Tuesday, July 21, 2009

സര്‍ക്കാര്‍ പത്ര പരസ്യങ്ങള്‍ ചില മാതൃകകള്‍

വനസംരക്ഷണ മന്ത്രാലയത്തില്‍ നിന്നും മുന്‍‌കൂര്‍ അനുമതി വാങ്ങാത്തതിനാല്‍ സര്‍ക്കാര്‍ പണം ഉപയോഗിച്ചുള്ള ഒരു റോഡ് പണി നിര്‍ത്തിവച്ചതു കൊണ്ട്, പണിഞ്ഞിടത്തോളം റോഡ്, സ്വകാര്യ സംരംഭമായ

റ്റാറ്റാ ടി എസ്റ്റേറ്റിനു മാത്രം പ്രയോജനപ്പെടുന്നു. ഇതായിരുന്നു കഴിഞ്ഞ പോസ്റ്റിലെ വിഷയം.

റ്റാറ്റായെ മാത്രം തൃപ്തിപ്പെടുത്തിയാല്‍ മതിയോ? നമ്മുടെ പത്രമാധ്യമങ്ങളേയും സന്തോഷിപ്പിക്കണ്ടേ. പരസ്യം ചെയ്തതിനു ശേഷം ക്യാന്‍സലാക്കിയ ചില ദര്‍ഘാസുകള്‍ക്കായി പരസ്യം കൊടുത്ത വകയില്‍ 50

ലക്ഷം രൂപ ചെലവാക്കികളഞ്ഞ കഥയാണിത്‌.

ആന്റണി സര്‍ക്കാരിന്റെ കാലത്ത്, പൊതു മരാമത്ത് മന്ത്രിയായിരുന്നു ഡോ.എം.കെ. മുനീറിന്റെ ഒരു പദ്ധതിയാണ്: കേരള സംസ്ഥാന ഗതാഗത പദ്ധതി (KSTP) 2002ല്‍. തെരഞ്ഞെടുക്കപ്പെട്ട പാതകളെ

അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങളില്‍ ഒന്നു്. വീതി വര്‍ദ്ധിപ്പിച്ച്, നിലവിലുള്ള റോഡുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുക , ക്ഷേത്രഗണിതപ്രകാരം

നിലവാരം വര്‍ദ്ധിപ്പിക്കുക, രൂപകല്പന ചെയ്ത നടപ്പാത ലഭ്യമാക്കുക മുതലായവയാണു ലക്ഷ്യങ്ങള്‍. രണ്ട് ഘട്ടങ്ങളിലായി പണി തീര്‍ക്കണം.

നല്ല ആശയം. പക്ഷേ പണം വേണ്ടേ. ലോകബാങ്കിനെ സമീപിച്ചു. സമ്മതം, പരിപൂര്‍ണ്ണ സമ്മതം. ദീര്‍ഘകാല വായ്പ എത്ര വേണേലും തരാം. പക്ഷേ ഒരു കണ്ടീഷന്‍ . റോഡുനിര്‍മ്മാണത്തിനു വേണ്ടി

വരുന്ന സ്ഥലം ഒരു ബാധ്യതയുമില്ലാതാക്കി പൊതുമരാമത്തു വകുപ്പ് സ്വന്തമാക്കിയിരിക്കണം. എങ്കിലേ റോഡ് നിര്‍മ്മാണം അനുവദിക്കൂ.

അതായത്, റോഡ് നിര്‍മ്മാണത്തിനുള്ള കരാറുകാരെയെല്ലാം കണ്ടുപിടിച്ച് വിശദവിവരങ്ങള്‍ ലോകബാങ്കിനു സമര്‍പ്പിക്കണം. അതു മുഴുവന്‍ പരിശോധിച്ച് ലോക ബാങ്കിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാലേ,

നിര്‍മ്മാണം ആരംഭിക്കാവൂ.

2002 ല്‍ തന്നെ ആദ്യഘട്ടം ആരംഭിച്ചു. പണി തുടര്‍ന്നു. ഏതാണ്ട് കുറെയൊക്കെ തീര്‍ന്നു വന്നപ്പോള്‍ രണ്ടാംഘട്ടം തുടങ്ങിയാലെന്തെന്നൊരാശ. രണ്ടാം ഘട്ടം ഏറ്റെടുക്കുന്നതിനു മുമ്പ് കെ.എസ്.ടി.പി ഭൂമി

ഏറ്റെടുക്കുന്ന കാര്യത്തില്‍ സാരമായ പുരോഗതി കാണിക്കണമെന്നു 2004 മേയ്-ജൂണില്‍ നടന്ന ലോകബാങ്ക് മിഷന്റെ ഓര്‍മ്മകുറിപ്പില്‍ അഭിപ്രായപ്പെട്ടു.

രണ്ടാംഘട്ടത്തിനു വേണ്ട ഭൂമി ഏറ്റെടുക്കുന്നതു പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ എടുക്കാതെ 2004 ജൂണില്‍ കെ.എസ്.ടി.പി ദര്‍ഘാസ്സുകള്‍ ക്ഷണിക്കുകയും ദര്‍ഘാസ്സ് പരസ്യങ്ങള്‍ പത്രങ്ങളില്‍

പരസ്യപ്പെടുത്തുന്നതിനു 24 ലക്ഷം രൂപ ചെലവിടുകയും ചെയ്തു. പദ്ധതിക്കായി ബാധ്യതകളില്ലാത്ത ഭൂമി ലഭ്യമല്ലാത്തതിനാല്‍ പണി ആരംഭിക്കുന്നതിനുള്ള അനുമതി ലോകബാങ്ക് നല്‍കിയില്ല.

സംസ്ഥാനത്തെ വിഷയ നിര്‍ണ്ണയസമിതി (SUBJECT COMMITTEE) യുടെ 2005 ഒക്ടോബറില്‍ ചേര്‍ന്ന യോഗത്തില്‍ ദര്‍ഘാസുകള്‍ റദ്ദാക്കുന്നതിനും കൂടുതല്‍ ദര്‍ഘാസുകളെ ആകര്‍ഷിക്കുന്നതിനായി

രണ്ടാംഘട്ട ജോലികളെ ചെറുകരാറുകളാക്കി വിഭജിച്ച് പുനര്‍ദര്‍ഘാസ് പരസ്യപ്പെടുത്തുന്നതിനും തീരുമാനിച്ചു.

ലോകബാങ്കുമായുള്ള കരാറനുസരിച്ച്, വായ്പാ കാലാവധിയായ 2007 ഡിസമ്പറിലോ അതിനു മുമ്പായോ രണ്ടാംഘട്ടത്തിലെ മുഴുവന്‍ ജോലികളും പൂര്‍ത്തിയായിരിക്കണമെന്നു ആസൂത്രണം ചെയ്തിരുന്നു. 2005

ഡിസമ്പറില്‍ 26.70 ലക്ഷം രൂപ ചെലവിട്ട് ദേശീയ / പ്രാദേശിക പത്രങ്ങളില്‍ പുതിയ ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊണ്ട് പരസ്യം നല്‍കി.

പരസ്യങ്ങള്‍ക്ക് ധാരാളം പ്രതികരണങ്ങള്‍ കിട്ടി. പക്ഷേ ഭൂമി ഏറ്റെടുക്കല്‍ നടപടി മാത്രം മുന്നോട്ട് പോയില്ല. ഇപ്രകാരം രണ്ടവസരങ്ങളിലും ഭൂമിയുടെ ലഭ്യത ഉരപ്പാക്കാതെ കെ.എസ്.ടി.പി ദര്‍ഘാസുകള്‍

ക്ഷണിച്ചതിനെ ലോകബാങ്ക് അംഗീകരിച്ചില്ല. ആര്‍ക്കും കരാര്‍ നല്‍കാനും സാധിച്ചില്ല. ശ്രമങ്ങളെല്ല്ലാം അലസിപ്പിച്ചു. നിശ്ചിത സമ്പത്തിക സമയത്തിനുള്ളില്‍ ഈ ജോലികള്‍ പദ്ധതിയിന്‍ കീഴില്‍

ഏറ്റെടുക്കുന്നതിനുള്ള സാധ്യതകള്‍ ഇല്ലായെന്നും ലോകബാങ്കിന്റെ ഇമ്പ്ലീമെന്റേഷന്‍ സപ്പോര്‍ട്ട് മിഷന്‍ (2007 ഡിസമ്പര്‍ 13-21) പറഞ്ഞിരിക്കുന്നു.

അങ്ങനെ ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊണ്ട് പരസ്യം നല്‍കിയ ഇനത്തില്‍ ചെലവിട്ട 50.70 ലക്ഷം രൂപ നിഷ്ഫലമായി. ആ ജോലികള്‍, ഭൂമി ഏറ്റെടുത്തതിനു ശേഷം , വീണ്ടുമൊരു പരസ്യം കൊടുത്തതിനു

ശേഷമേ കരാറുകാരെ കണ്ടെത്താന്‍ കഴിയൂ.

യു.ഡി. എഫ് സര്‍ക്കാരിന്റെ കാലത്തൊന്നും ഈ പദ്ധതിക്കു ഒരു പുരോഗതിയും ഉണ്ടായില്ല.ഒന്നാം ഘട്ടത്തില്‍ തീര്‍ക്കേണ്ട പല പണികളും പൂര്‍ത്തിയാകാതെ കിടന്നു.

പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതും, റോഡ് നിര്‍മ്മാതാക്കളായ മലയേഷ്യന്‍ കമ്പനിയായ ‘പതിബെല്‍’ ന്റെ എഞ്ചിനിയര്‍ Lee Been Seen സര്‍ക്കാരില്‍ നിന്നും പണം കിട്ടാതെ ആത്മഹത്യ

ചെയ്തതുമെല്ലാം (നവംബര്‍ 2006) ഓര്‍മ്മിക്കേണ്ട ചരിത്രങ്ങള്‍.

ആധാരം : CAG REPORT 2007-08 - 4-2-3
കടപ്പാട് : Right To Information Act

1 comments:

Naveen Francis said...

kerala govt must cover all state highways in kstp or some other projects.karnataka govt has State development authority.
Something like NHAI for all the national highways.State highways must be properly notified and must give due importance.