഉള്‍പ്പെടുത്തി ഈ സഹായധനം നല്‍കുന്നതിനു SNC lavalin നെ നിര്‍ബന്ധിതരാക്കിയിരുന്നുവെങ്കില്‍ ഈ MOU പുതുക്കള്‍ പ്രശ്നമൊന്നും ഉണ്ടാകില്ലായിരുന്നല്ലോ. അതിനെ പറ്റി ഒന്നും പറയാനില്ലേ. പ്രത്യേക ഗൂഡോദ്ദേശത്തോടെ ചില MOU കളുണ്ടാക്കി, അതിനെ പിന്നീട് വന്ന യു.ഡി എഫ് സര്‍ക്കാര്‍ സംരക്ഷിച്ചില്ല എന്നൊക്കെ പറഞ്ഞാല്‍, അവിടെയാണ്‍ രാഷ്ട്രീയം വരുന്നത്.

ടെക്നിക്കാലി ഇന്നുണ്ടോ, അവര്‍ രാഷ്ടപതി ഭവന്‍ ഉണ്ടാക്കിയവരല്ലേ എന്നൊന്നും ഇവിടെ പ്രശ്നമല്ല. നികുതിദായകന്റെ പണമെടുത്ത് ഒരു പദ്ധതിയുണ്ടാക്കനായി കരാറുകാരനെ തെരഞ്ഞെടുക്കാന്‍ ചില വ്യവസ്ഥാപിത ചട്ടവട്ടങ്ങളുണ്ട്. ആ ചട്ടവട്ടങ്ങളുണ്ടാക്കിയവര്‍ തന്നെ അത് ലംഘിക്കാന്‍ പാടില്ല.

സിമിയുടെ ചില പ്രസക്തമായ ചോദ്യങ്ങളും ശ്രദ്ധിക്കൂ.

simy nazareth said...
This comment has been removed by the author.
kaalidaasan said...

സൂരജ്,

ടെക്നിക്കാലിയ ആണ് പരിയാരം മെഡിക്കല്‍ കോളെജ് ബില്‍ഡിംഗുകളും ആശുപത്രിയും മുഴുവന്‍ പണിയാനുള്ള ഡിസൈനും കണ്‍സള്‍ട്ടന്‍സിയും ഏറ്റെടുത്തത്. എല്‍.ആന്റ് ടി കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് നടത്തിയെന്നു മാത്രം. ഡിസൈനും ബ്ലൂപ്രിന്റുമടക്കം മുഴുവനും ടെക്നിക്കാലിയയെ ആണ് എം.വി രാഘവന്റെ കാലത്ത് (1993ല്‍) ഏല്‍പ്പിച്ചിരുന്നതും.

പ്രസക്തമായ പോയിന്റ്. അപ്പോള്‍ കണ്‍സള്‍ട്ടന്‍സി ഏല്‍പ്പിക്കുന്ന സ്ഥാപനത്തിനു തന്നെ വര്‍ക്ക് നല്‍കണമെന്നു നിര്‍ബന്ധമില്ല. എം വി ആര്‍ ടെക്നിക്കാലിയയെ കണ്‍സള്‍ട്ടന്‍ സി ഏല്‍പിച്ചു . നായനാര്‍ സര്‍ക്കാര്‍ വര്‍ക്ക് L&Tയെ ഏല്‍പ്പിച്ചു. കര്‍ത്തികേയന്‍ കണ്‍സള്‍ട്ടന്‍സി ലാവലിനെ ഏല്‍പ്പിച്ചു. പിണറായിക്ക് വേറെ ആരെ വേണമെങ്കിലും സാധനങ്ങള്‍ സപ്പ്ളൈ ചെയ്യാനും മറ്റു പണികളും ഏല്‍പ്പിക്കാമായിരുന്നു. ലാവലിന്‍ കേസിലെ ഒരു പ്രധാനവീഴ്ച ഇതാണ്.

ഇവിടെ “അഴിമതി” എന്നൊരു ഫാക്റ്റര്‍ ഉണ്ടെങ്കില്‍ അത് സര്‍ക്കാരിനു വരേണ്ട പണം ടെക്നിക്കാലിയയ്ക്ക് പോയിട്ടുണ്ടോ, ഉണ്ടെങ്കില്‍ മുഴുവന്‍ പണവും എത്തിയോ, അങ്ങനൊരു “വഴിതിരിയ്ക്ക”ലിന് ഏതു ധാരണപ്രകാരമാണ് ലാവലിനും സര്‍ക്കാരും തയ്യാറായത് എന്ന കാര്യങ്ങളില്‍ ആണെന്ന് തോന്നുന്നു.

ഇതു തെറ്റാണ്. അഴിമതിയേക്കുറിച്ച് സൂരജിന്റെ കാഴ്ചപ്പാട് തെറ്റാണ്. ഇതില്‍ പല വിഷയങ്ങലും അഴിമതിയുടെ പരിധിയില്‍ വരും .

1. ലാവലിനു കണ്‍സള്‍ട്ടന്‍സി ഇനത്തില്‍ 26 കോടി നല്‍ കാന്‍ കാര്‍ ത്തികേയന്‍ തീരുമാനിച്ചിരുന്നു. അത് 17 കോടിയാക്കി കുറച്ചത് നേട്ടമായിട്ടാണ്, അവകാശപെട്ടത്. ലാവലിനു തന്നെ പണിയും ഏല്‍പ്പിച്ചപ്പോള്‍ കണ്‍സള്‍ട്ടന്‍സി പണം കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. കണ്‍സള്‍ട്ടന്‍ സി, പണിക്കു മേല്‍നോട്ടം വഹിക്കാനുള്ള പണമാണ്. കണ്‍സള്‍ട്ടന്‍സി കരാര്‍ പ്രകാരം നടത്തേണ്ട ഒരു പണിയും അവര്‍ ചെയ്തിരുന്നില്ല. അതു സപ്പ്ളൈ കരാറാക്കുമ്പോള്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ റദ്ദക്കേണ്ടതായിരുന്നു. ലാവലിന്‍ യാതൊരു പണിയും ചെയ്യാതെ 17 കോടി കൊടുത്തത് അഴിമതിയുടെ വകുപ്പില്‍ തന്നെ വരും .

2. സപ്പ്ളൈ കരാര്‍ ലാവലിനുമായി ഒപ്പുവച്ചുകഴിഞ്ഞാണ്, പിണറായി മന്ത്രിസഭയുടെ അനുമതി തേടിയത്.1998 മാര്‍ച്ച് മൂന്നിനാണ്, പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം നിലയങ്ങളുടെ നവീകരണം സംബന്ധിച്ച തീരുമാനം മന്ത്രിസഭയെക്കൊണ്ട് എടുപ്പിച്ചത്. മറ്റെല്ലാ നടപടികളും നോട്ടില്‍ വിശദീകരിച്ചുവെങ്കിലും, നിലയങ്ങളുടെ നവീകരണത്തിന് 1997 ഫെബ്രുവരി 10നു തന്നെ സപ്ളൈ കരാര്‍ ഒപ്പുവച്ചിരുന്നു, എന്ന സുപ്രധാന കാര്യം മറ്റു മന്ത്രിമാരില്‍നിന്നു മറച്ചുവച്ചു.

വൈദ്യുതി നിലയങ്ങളുടെ നവീകരണവും കാന്‍സര്‍ ആശുപത്രിക്കു പണം ലഭിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്നു മന്ത്രിസഭ കരുതി. എന്നാല്‍ നവീകരണത്തിനൊപ്പം കാന്‍സര്‍ ആശുപത്രിക്കു പണം ലഭ്യമാക്കാനും നിബന്ധനയുണ്ടാക്കണമെന്ന ബോര്‍ഡ്
സെക്രട്ടറിയുടെ നിര്‍ദേശം മന്ത്രിസഭയില്‍നിന്നു മറച്ചുവച്ചു. ലാവലിന്‍ ‍ ക്വോട്ട് ചെയ്ത തുക കൂടുതലാണെന്ന സുബൈദാ കമ്മിറ്റി റിപ്പോര്‍ട്ടും മറച്ചുവച്ചു.

പിണറായി മന്ത്രിസ്ഥാനം ഒഴിഞ്ഞു രണ്ടുവര്‍ഷത്തിനു ശേഷവും കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിയുടെ സ്പെഷല്‍ ഓഫിസര്‍ അദ്ദേഹവുമായി ബന്ധപ്പെട്ടതിനു രേഖയുണ്ട്.

ലാവലിന്‍ ‍ പ്രതിനിധികളായ ദിലീപ് രാഹുലനും നാസറും, പിണറായിയെ ആദ്യം കാണുകയും, തുടര്‍ന്ന് അദ്ദേഹത്തിന്റെ ശുപാര്‍ശയുമായി വൈദ്യുതി ബോര്‍ഡിനെ സമീപിക്കുകയുമാണു ചെയ്തിരുന്നത്.


വൈദ്യുതിയും കാന്‍സറുമായുള്ള ബന്ധത്തെ ചോദ്യം ചെയ്യുകയും നവീകരണ പദ്ധതിയെ എതിര്‍ക്കുകയും ചെയ്ത ധന പ്രിന്‍സിപ്പല്‍ സെക്രട്ടറി വരദാചാരിയുടെ തല പരിശോധിപ്പിക്കണമെന്നു പിണറായി പ്രതികരിക്കുകയുണ്ടായി.

വൈദ്യുതി പദ്ധതികള്‍ സംബന്ധിച്ച സാങ്കേതിക പരിജ്ഞാനമില്ലാത്ത പിണറായി വിജയന്‍ 243.98 കോടി രൂപയ്ക്കു ലാവലിനു കരാര്‍ നല്‍കാന്‍ ക്യാനഡ പര്യടനവേളയില്‍ തീരുമാനിക്കുകയായിരുന്നു. പിണറായിയുടെ സംഘത്തില്‍ സാങ്കേതികജ്ഞാനമുള്ള ആരുമില്ലായിരുന്നു.


കരാര്‍ ഒപ്പുവച്ചപ്പോള്‍ മലബാര്‍ കാന്‍സര്‍ സെന്ററിനു സഹായം ഉറപ്പുവരുത്താനും അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ടായിരുന്നു. ഇത്തരമൊരു വ്യവസ്ഥ വയ്ക്കണമെന്നു ബോര്‍ഡ് സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടും ഒന്നും ചെയ്തില്ല.


കാന്‍സര്‍ ആശുപത്രിയുടെ നിര്‍മാണത്തിനു ടെക്നിക്കാലിയ എന്ന സ്ഥാപനത്തെ കണ്‍സല്‍റ്റന്റായി നിയമിക്കാനും ലാവലിനെ അനുവദിച്ചു. ആരോഗ്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കേണ്ട കാന്‍സര്‍ ആശുപത്രിയെ മുഖ്യമന്ത്രിയില്‍ സ്വാധീനം ചെലുത്തി ഊര്‍ജ വകുപ്പിനു കീഴില്‍ നിലനിര്‍ത്തിയതില്‍നിന്നുതന്നെ ഇക്കാര്യത്തിലെ താല്‍പര്യം വ്യക്തമാണ്.




3. ചെലവു കുറഞ്ഞ നാലു മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നിട്ടും, അവയെ തള്ളിക്കളഞ്ഞു കോടികള്‍ പാഴാക്കി മറ്റൊരു മാര്‍ഗം സ്വീകരിച്ചതിനു പിന്നില്‍ അഴിമതിയുണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തല്‍.

243.74 കോടിയായി ഉയര്‍ന്ന പദ്ധതി തുക വീണ്ടും വര്‍ധിച്ച് 333.15 കോടിയായി. പണി പൂര്‍ത്തിയായപ്പോള്‍ 389.98 കോടി ലാവലിന്റെ കയ്യിലുമായി.

Anonymous said...

ചര്‍ച്ച ഇനി ആവശ്യമില്ല. എല്ലാം പറഞ്ഞു കഴിഞ്ഞു. ഗുഡ്ഡ് ബായ്യ്!

Anonymous said...

ഓ, രാമചന്ദ്രന്‍ സാര്‍ ഇവിടെയുണ്ടായിരുന്നോ മോഡറേറ്ററായി, ഇത്രയും സമയം മിണ്ടാതിരുന്നതിന് നന്ദി. ഈ ഗുഡ്ഡ് ബ്ബായ് എപ്പൊ പറയണമെന്ന് പറഞ്ഞതുതരാം. അപ്പ പറഞ്ഞാമതി, കേട്ടാ...

Anonymous said...

നീ പോടേ അണോണീ

Suraj said...

സിമിച്ചേട്ടോയ്,

ടെക്നിക്കാലിയയുടെ വെബ്സൈറ്റ് : http://www.technicaliya.com/index.htm

അവരുടെ വെബ്സൈറ്റില്‍ അവര്‍ തീര്‍ത്തതും പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നതുമായ പ്രോജക്റ്റുകളുടെ ലിസ്റ്റ് ദാണ്ട താഴെ കൊടുക്കുന്നു.

(പുട്ടപര്‍ത്തിയിലെ സായിബാബ മുതല്‍ യു.ഏ.ഈ സര്‍ക്കാരു വരെ ഈ “പിണറായി-വിലാസം” കണ്‍സള്‍ട്ടന്‍സിയുടെ വലയില് വീണിട്ടുണ്ടെന്നാണ് ലിസ്റ്റ് കണ്ടിറ്റ് തോന്നണത് ! എന്തരോ ! ഊഹപ്പൂക്കാലം !)

ബാക്കി പിന്നെ വന്ന് എഴുതാം.


Completed Projects:

Medicity - Share Hospital, City Centre at Hyderabad ,A.P.


Malabar Cancer Centre at Thalassery ,Kerala


Thalassery Mission Hospitals at Thalassery, Kerala ,Kerala


PRN Critical Care Centre at Salem ,Tamilnadu


Lifeline Hospital at Perungudi, Chennai ,Chennai


Adyar Cancer Institute - Extn. of Radiotherapy block ,Chennai


Vanchinad Medical Centre at Trivandrum ,Kerala


Aware Cancer & General Hospital at Hyderabad, A.P. ,A.P.


Advanced Medical Centre at Trichy ,Trichy


Noble Hospital at Salem ,Salem


Kerala Health Care (P) Ltd. - Ophthalmology Hospital at Palakkad ,Kerala


Chennai Kaliappa Hospital at Chennai ,Chennai


Fathima Hospital at Calicut, Kerala ,Kerala


Amar Hospital Ltd., at Cuddappah, A.P. ,A.P.


Getwell Hospital Pvt. Ltd., at Tirunelveli ,Tirunelveli


Sathya Sai Institute of Higher Medicine at Puttaparthy, A.P. ,A.P.


Madurai Meenakshi Mission at Madurai ,Madurai


Malar Hospitals Ltd., at Chennai ,Chennai


Mani Hospital Pvt. Ltd., at Theni ,Tamilnadu


Hospital and Teaching Hospital for Sri Lakshmi Ammal Educational Trust at Chennai ,Chennai


Commercial Complex "City Centre" at Kannur ,Kerala


Micam Leather Exports Ltd., at Sriperambathur ,sriperambathur


M.K.Electric (I) Ltd., at Poonamallee ,Chennai


Fredrick Insitute of Plant Protection and Toxicology at Padappai, Kancheepuram ,Kancheepuram


Orchid Chemicals & Pharmaceuticals Ltd., at Sholinganallur ,Chennai


Orchid Chemicals Factory at Alathur ,Alathur


Spastics Society of India at Kotturpuram, Chennai ,Chennai

Vikram Heart Hospital Ltd., at Mysore ,Karnataka


Gokulam Medical College and Hospital Complex at Trivandrum, Kerala ,Kerala


Aditya Birla Memorial Hospital at Pune ,Pune


PES Institute of Medical Sciences and Research Centre at Kuppam, A.P. ,A.P.


Gulf Medical College at Ajman, U.A.E. ,U.A.E.


Sri Jayawardenepura General Teaching Hospital at Nugegoda, Sri Lanka ,Sri Lanka


Kerala State Co-operative Hospital at Pariyaram, Kannur, Kerala ,Kerala


Medical College and Teaching Hospital at Sikkim ,Sikkim


Maternity Centre for Jagdale Industries Ltd., at Bangalore ,Karnataka


Vinayaka Missions - Multispeciality Hospital at Salem ,Tamilnadu


Maxworth Homes at Porur ,Chennai


Rajareswari Medical College, Hospital and Engineering College at Bangalore ,Karnataka


On-going Projects:

Upgradation of Bangalore Medical College under PMSSY Scheme , Karnataka


Soorya Hospitals Pvt. Ltd., at Chennai , Tamilnadu, India


Ophthalmology Hospital for Dr.Sanjeev Kunnathur at Mysore , Karnataka


RNS Heart Hospital at Hubli , Karnataka


Sahyadri Hospital at Karad, Pune , Pune


New Cauverie Hospital at Dr.Chandrasekhar at Mysore , Karnataka


IP Block, OP Block, College of Physiotherapy, Canteen and Guest House, Dental College, College of Nursing, College of Pharmacy, Early Intervention Centre, Auditorium, Memorial Hall for Sri Ramachandra Medical College & Research Institute at Porur, Chennai , Chennai


Mahatma Gandhi Medical College, Hospital & Research Institute at Puducherry , Puducherry


Sankar Madhab Hospital and Medical College at Guwahati , Assam


Sri Venkateswara Medical College and Hospital at Ariyur, Puducherry , Puducherry


Down Town Hospital Ltd., at Guwahati , Assam, India


Fakhruddin Ali Ahmed Medical College and Hospital at Barpeta, Assam , Assam


Shri Sathya Sai Medical College and Hospital at Thiruporur , Chennai


Sri Sankaradeva Nethralaya Hospital at Beltola, Assam , Assam


A.G.Padmavathy Hospital and Medical College at Puducherry , Puducherry


G.B.Pant Hospital at Agartala , Agartala


Super Speciality Block for JIPMER at Puducherry under PMSSY , Puducherry


Women and New Born Hospital for BACC at Bangalore , Karnataka


Proposed Medical College and Hospital for Saraswathi Ammal Educational and Charitable Trust at Ghaziabad, Hapur , Noida


Kidney Centre for Pondicherry Medical Mission at Puducherry , Puducherry


Proposed Medical College and Hospital for Adhiparasakthi Charitable Medical Educational and Cultural Trust, Melmaruvathur , Melmaruvathur


Proposed Medicity at Quilon , Kerala


JSS Hospital and Medical College at Mysore , Karnataka

Anonymous said...

കാളിദാസപ്പന് എല്ലാം കിറുകിറിത്യം. ഒന്നിലും ഒരു സംശയവുമില്ല. സി.ബി.ഐയിലായിരുന്നു പണിയെന്ന് തോന്നിപ്പോവും വാദങ്ങളിലെ ആധികാരികതകണ്ടാല്‍ .

"കര്‍ത്തികേയന്‍ കണ്‍സള്‍ട്ടന്‍സി ലാവലിനെ ഏല്‍പ്പിച്ചു. പിണറായിക്ക് വേറെ ആരെ വേണമെങ്കിലും സാധനങ്ങള്‍ സപ്പ്ളൈ ചെയ്യാനും മറ്റു പണികളും ഏല്‍പ്പിക്കാമായിരുന്നു. ലാവലിന്‍ കേസിലെ ഒരു പ്രധാനവീഴ്ച ഇതാണ്."


ബെസ്റ്റ് ! ഇതില്‍ നിന്ന് ഇനിയും പിടി വിട്ടില്ലേ ദാസാ ?
ലാവലിന്‍ മുഖാന്തിരമാണ് കനേഡിയന്‍ ഏജന്‍സിയുടെ ആ ലോണ്‍ തരപ്പെട്ടതു തന്നെ. ആരു വേണമെങ്കിലും സാധനം സപ്ലൈ ചെയ്യട്ടെന്നും പറഞ്ഞ് കൈലാസം നന്നാക്കാനാണെങ്കില്‍ ലാവലിന്‍ എന്ന കമ്പനിക്ക് ഇതില്‍ ഇടപെടാനും ലോണും കോഴയായി ഗ്രാന്റുമൊക്കെ തരപ്പെടുത്തിത്തരേണ്ട വല്ല കാര്യവുമുണ്ടോ ?


"മറ്റെല്ലാ നടപടികളും നോട്ടില്‍ വിശദീകരിച്ചുവെങ്കിലും, നിലയങ്ങളുടെ നവീകരണത്തിന് 1997 ഫെബ്രുവരി 10നു തന്നെ സപ്ളൈ കരാര്‍ ഒപ്പുവച്ചിരുന്നു, എന്ന സുപ്രധാന കാര്യം മറ്റു മന്ത്രിമാരില്‍നിന്നു മറച്ചുവച്ചു."


മന്ത്രിമാരില്‍ നിന്ന് മറച്ചുവച്ചു എന്ന് എത്ര ആധികാരികമായി പറയുന്നു ! മന്ത്രിമാരാരെങ്കിലും അങ്ങനെ പ്രസ്താവനയിറക്കിയിരുന്നോ ? അതോ സി.ബി.ഐ ചോദ്യം ചെയ്തപ്പൊള്‍ മന്ത്രിമാര്‍ അങ്ങനെ പറഞ്ഞുവെന്ന് കാളിദാസനു റിപ്പോര്‍ട്ട് കിട്ടിയോ ?


"വൈദ്യുതി നിലയങ്ങളുടെ നവീകരണവും കാന്‍സര്‍ ആശുപത്രിക്കു പണം ലഭിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്നു മന്ത്രിസഭ കരുതി. എന്നാല്‍ നവീകരണത്തിനൊപ്പം കാന്‍സര്‍ ആശുപത്രിക്കു പണം ലഭ്യമാക്കാനും നിബന്ധനയുണ്ടാക്കണമെന്ന ബോര്‍ഡ് സെക്രട്ടറിയുടെ നിര്‍ദേശം മന്ത്രിസഭയില്‍നിന്നു മറച്ചുവച്ചു. ലാവലിന്‍ ‍ ക്വോട്ട് ചെയ്ത തുക കൂടുതലാണെന്ന സുബൈദാ കമ്മിറ്റി റിപ്പോര്‍ട്ടും മറച്ചുവച്ചു."

മന്ത്രി സഭ ഇങ്ങനെ കരുതി അങ്ങനെ കരുതി ... മന്ത്രി സഭയില്‍ നിന്നും മറച്ചു വച്ചു ... എത്ര സുന്ദരമായ അടഞ്ഞ പ്രസ്താവനകള്‍ . 1997ലൊക്കെ മന്ത്രിസഭാ യോഗം കഴിഞ്ഞാല്‍ മന്ത്രിമാരെല്ലാം കൂടി കാളിദാസന്റെ വീട്ടിലാണ് പരിപ്പുവടയും കട്ടന്‍ ചായയും കഴിക്കാന്‍ കേറിയിരുന്നത്. പിണാറായി സഖാവിന്റെ “മറച്ചു വയ്ക്കലു”കളെക്കുറിച്ച് മന്ത്രിമാരു വന്ന് സങ്കടം പറഞ്ഞിരുന്നത് കാളിദാസന്റെ അടുക്കളത്തിണ്ണയിലായിരുന്നു.


"പിണറായി മന്ത്രിസ്ഥാനം ഒഴിഞ്ഞു രണ്ടുവര്‍ഷത്തിനു ശേഷവും കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിയുടെ സ്പെഷല്‍ ഓഫിസര്‍ അദ്ദേഹവുമായി ബന്ധപ്പെട്ടതിനു രേഖയുണ്ട്."


ആശുപത്രിയുടെ സ്പെഷല്‍ ഓഫീസറോ ? ആരാ സഖാവേ ആ “സ്പെഷലു”കാരന്‍ ?
അയാള് സര്‍ക്കാരിന്റെ പ്രതിനിധിയോ പാര്‍ട്ടി പ്രതിനിധിയോ ?
ഏതാ ആ രേഖ ?
സഖാവിന്റെ വീട്ടീ കൊണ്ടിവന്നു തന്നതാണോ അതോ ക്രൈം ഫയലുകാരന്‍ “ആന്റീ-സുര്‍ജിത്” നന്ദകുമാരന്‍ പ്രസിദ്ധീകരിച്ച രേഖയോ ?



"ലാവലിന്‍ ‍ പ്രതിനിധികളായ ദിലീപ് രാഹുലനും നാസറും, പിണറായിയെ ആദ്യം കാണുകയും, തുടര്‍ന്ന് അദ്ദേഹത്തിന്റെ ശുപാര്‍ശയുമായി വൈദ്യുതി ബോര്‍ഡിനെ സമീപിക്കുകയുമാണു ചെയ്തിരുന്നത്."


ഛോട്ടാ രാജനും ദാവൂദ് ഇബ്രാഹിമും കൂടെ വന്നു കണ്ടു എന്ന പോലാണല്ലോ ദിലീപ് രാഹുലനും നാസറും, പിണറായിയെ കണ്ടത് അവതരിപ്പിക്കുന്നത്. ബിസിനസ് സ്ഥാപനത്തിന്റെ പ്രതിനിധികള്‍ തങ്ങള്‍ കണ്‍സള്‍ട്ടന്‍സി ഏറ്റെടുത്ത പ്രോജക്റ്റിന്റെ മന്ത്രിയെ കണ്ടാല്‍ അവിടെ എന്തോ സംഭവിക്കും ? ആകാശമിളകി വീഴുമോ ? അങ്ങനെയാണെങ്കില്‍ ഇടുക്കി ഡാം, മുതല്‍ ഇങ്ങോട്ട് കേരളത്തിലെ എത്രയോ പ്രോജക്റ്റുകള്‍ ലാവ്ലിന്‍ ചെയ്തിരിക്കുന്നു. അന്നൊക്കെ വകുപ്പു മന്ത്രിമാരെ കാണാതെ തലവഴി മുണ്ടിട്ടുകൊണ്ട് കേരളത്തില്‍ കമ്പനി പ്രതിനിധികള് നടന്നിരിക്കണമായിരിക്കും !


"വൈദ്യുതിയും കാന്‍സറുമായുള്ള ബന്ധത്തെ ചോദ്യം ചെയ്യുകയും നവീകരണ പദ്ധതിയെ എതിര്‍ക്കുകയും ചെയ്ത ധന പ്രിന്‍സിപ്പല്‍ സെക്രട്ടറി വരദാചാരിയുടെ തല പരിശോധിപ്പിക്കണമെന്നു പിണറായി പ്രതികരിക്കുകയുണ്ടായി. "

എല്ലില്ലാത്ത നാക്കു കൊണ്ട് അതുപോലുള്ള പല ഡയലോഗും പല കാലത്തും പല രാഷ്ട്രീയക്കാരും അടിച്ചു വിട്ടിട്ടുണ്ട്. അതൊക്കെ ഗൂഢാലോശനയുടെ വകുപ്പില്‍പ്പെടുത്താമെന്നാണെങ്കില്‍ .... ഒന്നും പറയാനില്ല ദാസപ്പണ്ണാ.


"വൈദ്യുതി പദ്ധതികള്‍ സംബന്ധിച്ച സാങ്കേതിക പരിജ്ഞാനമില്ലാത്ത പിണറായി വിജയന്‍ 243.98 കോടി രൂപയ്ക്കു ലാവലിനു കരാര്‍ നല്‍കാന്‍ ക്യാനഡ പര്യടനവേളയില്‍ തീരുമാനിക്കുകയായിരുന്നു. പിണറായിയുടെ സംഘത്തില്‍ സാങ്കേതികജ്ഞാനമുള്ള ആരുമില്ലായിരുന്നു."


243.98 കോടി രൂപയ്ക്കു ലാവലിനു കരാര്‍ നല്‍കിയെന്നത് പുതിയ അറിവാണ്. ലാവലിന്‍ തന്നെ ദാസപ്പണ്ണനെ വീട്ടില്‍ വിളിച്ചു പറഞ്ഞതായിരിക്കുമല്ലോ അല്ലേ. അതു കൊണ്ട് ആധികാരികതയും ലിങ്കവുമൊന്നും ചോദിക്കുന്നില്ല.



"കരാര്‍ ഒപ്പുവച്ചപ്പോള്‍ മലബാര്‍ കാന്‍സര്‍ സെന്ററിനു സഹായം ഉറപ്പുവരുത്താനും അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ടായിരുന്നു. ഇത്തരമൊരു വ്യവസ്ഥ വയ്ക്കണമെന്നു ബോര്‍ഡ് സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടും ഒന്നും ചെയ്തില്ല. "

ബോഡ് സെക്രട്ടറി ചൂണ്ടിക്കാട്ടി ചൂണ്ടിക്കാട്ടി എന്നു പത്രങ്ങളും ദാസപ്പണ്ണനെ പോലെ ചിലരും പറയുന്നതല്ലാതെ എപ്പോള്‍ ചൂണ്ടിക്കാട്ടി, ആരു ചൂഊണ്ടിക്കാട്ടി എന്നതിന്റെ തെളിവെന്താ ദാസപ്പണ്ണാ ? ദാസപ്പണ്ണന്റെ കൈയ്യില് കാണിക്കാന്‍ ഈ “രേഘ”യുടെ കോപ്പി ഇരിപ്പുണ്ടോ? വല്ലേടത്തും സ്ലൈഡ് ഷോ ആയി ഇട്ടിരിക്കുകയാണെങ്കില്‍ തന്നാല്‍ മതി.



"കാന്‍സര്‍ ആശുപത്രിയുടെ നിര്‍മാണത്തിനു ടെക്നിക്കാലിയ എന്ന സ്ഥാപനത്തെ കണ്‍സല്‍റ്റന്റായി നിയമിക്കാനും ലാവലിനെ അനുവദിച്ചു.“

അപ്പോള്‍ ലാവലിനാണോ ടെക്നിക്കാലിയയെ നിയമിച്ചത്. അയ്യോ അതൊരു ഭയങ്കരന്‍ വെളിപ്പെടുത്തലായിപ്പോയല്ലോ. സി.ബി.ഐക്ക് പെട്ടെന്ന് വിവരം കൈമാറണേ. ഈ ടെക്നിക്കാലിയ എവിടുന്നു വന്നൂ എങ്ങനെ വന്നൂന്നൊക്കെ ഇവിടെ കുറേപേര് നാലഞ്ചു ദിവസമായി ഘോരമായി ചര്‍ച്ചിക്കുന്നു. എല്ലാര്‍ക്കും ഇപ്പോള്‍ മനസിലായല്ലോ അല്ലേ, ലാവലിന്‍ ആണ് ടെക്നിക്കാലിയയെ നിയമിച്ചത് ! അപ്പോള്‍ ഇനിയെല്ലാരും ഗോ റ്റു യുവര്‍ ക്ലാസസ് !


ആരോഗ്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കേണ്ട കാന്‍സര്‍ ആശുപത്രിയെ മുഖ്യമന്ത്രിയില്‍ സ്വാധീനം ചെലുത്തി ഊര്‍ജ വകുപ്പിനു കീഴില്‍ നിലനിര്‍ത്തിയതില്‍നിന്നുതന്നെ ഇക്കാര്യത്തിലെ താല്‍പര്യം വ്യക്തമാണ്."

ഊര്‍ജ്ജവകുപ്പ് എന്നുപറഞ്ഞാല്‍ സൈബീരിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഒരു വകുപ്പാണ്. അതിന്റെ കീഴിലായാല്‍ പിന്നെ കേരള സര്‍ക്കാരെന്ന് പറയുന്ന സ്ഥാപനത്തിനു തൊട്ടു നോക്കാന്‍ പറ്റില്ല.


" ചെലവു കുറഞ്ഞ നാലു മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നിട്ടും, അവയെ തള്ളിക്കളഞ്ഞു കോടികള്‍ പാഴാക്കി മറ്റൊരു മാര്‍ഗം സ്വീകരിച്ചതിനു പിന്നില്‍ അഴിമതിയുണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തല്‍."

സി.ബി.ഐ വിലയിരുത്തിയ ആ ചെലവു കുറഞ്ഞ നാലു മാര്‍ഗ്ഗങ്ങള്‍ ഒന്ന് പറയാമോ കാളിദാസാ. ഒന്നുകില്‍ ഇനി എല്ലാ വൈദ്യുത ബോഡ് കരാറും സി.ബി.ഐയെ കൊണ്ട് ഫീസിബിളിറ്റി പഠനം നടത്തിച്ച് ചെലവു കുറഞ്ഞ മാര്‍ഗ്ഗം നോക്കി ഒപ്പിട്ടോണം. അല്ലെങ്കില്‍ കാളിദാസന്‍ ആന്റ് കോ. യ്ക്ക് കണ്‍സള്‍ട്ടന്‍സി കൊടുത്താല്‍ മതി. പുള്ളി പറഞ്ഞുതരും ചെലവു കുറഞ്ഞ മാര്‍ഗ്ഗങ്ങള്‍ .


"243.74 കോടിയായി ഉയര്‍ന്ന പദ്ധതി തുക വീണ്ടും വര്‍ധിച്ച് 333.15 കോടിയായി. പണി പൂര്‍ത്തിയായപ്പോള്‍ 389.98 കോടി ലാവലിന്റെ കയ്യിലുമായി. "


കണക്കപ്പിളയുടെ വീട്ടില്‍ വറുക്കലും പൊരിക്കലും കണക്കു നോക്കുമ്പോള്‍ കരച്ചിലും പിഴിച്ചിലും.
ആദ്യം പറഞ്ഞു “ പിണറായി 243.98 കോടി രൂപയ്ക്കു ലാവലിനു കരാര്‍ നല്‍കാന്‍ ക്യാനഡ പര്യടനവേളയില്‍ തീരുമാനിക്കുകയായിരുന്നു“ എന്ന്. പിന്നെ തുള്ളി തുളുമ്പി അത് 243.74 കോടിയായി ഉയര്‍ന്നു. അവസാനം ലാവലിന്‍ കൊണ്ടു പോയത് 389.98 കോടി !
കംപ്റ്റ്രോളര്‍ ജനറലു പോലും കാണാത്ത കണക്കാണല്ലോ കാളിദാസാ ഇതൊക്കെ. എവിടുന്നു കിട്ടുന്നു ചേട്ടന് ഈ വിവരങ്ങള്‍ ?
തല മഴ കൊള്ളിക്കരുതേ.

ജിവി/JiVi said...

"സി പി എം പക്ഷെ വിലയിരുത്തുന്നത്, ജി വി വിലയിരുത്തിയ പോലെ അല്ല. പിണറായി ഇന്നസന്റാണെന്നു തന്നെയാണ്, പാര്‍ട്ടി വിലയിരുത്തുന്നത്. പാര്‍ട്ടിയെ മനപൂര്‍വം കരിവാരിത്തേക്കാനാണ്, സി ബി ഐ യെ കോണ്‍ഗ്രസ് ഉപയോഗിച്ചതെന്നും അവര്‍ പറയുന്നു. അതല്ലെ ഇ ചര്‍ച്ചകള്‍ക്കെല്ലാം അടിസ്ഥാനം ?."
.......

"ജി വി പറഞ്ഞപോലെ പിണറായി തെറ്റുകാരനാണോ എന്ന് കോടതി തീരുമനിക്കട്ടേ എന്ന് പാര്‍ട്ടിയും പറഞ്ഞിരുന്നെങ്കില്‍ ഇതു പോലെ ഒരു ചര്‍ച്ച തന്നെ ഉണ്ടാകുമായിരുന്നില്ല"

കാളിദാസന്‍,

പിണറായി പാര്‍ട്ടിയുടെ നേതാവാണ്. പാര്‍ട്ടിക്ക് മുമ്പില്‍ പുള്ളിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാം. അത് ബോധ്യപ്പെട്ടെങ്കില്‍ പിണറായിയെ പാര്‍ട്ടി പ്രതിരോധിക്കുകതന്നെവേണം. ഒക്കെ കോടതിയില്‍ പോരേ എന്നാണെങ്കില്‍ കോടതിയില്‍ മാത്രമല്ലല്ലോ വിചാരണ നടക്കുന്നത്. കാന്‍സര്‍ ആശുപത്രിയുടെ ഗ്രാന്റ് സംബന്ധിച്ച് കൃത്യമായ ഒരു ആരോപണം പിണറായിക്കെതിരെ ഉണ്ടായിട്ടില്ല. അങ്ങനെയുണ്ടാവാം, അത് ശരിയാകാം എന്ന സാധ്യത അവശേഷിക്കുന്നതുകൊണ്ടാണ് പിണറായിയെ പൂര്‍ണ്ണമായും ഇന്നസെന്റായി ഞാന്‍ കണക്കാത്തത്. അങ്ങനെ ഉണ്ടാകുന്നപക്ഷം അതും വിശദീകരിക്കാന്‍ പാര്‍ട്ടി തയ്യാറാവും എന്നാണ് കരുതേണ്ടത്. അത് എനിക്ക് ബോധ്യം വരികയാണെങ്കില്‍ പിണറായി നിരപരാധിയെന്ന് ഞാന്‍ ഉറപ്പിക്കുകയും ചെയ്യും. ഉണ്ടായ ആരോപണം കാന്‍സര്‍ ആശുപത്രിയും ടെക്ക്നിക്കാലിയയും എന്തോ ദുരൂഹ സ്ഥാപനങ്ങള്‍ ആണെന്നാണ്. അങ്ങനെയല്ലെന്ന് ഈ ചര്‍ച്ചയില്‍തന്നെ വെളിപ്പെട്ടല്ലോ.

kaalidaasan said...

സൂരജ് ,

രണ്ട് പ്രാവശ്യം ലാവലിന്‍ തന്നെ ധാരണാ പത്രം കരാറാക്കണം എന്ന് മുഖ്യന്‍ ആന്റണിക്ക് എഴുതിയിട്ടുണ്ടല്ലോ. അതിനു പ്രതികരിക്കാത്ത ആന്റണി അപ്പോള്‍ കരാറില്‍ നിന്നൂരിപ്പോരാന്‍ “ലാവലിനെ സഹായി”ക്കുകയായിരുന്നില്ലേ ?

ഇവിടെയാണ്, സൂരജിനു തെറ്റിയത്. ഇന്‍ഡ്യന്‍ ഇലക്ട്രിസിറ്റി ആക്റ്റിനു വിരുദ്ധമായി അശുപത്രികുള്ള ധനസഹായം വൈദ്യുതി കരാറിന്റെ ഭാഗമായി , പിണറായി വിജയന്‍ ഉള്‍ പ്പെടുത്തി. അതിനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണം എന്നും പറഞ്ഞു. പിന്നീടു വന്ന മന്ത്രിമാരാരും ഈ നിയമ വിരുദ്ധമായ ഏര്‍പ്പാട് , തുടര്‍ന്നില്ല എന്നത് ഒരു തെറ്റായിട്ടണോ, സൂരജ് വിലയിരുത്തുന്നത്.

ശര്‍മ്മയും ആന്റണിയും , ഒരു പക്ഷെ ഇതു തിരിച്ചറിഞ്ഞിട്ടായിരിക്കും ഇതില്‍ തല്‍ പര്യം കാണിക്കാത്തത്. സൂരജിന്റെ വിശകലനം മുഴുവന്‍ ക്യാന്‍ സര്‍ സെന്ററിനു പണം കിട്ടാത്ത ഒറ്റ കാര്യത്തില്‍ ചുറ്റിത്തിരിയുകയാണ്. പക്ഷെ യധാര്‍ത്ഥ വിഷയം അതില്‍ നിന്നും വളരെ ഗൌരവമായതാണ്. ക്യാന്‍സര്‍ സെന്ററിനു പണം മുഴുവന്‍ കിട്ടിയിരുന്നെങ്കിലും , ഈ കേസ് പൊന്തി വരുമായിരുന്നു. അങ്ങനെ വരുമ്പോള്‍ ആന്റണിയും ഇതില്‍ പ്രതിയാക്കപ്പെട്ടേനെ. അദ്ദേഹം തടി തപ്പിയതില്‍ ഒരു കുറ്റവും പറയാനില്ല. സി പി എമ്മിന്റെ പ്രധാന ആരോപണം കാര്‍ത്തികേയനെയും ആന്റണിയേയും പ്രതിയാക്കിയില്ല എന്നതാണല്ലോ.

ക്യാന്‍സര്‍ സെന്ററിനു പണം കിട്ടാത്തത് പല ആരോപണങ്ങളില്‍ ഒന്നുമാത്രം . ഈ വിഷയം ക്യാന്‍സര്‍ സെന്ററിനു കിട്ടാതെ പോയ പണത്തില്‍ ഒതുക്കുന്നത് ശരിയായ സമീപനമല്ല. 242 കോടി രൂപക്കുള്ള ഒറിജിനല്‍ കരാറിന്റെ പാരിതോഷികമായി 98 കോടി ക്യാന്‍സര്‍ സെന്ററിനു നല്‍കി എന്നതാണ്, അടിസ്ഥാന പ്രശ്നം . വൈദ്യുതി പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ലാവലിന്‍ , അല്ലെങ്കില്‍ വൈദ്യുതി പദ്ധതിയുടെ കരാര്‍ കിട്ടാന്‍ ലാവലിന്‍ അത് ശരിയാക്കിക്കൊടുത്തു. ഈ പ്രശ്നത്തില്‍ നിന്നാണെല്ലാം ആരംഭിക്കുന്നതും . 242 കോടി എന്നത് പിന്നീട് 353 ഉം 374 (389 എന്ന് മനോരമ റിപ്പോര്‍ട്ട്) കോടിയുമായി ഉയര്‍ന്നു. ലാവലിന്‍ ക്യാന്‍സര്‍ സെന്ററിനു നല്‍കാമെന്നു സമ്മതിച്ച 98 കോടിയിലും കൂടുതല്‍ അവര്‍ക്ക് നമ്മള്‍ അധികമായി കൊടുത്തു. ക്യാന്‍സര്‍ സെന്ററിനു കിട്ടനുള്ള പണം എം ഒ യു പുതുക്കിയാലേ കിട്ടു എന്നൊന്നും കരാറില്‍ വ്യവസ്ഥ്ഹ ചെയ്തിട്ടില്ല. അത് മനപ്പൂര്‍ വം വ്യവസ്ഥ ചെയ്യാതിരുന്നതാണോ എന്ന് സം ശയിക്കേണ്ടിയിരിക്കുന്നു. എം ഒ യു പുതുക്കാഅന്‍ സാധ്യത്യില്ല എന്നറിഞ്ഞു കൊണ്ട് കരാറില്‍ ഉള്‍പ്പെടുത്താതിരുന്നതായിക്കൂടേ?

Anonymous said...

“242 കോടി രൂപക്കുള്ള ഒറിജിനല്‍ കരാറിന്റെ പാരിതോഷികമായി 98 കോടി ക്യാന്‍സര്‍ സെന്ററിനു നല്‍കി എന്നതാണ്, അടിസ്ഥാന പ്രശ്നം . വൈദ്യുതി പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ലാവലിന്‍ , അല്ലെങ്കില്‍ വൈദ്യുതി പദ്ധതിയുടെ കരാര്‍ കിട്ടാന്‍ ലാവലിന്‍ അത് ശരിയാക്കിക്കൊടുത്തു. ഈ പ്രശ്നത്തില്‍ നിന്നാണെല്ലാം ആരംഭിക്കുന്നതും . 242 കോടി എന്നത് പിന്നീട് 353 ഉം 374 (389 എന്ന് മനോരമ റിപ്പോര്‍ട്ട്) കോടിയുമായി ഉയര്‍ന്നു


മനോരമ റിപ്പോര്‍ട്ട് !!!!!!
വി.എസ് ഫാന്‍ സഖാക്കള്‍ക്കൊക്കെ ഇപ്പോ മംഗളവും മനോരമയാണ് ആധികാരിക രേഘകള് !
പടച്ചവനേ...കാലം പോയ പോക്കേ !

എന്തിനിങ്ങനെ 333, 353, 247.895677 എന്നൊക്കെ പറഞ്ഞും കാഷ്ടിച്ചും കഷ്ടപ്പെടുന്നു ദാസാ. അതു ഒന്നൂടെ വട്ടം ചുറ്റിച്ച് ഒരു 500 കോടിയാക്ക്. പറയാന്‍ ഒരു ചേലുണ്ടാവും. ഒരു പത്തു കമന്റ് കഴിയുമ്പോള്‍ അത് തന്നെ ആധികാരിക രേഘയായിക്കൊള്ളും.

ജിവി/JiVi said...

അങ്കിള്‍,

CIDA എന്നത് വികസ്വര രാജ്യങ്ങളെ സഹായിക്കാനുള്ള കനേഡിയന്‍ സര്‍ക്കാര്‍ ഏജന്‍സിയാണ്. വികസ്വര രാജ്യം എന്ന നിലയില്‍ ഈ ഏജന്‍സിയില്‍നിന്നും ഗ്രാന്റ് കൈപ്പറ്റുവാന്‍ ഇന്ത്യയിലെ ഒരു വൈദ്യുതിവകുപ്പിന് അര്‍ഹതയുണ്ട്. ഇന്ത്യാ ഗവ് അനുവദിക്കുകയാണെങ്കില്‍ അത് കൈപ്പറ്റാം. കനേഡിയന്‍ കമ്പനിയുമായി സഹകരിച്ചാലും ഇല്ലെങ്കിലും. കനേഡിയന്‍ കമ്പനികള്‍ക്ക് പ്രോജക്റ്റുകള്‍ നല്‍കുന്ന രാജ്യങ്ങള്‍ക്ക് ഇതിന് പ്രയോരിറ്റി കല്‍പ്പിക്കപ്പെടും. സഹായത്തിനുള്ള രാജ്യം ഏതെന്ന് തീരുമാനിക്കപ്പെടുന്നതുവരെയേ ആ പ്രോജക്റ്റ് ചിത്രത്തിലുള്ളൂ. ബാക്കി സിഡയും സഹായിക്കപ്പെടുന്ന രാജ്യത്തെ ഏജന്‍സിയും തമ്മിലാണ് ഇടപാട്. ഇതാണ് തത്വം. ഈ തത്വമനുസരിച്ച് ഈ ഗ്രാന്റ് നേടിത്തരുന്നതിനുവേണ്ടി ശ്രമിക്കാം എന്നുമാത്രമേ ലാവ്ലിന് പറയാന്‍ കഴിയുമായിരുന്നുള്ളൂ. അവരെക്കൊണ്ട് അങ്ങനെ പറയിപ്പിക്കുവാനേ നമ്മുടെ ബോഡിനും കഴിയുമായിരുന്നുള്ളൂ. കുറ്റ്യാടി പദ്ധതിയില്‍ ആ ഗ്രാന്റ് ചിലവഴിക്കപ്പെടുന്നത് വൈദ്യുതിരംഗത്ത് തന്നെയായതിനാല്‍ അത് മുഖ്യകരാറിന്റെ ഭാഗമാക്കുവാന്‍(???) കഴിഞ്ഞിട്ടുണ്ടാകണം. ഇവിടെ അത് നടന്നില്ല. പക്ഷെ, ഗ്രാന്റ് കിട്ടാതിരിക്കാനുള്ള കാരണം അതല്ലല്ലോ.

Suraj said...

സിമിച്ചേട്ടാ,അങ്കിളേ,

"...സൂരജേ, പൂക്കാലത്തിന് ഇടയ്ക്ക് - പൈസ ലാവ്‌ലിന്‍ നേരിട്ട് ടെക്നിക്കാലിയയ്ക്ക് കൊടുത്താല്‍ മതി, സര്‍ക്കാരിനു തരണ്ട, എന്ന് ആരു തീരുമാനിച്ചു എന്നു കൂടി ഊഹിക്കൂ...."

"...സര്‍ക്കാര്‍ സ്ഥാപനത്തിന്റെ അക്കൌണ്ടബിലിറ്റി ടെക്നിക്കാലിയ കൈപ്പറ്റുന്ന പണത്തിനും, അവര്‍ ചിലവാക്കിയതിനും വരും എന്നാണോ സൂരജ് ഉദ്ദേശിക്കുന്നത്?..."

"...സര്‍ക്കാരും ടെക്നിക്കാലിയുമായി ഒരു കരാറും ഉണ്ടാക്കിയതായി ഞാന്‍ ഒരിടത്തും വായിച്ചില്ല. ആരാണ് ടെക്നിക്കലിയെ തെരഞ്ഞെടുത്തതെന്നും, ആരുമായാണ്‍ ടെക്നിക്കലിനു ധാരണാപത്രം/കരാര്‍ ഉള്ളതെന്നും എനിക്ക് ഒരിടത്തു നിന്നും വായിക്കാന്‍ കഴിഞ്ഞില്ല...."

"...സി.എ.ജി. യുടെ പരിശോധനയില്‍ 8.98 കോടി രൂപയുടെ സഹായ ധനത്തിന്റെ വിവരം ലഭിച്ചു എന്നത് ശരിയാണ്. എന്നാല്‍ ആ കിട്ടിയ വിവരത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ കഴിഞ്ഞെങ്കില്‍ ഇത്തരത്തിലുള്ള ഒരു പരാമര്‍ശമല്ല സീ.ഏ.ജി. നടത്തുമായിരുന്നത്. ആ തുക ചെലവാക്കിയതിന്റെ വിശദവിവരങ്ങളും പരിശോധിക്കാതിരിക്കില്ല. പകരം, സി.ഏ.ജി. എഴുതിയിരിക്കുന്നത് ബന്ധപ്പെട്ട രേഖകള്‍ ലഭ്യമായിരുന്നില്ലയെന്നാണ്. ...."


"...ടെക്നിക്കാലിയ ഈ പ്രോജക്ട് പൂര്‍ത്തിയാക്കിയെങ്കില്‍, അല്ലെങ്കില്‍ അവര്‍ക്ക് 100 കോടിയും കിട്ടിയെങ്കില്‍, അതില്‍ എത്ര ശതമാനം ആണ് കാന്‍സര്‍ സെന്ററിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ L & T-യ്ക്കു കൊടുക്കുക? (ആര്‍ക്കെങ്കിലും ഇതില്‍ നിന്നും കിക്ക് ബാക്ക് കിട്ടുന്നുണ്ടെങ്കില്‍, ടെക്നിക്കാലിയ കണ്‍സള്‍ട്ടിങ്ങ് / ആര്‍ക്കിടെക്ച്ചറിനു കൈപ്പറ്റുന്ന പണം എത്ര കോടി എന്ന് അറിഞ്ഞെങ്കിലല്ലേ ഒരു രൂപം കിട്ടൂ. ഇത് അവരുടെ ആഭ്യന്തരകാര്യം ആണോ?) ..."


അങ്ങനെ ചുഴിഞ്ഞ് അന്വേഷിക്കുമ്പോള്‍ മനസിലാവും ഇതിനൊന്നും ഉത്തരമില്ല എന്ന്. ഉത്തരമുണ്ടെന്ന് പറഞ്ഞ് കേള്‍ക്കുന്നതും സ്ലൈഡ് ഷോ നമ്പറുകളുമെല്ലാം ഊഹങ്ങളും സാധ്യതകളുടെ ഭാവനാവിലാസങ്ങളുമാണ്.
അതു കൊണ്ടു തന്നെയാണ് ഞാന്‍ മുകളിലെ കമന്റില്‍ ഇങ്ങനെ എഴുതിയത് : “..അങ്ങനെ ഒരു കണക്കും വ്യവസ്ഥയുമില്ലാതെയാണ് കാന്‍സര്‍ സെന്ററ് പണിത് കേറ്റിയതെങ്കില്‍ സി.എ.ജി ക്ക് എവിടുന്ന് കിട്ടി അവിടെ ആദ്യ ഗഡുവായി വന്ന ഈ 8.98 കോടിയുടെ കണക്ക്? സി.ഏ.ജിക്ക് കവടി നിരത്തി കാര്യം അറിയാന്‍ പറ്റുവോ ?..”

ടെക്നിക്കാലിയയ്ക്ക് 8.98 കോടി വന്നിട്ടുണ്ടെന്ന് സി.ഏ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അത് ലാവലിനില്‍ നിന്ന് നേരിട്ടാണ് കിട്ടിയത് എന്ന് പറയുന്നുമുണ്ട്. ലാവലിനിലെ ഏത് ഉദ്യോഗസ്ഥന്‍ വഴി എപ്പോള്‍ എങ്ങനെ കൊടുത്തു എന്നോ,ആ പണം ടെക്നിക്കാലിയയില്‍ എത്തിക്കണമെന്ന് ലാവലിനെ ആരെങ്കിലും ചട്ടം കെട്ടിയിരുന്നെന്നോ അതിനായി കരാറില്‍ എന്തെങ്കിലും വഴി ഉണ്ടാക്കിയിട്ടിരുന്നു എന്നോ ഒന്നും സി.ഏ.ജി റിപ്പോര്‍ട്ടിലോ ഇപ്പോള്‍ പ്രസിദ്ധീക്കരിക്കപ്പെട്ട KSEB-SNC Lavalin കരാറിലോ പറയുന്നില്ല. പിന്നെ ബാക്കി പണം ആരു വിഴുങ്ങി എന്ന് എങ്ങനെ “ഊഹിക്കാന്‍” കഴിയും ?

അതു തന്നെയാണ് ഞാന്‍ പറഞ്ഞത് ഊഹിക്കാനാണെങ്കില്‍ യു.ഡി.എഫിലെ ആളുകളാണ് പൈസ മുക്കിയതെന്നും വേണമെങ്കില്‍ “ഊഹിക്കാം” എന്ന്. സിമ്പിളാണ് അങ്ങനെ ഊഹിക്കുന്നവന്റെ ലോജിക് - കാശ് വന്നു എന്നതിനു സി.എ.ജി റിപ്പോര്‍ട്ടില്‍ തെളിവുള്ളത് എല്‍.ഡി.എഫിന്റെ കാലത്തേത്.സര്‍ക്കാരും ലാവലിനുമാണ് കരാറിലേര്‍പ്പെട്ടത്. അതിന്റെ ഓഫ് ഷൂട്ടായ കാന്‍സര്‍ സെന്ററിന് വരേണ്ടുന്ന പണത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന്/സര്‍ക്കാരുകള്‍ക്ക് ഉണ്ട്.സെന്ററിന്റെ പണി കാര്യമായി നടന്നതും എല്‍.ഡി.എഫിന്റെ കാലത്ത്. കാശിന്റെ വരവ് ഇല്ലാതായത് എന്ന് സി.ഏ.ജി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന കാലം 2001നു ശേഷമുള്ള സര്‍ക്കാരിന്റെ കാലമാണ്.അതിനെ കുറിച്ച് ഒരു രേഖയും ഇല്ല എന്ന് സി.ഏ.ജി സൂചിപ്പിക്കുന്ന കാലവും യു.ഡി.എഫിന്റെ ഭരണകാലം തന്നെ. .

അപ്പോ ഊഹ-ഭാവനാ വാണങ്ങള്‍ എങ്ങനെ തിരിച്ചുവച്ച് വേണോ വിടാം ;))

ഓഫ് : ലാവലിന്‍ ആന്റണിക്ക് അയച്ചു എന്നു പറയുന്ന കത്തുകളെ കുറിച്ച്
മന്ത്രി ഏ.കെ ബാലന്‍ പറയുന്നതാണ് എഴുതിയത്. ക്വോട്ടിടാന്‍ വിട്ടതിനു ക്ഷമ.

Anonymous said...

kaalidaasan said...

മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം ഒരു വൈദ്യുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്, നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന്, ഒരു ഉദ്യോഗസ്ഥന്‍ അഭിപ്രയപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ തല പരിശോധിക്കണമെന്നാണ്, പിണറായി ഫയലില്‍ രേഖപ്പെടുത്തിയതെന്നാണ്, സി എ ജി റിപ്പോര്‍ ട്ട് ചെയ്തത്.

ഈ റിപ്പോര്‍ട്ടിന്റെ ലിങ്ക് ഒന്ന് തരാവോ?

kaalidaasan said...

ജിനേഷ്,

ബെസ്റ്റ് ! ഇതില്‍ നിന്ന് ഇനിയും പിടി വിട്ടില്ലേ ദാസാ ?
ലാവലിന്‍ മുഖാന്തിരമാണ് കനേഡിയന്‍ ഏജന്‍സിയുടെ ആ ലോണ്‍ തരപ്പെട്ടതു തന്നെ.


അല്ലെന്നാരെങ്കിലും പറഞ്ഞോ?

സപ്പ്ളൈ കരാര്‍ വേറെയാരെയെങ്കിലും ഏല്‍പ്പിച്ചാലും , ക്യനഡയില്‍ നിന്നും സാധന സമഗ്രികള്‍ വാങ്ങണമേന്നേ , ലോണ്‍ തരുന്നവര്‍ക്ക് ശഠിക്കാന്‍ പറ്റൂ. ഏറ്റവും കൂടിയാല്‍ ക്യാനഡയില്‍ നിന്നുള്ള ഒരു കമ്പനിയെ പണി ഏല്‍പ്പിക്കുകയും ചേയ്യേണ്ടി വന്നേനെ. ലാവലിന്‍ തന്നെ ചെയ്യണമെന്നും പണി നടത്തണമെന്നും ചിലര്‍ക്ക് വാശിയുണ്ടായിരുന്നു. അതാരാണെന്നു കേരളം ഇപ്പോല്‍ മനസിലാക്കുന്നു.


നസ് സ്ഥാപനത്തിന്റെ പ്രതിനിധികള്‍ തങ്ങള്‍ കണ്‍സള്‍ട്ടന്‍സി ഏറ്റെടുത്ത പ്രോജക്റ്റിന്റെ മന്ത്രിയെ കണ്ടാല്‍ അവിടെ എന്തോ സംഭവിക്കും ? ആകാശമിളകി വീഴുമോ ?

ആകശം ഇളകി വീഴില്ല. ആ കാണലുകൊണ്ടാണ്, ഇപ്പോള്‍ കേരളത്തിന്റെ അന്തരീക്ഷം കലുഷിതമായത്. സി പി എം രാഷ്ട്രീയകാശം ഇപ്പോള്‍ ഇളകി വീഴാറായി നില്‍ക്കുന്നതും അതു കൊണ്ടാണ്.

യി സഖാവിന്റെ “മറച്ചു വയ്ക്കലു”കളെക്കുറിച്ച് മന്ത്രിമാരു വന്ന് സങ്കടം പറഞ്ഞിരുന്നത് കാളിദാസന്റെ അടുക്കളത്തിണ്ണയിലായിരുന്നു.

കാളിദാസന്റെ കടത്തിണ്ണയില്‍ വന്ന് ആരും പരാതി പറഞ്ഞില്ല. മന്ത്രിസഭ യോഗത്തിന്റെ മിനിറ്റ്സ് പരിശോധിച്ച സി ബി ഐ ആണത് കണ്ടെത്തിയത്.

‍ ലാവലിനാണോ ടെക്നിക്കാലിയയെ നിയമിച്ചത്. അയ്യോ അതൊരു ഭയങ്കരന്‍ വെളിപ്പെടുത്തലായിപ്പോയല്ലോ. സി.ബി.ഐക്ക് പെട്ടെന്ന് വിവരം കൈമാറണേ.

സി ബി ഐക്കറിയാവുന്ന കാര്യമാണിത്. ടെക്നിക്കാലിയ എന്ന സ്ഥാപനവുമായി കേരള സര്‍ക്കാരിനു ഒരു കരാറും ഇല്ല.



കാളിദാ
സപ്പന് എല്ലാം കിറുകിറിത്യം. ഒന്നിലും ഒരു സംശയവുമില്ല. സി.ബി.ഐയിലായിരുന്നു പണിയെന്ന് തോന്നിപ്പോവും വാദങ്ങളിലെ ആധികാരികതകണ്ടാല്‍ .


ഇതൊക്കെ മനസിലാക്കാന്‍ സി ബി ഐ യില്‍ പണിയൊന്നും ആവശ്യമില്ല. സി എ ജി റിപ്പോര്‍ട്ട് ഒരു രഹസ്യ രേഖയല്ല. അത് ആര്‍ക്കും വായിക്കാനായി ഇന്റര്‍നെറ്റില്‍ തന്നെ കിട്ടും. വെറുതെ ഒച്ചവക്കാതെ അതൊക്കെ ഒന്നു വായിച്ചുകൂടെ. ഇനി വായിച്ചിട്ടും മനസിലായില്ലെങ്കില്‍ ഇംഗ്ളീഷ് അറിയാവുന്നവരോട് ചോദിച്ചു മനസിലാക്കുക. സി എ ജിയുടെ
വെബ് സൈറ്റില്‍
വായിക്കാം

ഞാന്‍ താഴെ എഴുതുന്ന കണക്കെല്ലാം ഈ സി എ ജി റിപ്പോര്‍ട്ടിലുള്ളതാണ്, ഇതിന്റെ അടിസ്ഥാനത്തിലാണ്, സി ബി ഐ കേസെടുത്തതും.


സി.ബി.ഐ വിലയിരുത്തിയ ആ ചെലവു കുറഞ്ഞ നാലു മാര്‍ഗ്ഗങ്ങള്‍ ഒന്ന് പറയാമോ കാളിദാസാ.

3.8. The Board proposed (1990) to the Central Electricity Authority (CEA)
the Pallivasal Rehabilitation Scheme for extension of the then existing facility with an under ground Power Station. CEA recommended (1992) that
immediate replacement of the generating units of Pallivasal Power Station was not necessary, since the plant was in fairly good condition and suggested a new scheme of 60 MW as an augmentation of the existing scheme.

Panniar Augmentation scheme to improve the water inflow and increase the power generation by 29.43 MU, was also underway (1995).

Similarly, Sengulam Augmentation Scheme for additional power generation of 85 MU was also under consideration of the Board. All the above augmentation
schemes necessitated uprating of capacity of generators rather than renovation

മുകളില്‍ പറഞ്ഞ മൂന്നും , ബാലാനന്ദന്‍ കമ്മിറ്റി പറഞ്ഞ ഒന്നും . ഇനി കണക്കു കൂട്ടാനും ഞാന്‍ പഠിപ്പിക്കണമോ?

കണക്കപ്പിളയുടെ വീട്ടില്‍ വറുക്കലും പൊരിക്കലും കണക്കു നോക്കുമ്പോള്‍ കരച്ചിലും പിഴിച്ചിലും.

സി എ ജി എന്ന കണക്കപ്പിള്ളയുടെ വീട്ടിലെ വറുക്കലും പൊരിക്കലും നടന്നു. ആ കണക്കു നോക്കിയ പിണറായിയുടെ ക്യാമ്പിലാണ്, കരച്ചിലും പിഴിച്ചിലും .

സി എ ജി യുടെ കണക്ക് താഴെ. കണക്ക് പഠിച്ചിട്ടുണ്ടെങ്കില്‍ കണക്ക് കൂട്ടി നോക്കുക.


The Board identified SNC Lavalin Inc, Canada (SNC) as the suppliercum- consultant for the renovation and modernisation of the Pallivasal, Sengulam and Panniar hydro electric power projects at an aggregate estimated (September 1995) cost of Rs.239.81 crore. Audit noticed that:

• there were deviations from prescribed procedures in selection of these projects for renovation and in the award of contract to SNC Lavalin;

• absence of due professional care in negotiating the foreign loan proved to be detrimental to the financial interests of the Board;

• the expenditure of Rs.374.50 crore incurred for renovation did not yield commensurate gains due to various technical defects in the
equipment renovated; and

• the very objective of improvement in efficiency of machines could not be achieved as there was no improvement in the generation of power.


(Paragraphs 3.1, 3.11, 3.13 and 3.36)
The Board’s failure to exclude the overlapping technical consultancy fee from the final fixed price contract resulted in avoidable payment of Rs.20.31 crore.
(Paragraph 3.12)
There were instances involving avoidable payment of Rs.12.89 crore

The Central Government denied (April 1998) permission for the State Government Guarantee for foreign loans and the Board provided (July 1998) Deferred Payment Guarantee (DPG) by bankers, involving a total liability of Rs.30 crore towards commission and upfront fee.

The avoidable payment made towards commitment fee when there was no
committed unavailed advance during the period up to November 2000 worked out to Rs.1.20 crore.
The decision of the Board to create
excessive (Rs.20 crore) DPG cover resulted in avoidable extra expenditure of Rs.2.77 crore towards commission and other expenses as of December 2004 and a future liability of Rs.93 lakh for the period up to October 2009

The reduction to be made in consultancy charges on account of the non-availment of the above services was 1.48 lakh CAD (Rs 37 lakh) and ceiling for consultancy charges correspondingly came down to 7.04 million CAD. Ignoring this the Board released (March 2005) pending payments to SNC reckoning the overall ceiling as 7.19 million CAD. The avoidable
payment so made amounted to Rs.37 lakh (1.48 lakh CAD)

Anonymous said...

ചര്‍വ്വിതചര്‍വ്വണം മഹാബോര്‍

kaalidaasan said...

ജിനേഷ് ,

മനോരമ റിപ്പോര്‍ട്ട് !!!!!!
വി.എസ് ഫാന്‍ സഖാക്കള്‍ക്കൊക്കെ ഇപ്പോ മംഗളവും മനോരമയാണ് ആധികാരിക രേഘകള് !
പടച്ചവനേ...കാലം പോയ പോക്കേ


മനോരമ എഴുതിയത് വിട്ടു കള. സി എ ജി പറയുന്നത് വിശ്വസിക്കാന്‍ ബുധിമുട്ടില്ലല്ലോ. സി എ ജി എന്തു പറഞ്ഞു എന്നത്

ഇവിടെ


ഉണ്ട്. കൂടെ അതിനു താഴെ പല ഭഗങ്ങളിലായി ലാവലിനു കൊടുത്ത അധിക സംഘ്യകളും പറഞ്ഞിട്ടുണ്ട്.


the expenditure of Rs.374.50 crore incurred for renovation did not
yield commensurate gains due to various technical defects in the
equipment renovated; and
• the very objective of improvement in efficiency of machines could not be achieved as there was no improvement in the generation of power.
(Paragraphs 3.1, 3.11, 3.13 and 3.36)

The Board’s failure to exclude the overlapping technical consultancy fee from the final fixed price contract resulted in avoidable payment of Rs.20.31 crore.

(Paragraph 3.12)
There were instances involving avoidable payment of Rs.12.89 crore
towards commitment fee and exposure fee.
(Paragraphs 3.14 and 3.15)

kaalidaasan said...

സൂരജ് ,


അങ്ങനെ ഒരു കണക്കും വ്യവസ്ഥയുമില്ലാതെയാണ് കാന്‍സര്‍ സെന്ററ് പണിത് കേറ്റിയതെങ്കില്‍ സി.എ.ജി ക്ക് എവിടുന്ന് കിട്ടി അവിടെ ആദ്യ ഗഡുവായി വന്ന ഈ 8.98 കോടിയുടെ കണക്ക്? സി.ഏ.ജിക്ക് കവടി നിരത്തി കാര്യം അറിയാന്‍ പറ്റുവോ ?..”

മലബര്‍ ക്യാന്‍സര്‍ സെന്റര്‍ ഒരര്‍ത്ഥ സര്‍ക്കാര്‍ സ്ഥാപനമല്ലേ? സി എ ജി ക്ക് അതിന്റെ കണക്കുകള്‍ പരിശോധിക്കാന്‍
സാധിക്കും .അവിടെ നിന്നായിരിക്കാം സി എ ജി ക്ക് ഈ കണക്കു കിട്ടിയിരിക്കുക.


അതു തന്നെയാണ് ഞാന്‍ പറഞ്ഞത് ഊഹിക്കാനാണെങ്കില്‍ യു.ഡി.എഫിലെ ആളുകളാണ് പൈസ മുക്കിയതെന്നും വേണമെങ്കില്‍ “ഊഹിക്കാം” എന്ന്.

യു ഡി എഫ് അല്ല എന്ന് പറയാനാവില്ല. ഇതൊക്കെ അറിയണമെങ്കില്‍ ലാവലിന്റെ കണക്കുകള്‍ അറിയണം . അതിനുള്ള ഒരേയൊരു പോം വഴിയേ ഉള്ളു. അതിനു കേസ് കോടതിയില്‍ വരണം . കോടതി വിചാരണ ചെയ്യണം . കോടതി ഉത്തരവില്ലാതെ ടെക്നിക്കാലിയയുടെയോ , ലാവലിന്റെയോ കണക്കുകള്‍ പരിശോധികനാവില്ല.

യു ഡി എഫ് അണ്, മോഷ്ടിച്ചതെങ്കില്‍ , പിണറയിക്ക് ക്യാന്‍സര്‍ സെന്റര്‍ കുരുക്കില്‍ നിന്നും രക്ഷപ്പെടാം . എന്നാലും മറ്റുള്ളവ ബാക്കി നില്‍ക്കും .

Anonymous said...

കാളിദാസപ്പന്റെ നാലുമാര്‍ഗ്ഗങ്ങള്‍ :

ങ്യേ

ഹെ

ഹെ

ഹെ

അഡീഷണലായി ഒരു ഹെ എന്റെ വക. കണക്കും ഇങ്കരീസും പഠിച്ചിട്ടുണ്ടേല് അഞ്ചും കൂടി ഒന്നു കൂട്ടിനോക്കിക്കേ

Anonymous said...

"സി ബി ഐക്കറിയാവുന്ന കാര്യമാണിത്. ടെക്നിക്കാലിയ എന്ന സ്ഥാപനവുമായി കേരള സര്‍ക്കാരിനു ഒരു കരാറും ഇല്ല."

സി ബി ഐ പറഞ്ഞതെന്ന് പറഞ്ഞ് മുകളില്‍ വലിച്ചു വാരി എഴുതിക്കൊണ്ടിരിക്കുന്ന പൂശ് മംഗളത്തില് വന്നതല്ലേ ? ദാസപ്പനെ സി.ബി.ഐ ഫോണില്‍ വിളിച്ച് വിവരം തന്നതോന്നുമല്ലല്ലോ. അതോ രേഖ വല്ലോം ലിങ്കം പിടിച്ച് കിട്ടിയാ ?

" ഇതൊക്കെ മനസിലാക്കാന്‍ സി ബി ഐ യില്‍ പണിയൊന്നും ആവശ്യമില്ല. സി എ ജി റിപ്പോര്‍ട്ട് ഒരു രഹസ്യ രേഖയല്ല. അത് ആര്‍ക്കും വായിക്കാനായി ഇന്റര്‍നെറ്റില്‍ തന്നെ കിട്ടും. വെറുതെ ഒച്ചവക്കാതെ അതൊക്കെ ഒന്നു വായിച്ചുകൂടെ. ഇനി വായിച്ചിട്ടും മനസിലായില്ലെങ്കില്‍ ഇംഗ്ളീഷ് അറിയാവുന്നവരോട് ചോദിച്ചു മനസിലാക്കുക. സി എ ജിയുടെ വെബ് സൈറ്റില്‍ വായിക്കാം"

സി.ഏ.ജി പറഞ്ഞതിന്റെ ലിങ്കം അങ്കിളിന്റെ പോസ്റ്റില്‍ തന്നെയുണ്ട്. അതിലെന്തു പറഞ്ഞു എന്ന് നോക്കാന്‍ ദാസപ്പന്‍ ‘ഉദ്ധരിച്ചു‘ പിടിക്കേണ്ടകാര്യമൊന്നുമില്ല. സി ഏ ജി പറഞ്ഞത് എടുത്ത് സി.ബി.ഐയുടെ വായീ വയ്ക്കാതെ ദാസാ.

കാളിദാസന്‍ ആദ്യം ഇട്ട പിണ്ഡത്തിന്റെ കഷണങ്ങള് :

---243.74 കോടിയായി ഉയര്‍ന്ന പദ്ധതി തുക വീണ്ടും വര്‍ധിച്ച് 333.15 കോടിയായി. പണി പൂര്‍ത്തിയായപ്പോള്‍ 389.98 കോടി ലാവലിന്റെ കയ്യിലുമായി.

---242 കോടി എന്നത് പിന്നീട് 353 ഉം 374 (389 എന്ന് മനോരമ റിപ്പോര്‍ട്ട്) കോടിയുമായി ഉയര്‍ന്നു


ദാസപ്പനെ കണക്ക് പഠിപ്പിച്ചവനെ ഒന്ന് കണ്ടാല്‍ കൊള്ളാം. സി.ഏ.ജീടെ കണക്ക് ഉദ്ധരിച്ചു പിടിച്ചിട്ടുണ്ടല്ലോ മുകളില്‍ .

വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന പോലെ എഴുതിവച്ച ഈ കണക്കുകള്‍ എടുത്ത് മുകളില്‍ ഉദ്ധരിച്ച സി.ഏ.ജി രേഖയിലെ കണക്കുകളുമായി ഒന്ന് ചേര്‍ത്ത് വച്ച് നോക്ക്. വല്ലതും ഒത്തുപോകുന്നുണ്ടോന്ന്.

എന്നിട്ട് പറഞ്ഞത് തന്നെ ഇങ്ങനെ പിന്നെയും പിന്നെയും കാഷ്ഠിച്ചു വയ്ക്കാതെ ഒന്നു കണക്കു കൂട്ടി നോക്ക്.

തന്റെ 242, 353, 389, 243.74,333.15 ആദിയായ ‘നമ്പരുകള്‍’ എവിടുന്ന് വന്നു എന്നു കൂടി സി.ഏ.ജിയുടെ ഉദ്ധാരണം നോക്കി ഒന്ന് പറഞ്ഞു തരണേ. ലാവലിന്റെ കൈയ്യിലായത് എന്ന് മനോരമ പറഞ്ഞുതന്ന 389.98 കോടി കൂടി കാണിച്ചുതരാന്‍ സി.ഏ.ജിയുടെ ഉദ്ധാരണം സഹായിച്ചേക്കും !

പരിചയില്‍ മണ്ണു കോരി കണ്ണിലെറിയുന്ന ആ പഴയ പൂഴിക്കടകനും കൊണ്ട് വരല്ലേ. ഇത് ബ്ലോഗാണ്. കണക്കും ഉദ്ധാരണവുമൊക്കെ മനസ്സിലാക്കാന്‍ ആള്‍താമസമുള്ള തലകളു തന്നെയാഡേയ് ഇതൊക്കെ വായിക്കുന്നത്.

Anonymous said...

കാളിദാസേട്ടാ,

അപ്പോള്‍ യു.ഡി.എഫ് മുക്കിയിരിക്കാനുള്ള സാദ്ധ്യതയുണ്ടായിട്ടും പത്മരാജനെയും,കാര്‍ത്തികേയനെയും കടവൂരിനെയും ഒഴിവാക്കിയത് മന:പൂര്‍വം ആയിരുന്നു അല്ലേ? അവരെയും കൂടി ഉള്‍പ്പെടുത്താത്തതെന്തേ, അതില്‍ തരികിട ഇല്ലേ എന്ന സി.പി.എം ചോദ്യത്തിനു സാംഗത്യമുണ്ടെന്നര്‍ത്ഥം. ടെക്നിക്കാലിയ പിണറായിയണ്ണന്റെ ബിനാമി എന്നത് പൊളിഞ്ഞു. അവര്‍ക്ക് വെബ് സൈറ്റേ ഇല്ല എന്നതും പൊളിഞ്ഞു. 374 കോടിയുടെ അഴിമതി എന്ന പ്രചരണം ശരിയല്ല എന്ന് തെളിഞ്ഞു. ബാലാനന്ദന്‍ കമ്മിറ്റി ലാവലിന്‍ പരിശോധിക്കാനുള്ളതല്ലെന്നും മൊത്തം കേരളത്തിലെ ഊര്‍ജ്ജമേഖലയെക്കുറിച്ച് പഠിക്കാനുള്ളതായിരുന്നുവെന്നും തെളിഞ്ഞു. പിന്നെ ഉദ്യോഗസ്ഥന്റെ തലപരിശോധിക്കണം എന്ന് പിണറായിയണ്ണന്‍ എഴുതിയെന്ന് സി.എ.ജി പറഞ്ഞതിനു ലിങ്കില്ലെന്നും തെളിഞ്ഞു.

അത്രയെങ്കിലും ചര്‍ച്ചകൊണ്ട് നടന്നു.

Anonymous said...

അഞ്ചരക്കണ്ടി ഉവാച ------>

" കാന്‍സര്‍ സെന്റര്‍ വൈദ്യുതി വകുപ്പിനു കീഴിലുള്ള ഒരു ഓട്ടോണമസ് സ്ഥാപനമാണ് - അതിലെ ഗവേണിംഗ് ബോഡിയില്‍ ഉള്ളത് സര്‍ക്കാരിന്റെ നോമിനികളും. ഇത് വസ്തുതാപരമായി ശരിയല്ല.
ഒന്നാമത് മലബാര്‍ കേന്‍സര്‍ സെന്റര്‍ സൊസൈറ്റി 1860ലെ ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരം റജിസ്റ്റര്‍ ചെയ്ത ഒരു സൊസൈറ്റി ആണ്. ഈ ആക്റ്റ് പ്രകാരം ആര്‍ക്കും ആരെ അംഗങ്ങളാക്കിയും എവിടെയും എത്ര പ്രവര്‍ത്തനപരിധി നിശ്ചയിച്ചും ഒരു സൊസൈറ്റി റജിസ്റ്റര്‍ ചെയ്യാം. രണ്ടാമത് മലബാര്‍ കേന്‍സര്‍ സെന്റര്‍ സൊസൈറ്റി(MCCS) സ്ഥിതി ചെയ്യുന്നത് കോടിയേരി പഞ്ചായത്തില്‍ 26ഏക്കര്‍ സ്ഥലത്താണ്.നമ്മുടെ ആഭ്യന്തരമന്ത്രിയുടെ ജന്മനാടായ ഇവിടെ മറ്റ് പാര്‍ട്ടിക്കാര്‍ വിരളമാണ്. മൂന്നാമത് പ്രസ്തുത സൊസൈറ്റിയില്‍ ആരൊക്കെയാണ് അംഗങ്ങളെന്ന് അറിയില്ല. അതിന്റെ ഭരണഘടനയും മെമ്മോറാണ്ടം ഓഫ് അസോസിയേഷനും പരസ്യമായി ലഭ്യമല്ല. ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണുന്നു: The MCC, managed by the Malabar Cancer Centre Society with the Chief Minister as its governing body chairman, the Electricity and Health Ministers as vice-chairmen and the Power Secretary as chairman of the eight-member executive committee. അപ്പോള്‍ ഗവേണിങ്ങ് ബോഡിയും എക്സിക്യൂട്ടിവ് കമ്മറ്റിയും വേറെ വേറെ ഉണ്ടോ? ഏതായാലും ഒരു കാര്യം വ്യക്തമാണ് ഇത്തരം സൊസൈറ്റികളുടെ ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ ഭാരവാഹിത്വം ഉണ്ടെങ്കിലും മുഖ്യമന്ത്രിയോ,മറ്റ് മന്ത്രിമാരോ ഊര്‍ജ്ജ സെക്രട്ടരിയോ ഇടപെടുകയില്ല."

അതു കേട്ട്
കാളിദാസന്‍ ഉവാച ---->


സുകുമാരന്‍ ,
ഇത്തരം സൊസൈറ്റികളുടെ ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ ഭാരവാഹിത്വം ഉണ്ടെങ്കിലും മുഖ്യമന്ത്രിയോ,മറ്റ് മന്ത്രിമാരോ ഊര്‍ജ്ജ സെക്രട്ടരിയോ ഇടപെടുകയില്ല.

ഇടപെടുകയില്ലെന്നല്ല, ഇടപെടാന്‍ പറ്റുകയില്ല. മുഖ്യമന്ത്രിയും , മന്ത്രിമാരും , സെക്രട്ടറിമാരുമൊക്കെ വേരും ബിം ബം പേറുന്ന കഴുതകള്‍ മാത്രം . 8 പേരുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ആണ്, ഭരിക്കുന്നന്നത്. അവരെ തീരുമാനിക്കുന്നത് പാര്‍ട്ടിയും . അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് തുല്യം ചാര്‍ത്തുക എന്ന മഹനീയ കര്‍ത്തവ്യമേ ഇവര്‍ക്കൊക്കെ ചെയ്യാനുള്ളു. വെറും ആലങ്കാരിക പദവി വഹിക്കുന്ന ഇവര്‍ക്കൊക്കെ അതിനുള്ള സമയവും ഉണ്ടായെന്നു വരില്ല. ഫലത്തില്‍ പഞ്ച നക്ഷത്ര ഹോട്ടലും , വിസ്മയ പാര്‍ക്കും പോലെ ഒന്ന്.

ഡോ: സൂരജ് ഉവാച ---->

"അങ്ങനെ ഒരു കണക്കും വ്യവസ്ഥയുമില്ലാതെയാണ് കാന്‍സര്‍ സെന്ററ് പണിത് കേറ്റിയതെങ്കില്‍ സി.എ.ജി ക്ക് എവിടുന്ന് കിട്ടി അവിടെ ആദ്യ ഗഡുവായി വന്ന ഈ 8.98 കോടിയുടെ കണക്ക്? സി.ഏ.ജിക്ക് കവടി നിരത്തി കാര്യം അറിയാന്‍ പറ്റുവോ ?"

ഒടുവില്‍ കാളിദാസന്‍ ഉവാച ---->

"മലബര്‍ ക്യാന്‍സര്‍ സെന്റര്‍ ഒരര്‍ത്ഥ സര്‍ക്കാര്‍ സ്ഥാപനമല്ലേ? സി എ ജി ക്ക് അതിന്റെ കണക്കുകള്‍ പരിശോധിക്കാന്‍
സാധിക്കും .അവിടെ നിന്നായിരിക്കാം സി എ ജി ക്ക് ഈ കണക്കു കിട്ടിയിരിക്കുക."

അങ്ങനെ പറഞ്ഞ് പറഞ്ഞ് ക്യാന്‍സര്‍ സെന്ററ് അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമാണ് എന്നും സി.ഏ.ജി ക്ക് അതിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ സാധിക്കുമെന്നും ആയി. സമാധാനം. ഇവിടെ ചില അമ്മാവന്മാരുടെ കുളിയാണ്ടറടി കേട്ടിട്ട് ഇതുവരെ തോന്നിയത് ഈ മലബാര്‍ ക്യാന്‍സര്‍ സെന്റരെന്ന് പറയുന്നത് സുലൈമാന്‍ റാവുത്തരും കണ്ണമ്പള്ളീം സ്രാങ്കും കൂടി ഭരിക്കുന്ന ഏതോ വിയറ്റ്നാം കോളനിയാണെന്നാണ്.
അപ്പോള്‍ വേണമെന്ന് വച്ചാല്‍ അത് സര്‍ക്കാര്‍ സ്ഥാപനമാവും... ഇടയ്ക്കിടെ ചില അമ്മാവമ്മാരുടെ സൌകര്യത്തിന് അത് സര്‍ക്കാരിന്റെ അല്ലാതാവുകയും ചെയ്യുമായിരിക്കും. കം പ്ട്രോളര്‍ ജനറലിനു കണക്ക് സമര്‍പ്പിക്കുമ്പോള്‍ അത് സര്‍ക്കാര്‍ സ്ഥാപനമാവും. അല്ലാത്തപ്പോഴൊക്കെ അത് സി.പി.ഐ (എം) ന്റെ വിസ്മയാ പാര്‍ക്കു പോലുള്ള ഒരു “സ്വകാര്യ സ്ഥാപന”വും.

റബ്ബറിന് എണ്ണയിട്ടതു പോലുള്ള ചെല കമന്റുകള്‍ കണ്ടിട്ട് ചിരിച്ചിട്ട് മേലായേ.

Anonymous said...

അങ്കിളിനോട് ക്ഷമചോദിച്ചുകൊണ്ട് ഇതിവിടെ ഇടുന്നു. ചരിത്രരേഖയായി കിടക്കട്ടെ. ബുദ്ധിമുട്ടാണെങ്കില്‍ ഡിലിറ്റിയേക്കുക.

ഒഴിവാക്കാനാകാത്ത കരാര്‍

നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ലാവലിന്‍ കരാറിനെക്കുറിച്ച് മുന്‍ വൈദ്യുതി മന്ത്രി ജി കാര്‍ ത്തികേയന്‍ 2005 ജൂലൈ 19ന് ചെയ്ത പ്രസംഗത്തിന്റെ പ്രസക്തഭാഗം.

സാധാരണഗതിയില്‍ ഒരു അവിശ്വാസപ്രമേയം വരുമ്പോള്‍ അവിശ്വാസപ്രമേയത്തിന് ആധാരമായ കാര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പ്രസംഗിക്കാനുള്ള ബാധ്യത അവതരിപ്പിക്കുന്ന വ്യക്തിക്കും അല്ലെങ്കില്‍ അദ്ദേഹം നയിക്കുന്ന പ്രസ്ഥാനത്തിനുമുണ്ട്. കഴിഞ്ഞദിവസം നടന്ന ചര്‍ച്ചകളിലെങ്ങും ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെമേല്‍ അവിശ്വാസം രേഖപ്പെടുത്തുന്നതിന് പര്യാപ്തമായിട്ടുളള വാദങ്ങളൊന്നും നമ്മള്‍ കേട്ടില്ല. കഴിഞ്ഞ നാലുവര്‍ഷമായി സഭയ്ക്കകത്തും പുറത്തും വന്ന രാഷ്ട്രീയപ്രശ്നങ്ങള്‍ക്ക് അനുകൂലമായും പ്രതികൂലമായും വന്ന ലേഖനങ്ങളെ ഉദ്ധരിച്ചുകൊണ്ടുവന്ന പ്രസംഗങ്ങള്‍ക്കപ്പുറം മറ്റൊന്നും ഉണ്ടായിരുന്നില്ല.

ഐക്യജനാധിപത്യമുന്നണി അധികാരം ഏറ്റെടുത്തശേഷം എ കെ ആന്റണി പ്രഖ്യാപിച്ചതനുസരിച്ച് മലബാറിന്റെ വൈദ്യുതിക്ഷാമത്തിനു വേണ്ടിയാണ് അടിയന്തരമായി അവിടെ 1000 ട്രാന്‍സ്ഫോര്‍മര്‍ കൊണ്ടുവന്നത്. പുതിയ ലൈനുകള്‍ കൊണ്ടുവന്നത്. പുതിയ സബ് സ്റ്റേഷനുകള്‍ കൊണ്ടുവന്നത്. മലബാര്‍ പ്രോജക്ട് എന്ന പേരില്‍ മാത്രമായിട്ടാണ് വന്നത്. മലബാറിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി കണ്ണൂര്‍ പ്രോജക്ട് കൊണ്ടുവന്നു. അത് നടക്കാതെപോയത് നിങ്ങള്‍ക്കെല്ലാം അറിയാം. അതിന്റെ ഭാഗമായാണ് കുറ്റ്യാടി വന്നത്. അപ്പോള്‍ ഗവമെന്റിന് മാറി ചിന്തിക്കേണ്ടിവന്നു. കെഎസ്ഇബിക്ക് ഏറ്റെടുക്കാന്‍ പണമില്ല. കെഎസ്ഇബി ഭീകരമായ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലായിരുന്നു കേരളത്തില്‍ കുറ്റ്യാടി എക്സ്റ്റെന്‍ഷന്‍ പ്രോജക്ട് (50 മെഗാവാട്ട്) വരുന്നു. അതിനുശേഷം പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം റിനൊവേഷന്‍ പ്രോജക്ട് വരുന്നു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അഭിപ്രായം ആദ്യം അനുകൂലം ആയിരുന്നില്ല. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി പറഞ്ഞത് പൂര്‍ണമായും സ്വീകരിക്കാന്‍ കഴിയില്ലെന്നുള്ളത് നമ്മുടെ എക്സ്പെര്‍ട്ടുകളുടെ നിഗമനത്തിലാണ്. അതില്‍ പിടിവാശി വല്ലതുമുണ്ടോ?

സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി പറഞ്ഞത് എന്താണ്?

മൂന്നു പദ്ധതിയുടെയും എക്സ്റ്റെന്‍ഷന്‍ പൂര്‍ത്തിയായിട്ട് മതി നവീകരണം. പള്ളിവാസല്‍ പദ്ധതിയുടെ കാലാവധി 30 കൊല്ലമാണെന്ന ടെക്നിക്കല്‍ സങ്കല്‍പ്പമുണ്ട്. 50 വര്‍ഷം കഴിഞ്ഞ പദ്ധതികൊണ്ട് എന്തുപ്രയോജനം? ഉല്‍പ്പാദനം കുറയും. നവീകരണം അത്യാവശ്യമായിട്ട് വരും. അത് മന്ത്രി പറയുന്നതല്ല. എക്സ്പെര്‍ട്ട് പറഞ്ഞതാണ്. മാത്രമല്ല, മൂന്നു പദ്ധതിയുടെയും സാധ്യതാപഠനമുണ്ട്. കേന്ദ്ര ഗവമെന്റിന്റെ അനുമതിയില്ലാതെ ഇതൊന്നും സാധ്യമല്ല. നരസിംഹറാവു ഗവമെന്റ് വന്നപ്പോഴാണ് എംഒയു വഴിയിലൂടെ എന്ന സിസ്റ്റം വന്നത്.

എംഒയു റൂട്ട് എന്നുപറയുന്നത് ഒരു പാക്കേജാണ്. നമ്മള്‍ ഏതു രാജ്യവുമായിട്ടാണ് ഒപ്പുവയ്ക്കുന്നത് അവിടെനിന്നുള്ള ലോണാണ്. ആ ലോണിന് കൊടുക്കുന്ന ഇന്ററസ്റ്റ് കുറവ്. അതോടൊപ്പംതന്നെ ഗ്രാന്റെല്ലാം ചേര്‍ന്ന് ഒരു പാക്കേജായാണ് വരുന്നത്.

ഇലക്ട്രിസിറ്റി ബോര്‍ഡ് ഈ നവീകരണത്തിന്റെ പ്രവൃത്തിയുമായാണ് സഹകരിക്കേണ്ടത്. 85 ശതമാനവും ലോണായിട്ട് വരികയും ചെയ്യും. വികസിതരാജ്യങ്ങളെല്ലാം അവികസിതരാജ്യങ്ങളുടെ ഒരു പ്രോജക്ട് എടുത്താല്‍ ആ പ്രോജക്ടിനുവേണ്ടി സഹായം നല്‍കുന്ന പതിവുണ്ട്. വൈദ്യുതി ഉപഭോഗം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഒരു പാക്കേജായിട്ടാണ് കൊണ്ടുവരുന്നത്. അതാണ് ഗ്രാന്റിന്റെ സംവിധാനം. ഇങ്ങനെ പാക്കേജായിട്ട് വരുമ്പോള്‍ സ്വാഭാവികമായിട്ടും അതില്‍ സ്വീകരിക്കുന്ന സമീപനമാണ് നല്ലത്. അതാണ് അന്നത്തെ നയമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി കേരള ഗവമെന്റ് ഏറ്റെടുത്തത്. അന്നത്തെ കേരളത്തിന്റെ സാഹചര്യത്തില്‍ കെഎസ്ഇബിയുടെ സാമ്പത്തിക പരാധീനതകള്‍ക്കുള്ളില്‍നിന്നുകൊണ്ട് മറ്റു രാജ്യങ്ങളുടെ സഹായം വാങ്ങാവുന്ന സിസ്റ്റത്തിലേക്ക് ഇന്ത്യാ ഗവമെന്റിന്റെ തീരുമാനം പോകുകയും എംഒയു റൂട്ട് അഖിലേന്ത്യാ തലത്തില്‍ അക്സെപ്റ്റ് ചെയ്തിരുന്ന ആ കാലഘട്ടത്തില്‍ കേരളത്തിന്റെ വൈദ്യുതിപ്രതിസന്ധി പരിഹരിക്കുന്നതിനുവേണ്ടി തീരുമാനമെടുത്തു.

പിന്നെ അത് ആര്‍ക്ക് കൊടുത്തെന്നുള്ളതാണ് പ്രശ്നം?

ആ കമ്പനിയെക്കുറിച്ച് പറയേണ്ട ഉത്തരവാദിത്തമൊന്നും നമുക്കാര്‍ക്കുമില്ല. എസ്എന്‍സി ലാവ്ലിന്‍ എന്ന കമ്പനിക്ക് കേരളവുമായുള്ള ബന്ധം, ഇടുക്കി പ്രോജക്ടിന്റെ കസള്‍ല്‍ട്ടന്ററായിരുന്നു. ലോവര്‍ പെരിയാര്‍ പദ്ധതിയുടെ കസല്‍ട്ടന്ററായിരുന്നു. പി എസ് ശ്രീനിവാസന്റെ കാലം മുതലുള്ള പദ്ധതികളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന അഖില ലോക പ്രശസ്തമായ ഒരു കമ്പനി എന്ന് അതിനുമുമ്പ് ഇവിടെ എല്ലാവരും നിയമസഭയില്‍ പറഞ്ഞിരുന്ന ഒരു കമ്പനിയാണ്. ഇന്റര്‍നാഷണല്‍ ലെവലില്‍ വളരെ പരിഗണിക്കപ്പെടുന്ന ഒരു കമ്പനിയാണ്. ഇനി ഇപ്പോള്‍ അങ്ങനെ അല്ലെങ്കിലും ഞാന്‍ തര്‍ക്കിക്കാനൊന്നും വരുന്നില്ല. അങ്ങനെയുള്ള കമ്പനിയാണ് പുതിയ തീരുമാനമനുസരിച്ച് കേന്ദ്ര ഗവമെന്റുമായി ബന്ധപ്പെട്ട് വന്നത്. ഇവിടെ ഞാന്‍ മന്ത്രിയായതിനുശേഷം എ കെ ആന്റണിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളുമായി കനേഡിയന്‍ അംബാസഡര്‍ ആവശ്യമായ ചര്‍ച്ച നടത്തി. അതൊരു വികസിതരാഷ്ട്രമാണ്. ആ വികസിതരാഷ്ട്രത്തിന് പണം afford ചെയ്യാന്‍ പറ്റും. അവരുടെ ഗ്രാന്റ് സ്വീകരിച്ച് ഈ പദ്ധതികള്‍ നവീകരിക്കുക എന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ഈ പ്രോജക്ട് ഏറ്റെടുത്തത്.

ഡോ. തോമസ് ഐസക്: (ചോദ്യം)

അങ്ങ് മന്ത്രിയായിരുന്നപ്പോള്‍ കുറ്റ്യാടി പദ്ധതിയെക്കുറിച്ചെടുത്ത തീരുമാനം സംബന്ധിച്ചാണ് ചോദ്യം. കുറ്റ്യാടി പ്രോജക്ടിന് സി വി പത്മരാജന്‍ ധാരണാപത്രം ഒപ്പിട്ടു. ഇപ്പോള്‍ അങ്ങ് പരാമര്‍ശിച്ചരീതിയിലുള്ള കസല്‍ട്ടന്‍സി കരാര്‍ ഒപ്പുവച്ചു. 1996 ഫെബ്രുവരി 24ന്, ആ ദിവസമായിരുന്നു പള്ളിവാസല്‍ തുടങ്ങിയ പദ്ധതികളുടെ കസല്‍ട്ടന്‍സി കരാര്‍ ഒപ്പുവച്ചത്. ആ ദിവസം അങ്ങ് കുറ്റ്യാടി പദ്ധതി സംബന്ധിച്ച സപ്ളൈ ഓര്‍ഡര്‍ ഒപ്പുവച്ചു. എന്റെ ചോദ്യം ലളിതമാണ്. മന്ത്രി എന്ന നിലയ്ക്ക് അന്ന് ആ സപ്ളൈ ഓര്‍ഡര്‍ കരാര്‍ ആക്കുന്നതിനുപകരം ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നോ? പത്മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിന്റെയും കസല്‍ട്ടന്‍സി കരാറിന്റെയും പശ്ചാത്തലത്തില്‍ അനിവാര്യമായിരുന്നോ അങ്ങ് എടുത്ത തീരുമാനം? അതാണ് പറയേണ്ടത്.

ജി കാര്‍ത്തികേയന്‍: എനിക്ക് മുമ്പുള്ള ബഹുമാന്യനായ സി വി പത്മരാജന്‍ മന്ത്രിയായിരുന്നപ്പോള്‍ കെ കരുണാകരന്‍ കേരളത്തിലെ മുഖ്യമന്ത്രിയായിരുന്നു. ആ സമയത്ത് കനഡയില്‍ പോയി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വന്ന ആദ്യത്തെ എംഒയു ആണ് കുറ്റ്യാടി എക്സ്റ്റെന്‍ഷന്‍ 50 മെഗാവാട്ടിന്റേത്. ഞാന്‍ ഏപ്രില്‍ 21നു മന്ത്രിയായി വന്നശേഷം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ മുന്നോട്ടുനീങ്ങിയിരുന്നു. അങ്ങനെ വന്നപ്പോള്‍ സ്വാഭാവികമായും മലബാറിന്റെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രോജക്ട് എന്നുള്ള നിലയില്‍ ഞാന്‍ അന്ന് മന്ത്രി എന്ന നിലയില്‍ എന്റെ ഭരണകാലത്ത് അത് ഒപ്പുവച്ചെന്നത് ശരിയാണ്... (ബഹളം)... ചോദ്യത്തിനു വഴങ്ങിയല്ലോ? ഇതുമായി ബന്ധപ്പെട്ട ഗ്ളോബല്‍ ടെന്‍ഡര്‍... (ബഹളം)... ഞാന്‍ പറഞ്ഞല്ലോ, ഞാന്‍ ഒപ്പിട്ടെന്ന് സമ്മതിച്ചല്ലോ, എന്റെ കാലത്താണ് ഒപ്പിട്ടത്... (ബഹളം)... കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കോടിയേരി ഇരിക്കുന്ന സ്ഥാനത്ത് ഞാനൊക്കെ ഇരുന്നപ്പോള്‍ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നിയമസഭയ്ക്കകത്തു വന്നു. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ ടി എം ജേക്കബ് ചെയര്‍മാനായിട്ടുള്ള സബ്ജക്ട് കമ്മിറ്റിയുടെ ഒരു പ്രൊപ്പോസല്‍ വന്നത് എ കെ ആന്റണി മുഖ്യമന്ത്രിയും ഞാന്‍ മന്ത്രിയുമായിരിക്കുന്ന ക്യാബിനറ്റാണ് ഇതിനെക്കുറിച്ചുള്ള അന്വേഷണത്തിന് ഉത്തരവിട്ടത്. അന്ന് ഇതിന്റെ കരാറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിന് അന്നത്തെ ഗവമെന്റ് അന്ന് മന്ത്രിയായിരുന്ന ഞാനുള്‍പ്പെടെയുള്ള ആളുകള്‍ക്ക് യാതൊരു വൈക്ളബ്യമോ യാതൊന്നും ഇല്ലാത്തതുകൊണ്ടുതന്നെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടക്കട്ടെ...

ദേശാഭിമാനി 11 ഫെബ്രുവരി 2009

kaalidaasan said...

തന്റെ 242, 353, 389, 243.74,333.15 ആദിയായ ‘നമ്പരുകള്‍’ എവിടുന്ന് വന്നു എന്നു കൂടി സി.ഏ.ജിയുടെ ഉദ്ധാരണം നോക്കി ഒന്ന് പറഞ്ഞു തരണേ. ലാവലിന്റെ കൈയ്യിലായത് എന്ന് മനോരമ പറഞ്ഞുതന്ന 389.98 കോടി കൂടി കാണിച്ചുതരാന്‍ സി.ഏ.ജിയുടെ ഉദ്ധാരണം സഹായിച്ചേക്കും !

അതിനു ബ്ളോഗില്‍ കിടന്നു നിലവിളിച്ചിട്ട് കാര്യമില്ല. സി എ ജി റിപ്പോര്‍ട്ടില്‍ കരാറൊപ്പിട്ട തുകയും , കാലകാലങ്ങളില്‍ വീഴ്ച വരുത്തിയതിനും , നോട്ടക്കുറവുകൊണ്ടും അധികം കോടുക്കേണ്ടി വന്ന തുകകളും ഇംഗ്ളീഷ് അറിയാവുന്നവര്‍ക്ക് മനസിലാകത്തക്ക വിധത്തില്‍ എഴുതി വച്ചിട്ടുണ്ട്. കണക്കു കൂട്ടാനറിയാവുന്നവര്‍ക്ക് അതു കണക്കുകൂട്ടി കണ്ടുപിടിക്കം . അതിനു പറ്റില്ലെങ്കില്‍ ഒന്നു കൂടി സ്കൂളില്‍ പോയി പഠിക്ക്. അല്ലെങ്കില്‍ കേസ് കോടതിയില്‍ വരുമ്പോള്‍ സി ബി ഐ ചര്‍ ജ് ഷീറ്റ് സമര്‍പ്പിക്കും അപ്പോള്‍ വയിച്ചു പഠിക്കാം .

തല്‍ക്കാലം കണക്കു പഠിപ്പിക്കല്‍ എന്റെ ജോലിയല്ല.

kaalidaasan said...


അങ്ങനെ പറഞ്ഞ് പറഞ്ഞ് ക്യാന്‍സര്‍ സെന്ററ് അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമാണ് എന്നും സി.ഏ.ജി ക്ക് അതിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ സാധിക്കുമെന്നും ആയി.


കാളിദാസന്‍ എഴുതിയത് ഇതാണ്.

വെറും ആലങ്കാരിക പദവി വഹിക്കുന്ന ഇവര്‍ക്കൊക്കെ അതിനുള്ള സമയവും ഉണ്ടായെന്നു വരില്ല. ഫലത്തില്‍ പഞ്ച നക്ഷത്ര ഹോട്ടലും , വിസ്മയ പാര്‍ക്കും പോലെ ഒന്ന്.

ഫലത്തില്‍ എന്ന വാക്കിന്‌ ഒരര്‍ത്ഥമുണ്ട്. അതു മനസിലാകാതെ കിടന്നലച്ചിട്ട് കര്യമില്ല.

മുഖ്യമന്ത്രി ചെയര്‍ മാനായിരിക്കുന്നതുകൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഗണത്തില്‍ വരും . പക്ഷെ അവിടത്തെ ദൈനം ദിന കാര്യങ്ങള്‍ തീരുമാനിക്കുന്നത് 8 അംഗ എക്സെക്യൂട്ടീവാണ്. മുഖ്യമന്ത്രിയും സെക്രട്ടറിമാരും തലപ്പത്തിരുന്നിട്ടൊനും കാര്യമില്ല. ഭരിക്കുന്നത് പാര്‍ട്ടികള്‍ നോമിനേറ്റ് ചെയ്യുന്നവരാണ്. വിസ്മയ പാര്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലും ഭരിക്കുന്ന പോലെ തന്നെ. അല്ലാതെ പി എസ് സി വഴി നിയമിക്കുന്നവരല്ല.

Prasanna Raghavan said...

An excellent post uncle.

Could not finish reading all the comments. Will come back.

keralafarmer said...

മലബാര്‍ കാന്‍സര്‍ സെന്ററില്‍ പി എസ് സി വഴി നിയമിക്കുന്നവരല്ല. പി.എസ്.സി വഴി നിയമിക്കണമായിരുന്നെങ്കില്‍ ആരോഗ്യവകുപ്പിന്റെ കീഴില്‍ വരണമായിരുന്നു.
"ഇതിനും മുമ്പും ഇത്തരത്തിലുള്ള സഹായധനം നമുക്ക് കിട്ടിയിട്ടുണ്ട്. 1991- 96 കാലയളവില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ കുറ്റിയാടി പദ്ധതിയില്‍ നിന്നുംകിട്ടിയ സഹായ ധനമാണ് മലബാറിലെ വൈദ്യുതി വിതരണ ശ്രംഖല ശക്തിപ്പെടുത്തുവാനുപയോഗിച്ചത്."
ഇവിടെയും അതാകാമായിരുന്നു. എന്നാല്‍ എന്തുകൊണ്ട് മലബാര്‍ കാന്‍സര്‍ സെന്റര്‍ തന്നെ തെരഞ്ഞെടുത്തു?
ഉത്തരം. ഇതൊരു പണം കായ്ക്കുന്ന മരമാണ്.

Anonymous said...

ഓരോ വാദങ്ങളും പൊളിയുമ്പോള്‍ മറ്റൊന്ന് കൊണ്ടു വരിക. ആര്‍.സി.സിയില്‍ വരുന്ന രോഗികളില്‍ മലബാറില്‍ നിന്ന് എത്ര ശതമാനം പേര്‍ ഉണ്ടായിരുന്നു എന്ന് ഫാര്‍മര്‍ ചേട്ടനറിയാമോ? അവര്‍ക്ക് വേണ്ടി ഒരു ആശുപത്രി അവിടെ തുടങ്ങിയതിനെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് എതിര്‍ക്കുന്നത് പരിഹാസ്യമാണ്.

യു.ഡി.എഫ് വെട്ടിച്ചിരിക്കാനുള്ള സാധ്യത യുക്തിസഹമായ വാദത്തിലൂടെ സമ്മതിക്കപ്പെട്ടിരിക്കുകയാണ്. അത് മറയ്ക്കാന്‍ കുയുക്തികള്‍ കൊണ്ടുവരാതിരുന്നാലും. പോയിന്റ് പിടിച്ച് പിടിച്ച് വാദിക്കൂ...എന്നാലല്ലെ കൃത്യമായ ഒരുത്തരം കിട്ടൂ..വാക്കുകള്‍ കൊണ്ട് കളിച്ച് ആരാണ് ശരിയായ കാക്കശ്ശേരി എന്ന് തെളിയിക്കലല്ലല്ലോ നമ്മുടെ ലക്ഷ്യം.

ഫലത്തില്‍ എന്ന വാക്ക് കാളിദാസന്‍ ഉപയോഗിച്ചിരിക്കുന്നതും തര്‍ക്കത്തിലെ തന്ത്രം തന്നെ. ഒന്നും concrete ആയി പറയാതിരിക്കുക. കാന്‍സര്‍ സെന്ററിനെ ആവശ്യത്തിനനുസരിച്ച് അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായും, വിസ്മയ പാര്‍ക്ക് പോലെയും തരാതരം പോലെ വാദിച്ച് ജയിച്ചെന്ന് സ്വയം വിശ്വസിക്കാം എന്നു മാത്രം.

പിണറായി വിജയന്‍ ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണം എന്നു സി.എ.ജി.റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതിന്റെ ലിങ്ക് ഇത്ര നേരമായിട്ടും കണ്ടില്ല. ചുമ്മാ ഗുണ്ടടിക്കുമ്പോള്‍ അത് എതിര്‍ക്കപ്പെട്ടില്ലെങ്കില്‍ ഗുണ്ടിനെ ചിലരെങ്കിലും സത്യമായി കരുതും. ദയവായി ലിങ്ക് തരൂ. ഇല്ലെങ്കില്‍ പറഞ്ഞത് തെറ്റായിരുന്നുവെന്ന് സമ്മതിക്കൂ.

Anonymous said...

അനോണി അണ്ണന് ലിങ്ക് കൊടുക്കടേയ് കൂതറകളേ

Anonymous said...

ടേയ് നിനക്കൊന്നും ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല

Anonymous said...

നുമ്മളെ പാര്‍ട്ടി നുമ്മളെ വിസ്മയ നുമ്മളെ ക്യാന്‍സര്‍ നുമ്മളു കൊയ്യും പണമെല്ലാം നുമ്മളു ത്‌ന്നും കൊണാണ്ടര്‍മാരെ

Anonymous said...

നീയൊക്ക ആരാടാ ചൊദിക്കാന്‍ പട്ടികളെ

Anonymous said...

ഉവാചവര്‍മ്മ,ഒലത്തലു വര്‍മ്മ,കൊണാണ്ടര്‍മ്മ,തലയിലു മുണ്ടിട്ടവര്‍മ്മ പോയി പണി നോക്കീനടാ തെണ്ടികളേ

അങ്കിള്‍ said...

ഈ പ്രതികരണം ഡോക്ടര്‍ സൂരജിനു വേണ്ടി മാത്രം.

മുമ്പൊരു കമന്റില്‍ ഞാന്‍ ഇങ്ങനെയൊരു വാചകം എഴുതിയിരുന്നു:

“മലബാര്‍ ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടി 98 കോടി തരാമെന്നേറ്റിട്ടുള്ള കാര്യം PSP പദ്ധതിയെ കുറിച്ച് SNC Lavalin നുമായി പിണറായി മന്ത്രി ഉണ്ടാക്കിയ കരാറില്‍ പരാമര്‍ശിക്കാനേ സമ്മതിച്ചില്ല.“

ഇതിനു മറുപടിയായി സൂരജ് എന്നെ പരിഹസിച്ചത് ഇങ്ങനെയാണ്:

““പരാമര്‍ശിക്കാനേ സമ്മതിച്ചില്ല“ എന്നൊക്കെ പറയുന്നതു അങ്കിളിന്റെ ഭാവനയാണ്. ഈ കരാറെഴുതുന്ന സമയത്ത് അവിടെ അടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്നു എന്നു തോന്നുമല്ലോ“.

എന്തു കൊണ്ട് അങ്ങനെയെഴുതാന്‍ ഇടയായി എന്ന് അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് ഇന്നത്തെ (11-2-2009) പത്രം കിട്ടിയത്. അതില്‍ ആശുപത്രിക്കായി 100 കോടി കിട്ടുമെന്ന് പിണറായി തെറ്റിദ്ധരിപ്പിച്ചെന്ന് സി.ബി.ഐ. കണ്ടെത്തിയെന്ന വാര്‍ത്തയും കണ്ടു. അങ്ങനെ പറയാന്‍ സി.ബി.ഐ കണ്ടെത്തിയ തെളിവുകള്‍ ഇതൊക്കെയായിരുന്നുവെന്നാണ് പത്രവാര്‍ത്ത:
---------------------------------------------------------------
1. വൈദ്യുതി നിലയങ്ങളുടെ നവീകരണ ഭാഗമായി കാന്‍സര്‍ ആശുപത്രിക്കു 100 കോടിയിലേറെ രൂപ നല്‍കാമെന്നു കാനഡക്കാര്‍ സമ്മതിച്ചതായി 97 മേയ് ആറിനു മുഖ്യമന്ത്രി ഇ.കെ. നായനാരുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിന്റെ കുറിപ്പിലുണ്ട്.പിണറായി വിജയനും അന്നത്തെ ചീഫ് സെക്രട്ടറി സി.പി. നായരും പങ്കെടുത്ത ഈ യോഗത്തിന്റെ കുറിപ്പു തയാറാക്കിയതു കാന്‍സര്‍ സെന്ററിന്റെ സ്പെഷല്‍ ഓഫിസര്‍ എന്‍. ശശിധരന്‍ നായരാണ്. യോഗത്തിന്റെ മിനിറ്റ്സും കുറിപ്പും 97 മേയ് 27നു പിണറായി വിജയന്‍ അംഗീകരിച്ചിരുന്നു.

2. കാന്‍സര്‍ ആശുപത്രിക്കു കാനഡയില്‍നിന്നു 100 കോടി ലഭിക്കുമെന്ന് അന്നത്തെ ധനമന്ത്രി ടി. ശിവദാസ മേനോന് 97 ഏപ്രില്‍ 23നു പിണറായി അയച്ച കുറിപ്പില്‍ പറയുന്നു.

3. മുഖ്യമന്ത്രിയും മാര്‍പാപ്പയും ഭഗവദ്ഗീതയും എന്ന പേരില്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് 97 ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആമുഖത്തില്‍ നായനാരും പിണറായിയും വിദേശത്തു പോയതു വൈദ്യുതി മേഖലയുടെ വികസനത്തിനും തലശേരിയില്‍ 100 കോടിയുടെ കാന്‍സര്‍ ആശുപത്രി സ്ഥാപിക്കാനുമാണെന്ന് ഉണ്ട്.

4. ഇൌ ഗ്രാന്റ് കിട്ടാന്‍ അന്നത്തെ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി. രാജഗോപാലനും ക്യുബക്ക് സര്‍ക്കാരിനുവേണ്ടി മന്ത്രി ഗയ് ഷെവ്റെറ്റും ഒപ്പുവയ്ക്കുന്ന ധാരണാപത്രത്തെക്കുറിച്ചും അതില്‍ പരാമര്‍ശമുണ്ട്.

5. ലാവ്ലിന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ളോസ് ട്രിന്‍ഡല്‍ 97 ഡിസംബര്‍ 23നു പിണറായിക്കു കാന്‍സര്‍ ആശുപത്രിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് അയച്ചിരുന്നു. ആശുപത്രിക്കു ചെലവാകുന്ന 103 കോടിയില്‍ 98.4 കോടി കനേഡിയന്‍ ഗ്രാന്റ് ആണെന്ന് അതിലുണ്ട്. വൈദ്യുതി നിലയ നവീകരണത്തിനൊപ്പം ആശുപത്രിയും പണിയുമെന്നാണ് അതിലെ വാഗ്ദാനം. പിണറായിയുടെ അംഗീകാരത്തോടെ മന്ത്രിസഭയില്‍ വച്ച കുറിപ്പിലും ഇതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ 98 ഫെബ്രുവരി മൂന്നിന് ഇറങ്ങിയ ഗവ. ഉത്തരവിലും ഇക്കാര്യം ഉറപ്പു പറയുന്നു
--------------------------------------------------------------------
അതായത് നവീകരണക്കരാറിന് അംഗീകാരം നേടിയെടുക്കേണ്ട അവസരങ്ങളിലെല്ലാം ഈ 98 കോടിയുടെ കാര്യം എടുത്തുകാട്ടി. എന്നാല്‍ കാന്‍സര്‍ ആശുപത്രിക്കു 98 കോടി നല്‍കാമെന്ന വാഗ്ദാനം കരാറില്‍ ഉള്‍പ്പെടുത്താതിരിക്കാനും നവീകരണത്തെ ഈ ഗ്രാന്റുമായി ബന്ധിപ്പിക്കാതിരിക്കാനും പിണറായി മന്ത്രി ഏറെ കരുതലെടുത്തു എന്നല്ലേ ഇതിനര്‍ത്ഥം.

ഈ സാഹചര്യത്തില്‍ SNC Lavalin നു മായുണ്ടാക്കിയ പ്രധാന കരാറില്‍ സഹായ വാഗ്ദാനം ഉള്‍പ്പെടുത്താന്‍ സമ്മതിച്ചില്ലെന്ന് പറഞ്ഞതില്‍ തെറ്റുണ്ടോ?. പണം നല്‍കാന്‍ ലാവ്ലിനു നിയമബാധ്യത ഉണ്ടാക്കാത്ത ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുകയാണു പിന്നീടു ചെയ്തതെന്നു സിബിഐ കുറ്റപ്പെടുത്തുന്നത് കണ്ടില്ലേ.

ഇനി പറയൂ ഡോക്ടര്‍ സൂരജ്, താങ്കള്‍ നടത്തിയ ആ പരിഹാസത്തിനു ഞാന്‍ അര്‍ഹനാണോ?

ഇക്കണക്കിനു ജി.വി. എന്നെ എങ്ങനെയെല്ലാം പരിഹസിക്കണമായിരുന്നു. അതൊക്കെ വ്യക്തിമാഹാത്മ്യം, അല്ലേ?

അങ്കിള്‍ said...

പ്രീയ അനോണി,

തല പരിശോധിക്കണമെന്ന മന്ത്രിയുടെ കമന്റ് അന്നത്തെ പത്രങ്ങളിലെല്ലാം പ്രധാന വാര്‍ത്തയായിരുന്നല്ലോ.

ആ സമയത്തെ പ്ലാനിംഗ് ബോര്‍ഡ് അംഗമായിരുന്ന ശ്രി.വിജയ ചന്ദ്രന്‍ തന്റെ ഓര്‍മ്മ കുറിപ്പില്‍ ഇത് പ്രത്യേകം പരാമര്‍ശിച്ചിട്ടുമുണ്ട്. ലിങ്ക് വേണമെങ്കില്‍ ഈ പോസ്റ്റിലെ എന്റെ ആദ്യത്തെ കമന്റ് വായിക്കുക.

ഇപ്പോല്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളെ പറ്റിയും നേരത്തെ തന്നെ ഇവിടത്തെ കമന്റുകളില്‍ പ്രതിപാദിച്ച് കഴിഞ്ഞിട്ടുള്ളതാണ്. ദയവായി എല്ലാ കമന്റുകളും വായിച്ച്നോക്കിയതിനു ശേഷം പുതിയതെന്തെങ്കിലും ഉണ്ടെങ്കില്‍ ആ കാര്യത്തെ പറ്റി നമുക്ക ചര്‍ച്ച ചെയ്യാം. അല്ലെങ്കില്‍ ഇതെവിടെ ചെന്നു നില്‍ക്കും?

അനോണികളെ ഒരു ശല്യമായി ഞാന്‍ കരുതുന്നില്ല. പക്ഷേ ക്ഷമക്കും അതിരുണ്ട്. ശല്യമാണെന്ന് തോന്നിപ്പിക്കരുതേ, ദയവായി.

keralafarmer said...

"ഓരോ വാദങ്ങളും പൊളിയുമ്പോള്‍ മറ്റൊന്ന് കൊണ്ടു വരിക. ആര്‍.സി.സിയില്‍ വരുന്ന രോഗികളില്‍ മലബാറില്‍ നിന്ന് എത്ര ശതമാനം പേര്‍ ഉണ്ടായിരുന്നു എന്ന് ഫാര്‍മര്‍ ചേട്ടനറിയാമോ?"
ഓ.ടോ - അവിടെ കാന്‍സര്‍ സെന്റര്‍ വേണ്ട എന്ന് ഞാന്‍ പറഞ്ഞില്ല. അത് ആരോഗ്യവകുപ്പിന്റെ കീഴിലാകണമായിരുന്നു. മലയാളി ഭക്ഷിക്കുന്ന ഓരോ പെസ്റ്റിസൈഡും ഓരോ അവയവത്തില്‍ കാന്‍സറിന് കാരണമാകും. അതറിയാമെന്നുള്ളതുകൊണ്ടുതന്നെയാണ് സംഘമായി രജിസ്റ്റര്‍ ചെയ്ത് വെട്ടിപ്പിന് അവസരമൊരുക്കുന്നത്. ലിംഫ്നോഡ് കാന്‍സര്‍ ചികിത്സിക്കാന്‍ കാശുകൊടുത്താണെങ്കില്‍ പത്തു ലക്ഷം രൂപ വേണം ചികിത്സിക്കാന്‍. ആരോഗ്യമുള്ളവരെക്കാള്‍ രോഗമുള്ളവരെയാണ് പണമുണ്ടാക്കാന്‍ കണ്ടെത്തുന്ന നല്ലവഴി.

Anonymous said...

പ്രിയ അങ്കിള്‍,

ലിങ്ക് ചോദിച്ചത് കാളിദാസനോടായിരുന്നു. സി.എ.ജി റിപ്പോര്‍ട്ടില്‍ പിണറായി ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണം എന്നു പറഞ്ഞതായി എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞത് വായിച്ചുകാണുമല്ലോ. അത് വാസ്തവവിരുദ്ധമല്ലേ? ഇല്ലാത്ത ആധികാരികത തന്റെ വാക്കുകള്‍ക്ക് നല്‍കാന്‍ സി.എ.ജിയെയും -സിബിഐയും- കോട്ട് ചെയ്യുന്നതല്ലേ അത്?

Unknown said...

പിണറായിക്ക് വേണ്ടി വാദിക്കുന്ന ബ്ലോഗ്ഗര്‍മാരോടും തലയില്‍ മുണ്ടിട്ടു വരുന്ന അനോണികളോടും ഒരു ചോദ്യം. അനോണികള്‍ അവരുടെ സാംസ്ക്കാരികനിലവാരം വെച്ച് മറുപടി പറഞ്ഞാല്‍ മതി.

ലാവലിന്‍ അഴിമതി തുടങ്ങിവെച്ചത് കാര്‍ത്തികേയന്‍ മന്ത്രി ആണെന്നാണ് ഒടുവിലത്തെ വാര്‍ത്ത. എന്നാല്‍ അതിന്റെ ഗുണഫലം ലഭിക്കുന്നതിന് മുന്‍പ് മന്ത്രിസഭ മാറി. മന്ത്രിസഭ മാറിയിരുന്നില്ലെങ്കിലോ? കാര്‍ത്തികേയന്‍ മന്ത്രി അതിന്റെ നേട്ടം കൊയ്യുമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ കാര്‍ത്തികേയനോട് ഇന്ന് സി.പി.എമ്മിന്റെ സമീപനം എന്താകുമായിരുന്നു?

മന്ത്രിസഭ മാറി. പകരം വന്ന പിണറായി മന്ത്രി എന്ത് ചെയ്യണമായിരുന്നു, അഴിമതി വെച്ചുപൊറുപ്പിക്കത്ത ഒരു പാര്‍ട്ടിയിലെ ഒരംഗം എന്ന നിലയില്‍? അഴിമതിയുടെ വാതിലുകള്‍ അടച്ചു സംസ്ഥാനത്തിന് നേട്ടം ഉണ്ടാകും വിധം കരാര്‍ നടപ്പാക്കണമായിരുന്നു. അങ്ങനെ ചെയ്തോ? എന്നാല്‍ ചെയ്തതോ? കാര്‍ത്തികേയന്‍ മന്ത്രി കാണിച്ച അഴിമതി വഴിയിലൂടെ കരാര്‍ നടപ്പാക്കി നേട്ടങ്ങള്‍ കൊയ്യാന്‍ ശ്രമിച്ചു. അങ്ങനെ കാര്‍ത്തികേയന്റെ സ്ഥാനത്ത് പിണറായി പ്രതിയായി. തുടങ്ങി വെച്ച കാര്‍ത്തികേയനെതിരെ തെളിവ് കിട്ടിയില്ല. പിണറായിക്ക് എതിരെ തെളിവുണ്ട് എന്ന് സി.ബി.ഐ.പറയുന്നു. അപ്പോള്‍ കേസിനെ എതിര്‍ക്കുന്ന സി.പി.എം.നയം അല്ലേ രാഷ്ട്രീയപ്രേരിതം? ബാലാനന്ദന്‍ പി.ബി.ക്ക് കത്ത് എഴിയിട്ടില്ല എന്ന നിലപാട് മൂലം സി.പി.എം എന്ന പാര്‍ട്ടിയുടെ പ്രതിച്ഛായ എന്തിന് കൊള്ളാം?

kaalidaasan said...

ഫലത്തില്‍ എന്ന വാക്ക് കാളിദാസന്‍ ഉപയോഗിച്ചിരിക്കുന്നതും തര്‍ക്കത്തിലെ തന്ത്രം തന്നെ. ഒന്നും കൊന്ക്രെറ്റെ ആയി പറയാതിരിക്കുക. കാന്‍സര്‍ സെന്ററിനെ ആവശ്യത്തിനനുസരിച്ച് അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായും, വിസ്മയ പാര്‍ക്ക് പോലെയും തരാതരം പോലെ വാദിച്ച് ജയിച്ചെന്ന് സ്വയം വിശ്വസിക്കാം എന്നു മാത്രം.

ഫലത്തില്‍ (in effect in English) എന്ന വാക്കുപയോഗിച്ചിരിക്കുന്നതില്‍ ഒരു തന്ത്രവുമില്ല. തന്ത്രം മാത്രം മനസില്‍ കൊണ്ടു നടക്കുന്നവര്‍ക് അത് തന്ത്രമായി തോന്നാം . ഭരണ നിര്‍വഹണ സമിതിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സെക്ക്രട്ടറി മാരും ഉണ്ടെന്നതു ശരി. അവരൊന്നും ദൈനംദിന ഭരണത്തില്‍ ഇടപെടില്ല. അതു ചെയ്യാനാണ്, 8 അംഗ എക്സിക്യൂടീവ്. അവരാണ്, കാര്യങ്ങള്‍ കൈ കാര്യം ചെയ്യുക. അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനം തന്നെയാണത്. അതിന്റെ കണക്കുകള്‍ ഓഡിറ്റര്‍ക്ക് പരിശോധിക്കാം . വാദിച്ചു ജയിക്കാന്‍ വേണ്ടി ഞാന്‍ കണ്ടുപിടിച്ചതല്ല ഫലത്തില്‍ എന്ന വാക്കു. വിസ്മയ പാര്‍ക്കുപോലെ എന്നതും, ഫലത്തില്‍ വിസ്മയ പാര്‍ക്ക് പോലെ എന്നതും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. അത് മനസിലാക്കേണ്ടവര്‍ക്കൊക്കെ മനസിലായി. മനസിലാക്കണമെന്നാഗ്രഹമില്ലാത്തവര്‍ മനസിലാക്കണമെന്നില്ല.

kaalidaasan said...

പ്രിയ അങ്കിള്‍,

ലിങ്ക് ചോദിച്ചത് കാളിദാസനോടായിരുന്നു. സി.എ.ജി റിപ്പോര്‍ട്ടില്‍ പിണറായി ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണം എന്നു പറഞ്ഞതായി എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞത് വായിച്ചുകാണുമല്ലോ. അത് വാസ്തവവിരുദ്ധമല്ലേ? ഇല്ലാത്ത ആധികാരികത തന്റെ വാക്കുകള്‍ക്ക് നല്‍കാന്‍ സി.എ.ജിയെയും -സിബിഐയും- കോട്ട് ചെയ്യുന്നതല്ലേ അത്?


ഭാവനയില്‍ നിന്നും എഴുതുന്നതിനു ഞാന്‍ മറുപടി പറയേണ്ട അവശ്യമില്ല. സി ബി ഐ യോ സി എ ജിയോ റിപ്പോര്‍ട്ട് ചെയ്താതായി ഞാന്‍ എഴുതിയിട്ടില്ല. ഞാന്‍ എഴുതിയത് ഇതാണ്.


വൈദ്യുതിയും കാന്‍സറുമായുള്ള ബന്ധത്തെ ചോദ്യം ചെയ്യുകയും നവീകരണ പദ്ധതിയെ എതിര്‍ക്കുകയും ചെയ്ത ധന പ്രിന്‍സിപ്പല്‍ സെക്രട്ടറി വരദാചാരിയുടെ തല പരിശോധിപ്പിക്കണമെന്നു പിണറായി പ്രതികരിക്കുകയുണ്ടായി.

മേല്‍ പറഞ്ഞ വിഷയം ആദ്യമായി പറഞ്ഞതാരാണെന്നും അത് എങ്ങിനെ ചര്‍ച്ചാ വിഷയമായെന്നും അങ്കിള്‍ വിശദമായിത്തന്നെ എഴുതിയിട്ടുണ്ട്.

ലാവലിന്‍ കരാര്‍ വിവാദമായത് മൂന്നു നാലു വര്‍ഷം മുമ്പാണ്. അന്ന് ഇക്കാര്യങ്ങള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇനി സി ബി ഐയുടേയോ സി എ ജിയുടെയോ ലിങ്കില്‍ കൂടിയേ വിശ്വസിക്കൂ എന്നു വാശിയുള്ളവര്‍ വിശ്വസിക്കണമെന്നില്ല. ആദ്യം സി എ ജിയുടെ ലഭ്യമായ ലിങ്കില്‍ പറഞ്ഞ കാര്യങ്ങളൊക്കെ വിശ്വസിക്കാന്‍ പഠിക്ക്.

അങ്കിള്‍ said...

പ്രീയ ജിനേഷേ,

താങ്കളുടെ കമന്റില്‍ ഇങ്ങനെയൊരു ഭാഗവും കണ്ടു:
“ഇവിടെ ചില അമ്മാവന്മാരുടെ കുളിയാണ്ടറടി കേട്ടിട്ട് ഇതുവരെ തോന്നിയത് ഈ മലബാര്‍ ക്യാന്‍സര്‍ സെന്റരെന്ന് പറയുന്നത് സുലൈമാന്‍ റാവുത്തരും കണ്ണമ്പള്ളീം സ്രാങ്കും കൂടി ഭരിക്കുന്ന ഏതോ വിയറ്റ്നാം കോളനിയാണെന്നാണ്.“

മലബാര്‍ ക്യാന്‍സര്‍ ആശുപത്രിയിലെ കണക്കുകള്‍ സി.ഏ.ജിക്ക് പരിശോധിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ എവിടെയാണ്‍ എഴുതികണ്ടത്? ആദ്യമൊക്കെ ഞാന്‍ കരുതിയത് ആ ആശുപത്രി ആരോഗ്യ വകുപ്പിന്റെ കീഴിലായിരിക്കുമെന്നാണ്. പിന്നെയാണ് അത് ഉര്‍ജ്ജവകുപ്പിന്റെ കീഴിലുള്ള ഒരു സൊസൈറ്റിയാണെന്ന് മനസ്സിലായത്. അങ്ങനെ മനസ്സിലാക്കിയതിനു മുമ്പും പിമ്പും ആ അശുപത്രിയുടെ കണക്കുകള്‍ സി.ഏ.ജി ക്ക് പരിശോധിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ പറഞ്ഞതായിട്ടോര്‍മ്മിക്കുന്നില്ല.

കേരള സര്‍ക്കാരിന്റെ ബജറ്റിലൂടെ ഒരു രൂപയെങ്കിലും മലബാര്‍ ആശുപത്രിക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ ആ രൂപ ചെലവാക്കിയതിന്റെ കണക്ക് ആവശ്യപ്പെടാന്‍ ഭരണഘടന സി.ഏ.ജി.ക്ക് അവകാശം നല്‍കുന്നു. എന്നു വച്ച് ആവശ്യപ്പെട്ട രേഖകള്‍ തന്നില്ലെങ്കില്‍ പിടിച്ചെടുക്കണമെങ്കില്‍ പോലീസിനെകൊണ്ടേ കഴിയൂ. സി.ഏ.ജി ക്ക് കഴിയില്ല.

ഈ അറിവ് എനിക്കുണ്ടായത് ഇന്നോ ഇന്നലയോ അല്ല. വര്‍ഷങ്ങളോളം പഴക്കമുണ്ടതിനു.

ഇവിടെ മലബാര്‍ ക്യാസര്‍ ആശുപത്രിയിലെ കണക്കുകള്‍ സി.ഏ.ജി പരിശോധിച്ചിട്ടില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വൈദ്യുതി ബോര്‍ഡില്‍ സൂക്ഷിക്കുന്ന ലാവലിനുമായുള്ള കരാര്‍ ഫയലുകളില്‍ നിന്നാണ് ക്യാസര്‍ ആശുപത്രിക്ക് ലഭിച്ച / ലഭിക്കേണ്ടുന്ന സഹായധനത്തിന്റെ കാര്യങ്ങള്‍ സി.ഏ.ജി ക്ക് മനസിലാകുന്നത്. അതാണ് തന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതും.

ടെക്നിക്കലീസ് ഒരു സ്വകാര്യസ്ഥാപനമാണ്. അവിടെ സി.ഏ.ജി.ക്ക് പ്രവേശനമില്ലെന്നു തന്നെയാണ് ഇപ്പോഴും എന്റെ വിശ്വാസം.

വാക്‍സാമര്‍ത്ഥ്യമുള്ളതുകൊണ്ട് ആ കഴിവിനെ താങ്കള്‍ക്ക് എങ്ങനെയും (ദുരു)ഉപയോഗപ്പെടുത്താം. എനിക്ക് വസ്തുതാപരമായേ വാദിക്കാനറിയൂ. ഏതായാലും എന്റെ ഭാഗം ഞാന്‍ പറഞ്ഞു. ഇനി താങ്കളാണ് ഞാന്‍ എവിടെയാണ് മലബാര്‍ ആശുപത്രിയിലെ കണക്കുകള്‍ സി.ഏ.ജി.ക്ക് പരിശോധിക്കാന്‍ കഴിയില്ലെന്ന്‌ പറഞ്ഞതെന്നു വിശദമാക്കുമല്ലോ?

Anonymous said...

ക്ഷമിക്കണം കാളിദാസന്‍. താങ്കള്‍ പറഞ്ഞത് അത് പോലെ പേസ്റ്റ് ചെയ്യുന്നു.

മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം ഒരു വൈദ്യുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്, നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന്, ഒരു ഉദ്യോഗസ്ഥന്‍ അഭിപ്രയപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ തല പരിശോധിക്കണമെന്നാണ്, പിണറായി ഫയലില്‍ രേഖപ്പെടുത്തിയതെന്നാണ്, സി എ ജി റിപ്പോര്‍ ട്ട് ചെയ്തത്. ഇതില്‍ ആരാണ്, തെറ്റുകാരന്‍ ? നിയമവിരുദ്ധത ചൂണ്ടികാണിച്ച ഉദ്യോഗസ്ഥനോ അതിനെ പരിഹസിച്ച പിണറായിയോ?

അതിന്റെ ലിങ്ക്

കൂടുതലൊന്നും ഇക്കാര്യത്തില്‍ പറയാനില്ല. വായിക്കുന്നവര്‍ തീരുമാനിക്കുക.

kaalidaasan said...

സി ബി ഐയുടെ കുറ്റപത്രം ഇന്‍ഡ്യാവിഷന്‍ വിശദമായി ചര്‍ച്ച ചെയ്യുന്നു.

വരദചാരിയുടെ തല പരിശോധിക്കേണ്ടതാണെന്നു പിണറായി ഫയലില്‍ എഴുതിയതെന്തിനാണെന്നു സി ബി ഐ ചോദിച്ചതിനു, അത് ലാവലിന്‍ കരാറിനെ സം ബന്ധിച്ചല്ല, സഹകരണവകുപ്പിനേ സം ബന്ധിച്ച മറ്റൊരു ഫയലിലാണെന്ന് , പിണറായി പറഞ്ഞു. ഇനിയും വിശദമായി അറിയണമെങ്കില്‍ കേസ് കോടതിയില്‍ വരുമ്പോള്‍ മനസിലാക്കാം .

വായനക്കര്‍ക്ക് ഇന്‍ഡ്യവിഷന്‍ കണ്ട് മനസിലാക്കാം .

ജിവി/JiVi said...

ചര്‍ച്ച ഈ രീതിയില്‍ അവസാനിക്കപ്പെടരുതല്ലോ. ഒന്ന് സംഗ്രഹിക്കാന്‍ ശ്രമിക്കാം.

1. ബാലാനന്ദന്‍ കമ്മിറ്റി ഈ പദ്ധതി നടത്തിപ്പിനെക്കുറിച്ച് നടത്തിയ ശുപാര്‍ശകള്‍ നിരസിക്കപ്പെട്ടതിന്റെ ഉത്തരവാദിത്തം പിണറായിക്ക് മാത്രമല്ല. അത് നിരസിച്ചത് തെറ്റായ ഒരു തീരുമാനമെന്ന് പറയാന്‍ കഴിയില്ല.

2. PSP നവീകരണപദ്ധതി ഖജനാവിന് 374കോടി രൂപയുടെ നഷ്ടം ഉണ്ടാക്കി എന്ന വാദം ശരിയല്ല.

3. കരാര്‍ നല്‍കിയതില്‍ ചട്ടലംഘനം നടന്നിട്ടുണ്ട് എന്ന് കരാര്‍ രേഖകള്‍ വായിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍ നിയമസഭയില്‍ കാര്‍ത്തികേയന്‍ നടത്തിയ പ്രസ്താവന അക്കാര്യത്തില്‍ സംശയമുണ്ടാക്കുന്നു. പദ്മരാജന്‍ ഒപ്പിട്ട ധാരണാപത്രവും(സാമ്പത്തിക കരാര്‍) അന്ന് നിലവിലുണ്ടായിരുന്ന MoU മാര്‍ഗ്ഗത്തില്‍ പ്രൊജക്റ്റുകള്‍ നല്‍കുന്ന രീതിയെക്കുറിച്ചും കൂടുതലറിഞ്ഞാലേ സംശയം ദൂരീകരിക്കാനാവൂ.

4.കാന്‍സര്‍ ആശുപത്രിക്കുള്ള സഹായധനം മുഖ്യകരാറിന്റെ ഭാഗമാക്കാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ ചെയ്യാത്തതുകൊണ്ടാണ് ആ ഗ്രാന്റ് കിട്ടാതെ പോയത് എന്ന വാദം ശരിയല്ല.

5. കാന്‍സര്‍ ആശുപത്രിയെക്കുറിച്ചും ടെക്ക്നിക്കാലിയക്കുറിച്ചും ആരോപിക്കപ്പെടുന്ന ദുരൂഹതകള്‍ അസ്ഥാനത്താണ്.

6. കാന്‍സര്‍ ആശുപത്രിക്കുള്ള ഗ്രാന്റ് മറ്റേതെങ്കിലും കൈകളില്‍ എത്തിയതായി കരുതാനാവില്ല.

Anonymous said...

ജീവി ഉപസംഹരിച്ചു. സി.ബി.ഐ.കുറ്റപത്രം പിന്‍‌വലിക്കുക!

ലാവലിന്‍ സലാം!!

അങ്കിള്‍ said...

ഞാന്‍ മാത്രം എന്തിനിവിടെ ഒരു ഓഫ് അടിക്കാതിരിക്കണം.

പിണറായിയെ കുറ്റപ്പെടുത്താന്‍ മടിക്കുന്നവര്‍ ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു രേഖ കൂടി ഒന്നു വായിച്ചിരിക്കുന്നത് നന്നായിരിക്കും. വൈദ്യുതി ബോര്‍ഡുകളെ വിഭജിക്കണമെന്ന് കേന്ദ്രത്തില്‍ നിയമം പാസ്സാക്കിയതെന്തിനെന്ന് ഇപ്പോള്‍ വ്യക്തമാകുന്നു. പോളിറ്റ് ബ്യൂറോ ഇതൊക്കെ മനസ്സിലാക്കിയായിരിക്കണം അന്നുമുതലേ വിഭജനത്തിനെ എതിര്‍ത്തിരുന്നത്. പക്ഷേ, കേരളത്തിലെ ഇടത് നേതാക്കള്‍ക്കത് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നു.

ഓഫിനു ക്ഷമ.

Anonymous said...

രേഖ വായിച്ചു.അങ്കിള്‍ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല.

1997 ജനുവരി എട്ടിലെ ആ രേഖയില്‍ പറയുന്നത് ഇന്ത്യാസര്‍ക്കാരും കനഡ സര്‍ക്കാരും തമ്മില്‍ ഒരു Joint Ministerial Committee ഉണ്ടാക്കിയതിനെക്കുറിച്ചല്ലേ? അതിലെ അംഗങ്ങള്‍ ആരൊക്കെ എന്ന് ശ്രദ്ധിച്ചുകാണുമല്ലോ.

An Energy Infrastructure Services Project, in which Montreal-based SNC Lavalin will assist in improving energy systems planning and environmental management at the Electricity Board in the Indian state of Kerala, and possibly neighbouring states, so as to prepare the utility for privatization. The privatization of power generation, transmission and distribution activities of state electricity boards is a vital part of India's economic liberalization program. CIDA will contribute $13.8 million to the project over five years.

അത് കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നടപടികളുടെ ഭാഗമായാണെന്നല്ലെ ആ രേഖ വായിച്ചാല്‍ മനസ്സിലാകുന്നത്. അന്ന് കേന്ദ്രം ഭരിച്ചിരുന്നത് ആരായിരുന്നു എന്ന് നോക്കുക. അവരുടെ നയങ്ങള്‍ എന്തായിരുന്നു, അത് നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നത് എങ്ങനെ അതൊക്കെയല്ലേ വിമര്‍ശിക്കപ്പെടേണ്ടത്? കേരളം ഒരു സംസ്ഥാനം മാത്രമാണെന്ന് പറയേണ്ടതില്ലല്ലോ. അധികാരങ്ങള്‍ കുറവും. സ്വയം തീരുമാനമെടുക്കാനാകാത്തതും കേന്ദ്രം പറഞ്ഞാല്‍ അനുസരിക്കേണ്ടതുമായ കാര്യങ്ങള്‍ അനവധിയും.

പിണറായി അന്ന് കേരളത്തിലെ പവര്‍ മിനിസ്റ്റര്‍ ആയിരുന്നതുകൊണ്ട് കേന്ദ്രം ഉണ്ടാക്കിയ കമ്മിറ്റിക്കും അതിന്റെ ഭാഗമായ നടപടികള്‍ക്കും അദ്ദേഹത്തെയാണോ കുറ്റപ്പെടുത്തേണ്ടത്? കേന്ദ്രത്തെ വെറുതെ വിടാം അല്ലേ?

kaalidaasan said...

ജി വി,

ബാലാനന്ദന്‍ കമ്മിറ്റി ഈ പദ്ധതി നടത്തിപ്പിനെക്കുറിച്ച് നടത്തിയ ശുപാര്‍ശകള്‍ നിരസിക്കപ്പെട്ടതിന്റെ ഉത്തരവാദിത്തം പിണറായിക്ക് മാത്രമാണെന്നാരും പറഞ്ഞില്ല. അതു പാര്‍ട്ടി തീരുമാനമായിരുന്നു. പാര്‍ട്ടി തീരുമാനിച്ചത്, ലാവലിന്‍ കരാര്‍ മെച്ചമാണെന്നുള്ള പിണറായി വിജയന്റെ അഭിപ്രയത്തിലൂന്നിയും ആയിരുന്നു. പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട ഒരു മന്ത്രി പറഞ്ഞത് പാര്‍ട്ടി കേട്ടു. ലാവലിന്‍ കരാര്‍ പരാജയമായതു കൊണ്ട് , അതിലുണ്ടായ നഷ്ടത്തിന്റെ
ഉത്തരവാദിത്തം മുഴുവന്‍ പിണറായിക്കാണ്. ബാലനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയാനുള്ള കാരണം പിണറായി തന്നെയണ്.

നവീകരണപദ്ധതി പ്രകാരം ചെലവഴിച്ച 374കോടി രൂപ പാഴയിപ്പോയി . അതു ചെലവാക്കിയില്ലായിരുന്നെങ്കിലും , ഇന്നത്തെ നിലയില്‍ വൈദ്യുതി ഉണ്ടാക്കാന്‍ പറ്റുമായിരുനു. അത് കൊണ്ട് അത് ഖജനാവിന് നഷ്ടം തന്നെയാണ്.

ധരണാപത്രം ഒരിക്കലും നിയമപരമായി ആരേയും ബന്ധിക്കുന്ന ഒരു രേഖയല്ല. അത് ഒരിടത്തും ചോദ്യം ചെയ്യാനുമാവില്ല. ഒരു കോടതിയും അതിനു വില കല്‍പ്പികില്ല. ധാരണാപത്രം ഒരേകദേശ രൂപരേഖമാത്രമാണ്. കാര്‍ത്തികേയന്‍ ഒപ്പിട്ട കണ്‍സള്‍ട്ടന്‍സി കരാറാണ്, ഏത് ധാരണാപത്രത്തേക്കാളും നിയമ പരമായി വിലയുള്ളത്. എം ഒ യു മാര്‍ഗ്ഗത്തില്‍ പ്രൊജക്റ്റുകള്‍ നല്‍കുക എനത് ഒരു നിയമൊന്നുമല്ല. ഒരു നയം മാത്രം . യു ഡി എഫ് അതു പിന്തുടര്‍ന്നു എന്നു കരുതി , എല്‍ ഡി എഫ് അത് പിന്തുടരണമെന്ന് വിവക്ഷയുമില്ല.

കാന്‍സര്‍ ആശുപത്രിക്കുള്ള സഹായധനം മുഖ്യകരാറിന്റെ ഭാഗമാക്കാന്‍ കഴിയുമായിരുന്നില്ലെങ്കില്‍ , പിന്നെ അത് എന്തിനു ഈ കരാറിന്റെ ഭാഗമായി നടപ്പിലാക്കി? അതാണ്, പ്രസക്തമയ ചോദ്യം . പിണറായി വിജയന്‍ ബുദ്ധിമാനായതു കൊണ്ടാണത് ചെയ്തത്. അതു നിലവിലുള്ള നിയമത്തിന്റെ ലംഘനമാകുമെന്ന് പറഞ്ഞ ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണമെന്ന്, ഒരാവേശത്തിനു പറഞ്ഞെങ്കിലും , അത് പിണറായി ഉള്‍ക്കൊണ്ടു. അതു കോണ്ട് കുശലപൂര്‍വം അത് കരാറിന്റെ ഭഗമാക്കിയില്ല. ആക്കിയിരുന്നെകില്‍ അത് നിയമത്തിന്റെ ലംഘനമാകുമായിരുന്നു. എളുപം പിടിക്കപ്പെട്ടേണെ. ഇപ്പോള്‍ സി ബി ഐയോട് പറഞ്ഞപോലെ, ഉത്തരവാദിത്തം ഉദ്യോഗസ്ഥന്മാരില്‍ കെട്ടി വക്കാനാവില്ലായിരുന്നു.

ധാരണാപത്രം എന്ന ഒരു രേഖയില്‍ അത് ഒതുക്കി.
എന്തൊകൊണ്ട് അതിനു വേണ്ടി വേറൊരു കരാര്‍ എഴുതിഉണ്ടാക്കിയില്ല? അങ്ങനെ ഒരു കരാര്‍ എഴുതി ഒപ്പിട്ടില്ല എന്നതാണ്, പിണറായിയുടെ പാളിച്ച. അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ലാവലിനുമായി വൈദ്യുതി കരാറൊപ്പിട്ട പിണറായിയുടെ ബാധ്യത ആയിരുന്നു ക്യാന്‍സര്‍ സെന്ററിന്റെ കരാറും ഒപ്പിടുക എന്നത്.

ക്യാന്‍സര്‍ ആശുപത്രിയെക്കുറിച്ചും ടെക്ക്നിക്കാലിയക്കുറിച്ചും ആരോപിക്കപ്പെടുന്ന ദുരൂഹതകള്‍ അസ്ഥാനത്തല്ല. പ്രസക്തമാണ്. ആശുപത്രി ആരോഗ്യവകുപ്പിന്റെ കീഴിലാക്കിയില്ല എന്നത് ആദ്യത്തെ ദുരൂഹത. സര്‍ക്കാ‍രിന്റെ മേല്‍ നോട്ടത്തില്‍ അതിന്റെ പണി നടത്തിയില്ല എന്നത് രണ്ടാമത്തെ ദുരൂഹത. ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് നേരിട്ട് , ധനസഹായം ചെന്നു എന്നത് മൂന്നാമത്തെ ദുരൂഹത. ലാവലിന്‍ ബാക്കി പണം നലല്‍കാന്‍ ബാധ്യതയില്ല എന്നു പറയുന്നത് നാലാമത്തെ ദുരൂഹത. ആ പണം വേറെ ഏതെങ്കിലും വഴിയിലൂടെ തിരിച്ചു വിട്ടിട്ടുണ്ടോ എന്നത് അഞ്ചാമത്തെ ദുരൂഹത. പണം മറ്റേതെങ്കിലും കൈകളില്‍ എത്തിയിട്ടില്ല എന്നു തെളിയിക്കപ്പെടുന്നതു വരെ , ആ സാധ്യത തള്ളിക്കളയാനാവില്ല. അത് ലാവലിനും ടെക്നിക്കാലിയക്കുമേ പറയാന്‍ കഴിയൂ.

ജിവി/JiVi said...

വിയറ്റ്നാം കോളനി ഈ കമന്റുകളില്‍ തന്നെ പരാമര്‍ശിക്കപ്പെട്ട സിനിമയാണല്ലോ.

അതിലെ ഒരു രംഗം ഓര്‍ത്തെടുക്കാം.

കോളനിവാസികളെ ഒഴിപ്പിച്ചെടുക്കല്‍ ദൌത്യവുമായി എത്തുന്ന മോഹന്‍ലാലും ഇന്നസെന്റും ശങ്കരാടിയെ കണ്ടുമുട്ടുന്ന രംഗം. ഒഴിപ്പിച്ചെടുക്കാനുള്ള രേഖ തന്റെ കൈവശമുണ്ടെന്ന് ശങ്കരാടി. ആകാംക്ഷാപൂര്‍വ്വം ആ രേഖക്കായി നില്‍ക്കുന്ന രണ്ടുപേര്‍ക്കും നേരെ തന്റെ കൈത്തലം കാട്ടി ഇതാ ആ രേഖ എന്ന് പ്രഖ്യാപിക്കുന്ന ശങ്കരാടി.

പിണറായിയെ കുറ്റവാളിയാക്കല്‍ ദൌത്യവുമായി ഇറങ്ങിയിരിക്കയാണ് അങ്കിളും കെ പി എസും....

കണ്ടുമുട്ടുന്നു ഒരു ഉഗ്രന്‍ കക്ഷിയെ: snclavlin.blogspot.com

കക്ഷി നീട്ടിയ രേഖ കണ്ടില്ലേ!!!

കൊടു കൈ!!!

അങ്കിള്‍ said...

പ്രീയ അനോണി,
ഞാന്‍ കാണിച്ച ലിങ്കും പിണറായിയുമായി ബന്ധമേ ഇല്ല. അതു കൊണ്ടാണല്ലോ ഓഫ് എന്ന് ആദ്യമേ പറഞ്ഞെഴുതിയത്.

അതില്‍ ഞാന്‍ കണ്ടത് ഇതാണ്. ഇന്‍ഡ്യയിലുള്ള വൈദ്യുതി ബോര്‍ഡുകളെ പലവിഭാഗങ്ങളാക്കി തിരിച്ച് വെവ്വേറെ കമ്പനികളാക്കണമെന്ന് നിര്‍ബന്ധമാക്കികൊണ്ടുള്ള ഒരു നിയമം കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയിരുന്നു. തീര്‍ച്ചയായിട്ടും കാനഡാക്കാരുടെ ഈ സഹായത്തെ കണ്ടുകൊണ്ടായിരിക്കണം അത് ചെയ്തത്. അവിടെ നമ്മുടെ സംസ്ഥാനം വരുന്നില്ല.

പിന്നെ കേന്ദ്രം പാസ്സാക്കിയ ആ നിയമം ഇടതു പക്ഷ തൊഴിലാളികള്‍ നഖശിഖാന്തം എതിര്‍ത്തതു കൊണ്ടല്ലേ പിന്നീട് ഇവിടെ കെ.എസ്.ഇ.ബി യെ പലകമ്പനികളാക്കി വിഭജിക്കുന്നു എന്ന് കേള്‍ക്കുമ്പോഴെല്ലാം സമരം ചെയ്തത്. എന്തു മാത്രം സമരകോലാഹലം ഇതിന്റെ പേരില്‍ നാം കണ്ടു.

ഒരു ഇടതു പക്ഷ മന്ത്രി SNC lavalin മായി നടത്തിയ ചര്‍ച്ചയുടെ മിനുട്ട്സ് രേഖപ്പെടുത്തിയിരിക്കുന്നത് വായിച്ചില്ലേ. അതില്‍ കേ.ഏസ്.ഇ.ബിയെ വിഭജിക്കാന്‍ തയ്യാറെന്ന് നമ്മുടെ മന്ത്രി സമ്മതിച്ചതായും കാണുന്നു. മാത്രമല്ല് അതിനു വേണ്ടിയുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു എന്ന് ബോധ്യപ്പെടുത്താനായി ലാവലിനുമായുള്ള കരാറില്‍ കെ.എസ്സ്.ഇ. ബി യെ ഇന്‍ഡ്യന്‍ കമ്പനി നിയമപ്രകാരം ഉണ്ടാക്കിയതാണന്നുവരെ “ടൈപ്പിംഗ് മിസ്റ്റേക്കായി” അടിച്ചു വിട്ടിരിക്കുന്നു. KSEB ഒരു കമ്പനിയല്ലാ, ഒരു സ്റ്റാട്ട്യൂട്ടറി ഓര്‍ഗനൈസേഷനാണെന്ന് മന്ത്രിക്കോ, കൂടെപ്പോയവര്‍ക്കോ അറിവില്ലായിരുന്നോ.

ഇതൊക്കെ ഒന്നു ഓര്‍മ്മിച്ചെടുക്കുകയായിരുന്നു ആ ലിങ്ക് തന്നതിന്റെ ഉദ്ദേശം. ഇവിടെ അതിനു പ്രാധാന്യം കൊടുക്കണ്ട.

പ്രീയ ജി.വി.,

അവസാനം ഞാനും കെ.പി.എസ്സൂം മാത്രം കുറ്റക്കാര്‍. എന്തിനു കെ.പി.എസ്സിനെ കൂടി ചേര്‍ത്തു? എനിക്ക് മാത്രം ചാര്‍ത്തിത്തരു ആ കുറ്റപത്രം.

ഇനി ഒരു കാര്യം കൂടി. ഒരു കാര്യം മാത്രം നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്തില്ലെന്നു തോന്നുന്നു. മന്ത്രി കാര്‍ത്തികേയന്‍ തുടങ്ങിവച്ച് MOU വിലും ദുരൂഹതയുണ്ടെന്ന് സി.ബി.ഐ കുറ്റപ്പെടുത്തിയിട്ടുണ്ട്.

സൂരജ് എഴുതിയതുപോലെ പല രേഖകളും വായിച്ച് നമ്മളുടെ ഊഹങ്ങളാണല്ലോ ഇവിടെ കൂടുതലും എഴുതി പിടിപ്പിച്ചിട്ടുള്ളത്. എന്റെ കാര്യമാണെങ്കില്‍ ഉമേഷ് പലപ്പോഴും പറഞ്ഞിട്ടുണ്ട് ഞാന്‍ ഊഹകച്ചവടത്തില്‍ തല്പരനാണെന്നു. അതു കൊണ്ട് മന്ത്രി കാര്‍ത്തികേയന്റെ കാര്യത്തിലും എന്റെ ഊഹം ഇവിടെ രേഖപ്പെടുത്തട്ടേ:

SNC lavalin നെ തെരഞ്ഞെടുക്കാന്‍ ഒരു നടപടിക്രമവും പാലിച്ചതായി ഞാന്‍ വായിച്ചില്ല. മന്ത്രി അവരുമായി അങ്ങ് MOU ഒപ്പിട്ടു. ഇതു ക്രമവിരുദ്ധമാണ്.

രണ്ടാമത്, ആ കരാറില്‍ ഒരു annexure B ഉണ്ടായിരുന്നു. അതിലാണ് പദ്ധതിക്ക് വേണ്ടിവരുന്ന യന്ത്രസാമഗ്രികളുടെ വില നിശ്ചയിച്ചിരുന്നത്. ഇത് എങ്ങനെ നിശ്ചയിച്ചു. SNC lavalin അങ്ങു നിശ്ചയിച്ചു. അതും ക്രമവിരുദ്ധമല്ലേ.

ഇതാണ്‍് എന്റെ ഊഹങ്ങള്‍

ഏതാണ്ട് ഈ വിഷയത്തില്‍ വരാവുന്ന എല്ലാ കാര്യങ്ങളും ഇവിടെ ചര്‍ച്ച ചെയ്തെന്നു തോന്നുന്നു. സി.ബി.ഐ യുടെ കുറ്റപത്രവും വെളിയില്‍ വന്നു. ആ കുറ്റപത്രവും കൂടി ഇവിടെ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ നമുക്ക് ഇവിടെ ഈ പോസ്റ്റിനെപറ്റിയുള്ള ചര്‍ച്ച അവസാനിപ്പിക്കാമെന്ന് തോന്നുന്നു.

keralafarmer said...

ലാവ്‌ലിന്‍: കളഞ്ഞുകുളിച്ചതു മൂന്ന്‌ പുതിയ പദ്ധതികള്‍ക്കുള്ള പണം
പത്തനംതിട്ട: മൂന്നു പുതിയ ജലവൈദ്യുത പദ്ധതികള്‍ സ്‌ഥാപിക്കാന്‍ ആവശ്യമായ പണം ലാവ്‌ലിന്‍ കരാറിലൂടെ വൈദ്യുതി ബോര്‍ഡ്‌ നഷ്‌ടപ്പെടുത്തിയതായി സി.ബി.ഐ. യന്ത്രോപകരണങ്ങള്‍ക്കു മുടക്കിയതിനേക്കാള്‍ കൂടുതല്‍ തുക മറ്റു ജോലികള്‍ക്കായി ലാവ്‌ലിന്‌ നല്‍കിയതായും സി.ബി.ഐ.

ബോര്‍ഡിന്റെ കണക്കുപ്രകാരം ലാവ്‌ലിനില്‍നിന്നും യന്ത്രോപകരണങ്ങള്‍ വാങ്ങിയ ഇനത്തില്‍ പള്ളിവാസലിനു മുടക്കിയത്‌ 55.53 കോടി. ചെങ്കുളം - 77.63 കോടി, പന്നിയാര്‍- 25.12 കോടി. മൊത്തം 158.28 കോടി.

മൂന്നു പദ്ധതികളുടേയും നവീകരണം 389.99 കോടി രൂപയ്‌ക്കു പൂര്‍ത്തിയായപ്പോള്‍ ഉപകരണങ്ങള്‍ക്കു മാത്രം ചെലവായതു 41 ശതമാനം. ശേഷിച്ചത്‌ നിര്‍മാണ ജോലികള്‍ക്കു വിനിയോഗിച്ചുവെന്ന അവകാശവാദം അവിശ്വസനീയമാണ്‌.

പ്രതികള്‍ ചേര്‍ന്ന്‌ ലാവ്‌ലിന്‌ അമിതലാഭം ഉണ്ടാക്കാന്‍ കണക്കുകള്‍ മനഃപൂര്‍വം പെരുപ്പിച്ച്‌ കാട്ടിയെന്നാണ്‌ ഇതു സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടിന്റെ 64-ാം പേജില്‍ സി.ബി.ഐ. വിലയിരുത്തുന്നു.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ ഓഡിറ്റ്‌ റിവ്യൂ റിപ്പോര്‍ട്ട്‌ അവലോകനം ചെയ്‌ത ശേഷമാണ്‌ ആകെ 115 മെഗാവാട്ട്‌ ശേഷിവരുന്ന മൂന്ന്‌ പുതിയ ജലവൈദ്യുത പദ്ധതികള്‍ക്കാവശ്യമായ പണം വൈദ്യുതി ബോര്‍ഡ്‌ നഷ്‌ടപ്പെടുത്തിയെന്ന്‌ സി.ബി.ഐ സമര്‍ത്ഥിക്കുന്നത്‌.

പ്രിന്‍സിപ്പല്‍ അക്കൗണ്ട്‌സ് ജനറല്‍ ഓഫീസിലെ ഓഡിറ്റ്‌ ഓഫീസര്‍ ആയിരുന്ന പി.എസ്‌. അരവിന്ദാക്ഷന്‍ നടത്തിയ പഠനത്തില്‍ 1992 മുതല്‍ 2003 വരെ രാജ്യത്തെ വിവിധ വൈദ്യുതബോര്‍ഡുകള്‍ നടത്തിയ പദ്ധതി നവീകരണത്തിനു ചെലവായ തുക ഒരു മെഗാവാട്ടിന്‌ 11 ലക്ഷം മുതല്‍ 2.34 കോടി രൂപ വരെയാണെന്ന്‌ വ്യക്‌തമാക്കുന്നു. ലാവ്‌ലിന്‍ നവീകരണത്തിനു ചെലവായത്‌ മെഗാവാട്ടിന്‌ 3.24 രൂപയാണ്‌.

ബോര്‍ഡ്‌ കരാര്‍ നല്‍കിയത്‌ ലാവ്‌ലിനാണെങ്കിലും 'അല്‍സ്‌റ്റോം കാനഡ' എന്ന മറ്റൊരു കമ്പനിയില്‍നിന്നും അവര്‍ യന്ത്രങ്ങള്‍ വാങ്ങി കെ.എസ്‌.ഇ.ബിക്ക്‌ കൈമാറിയതാണ്‌ കരാര്‍ തുക ഇത്രയേറെ ഉയരാന്‍ കാരണമെന്നും പി.എസ്‌. അരവിന്ദാക്ഷന്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. പല കേസുകളിലും ശാസ്‌ത്രീയമായ നിരീക്ഷണങ്ങളും വിലയിരുത്തലുകളും നടത്തിയാല്‍ മാത്രമേ ലാഭനഷ്‌ടങ്ങളും അഴിമതിയും കണ്ടെത്താന്‍ കഴിയുകയുള്ളുവെങ്കിലും ലാവ്‌ലിന്‍ കേസില്‍ ആര്‍ക്കും പ്രഥമദൃഷ്‌ട്യാതന്നെ ഗൂഡാലോചനയും പിഴവുകളും മനസിലാക്കാന്‍ സാധിക്കുമെന്ന്‌ സി.ബി.ഐ റിപ്പോര്‍ട്ടിന്റെ 68-ാം പേജില്‍ എടുത്തുപറയുന്നു.

പി.എസ്‌.പി. നവീകരണ ജോലികള്‍ നടന്ന 1998-2003ലെ ആഗോള മാനദണ്ഡങ്ങള്‍ പരിശോധിച്ചാല്‍ പുതിയ ഒരു മെഗാവാട്ട്‌ ജലവൈദ്യുതിപദ്ധതി നിര്‍മിക്കാന്‍ വേണ്ടിവരുന്ന ആകെ ചെലവ്‌ നാലു കോടി രൂപ മാത്രമാണെന്ന്‌ മനസിലാക്കാം. നവീകരണത്തിനും ശേഷികൂട്ടലിനും അതിന്റെ 40 ശതമാനം മാത്രമായിരിക്കും ചെലവ്‌.

ഇതിനു വിപരീതമായി ലാവ്‌ലിന്‍ നവീകരണത്തില്‍ ഉണ്ടായത്‌ 80 ശതമാനം ചെലവാണെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഗോള മാനദണ്ഡമനുസരിച്ച്‌ ഒരു മെഗാവാട്ട്‌ പദ്ധതിയുടെ നവീകരണത്തിനു 1.6 കോടി മാത്രം ചെലവാകുമെന്നിരിക്കെ 115.5 മെഗാവാട്ട്‌ പദ്ധതി നവീകരണത്തിനു വേണ്ടിവരുന്ന ചെലവ്‌ 184.80 കോടിയാണ്‌. എന്നാല്‍ ലാവ്‌ലിന്‌ 389.99 കോടി രൂപ നല്‍കിയതോടെ വൈദ്യുതിബോര്‍ഡിനുണ്ടായത്‌ 205.19 കോടിയുടെ നഷ്‌ടമാണെന്ന്‌ സി.ബി.ഐ വിലയിരുത്തുന്നു. നേര്യമംഗലം, കുറ്റ്യാടി അഡീഷണല്‍ എക്‌സ്റ്റന്‍ഷന്‍, പദ്ധതികളുടെ നവീകരണ ജോലികള്‍ പോലും പാഠമാക്കാതെയാണ്‌ പിണറായി വിജയന്‍ ലാവ്‌ലിന്‌ കരാര്‍ നല്‍കിയതെന്ന്‌ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. നേര്യമംഗലം പദ്ധതിക്ക്‌ മെഗാവാട്ടിന്‌ 1.07 കോടിയും കുറ്റ്യാടി അഡീഷണല്‍ എക്‌സ്റ്റന്‍ഷന്‍ പദ്ധതിക്ക്‌ 6 ലക്ഷവുമാണ്‌ ചെലവ്‌. ആഗോള ടെന്‍ഡര്‍ വിളിച്ചായിരുന്നു കരാര്‍ നല്‍കിയത്‌. നേര്യമംഗലം പദ്ധതി നവീകരിച്ചപ്പോള്‍ 15 മെഗാവാട്ടിന്റെ വര്‍ധനയും ഉണ്ടായതായി സി.ബി.ഐ വ്യക്‌തമാക്കി. ലാവ്‌ലിന്‍ കരാര്‍ പരിശോധിച്ചശേഷം സുബൈദാ കമ്മിറ്റി ,97 മേയ്‌ ഏഴിന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ ശബരിഗിരി പദ്ധതിയേക്കാള്‍ 242 ശതമാനം കൂടുതലായിരിക്കും ചെങ്കുളം പദ്ധതിക്ക്‌ ആവശ്യമായി വരുന്ന ചെലവെന്ന്‌ സൂചിപ്പിച്ചിരുന്നു. പള്ളിവാസലിന്‌ 227 ശതമാനവും പന്നിയാറിന്‌ 90 ശതമാനവും അധികചെലവു വരുമെന്ന്‌ ചൂണ്ടിക്കാട്ടിയിട്ടും പദ്ധതിയുമായി മുന്നോട്ടുപോകാന്‍ പിണറായി ശ്രമിച്ചതിനു പിന്നില്‍ നിഗൂഡതയുണ്ട്‌.

ഇന്ത്യയിലെ പ്രമുഖ സ്‌ഥാപനമായ ഭാരത്‌ ഹെവി ഇലക്‌ട്രിക്കല്‍സ്‌ ലിമിറ്റഡിന്‌ (ബി.എച്ച്‌.ഇ.എല്‍) നവീകരണ പദ്ധതികള്‍ കേവലം 123.73 കോടിക്ക്‌ ചെയ്‌തുതീര്‍ക്കാന്‍ കഴിയുമായിരുന്നുവെന്ന്‌ കമ്പനിയുടെ ഹൈഡ്രോ സെയില്‍സ്‌ ആന്‍ഡ്‌ സര്‍വീസ്‌ അസിസ്‌റ്റന്റ്‌ ജനറല്‍ മാനേജര്‍ സി.എല്‍. അഗര്‍വാള്‍ നടത്തിയ വിലയിരുത്തലില്‍ വ്യക്‌തമാകുന്നു. 1996-97-ല്‍ നിലവിലിരുന്ന യന്ത്രസാമഗ്രികളുടെ വിലയാണ്‌ ഇതിനായി കണക്കാക്കിയത്‌. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതി നവീകരണത്തിനായി വരുന്ന യന്ത്രങ്ങളുടെ ചെലവ്‌ 101.23 കോടി മാത്രമാണെന്നു കമ്പനി വെളിപ്പെടുത്തുന്നു. മൂന്നു പദ്ധതികളുടേയും നവീകരണച്ചെലവ്‌ 22.5 കോടി മാത്രമാണ്‌. ആകെ ചെലവ്‌ 123.73 കോടി. ലാവ്‌ലിന്റെ പകുതിയില്‍ താഴെ മാത്രമാണിതെന്ന്‌ വ്യക്‌തമാകുന്നു.

ബാലാനന്ദന്‍ കമ്മിറ്റി ശിപാര്‍ശപ്രകാരം ആവശ്യമുള്ള ഘടകങ്ങളുടെ മാത്രം നവീകരണം നടത്തിയിരുന്നുവെങ്കില്‍ നൂറുകോടി രൂപ ചെലവില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമായിരുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ മാത്രം ലക്ഷ്യമിട്ടാണ്‌ സംസ്‌ഥാനത്തിന്‌ യാതൊരു പ്രയോജനവും ലഭിക്കാത്തവിധം 389.98 കോടി നഷ്‌ടപ്പെടുത്തി ലാവ്‌ലിന്‍ പദ്ധതിക്കു കരാര്‍ നല്‍കാന്‍ പിണറായി തയാറായതെന്ന്‌ സി.ബി.ഐ. കുറ്റപ്പെടുത്തുന്നു.
Courtesy: Mangalam 12-02-09
അങ്കിള്‍ ഈ പോസ്റ്റും കമെന്റുകളും വളരെയധികം നീണ്ടുപോയി. തുടര്‍ക്കഥ പുതിയ പോസ്റ്റാക്കുന്നതല്ലെ നല്ലത്?

kaalidaasan said...

ജി വി ,

വിയറ്റ്നാം കോളനിയിലെയും മായാ ബസാറിലെയും നാലാം കിട തമാശകളൊന്നും പിണറായിയെ രക്ഷിക്കാന്‍ പര്യാപ്തമല്ല.

ലാവലിന്‍ കരാറില്‍ പാളിച്ചകളൊന്നും പറ്റിയിട്ടില്ല എന്നാണല്ലോ, ജി വി പറയുന്നത്. പക്ഷെ പിണറായി പറയുന്നതങ്ങനെയല്ല. സി ബി ഐ കരാറിലെ നിയമലംഘനങ്ങളും പാളിച്ചകളും ചൂണ്ടിക്കാണിച്ചപ്പോള്‍ അവ നിഷേധിക്കുന്നതിനു പകരം , അവയുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരില്‍ കെട്ടിവക്കാനാണദ്ദേഹം ശ്രമിച്ചത്.

Anonymous said...

പ്രിയ അങ്കിള്‍,

“പിണറായിയെ കുറ്റപ്പെടുത്താന്‍ മടിക്കുന്നവര്‍ ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു രേഖ കൂടി ഒന്നു വായിച്ചിരിക്കുന്നത് നന്നായിരിക്കും“ എന്നാണ് അങ്കിളിന്റെ കമന്റ് തുടങ്ങിയത്. പിന്നെ പി.ബി.യെക്കുറിച്ചുള്ള പരാമര്‍ശവും, ചില സൂചനകളും ഒക്കെ അതിലുണ്ട്. ആ ലിന്കിലെ വിവരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ പിണറായിക്ക് ലിങ്കുമായി ബന്ധമില്ല എന്ന്‌ അങ്കിള്‍ പറയുന്നു. അത് മുഖവിലക്ക് എടുക്കുന്നു.

പിന്നെ

“രണ്ടാമത്, ആ കരാറില്‍ ഒരു annexure B ഉണ്ടായിരുന്നു. അതിലാണ് പദ്ധതിക്ക് വേണ്ടിവരുന്ന യന്ത്രസാമഗ്രികളുടെ വില നിശ്ചയിച്ചിരുന്നത്. ഇത് എങ്ങനെ നിശ്ചയിച്ചു. SNC lavalin അങ്ങു നിശ്ചയിച്ചു. അതും ക്രമവിരുദ്ധമല്ലേ.“

ഇത് പറഞ്ഞതിനു വളരെ വളരെ നന്ദി. തോമസ് ഐസക്കും ബേബിയുമൊക്കെ ആവര്‍ത്തിച്ച് പറഞ്ഞിട്ടും അതു മുഖവിലയ്ക്കെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല.

കേരള ഫാര്‍മര്‍ നല്‍കിയ മംഗളം വാര്‍ത്തയിലെ മിക്കവാറും പോയിന്റുകള്‍ക്ക് പി.എം മനോജ് തന്റെ ലേഖനത്തില്‍ ഉത്തരം നല്‍കിയിട്ടുണ്ട്. link

കാളിദാസാ, കോടതിയേക്കാള്‍ വലിയ കോടതിയായി ഇപ്പോള്‍ തന്നെ വിധിക്കാതിരിക്കുക. let our words be soft and sweet, in case we have to swallow them tomorrow എന്നല്ലേ.

ഈ പോസ്റ്റിനു അങ്കിളിനു നന്ദി.

Suraj said...

അങ്കിളിനോട് മാത്രമായി,

ഞാന്‍ പരിഹസിച്ചു എന്ന് അങ്കിള്‍ പറഞ്ഞ ആ കമന്റില്‍ അങ്കിളിന്റെ വാചകം ഇതായിരുന്നു:
...മലബാര്‍ ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടി 98 കോടി തരാമെന്നേറ്റിട്ടുള്ള കാര്യം PSP പദ്ധതിയെ കുറിച്ച് SNC Lavalin നുമായി പിണറായി മന്ത്രി ഉണ്ടാക്കിയ കരാറില്‍ പരാമര്‍ശിക്കാനേ സമ്മതിച്ചില്ല....”

ഇത് ന്യായീകരിക്കാന്‍ ഏതൊക്കെയോ പത്രവാര്‍ത്തകളില്‍ സി.ബി.ഐയുടേതെന്ന് പറഞ്ഞു വന്ന വാചകങ്ങള്‍ അങ്കിള്‍ ഇപ്പോള്‍ ക്വോട്ടുന്നു. എന്നിട്ട് അങ്കിള്‍ തന്നെ ഇങ്ങനെ ഉപസംഹരിക്കുന്നു :

"...അതായത് നവീകരണക്കരാറിന് അംഗീകാരം നേടിയെടുക്കേണ്ട അവസരങ്ങളിലെല്ലാം ഈ 98 കോടിയുടെ കാര്യം എടുത്തുകാട്ടി. എന്നാല്‍ കാന്‍സര്‍ ആശുപത്രിക്കു 98 കോടി നല്‍കാമെന്ന വാഗ്ദാനം കരാറില്‍ ഉള്‍പ്പെടുത്താതിരിക്കാനും നവീകരണത്തെ ഈ ഗ്രാന്റുമായി ബന്ധിപ്പിക്കാതിരിക്കാനും പിണറായി മന്ത്രി ഏറെ കരുതലെടുത്തു എന്നല്ലേ ഇതിനര്‍ത്ഥം."

ഇതില്‍ നവീകരണത്തിനുള്ള അംഗീകാരം നേടുന്നതിനായി ഈ ഗ്രാന്റ് തുകയുടെ അഡ്വാന്റേജ് എല്ലാ കമ്മറ്റിക്കും, കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്‍പിലും മുന്നില്‍ എടുത്തു കാട്ടിയിട്ടുണ്ട് എന്ന് അങ്കിള്‍ പറയുന്നത് സമ്മതിക്കുന്നു - കാരണം അത് നമ്മുടെ മുന്നില്‍ ഇപ്പോള്‍ വെളിച്ചപ്പെട്ടിട്ടുള്ള സി.ഏ.ജി റിപ്പോര്‍ട്ടില്‍ തന്നെ ഉള്ളതാണ്. പക്ഷേ, തരാമെന്നേറ്റ തുകയുടെ കാര്യം കരാറില്‍ “മന്ത്രി പരാമര്‍ശിക്കാനേ സമ്മതിച്ചില്ല” എന്നൊക്കെ പറയണമെങ്കില്‍ അതിനും ഈ ഞായങ്ങളൊന്നും പോരാ.പിണറായി വിജയന്‍ എന്തെങ്കിലും vested interestന്റെ പുറത്ത് അങ്ങനെ “പരാമര്‍ശിക്കുന്ന”തില്‍ നിന്നും ഉദ്യോഗസ്ഥരെയോ അധികാരികളെയോ “തടഞ്ഞു” എന്നു തെളിയിക്കാന്‍ ഇപ്പോഴുള്ള സി.ഏ.ജി രേഖയും കെ.എസ്.ഇ.ബി കരാറും വച്ച് പറയാനാവില്ലല്ലോ.

ഇനി സി.ബി.ഐ തന്നെ അങ്ങനെ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട് എന്ന് കേള്‍ക്കുന്നത് ശരിയാണെങ്കില്‍ പോലും അത് മറുപക്ഷത്തിന്റെ വാദങ്ങളും തെളിവു നിരത്തലുമൊക്കെ കഴിഞ്ഞിട്ട് ഒരു നീതിന്യായവ്യവഹാരത്തിലൂടെ തീര്‍പ്പാകുമ്പൊഴേ പറയാനാവൂ.

അതുവരെ പത്രവാര്‍ത്തകളും സ്ലൈഡ് ഷോകളും വച്ച് ഭാവനയില്‍ വരുന്നതൊക്കെ എഴുതാം. അതിനു ആര്‍ക്കും (അങ്കിളിനും) സ്വാതന്ത്ര്യമുണ്ട്. അതിനെ “ഭാവനാവിലാസം” എന്നു വിളിക്കാനും ബ്ലോഗ് വായിക്കുന്നവര്‍ക്ക് അവകാശമുണ്ട്. That's all !

kaalidaasan said...

കാളിദാസാ, കോടതിയേക്കാള്‍ വലിയ കോടതിയായി ഇപ്പോള്‍ തന്നെ വിധിക്കാതിരിക്കുക.

അനോണീമസേ ആരും അരെയും വിധിച്ചിട്ടില. സി പി എം നേതാക്കള്‍, പിണറായി ഉള്‍പ്പടെ മറ്റു രഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെ എന്നും, അഴിമതികേസില്‍ കുറ്റക്കാര്‍ ആണെന്നാണ്‌ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പിനു മുമ്പ് എം കെ മുനീര്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി കാണിച്ചു എന്ന് നാടു നീളെ പറഞ്ഞു നടന്നു , പിണറായി. ഭരണത്തില്‍ കേറിയിട്ട് അതില്‍ ഒന്നിനേപ്പറ്റി പോലും അവരൊന്നും പിന്നീട് മിണ്ടിയിട്ടും ഇല്ല. കൊടുക്കാന്‍ മാത്രം പഠിച്ചാല്‍ പോര , അത് അതേ നാണയത്തില്‍ തിരിച്ചു കിട്ടുമ്പോള്‍ നേരിടാനും പഠിക്കണം .

കോടതിയേക്കാള്‍ വലിയ കോടതി ഒന്നും ഇല്ല. ലാവലിന്‍ കരാറില്‍ ഗുരുതരമായ വീഴ്ചകളും പാളിച്ചകളും പറ്റിയിട്ടുണ്ട്. ഇപ്പോള്‍ പിണറായി പറയുന്നത് ആ വീഴ്ചകള്‍ ക്കെല്ലാം ഉത്തരവാദികള്‍ ഉദ്യോഗസ്ഥന്‍ മാരാണെന്നാണ്. ആരാണുത്തരവാദി എന്ന് കോടതി മാത്രമേ തീരുമാനിക്കു. പിണറായി വിജയന്‍ തെറ്റുകാരാനാണെന്ന് കണ്ടെത്തിയാലും , ശിക്ഷിക്കപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ല. കാരണം ഇന്‍ ഡ്യയില്‍ അഴിമതിക്ക് രാഷ്ട്രീയക്കാരെ ശിക്ഷിക്കുന്നത് വളരെ വളരെ വിരളമാണ്.

Suraj said...

കഴിഞ്ഞ കമന്റിന്റെ വിഷയത്തില്‍ ഒരു കാര്യം കൂടി അങ്കിളിനോട്. (അങ്കിള്‍ ഇവിടെ ആ എസ്.എന്‍.സി ലാവലിന്‍ ബ്ലോഗ് ലിങ്കിട്ടത് കൊണ്ടു മാത്രം)

അവിടെ KSEB-Lavalin Contractന്റെ ഒറിജിനല്‍ ഷെയര്‍ ചെയ്തിരിക്കുന്നിടത്ത് കണ്ട ഒരു കൌതുകകരമായ കാര്യം :

കാര്‍ത്തികേയന്റെ കാലത്ത് ഉണ്ടാക്കിയതെന്ന് സൂചിപ്പിക്കുന്ന ധാരണയിലെ അനെക്സ്-ബി യുടെ രണ്ടാം പേജില്‍ അന്ന് ലാവലിന്‍ സപ്ലൈ ചെയ്യാം എന്ന് ഏറ്റ സാധനങ്ങളുടെ ഒരു എസ്റ്റിമേറ്റ് വലിയൊരു പട്ടികയായി ചേര്‍ത്തിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ (?) ആ പേജ് ആ സ്ലൈഡ് ഷെയര്‍ ഫയലില്‍ ഒട്ടും വ്യക്തമല്ല. ലാവലിന്‍ ആദ്യം “ക്വോട്ടിയ” ഒരു തുകയും വായിക്കാനേ പറ്റുന്നില്ല ;) അതേ സമയം പിണറായി വിജയന്റെ കാലത്തുണ്ടാക്കിയ കരാറില്‍ Annex-1B (റിവിഷന്‍ 2)യിലെ 6 മുതല്‍ 9 വരെ പേജുകളിലായി സാധനങ്ങളുടെ “പുതുക്കിയ” വിലവിവരം വളരെ വളരെ “വ്യക്ക് തവും ശക്ക് തവുമായി” ഒട്ടു ക്ലാരിറ്റിക്കുറവില്ലാതെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് താനും ;))

കൃത്യമായി കാര്‍ത്തികേയന്‍ മന്ത്രിയുടെ “വിലവിവരപ്പട്ടിക” മാത്രം അവ്യക്തമാകുകയും പിണറായി മന്ത്രിയുടെ വിലവിവരപ്പട്ടികയ്ക്ക് ഫയങ്കരമാന ക്ലാരിറ്റി സിദ്ധിച്ചതും മന:പൂര്‍വ്വമാണെന്നോ ദുരുദ്ദേശപരമാണെന്നോ പറയുന്നത് “ഊഹ-ഭാവന”യായിപ്പോകും :) ആ ബ്ലോഗ് നടത്തുന്നവരുടെ സ്കാനര്‍ പറ്റിച്ച പണിയാകാം ;) എന്ന സംശയത്തിന്റെ ആനുകൂല്യമെങ്കിലും കൊടുക്കാമെന്നാണ് തോന്നുന്നത്..അല്ലേ അങ്കിള്‍ ? ആ ബ്ലോഗുടമകള്‍ ആ രേഖ സ്കാന്‍ ചെയ്തതിന്റെ 'പത്രവാര്‍ത്തക'ളൊന്നും എവിടെയും ആരും 'വായിക്കാ'ത്തത് നന്നായി ;))

ജിവി/JiVi said...

നിര്‍ത്തിക്കളയാം എന്ന് വിചാരിച്ചതാണ്. കണ്ട്രോള്‍ വിട്ടുപോയി.

കേരളഫാര്‍മര്‍ പോസ്റ്റിയ ലേഖനത്തില്‍നിന്നും:

"1998-2003ലെ ആഗോള മാനദണ്ഡങ്ങള്‍ പരിശോധിച്ചാല്‍ പുതിയ ഒരു മെഗാവാട്ട്‌ ജലവൈദ്യുതിപദ്ധതി നിര്‍മിക്കാന്‍ വേണ്ടിവരുന്ന ആകെ ചെലവ്‌ നാലു കോടി രൂപ മാത്രമാണെന്ന്‌ മനസിലാക്കാം. നവീകരണത്തിനും ശേഷികൂട്ടലിനും അതിന്റെ 40 ശതമാനം മാത്രമായിരിക്കും ചെലവ്‌."
.......
"ആഗോള മാനദണ്ഡമനുസരിച്ച്‌ ഒരു മെഗാവാട്ട്‌ പദ്ധതിയുടെ നവീകരണത്തിനു 1.6 കോടി മാത്രം ചെലവാകുമെന്നിരിക്കെ 115.5 മെഗാവാട്ട്‌ പദ്ധതി നവീകരണത്തിനു വേണ്ടിവരുന്ന ചെലവ്‌ 184.80 കോടിയാണ്‌"

അങ്ങനെ ഒരു ആഗോള മാനദണ്ഡവുമില്ല, പ്രാദേശിക മാനദണ്ഡവുമില്ല. ഫിനാന്‍ഷ്യല്‍ ഓഡിറ്റേഴ്സ് അത്തരം അന്വേഷണങ്ങള്‍ നടത്തി ചില ക്വെറികള്‍ നടത്തിയെന്നിരിക്കും.(സത്യം കമ്പ്യൂട്ടേഴ്സിന്റെ വിഖ്യാത ഓഡിറ്റേഴ്സ് ഇങ്ങനെ അന്വേഷണം വല്ലതും നടത്തിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു)അതിന് ബോഡിന്റെ സാങ്കേതിക വിഭാഗം വിശദീകരണവും നല്‍കിയിട്ടുണ്ട്. ഒരു പ്രചരണത്തിന്, ചാനല്‍ ചര്‍ച്ചകളില്‍ ജനത്തെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് ഉണ്ടാക്കിയെടുത്ത മാനദണ്ഡങ്ങളാണ് ഇത്. അത് സി ബി ഐയും റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ കോടതിയില്‍നിന്നും കേള്‍ക്കേണ്ടിവരും.

ഈ കെട്ടിച്ചമച്ച മാനദണ്ഡങ്ങള്‍ കഴിഞ്ഞ യു ഡി എഫ് ഗവ.ന്റെ വൈദ്യുതിരംഗത്തെ നിഷ്കൃയത്വത്തിന് കാരണമായി എന്ന് വേണം കരുതാം. പല നവീകരണപദ്ധതികള്‍ക്കും കിട്ടിയ കുറഞ്ഞ ടെന്‍ഡറുകള്‍ മെഗാവാട്ടിന് 7-8 കോടി എന്ന നിരക്കിലായിരുന്നത്രെ. ഭയന്നുപോയ ആര്യാടന്‍ ഒന്നും മുന്നോട്ട് നീക്കിയില്ല. ഈ വിവരങ്ങള്‍ ആര്യാടന്‍ തന്നെ പങ്കെടുത്ത ഇന്നലത്തെ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ അദ്ദേഹത്തിന്റെതന്നെ വാചകങ്ങള്‍

Manikandan said...

ആഗോളമാനദണ്ഡങ്ങൾ വെച്ച് നമ്മുടെ സംസ്ഥാനത്ത് ഒരു ജോലി ചെയ്യുവാൻ സാധിക്കുമോ. പലപ്പോഴും അനാവശ്യചെലവുകൾ ആണ് സർക്കാർ നടത്തുന്ന നിർമ്മാണ അറ്റകുറ്റപ്പണികളിൽ വരുക. ഞാൻ ജോലിചെയ്യുന്ന സ്ഥാപനംതന്നെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഒരു ജോലിചെയ്യുന്നതിന് വാങ്ങുന്നതിന്റെ ഇരട്ടിയിലധികം പലപ്പോഴും സർക്കാർ സ്ഥാപനങ്ങളുടെ ജോലികൾക്ക് വാങ്ങാറുണ്ട്. കാരണം സർക്കാരിന്റെ അനാവശ്യമായ നടപടിക്രമങ്ങൾ തന്നെ. തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഏതെങ്കിലും ഒരു മോട്ടോറോ ജനറേറ്ററോ നന്നാക്കണമെങ്കിൽ നന്നാക്കിയ മോട്ടോർ കമ്മീഷൻ ചെയ്യുന്ന അവസരത്തിൽ മാത്രം അവിടെ പോയാൽ മതിയാവും. (നന്നാക്കേണ്ട മെഷീൻ അവർ തന്നെ എത്തിച്ചുതരും, തിരിച്ച് അവർ തന്നെ കൊണ്ടുപോവുകയും ചെയ്യും) എന്നാൽ പ്രസ്തുത ജോലി സർക്കാർ സ്ഥാപനത്തിലേതാണെങ്കിൽ ഒരു പത്തുതവണയെങ്കിലും തിരുവനന്തപുരം വരെ പോകേണ്ടി വരും. ഇത്പോലുള്ള നിരവധി ഒഴിവാക്കാവുന്ന ചിലവുകൾ ചേരുമ്പോൾ ആകെച്ചിലവ് ഇരട്ടിയോളം ആവും.

എന്തായാലും സായിപ്പിനെക്കാണുമ്പോൾ കവാത്തുമറക്കുന്നവരാണ് ഇടതും വലതും എന്നു മനസ്സിലാക്കാൻ ലാവലിൻ സംഭവം സഹായിച്ചു. കാരണം കിട്ടാനുള്ള പണത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനും, നവീകരിച്ച യന്ത്രഭാഗങ്ങളുടെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ കരാർ പ്രകാരമുള്ള തുക കൊടുക്കാതിരിക്കുന്നതിനും വേണ്ടതായ നിബന്ധനകൾ ഒന്നും ഈ കരാറിൽ ഇല്ലായിരുന്നു എന്നകാര്യം വ്യക്തമല്ലേ?

അതുപോലെ കാബിനറ്റ് എടുത്ത തീരുമാനത്തിന്റെ പേരിൽ ശ്രീ പിണറായിയെ ക്രൂശിക്കില്ലെന്നു ഇടതുപക്ഷത്തെ ചില നേതാക്കൾ പറയുന്നതു കേട്ടു. കേരളം മുൻപ് ആഘോഷിച്ച ചില അഴിമതിക്കഥകളിലും കാബിനറ്റിന്റെ തീരുമാനം ഉണ്ടായിരുന്നു. പാമോയിൽ ഇറക്കുമതിയിൽ ശ്രീ കരുണാകരനും, ഗ്രാഫൈറ്റ് കേസിൽ ശ്രീബാലകൃഷ്ണപിള്ളയും പറഞ്ഞിരുന്നത് ഇതേ കാബിനറ്റ് ന്യായം ആണ്.

വല്ല്യപെരുന്നാളും വെള്ളിയാഴ്ചയും ഒത്തുവന്നിട്ടും ഉപ്പ പള്ളീപോയിട്ടില്ല പിന്നല്ലെ ഈ തമുക്ക് പെരുന്നാളിന് :)

Anonymous said...

സിബിഐ അന്വേഷണറിപ്പോര്‍ട്ടില്‍ കാര്‍ത്തികേയന്‍ മുതല്‍ ആര്യാടന്‍വരെ

ലാവ്ലിന്‍ കേസിലെ സിബിഐ അന്വേഷണറിപ്പോര്‍ട്ട് വിചിത്രം. സിബിഐ കണ്ടെത്തിയ കുറ്റങ്ങളില്‍ യുഡിഎഫ് മന്ത്രിമാരായ ജി കാര്‍ത്തികേയന്‍, കടവൂര്‍ ശിവദാസന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്ക് വന്‍ ഉത്തരവാദിത്തം. എന്നാല്‍, അവരാരും കേസില്‍ പ്രതികളാകുന്നില്ല. എസ്എന്‍സി ലാവ്ലിന് കരാര്‍ കൊടുക്കുന്നതിനുള്ള ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിവച്ചത് കാര്‍ത്തികേയനാണെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പ്രതിയാക്കിയിട്ടില്ല. നിരുത്തരവാദപരമായ നവീകരണമാണ് ലാവ്ലിന്‍ നടത്തിയതെന്നും വൈദ്യുതിബോര്‍ഡിലെ ബന്ധപ്പെട്ടവര്‍ ഇതു പരിശോധിക്കാന്‍ തയ്യാറാകാത്തത് വന്‍ പിഴവിനും നഷ്ടത്തിനും ഇടവരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1996 മെയ് 20ന് വൈദ്യുതിമന്ത്രിയായ പിണറായി വിജയന്‍ 1998 ഒക്ടോബര്‍ 19ന് മന്ത്രിസ്ഥാനം ഒഴിഞ്ഞു. ലാവ്ലിന്‍ കമ്പനിക്ക് ചില്ലിപൈസ പോലും മന്ത്രിയായിരിക്കെ പിണറായി നല്‍കിയില്ല.

നവീകരണപ്രവര്‍ത്തനങ്ങള്‍ മുഖ്യമായി നടന്നത് 2001-2006ലെ യുഡിഎഫ് ഭരണകാലത്താണ്. ചെയ്യുന്ന പണിയുടെ ഗുണനിലവാരം പരിശോധിച്ച് അതിനനുസരിച്ച് ലാവ്ലിന് പണം കൊടുക്കേണ്ട ചുമതല യുഡിഎഫ് ഭരണമായിരുന്നു നിര്‍വഹിക്കേണ്ടിയിരുന്നത്. അതു ചെയ്തിട്ടില്ലെന്ന് സിബിഐ കുറ്റപ്പെടുത്തുമ്പോള്‍ അതിന് ഉത്തരവാദികളാകുന്നത് വൈദ്യുതിബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ, അന്നത്തെ വൈദ്യുതിമന്ത്രിമാരായിരുന്ന കടവൂര്‍ ശിവദാസനും ആര്യാടന്‍ മുഹമ്മദുമാണ്.

നവീകരണശേഷം വിശ്വസനീയമാംവിധം ട്രയല്‍റൺ നടന്നതായി രേഖകളില്‍ കാണുന്നില്ലെന്ന കുറ്റവും ചെന്നുകൊള്ളുന്നത് കടവൂരിലും ആര്യാടനിലുമാണ്. ട്രയല്‍റൺ നടത്താതെ ലാവ്ലിന് പണം നല്‍കിയെങ്കില്‍ ഇവരെയല്ലേ പ്രതിയാക്കേണ്ടത്?

സാമാന്യബുദ്ധിക്ക് നിരക്കാത്ത ന്യായങ്ങള്‍ നിരത്തിയാണ് പിണറായിക്കെതിരെ കുറ്റം ചമച്ചിരിക്കുന്നത്. മന്ത്രിസഭയെയും മുഖ്യമന്ത്രിയെയും പിണറായി വിജയന്‍ തെറ്റിദ്ധരിപ്പിച്ചെന്നും മന്ത്രിസഭയില്‍നിന്ന് വിവരങ്ങള്‍ മറച്ചുവച്ചെന്നുമാണ് സിബിഐ പറയുന്നത്. താന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന അഭിപ്രായം നായനാര്‍ ഒരു ഘട്ടത്തിലും പ്രകടിപ്പിച്ചിട്ടില്ല. കനഡയിലേക്കു പോയ കേരളസംഘത്തിനു നേതൃത്വം കൊടുത്ത നായനാര്‍ നാട്ടിലെത്തിയശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും പത്രലേഖനങ്ങളിലും ലാവ്ലിന്‍ കരാറിന്റെ നേട്ടവും തലശേരി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന്റെ പ്രയോജനവും വെളിപ്പെടുത്തിയിരുന്നു. യുഡിഎഫ് ഭരിച്ചിരുന്നെങ്കില്‍ ഇത്തരം സഹായധനങ്ങള്‍ ലഭിക്കുമായിരുന്നില്ലെന്നും എല്‍ഡിഎഫ് ഭരണമായതുകൊണ്ടാണ് തലശേരിയില്‍ ക്യാന്‍സര്‍ ആശുപത്രി വരുന്നതെന്നും നായനാര്‍ തന്റെ വാര്‍ത്താസമ്മേളനത്തിലും ലേഖനത്തിലും 1997 ജൂണില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷമാണ് അന്തിമകരാര്‍ ഒപ്പിട്ടത്.
അതിനുമുമ്പായി രാഷ്ട്രീയമായും ഭരണപരവുമായ നയതീരുമാനങ്ങള്‍ എല്‍ഡിഎഫും മന്ത്രിസഭയും എടുത്തിരുന്നു. ഇതൊന്നും പരിശോധിക്കാത്ത സിബിഐ

ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റി തെറ്റായ നിഗമനങ്ങളില്‍ എത്തിയിട്ടുണ്ട്. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പിണറായി എതിര്‍ത്തത് ദുരുദ്ദേശ്യപരമായിരുന്നെന്നും ഈ റിപ്പോര്‍ട്ട് മന്ത്രിസഭയുടെയും നിയമസഭയുടെയും പരിഗണനയ്ക്കുവച്ച് തള്ളിയിരുന്നില്ലെന്നുമാണ് കാണുന്ന കുറ്റം. മൂന്ന് ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിനായി മാത്രമുള്ള റിപ്പോര്‍ട്ടിനല്ല ബാലാനന്ദന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. മാത്രമല്ല, ഒരു ജനാധിപത്യസമ്പ്രദായത്തില്‍ ഏതു സര്‍ക്കാരിനും ഏതെങ്കിലും റിപ്പോര്‍ട്ട് പരിഗണിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്യ്രമുണ്ട്. ഇതു മനസ്സിലാക്കാതെ നിയമദൃഷ്ട്യാ കുറ്റംകാണുന്ന സിബിഐ നിലപാട് ബാലിശമാണ്.

ദേശാഭിമാനി വാർത്ത, ആർ എസ് ബാബു വക. മാദ്ധ്യമ - ബ്ലോഗ്ഗർ സിങ്കങ്ങൾ അമിട്ടു പൊട്ടിക്കുന്നതിനിടെ ഒരു കൊച്ചു പടക്കം..പക്ഷെ കുറച്ചു ലാ പോയിന്റില്ലേ അങ്കിളേ ഇതിൽ?

Anonymous said...

പിണറായി നിര്‍ദേശിച്ചു; വ്യവസ്ഥ ഒഴിവാക്കി: സിബിഐ - വാര്‍ത്ത
തിരുവനന്തപുരം: ജലവൈദ്യുത നിലയങ്ങളുടെ നവീകരണക്കരാര്‍ നല്‍കിയതിനുള്ള പ്രതിഫലമായി മലബാര്‍ കാന്‍സര്‍ സെന്ററിന് എസ്എന്‍സി ലാവ്ലിന്‍ ധനസഹായം നല്‍കണമെന്ന വ്യവസ്ഥ മന്ത്രിസഭയുടെ പരിഗണനയ്ക്കു വച്ച കുറിപ്പില്‍ നിന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിന്നും ഒഴിവാക്കിയതു പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നെന്ന് ലാവ്ലിന്‍ കേസില്‍ സിബിഐ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കാന്‍സര്‍ ആശുപത്രിക്ക് 98.4 കോടി നല്‍കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ലാവ്ലിനു കഴിഞ്ഞത് ഇത്തരമൊരു വ്യവസ്ഥയുടെ അഭാവം കൊണ്ടാണ്.
[ manorama Story Dated: Friday, February 13, 2009 3:31 hrs IST ]

യന്ത്രസാമഗ്രികളുടെ സാങ്കേതികത്വം പരാമര്‍ശിക്കുന്ന രേഖകള്‍ നല്‍കണമെന്നാവശ്യപ്പെട്ട്‌ എന്‍.എച്ച്‌.പി.സി. നിരവധി തവണ ബോര്‍ഡിന്‌ കത്തയച്ചിട്ടും ഫലമുണ്ടായില്ല. ലഭ്യമായ വിവരങ്ങള്‍ പഠിച്ചശേഷം ലാവ്‌ലിന്‍ കരാറിന്റെ എല്ലാ ന്യൂനതകളും എന്‍.എച്ച്‌.പി.സിയുടെ റിട്ട. എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ വി.ബി. പ്രസാദ്‌ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. തങ്ങള്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ മാത്രം യന്ത്രസാമഗ്രികള്‍ വാങ്ങുന്നതു ശരിയല്ലെന്നും അതില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. ലാവ്‌ലിന്‍ കരാറിനു മുമ്പു അത്യാവശ്യ ഗൃഹപാഠങ്ങള്‍ നടത്തിയിരുന്നില്ല. എന്‍.എച്ച്‌.പി.സി നല്‍കിയ റിപ്പോര്‍ട്ട്‌ കെ.എസ്‌.ഇ.ബിയുടെ സൗകര്യാര്‍ഥം വളച്ചൊടിച്ചാണ്‌ ഫയലുണ്ടാക്കിയത്‌. കരാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ വെട്ടിമാറ്റിയ ശേഷം റിപ്പോര്‍ട്ടിന്റെ അവസാന ഖണ്ഡികയിലെ തീരുമാനങ്ങള്‍ മാത്രമാണ്‌ മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിച്ചതെന്നും സി.ബി.ഐ പറയുന്നു.
[ മംഗളം Friday, February 13, 2009 ]

മനോരമാ വാര്‍ത്ത അങ്കിള്‍ കൊടുത്തതാണ്, അല്ലേ സൂരജേ.

keralafarmer said...

വി.എസിനെതിരായി പിണറായി അയച്ച കത്തും പി.ബി. ചര്‍ച്ച ചെയ്യും
കൊച്ചി: ബാലാനന്ദന്‍ കാരാട്ടിനയച്ച കത്ത്‌ ചര്‍ച്ച ചെയ്യുന്നതോടൊപ്പം വി.എസിനെതിരായി പിണറായി അയച്ച കത്തും നാളെ കൂടുന്ന സി.പി.എം പോളിറ്റ്‌ ബ്യൂറോ ചര്‍ച്ച ചെയ്യും.

വി.എസ്‌. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പിന്നീടു മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷവും പോളിറ്റ്‌ ബ്യൂറോയ്‌ക്കു നല്‍കിയ കത്തുകളും സി.ബി.ഐ അന്വേഷണം കുത്തിപ്പൊക്കിയതിനു പിന്നില്‍ വി.എസും അനുചരന്മാരുമാണെന്ന്‌ ആരോപിക്കുന്ന പിണറായിയുടെ കത്തുകളും ചര്‍ച്ച ചെയ്യുന്നുണ്ട്‌. സി.പി.എം സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ ഇതുസംബന്ധിച്ച കുറിപ്പും ചര്‍ച്ചയില്‍ ഉള്‍പ്പെടും.

ബാലാനന്ദന്‍ കത്തയച്ചിട്ടില്ലെന്നു കാരാട്ട്‌ പറഞ്ഞിട്ടില്ലെന്ന വിവരം പുറത്തുവന്നതോടെ അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം വര്‍ധിച്ചിട്ടുണ്ട്‌.

കേന്ദ്ര കമ്മിറ്റി ഇറക്കിയ പത്രക്കുറിപ്പില്‍ ബാലാനന്ദന്റെ കത്ത്‌ കെട്ടിച്ചമച്ചതാണെന്നറിയിച്ചിരുന്നു. ഈ കുറിപ്പ്‌ കാരാട്ടിന്റേതെന്ന രീതിയില്‍ ചിലര്‍ പ്രചരിപ്പിക്കുകയായിരുന്നു.

അങ്കിള്‍ said...

അനോണിക്കുള്ളതാണിത്,
“പക്ഷെ കുറച്ചു ലാ പോയിന്റില്ലേ അങ്കിളേ ഇതിൽ?“ ഇതു പറഞ്ഞ അനോണിക്കാണിത്.


തീര്‍ച്ചയായും ലാ പോയിന്റുകളുണ്ട്.

ഇതിനു മുമ്പുള്ള എന്റെ കമന്റില്‍ കാര്‍ത്തികേയന്‍ തുടങ്ങിവച്ച MOU വില്‍ ദൂരുഹത ഉണ്ടെന്നു തന്നെയാണ് പറയാന്‍ ഞാന്‍ ശ്രമിച്ചത്. എന്റെ അറിവില്‍ വച്ചുള്ള രണ്ട് ക്രമക്കേടുകളെ അവിടെ രേഖപ്പെടുത്തുകയും ചെയ്തു. ഇതു കൊണ്ടായിരുന്നല്ലോ നിയമസഭയില്‍ ഐസ്സക്ക് മന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ കാര്‍ത്തികേയന്‍ ബ..ബ... ബ കളിച്ചതും.

ഭരണം മാറി എല്‍.ഡി.ഏഫ് വന്നില്ലായിരുന്നെങ്കില്‍ ഈ കരാറ് സംബന്ധിച്ച് ഉണ്ടായ ആരോപണങ്ങള്‍ക്ക് മാറ്റം വരുമായിരുന്നു എന്നും ഞാന്‍ കരുതുന്നില്ല.

കരാറൊപ്പിട്ട് കഴിഞ്ഞാല്‍, അതനുസരിച്ച് പണം കൊടുക്കേണ്ടത് ഉദ്ദ്യോഗസ്ഥരുടെ ചുമതലയാണ്. അതിനു പിഴവു വന്നാല്‍ രാഷ്ട്രീയ മേലാളന്മാരെ കുറ്റപ്പെറ്റുത്താനാവില്ല. കുറ്റപ്പെടുത്തണമെങ്കില്‍, പണം കൊടുക്കുന്നതില്‍ അവര്‍ ഇടപെട്ടു എന്ന് തെളിയിക്കണം.

Suraj said...

ഈ കമന്റിട്ട അനോണിയേ,

മനോരമാ ന്യൂസ്/ മംഗളം ന്യൂസ് വന്ന ഡേറ്റുകള്‍ തന്നതിനു പെരുത്തു നണ്ട്രി....അപ്പോ എത്രാം തീയതിയാ അത് വന്നത് ?

manorama Story Dated: Friday, February 13, 2009 3:31 hrs IST എന്ന് അനോണി തന്നെ എഴുതിവച്ചത് നന്നായി.

"...മലബാര്‍ ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടി 98 കോടി തരാമെന്നേറ്റിട്ടുള്ള കാര്യം PSP പദ്ധതിയെ കുറിച്ച് SNC Lavalin നുമായി പിണറായി മന്ത്രി ഉണ്ടാക്കിയ കരാറില്‍ പരാമര്‍ശിക്കാനേ സമ്മതിച്ചില്ല...." എന്ന് അങ്കിള്‍ കമന്റടിച്ചത് February 10, 2009 11:20 AMനു.ലിങ്കം ദാണ്ട

അങ്കിളാകട്ടെ ദാ ഈ കമന്റില്‍ പറയുന്നത് അദ്ദേഹത്തിന്റെ പ്രസ്തുത പ്രസ്താവനയ്ക്ക് കാരണമായത് പണ്ട് വായിച്ച ഏതോ വാര്‍ത്തയുടെ ലിങ്കാണെന്നാണു.അദ്ദേഹത്തിനു അതോര്‍ത്തെടുക്കാനായില്ല എന്നും പറയുന്നു അവിടെ.

February 11 നു അങ്കിള്‍ ഇട്ട കമന്റില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു -

"എന്തു കൊണ്ട് അങ്ങനെയെഴുതാന്‍ ഇടയായി എന്ന് അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് ഇന്നത്തെ (11-2-2009) പത്രം കിട്ടിയത്. അതില്‍ ആശുപത്രിക്കായി 100 കോടി കിട്ടുമെന്ന് പിണറായി തെറ്റിദ്ധരിപ്പിച്ചെന്ന് സി.ബി.ഐ. കണ്ടെത്തിയെന്ന വാര്‍ത്തയും കണ്ടു. അങ്ങനെ പറയാന്‍ സി.ബി.ഐ കണ്ടെത്തിയ തെളിവുകള്‍ ഇതൊക്കെയായിരുന്നുവെന്നാണ് പത്രവാര്‍ത്ത:" ഇതിനു താഴെ നാലഞ്ചു പോയിന്റുകള്‍ അദ്ദേഹം കുറിച്ചതും അനോണിച്ചേട്ടന്‍/ചേച്ചി വായിച്ചുകാണുമല്ലോ അല്ലേ ?

ഫെബ്രുവരി 13നു മനോരമ, മംഗളം ആദിയായവയില്‍ വരാന്‍ പോകുന്ന സി.ബി.ഐ വാര്‍ത്ത മൂന്നു ദിവസത്തിനു മുന്‍പേ അങ്കിള്‍ അറിഞ്ഞു (!!!!) എന്നാണോ അനോണിച്ചേട്ടന്‍/ചേച്ചി പറഞ്ഞു വരുന്നത് ? ;)))))

വേലി, പാമ്പ്, കോണകം...അങ്ങനെയങ്ങനെ ചിലതൊക്കെ ഓര്‍ക്കാന്‍ പറ്റിയ അപൂര്‍വ്വ സന്ദര്‍ഭമാണിത്.

Off Topic (Annexure 199 - A:)):

മൂര്‍ത്തിമാഷിന്റെ ഈ പോസ്റ്റും ഈ അവസരത്തില്‍ ഇവിടെ വായിക്കാവുന്നതാണു.

Anonymous said...

സര്‍ക്കാരിന്റെ ഏതൊരു കരാറിലും സ്ഥിരമായി കാണുന്ന ഒരു നിബന്ധനയുണ്ട്. അതായത് കരാറുകാരനു അവസാനമായി പണം കൊടുത്ത് കരാര്‍ അവസാനിപ്പിക്കുന്നതിനു മുമ്പ് കരാറുകാരനില്‍ നിന്നും സര്‍ക്കാരിലേക്ക് കിട്ടേണ്ട തുക കിഴിച്ച് ബാക്കിയേ കരാറുകാരനു നല്‍കൂ എന്നുള്ള നിബന്ധന.

ആ നിബന്ധന ഇവിടെ SNC laavalin നു മായി പിണറായി മന്ത്രി ഉണ്ടാക്കിയ കരാറില്‍ ഉണ്ടായിരുന്നെങ്കില്‍, നമുക്ക് കിട്ടേണ്ടിയിരുന്ന കനേഡിയന്‍ സഹായധനം മുഴുവന്‍ പിടിച്ചെടുത്തിട്ട് ബാക്കി കൊടുത്ത് കരാര്‍ തീര്‍പ്പാക്കാമായിരുന്നു. അത്തരത്തിലുള്ളൊരു നിബന്ധന എഴുതിപ്പിടിപ്പിക്കേണ്ടത് മന്ത്രിയല്ല, ഉദ്ദ്യോഗസ്ഥരുടെ ചുമതലയാണ്. എന്നാല്‍ അങ്ങനെയൊരു നിബന്ധന ഇവിടെ ഇല്ലായിരുന്നു.

ഉദ്ദ്യോഗസ്ഥരെ കുറ്റം പറയാന്‍ പറ്റില്ല. കാരണം. മലബാര്‍ ക്യാന്‍സര്‍ ആശുപത്രിക്ക് വേണ്ടി 98 കോടി തരാമെന്നേറ്റിട്ടുള്ള കാര്യം PSP പദ്ധതിയെ കുറിച്ച് SNC Lavalin നുമായി പിണറായി മന്ത്രി ഉണ്ടാക്കിയ കരാറില്‍ പരാമര്‍ശിക്കാനേ സമ്മതിച്ചില്ല. പരാമര്‍ശം ഇല്ലാത്ത ഒരു കാര്യത്തെ പറ്റി കിഴിവ് നടത്തണമെന്നു കറാറില്‍ എഴുതി വക്കാന്‍ ഉദ്ദ്യോഗസ്ഥരും മെനക്കട്ടില്ല.

എന്നിരിന്നാലും, ഒരു കരാറുകാരന്റെ ഏതെങ്കിലും ഒരു വര്‍ക്കില്‍ നിന്നും സര്‍ക്കാരിനു കിട്ടേണ്ട പണം അയാളുടെ തന്നെ മറ്റൊരു വര്‍ക്കിനു കൊടുക്കേണ്ടുന്ന തുകയില്‍ നിന്നും തട്ടിക്കഴിക്കാന്‍ നിയമമുണ്ട്, സ്വദേശീയ കരാറുകാരനാണെങ്കില്‍. വിദേശ കരാറുകള്‍ക്ക് ആ നിയമം ബാധകമാണോ എന്നെനിക്കറിയില്ല.

«Oldest ‹Older   1 – 200 of 269   Newer› Newest»