Thursday, March 6, 2008

ജലവിഭവ വകുപ്പ്‌ - ടെന്‍ഡര്‍‌ രേഖകളിലെ തിരിമറി - (Tender manipulation) - 1.22 കോടി രൂപ.

ജലവിഭവ വകുപ്പ്‌ നമ്മുടെ ഖജനാവിനെ ചോര്‍ത്താന്‍ എങ്ങനെ സഹായിക്കുന്നു എന്നതിനു ചില ഉദാഹരണങ്ങള്‍ നിരത്തുകയാണ്.


സര്‍ക്കാര്‍ വകുപ്പുകള്‍ മരാമത്ത്‌ പണികള്‍ ചെയ്യിപ്പിക്കുന്നതിനു മുമ്പ്‌ ആ ജോലിയുടെ വിശദവിവരങ്ങളും, വകുപ്പ് തലത്തില്‍ തന്നെ എത്തിചേര്‍ന്ന മതിപ്പ്‌ ചെലവും (estimate) കാണിച്ചു കൊണ്ടുള്ള ഒരു ദര്‍ഘാസ്‌, മുഖ്യധാരാ പത്രങ്ങളിലോ മറ്റു മാഗ്ഗങ്ങളില്‍ കൂടിയോ പരസ്യപ്പെടുത്തുക പതിവുണ്ട്‌. ഓരോ ജോലിയുടേയും അതിനു വേണ്ടുന്ന സാധന സാമഗ്രികളുടേയും പുതൂക്കിയ് വിപണിവില അപ്പപ്പോള്‍ രേഖപ്പെടുത്തിയ ഒരു ബുക്ക്‌ ഇങ്ങനെയുള്ള വകുപ്പുകളില്‍ സൂക്ഷിക്കണമെന്നും നിയമമുണ്ട്‌. ഇതില്‍ രേഖപെടുത്തി വരുന്ന നിരക്കനുസരിച്ചു വേണം ചെയ്യിക്കേണ്ട് ജോലിയുടെ മതിപ്പ് ചെലവ്‌ കണക്കാക്കേണ്ടത്‌. ഏതെങ്കിലും കാരണവശാല്‍ അത്തരത്തിലുള്ള വിപണിനിരക്ക്‌ അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതു മരാമത്ത്‌ വകുപ്പിനെ ആശ്രയിച്ച് ചെയ്യിപ്പിക്കേണ്ട ജോലിയുടെ എസ്റ്റിമേറ്റ്‌ അവരെകൊണ്ട്‌ തയ്യാറാക്കി വാങ്ങിക്കണം. ഇതും നിയമം.


എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്‌ അവര്‍ക്കുചുറ്റും നടക്കുന്ന ജോലികളുടേയും, ലഭിക്കുന്ന സാധനങ്ങളുടേയും വിപണിനിരക്ക്‌ അറിയില്ല. വകുപ്പുകള്‍ സൂക്ഷിക്കുന്ന പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നതോ, ഒരു പത്തു കൊല്ലം മുന്‍പുള്ള വിപണി നിരക്കുകളാണെന്നാണ് അവര്‍ക്കും ജോലി ചെയ്യുന്ന കോണ്ട്രാക്ടര്‍മാര്‍ക്കും ഉള്ള ധാരണ. അതുകൊണ്ട്‌, ജോലിചെയ്യാനുണ്ടെന്ന്‌ കാണിച്ചുകൊണ്ടുള്ള പരസ്യത്തിനെതിരായി കരാറുകാര്‍ പ്രതികരിക്കുന്നത്‌ എത്ര രൂപക്ക്‌ ജോലി തീര്‍ക്കാമെന്നല്ല, പകരം വകുപ്പ്‌ കണക്കാക്കിയിരിക്കുന്ന മതിപ്പ്‌ തുകയുടെ (estimate) എത്ര ശതമാനം കൂടുതലോ/കുറവോ തുകക്കു പണി തീര്‍ത്തുകൊടുക്കാമെന്നാണ്. ഈ രീതിയാണ് ഇപ്പോള്‍ സര്‍വ്വസാധാരണം.



മേല്‍കാണിച്ച ശതമാനത്തിന്മേലാണ് നമ്മുടെ വകുപ്പുകളുടെ കളി മുഴുവന്‍. മൂവാറ്റുപുഴ നദീതട ജലസേജന പദ്ധതിയുടെ ടെന്‍ഡര്‍ രേഖകളില്‍ അവിടുത്തെ സൂപ്രണ്ടിംഗ്‌ എഞ്ചിനിയറും, എക്സികൂട്ടിവ്‌ എഞ്ചിനിയറും കുടി കളിച്ച കളികളാണ് നിങ്ങളിനി വായിക്കാന്‍ പോകുന്നത്‌.


2005 മാര്‍ച്ച് അവസാനിച്ച വര്‍ഷ്ത്തിലെ കണക്കു പരിശോധനയില്‍ 80 ലക്ഷത്തോളം രൂപയുടെ അധിക ബാധ്യത വരുത്തിയ തിരിമറികള്‍ കണ്ടതായി അക്കൌണ്ടന്റ്‌ ജനറല്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഒരിക്കല്‍ തിരിമറി നടത്തിയവര്‍ പിന്നെയും അങ്ങനെ ചെയ്യാന്‍ മടിക്കില്ലെന്ന പൊതുതത്ത്വം മാനിച്ചാണ് 2003 ലെയും 2004 യും കൂടി കണക്കുകള്‍ പരിശോധിക്കാന്‍ ഒരുമ്പെട്ടത്‌. ഫലമിതാണ്:-



A. ടെണ്ടര്‍ അധികാരി: സൂപ്രണ്ടിംഗ് എഞ്ചിനിയര്‍, പ്രോജക്ട് സര്‍ക്കിള്‍, മൂവാറ്റുപുഴ.

1).ജോലിയുടെ പേര്: സി.ഡി. ജോലിയുള്‍പെടെ ചെയിന്‍ 4,900 മി. മുതല്‍ 6,280 മി. വരെയുള്ള കിടങ്ങൂറ് ഡിസ്ട്രിബ്യൂട്ടറിയുടെ നിമ്മാണം.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “13.5 % മുകളില്‍” എന്നത്‌ “73.5% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 35% മുകളില്‍ നകി.

ഖജനാവ്‌ ചോര്‍ന്നത്‌: 26.59 ലക്ഷം രൂപ.

2). ജോലിയുടെ പേര്‌: റഗുലേറ്റര്‍ ഉള്‍പ്പെടെ ചെ.0 മുതല്‍ 955 മി. വരെ മാഞ്ഞൂര്‍ ഡിസ്ട്രിബ്യൂട്ടറി ഉണ്ടാക്കാന്‍.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “17.5 % മുകളില്‍” എന്നത്‌ “77.5% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 35% മുകളില്‍ നകി.

ഖജനാവ്‌ ചോര്‍ന്നത്‌: 21.44 ലക്ഷം രൂപ

3). ജോലിയുടെ പേര്‌: ക്രിത്രിമ കനാലിന്റേയും സി.ഡി ജോലിയും ഉള്‍പ്പെടെ ചെ.5,400 മി. മുതല്‍ 6,400 മി. വരെ കുറവിലങ്ങാട്‌ ഡിസ്ട്രിബ്യൂട്ടറിയുടെ നിര്‍മ്മാണം.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “5.1 % മുകളില്‍” എന്നത്‌ “65.1% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 14.3% മുകളില്‍ നല്‍കി

ഖജനാവ്‌ ചോര്‍ന്നത്‌: 10.32 ലക്ഷം രൂപ

4).ജോലിയുടെ പേര്‌: തോണിയും, വെട്ടലും മൂടലും ഉള്‍പെടെ ചെ.1.0 മുതല്‍ 1.100 മി വരെ മരുതൂര്‍ ഡിസ്ട്രിബ്യൂട്ടറിയുടെ നിര്‍മ്മാണം.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “1 % മുകളില്‍” എന്നത്‌ “50% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 35% മുകളില്‍ നല്‍കി

ഖജനാവ്‌ ചോര്‍ന്നത്‌: 42.54 ലക്ഷം രൂപ.

B. ടെണ്ടര്‍ അധികാരി: എക്സികൂട്ടിവ്‌ ഇഞ്ചിനിയര്‍, എം.വി.ഐ.പി. നം.1 ഡിവിഷന്‍, തൊടുപുഴ.

1. ജോലിയുടെ പേര്‌:വാര്‍ത്താവിനിമയ സൌകര്യം വാരപെട്ടി ഡിസ്ട്രിബ്യൂട്ടറിയുടെ ചെ.550 ല്‍ നടപ്പാലം നിര്‍മ്മാണം.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “1.5 % മുകളില്‍” എന്നത്‌ “100% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 50% മുകളില്‍ നല്‍കി.

ഖജനാവ്‌ ചോര്‍ന്നത്‌: 1.73 ലക്ഷം രൂപ.

2.ജോലിയുടെ പേര്‍: പ്രധാന കനാലിന്റെ വലതു തീരത്തെ (ആര്‍.ബി.എം.സി) ചെ.26.550 മി.ല്‍ അധികവെള്ളം പുറംതള്ളല്‍ നിറ്മ്മാണം.


കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “26.1 % മുകളില്‍” എന്നത്‌ “86.1% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 60% മുകളില്‍ നല്‍കി.

ഖജനാവ്‌ ചോര്‍ന്നത്‌: 2.06 ലക്ഷം രൂപ.

3.ജോലിയുടെ പേര്: ആര്‍.ബി.എം.സി. ചാല് നിര്‍മ്മാണം ഉള്‍പ്പെടെ ചെ.12.200 മി. മുതല്‍ 12.485 മി. വരെ കനാല്‍ ബണ്ഡ്‌ റോഡിന്റെ സംരക്ഷണം.

കണ്ടെത്തിയ ക്രമക്കേട്: മതിപ്പ്‌ തുകയില്‍ ചെയ്യേണ്ട ജോലി ‌ “80% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 60% മുകളില്‍ നല്‍കി.

ഖജനാവ്‌ ചോര്‍ന്നത്‌: 4.04 ലക്ഷം രൂപ.

4. ജോലിയുടെ പേര്‍: നടുവക്കാട്‌ ഡിസ്ടിബ്യൂട്ടറിയുടെ പ്രധാന റഗുലേറ്റര്‍.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “8 % മുകളില്‍” എന്നത്‌ “85% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 65% മുകളില്‍ നല്‍കി.

ഖജനാവ്‌ ചോര്‍ന്നത്‌: 3.51 ലക്ഷം രുപ്.

5. ജോലിയുടെ പേര്‍: അറക്കുളം പാലത്തിന്റെ ഒഴുക്കിനെതിരെയുള്ള വശത്തു മണ്ണൊലിപ്പ്‌ തടയുന്നതിനുള്ള ജോലി.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “9 % മുകളില്‍” എന്നത്‌ “90% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 50% മുകളില്‍ നല്‍കി.

ഖജനാവ്‌ ചോര്‍ന്നത്‌: 4.18 ലക്ഷം രൂപ.

C. ടെണ്ടര്‍ അധികാരി: എക്സികൂട്ടിവ്‌ ഇഞ്ചിനിയര്‍, എം.വി.ഐ.പി. നം.2 ഡിവിഷന്‍, തൊടുപുഴ.

1. ജോലിയുടെ പേര്: പ്രധാന കനാലിന്റെ ഇടതു തീരം. മുള്ളങ്കുഴി പെരിയപ്പുരം ലിങ്ക്‌ റോഡിന്റെ മെച്ചപ്പെടുത്തല്‍.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “33 % മുകളില്‍” എന്നത്‌ “83% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 60% മുകളില്‍ നല്‍കി.

ഖജനാവ്‌ ചോര്‍ന്നത്: 3.17 ലക്ഷം രൂപ.

2. ജോലിയുടെ പേര്‍:ചെ.0 മി. മുതല്‍ ചെ.1,870 മി.വരെ പാ‍ലക്കുഴ ഡിസ്ട്രിബ്യ്യൂട്ടറി ലിഫ്റ്റിനു മുന്‍പുള്ള ചേലപ്പുഴത്താഴം കേരമല റോഡ്‌ വിനിമയ ലിങ്ക് നിര്‍മ്മാണം.

കണ്ടെത്തിയ ക്രമക്കേട്: ഏറ്റവും കുറഞ്ഞ നിരക്കായ മതിപ്പുതുകയുടെ “5 % മുകളില്‍” എന്നത്‌ “50% മുകളില്‍” എന്നു തിരുത്തി ഈ ജോലി മതിപ്പു തുകയുടെ 50% മുകളില്‍ നല്‍കി.

ഖജനാവ്‌ ചോര്‍ന്നത്‌: 2.67 ലക്ഷം രൂപ.

ഈ കേസുകളില്‍ നിരക്കുകളുടെ തിരിമറിയുടെ വ്യക്തമായ സൂചനകളായ പുറത്തെഴുത്ത്‌, തിരുകികയറ്റല്‍, വെട്ടല്‍, തിരുത്തല്‍, പറഞ്ഞിരിക്കുന്ന നിരക്കുകളുടെ അക്കത്തിലും അക്ഷരത്തിലുമുള്ള വിത്യാസം മുതലായവ ഉള്ളത്‌ കരാ‍റുകാരെ സഹായിക്കാനുള്ള ശ്രമത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്‌. “തുറന്ന ടെന്‍ണ്ടര്‍’“ നടപടികളില്‍ കൃത്രിമം കാണിച്ചതിനാല്‍ വകുപ്പ്‌ ഉദ്ദ്യോഗസ്ഥരുടെ അറിവില്ലാതെ ഇതു നടക്കില്ല.

ഇക്കാര്യങ്ങളെല്ലാം തന്നെ ജൂണ്‌ 2007 ല്‍ സര്‍ക്കാരിനെ അറിയിച്ചു. പക്ഷേ ഇതു വരെ മറുപടിയില്ല.


ആധാരം: സി.ഏ.ജി. റിപ്പോര്‍ട്ട്‌.

5 comments:

അങ്കിള്‍. said...

ജലവിഭവ വകുപ്പ്‌ നമ്മുടെ ഖജനാവിനെ ചോര്‍ത്താന്‍ എങ്ങനെ സഹായിക്കുന്നു എന്നതിനു ചില ഉദാഹരണങ്ങള്‍ നിരത്തുകയാണ്.

ഉപാസന || Upasana said...

http://maalavikam.blogspot.com/2008/03/blog-post_05.html

keralafarmer said...

ഈ ചോരുന്നതെല്ലാം കൂടി പിടിച്ചെടുത്തെങ്കില്‍ പ്രതിശീര്‍ഷ കടം കുറഞ്ഞുകിട്ടിയേനെ.

Unknown said...

അങ്കിളെ നമ്മുടെ ഭരണകര്‍ത്താക്കള്‍
സര്‍ക്കാര്‍ ഖജനാവു കട്ടുമുടിച്ചെ അടങ്ങു സത്യസന്ദ്ധമായ ഇ വിവരണം എല്ലാവരും വായിക്കട്ടേ

Unknown said...
This comment has been removed by a blog administrator.