Thursday, February 19, 2009

ലാവലിന്‍ വിവാദം - രണ്ടാംഭാഗം.(SNC Lavalin)

ലാവലിന്‍ വിവാദം രണ്ടാം ഭാഗം ഒരു പുതിയ പോസ്റ്റായി ഇവിടെ തുടങ്ങുന്നു. 200 കമന്റുകള്‍ കവിഞ്ഞപ്പോള്‍ ആദ്യഭാഗം വായിക്കുവനുള്ള പ്രയാസം ഒഴിവാക്കാനാണ് അതിന്റെ തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നത്. ആദ്യ ഭാഗത്തെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ തുടര്‍ന്നും പങ്കുചേരണമെന്നാഗ്രഹിക്കുന്നു.

അവസാനം നമ്മുടെ ബോട്ട് കരക്കടുത്തു കൊണ്ടിരിക്കുന്നു. SNC-Lavalin നുമായുണ്ടാക്കിയ PSP പദ്ധതിയുടെ പ്രധാന കരാറില്‍ നിന്നും ശ്രദ്ധ പതുക്കെ പതുക്കെ മലബാര്‍ ക്യാന്‍സര്‍ സെന്റ്രിലേക്കും അതിനു വേണ്ടി കിട്ടിയ സഹായധനത്തിലേക്കും വന്നുകൊണ്ടിരിക്കുന്നു. ഈ പോസ്റ്റിന്റെ വിഷയവും അതു തന്നെയാണ്.

SNC-Lavalin അവസാനം സംസ്ഥാന സര്‍ക്കാരിനു വിശദീകരണമയച്ചിരിക്കുന്നു. അതിവിടെ വായിക്കാം.

പ്രസക്തഭാഗം ഇവിടെ പകര്‍ത്തുന്നു:
"xxx xxx xxx xxx xxx xxx

Also at that time, because of our long-term relationship with India, SNC-Lavalin, of its own goodwill agreed to help the State of Kerala in its effort to build a hospital, and to sign a Memorandum of Understanding accordingly. SNC-Lavalin is very disappointed that its efforts to raise financing for the Malabar Cancer Centre (MCC), as agreed to to in the MOU, have received nothing but negetive attention.

The MOU, dated April 25 1998, was valid for 180 days. Through our own goodwill, we agreed to the Government of Kerala's repeated requests to extend the MOU. Numerous attempts on our side to enter into a formal agreement were ignored by the Government, and the MOU was finally allowed to expire in 2001. The maximum financing SNC-Lavalin was able to raise inthe face of all the difficulties associated with change of Government of Kerala and an error filled Auditor General's Report, was C$1.8 M from CIDA.

In addition, we advanced approximatedly C$ 2.64 M from our own funds, to be recovered once the formal financing was in place.

A hospital has been built, with funds from SNC-Lavalin and CIDA, and was inaugurated on November 1,2000.

xxx xxx xxx xxx xxx xxx xxx "

ആറു മാസത്തെ കാലാവധിയില്‍ ഏപ്രില്‍ 1998 ല്‍ ഉണ്ടാക്കിയ MOU വീണ്ടും വീണ്ടും ആവശ്യപ്പെട്ടിട്ടും 2001 ല്‍ ആ ധാരണാപത്രത്തെ ഒരു നിയമാധിഷ്ടിത കരാറാക്കി മാറ്റാതെ കാലഹരണപ്പെടുത്തിയെന്നാണ് SNC - Lavalin ആരോപിച്ചിരിക്കുന്നത്. 2001 ന്റെ തുടക്കത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരും, പിന്ന യു.ഡി.എഫ് സര്‍ക്കാരുമാണ് കേരളത്തില്‍ ഭരണത്തിലുണ്ടായിരുന്നത്. എല്‍.ഡി.എഫ് മന്ത്രി ശര്‍മ്മ രണ്ടു ദിവസം മുമ്പ് നിയമസഭയില്‍ പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്റെ ഭരണ സമയത്തും ധാരണാ പത്രത്തെ കരാറാക്കി മാറ്റുന്നതിനുള്ള കത്ത് SNC - Lavalin നില്‍ നിന്നും ലഭിച്ചിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. എന്നാല്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള സഹായധനം ‘ലഭ്യമാക്കാം‘ എന്നതിനു പകരം ‘ലഭ്യമാക്കാന്‍ സഹായിക്കാം’ എന്നാക്കണമെന്നുള്ള SNC Lavalin ന്റെ ആവശ്യത്തോട് മന്ത്രി ശര്‍മ്മ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. (ആധാരം: സിന്‍ഡിക്കേറ്റ് പത്രങ്ങള്‍)
അപ്പോള്‍ പിന്നെ, അങ്ങനെയുള്ള എല്‍.ഡി.എഫ് സന്തതിയെ പോറ്റാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി യു.ഡി.എഫ് കാണിച്ചില്ലെന്ന് മന്ത്രി കടവൂര്‍ ശിവദാസന്‍ ‍. ചുരുക്കത്തില്‍ SNC-Lavalin നുമായുള്ള MOU, കരാറുമായില്ല പുതുക്കിയതുമില്ല.

ലാവലിന്റെ കത്തില്‍ ഇനിപ്പറഞ്ഞിരിക്കുന്ന കാര്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. മലബാര്‍ ആശുപത്രിക്ക് വേണ്ടി ലാവലിന്‍ ലഭ്യമാക്കിയ സഹായ ധനം എത്രയെന്ന് സി.ഏ.ജി പറഞ്ഞതല്ല (8.98 കോടി) മന്ത്രി ബേബി (കേന്ദ്രമന്ത്രാലയത്തിന്റെ കത്തും ഉദ്ധരിച്ചുകൊണ്ട്) പറഞ്ഞത് (13 കോടി), ആ തുകയല്ല മറ്റു മന്ത്രിമാരും ബാക്കിയുള്ളവരെല്ലാം പറഞ്ഞത് (12 കോടി). അതിനെല്ലാം അറുതി വരുത്തികൊണ്ട് സഹായധനം ലഭ്യമാക്കിയ SNC Lavalin തന്നെ C$ 1.8 M+2.64 M (17.57 കോടി രൂപ: മനോരമ) ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ഇനി അഭ്യൂഹങ്ങള്‍ വേണ്ടല്ലോ.

ഇനി നമുക്കറിയേണ്ടത് ഇവര്‍ ലഭ്യമാക്കിയ ഈ തുകയുടെ മുഴുവന്‍ വരവ് ചെലവ് കണക്കുകളാണ്. അത് കോടതി മുഖേന തെളിയിച്ചാല്‍, ഖജനാവ് നഷ്ടം (330 ഓളം കോടി രൂപ‌) എന്നുള്ളത് നികുതിദായകന്റെ തലേലെഴുത്തെന്ന് സമാധാനിക്കാം.

396 comments:

«Oldest   ‹Older   201 – 396 of 396   Newer›   Newest»
ജിവി/JiVi said...

അങ്കിളേ, അങ്കിള്‍ ഇങ്ങനെയാ എഴുതിയത്:

“സര്‍ക്കാരിനു നഷ്ടം ഉണ്ടായി എന്നു പറയുന്നതില്‍ ഞാനും വലിയ കഴമ്പ് ഞാനും കാണുന്നില്ല.“

സി എ ജി റിപ്പോര്‍ട്ട് വായിച്ചതിനുശേഷം തന്നെയാ അങ്കിള്‍ ഇതെഴുതിയത്. ഇപ്പോ അതു മാറ്റാന്‍ മാത്രം പുതിയ തെളിവൊന്നും വന്നിട്ടില്ല. എനിക്ക് ശേഷം പലരും കൂടുതല്‍ ശക്തമായ കമന്റുകളിലൂടെ നഷ്ടം എന്ന വാദത്തെ പൊളിച്ചതായാണ് ഞാന്‍ കണ്ടത്. കരാറിന്റെ കാര്യങ്ങളിലേക്ക് അങ്കിള്‍ വീണ്ടും കടക്കുന്നില്ല, സഹായധനമാണല്ലോ വിഷയം.

അങ്കിള്‍ ഈയെഴുതിയത് കടവൂര്‍ കണ്ടിരുന്നെങ്കില്‍ അദ്ദേഹം പുളകിതനായിപ്പോയെനെ!

“ക്രമരഹിതമായി SNC Lavalin നുമായി യു.ഡി.എഫ്. ഉണ്ടാക്കി വച്ചിരുന്ന ഒരു MOU വിനെ പിന്‍‌തുടരാന്‍ യാതൊരു ബാധ്യതയും ഇല്ലായിരുന്നിട്ടും പിന്നിട് വന്ന എല്‍.ഡി.എഫ് ഭരണം, വേണ്ടെന്ന് പലരും ഉപദേശിച്ചിട്ടും, അതിന്റെ പിന്നാലെ പോയി. അതേ ക്രമക്കേടുകളെ പിന്‍‌തുടരാന്‍ പിന്നീട് വന്ന യു.ഡി.എഫ്. സര്‍ക്കാരിനു ബാധ്യതയുമില്ല, തയ്യാറാ‍യതുമില്ല. അതുകൊണ്ടല്ലേ മന്ത്രി കടവൂര്‍ MOU പുതുക്കാന്‍ തയ്യാറാകാത്തത്“

ഒരു കാര്യമുള്ളത്, ആദ്യത്തെ MoU എന്നത് ലാവ്ലിനുമായുള്ള ഒരു ബിസിനസ്സ് കരാറാണ്. ലാവ്ലിന് ബിസിനസ്സും കേരളത്തിന് അവശ്യം വേണ്ട ഒരു സേവനവും. രണ്ട്പേര്‍ക്കും താല്‍പ്പര്യങ്ങളുണ്ട്. ലാവ്ലിനുമായല്ലെങ്കില്‍ മറ്റാരില്‍നിന്നെങ്കിലും ഈ സേവനം ലഭ്യമാക്കേണ്ടത് പിണറായിയുടെ ബാധ്യതയായിരുന്നു. അന്നത്തെ സാഹചര്യങ്ങളും പിന്മാറിയാല്‍ ഉണ്ടായേക്കാവുന്ന നിയമനടപടികളും കണക്കിലെടുത്ത് അതുമായി മുന്നോട്ടുപോയി. അതുകൊണ്ട് നഷ്ടമൊന്നും ഉണ്ടായതായി കരുതുന്നില്ല എന്നുതന്നെയാ അങ്കിള്‍ നേരെത്തെ എഴുതിയത്. പിന്നെ അന്ന് കുറേപ്പേര്‍ ഇതിന് എതിര്‍ത്തിരുന്നു എന്ന് പറയുന്നതില്‍ എന്താ കാര്യം?

രണ്ടാമത്തെ MoU നമുക്കുള്ള സഹായധനമാണ്. ലാവ്ലിന്‍ ഊരിപ്പോകാതിരിക്കാന്‍ നമ്മള്‍ ജാഗ്രത കാണിക്കേണ്ട ഒരു ഇടപാടണത്. ധാരണാപത്രത്തില്‍നിന്നും വ്യതിചലിക്കുന്ന തരത്തിലുള്ള കരട്കരാര്‍ എന്ന് ശര്‍മ്മ പറയുമ്പോള്‍ തന്നെ ആ ധാരണാപത്രം ഉണ്ടാക്കിയ പിണറായി അത്തരമൊരു ജാഗ്രത കാണിച്ചിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. സഹായം കൈപ്പറ്റുന്നതിന് പരിശ്രമിക്കാന്‍ തനിക്കെന്താണ് ബാധ്യത എന്ന് കടവൂരാന്‍ ചിന്തിച്ചെങ്കില്‍ അതുതന്നെയാണ് അങ്ങേരുടെ കുറ്റം. ക്രമരഹിതമായി നമ്മുടെ സംസ്ഥാനത്തിന് ഒരു വിദേശരാജ്യത്തുനിന്നും സഹായം ലഭ്യമാക്കുന്നതെങ്ങനെയെന്ന് മനസ്സിലാവുന്നില്ല. രണ്ടും മൂന്നും തവണ ഗഡുക്കളായി ആ സഹായധനം സ്വീകരിക്കുമ്പോഴൊന്നും ഈ ക്രമരാഹിത്യം ആരും ചൂണ്ടിക്കാണിച്ചതുമില്ല. പിന്നീടാണ് ശ്രീമാന്‍ കടവൂരിനുതോനുന്നത്, ക്രമരഹിതമായ ഈ സഹായം കൈപ്പറ്റുന്നതിനുവേണ്ടി തനിക്കെന്താണ് ‘ബാധ്യത‘?

ഇനി കരട് കരാറിലെ വ്യതിയാനങ്ങളെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ ആണവപരീക്ഷണം കൂടി കണക്കിലെടുക്കണം. നമുക്കെതിരെ ആദ്യം ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യമാണ് കാനഡ. ആ നിലക്ക് ഈ സഹായം ഉറപ്പാക്കാന്‍ ലാവ്ലിന് കഴിയുമായിരുന്നില്ല എന്നാണ് എനിക്ക് തോനുന്നത്.

Unknown said...

അങ്കിള്‍ പറഞ്ഞു.

ക്രമരഹിതമായി SNC Lavalin നുമായി യു.ഡി.എഫ്. ഉണ്ടാക്കി വച്ചിരുന്ന ഒരു MOU വിനെ പിന്‍‌തുടരാന്‍ യാതൊരു ബാധ്യതയും ഇല്ലായിരുന്നിട്ടും പിന്നിട് വന്ന എല്‍.ഡി.എഫ് ഭരണം, വേണ്ടെന്ന് പലരും ഉപദേശിച്ചിട്ടും, അതിന്റെ പിന്നാലെ പോയി. അതേ ക്രമക്കേടുകളെ പിന്‍‌തുടരാന്‍ പിന്നീട് വന്ന യു.ഡി.എഫ്. സര്‍ക്കാരിനു ബാധ്യതയുമില്ല, തയ്യാറാ‍യതുമില്ല. അതുകൊണ്ടല്ലേ മന്ത്രി കടവൂര്‍ MOU പുതുക്കാന്‍ തയ്യാറാകാത്തത്. ഇതുവരെയുള്ള ചര്‍ച്ചയില്‍ നിന്നും മനസ്സിലായതാണ്.

ഇത് തീര്‍ച്ചയായും തെറ്റിദ്ധരിപ്പിക്കുന്ന വരികള്‍. എന്ത് കൊണ്ട് യു.ഡിഫ്.എഫ് ഉണ്ടാക്കി ഒപ്പിട്ട കരാറില്‍ നിന്ന് പിന്‍‌വാങ്ങാനാവുമായിരുന്നില്ല എന്ന് പലവുരു വിശദീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട് ഇവിടെ. അത് പോട്ടെ. പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഒരു തവണ എം.ഒ.യു പുതുക്കിയിട്ടുണ്ട്. ലാവലിനുള്ള പണം മുഴുവന്‍ കൊടുത്തിട്ടുണ്ട്. അതിനുശേഷം “ബാധ്യതയില്ല, തയ്യാറായില്ല” എന്നു വരുത്തുന്നത് ഊരിപ്പോകാന്‍ അനുവദിക്കാനാണെന്ന് സംശയിച്ചാല്‍ തെറ്റുപറയാമോ? ഇടതുപക്ഷം നടത്തിയ എന്തിലും ചൂഴ്ന്ന് ചൂഴ്ന്ന് നോക്കി വിമര്‍ശിക്കുന്നവര്‍ വലതിന്റെ കാര്യം വരുമ്പോള്‍ ഉദാരമനസ്കരാകുന്നത് രസകരം.

kaalidaasan said...

സുകുമാരന്‍ ,

നന്ദി .

മാന്യമായും, സഭ്യമായും, ബഹുമാനത്തോടെയും സംവാദം നടത്താനാണ്‌, എനിക്ക് താല്‍പ്പര്യം. എല്ലാവര്‍ക്കും അങ്ങനെയാകാനാവില്ല എന്നും എനിക്കറിയാം.

അസഭ്യവര്‍ഷം ചോരിഞ്ഞവരോട് എനിക്ക് ഒരു വിരോധവുമില്ല. അവരും സമൂഹത്തിന്റെ ഭാഗമാണല്ലോ. കേരളത്തില്‍ ഒരു മന്ത്രി തന്നെ അസഭ്യത്തിന്റെ കൂടാരമല്ലേ? അതിന്റെ ഒരു ഭാഗം ഇവിടെയും വന്നു എന്നേ ഞാന്‍ കരുതുന്നുള്ളു.

kaalidaasan said...

ജിനേഷ്,

2000 മെയില്‍ വന്ന ഡ്രാഫ്റ്റിനു ശര്‍മ്മ ഏകദേശം ഒരു വര്‍ഷം കഴിഞ്ഞ് 2001 ഏപ്രിലില്‍ നോട്ടു കുറിച്ചു എന്ന് വായിച്ചാല്‍ എവിടെയോ ഒരു ചിഞ്ഞുനാറ്റം തോന്നുന്നതു സ്വാഭാവികം. 2001 മാര്‍ച്ചുമാസമാണ് ക്യാന്‍സര്‍ സെന്ററ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 2001 മെയ് മാസം നായനാര്‍ സര്‍ക്കാര്‍ മാറി ആന്റണി സര്‍ക്കാര്‍ അധികാരമേറ്റു എന്നോര്‍ക്കുക.


ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ആ ഡ്രാഫ്റ്റ് വന്ന ശേഷം ശര്‍മ്മ വെറുതെ ഇരിക്കുകയായിരുന്നില്ല.

ഊര്‍ജ്ജവകുപ്പിന്റെ ഓഫീസുവഴിയാണാ കടലാസ് ശര്‍മ്മക്ക് കിട്ടിയത്. എങ്ങനെ അ കരട് കരാറുണ്ടായി എന്നദ്ദേഹം അന്വേഷിച്ചു കാണണം . മറ്റൊരു വകുപ്പില്‍ ചെന്ന് ഒരു മന്ത്രിക്ക് ഫയലുകള്‍ നേരിട്ട് എടുത്തു നോക്കാനാവില്ല. അതിനൊരു നിയമപരമയ വഴിയുണ്ട്. ആ വഴിയില്‍ക്കൂടി അന്വേഷിച്ച് കണ്ടെത്തിയപ്പോഴേക്കും ഒരു വര്‍ഷം ആയി എന്നത് കേരളത്തിലെ സര്‍ക്കാര്‍ കാര്യങ്ങള്‍ അറിയാവുന്നവര്‍ക്ക് മനസിലാകും .

പിന്നെ ശര്‍മ്മയില്‍ കൂടി മറ്റു പലരിലേക്കും ഇത് ചെന്നെത്തണമെന്ന് നോമ്പു നോറ്റിരിക്കുന്നവര്‍ക്ക് ഈ കാല താമസം, ക്ഷമിക്കാന്‍ പറ്റിയെന്നു വരില്ല.

ശര്‍മ്മ ഇന്നലെ പറഞ്ഞത് വളരെ ഗൌരവമുള്ള കാര്യമാണ്. ഊര്‍ജ്ജ വകുപ്പില്‍ വച്ചാണീ കരട് തയ്യാറാക്കിയത്. ലാവലിനു തന്നെ ഇതു തയ്യാറാക്കാനാവില്ല. ലാവലിനും ഊര്‍ജ വകുപ്പും ഒന്നിച്ചേ കരാറുണ്ടാക്കാനാവൂ. ഊര്‍ജ്ജ വകുപ്പിലെ ആരുമറിയാതെ, ഇതുപോലെ ഒരു കരാറിന്റെ കരടുണ്ടാവില്ല. ഊര്‍ജവകുപ്പിലെ ഉദ്യോഗസ്ഥരാണോ അത് ചെയ്തത്, അതോ മറ്റുവല്ലവരും ഇടപെട്ടിട്ടാണോ എന്നത് പുറത്തു വരാന്‍ പോകുന്ന കാര്യങ്ങളാണ്.

ഊര്‍ജ്ജ വകുപ്പിന്റെ ഫയല്‍ പരിശോധിക്കാതെ, ഇതേക്കുറിച്ച് വ്യക്തമായി ഒന്നും പറയാന്‍ പറ്റില്ലെന്നാണ്, ശര്‍ മ്മ പറയുന്നത്. ഇതില്‍ നിന്നും മനസിലാക്കാന്‍ പറ്റുന്നത് രണ്ടു കാര്യങ്ങളാണ്. ഊര്‍ജ്ജ വകുപ്പില്‍ നടന്ന തിരിമറികള്‍ അദ്ദേഹം മനസിലാക്കിയിട്ടുണ്ട്. പുറത്തു പറയാന്‍ പറ്റാത്തതുകൊണ്ട് അദ്ദേഹം ഒഴിവുകഴിവുകള്‍ പറയുന്നു. അല്ലെങ്കില്‍ അദ്ദേഹത്തിനും അതേക്കുറിച്ച് കൂടുതലൊന്നും അറിയില്ല.

അടുത്ത സര്‍ക്കാര്‍ വരുന്നതിനു മുമ്പ് ഫയലുകള്‍ അപ്റ്റുഡേറ്റ് ആക്കുക എന്നത് ഏത് മന്ത്രിയും ചെയ്യുന്ന കാര്യമാണ്.

kaalidaasan said...

ശര്‍മ്മയുടെ കാലത്ത് എം.ഓ.യു പുതുക്കപ്പെട്ടിരുന്നതു കാരണം ധാരണപ്പത്രം കരാറാക്കാനുള്ള സാധ്യതയും സാധുതയും ഉണ്ടയിരുന്നു, എന്നാല്‍ കടവൂര്‍ ശിവദാസന്റെ കാലത്ത് ഒരു തവണ പുതുക്കിയ എം.ഓ.യു ലാപ്സാകാന്‍ വിട്ടു എന്നതാണ്. എം.ഓ.യു ലാപ്സായിക്കഴിഞ്ഞിട്ടാണ് സഹായധനം ചോദിച്ചുകൊണ്ട് കടവൂരിന്റെ കാലത്ത് അധികാരികള്‍ 12-07-2002 ല്‍ ലാവ്ലിന് കത്തെഴുതുന്നത്. ഇത് ഈ സൈറ്റ് ഇന്ത്യാ വാര്‍ത്തയില്‍ സമര്‍ദ്ധമായി മുക്കിയിരിക്കുന്നു

ശര്‍മ്മയുടെ കാലത്തും കടവൂരിന്റെ കാലത്തും നടന്നത്,ഇങ്ങനെ കീറിമുറിച്ചു പരിശോധിക്കാനിടവന്നതെന്തുകൊണ്ടായിരുന്നു, ജിതേഷ്?

പിണറായി ഒരു കരാറുണ്ടാക്കാതിരുന്നതല്ലേ? പിണറായി ഒരു കരാറുണ്ടാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം താങ്കള്‍ക്ക് പറയാമോ? ലാപ്സായിപ്പോകാന്‍ സാധ്യതയുള്ള ഒരു എം ഒ യു വില്‍, ഈ പ്രധാനപ്പെട്ട വിഷയം എന്തുകൊണ്ട് പിണറായി ഒതുക്കി?

ഇവിടെയല്ലേ ശരിക്കുമുള്ള ചീഞ്ഞു നാറ്റം ജിതേഷൊക്കെ കാണേണ്ടത്?

ഇക്കാര്യമല്ലേ പിണറായിയും , കൂടെയുള്ളവരും , ഇപ്പോള്‍ ജിതേഷും ഒക്കെ ചേര്‍ന്ന് സമര്‍ദ്ധമായി മുക്കാന്‍ ശ്രമിക്കുന്നത്?

kaalidaasan said...

180 ദിവസം കൂടുമ്പോള്‍ പുതുക്കേണ്ടിയിരുന്ന കരാറ് പുതുക്കാതെ അന്താരാഷ്ട്ര കോടതിക്ക് മുന്‍പില്‍ നമ്മുടെ ന്യായം തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് ഇത്.

എന്റെ ജിതേഷേ, ജിതേഷിത്ര പാവമായിപ്പോയല്ലോ.

ഇതൊരു കരാറായിരുന്നെങ്കില്‍ ഇത് പുതുക്കേണ്ടിവരില്ലായിരുന്നു. ഇത് വെറും ഒരു എം ഒ യു ആയിരുന്നു. അന്താരാഷ്ട്ര കോടതിയില്‍ പോയിട്ട്, ഒരു സെഷന്‍സ് കോടതിയില്‍ , പോലും വിലയില്ലാത്ത ഒരു കടലാസുകഷണം . ഇത് പുതുക്കിയാലും ഇല്ലെങ്കിലും ഒരു കോടതിയിലും നിലനില്‍ക്കില്ലാത്തതാണെന്ന് ഇനിയും ജിതേഷ് മനസിലാക്കാത്തത് കഷ്ടം എന്നേ പറയേണ്ടു.

ഇതൊരു കരാറായി ,പിണറായി വൈദ്യുത കരാറിനൊപ്പം വച്ചിരുന്നാലും , മറ്റൊരു കരാറായി ഒപ്പിട്ടുരുന്നാലും ഒരന്താരാഷ്ട്ര കോടതിയിലും പോകാന്‍ പറ്റില്ലായിരുന്നു. കാരണം പിണറായി ഇത് ക്യാനഡക്കുള്ളിലെ ഒന്റാറിയോവില്‍ മാത്രം ചോദ്യം ചെയ്യാന്‍ പറ്റുന്ന തരത്തിലായിരുന്നു ഒപ്പിട്ടു വക്കുന്നതും .

ഞാന്‍ കോടതിക്കാര്യം പറഞ്ഞപ്പോള്‍ ഒരനോണീ ചോദിച്ചു കണ്ടു, ഒന്റാറിയോ ചൊവ്വയിലോ മറ്റോ അണോ എന്ന്. അന്താരാഷ്ട്ര കരാറുകളെക്കുറിച്ച് വിവരമില്ലാത്തതു കോണ്ടാണങ്ങനെ ചോദിച്ചത്. മിക്ക അന്താരാഷ്ട്ര കരാറുകളിലും പിന്തുടരുന്ന ഒരു കീഴ്വഴക്കമുണ്ട്. തര്‍ക്കമുണ്ടായാല്‍ , കാരാറിലേര്‍പ്പെടാത്ത മുന്നാമതൊരു രാജ്യത്ത്, തീര്‍പ്പാക്കുക എന്നതാണത്. ഇത് നിയമം അല്ല കേട്ടോ? വെറും കീഴ്വഴക്കം . പക്ഷപാതിത്തം ഒഴിവാക്കനാണങ്ങനെ ചെയ്യുന്നത്.

കാര്‍ത്തികേയന്റെ കണ്‍സള്‍ട്ടന്‍സി കരാറില്‍ , തര്‍ക്കം പരിഹരിക്കുന്നത് പാരീസില്‍ ആയിരിക്കുമെന്ന് ചേര്‍ത്തത് അതുകൊണ്ടാണ്. അതു മാറ്റി ഒന്റാറിയോയിലാക്കിയത് ലാവലിനെ സഹായിക്കാനാണ്. ഒന്റാറിയോയിലെ കോടതി സ്വാഭാവികമായും കനേഡിയന്‍ കമ്പനിയായ ലാവലിനോട് ചായ്വു കാണിക്കും.

അതുകൊണ്ടാണ്, പിണറായി ഒപ്പിട്ട കരാര്‍ ,രാജ്യതാല്‍പ്പര്യത്തിനെതിരാണെന്ന ആക്ഷേപം ഉണ്ടായതും .

Anonymous said...

പിന്നെ ശര്‍മ്മയില്‍ കൂടി മറ്റു പലരിലേക്കും ഇത് ചെന്നെത്തണമെന്ന് നോമ്പു നോറ്റിരിക്കുന്നവര്‍ക്ക് ഈ കാല താമസം, ക്ഷമിക്കാന്‍ പറ്റിയെന്നു വരില്ല.-കാളിദാസന്‍

ശര്‍മ്മയിലേക്ക് മാത്രമല്ല യു.ഡി.എഫ്ഫിലേക്ക് കൂടി ഒന്നും ചെന്നെത്തരുതെന്ന് നിര്‍ബന്ധമുള്ള കാളിദാസനും ക്ഷമിക്കാന്‍ പറ്റിയെന്നു വരില്ല. :)

കാലതാമസത്തിനു കാരണം നിരത്തുന്നിടത്ത് ഒരു സംശയം. ഊര്‍ജ്ജവകുപ്പ് അന്ന് ശര്‍മ്മയുടെ കീഴില്‍ തന്നെ അല്ലേ? കാളിദാസന്റെ കമന്റ് വായിച്ചാല്‍ അത് മറ്റൊരു മന്ത്രിയുടെ കീഴിലുള്ള വകുപ്പ് ആണെന്ന് തോന്നുന്നും. പവര്‍ മിനിസ്റ്റര്‍ എന്നു പറയുന്നത് സാധാരണ ഇലക്ട്രിസിറ്റി മന്ത്രിയെത്തന്നെ അല്ലേ?

ജിവി/JiVi said...

ഒരു അനോണി പൂരത്തെറി നടത്തുന്നു. അതിനോട് മാന്യമായ ഭാഷയില്‍ കാളിദാസന്റെ പ്രതികരണം. സുകുമാരേട്ടന്റെ വക അതിന് അനുമോദനങ്ങള്‍. തുടര്‍ന്ന് കാളിദാസന്റെ നന്ദി. ആ അനോണി ഏത് പക്ഷക്കാരനാവാം എന്ന് ഊഹിക്കാം. ഇവിടെ പാര്‍ട്ടിപക്ഷത്തുനിന്നും വാദിക്കുന്നവരാരും അതൊരു പാര്‍ട്ടിവിരുദ്ധനാണ് എന്ന് ഉറപ്പിച്ചിട്ടില്ല. മാന്യമായി, സ്ഥിരമായി കമന്റുകള്‍ എഴുതുന്ന മറ്റൊരു അനോണി അത് ഒരു സി പി എം വിരുദ്ധനാണെന്ന് ന്യായമായ ഒരു ഊഹം നടത്തി. അതേസമയം സുകുമാരേട്ടനും കാളിദാസനും അങ്കിളും അത് ഒരു സി പി എംകാരന്‍ തന്നെ എന്ന് ഉറപ്പിച്ചു കളഞ്ഞു.

ഇതേ യുക്തിരാഹിത്യം തന്നെയല്ലേ ഇവര്‍ മുഖ്യവിഷയത്തിലും കാണിക്കുന്നത്.

kaalidaasan said...

ലാപ്സായ എം.ഓ.യു പ്രകാരമുള്ള തുക കാന്‍സര്‍ സെന്ററിനു ശേഖരിച്ചു നല്‍കാന്‍ മറ്റൊരു കരാറിലൂടെ മാത്രമേ ലാവലിനു സാധിക്കൂ എന്ന സൂചനയാണ് ആ കത്തിലുള്ളത്.

ജിതേഷ് എന്തിനാണ്, ലാവലിനെ ന്യായീകരിക്കാന്‍ ഇത്ര ബുദ്ധിമുട്ടുന്നത്?

ലാവലിന്‍ അവരുടെ വെബ് സൈറ്റില്‍ എഴുതി, കേരളത്തിലെ ജനങ്ങളുടെ ആരോഗ്യപ്രശ്നം പരിഹരിക്കാനാണ്, ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം നല്‍കാമെന്ന് ഏറ്റതെന്ന്. ആ പ്രസ്താവനക്ക് എഴുതിയ കടലാസിന്റെ വിലയുണ്ടായിരുന്നെങ്കില്‍ അവര്‍ ആ ധനസഹായം തരുമായിരുന്നു. ആദ്യം സമ്മതിച്ചിരുന്ന പോലെ അത് പൂര്‍ണ്ണ മായും 2001 ഓടുകൂടി തന്നു തീര്‍ക്കുമായിരുന്നു. അതു ചെയ്യാതെ ധാരണാപത്രത്തിനു വിരുദ്ധമായ ഒരു കരാറുമായി ശര്‍മ്മയുടെ മുമ്പില്‍ വരില്ലായിരുനു. ( കടവൂര്‍ ധാരണാപത്രം ലാപ്സാക്കുന്നതിനു മുമ്പ് നടന്നതാണിത്) അത് ലാവലിനാണ്, മാറ്റിയതെന്ന വാദം മുഖവിലക്കെടുത്താണിത് പറയുന്നത്. പക്ഷെ ഞാന്‍ ലാവലിന്‍ തന്നെയാണ്, ധാരണാപത്രം മാറ്റിയതെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. കേരളത്തിലെ വേറൊരു കേന്ദ്രം അതിനു പിന്നിലുണ്ടെന്ന് ഞാന്‍ ഇപ്പോഴും ഉറപ്പായി വിശ്വസിക്കുന്നു.


എം ഒ യു ലാപ്സാകുന്നതിനു എത്രയോ മുമ്പ് , പണം നല്‍കുന്ന ബാധ്യതയില്‍ നിന്നും ഒഴിവാകാന്‍ ശ്രമിച്ച ലാവലിന്‍ , പിന്നെയും ചൂണ്ടയുമായി വരുന്നു. ജിതേഷിനേ പ്പോലെ, ചിന്താ ശേഷി ആര്‍ക്കോ പണയം വച്ചവര്‍ , ആ ലവലിന്‍ എന്ന ചതിയന്റെ വക്കാലത്തുമായി വരുന്നു. ഇതാണോ കലികാലം എന്നു പറയുന്നത്?

തങ്കള്‍ ലാവലിന്റെ ഏജന്റാണോ ജിതേഷ്?

kaalidaasan said...

വളരെ ശരിയാണു കാളിദാസാ. ആ 374 കോടിയുടെ നോട്ടുകള്‍ തീകത്തിച്ചുകളയുകയാണല്ലോ ചെയ്തത്. ആ വൈദ്യുതി കേന്ദ്രങ്ങളില്‍ നിന്ന് അതോടെ വൈദ്യുതി വരുന്നതും നിന്നു. യന്ത്രവും പൂട്ടിക്കെട്ടി എഞ്ചിനിയര്‍മാര്‍ പരണത്തു വച്ചു.
ആ യന്ത്രങ്ങള്‍ നവീകരിക്കാതെ ഇഴഞ്ഞിഴഞ്ഞ് നീങ്ങിയിരുന്നെങ്കില്‍, 1991-98 കാലത്തെ പവര്‍ക്കട്ട് ഇന്നും നിലനിന്നിരുന്നുവെങ്കില്, എത്ര രൂപാ ലാഭിക്കാമായിരുന്നു. അല്ലേ ?



ആ നോട്ടുകള്‍ കത്തിച്ചു കളഞ്ഞിരുന്നെകിലും ഇതു തന്നെയായിരുന്നു അവസ്ഥ.

പഴയ യന്ത്രങ്ങള്‍ വച്ച് ഉത്പാദിപ്പിച്ചിരുന്നതിലും ഒരു യൂണിറ്റ് കൂടുതല്‍, കഴിഞ്ഞ അജ്ഞ്ചുവര്‍ഷത്തില്‍ ഉത്പാദിപ്പിച്ചില്ല.
വൈദ്യുതി വരുന്നത് നിന്നു പോയി എന്നാരും പറഞ്ഞില്ല. പഴയപോലെ വൈദ്യുതി വരുന്നു ഇന്നും . 374 കോടി ചെലാവാക്കിയതിന്റെ മെച്ചം കിട്ടിയില്ല എന്നേ ഞാന്‍ പറഞ്ഞുള്ളു.

91/98 കാലത്ത് ഈ പദ്ധതികളില്‍ നിന്നും ഉത്പദിപിച്ചിരുന്ന അതേ വൈദ്യുതിയേ ഇന്നും ഉത്പാദിപ്പിക്കുന്നുള്ളു. പവര്‍ കട്ട് പരിഹരിക്കാനായി ഈ പദ്ധതികളില്‍ നിന്നും ഒരു യൂണിറ്റ് വൈദ്യുതി പോലും കൂടുതലായി ഉത്പാദിപ്പിച്ചിട്ടില്ല. ഷാജഹാനൊക്കെ എന്തുകൊണ്ട് ഈ സത്യം അംഗീകരിച്ചുകൂടാ?

kaalidaasan said...

ഷാജഹാന്‍,


വളരെ വളരെ ശരി. അതുകൊണ്ടെന്താ,12 കോടി രൂപയും ആരും തന്നില്ല, അതിനൊട്ടു പണിയും നടന്നില്ല. തലശ്ശേരിയില്‍ ഇന്ന് ഒരു ക്യാന്‍സര്‍ സെന്ററുമില്ല, അതിനകത്ത് ആളുമില്ല, ഡോക്ടറുമില്ല, ബ്ലഡ് ബാങ്കുമില്ല. വൈദ്യുതിവകുപ്പിനു കീഴില്‍ അവിടൊരു സൊസൈറ്റിയുമില്ല, എട്ടേമുക്കാല്‍ക്കോടിയോളം അവിടെ വന്നെന്ന് സി.ഏ.ജി പറഞ്ഞുമില്ല, അങ്ങിനെയൊന്നും വന്നിട്ടുമില്ല. സത്യം ശിവം സുന്ദരം!

തലശേരിയില്‍ , ആശുപത്രിയുണ്ട്. അത് ഒരു ക്യാന്‍സര്‍ സെന്ററാകണമെങ്കില്‍ , ഞാനും ഷാജഹാനും കൊടുക്കുന്ന നികുതിയില്‍ നിന്നും 90 കോടി ചെലവാക്കണം . സത്യനും ശിവനും സുന്ദരവുമൊന്നും അത് കൊണ്ടുവന്നു തരില്ല.


അല്ലെങ്കില്‍ പഞ്ച നക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും പണിയാന്‍ എടുത്ത് ഫണ്ടില്‍ എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ കൊടുത്ത് സഹായിക്ക്.

2001 ല്‍ 98 കോടി വരേണ്ടിയിരുന്നിടത്ത് 2009 ആയിട്ടും എട്ടേമുക്കാല്‍ കോടിയേ വന്നൂള്ളു. അതല്ലേ ഷാജഹാനേ, ഇവിടേ ചര്‍ച്ച ചെയ്യുന്ന വിഷയം തന്നെ?

kaalidaasan said...

ഷാജഹാന്‍ ,

അതില്‍ ആശുപത്രി എന്നൊരു വാക്കു കണ്ടെത്തുന്ന ആള്‍ക്ക് സര്‍ക്കാര്‍ രണ്ടരക്കോടി രൂപയുടെ ബംബര്‍ സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ഇതിനാല്‍ തെര്യപ്പെടുത്തട്ടെ.

അതെ അത് ശരിയാണ്. അതില്‍ ആശുപത്രി എന്ന വാക്കു രേഖപ്പെടുത്തിയിട്ടില്ല. കരാറൊപ്പിട്ട ആള്‍, മനപ്പുര്‍വം രേഖപ്പെടുത്തിയില്ല. അതു കൊണ്ട് ലാവലിന്‍ ആ ബാധ്യതയില്‍ നിന്നുമൊഴിഞ്ഞുപോയി.

കാശുവരും എന്നു കാത്തിരുന്നവര്‍ ഇപ്പോഴും വാ പൊളിച്ചിരിക്കുന്നു. ലാവലിനും കൂടെ മറ്റു ചിലരും ഊറിച്ചിരിക്കുന്നു.

ഷാജഹാനേപ്പോലുള്ളവര്‍, സാന്റിയഗോ മാര്‍ട്ടിന്‍ കണക്ക്, അതിന്റെ പേരിലും ഒരു ബമ്പര്‍ സമ്മാനവുമായി കറങ്ങുനു. ഈ ബമ്പറിന്റെ നറുക്കെടുപ്പും ലൈവ് ആയി കൈരളി സംപ്രേക്ഷണം ചെയ്യുമോ?

kaalidaasan said...

ജിവി

രണ്ടാമത്തെ MOU നമുക്കുള്ള സഹായധനമാണ്. ലാവ്ലിന്‍ ഊരിപ്പോകാതിരിക്കാന്‍ നമ്മള്‍ ജാഗ്രത കാണിക്കേണ്ട ഒരു ഇടപാടണത്.

ജിവിയേപ്പോലുളവരെല്ലം ഇത് യു ഡി എഫിന്റെ പാളിച്ചയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. യു ഡി എഫ് ഇതില്‍ കടന്നു വരുന്നതിനു മുപ് എത്രയോ പാളിച്ചകള്‍ ഇതില്‍ സംഭവിച്ചു.

ധാരണാപത്രം സാധാരണ, ഇനിയും തീര്‍ച്ചപെടാത്ത ഒരു കരാറിനു മുന്നോടിയായിട്ടാണ്, ഒപ്പുവക്കാറുള്ളത്. ക്യാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ തീര്‍ച്ചപ്പെടുത്താനുള്ള ഒരു കരാറും ബാക്കിയില്ലായിരുന്നു. ലാവലിന്‍ പണം നല്‍കാമെന്ന് സമ്മതിച്ചു. 98 കോടി തരാമെന്നു പറഞ്ഞാല്‍, അതിനു വേറേ ഒരു കാര്യവും ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. കൂടുതലായി എന്തെങ്കിലും നെഗോഷിയേറ്റ് ചെയ്യാനും അതിലില്ലായിരുന്നു. അത് ഇന്ന ദിവസത്തിനകം തരുമെന്ന് കാണിച്ച് രണ്ടു പാര്‍ട്ടികളും കൂടെ ഒരു കരാറില്‍ ഒപ്പുവക്കുക. ഇവിടെ ഒരു ധാരണാപത്രത്തിനെന്താണ്, പ്രസക്തി? കൂടുതലയിട്ടൊന്നും ചര്‍ച്ച ചെയ്യാനില്ലാത്ത ഒരു കാര്യം ധാരണാപത്രത്തിലൊതുക്കിയതാണിതിലെ കുഴപ്പങ്ങക്കള്‍ക്കെല്ലാം കാരണം, എന്ന നിസാര കാര്യം എന്താണു ജിവിക്കും മറ്റുള്ളവര്‍ക്കും മനസിലാകാത്തത്? പിണറായിയെ കുറ്റവിമുക്തനാക്കാനുള്ള തത്രപ്പാടില്‍ നിങ്ങളൊക്കെ ഈ അടിസ്ഥാനവിഷയം മറക്കുന്നു.

ഇത് യു ഡി എഫിന്റെ ആലയില്‍ കൊണ്ട് കെട്ടാനുള്ള ഒരു ശ്രമവും വിജയിക്കാന്‍ സാധ്യതയില്ല.

kaalidaasan said...

ഇനി കരട് കരാറിലെ വ്യതിയാനങ്ങളെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ ആണവപരീക്ഷണം കൂടി കണക്കിലെടുക്കണം. നമുക്കെതിരെ ആദ്യം ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യമാണ് കാനഡ. ആ നിലക്ക് ഈ സഹായം ഉറപ്പാക്കാന്‍ ലാവ്ലിന് കഴിയുമായിരുന്നില്ല എന്നാണ് എനിക്ക് തോനുന്നത്.

തോമസ് ഐസ്സക്ക് പറഞ്ഞു എന്നതിനപ്പുറം , ഇതില്‍ യാതൊരു വാസ്തവവുമില്ല. ഇതാണു വിഷയമെങ്കില്‍ ലാവലിനു അത് തുറന്നു പറയാന്‍ ഒട്ടും മടിക്കേണ്ട. അവരുടെ കുറ്റമല്ലെങ്കില്‍, അത് അവര്‍ ഔദ്യോഗികമായി പറയണം . അവര്‍ ഇപ്പോഴും പറയുന്നത്, യു ഡി എഫ് വീഴ്ച വരുത്തിയതാണു കാരണമെന്നാണ്. അവര്‍ വളരെ വ്യക്തമായി അത് പറയുകയും ചെയ്തു.

മറ്റുള്ളവര്‍ വളച്ചൊടിക്കുന്നതിനേക്കുറിച്ച് അലമുറയിടുനവര്‍, ഈ വളച്ചൊടിക്കല്‍ നടത്തുന്നതിന്റെ ഉദേശ്യം എന്താണ്? എന്തുകൊണ്ടാണ്, സഹായം തരാത്തതെന്ന് ലാവലിന്‍ പറഞ്ഞു കഴിഞ്ഞു. ഇനിയും അവര്‍ പറയാത്ത ഒരു കാരണം കണ്ടുപിടിച്ച്, അവരെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് അല്‍ പ്പത്തമല്ലേ?
പിണറയിയെ ന്യായീകരിക്കുന്നത് മനസിലാക്കാം . പക്ഷെ ലാവലിനെ ന്യായീകരിക്കുന്നത് മനസിലാക്കന്‍ പ്രയാസമാണ്. ആരോടാണു നിങ്ങളുടെയൊക്കെ കൂറ്? ലാവലിനോടോ, കേരളത്തോടോ?

ഉപരോധമാണു കാരണമെങ്കില്‍, പിന്നെ ഇപ്പോഴും പിണറായിയും ജയരാജനും കടവൂരിന്റെ കുഴപ്പമാണ്, സഹായം കിട്ടാതായതിനു പിന്നില്‍ എന്നു പറയുനതെന്തിനാണ്?

ഉപരോധമാണു കാരണമെന്ന് താങ്കള്‍ കരുതുന്നു എങ്കില്‍, ഇനിയും കടവൂരിനെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തുമോ?

kaalidaasan said...

എന്ത് കൊണ്ട് യു.ഡിഫ്.എഫ് ഉണ്ടാക്കി ഒപ്പിട്ട കരാറില്‍ നിന്ന് പിന്‍‌വാങ്ങാനാവുമായിരുന്നില്ല എന്ന് പലവുരു വിശദീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട് ഇവിടെ.

ഫല്‍ഗുനാ,

ഇവിടെ വിശദീകരിക്കുന്നതിനല്ലല്ലോ വില.

ഈ വിശദീകരണം സി എ ജി , സി ബി ഐ , കെരള ഹൈക്കോടതി എന്നിവക്ക് ബോധ്യമായില്ലല്ലോ. അതുകൊണ്ടല്ലേ, ഇത് കേസായതും . ഇനി ഇഹില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ പോകുന്നത് കോടതിയാണ്. അവരീ വിശദീകരണം അപ്പാടെ തള്ളിയാലോ?

abhilash attelil said...

മനോരമയില്‍ വന്ന ഒരു പഴയ വാര്‍ത്ത‍
ഈ ലിങ്കില്‍ ഉണ്ട്

Unknown said...

കാളിദാസന്‍ പറഞ്ഞു.

ഇവിടെ വിശദീകരിക്കുന്നതിനല്ലല്ലോ വില.

ഈ വിശദീകരണം സി എ ജി , സി ബി ഐ , കെരള ഹൈക്കോടതി എന്നിവക്ക് ബോധ്യമായില്ലല്ലോ. അതുകൊണ്ടല്ലേ, ഇത് കേസായതും . ഇനി ഇഹില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ പോകുന്നത് കോടതിയാണ്. അവരീ വിശദീകരണം അപ്പാടെ തള്ളിയാലോ?


വിശദീകരണങ്ങള്‍ കാളിദാസന്‍ സമ്മതിക്കണമെന്നില്ല. പക്ഷെ,
കേരള ഹൈക്കോടതിയില്‍ വിചാരണ നടന്നിരുന്നുവെന്ന് തോന്നുമല്ലോ കാളിദാസന്റെ വാചകം വായിച്ചാല്‍. കോടതി വിധി എഴുതുന്നതിനു മുന്‍പ്, സി.ബി.ഐ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്‍പ് കയര്‍ മുറുകുന്നതിനെക്കുറിച്ചും ആരുടെ കഴുത്തില്‍ എന്നതിനെക്കുറിച്ചുമൊക്കെ കാളിദാസന്‍ എഴുതുന്നതും ഒരു തരം വിധി പ്രസ്താവമാകുന്നു. ഈ വിഷയത്തില്‍ കാളിദാസന്‍ എഴുതുന്നതും കാളിദാസന്റെ പക്ഷം പിടിച്ചുള്ള വിശദീകരണങ്ങള്‍ തന്നെ. ചര്‍ച്ചക്കിടയില്‍ രണ്ടു വശവും വിശദീകരിക്കപ്പെടും. സി.എ.ജിയോ സി.ബി.ഐയോ പറയുന്ന കാര്യങ്ങള്‍ക്ക് മറുവശം ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുവാന്‍ ആര്‍ക്കും അവകാശമുണ്ടല്ലോ.

ചര്‍ച്ച തുടങ്ങിയപ്പോള്‍ ഉയര്‍ത്തിയിരുന്ന പല കാര്യങ്ങളും ശരിയല്ലെന്ന് തെളിഞ്ഞിട്ടുമുണ്ട്.അതുകൊണ്ട് വിധിയെഴുത്തൊക്കെ പിന്നീടാകാം.

ജിവി/JiVi said...

"കൂടുതലയിട്ടൊന്നും ചര്‍ച്ച ചെയ്യാനില്ലാത്ത ഒരു കാര്യം ധാരണാപത്രത്തിലൊതുക്കിയതാണിതിലെ കുഴപ്പങ്ങക്കള്‍ക്കെല്ലാം കാരണം, എന്ന നിസാര കാര്യം എന്താണു ജിവിക്കും മറ്റുള്ളവര്‍ക്കും മനസിലാകാത്തത്?"

കൂടുതലൊന്നും ചര്‍ച്ചചെയ്യാനില്ലായിരുന്നു എന്ന് കാളിദാസന് അങ്ങ് തട്ടിവിടാം. കരാറുകള്‍ ഉണ്ടാക്കിയതിനുശേഷം പോലും റി-നെഗോഷിയേഷനുകളും അഡെന്‍ഡങ്ങളും സര്‍വ്വ സാധാരണമാണ്. ധാരണാപത്രം അനുസരിച്ച് തന്നെയല്ലേ പണം വന്നതും കാന്‍സര്‍ സെന്റര്‍ ഉയര്‍ന്നുവന്നതും. കാനഡ ഇന്ത്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കനേഡിയന്‍ ഗവ. നിന്നും സഹായം ഉറപ്പാക്കും എന്ന വ്യവസ്ഥയോടെ ഒരു കരാര്‍ ഉണ്ടാക്കാനാവുമായിരുന്നില്ല. അത് ലാവ്ലിന്റെയോ ബോര്‍ഡിന്റെയൊ വൈദ്യുതി മന്ത്രിമാരുടെയോ കൈപ്പിടിയിലുള്ള കാര്യമല്ല. എന്നാല്‍ ചുരുങ്ങിയത് ധാരണാപത്രം പുതുക്കിക്കൊണ്ടുപോവുക എന്നത് കടവൂരിനു ചെയ്യാമായിരുന്ന കാര്യമായിരുന്നു. അങ്കിള്‍ എഴുതിക്കണ്ടു കടവൂര്‍ ധാരണാപത്രം പുതുക്കാന്‍ ശ്രമിച്ചപ്പോള്‍ ലാവ്ലിന്‍ പിന്മാറിയെന്ന്. ശരിയാണെങ്കില്‍ ആ രേഖയൊന്നും ജനശ്ക്തിക്കോ കെ സി വേണുഗോപാലിനോ തിരുവഞ്ചൂരിനോ പുറത്തുകൊണ്ടുവരാമായിരുന്നില്ലേ? ധാരാണാപത്രം പുതുക്കാത്തതിന് കാരണമൊന്നും കാണുന്നില്ല എന്ന് സി എ ജി എഴുതിയതോ?

ബാക്കിയെല്ലാ കാര്യങ്ങളും ശുഷ്കാന്തിയോടെ ചെയ്ത ഒരാളായിരുന്നു കടവൂരെങ്കില്‍ അദ്ദേഹത്തോട് ഒരു മൃദുസമീപനം സ്വീകരിക്കാമായിരുന്നു. കരാറില്‍ പറഞ്ഞിരിക്കുന്നതുപോലെ ചെയ്തജോലിയില്‍ ഉണ്ടായ കുഴപ്പങ്ങള്‍ ലാവ്ലിനെ അറിയിക്കാനോ അതിന് ലാവ്ലിനില്‍നിന്നും പരിഹാരം കാണാനോ പോലും ശ്രമിക്കാതിരുന്ന ഒരു നിര്‍ഗുണന് പിണറായി വിരോധാധിക്യത്താല്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കാണുമ്പോള്‍ സഹതാപം തോനുന്നു.

Anonymous said...

ജനശക്തി മാസിക നല്‍കിയ ‘തെളിവിനെ‘ക്കുറിച്ച് തോമസ് ഐസക് ഇങ്ങനെ പറയുന്നു.

തിരുവനന്തപുരം: എസ്‌.എന്‍.സി ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട്‌ തനിക്കെതിരായ വാര്‍ത്തകള്‍ക്ക്‌ പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന്‌ ധനകാര്യമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. ഇത്തരം വാര്‍ത്തയ്‌ക്ക്‌ പിന്നില്‍ ആരാണെന്നും തനിക്ക്‌ അറിയാമെന്ന്‌ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണം ഭെല്ലിനെ ഏല്‍പിക്കണമെന്ന്‌ ആസൂത്രണ ബോര്‍ഡ്‌ ശിപാര്‍ശ ചെയ്‌തിട്ടില്ല. അന്നത്തെ ബോര്‍ഡിന്റെ സ്‌റ്റീയറിങ്‌ കമ്മിറ്റിയില്‍ താന്‍ ഇല്ലായിരുന്നു.

നവീകരണ ജോലികള്‍ ലാവലിനെ ഏല്‍പ്പിക്കണമെന്നാണ്‌ കെ.എസ്‌.ഇ.ബി നിര്‍ദേശിച്ചിരുന്നത്‌. ആസൂത്രണ ബോര്‍ഡ്‌ അത്‌ അംഗീകരിക്കുക മാത്രമാണ്‌ ചെയ്‌തതെന്നും ഐസക്‌ പറഞ്ഞു.

http://www.mathrubhumi.com/php/newFrm.php?news_id=1211507&n_type=HO&category_id=1&Farc=&previous=Y

ജിവി/JiVi said...
This comment has been removed by the author.
kaalidaasan said...

അതേസമയം സുകുമാരേട്ടനും കാളിദാസനും അങ്കിളും അത് ഒരു സി പി എംകാരന്‍ തന്നെ എന്ന് ഉറപ്പിച്ചു കളഞ്ഞു.

ജീവിക്ക് എന്തും ഏതു തരത്തിലും വ്യാഖ്യാനിക്കാനുള്ള അവകാശമുണ്ട്. അങ്കിള്‍ ഇവിടെ അനുവദിക്കുന്നിടത്തോളം അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്.

ഞനൊന്നു ചോദിക്കട്ടെ? ജിവി ഒരു സി പി എം കാരനാണോ? ആണെങ്കില്‍ തിരിച്ചറിയാനുള്ള മുദ്ര എന്താണ്?



എന്നെക്കുറിച്ച് ഒരാള്‍ ഇവി?ടെ എഴുതി, വി എസിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന നാട്യത്തില്‍ നടക്കുന്ന ഒരു മാര്‍ക്സിസ്റ്റ് വിരോധി എന്ന്. എന്തുകൊണ്ടായിരിക്കാം അത്? ഞാന്‍ അദ്ദേഹത്തിന്റെ ആ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല.

ഒരു വര്‍ഷത്തിനു മുമ്പ് മന്ത്രി സുധാകരന്‍ ഒരു പ്രസ്താവന നടത്തി. കള്ളത്തരം ചെയ്യുന്ന ഹിന്ദു സന്യാസി മാരുടെ ആസനത്തില്‍ കുന്തം കൊണ്ട് കുത്തണമെന്ന്. സുധാകരന്‍, ഇന്‍ഡ്യന്‍ ഭരണഘടന അനുസരിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ എടുത്ത ഒരു മന്ത്രിയാണെന്നോര്‍ക്കണം . ഇന്‍ഡ്യന്‍ പീനല്‍ കോഡില്‍, കള്ളത്തരത്തിനുള്ള ശിക്ഷ ആസനത്തില്‍ കുന്തം കൊണ്ട് കുത്തുന്നതാണെന്ന് , ജിവി കരുതുന്നുണ്ടോ? ഇത് മാത്രമല്ല സുധാകരന്റെ തറ ഭാക്ഷയുടെ ഉദാഹരണങ്ങള്‍ . ഒരു ഗവേഷ്ണം നടത്താന്‍ വേണ്ടുവോളമുണ്ടത്.

സുധാകരന്റെ ഭാക്ഷ കുറച്ചുകുടേ തറ ആയാല്‍ എങ്ങിനെയിരിക്കും ? എന്നേക്കുറിച്ച് ഇവിടെ എഴുതിയ പോലെ ഇരിക്കും . സുധാകരന്റെ തലത്തിലുള്ള മാര്‍ക്സിസ്റ്റിന്റെ ഭാക്ഷയാണതെന്ന് ഞാന്‍ കരുതി . അത് തെറ്റാണെങ്കില്‍ ഞാന്‍ പറഞ്ഞതിനു മാപ്പ്.

മനുഷ്യനു സംക്കാരമുണ്ടാകുന്നത് രണ്ടു തരത്തിലാണ്. ഒന്ന് ജന്‍മനാ കിട്ടും . മറ്റൊന്നു വിദ്യാഭ്യസത്തിലൂടെയും, ലോക പരിചയത്തിലൂടെയും അതുണ്ടാകും . സുധാകരന്‍ എന്ന മന്ത്രിക്ക് രണ്ടുതരത്തിലും അത് കിട്ടിയിട്ടില്ല. ഇവിടെ എഴുതിയ മാന്യ ദേഹത്തിനും കിട്ടിയില്ല. ഒരാളുടെ സംസ്കാരം അറിയപ്പെടുനത് അയളുടെ പെരുമാറ്റത്തിലൂടെയാണ്,. പെരുമാറ്റത്തിന്റെ ഏറ്റവും പ്രകാശമാനമായ തലമാണ്, ഭാക്ഷ. അതില്ലാത്തവരോട് സഹതപിക്കാം . അല്ലാതെ, സുധാകരന്റെ അസനത്തില്‍ പഴുപ്പിച്ച ഇരുമ്പു ദണ്ധ് കയറ്റനമെന്ന് ബി ജെ പി നേതാവ്, സുരേന്ദ്രന്‍ പറഞ്ഞപോലെ, ചെയ്യാനൊന്നും ഏതായാലും ഞാനില്ല.

ജിവി/JiVi said...

“തോമസ് ഐസ്സക്ക് പറഞ്ഞു എന്നതിനപ്പുറം , ഇതില്‍ യാതൊരു വാസ്തവവുമില്ല. ഇതാണു വിഷയമെങ്കില്‍ ലാവലിനു അത് തുറന്നു പറയാന്‍ ഒട്ടും മടിക്കേണ്ട. അവരുടെ കുറ്റമല്ലെങ്കില്‍, അത് അവര്‍ ഔദ്യോഗികമായി പറയണം . അവര്‍ ഇപ്പോഴും പറയുന്നത്, യു ഡി എഫ് വീഴ്ച വരുത്തിയതാണു കാരണമെന്നാണ്. അവര്‍ വളരെ വ്യക്തമായി അത് പറയുകയും ചെയ്തു.“

അതെ, തോമസ്സ് ഐസക്ക് പറഞ്ഞു എന്നതല്ലാതെ ഈ വഴിക്ക് ആരും ചിന്തിക്കാത്തതെന്ത് എന്ന് അദ്ഭുതപ്പെടുകയാണ് ഞാന്‍. ലാവ്ലിന്‍ അത് തുറന്നുപറയാത്തത് അഗോളാടിസ്ഥാനത്തില്‍ അവരുടെ വ്യാപാരതാല്പര്യങ്ങള്‍ക്ക് എതിരാവും എന്നതുകൊണ്ടാവാം. ഈ ഉപരോധം നിലനില്‍ക്കെത്തന്നെ മുന്നെ ഉണ്ടാക്കിയ ധാരാണാപത്രം വഴി ഗ്രാന്റ് നേടിയെടുക്കാന്‍ കഴിയുമായിരുന്നു എന്ന് സി പി എം നേതാക്കള്‍ക്ക് വിശ്വാസമുണ്ടായിരുന്നിരിക്കണം. ഞാന്‍ പറഞ്ഞത് ധാരാണാപത്രം കരാറാക്കി മാറ്റുമ്പോള്‍ അതില്‍ ‘ഉറപ്പാക്കും‘ എന്ന വാക്കിനുപകരം ‘നേടിത്തരാന്‍ ശ്രമിക്കും’ എന്ന് മാറ്റേണ്ടിവരുന്നതിലെ നിസ്സഹായതയാണ്.

abhilash attelil said...

കാളിടാസാ
താങ്കള്‍ ഈ സത്യമെങ്കിലും അഗീകരിച്ചതില്‍ സന്തോഷം ഉണ്ട്.താങ്കള്‍ പറഞ്ഞ വാചകം താഴെ കൊടുക്കുന്നു.

" ഖജനാവില്‍ നിന്നു പണമെടുത്ത് ഒരു പദ്ധതി നടപ്പാക്കിയാല്‍, അത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവരുടെ പോക്കറ്റില്‍ നിന്നും പണമെടുത്ത് നടപ്പാക്കിയമട്ടില്‍ തന്നെ ചിത്രീകരിക്കാറുണ്ട്. ഈ ആശുപത്രി പൂര്‍ത്തിയായിരുന്നെകില്‍ അത് തീര്‍ച്ചയായും സി പി എമ്മിന്റെ നേട്ടമയിട്ടുതന്നെയായിര്ക്കും ചിത്രീകരിക്കപ്പെടുക. ഒരു പക്ഷെ അത് ഒരു തെരഞ്ഞെടുപ്പു വിഷയം പോലും ആക്കിയിരുന്നേനെ. സി പി എമ്മിനു ക്രെഡിറ്റ് അവകാശപ്പെടാവുന്ന ഒരു കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യം അവര്‍ കാണിച്ചില്ലായിരിക്കും"

താങ്കള്‍ എത്ര ലാഘവത്തോടെയാണ് കടവൂരിനെ ന്യായീകരിക്കുന്നത്.സി പി യെമിന് കിട്ടുന്ന സല്പേര്‍ ഇല്ലാതാക്കാന്‍ വേണ്ടിയാണ് എം ഓ യു പുതുക്കത്ത്തത് എന്ന്.അതും ഉണ്ട്. അത് മാത്രമല്ല . ഇത് മൂലം പിണറായിയെയും സി പി യെമിനെയും അപകീര്‍ത്തിപെടുത്തുക എന്ന രാഷ്ട്രീയ ലക്ഷിയവും ഉണ്ടായിരുന്നു.പക്ഷെ എന്തുകൊണ്ടാണ് സി ബി ഐ യും ഏത് കാണാതെ പോകുന്നത്.നാളെ അവര്‍ക്കും രാഷ്ട്രീയ ലക്‌ഷ്യം ഉണ്ടായിരുന്നു എന്ന് താങ്കള്‍ എഴുതുമോ?

kaalidaasan said...

ഫല്‍ ഗുനാ ,


വിശദീകരണങ്ങള്‍ കാളിദാസന്‍ സമ്മതിക്കണമെന്നില്ല. പക്ഷെ,
കേരള ഹൈക്കോടതിയില്‍ വിചാരണ നടന്നിരുന്നുവെന്ന് തോന്നുമല്ലോ കാളിദാസന്റെ വാചകം വായിച്ചാല്‍.


കാളിദാസന്‍ സമ്മതിച്ചതിനേക്കുറിച്ചോ സമ്മതികാത്തതിനേക്കുറിച്ചൊ അല്ലല്ലോ ഇവിടെ ചര്‍ച്ച ചെയ്തത്? ഇന്‍ഡ്യയിലെ ഭരണഘടനാ സ്ഥാപനങ്ങളായ സി എ ജി , വിജിലന്‍സ് , സി ബി ഐ , കേരള ഹൈക്കോടതി എന്നിവര്‍ സമ്മതിക്കാതിരുന്നതും , ഫല്‍ഗുനന്‍ ഉള്‍പ്പടെയുള്ളവര്‍ ഇപ്പോഴും ബലം പിടിക്കുന്നതുമായ വിഷയങ്ങളെക്കുറിച്ചാണ്.

ഹൈക്കോടതിയില്‍ വിചാരണ നടന്നില്ല. വിചാരണ നടക്കാന്‍ പോയിട്ട് , സി ബി ഐ പോലും അന്വേഷിക്കരുത് എന്നാഗ്രഹിച്ചിരുന്നവര്‍ നല്‍കിയ വിശദീകരണങ്ങളെക്കുറിച്ചാണിതെല്ലാം .

ചര്‍ച്ച തുടങ്ങിയപ്പോള്‍ ഉയര്‍ത്തിയിരുന്ന പല കാര്യങ്ങളും ശരിയല്ലെന്ന് തെളിഞ്ഞിട്ടുമുണ്ട്.അതുകൊണ്ട് വിധിയെഴുത്തൊക്കെ പിന്നീടാകാം.

ചര്‍ച്ച തുടങ്ങിയപ്പോള്‍ ഉയര്‍ത്തിയിരുന്ന എല്ലാ കര്യങ്ങളും ഇപ്പോഴും അങ്ങനെ തന്നെയാണ്. അത് തെറ്റാണെന്നാരും തെളിയിച്ചിട്ടില്ല. അത് കോടതിയിലേ തെളിയിക്കാനാവൂ.

kaalidaasan said...

കൂടുതലൊന്നും ചര്‍ച്ചചെയ്യാനില്ലായിരുന്നു എന്ന് കാളിദാസന് അങ്ങ് തട്ടിവിടാം. കരാറുകള്‍ ഉണ്ടാക്കിയതിനുശേഷം പോലും റി-നെഗോഷിയേഷനുകളും അഡെന്‍ഡങ്ങളും സര്‍വ്വ സാധാരണമാണ്. ധാരണാപത്രം അനുസരിച്ച് തന്നെയല്ലേ പണം വന്നതും കാന്‍സര്‍ സെന്റര്‍ ഉയര്‍ന്നുവന്നതും.

ഇതിലെന്താണ്, ചര്‍ച്ച ചെയ്യാനുള്ളതെന്ന് ജി വി ഒന്നു പറയാമോ?


ഒരു കരാറിനു പരിതോഷികമായി 98 കോടി തരാമെന്നു സമ്മതിച്ചു. അതില്‍ എന്താണു കൂടുതലയി നെഗോഷ്യേറ്റ് ചെയ്യാനുള്ളത്? എനിക്കറിയാത്തതു കൊണ്ട് ചോദിച്ചതാണ്?

വൈദ്യുത കരാര്‍ ധാരണാപത്രം ഒപ്പിട്ട് നെഗോഷ്യേറ്റ് ചെയ്യും എന്നു പറഞ്ഞല്‍ മനസിലാകും . കാരണം ഉപകരണങ്ങള്‍ വാങ്ങുക, യന്ത്രങ്ങള്‍ സ്ഥാപിക്കുക, അത് പ്രവര്‍ത്തിപ്പിക്കുക, തുടങ്ങിയതൊക്കെ ഏതെല്ലാം എങ്ങനെ എന്നൊക്കെ വിശദമായി ചര്‍ച്ച ചെയ്തു തീരുമാനിക്കണം . അസല്‍ കരാറിലിതെല്ലാം വരികയും വേണം .

ക്യാന്‍സര്‍ സെന്ററിനു വേണ്ടി 98 കോടി രൂപാ തരാമെന്നു പറഞ്ഞു. അത് മേടിച്ചെടുക്കാന്‍ എന്താണിത്ര നെഗോഷ്യിയേറ്റ് ചെയ്യാനുള്ളത്?

ആശുപത്രി സ്ഥപിക്കുന്നതിനേക്കുറിച്ചാണെങ്കില്‍ നെഗോഷിയേറ്റ് ചെയ്യാനുണ്ട്. ആശുപത്രി പണിതു തരാമെന്ന് ലാ
വലിന്‍ സമ്മതിച്ചിരുന്നില്ല. അതിനുള്ള പണം തരാമെന്ന്, അതും ഒരു നിശ്ചിത തുക, മാത്രമേ സമ്മതിച്ചിരുന്നുള്ളു.
ഇതിലെന്താണ്, നെഗോഷിയേറ്റ് ചെയ്യാനുള്ളതെന്നൊന്നു പറയാമോ? വിമര്‍ശിക്കാന്‍ വേണ്ടിയല്ല. എനിക്കറിയാഞ്ഞിട്ടാണ്.


ധാരണാപത്രമനുസരിച്ചാണ്, പണം വന്നതെങ്കില്‍ , ഒന്നും കൂടുതലായി ചര്‍ച്ച ചെയ്യാനും നെഗോഷിയേറ്റ് ചെയ്യാനുമില്ലെന്നല്ലേ അതിനര്‍ത്ഥം ? ആ ധാരണാപത്രം വെറുതെ ഒരു കരാറാക്കി മാറ്റുക. പണം വരിക എന്നത് മാത്രമായിരുന്നു പ്രശ്നം .

ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞ് നാലുവര്‍ഷത്തോളം എല്‍ ഡി എഫ് ആണു ഭരിച്ചത്. എന്തെങ്കിലും ചര്‍ച്ച ചെയാനുണ്ടെന്ന് അവര്‍ക്കും ലാവലിനും തോന്നാത്തതു തന്നെ , ഒന്നും ചര്‍ച്ച ചെയ്യാനില്ലെന്നല്ലേ?

ധാരണാപത്രത്തിനു ഒരു കരാറിന്റെ മുദ്ര അടിക്കുക എന്നത് മാത്രമേ ഉണ്ടായിരുന്നുള്ളു. പിണറായി അത് ചെയ്തില്ല . അതിനുത്തരവാദി പിണറായി അല്ലാതെ മറ്റാരാണ്?

kaalidaasan said...

ജി വി,

കാനഡ ഇന്ത്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കനേഡിയന്‍ ഗവ. നിന്നും സഹായം ഉറപ്പാക്കും എന്ന വ്യവസ്ഥയോടെ ഒരു കരാര്‍ ഉണ്ടാക്കാനാവുമായിരുന്നില്ല. അത് ലാവ്ലിന്റെയോ ബോര്‍ഡിന്റെയൊ വൈദ്യുതി മന്ത്രിമാരുടെയോ കൈപ്പിടിയിലുള്ള കാര്യമല്ല.


ഉപരോധം എന്ന എടുക്കാത്ത നാണയം കൊണ്ടുനടക്കല്ലേ. തോമസ് ഐസ്സക്ക് പോലും അതുപേക്ഷിച്ചു. പിണറായി വിജയനോ മറ്റാരെങ്കിലുമോ ഇത് പറയുന്നില്ല. അതിനു കാരണം ഐസ്സക്ക് പറഞ്ഞതിലെ മണ്ടത്തരം മനസിലാക്കിയതിനാലും .

98 ലാണ്‌ ഇന്‍ഡ്യ അണുപരീക്ഷണം നടത്തിയത്. അന്ന് വൈദ്യുതി കരാര്‍ ഒപ്പുവച്ചതേ ഉണ്ടായിരുന്നുള്ളു. ആ കരാര്‍ പ്രകാരം 126 കോടി രൂപ സഹായമായിട്ടണ്, കേരളത്തിനു കിട്ടിയത്. അത് തരാന്‍ ക്യാനഡ സര്‍ക്കാരിന്റെ ഉപരോധം ബാധകമായില്ലെങ്കില്‍ , ക്യാന്‍സര്‍ സെന്ററിനുള്ള 98 കോടിക്ക് ബാധകമാവുമെന്ന് , ഏതെങ്കിലും മന്ദബുദ്ധികളോട് പറയുക.
126 ,കോടി സഹായമായി കിട്ടാനുള്ള കാര്യം ലാവ്ലിന്റെയും ബോര്‍ഡിന്റെയും മന്ത്രിയുടെയും കൈപ്പിടിയിലുള്ള കാര്യമാണെങ്കില്‍ , ക്യാന്‍സര്‍ സെന്ററിന്റെ 98 കോടിയുടെ കാര്യവ്വും ഇവരുടെയൊക്കെ കൈപ്പിടിയില്‍ ഒതുങ്ങും .

സാങ്കേതിക വിദ്യ കൈമാറുന്ന കരാറുകളെയാണ്, ഉപരോധം കൂടുതല്‍ ബാധികുക എന്ന പ്രാധമിക വിവരം ​പോലും മനസിലാക്കാതെ ആരെങ്കിലും പറയുന്നത് ഏറ്റുപിടിക്കാതിരിക്കു ജി വി.
കരാറിലെ പ്രസക്തമയ ഭാഗം ​ഇതാണ്.

The finally accepted
(July 1998) cost of Rs.239.81 crore included foreign exchange component
(Rs.149.15 crore), 85 per cent of which (Rs.126.78 crore) was to be funded by
Export Development Corporation, Canada and the balance from the Board’s
own resources.

ഇതില്‍ പറയുന്ന EDC എന്ന കനേഡിയന്‍ സ്ഥാപനം തരാമെന്നു പറയുകയും കരാര്‍ വഴി തരുകയും ചെയ്ത 126.78 കോടിക്ക് ഉപരോധം ബാധകമല്ലായിരുന്നെങ്കില്‍ ,എങ്ങിനെയാണ്, ക്യാന്‍സര്‍ സെന്ററിനു തരാമെന്നു പറഞ്ഞ 98 കോടിക്ക് മാത്രമായി ബാധകമാകുന്നത്?

Anonymous said...

"ഇതൊരു കരാറായിരുന്നെങ്കില്‍ ഇത് പുതുക്കേണ്ടിവരില്ലായിരുന്നു. ഇത് വെറും ഒരു എം ഒ യു ആയിരുന്നു. അന്താരാഷ്ട്ര കോടതിയില്‍ പോയിട്ട്, ഒരു സെഷന്‍സ് കോടതിയില്‍ , പോലും വിലയില്ലാത്ത ഒരു കടലാസുകഷണം . ഇത് പുതുക്കിയാലും ഇല്ലെങ്കിലും ഒരു കോടതിയിലും നിലനില്‍ക്കില്ലാത്തതാണെന്ന് ഇനിയും ജിതേഷ് മനസിലാക്കാത്തത് കഷ്ടം എന്നേ പറയേണ്ടു."


കാളിദാസാ, ഒരു സെഷന്‍സ് കോര്‍ട്ടില്‍ പോലും വിലയില്ലാത്ത കടലാസുകഷ്ണം എന്നു താങ്കള്‍ പുച്ഛിച്ച ഈ എം ഓ യൂ റൂട്ട് വച്ചുതന്നെയാണ് നരസിംഹരാവു സര്‍ക്കാരിന്റെ കാലത്തും അതിനു ശേഷവുമുള്ള പല പദ്ധതികളുടെയും കരാറുകള്‍ തുടങ്ങിയതും ഉറപ്പിച്ചതും പില്‍ക്കാലത്ത് യാധാര്‍ത്ഥ്യമാക്കിയതും എന്നു മറക്കണ്ട. അന്ന് അതു ഇന്ത്യയും സംസ്ഥാനങ്ങളും മാത്രമല്ല, പല രാജ്യങ്ങളും അനുവര്‍ത്തിച്ചു പോന്ന ഒരു നിയമാനുസൃത രീതി തന്നെയായിരുന്നു.
താങ്കള്‍ പറയുമ്പോലെ സെഷന്‍സ് കോര്‍ട്ടില്‍ പോലും വിലയില്ലാത്തതാണ് ഈ സാധനമെങ്കില്‍ തങ്ങള്‍ക്ക് ഇങ്ങോട്ടു കിട്ടാനുള്ള പണം കിട്ടിയിട്ടും ലാവ്ലിന്‍ ഈ എം.ഓ.യൂവിനെ മാനിക്കുകയും കാന്‍സര്‍ സെന്ററിനുള്ള പണം പല ഗഡു തരികയും ചെയ്തിട്ടുണ്ടല്ലോ അതെന്താ സായിപ്പ് അത്രേം മണ്ടനായിട്ടാ ? എം.ഓ.യു കാലഹരണപ്പെട്ട് റദ്ദായ ശേഷവും ബ്ലഡ് ബാങ്ക് പണിയാന്‍ ടെക്കിനിക്കാലിയാക്ക് സഹായം ലഭിച്ചിട്ടുമുണ്ട്. അത് കടവൂ‍ൂരിന്റെ സെക്രട്ടരി ലിസി ജേക്കബ് എഴുതി അനുമോദിച്ചിറ്റുമുണ്ട്. അതെന്താ കാളിദാസാ അവര്‍ക്ക് നേര്‍ച്ച വല്ലതും ഉണ്ടായിരുന്നോ പണം കേരളത്തിനു തന്നോളാമെന്ന് ?

കാളിദാസനു കാണാനും ഒന്നുകൂടി വായിക്കാനും മാര്‍ക്സിസ്റ്റായ കാളിദാസന്റെ തന്നെ പഴയ “ആധികാരിക” റെഫറന്‍സ് ആയ മനോരമയുടെ സെപ്തംബര്‍ 2002ലെ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗം താഴെ--

“ക്യാന്‍സര്‍ സെന്ററിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനത്തിനു ലഭിച്ച സഹായത്തിനു നന്ദി പ്രകടിപ്പിച്ചും അഭിനന്ദനമറിയിച്ചും സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കിയാല്‍ കനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് ഇനിയും തുക സമാഹരിച്ചു നല്‍കാന്‍ കഴിയുമെന്ന എസ്എന്‍സി ലാവ്ലിന്റെ നിര്‍ദേശം വൈദ്യുതിവകുപ്പ് ചെവിക്കൊണ്ടിട്ടില്ല. ക്യാന്‍സര്‍ സെന്റര്‍ നിര്‍മാണത്തിന് പണം അനുവദിക്കില്ലെന്ന് എസ്എന്‍സി ലാവ്ലിന്‍ ഇതുവരെ പറഞ്ഞിട്ടില്ല. പദ്ധതിയോട് താല്‍പ്പര്യമുണ്ടെന്നു തന്നെയാണ് അവര്‍ പറയുന്നത്. ഒടുവില്‍ ചേര്‍ന്ന ഇംപ്ളിമെന്റ് കമ്മിറ്റിയില്‍ എസ്എന്‍സി ലാവ്ലിന്‍ വാഗ്ദാനംചെയ്ത ആധുനിക ബ്ളഡ്ബാങ്കിന്റെ നിര്‍മാണം അടുത്ത കാലത്ത് പൂര്‍ത്തിയായി. പദ്ധതി ഉപേക്ഷിച്ചിരുന്നെങ്കില്‍ ബ്ളഡ്ബാങ്കിനു വേണ്ടി പണം നല്‍കുമായിരുന്നില്ല'.ചെയ്തുതന്ന സഹായങ്ങള്‍ക്ക് അഭിനന്ദനമറിയിച്ചുള്ള കത്ത് ലഭിക്കാതെ എസ്എന്‍സി ലാവ്ലിന്‍ ഇനി സഹായം അനുവദിക്കാന്‍ ഇടയില്ലെന്നാണ് വിവരം. കത്തു നല്‍കാതെ സര്‍ക്കാര്‍ മാറി നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഏജന്‍സികളില്‍നിന്നാണ് ക്യാന്‍സര്‍ സെന്ററിന് പണം സ്വരൂപിക്കുന്നത് എന്നതിനാലാണ് എസ്എന്‍സി ലാവ്ലിന്‍ അപ്രീസിയേഷന്‍ കത്ത് ചോദിക്കുന്നതെന്നാണ് വിവരം”

ചുമ്മാ ന്യായം സ്ഥാപിക്കാന്‍ വിടുവായത്തം പറയാതെ കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞിട്ട് സംസാരിച്ചാല്‍ പറയുന്നവനും കേല്‍ക്കുന്നവനും പ്രയോജനമുണ്ടാവും. ഇല്ലെങ്കില്‍ മുകളില്‍ ആരോ വണ്ടിക്കാളക്ക് വയറ്റിളക്കം വന്ന കാര്യം പറഞ്ഞപോലെത്തന്നെയാവും.

ഓ.ടി : ജിതേഷ് അല്ല ജിനേഷ്.

ജിവി/JiVi said...

കാളിദാസാ,

കാനഡ ഇന്ത്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിരിക്കെ അവിടത്തെ വികസ്വര രാജ്യങ്ങള്‍ക്കുള്ള ഗ്രാന്റില്‍നിന്നും സഹായം ഉറപ്പാക്കാം എന്ന് കരാറുണ്ടാക്കുന്നതെങ്ങനെ എന്നാണ് ഞാന്‍ ചോദിച്ചത്. ഉപരോധത്തിനിടയില്‍ത്തന്നെയാണ് നവീകരണം നടന്നതും മലബാര്‍ കാന്‍സര്‍ സെന്റര്‍ ഉയര്‍ന്നതും. ഉപരോധം സഹായധനത്തിന് തടസ്സമായി എന്ന് ഞാന്‍ എഴുതിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ആരും അങ്ങനെ പറയാത്ത സ്ഥിതിക്ക് ഞാന്‍ എന്തിന് വെറുതെ അങ്ങനെ കരുതണം. അതേ സമയം ധാരാണാപത്രത്തില്‍നിന്നും കരട് കരാറിലെ വ്യതിയാനങ്ങളെക്കുറിച്ച് ഇപ്പോള്‍ വമ്പന്‍ ദുരൂഹത പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അതിന് പിന്നില്‍ കളിച്ചതാരാണ് എന്ന ചോദ്യവുമായി കാളിദാസനടക്കം രംഗത്തുണ്ട്. മുമ്പ് ടെക്ക്നിക്കാലിയയെപ്പറ്റി പരത്തിയ ദുരൂഹത പോലെ.

കാളി: “ഒരു കരാറിനു പരിതോഷികമായി 98 കോടി തരാമെന്നു സമ്മതിച്ചു. അതില്‍ എന്താണു കൂടുതലയി നെഗോഷ്യേറ്റ് ചെയ്യാനുള്ളത്? എനിക്കറിയാത്തതു കൊണ്ട് ചോദിച്ചതാണ്?“

കഷ്ടം. ഒരു 5000 ദിര്‍ഹത്തിന്റെ പന്ന കച്ചവടം ഉറപ്പിക്കാന്‍ എന്തെല്ലാം നെഗോഷിയേഷനികളിലൂടെ കടന്നുപോകണമെന്ന് എനിക്കറിയാം. 98 കോടിയുടെ ഡീല്‍ ഉണ്ടാക്കുമ്പോള്‍ എന്താണിത്ര നെഗോഷിയേറ്റ് ചെയ്യാന്‍ എന്ന് ചോദിക്കുന്നവരോട് മറുപടിയില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

വിഷയം മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ പരിമിതപ്പെടുത്തിയതിനാലും ഇത്രയും ചര്‍ച്ച കണ്ടതിലും നിന്ന് എന്റ സംശയങ്ങള്‍ ഇങ്ങനെ

1)ഓരോ 180 ദിവസവും MOU പുതുക്കി മുന്നോട്ട്‌ പോകുന്നതില്‍ നിയമപരമായ തെറ്റുണ്ടോ?

2) MOU പുതുക്കി മുന്നോട്ട്‌ പോയാല്‍ മാത്രമേ ലാവ്‌ലിന്‌ നമ്മള്‍ പണിയുടേ തുക നല്‍കേണ്ടതുള്ളോ?

3) കരാര്‍ ഉണ്ടാക്കല്‍ പിണറായി വിജയന്‌ മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമായിരുന്നോ?


4) MOU നിലനില്‍ക്കുന്ന കാലഘട്ടത്തിലുള്ള്‌ ഏത്‌ മന്ത്രിക്കും അത്‌ കരാരാക്കാ കഴിയുമായിരുന്നോ?

5) MOU പുതുക്കല്‍ സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാന്‍ ലാവ്‌ലിന്‌ ആവശ്യമെങ്കില്‍ അത്‌ പണം പൂണ്ണമായി ലഭിക്കുന്നത്‌ വരെ ലാവ്‌ലിന്‍ ചെയ്തു. അപ്പോള്‍ MOU നിലനില്‍ക്കുന്ന കാലഘട്ടം വരെ ക്യാന്‍സര്‍ സെന്ററിന്‌ പണം കിട്ടാനുള്ള സാധ്യത ഉണ്ടായിരുന്നോ?

6) MOU കരാറാക്കല്‍ എന്തുകൊണ്ട്‌ പിണറായിക്ക്‌ ശേഷം വന്ന ശര്‍മ്മക്ക്‌ ചെയ്യാന്‍ കഴിഞ്ഞില്ല?

7) വെള്ളം ചേര്‍ത്ത കരാര്‍ ശര്‍മ്മയുടെ മുന്നില്‍ വന്നപ്പോള്‍ ശര്‍മ്മ അത്‌ പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തിയോ?

8) പിണറായി വിജയന്റെ കാലത്ത്‌ ഒരു തവണ MOU പുതിക്കിയിരുന്നു. അന്ന് ആദ്യ MOU ഇല്‍ നിന്ന് വ്യത്യസ്ഥ MOU ആയിരുന്നോ പുതിക്കിയത്‌. അതിനാലാണോ ശര്‍മ്മക്ക്‌ മുന്നില്‍ എത്തിയ കരാര്‍ വെള്ളം ചേര്‍ക്കപ്പെട്ടതായി പറയപ്പെടുന്നത്‌. അലെങ്കില്‍ ഒരേ MOU തന്നെ പുതുക്കുകയും എന്നാല്‍ കരാറാക്കാന്‍ കൊണ്ടുവന്ന രേഖകളിലാണോ വെള്ളം ചേര്‍ത്തത്‌

9) വെള്ളം ചേര്‍ത്തു എന്ന് പറഞ്ഞ്‌ ശര്‍മ്മ മടക്കിയ ഫയലുകളില്‍ എന്ത്‌ സംഭവിച്ചു എന്നറിയാന്‍ ആ ഫയലുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ വിവരാവകാശ നിയമം വഴി ലഭിക്കുമോ

10) കരാറി വെള്ളം ചേര്‍ക്കപ്പെട്ട്‌ സമര്‍പ്പിക്കപ്പെട്ട കാര്യം വിജിലന്‍സ്‌ അന്വേഷണ റിപ്പോര്‍ട്ടിലോ CBI റിപ്പോര്‍ട്ടിലോ ഉണ്ടോ ( സമകാലിക മലയാളത്തിലും ജനശക്തിയിലും പിണറായിക്കെതിരായ കുറ്റപത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ എന്നറിയുന്നു. )

kaalidaasan said...

അഭിലാഷേ,

ഞാന്‍ കടവൂരിനെ ന്യായീകരിച്ചതല്ല. ശര്‍മ്മ പറഞ്ഞു, അദ്ദേഹത്തിന്റെ മുമ്പില്‍ വന്ന കരട് കരാര്‍ ധാരണാപത്രത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു എന്ന്. ധാരണപത്രത്തില്‍ മാറ്റം വരുത്തിയിരുന്നു എന്നു ഞാന്‍ നേരത്തെ എഴുതിയപ്പോള്‍ അഭിലാഷ് ഉള്‍പ്പടെയുള്ളവര്‍ എന്നെ കളിയാക്കിയിരുന്നു. ലാവലിനും ഊര്‍ജ്ജവകുപ്പിലെ ഉദ്യോഗസ്ഥരും കൂടി എഴുതിയുണ്ടാക്കിയ ഒന്നായിരുന്നു കരട് കരാര്‍ . അതൊരു ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലും . അത് വച്ച് സഹായം മേടിച്ചെടുക്കാന്‍ പറ്റില്ല എന്നും ശര്‍മ്മ ഫയലില്‍ എഴുതി വച്ചു. ശര്‍മ്മ ഫയലില്‍ അങ്ങനെ എഴുതിയത് പിന്നീടു വരുന്ന മന്ത്രിയെ കുടുക്കാന്‍ വേണ്ടി മനപൂര്‍വം ആണെന്ന് അഭിലാഷിനു തോന്നുന്നുണ്ടോ? അങ്ങനെ കിട്ടാന്‍ സാധ്യതയില്ലാത്ത ധനസഹായം കടവൂര്‍ മേടിച്ചെടുത്തില്ല എന്നു പറയുന്നതില്‍ എന്താണഭിലാഷേ ന്യായം? ധനസഹായം കിട്ടാന്‍ സാധ്യതയില്ലാത്ത ധാരണാപത്രം മാറ്റിയെഴുതി സഹായം മേടിച്ചെടുക്കാന്‍ കടവൂരിനു തോന്നിയില്ല. അത്രേ ഇതിലുള്ളു.

സി പി എമ്മിനെയും പിണറായിയെയും അപകീര്‍ത്തിപ്പെടുത്താനുള്ള വകയെല്ലാം സി പി എം മന്ത്രിമാര്‍ കൈകാര്യ ചെയ്ത ഫയലുകളില്‍ ഉണ്ടായിരുന്നു. കടവൂര്‍ ആ അപകീര്‍ത്തി മാറ്റിയെടുക്കാനൊന്നും പോയില്ല. അതിനെങ്ങനെ കടവൂരിനെ കുറ്റപ്പെടുത്താന്‍ പറ്റും ? കടവൂരല്ലല്ലോ , സഹായം മേടിച്ചെടുക്കാന്‍ നിയമപരമായി ഒന്നും ചെയ്യാന്‍ കഴിയില്ല എന്നെഴുതിയത്. കടവൂരിനും മുമ്പുണ്ടായിരുന്ന മന്ത്രിയല്ലേ? ശര്‍മ്മ ചെയ്തത് ശരിയായിരുന്നു എന്നും പിണറായി പറഞ്ഞു. അതിന്റെ ഒക്കെ അര്‍ത്ഥം എന്താണെന്ന് അഭിലാഷിന്‌ പിണറായിയോട് ചോദിച്ചു കൂടെ?

Suraj said...

രണ്ട് ഓഫ് ടോപിക് വിഷയങ്ങള്‍ :

1. @ അങ്കിള്‍ , അങ്കിളേ, ഇവിടെ അനോണിയായി കുറേപേര്‍ ചീത്തവിളിയുമായി നടക്കുന്നു. അവ അനോണികളാണോ സനോണികളാണോ ഇടുന്നത് എന്നറിയാതെ ആരെയെങ്കിലും കുറ്റപ്പെടുത്തുന്നില്ല. എങ്കിലും ബ്ലോഗ് ഉടമ എന്ന നിലയ്ക്ക് താങ്കള്‍ക്ക് ഇത്തരം “വാടാ-പോടാ” നിലവാരത്തിലെ കമന്റുകള്‍ മോഡറേറ്റ് ചെയ്യാന്‍ ബാധ്യതയുണ്ട്. അതു ചെയ്തില്ലെങ്കില്‍ ഈ ചര്‍ച്ച വെറും വാചകമേളയായി ഒടുങ്ങും.(അനോണി ഓപ്ഷന്‍ നിര്‍ത്തണമെന്ന് പറയുന്നില്ല. ഒരുപാട് അനോണികള്‍ പ്രസക്തമായ pros and cons അവതരിപ്പിക്കുകയും ചര്‍ച്ചയെ വൈവിധ്യപൂര്‍ണ്ണമാക്കുകയും ചെയ്യുന്നുണ്ട്)

2. ഇക്കഴിഞ്ഞാഴചത്തെ സമകാലിക മലയാളത്തില്‍ സി.ബി.ഐ കുറ്റപത്രത്തില്‍ പിണറായി വിജയനെ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ വന്നതായി അറിയുന്നു. സര്‍ക്കാര്‍ രേഖ ചോര്‍ന്നതെങ്ങനെയെന്ന വലിയ ചോദ്യം ബാക്കി നില്‍ക്കെ, ആ ഭാഗങ്ങള്‍ ഇവിടെ സ്കാന്‍ ചെയ്തിടാന്‍ ആരെങ്കിലും തയ്യാറായാല്‍ ഇവിടുത്തെ ചര്‍ച്ച അതിന്റെ യഥാര്‍ത്ഥ ഫോക്കസിലേക്ക് മടങ്ങിവരുകയും ഊഹാപോഹങ്ങള്‍ക്ക് കുറേയൊക്കെ അറുതി വരുകയും ചെയ്യും എന്ന് കരുതാം.

Anonymous said...

"കടവൂരല്ലല്ലോ , സഹായം മേടിച്ചെടുക്കാന്‍ നിയമപരമായി ഒന്നും ചെയ്യാന്‍ കഴിയില്ല എന്നെഴുതിയത്. കടവൂരിനും മുമ്പുണ്ടായിരുന്ന മന്ത്രിയല്ലേ?"

ഇത് എവിടുന്നു കിട്ടിയ വിവരം കാളിദാസാ ? ശര്‍മ്മയായിരുന്നല്ലോ കടവൂരിനു മുന്‍പുള്ള മന്ത്രി. അദ്ദേഹം എപ്പോഴാണ് “സഹായം മേടിച്ചെടുക്കാന്‍ നിയമപരമായി ഒന്നും ചെയ്യാന്‍ കഴിയില്ല“ എന്നു പറഞ്ഞത്?

kaalidaasan said...

കാളിദാസാ, ഒരു സെഷന്‍സ് കോര്‍ട്ടില്‍ പോലും വിലയില്ലാത്ത കടലാസുകഷ്ണം എന്നു താങ്കള്‍ പുച്ഛിച്ച ഈ എം ഓ യൂ റൂട്ട് വച്ചുതന്നെയാണ് നരസിംഹരാവു സര്‍ക്കാരിന്റെ കാലത്തും അതിനു ശേഷവുമുള്ള പല പദ്ധതികളുടെയും കരാറുകള്‍ തുടങ്ങിയതും ഉറപ്പിച്ചതും പില്‍ക്കാലത്ത് യാധാര്‍ത്ഥ്യമാക്കിയതും എന്നു മറക്കണ്ട.

എം ഒ യു റൂട്ടും, എം ഒ യു എന്ന കടലാസും, തമ്മില്‍ വളരെ വ്യത്യാസമുണ്ട് ജിനേഷേ. എം ഒ യു എന്നു പറഞ്ഞാല്‍ തത്വത്തില്‍ അംഗീകരിക്കുന്നു എന്നതിനൊരു രേഖ മാത്രമാണ്.

എം ഒ യു ആദ്യം ഉണ്ടാക്കുക അതനുസരിച്ച് കരാറൊപ്പിടുക എന്നതാണ്, എം ഒ യു റൂട്ട് എന്നു പറയുന്നത്. അവിടെയു എം ഒ യു വിനല്ല മുല്യം , അതു കഴിഞ്ഞ് ഒപ്പിടുന്ന കരാറിനാണ്. അതുകൊണ്ടാണ്, കര്‍ത്തികേയന്‍ ഒരു എം ഒ യു വും , അതു കഴിഞ്ഞ് കണ്‍സള്‍ട്ടന്‍സി കരാറും ഒപ്പിട്ടത്. പിന്നീടാണ്, പിണറായി യധാര്‍ത്ഥ കരാര്‍ ഒപ്പിട്ടത്. എം ഒ യു മാത്രം മതിയെങ്കില്‍, ആരും പാടുപെട്ട് പിന്നീട് കരാറുണ്ടാക്കേണ്ടല്ലോ. നരസിഹറാവുവിന്റെ കാലത്തെ എം ഒ ഉ അത്ര കേമമായിരുന്നെങ്കില്‍ , പിന്നെ എന്തിനാണ്‍ , കരാര്‍ വേണമെന്ന് ലാവലിന്‍ പറഞ്ഞു എന്നൊക്കെ ഉത്ഘോഷിക്കുന്നത്?

Anonymous said...

ധാരണപത്രത്തില്‍ മാറ്റം വരുത്തിയിരുന്നു എന്നു ഞാന്‍ നേരത്തെ എഴുതിയപ്പോള്‍ അഭിലാഷ് ഉള്‍പ്പടെയുള്ളവര്‍ എന്നെ കളിയാക്കിയിരുന്നു.-കാളിദാസന്‍

ധാരണാ പത്രത്തിലാണോ കരാറിലാണോ മാറ്റം വരുത്തിയിരുന്നത്?

ശര്‍മ്മ ചെയ്തത് ശരിയായിരുന്നു എന്നും പിണറായി പറഞ്ഞു.-കാളിദാസന്‍

ശര്‍മ്മ നോട്ടെഴുതിയ നടപടി ശരിയായിരുന്നു എന്നല്ലേ പിണറായി പറഞ്ഞത്. അതൊരു സാധാരണ നടപടിക്രമമാണെന്നു. അല്ലാതെ ശര്‍മ്മ എഴുതിയ നോട്ടിലെ കാര്യങ്ങളെക്കുറിച്ചല്ലല്ലോ.

കടവൂര്‍ ഒരു തവണം എം.ഒ.യു പുതുക്കിയല്ലോ. കടവൂര്‍ പുതുക്കിയ എം.ഒ.യു പിണറായി തിരുത്തി എന്ന് കാളിദാസന്‍ ആരോപിക്കുന്ന എം.ഒ.യു ആയിരുന്നോ? അതോ തിരുത്താത്ത എം.ഒ.യു വോ? തിരുത്താത്തതായിരുന്നെങ്കില്‍, തിരുത്തിയ എം.ഒ.യു പിണറായിയുടെ കാലത്ത് ഒപ്പിട്ട ശേഷം, കടവൂര്‍ പഴയ തിരുത്താത്ത എം.ഒ.യുവിലേക്ക് മാറി എന്നാണോ അര്‍ത്ഥമാക്കുന്നത്? ശര്‍മ്മ പുതുക്കിയ എം.ഒ.യു എന്നത് തിരുത്തിയ എം.ഒ.യുവോ തിരുത്താത്തതോ? ശര്‍മ്മ പുതുക്കിയത് തിരുത്തിയതായിരുന്നെങ്കില്‍ കരാറിലെ വ്യത്യാസം പ്രശ്നമാക്കേണ്ടതില്ലല്ലോ.ശര്‍മ്മ പുതുക്കിക്കൊണ്ടിരുന്ന എം.ഒ.യു തിരുത്താത്തതായിരുന്നെങ്കില്‍ പിണറായി എം.ഒ.യു തിരുത്തി എന്ന ആരോപണം തെറ്റല്ലേ?

kaalidaasan said...

കോര്‍ട്ടില്‍ പോലും വിലയില്ലാത്തതാണ് ഈ സാധനമെങ്കില്‍ തങ്ങള്‍ക്ക് ഇങ്ങോട്ടു കിട്ടാനുള്ള പണം കിട്ടിയിട്ടും ലാവ്ലിന്‍ ഈ എം.ഓ.യൂവിനെ മാനിക്കുകയും കാന്‍സര്‍ സെന്ററിനുള്ള പണം പല ഗഡു തരികയും ചെയ്തിട്ടുണ്ടല്ലോ അതെന്താ സായിപ്പ് അത്രേം മണ്ടനായിട്ടാ ?

ഒരെമ്മൊയുവും ഇല്ലാതെയും ആളുകള്‍ കരാറിലേര്‍പെടുകയും മറ്റും ചെയ്യാറുണ്ട്. ചരിത്രത്തില്‍ എത്രയോ കരാറുകള്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം എം ഒ യുവില്‍ കൂടി പോയതൊന്നുമല്ല. നിത്യജീവത്തത്തില്‍ ആളുകള്‍ എത്രയോ ക്രയവിക്രയങ്ങള്‍ നടത്തുന്നു, ഒരു കരാറുപോലുമില്ലാതെ. ഒരു കാര്യം നടത്താന്‍ കരാര്‍ പോലും വേണ്ട, പരസ്പര വിശ്വാസം മതി. ഒരു ജനാധിപത്യ സംവിധനത്തില്‍ എല്ലാറ്റിനും രേഖ വേണം . സദ്ദാം ഹുസ്സയിന്‍ പല പണികളും വാക്കാല്‍ നല്‍കിയിട്ടുണ്ടാകും .

എ ഒയുവിനെ മാനിച്ച് പണം തന്നത് സായിപ്പ് മണ്ടനായിട്ടല്ല,. അതവരെറിഞ്ഞു തന്ന നക്കാപ്പിച്ച. അത് കേരളത്തിനു തന്ന ഭിക്ഷയയി കരുതിയാല്‍ മതി . എം ഒ യു മാത്രം മതിയെങ്കില്‍ അത് കരാറാക്കണമെന്നും പറഞ്ഞ് ആരും കത്തെഴുതേണ്ട ആവശ്യമില്ല. വൈദ്യുതി കരാര്‍ പ്രകാരം 98 കോടി തരണമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒരു എം ഒ യു വും കരാറും ഇല്ലാതെ അത് സായിപ്പിനു തരാമായിരുന്നു, അയാള്‍ മാന്യനായിരുന്നു, തരണമെന്ന് ഉദ്ദേശ്യമുണ്ടായിരുന്നു എങ്കില്‍ . 2001 ല്‍ തന്നു തിര്‍ക്കേണ്ട പണമായിരുന്നു അതെന്നോര്‍ക്കുക.

ധാരണാപത്രത്തിനു വിലയില്ലാഞ്ഞിട്ടല്ലെ ഒരു ചളിപ്പും കൂടാതെ സായിപ്പ് അത് മാറ്റിയത്?

കോര്‍ട്ടില്‍ പോലും വിലയില്ലാത്തതെന്നു പറഞ്ഞത്, നിയമപരമായി നിലനില്‍ക്കാത്തത് എന്ന അര്‍ത്ഥത്തിലാണ്.

എം ഒ യു കണ്‍സല്‍ട്ടന്‍സി എന്നൊകെയുള്ള ഗംഭീര പദങ്ങലുണ്ടായതെങ്ങനെയാണെന്നറിയാമോ? മുതലാളിത്ത വ്യവസ്ഥയെ കുളം തോണ്ടിയ കുറെ മാനേജര്‍ മാരൊക്കെ ചേര്‍ന്നുണ്ടാക്കിയതാണവ.

Anonymous said...

എം ഒ യു കണ്‍സല്‍ട്ടന്‍സി എന്നൊകെയുള്ള ഗംഭീര പദങ്ങലുണ്ടായതെങ്ങനെയാണെന്നറിയാമോ? മുതലാളിത്ത വ്യവസ്ഥയെ കുളം തോണ്ടിയ കുറെ മാനേജര്‍ മാരൊക്കെ ചേര്‍ന്നുണ്ടാക്കിയതാണവ.
-കാളിദാസന്‍

മുതലാളീത്ത വ്യവസ്ഥയുടെ നിലനില്‍പ്പ് തന്നെ ഇത്തരത്തിലാണ്. ആ വ്യവസ്ഥയെ കുളം തോണ്ടാനായി ചില മാനേജര്‍മാര്‍ അത്തരം പദങ്ങള്‍ ഉണ്ടാക്കിയതിനു പ്രത്യേകതയൊന്നുമില്ല. ഈ പദങ്ങള്‍ അല്ലെങ്കില്‍ മറ്റൊരു പദം. It is part and parcel of the system. സംഭവിക്കുന്നത് ഒരേ കാര്യമായിരിക്കും എന്ന് മാത്രം. പദം ഏതാണെങ്കിലും.

kaalidaasan said...

ജിനേഷ് ,

ക്യാന്‍സര്‍ സെന്ററിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനത്തിനു ലഭിച്ച സഹായത്തിനു നന്ദി പ്രകടിപ്പിച്ചും അഭിനന്ദനമറിയിച്ചും സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കിയാല്‍ കനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് ഇനിയും തുക സമാഹരിച്ചു നല്‍കാന്‍ കഴിയുമെന്ന എസ്എന്‍സി ലാവ്ലിന്റെ നിര്‍ദേശം വൈദ്യുതിവകുപ്പ് ചെവിക്കൊണ്ടിട്ടില്ല.

ഇത് കണുകയും കേള്‍ക്കുകയും ചെയ്യേണ്ടത് കാളിദാസനല്ല. ലാവലിന്റെ മൂടു താങ്ങിയും ചെരിപ്പു നക്കിയും, ഇപ്പോള്‍ ഇവിടെ അവതരിച്ചിരിക്കുന്ന കുറച്ച് അവതാരങ്ങളാണ്.

ക്യാന്‍സര്‍ സെന്ററിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനത്തിനു ലഭിച്ച സഹായത്തിനു നന്ദി പ്രകടിപ്പിച്ചും അഭിനന്ദനമറിയിച്ചും കത്തെഴുതേണ്ടത് അടിമകളാണ്. അന്തസുള്ള മനുഷ്യരല്ല. ഇങ്ങനെ ഒരോ ഘട്ടത്തിലും കത്തെഴുതിക്കോളാമെന്ന് , പിണറായി വിജയന്‍ ലാവലിന്‍ യജമാനന്റെ സമക്ഷത്തില്‍ സമ്മതിച്ചിരുന്നോ, വൈദ്യുതി കരാര്‍ ഒപ്പിടുമ്പോള്‍? ഉണ്ടെങ്കില്‍ അതിന്റെ തെളിവു ഇവിടെ ഹാജരാക്കുക. എങ്കില്‍ ഞാന്‍ മറ്റ് അടിമകളേപ്പോലെ ഈ അടിമത്വവും സമ്മതിക്കാം . ഇല്ലെങ്കില്‍ അതിനു എന്നെ കാക്കേണ്ട. മറ്റ് അടിമകള്‍ക്ക് എന്തുവേണമെങ്കിലുമാകാം .

ഞാന്‍ കരുതിയത്, പിണറായി എന്ന അന്തസ്സുള്ള മനുഷ്യനും ലാവലിന്‍ ചെയര്‍മാന്‍ എന്ന അന്തസ്സുള്ള മനുഷ്യനും, പരസ്പരം ബഹുമാനിച്ച് ഏര്‍പ്പെട്ട ഒരു കരാറാണെന്നാണ്. ഇപ്പോള്‍ മനസിലാക്കുന്നു പിണറായി എന്ന അടിമയും, ലാവലിന്‍ ചെയര്‍ മാന്‍ എന്ന മേലാളനും തമ്മില്‍ ഉണ്ടാക്കിയ, ഒരു സ്തുതിഗീതമാണെന്നു. മാര്‍ക്സിസ്റ്റ് കാരെന്നഭിമാനിക്കുന്ന നിങ്ങള്‍ക്കൊക്കെ എന്തു പറ്റി? ആര്‍ക്ക് വേണ്ടിയാണ്‌ നിങ്ങളൊക്കെ അടിമകളേപ്പോലെ സംസാരിക്കുന്നത്

അന്തസ്സുള്ളവര്‍ തരാമെന്നു സമ്മതിച്ച 98 കോടി മേടിക്കണം . അടിമയേപ്പോലെ, യജമാനനെ സ്തുതിച്ച് കീര്‍ത്തനം പാടിയാലേ കിട്ടൂ എന്നാണെങ്കില്‍, ആ എച്ചില്‍ വാങ്ങാതിരിക്കുന്നതാണ്, അന്തസ്. നട്ടെല്ലു വളച്ച് യജമാനന്റെ മുമ്പില്‍ കുനിഞ്ഞു നില്‍ക്കുന്നവരില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നവരല്ലെ വിഡ്ഡികള്‍ .

അടിമകള്‍ക്കെല്ലാം കൂടി യജമാനനെ സ്തുതിച്ച് കത്തെഴുതാം . അതും കരാറിന്റെ ഭാഗമാണെന്ന് മറ്റു കേരളീയര്‍ കരുതിക്കോളും .

കടവൂരല്ല, പിണറായി തന്നെയായിരുന്നു മന്ത്രിയെന്നു കരുതുക . കടവൂര്‍ കത്തെഴുതിയില്ല എന്നു പറയുന്നവര്‍, ഭംഗ്യന്തരേണ സമ്മതിക്കുന്നത്, പിണറായി ആയിരുന്നെങ്കില്‍ സ്തുതിച്ച് എഴുതുമായിരുന്നു എന്നാണല്ലോ. എങ്കില്‍ പിണറായിയെ ഒരു വിപ്ളവകാരി എന്നു ഞാന്‍ വിളിക്കില്ല, കഴുത്തില്‍ ചങ്ങല കെട്ടിയ ഒരു ശ്വാനനെന്നേ വിളിക്കു.

പിണറായിയെ ശ്വാനനെന്നു വിളിച്ചു എന്നും പറഞ്ഞ് കൊമ്പും കുലുക്കി വരല്ലേ, അടിമകള്‍ ആരും . ഇത് വെറും ഭാവനയില്‍ നിന്നാണ്. പിണറായി അങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല.

ലാവലിന്‍, ഇതു പോലെയുള്ള കരാറൊപ്പിട്ടപ്പോള്‍ പറയാത്ത, എം ഒ യു വില്‍ പറയാത്ത, നിബന്ധനകള്‍ വച്ചതിനു പിന്നില്‍ എന്തായിരുന്നു എന്ന്, നിങ്ങളാരും ചിന്തിച്ചില്ല. അത് കൊണ്ടാണിത് എന്തോ മഹത്തായതാണെന്ന തരത്തില്‍ ഇവിടെ അവതരിപ്പിച്ചത്.

വിടുവായത്തം പറയാത്തവരും മലബന്ധം ബാധിച്ചവരുമായ അടിമകള്‍ ഇതൊക്കെ സാവകാശം ചിന്തിക്കുന്നത് നല്ലതായിരിക്കും

Anonymous said...

മാന്യമായും, സഭ്യമായും, ബഹുമാനത്തോടെയും സംവാദം നടത്താനാണ്‌, എനിക്ക് താല്‍പ്പര്യം. എല്ലാവര്‍ക്കും അങ്ങനെയാകാനാവില്ല എന്നും എനിക്കറിയാം.-കാളിദാസന്‍

ഇത് കണുകയും കേള്‍ക്കുകയും ചെയ്യേണ്ടത് കാളിദാസനല്ല. ലാവലിന്റെ മൂടു താങ്ങിയും ചെരിപ്പു നക്കിയും, ഇപ്പോള്‍ ഇവിടെ അവതരിച്ചിരിക്കുന്ന കുറച്ച് അവതാരങ്ങളാണ്.-കാളിദാസന്‍ തന്നെ.

Anonymous said...

ഏകെ ബാലന്‍ മന്ത്രിയുടെ കുറച്ചു ദിവസം മുന്‍പത്തെ മാതൃഭൂമി ലേഖനത്തില്‍ നിന്നുള്ള പ്രസക്ത ഭാഗം താഴെ.
ഇതില്‍ ലാവലിന്‍ കടവൂരിന്റെ 12-7-2001ലെ കത്തിനുള്ള മറുപടിയായി 5-12- 2001അയച്ച കത്തിന്റെ തര്‍ജ്ജമ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത് പ്രസക്തമെന്ന് തോന്നിയതിനാല്‍ ഇവിടെ ഇടുന്നു. ഈ കത്തിലാണ് “സൈറ്റ് ഇന്ത്യാ” വാര്‍ത്തയില്‍ ലാവലിന്‍ പറയുന്നതായി ആരോപിക്കുന്ന “Arranging the financing for the balance of the facilities will not be easy" എന്ന വാചകം ഉള്ളത്.

"ലാവലിന്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണിക്കയച്ച കത്തിന്റെ ഉള്ളടക്കം പ്രസക്തമാവുന്നത്‌ ഇവിടെയാണ്‌. എസ്‌.എന്‍.സി. ലാവ ലിന്‍ സീനിയര്‍ വൈസ്‌പ്രസിഡന്റ്‌ ലാന്‍സ്‌

എസ്‌. ഹൊവാര്‍ഡ്‌ എഴുതുന്നു:
''കഴിഞ്ഞ നാല്‌പതുവര്‍ഷത്തെ ബന്ധമാണ്‌ ലാവലിനുമായി കേരളത്തിനുള്ളത്‌. ഇതിന്റെ ഉത്‌പന്നങ്ങളാണ്‌ ഇടുക്കി, ലോവര്‍പെരിയാര്‍, കുറ്റിയാടി എക്‌സ്റ്റന്‍ഷന്‍, പള്ളിവാസല്‍,

പന്നിയാര്‍, ചെങ്കുളം തുടങ്ങിയ പദ്ധതികള്‍. മലബാര്‍ കാന്‍സര്‍സെന്റര്‍ ഞങ്ങളുടെ അഭിമാനത്തിന്റെ പര്യായമാണ്‌. മലബാറിലെ കാന്‍സര്‍ രോഗികളുടെ ആശാകേന്ദ്രമാണത്‌.''
''എന്നാല്‍ നിര്‍ഭാഗ്യം എന്നു പറയട്ടെ കാന്‍സര്‍ സെന്ററിന്റെയും ഞങ്ങളുടേയും സല്‍പ്പേരിന്‌ കളങ്കം വരുത്തുന്ന നിലയില്‍ ചില ദുഷ്‌പ്രചാരണങ്ങള്‍ ഉണ്ടാകുന്നുണ്ട്‌. ഇത്‌ കാന്‍സര്‍

സെന്ററിന്‌ കാനഡയില്‍ നിന്ന്‌ പണം ശേഖരിക്കുന്നതില്‍ പ്രയാസങ്ങള്‍ സൃഷ്‌ടിക്കുന്നു. അതുകൊണ്ട്‌ നാലു കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്‌:
1. മലബാര്‍ കാന്‍സര്‍ സെന്ററിനെപ്പറ്റി നല്ല വാര്‍ത്തയുണ്ടാകാനുള്ള എല്ലാ അവസരവും ഉപയോഗപ്പെടുത്തണം. കേരളത്തിന്‌ അഭിമാനിക്കാവുന്ന ഒരു സ്ഥാപനമാണ്‌.
2. കാനഡയില്‍ നിന്ന്‌ ഒന്നാം ഘട്ടമായി കിട്ടിയ സഹായധനം പ്രകാരം നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി ഒരു അനുമോദനക്കത്ത്‌ നല്‌കണം. തുടര്‍ന്നും ധനസഹായം ലഭ്യമാക്കാന്‍ ഇത്‌ സഹായകമാണ്‌. സെന്ററിനെക്കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ കനേഡിയന്‍ ഹൈക്കമ്മീഷണര്‍ക്ക്‌ എത്തിക്കുന്നതും സെന്ററിന്‌ ധനസഹായം തുടരുന്നതിന്‌ പ്രോത്സാഹനം നല്‌കും.
3. മുഖ്യമന്ത്രി എ.കെ.ആന്റണി കാനഡ സന്ദര്‍ശിച്ച്‌ സെന്ററിന്റെ പ്രവര്‍ത്തനത്തില്‍ കേരളത്തിനുള്ള താത്‌പര്യം വ്യക്തമാക്കുന്നത്‌ ഗുണകരമാണ്‌. മുഖ്യമന്ത്രിക്ക്‌ കഴിയുന്നില്ലെങ്കില്‍ വിശ്വസ്‌തനായ ഒരു മന്ത്രിയെ ഇക്കാര്യം ചുമതലപ്പെടുത്തണം.
4.കാലഹരണപ്പെട്ട ധാരണാപത്രത്തിനുപകരം കരാറുണ്ടാക്കണം. ഇങ്ങനെ ഒരു കരാര്‍ ഉണ്ടാകുന്നത്‌ സെന്ററിന്റെ തുടര്‍ന്നുള്ള വികസനത്തിന്‌ സഹായകമാവുംവിധം കേരള സര്‍ക്കാരിനും എസ്‌.എന്‍.സി. ലാവലിനും സെന്ററിനും സുതാര്യമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കും.''



ഇതു വരെ കിട്ടിയ തീയതികള്‍ വച്ച് ഒന്ന് പുറകോട്ടു പിടിച്ചുനോക്കട്ടെ :

25-4-1998 അന്തിമ കരാറ് പിണറായി ഒപ്പിടുന്നു.

1998-2001 വരെയുള്ള കാലം - കാന്‍സര്‍ സെന്റര്‍ പണിയും ഏതാണ്ട് സമാന്തരമായി വൈദ്യുതി നിലയങ്ങളുടെ നവീകരണവും.

13-5-2000 കരട് കരാറ് ലാവ്ലിന്‍ ശര്‍മ്മക്ക് അയക്കുന്നു. വില്‍ അറേയ്ഞ്ച് എന്നത് ഷാല്‍ ടേക്ക് ഓള്‍ എഫര്‍ട്ട്സ് എന്ന മാറ്റം .

21-4-2001ല്‍ ശര്‍മ്മ ഇതു സംബന്ധിച്ച് നോട്ടു കുറിക്കുന്നു.

13-5-2001 നായനാര്‍ മന്ത്രിസഭ മാറി.
26-5-2001 മുതല്‍ കടവൂര്‍ വൈദ്യുതി മന്ത്രി

12-07-2001 ല്‍ ഫയലില്‍ കടവൂര്‍ ശിവദാസന്‍ കരാറിലെ പരാമര്‍ശത്തിലെ അവ്യക്തതയെക്കുറിച്ച് നോട്ടെഴുതുന്നു.

5-12- 2001ല്‍ ഇതിനുമറുപടിയായാണ് മുകളില്‍ പറഞ്ഞ കത്ത് ലാവ്ലിന്‍ കടവൂരിന് അയച്ചിരിക്കുന്നത്. അപ്രീസിയേഷന്‍ ലെറ്റര്‍ കിട്ടിയാല്‍ ഗ്രാന്റ് ലഭിക്കുന്നത് സുഗമമാകും എന്ന് അതില്‍ പറയുന്നു.

മാര്‍ച്ച് 2002ല്‍ ധാരണാപത്രം 180 ദിവസത്തെ കാലാവധികഴിഞ്ഞ് കാന്‍സലാകുന്നു.

4-07-2002 ല്‍ ലാവലിന്‍ കരാറിനെക്കുറിച്ച് ഇങ്ങോട്ട് ഓര്‍മ്മിപ്പിച്ചുകൊണ്ട് സര്‍ക്കാരിനു കത്തെഴുതുന്നു. മെയ്മാസം 2000ല്‍ അയച്ചുതന്ന ഡ്രാഫ്റ്റ് ഒപ്പിട്ടാല്‍ കരാറ് വീണ്ടും പ്രാബല്യത്തിലാവും എന്ന് പറയുന്നു.

12-07-2002 ല്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് ബാക്കി ധനസഹായം ആവശ്യപ്പെട്ടു കൊണ്ട് ലാവ്ലിന് കടവൂര്‍ കത്തയയ്ക്കുന്നു.

15-10-2002 ല്‍ കരാറ് റദ്ദായ കാര്യവും പറഞ്ഞ് ലാവ്ലിന്‍ തിരിച്ച് നെഗറ്റീവ് മറുപടി എഴുതുന്നു. അപ്രീസിയേഷന്‍ ലെറ്റര്‍ കിട്ടാത്തത് പ്രതികൂലമായി എന്ന് സൂചന.

30-11-2002 ല്‍ വൈദ്യുത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ലിസി ജേക്കബ് അപ്രീസിയേഷന്‍ കത്ത് അയക്കുന്നു.ബ്ലഡ് ബാങ്ക് ഉല്‍ഘാടനത്തിനു ക്ഷണം, അനുമോദനം.

8-12-2002 ല്‍ കാന്‍സര്‍ സെന്ററില്‍ ബ്ലഡ് ബാങ്ക് ഉല്‍ഘാടനം. പണം ചെലവഴിച്ചത് ലാവ്ലിന്‍, പണിതത് ടെക്ക്നിക്കാലിയ.

19-12-2005 ല്‍ ആര്യാടന്‍ കാന്‍സര്‍ സെന്റര്‍ ഗ്രാന്റിനു ലാവ്ലിന്റെ കാര്യം പറഞ്ഞുകൊണ്ട് സിഡയോട് ചോദിക്കുന്നു.
മറുപടി കാനഡ ഹൈകമ്മീഷണര്‍ ലൂയീസ് എഡ്വേര്‍ഡ് വക: “സിഡാ വഴി 1.8 മില്ല്യന്‍ കനേഡിയന്‍ ഡോളര്‍ സിഡാ ലാവ്ലിന് നല്‍കുകയുണ്ടായി. പദ്ധതി പൂര്‍ത്തിയായതായി തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ചടത്തോളം ഈ വിഷയം അവസാനിച്ചു. സിഡയ്ക്ക് കാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ യതൊരു ബാധ്യതയോ ചുമതലയോ ഇല്ല. കാനഡയിലെ ഒരു സ്വകാര്യ കമ്പനിയായ ലാവ്ലിന്റെ കാര്യത്തില്‍ അവര്‍ കേരള സര്‍ക്കാറുമായി മറ്റെന്തെങ്കിലും എഗ്രിമെന്റ് ഉണ്ടെങ്കില്‍ കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്മെന്റ് ഏജന്‍സി അതില്‍ കക്ഷിയല്ല.”


ലാവലിനെ ഊരിക്കൊടുത്തത് ആരുടെ കാലത്താണെന്നത് വ്യക്തം. ആ ഊരിക്കൊടുത്തതിനു പകരമായി തുക വല്ലതും കടവൂരിനു ഒഴുകി കിട്ടിയോ ? അതുകൊണ്ടാണോ “ഞങ്ങളെ സംബന്ധിച്ചടത്തോളം ഈ വിഷയം അവസാനിച്ചു. സിഡയ്ക്ക് കാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ യതൊരു ബാധ്യതയോ ചുമതലയോ ഇല്ല” എന്ന് സിഡ കൈകഴുകുന്നത് ? 1.8 മില്യന്‍ കന.ഡോളര്‍ എന്നുപറഞ്ഞത് ഏകദേശം 5 കോടി രൂപ വരും. ഇത് ലാവ്ലിന്റെ വെബ്സൈറ്റില്‍ പറഞ്ഞ ഗ്രാന്റായി നേടിത്തന്ന തുകയുമായി ഒക്കും.
പൈസ പിന്നെയും ഒഴുകിയിട്ടാണല്ലോ റദ്ദായ ധാരണപ്പത്രത്തിനു ശേഷവും പണി നടന്നതും ബ്ലഡ് ബാങ്കു വന്നതുമൊക്കെ.

കടവൂരാന്റെ കാലത്ത് ലാവലിനു ക്രമമായി ഊരിപ്പോകാനുള്ള വഴിയൊരുക്കിയത് ആരാണ് ? കടവൂര്‍ തനിച്ചോ, ആന്റണി കൂടെ ചേര്‍ന്നിട്ടോ ?
ഇനി പിണറായിയാണ് കടവൂരിന്റെ പിന്നില്‍ എന്ന് ആരെങ്കിലും പറയുമോ ?!

kaalidaasan said...

ഉപരോധം സഹായധനത്തിന് തടസ്സമായി എന്ന് ഞാന്‍ എഴുതിയിട്ടില്ല.

ഉപരോധം സഹായധനത്തിനു തടസമായില്ലെങ്കില്‍ , അത് പിന്നീടുണ്ടാവാന്‍ സാധ്യതയുണ്ട് എന്നെങ്ങനെ കരുതാം . ഉപരോധം കാരണം സഹായം കിട്ടാന്‍ ബുദ്ധിമുട്ടുണ്ട് ,അതു കൊണ്ട് ഉറപ്പാക്കി ഒരു കാരാറുടാക്കാനാവില്ല എന്ന് ലാവലിനെപ്പോഴെങ്കിലും ആരെയെങ്കിലും അറിയിച്ചിരുന്നോ? എന്റെ അറിവില്‍ ഇല്ല. ജിവിയുടെ അറിവില്‍ ഉണ്ടോ? ഈ കരാറുമയി ബന്ധപ്പെട്ട മൂന്നു മന്ത്രിമാരില്‍ ആരെങ്കിലും അത് പറഞ്ഞിട്ടുണ്ടോ?

ധാരാണാപത്രത്തില്‍നിന്നും കരട് കരാറിലെ വ്യതിയാനങ്ങളെക്കുറിച്ച് ഇപ്പോള്‍ വമ്പന്‍ ദുരൂഹത പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അതിന് പിന്നില്‍ കളിച്ചതാരാണ് എന്ന ചോദ്യവുമായി കാളിദാസനടക്കം രംഗത്തുണ്ട്.

ഞാന്‍ ഇപ്പോഴും അത് തന്നെ പറയുനു. ശര്‍മ്മ ഒന്നും വ്യക്തമായി പറയുന്നില്ല. വ്യത്യാസമുണ്ട്. അതാര്‍, എന്നു വ്യത്യാസപ്പെടുത്തി, എന്നു പറയാന്‍ പറ്റില. ഊര്‍ജ്ജവകുപ്പിന്റെ ഫയലുകള്‍ പരിശോധിച്ചാലേ പറയാന്‍ പറ്റൂ എന്നും പറഞ്ഞു. ഇതില്‍ നിന്നും പലതുമൂഹിക്കാം . അതനുസരിച്ച് ദുരൂഹതകളുമുണ്ട്.

ഒരു കാര്യം സത്യമാണ്. ശര്‍മ്മയുടെ കാലത്തിനു മുമ്പു തന്നെ ധാരണാ പത്രത്തില്‍ വെള്ളം ചേര്‍ത്തിരുന്നു. ശര്‍മ്മ അതറിഞ്ഞത്, കരട് കരാറുമായി ലാവലിന്‍ വന്നപ്പോളും.
അതുകൊണ്ടല്ലെ മാറ്റിയെഴുതിയ കരാറുമായി ലാവലിന്‍ വന്നത്? ലാവലിനു മാത്രമായിട്ട് ധരണാപത്രത്തില്‍ മാറ്റം വരുത്താനാകുമോ? ഇല്ലെന്നാണെന്റെ അഭിപ്രായം .

അരാണിതിനു പിന്നില്‍ കളിച്ചത്? ലാവലിനോ? ഉദ്യോഗസ്ഥന്‍ മാരോ? ഇവര്‍ രണ്ടുപേരും കൂടിയോ? അതൊ മറ്റാരെങ്കിലും ഇതില്‍ ഇടപെട്ട് കുഴപമുണ്ടാക്കിയതാണോ? മാരീചന്‍ പറയാതെ പറഞ്ഞത് ശര്‍മ്മയിലൂടെ വി എസ് ആണെന്നും സഖാക്കള്‍ക്ക് അതു പറയാന്‍ മടിയാണെന്നുമാണ്. ഇതെല്ലാം ഇപ്പോളുത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. പക്ഷെ സി ബി ഐ ക്ക് ഇതിന്റെ ഉത്തരം കിട്ടി എന്നാണ്, ഇന്‍ഡ്യാവിഷന്‍ വെളിപ്പെടുത്തിയ സി ബി ഐ റിപ്പോര്‍ട്ട് പ്രകാരം .


കഷ്ടം. ഒരു 5000 ദിര്‍ഹത്തിന്റെ പന്ന കച്ചവടം ഉറപ്പിക്കാന്‍ എന്തെല്ലാം നെഗോഷിയേഷനികളിലൂടെ കടന്നുപോകണമെന്ന് എനിക്കറിയാം. 98 കോടിയുടെ ഡീല്‍ ഉണ്ടാക്കുമ്പോള്‍ എന്താണിത്ര നെഗോഷിയേറ്റ് ചെയ്യാന്‍ എന്ന് ചോദിക്കുന്നവരോട് മറുപടിയില്ല


ഡീല്‍ എന്നൊക്കെ പറഞ്ഞു കൈ കഴുകാതെ ജിവി. 500 ദിര്‍ഹത്തിന്റെ കച്ചവടം നെഗോഷിയേറ്റ് ചെയ്യണെമെന്ന് ആര്‍ക്കും മനസിലാകും . ഒരറബി ജീവിക്ക് തരാമെന്നു പറഞ്ഞ 500 ദിര്‍ഹത്തിനു നെഗോഷിയേറ്റ് ചെയ്യണമെന്നു പറഞ്ഞാല്‍ അതാര്‍ക്കും മനസിലാവില്ല. തരാമെന്നു പറഞ്ഞ പണം മേടിക്കുക , അല്ലെങ്കില്‍ എന്നു തരും എന്നത് ഒരു കടലാസില്‍ എഴുതി ഒപ്പിട്ടു മേടിക്കുക. ഇതില്‍ നെഗോഷ്യേറ്റ് ചെയ്യാനുള്ളത് പണം നാണയമായിട്ടണോ, നോട്ടായിട്ടാണോ, ചെക്കായിട്ടാണോ അതോ ഡ്രാഫ്റ്റായിട്ടാണോ എന്നു മാത്രമേ ഉള്ളൂ. അതിലപ്പുറം വാഗ്ദാനം ചെയ്ത പണം വാങ്ങാന്‍ എന്താണു കൂടുതലായി ചെയ്യേണ്ടത്?

abhilash attelil said...

കാളിടാസാ,

ആടിനെ പട്ടി ആക്കി പട്ടിയെ പേപട്ടി ആക്കി തല്ലി കൊല്ലുനത് പോലുള്ള താങ്കളുടെ വാക്കുകള്‍ ഞാനൊന്നു ആവര്‍ത്തിക്കുന്നു.


"ഞാന്‍ കടവൂരിനെ ന്യായീകരിച്ചതല്ല. ശര്‍മ്മ പറഞ്ഞു, അദ്ദേഹത്തിന്റെ മുമ്പില്‍ വന്ന കരട് കരാര്‍ ധാരണാപത്രത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു എന്ന്. ധാരണപത്രത്തില്‍ മാറ്റം വരുത്തിയിരുന്നു എന്നു ഞാന്‍ നേരത്തെ എഴുതിയപ്പോള്‍ അഭിലാഷ് ഉള്‍പ്പടെയുള്ളവര്‍ എന്നെ കളിയാക്കിയിരുന്നു. ലാവലിനും ഊര്‍ജ്ജവകുപ്പിലെ ഉദ്യോഗസ്ഥരും കൂടി എഴുതിയുണ്ടാക്കിയ ഒന്നായിരുന്നു കരട് കരാര്‍ "

.
പല പ്രാവശ്യം പലുരും തിരുത്തിയിട്ടും ശര്‍മ വെള്ളം ചേര്‍ത്തു എന്ന് പറഞ്ഞതു കരടില്ല ധാരണ പത്രത്തിലാണ് എന്ന് താങ്കള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുനാത് ഉത്തരം ഇല്ലാതതിനാലാണോ അതോ മനപൂര്‍വമോ.താങ്കള്‍ പറഞ്ഞതു പോലെ കരടു ധാരണ പത്രത്തില്‍ നിന്നു വിത്യാസമായിരുന്നു, അത് കൊണ്ടു ശര്‍മ ഒപ്പിടാതെ കുറിപ്പെഴുതി.എന്റെ ചോദ്യം കടവൂര്‍ കരാര്‍ ഒപ്പിടാത്തത് എന്താനെനല്ല.എം ഓ യു പുതുക്കാത്തത് എന്ത് കൊണ്ടെന്നാണ്?അതിനുള്ള താങ്കളുടെ മറുപടി താഴെ കൊടുക്കുന്നു.

"അങ്ങനെ കിട്ടാന്‍ സാധ്യതയില്ലാത്ത ധനസഹായം കടവൂര്‍ മേടിച്ചെടുത്തില്ല എന്നു പറയുന്നതില്‍ എന്താണഭിലാഷേ ന്യായം? ധനസഹായം കിട്ടാന്‍ സാധ്യതയില്ലാത്ത ധാരണാപത്രം മാറ്റിയെഴുതി സഹായം മേടിച്ചെടുക്കാന്‍ കടവൂരിനു തോന്നിയില്ല. അത്രേ ഇതിലുള്ളു."

ഒരു പ്രാവശ്യം ധാരണ പത്രം പുതുക്കി പണവും ലഭിച്ചു ആ പണവും കൊണ്ടു ബ്ലഡ്‌ ബാങ്കും പനിതത്തിനു ശേഷമാണോ കടവൂരിനു ധന സഹായം കിട്ടില്ലാന്നു തോന്നിയത്.പെട്ടെന്നൊരു ദിവസം വെളിപാട്‌ പോലെ അങ്ങനെ തോന്നാന്‍ വല്ല കാരണവും ഉണ്ടോ എന്നാണ് ചോദിക്കുന്നത്?ധന സഹായം കിട്ടില്ലാന്നു ചുമ്മാ അങ്ങ് ഉറപ്പിക്കാന്‍ അങ്ങേര്‍ക്കു വല്ല കണിയാന്റെ പണിയും അറിയാമോ?

Anonymous said...

ഇത് കാളിദാസനു മാത്രം ഉള്ള പോസ്റ്റാണ് വേറാരും വായിക്കരുത്

കാളിദാസ ഞാനൊരു മാര്‍കിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്

.. സാധാരണ ജനങ്ങള്‍ കറണ്ട് കട്ടും, ലോഡ് ഷെഡ്ഡിംഗും, ഒക്കെയായി വൈദ്യുതി ക്ഷാമം അനുഭവിക്കുമ്പോള്‍ , എയര്‍ കണ്‍ഡീഷന്‍ എന്നല്ല ഫാനും ടൂബും പോലും എന്റെ പാര്‍ട്ടിയില്‍ ഉപയോഗിക്കില്ല.

എന്റെ പാര്‍ട്ടിയില്‍ പഠിക്കാന്‍ കഴിവുടെങ്കിലും സാമ്പത്തികം ഉണ്ടെങ്കിലും മക്കളെ ഉന്നത വിദ്യാഭ്യസതിന്‍ അയക്കാതെ പടിത്തം നിര്‍ത്തും.(സര്‍ക്കാര്‍ സഹായം ഉണ്ടെങ്കില്‍ ഗവേഷണത്തിന് വിടാം )

ജനങളുടെ പട്ടിണി മാറുന്നത് വരെ എന്റെ പാര്‍ട്ടിക്കാര്‍ പരിപ്പുവടയും കട്ടന്‍ ചായയും മാത്രം കഴിക്കും.

ജനങള്‍ക്ക് എല്ലാവര്‍ക്കും വീടവുന്നത് വരെ ഓല പുരയില്‍ മാത്രം കിടക്കും.(വീട് പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മകന്റെ പേരില്‍ മണി മാളിക പണിയാം)

ജനങള്‍ക്ക് എല്ലാവര്ക്കും സ്വന്തം വാഹനം ആകുന്നതു വരെ എന്റെ പാര്‍ട്ടിക്കാര്‍ കാള വണ്ടിയില്‍ മാത്രം സഞ്ചരിക്കും .

എന്റെ പാര്‍ട്ടിയില്‍ വിവാദ കരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കും .വിവാദം ഉയരുമ്പോള്‍ ഒപ്പിട്ട ആളെ കള്ളനാക്കും

എന്റെ പാര്‍ട്ടിയില്‍ സഖടനക്ക് അല്ല മുഖ്യ മന്ത്രി ആകുന്നതിനാണ് പ്രാമുഖ്യം.

എന്റെ പാര്‍ട്ടിയില്‍ എതിരെ വരുന്നവരെ വെട്ടിനിരത്തുക ആയിരിക്കും ചെയ്യുനത്.(അതിന് കഴിഞ്ഞില്ലെങ്കില്‍ അഴിമാതിക്കാരന്‍ ആക്കും )

എന്റെ പാര്‍ട്ടിയില്‍ പാര്‍ട്ടിക്കെതിരെ എന്ത് നുണ എഴുതിയാലും എനിക്കെതിരെ ഒന്നും പറഞ്ഞില്ലെങ്കില്‍ മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കും .(എനിക്കെതിരെ പറഞ്ഞാല്‍ അവനെ വേരുക്കപെട്ടവനാക്കും.)

ഇതൊക്കെയാണ് എന്റെ പാര്‍ട്ടിയിലെ നിയമങ്ങള്‍.താങ്കള്‍ ചേരുന്നുണ്ടോ

keralafarmer said...

ലാവ്‌ലിന്‍ : ധാരണാപത്രവും കരാറും വ്യത്യസ്‌തം; പിണറായിയെ ശര്‍മ വെട്ടിലാക്കി
കൊച്ചി: മലബാര്‍ കാന്‍സര്‍ സെന്ററിനായി ലാവ്‌ലിന്‍ കമ്പനി പണം സമാഹരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ടു തന്റെ മുന്നിലെത്തിയതു വെള്ളംചേര്‍ത്ത ഫയലാണെന്നു മുന്‍വൈദ്യുതി മന്ത്രിയും ഇപ്പോഴത്തെ ഫിഷറീസ്‌ മന്ത്രിയുമായ എസ്‌. ശര്‍മ അറിയിച്ചത്‌ അഴിമതിക്കേസില്‍ പ്രതിയായ സി.പി.എം. സംസ്‌ഥാന സെക്രടറി പിണറായി വിജയനെ കൂടുതല്‍ വെട്ടിലാക്കി. കാന്‍സര്‍ സെന്ററിനു ധനം സമാഹരിച്ചു നല്‍കുമെന്നാണു ധാരണാപത്രത്തിലുണ്ടായിരുന്നതെങ്കില്‍ ശര്‍മയുടെ മുന്നിലെത്തിയ കരാര്‍ രേഖയില്‍ പണം നല്‍കാന്‍ ശ്രമിക്കും എന്നാക്കിയിരുന്നു.

പിണറായി മുന്‍കൈയെടുത്തു തയാറാക്കിയ ധാരണാപത്രത്തില്‍ നിരവധി പൊരുത്തക്കേടുകളാണു കടന്നുകൂടിയിരിക്കുന്നത്‌. ഒരു കരാറുണ്ടാക്കുന്നതുവരെയോ അല്ലാത്തപക്ഷം ധാരണാപത്രത്തില്‍നിന്നും ഏതെങ്കിലും കക്ഷി മൂന്നുമാസത്തെ നോട്ടീസ്‌ നല്‍കി പിന്മാറുന്നതുവരെയോ ധാരണാപത്രത്തിനു സാധുതയുണ്ടായിരിക്കുമെന്നാണു പറഞ്ഞിട്ടുള്ളത്‌. അടുത്ത വാചകത്തില്‍ ഈ ധാരണാപത്രത്തിനു 180 ദിവസത്തെ സാധുത മാത്രമേയുള്ളൂ എന്നും പറയുന്നു. കാനഡയിലെ ധനകാര്യസ്‌ഥാപനത്തില്‍നിന്നും എടുത്ത വായ്‌പയുടെ തിരിച്ചടവു പൂര്‍ത്തിയാകുന്നതുവരെ ഇത്തരമൊരു ധാരണാപത്രം പുതുക്കേണ്ടതു ലാവ്‌ലിന്റെ ആവശ്യമായിരുന്നു. എന്നാല്‍ പണം അടച്ചുകഴിഞ്ഞതോടെ കമ്പനിക്കു ധാരണാപത്രത്തില്‍ താല്‍പര്യമില്ലാതായി. മൂന്നുമാസത്തെ നോട്ടീസ്‌ നല്‍കി ആരും ധാരണാപത്രത്തില്‍നിന്നും പിന്മാറാത്ത സാഹചര്യത്തില്‍ 'പുതുക്കല്‍' തന്നെ അസ്‌ഥാനത്തായി മാറുകയായിരുന്നു.

1997 മേയ്‌ 28 ന്‌ ഊര്‍ജവകുപ്പ്‌ സെക്രട്ടറിയായിരുന്ന മോഹനചന്ദ്രന്‍ (ഒന്നാംപ്രതി) കേന്ദ്ര ആരോഗ്യവകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറിക്കു നല്‍കിയ ഫാക്‌സില്‍ കേന്ദ്രാനുമതി വാങ്ങിയിട്ടില്ലെന്നു പറയുന്നു. ഗ്രാന്റ്‌ എത്രയാണെന്നറിയില്ലെന്നാണ്‌ ഫാക്‌സിലുള്ളത്‌.

1998 ജനുവരി 16 നു ശിവദാസമേനോന്‍ ഫയലിലെഴുതിയത്‌ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ആവശ്യമായ അനുമതികള്‍ നേടിയിട്ടുണ്ടാ

യെന്നു പരിശോധിക്കാനാണ്‌. ഇക്കാര്യം സി.ബി.ഐക്കു നല്‍കിയ മൊഴിയില്‍ ശിവദാസമേനോന്‍ പറഞ്ഞിട്ടുണ്ട്‌. ഇത്തരം അനുമതി നേടിയിട്ടില്ലെന്നും താല്‍ക്കാലികമായി പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കണമെന്നുമാണ്‌ മന്ത്രിസഭയില്‍ തീരുമാനിച്ചത്‌. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിദേശപണം കാന്‍സര്‍ സെന്ററിനു എത്തിക്കാനുള്ള കേന്ദ്രാനുമതി വാങ്ങിയെടുക്കാന്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ചെറുവിരലനക്കിയില്ല.

പിന്നീട്‌ കേന്ദ്രാനുമതി ലഭിച്ചെന്നോ ഇല്ലെന്നോ ഉള്ള വിവരം മന്ത്രിസഭയെ അറിയിച്ചതായി രേഖകളില്‍ കാണാനില്ല.

Anonymous said...

നിലവിലുള്ള പ്രസ്ഥാനങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും അര്‍ത്ഥശൂന്യത മനസ്സിലാക്കിയ ഞാനും ഒരു പാര്‍ട്ടി ഉണ്ടാക്കുന്നു.

- എന്റെ പാര്‍ട്ടിയില്‍ പ്രത്യയശാസ്ത്രത്തിനു സ്ഥാനമുണ്ടാകില്ല. ഉണ്ടെങ്കില്‍ത്തന്നെ അത് ഡെയ്ലി മാറിക്കൊണ്ടിരിക്കും.

-എന്റെ പാര്‍ട്ടിയില്‍ അടിമുടി ജനാധിപത്യമായിരിക്കും. എന്നു വെച്ചാല്‍ കൊച്ചമ്മ എല്ലാം തീരുമാനിക്കും.

-എന്റെ പാര്‍ട്ടിയില്‍ രാവിലെ മുഖ്യമന്ത്രി രാജിവെയ്ക്കണം എന്ന പ്രമേയം പാസാക്കും. ഉച്ചക്ക് മുഖ്യമന്ത്രിക്ക് കീ ജെയ് എന്ന് പ്രമേയം പാസാക്കും.

- എന്റെ പാര്‍ട്ടിക്ക് പാര്ട്ടി സ്വത്ത് എന്നൊരു കണ്‍സെപ്റ്റേ ഉണ്ടാകില്ല. പിരിച്ചതു മുഴുവന്‍ വീതിച്ചെടുക്കും.

-എന്റെ പാര്‍ട്ടിയില്‍ എത്ര വന്ദ്യവയോധികന്‍ ആണ് വരുന്നതെങ്കിലും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുന്നത് വിലക്കിയിരിക്കുന്നു. ആരെങ്കിലും എഴുന്നേറ്റ് നിന്നാല്‍ അയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും. പക്ഷെ കാര്യം കാണാന്‍ ഓച്ഛാനിച്ച് നില്‍ക്കുന്നതില്‍ വിരോധമില്ല.

-എന്റെ പാര്‍ട്ടിയില്‍ വായക്ക് തോന്നിയത് കോതയ്ക്ക് പാട്ട് എന്നതിനായിരിക്കും വില. കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നത് വിലക്കിയിരിക്കുന്നു.

-എന്റെ പാര്‍ട്ടി ശാസ്ത്രീയചിന്തക്ക് വേണ്ടി നിലകൊള്ളും. അമ്മേ മഹാമായേ!

-കണ്ണടച്ച് ഇരുട്ടാക്കല്‍ ഒരു കലയാക്കി വളര്‍ത്തുവാന്‍ എന്റെ പാര്‍ട്ടി പ്രതിജ്ഞാബദ്ധമായിരിക്കും. ഒറ്റക്കണ്ണിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുവാന്‍ പാര്‍ട്ടി ജീവന്‍ കൊടുക്കും.

- ഐഡന്റിറ്റി കാര്‍ഡും കഴുത്തില്‍ ഇട്ടുകൊണ്ടു വേണം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍. ഊരും പേരും ഇല്ലാത്ത തെണ്ടികള്‍ക്കുള്ളതല്ല ഈ പാര്‍ട്ടി.

-വെയിലത്തു പ്രവര്‍ത്തിക്കുന്നതിന്റെ അര്‍ത്ഥശൂന്യത പാര്‍ട്ടി മനസ്സിലാക്കുന്നു. എ.സി.മുറിയില്‍ കമ്പൂട്ടറിന്റെ മുന്നിലിരുന്ന് യൂണിക്കോഡിലൂടെ വിപ്ലവം വരുത്തുക എന്നതായിരിക്കും പാര്‍ട്ടിപരിപാടിയുടെ കാതല്‍.

Anonymous said...

well done Jinesh, it answers to everything

The Common Man | പ്രാരബ്ധം said...

ആരൊക്കെയോ ചേര്‍ന്നു കേരളജനതയെ ഊമ്പിച്ചു എന്നത് ഏതാണ്ടുറപ്പായല്ലോ അല്ലേ?[ അണ്‍പാര്‍ലമെന്ററി പ്രയോഗത്തില്‍ ഖേദമുണ്ട്‌. മാപ്പില്ല]

ചര്‍ച്ചയൊക്കെ കഴിഞ്ഞ്‌, തുക എത്ര, കാരണക്കാര്‍ ആരൊക്കെ എന്നിങ്ങനെ കാര്യമാത്രപ്രസക്തമായി ഒരു പോസ്റ്റിടണം എന്നപേക്ഷ. വെറുതേ ഒന്നറിഞ്ഞിരിക്കാമല്ലോ.

Anonymous said...

ഇതൊരു കരാറായിരുന്നെങ്കില്‍ ഇത് പുതുക്കേണ്ടിവരില്ലായിരുന്നു. ഇത് വെറും ഒരു എം ഒ യു ആയിരുന്നു. അന്താരാഷ്ട്ര കോടതിയില്‍ പോയിട്ട്, ഒരു സെഷന്‍സ് കോടതിയില്‍ , പോലും വിലയില്ലാത്ത ഒരു കടലാസുകഷണം . ഇത് പുതുക്കിയാലും ഇല്ലെങ്കിലും ഒരു കോടതിയിലും നിലനില്‍ക്കില്ലാത്തതാണെന്ന് ഇനിയും ജിതേഷ് മനസിലാക്കാത്തത് കഷ്ടം എന്നേ പറയേണ്ടു.
-കാളിദാസന്‍

ഇത് എത്രമാത്രം വസ്തുതാപരമാണ്? എം.ഒ.യുവിനു കീറക്കടലാസിന്റെ വിലപോലും കോടതിയില്‍ ഇല്ല? ഇതിനെപ്പറ്റി നിയമം അറിയുന്ന ആരെങ്കിലും വിശദീകരിക്കുമോ?

Anonymous said...

ഞാനൊരു മരത്തലയനാണ്. അതിനാൽ ഇവിടെ നടക്കുന്ന ചർച്ചകൾ മുഴുവൻ ഓർത്തിരിക്കാൻ പറ്റുന്നില്ല. പോസ്റ്റിട്ട അങ്കിളിനു പോലും പലപ്പോഴും ആളു മാറിപ്പോകുന്നു. അപ്പോൾ ഈ മരത്തലയനോട് ക്ഷമിക്കണേ..

ഇക്കഴിഞ്ഞ ആഴ്‌ച കേരള നിയമസഭയിൽ അരങ്ങേറിയ ചർച്ചയുടെ സാരാംശം താഴെക്കൊടുക്കുന്നു.

ഇക്കഴിഞ്ഞ ആഴ്‌ചയിലെ നിയമസഭാ രേഖകളിൽ നിന്ന്

മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 98 കോടിയുടെ ധനസഹായം ലഭിക്കുന്നത് സംബന്ധിച്ച് ലാവ്ലിന്‍ കമ്പനിയുമായി 1998 ഏപ്രില്‍ 25ന് ഒപ്പുവച്ച ധാരണാപത്രം നിയമാനുസൃതമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി നിയമസഭയിൽ വ്യക്തമാക്കി. എംഒയുവില്‍നിന്ന് വിരുദ്ധമായ വ്യവസ്ഥകള്‍ 2000ല്‍ കരട് കരാറില്‍ ഉള്‍പ്പെടുത്തി വെള്ളം ചേര്‍ക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കരട് കരാറിലെ വ്യവസ്ഥകള്‍ അന്നത്തെ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ലെന്ന് മന്ത്രി എസ് ശര്‍മ വ്യക്തമാക്കി. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചുള്ള ഇറങ്ങിപ്പോക്കിനുമുമ്പ് പ്രസംഗിക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടി പിണറായി വിജയന്റെ കാലത്ത് ഒപ്പുവച്ച എംഒയുവിലെ വ്യവസ്ഥകളെ ന്യായീകരിച്ചത്. ഇതേതുടര്‍ന്ന് മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എ കെ ബാലന്‍, എസ് ശര്‍മ എന്നിവരും പ്രതിപക്ഷനേതാവും തമ്മിലുള്ള സംവാദത്തിന് സഭ സാക്ഷ്യംവഹിച്ചു.


ഉമ്മന്‍ചാണ്ടി: എംഒയുവിന് വിരുദ്ധമായി കരട് കരാറില്‍ വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്തത് ആരാണ്?

എസ് ശര്‍മ: ക്യാന്‍സര്‍ ആശുപത്രിക്ക് പണം കിട്ടുന്നതിനായി സുരക്ഷിതമായ വാക്കുകളാണ് എംഒയുവില്‍ ഉണ്ടായിരുന്നത്. അതില്‍നിന്ന് വ്യതിചലിച്ചതുകൊണ്ടാണ് കരട് കരാര്‍ അംഗീകരിക്കാത്തത്.

ഉമ്മന്‍ചാണ്ടി: എംഒയുവില്‍ മാറ്റം വരുത്തിയത് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ആണ്. പണം സമാഹരിച്ച് തരുന്നതായിരിക്കുമെന്നാണ് എംഒയുവില്‍ പറഞ്ഞിരുന്നത്. കരട് കരാറില്‍ സമാഹരിച്ച് നല്‍കാന്‍ എല്ലാ പരിശ്രമവും നടത്തുമെന്ന് മാറ്റിയില്ലേ.

എസ് ശര്‍മ: എംഒയുവിലെ വ്യവസ്ഥകള്‍ പാലിക്കപ്പെടണമെന്നു തന്നെയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ എംഒയു പുതുക്കിയില്ല. അതുകൊണ്ട് ക്യാന്‍സര്‍ സെന്ററിന് പണം കിട്ടിയില്ല. ഉത്തരവാദിത്തം നിങ്ങള്‍ക്കാണ്.

കോടിയേരി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ എംഒയു യുഡിഎഫ് സര്‍ക്കാര്‍ ഒരുതവണ മാത്രമേ പുതുക്കിയുള്ളൂ. പിന്നീട് പുതുക്കിയില്ല. എംഒയു പുതുക്കാതെ പണം നഷ്ടപ്പെടുത്തിയത് നിങ്ങളാണ്.

എ കെ ബാലന്‍: എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലാവ്ലിന്‍ കമ്പനി അയച്ച കത്തിന് എന്തുകൊണ്ട് മറുപടി നല്‍കിയില്ല.

ഉമ്മന്‍ചാണ്ടി: എങ്കില്‍ ഞങ്ങള്‍ പ്രതിയാകുമായിരുന്നു. ലാവ്ലിന്‍ കമ്പനിക്ക് വേണ്ടിയാണ് കരട് കരാറില്‍ മാറ്റം വരുത്തിയത്.

എസ് ശര്‍മ: കരട് കരാര്‍ അംഗീകരിച്ചില്ല. എംഒയുവില്‍ മാറ്റം വരുത്തിയത് ആരാണെന്ന് ഫയല്‍ പരിശോധിച്ചാലേ പറയാന്‍ കഴിയൂ. അടിസ്ഥാനപരമായി പണം ലഭിക്കണമെന്ന വ്യക്തമായ നിര്‍ദേശമാണ് നല്‍കിയത്.

എ കെ ബാലന്‍: മുഖ്യമന്ത്രിയെയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധിയെയോ ചര്‍ച്ചയ്ക്കായി അയക്കണമെന്നാണ് ലാവ്ലിന്‍ കമ്പനി ആന്റണിക്ക് കത്തയച്ചത്. മുഖ്യമന്ത്രി പോയില്ല. മന്ത്രിയെ അയച്ചുമില്ല. അതല്ലേ പണം കിട്ടാത്തതിന് കാരണം.

ഉമ്മന്‍ചാണ്ടി: വിജിലന്‍സ് കേസില്‍ ഉദ്യോഗസ്ഥരെ മാത്രം പ്രതിയാക്കിയപ്പോള്‍ എന്തുകൊണ്ട് മിണ്ടിയില്ല.

കോടിയേരി: ആ വിജിലന്‍സ് റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ നിങ്ങള്‍പോലും തയ്യാറായില്ലല്ലോ.

ഉമ്മന്‍ചാണ്ടി: ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കിയെന്ന് മാധ്യമങ്ങളില്‍ വിമര്‍ശനം വന്നതിനെ തുടര്‍ന്നാണ് അംഗീകരിക്കാത്തത്.

കോടിയേരി: വിജിലന്‍സ് നല്ല നിലയില്‍ അന്വേഷിച്ചുവരികയാണെന്നും സിബിഐ അന്വേഷണം വേണ്ടെന്നുമാണ് 2006 ഫെബ്രുവരി ഏഴിന് കോടതിയില്‍ നിങ്ങള്‍ സത്യവാങ്മൂലം നല്‍കിയത്.പത്തിന് വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് കിട്ടി. സിബിഐക്ക് വിടാനുള്ള തീരുമാനം മാര്‍ച്ച് ഒന്നിന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഔട്ട് ഓഫ് അജന്‍ഡയായാണ് കൊണ്ടുവന്നത്. വിജിലന്‍സ് ഡയറക്ടറെ ടൈറ്റാനിയം കമ്പനി ചെയര്‍മാനുമാക്കിയില്ലേ.

.............


ഇപ്പോൾ എന്റെ സംശയം, പിണറായി ഒപ്പിട്ട എം ഓ യൂ നിയമാനുസൃതമാണെന്നും വിരുദ്ധമായ വ്യവസ്ഥകള്‍ 2000ല്‍ കരട് കരാറില്‍ ഉള്‍പ്പെടുത്തി വെള്ളം ചേര്‍ക്കുകയാണ് ചെയ്തതെന്നും അതാണ് തെറ്റെന്നും ഉമ്മഞ്ചാണ്ടി (പോലും) പറയുന്നു. അപ്പോൾ കാളിദാസൻ സമർത്ഥിക്കാൻ ശ്രമിക്കുന്ന പോലെ പിണറായി ആദ്യ എം ഓ യൂ തിരുത്തി ( എട്ട് എം ഓ യൂ എന്നോ മറ്റോ കേട്ട പോലെ ഒരു ഓർമ്മ, മരത്തലയനാണേ,... ക്ഷമീര്...) എന്ന ആരോപണംകേവലം വൈര നിര്യാതന പുത്തിയല്ലേ?

ഇനി ഉമ്മഞ്ചണ്ടി പറയുന്നപോലെ ആണെങ്കിൽ കരാർ തിരുത്തിയപ്പോൾ 2000 ൽ ആരാ മന്ത്രി? ഇനി മന്ത്രി അറിയാതെ ഉദ്യോഗസ്ഥന്മാർക്ക് അഴിമതി കാട്ടിക്കൂടേ?

Anonymous said...

കാളിദാസൻ‌ജീ

ഏതോ ഒരു അനോണി വന്ന് താങ്കളെ പച്ചത്തെറി വിളിച്ചപ്പോൾ അത് മാർകിസ്റ്റുകാരനാണെന്ന് താങ്കളങ്ങു ഉറപ്പിച്ചു..എന്ന്നാൽ അതിന് സർട്ടിഫിക്കറ്റ് തരാൻ അഞ്ചരക്കണ്ടി മാഷു വന്നപ്പോൽ ദേ ഈ മരത്തലയനും സംശയം..അതും ഏതോ അണ്ണന്മാരുടെ നമ്പറല്ലേന്ന്?

Anonymous said...

Dear Uncle,
Refer to your comment 157, plaese refer annex A of the same MOU, at one point there mention a clause " Electromechanical plant will be procured using funding from EDC of Canada therefore only manufacture who can satisfy Canadian content will eligible for Tender" This should be a clause to advertise while inviting the tender for the EM equipmemt.Why such a clause had been inducted to an agreement between client and consultant? By the practice the mentioned type "consultant" have supervisory and QC duties only.A lot of such clauses are there in all parts of the "consultancy" MOU, I mention this point as, the scandal focus only on the Canadian product procurement.

Hope you can consider my point and reply.

BINOD

kaalidaasan said...

ജിനേഷേ,

മലബാര്‍ കാന്‍സര്‍സെന്റര്‍ ഞങ്ങളുടെ അഭിമാനത്തിന്റെ പര്യായമാണ്‌. മലബാറിലെ കാന്‍സര്‍ രോഗികളുടെ ആശാകേന്ദ്രമാണത്‌.

ഇതാണു കാപട്യത്തിന്റെ ബി ഐ എസ് മുദ്ര എന്നു പറയുന്നത്


അഭിമാനത്തിന്റെ പര്യായമാണെങ്കില്‍, വാക്കു പാലിച്ച് തരാണുള്ള പണം തന്ന് അതിന്റെ പണി പൂര്‍ത്തിയാക്കുകയാണ്. അല്ലാതെ മുട്ടായുക്തികള്‍ പറഞ്ഞ് രക്ഷപ്പെടുകയല്ല.

ക്യാന്‍സര്‍ സെന്റര്‍ , മലബാറിലെ ക്യാന്‍സര്‍ രോഗികളുടെ ആശാകേന്ദ്രമാണെന്ന് ലാവലിന്‍ അവരുടെ സുവിശേഷത്തില്‍ പറയേണ്ട ആവശ്യമില്ല. ഓരോ കേരളിയനും അതറിയാം

മുഖ്യമന്ത്രി എ.കെ.ആന്റണി കാനഡ സന്ദര്‍ശിച്ച്‌ സെന്ററിന്റെ പ്രവര്‍ത്തനത്തില്‍ കേരളത്തിനുള്ള താത്‌പര്യം വ്യക്തമാക്കുന്നത്‌ ഗുണകരമാണ്‌. മുഖ്യമന്ത്രിക്ക്‌ കഴിയുന്നില്ലെങ്കില്‍ വിശ്വസ്‌തനായ ഒരു മന്ത്രിയെ ഇക്കാര്യം ചുമതലപ്പെടുത്തണം

സായിപ്പിന്റെ ബുദ്ധി അപാരം . കേരള മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ചെലവില്‍ സഹായം മേടിക്കണം . എന്നിട്ട് അതെല്ലം അവര്‍ തന്നു എന്ന് രേഖയിലും വരണം .

ജിനേഷേ ഇനിയും താങ്കള്‍ക്ക് മനസിലായില്ലേ, ലാവലിന്‍ ചതിക്കയായിരുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്തല്‍ നമുക്ക് നേരിട്ട് സഹായം കിട്ടും . അങ്ങനെയാണവ കിട്ടുന്നതും . ക്രിസ്ത്യന്‍ ബിഷപ്പുമാര്‍ സാധാരണ ചെയ്യാറുള്ള പണിയാണത്. അതു ചെയ്യാന്‍ ലാവലിന്‍ നമ്മളെ ഉപദേശിക്കേണ്ട ആവശ്യമില. ഏതെങ്കിലും ബിഷപ്പുമാര്‍ ക്യാനഡയില്‍ പോകുമ്പോള്‍ കൂടെ ഒന്നു പോയാല്‍ മതി. പള്ളികളില്‍ നാലു ക്യാന്‍സര്‍ രോഗികളുടെ ചിത്രങ്ങളും കാണിച്ചാല്‍, വളരെ എളുപ്പം . കോടികള്‍ പിരിച്ചെടുക്കാം .

ഇതൊക്കെ ഉപദേശിക്കുന്ന ലാവലിനെ അവരുടെ മൂടുതാങ്ങികള്‍ തിരിച്ചറിയണം ( മൂടു താങ്ങി എന്നു പ്രയോഗിച്ചതിനെ ഒരാള്‍ കളിയാക്കി കണ്ടു. അദ്ദേഹം കരുതുന്നത് , രണ്ടു കൈകൊണ്ടും മൂടു പൊക്കിപ്പിടിക്കുന്നതാണെന്നാണ്. അദ്ദേഹത്തോടു സഹതപിക്കാം )


സഹായം ​മേടിക്കാനുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കലല്ല ലാവലിന്റെ കടമ. തരാമെന്നു പറഞ്ഞ സഹായം തരിക, എന്നതാണെന്നവരെ പറഞ്ഞു ബോധ്യപ്പെടുത്തന്‍ ആരുമുണ്ടായില്ല അന്ന്. ഇന്നുമതു പറയാന്‍ ആരുമില്ല. ലാവലിന്‍ മുതലാളിയുടെ എല്ലാ തീട്ടൂരവും ബഹമാനപുരസരം വാഴ്ത്തിപ്പാടുന്ന കുറച്ച് വെള്ളം കോരികളും വിറകുവെട്ടികളും . കഷ്ടം!!! .

ചില ദുഷ്‌പ്രചാരണങ്ങള്‍ ഉണ്ടാകുന്നുണ്ട്‌. ഇത്‌ കാന്‍സര്‍

സെന്ററിന്‌ കാനഡയില്‍ നിന്ന്‌ പണം ശേഖരിക്കുന്നതില്‍ പ്രയാസങ്ങള്‍ സൃഷ്‌ടിക്കുന്നു.


അപ്പോള്‍ ക്യാനഡയില്‍ നിന്നും തെണ്ടിനടന്നു പണം സ്വരൂപിച്ച് , കിട്ടിയാല്‍ തരാമെന്നാണോ, ലാവലിന്‍ പറഞ്ഞിരുന്നത്? ഇപ്പോള്‍ സംഗതികള്‍ കുറച്ചു കൂടെ വ്യക്തമാകുന്നു. സന്‍മനസുള്ളവര്‍ കനിഞ്ഞു പിച്ചച്ചട്ടിയിലേക്ക് എറിഞ്ഞെന്തെങ്കിലും തന്നാല്‍ ,അത് കേരളത്തിനു ഭിക്ഷയായി തന്നേക്കാം . ചുരുക്കി പറഞ്ഞാല്‍ ഇലനക്കിപ്പട്ടിയുടെ കിറിനക്കിപ്പട്ടിയാകണം കേരളം



കാലഹരണപ്പെട്ട ധാരണാപത്രത്തിനുപകരം കരാറുണ്ടാക്കണം. ഇങ്ങനെ ഒരു കരാര്‍ ഉണ്ടാകുന്നത്‌ സെന്ററിന്റെ തുടര്‍ന്നുള്ള വികസനത്തിന്‌ സഹായകമാവുംവിധം കേരള സര്‍ക്കാരിനും എസ്‌.എന്‍.സി. ലാവലിനും സെന്ററിനും സുതാര്യമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കും.

ഇത് 2001ല്‍ എഴുതിയതാണ്. വൈദ്യുതി കരാര്‍ പ്രകാരം 98 കോടിയും തന്നു തീര്‍ക്കേണ്ട കാലാവധി കഴിഞ്ഞിട്ട്. തരാമെന്നു പറഞ്ഞ പണം തരുന്നതിനേക്കുറിച്ചല്ല , മുതലാളി പറയുന്നത്, അടിമ വീണ്ടും കരാറുണ്ടാക്കേണ്ടതിന്റെ ആവശ്യകതയാണ്‌ !!!!


പല രാജ്യങ്ങളും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കാരണം ക്യാനഡയില്‍ സല്‍പ്പേരു നഷ്ടപ്പെട്ട കമ്പനിയാണു ലാവലിന്‍ . കേരളത്തിന്റെ വകയായി കുറച്ച് സ്തുതിഗീതങ്ങള്‍ കിട്ടിയാല്‍ ആ ദുഷ്പ്പേരു നീങ്ങികിട്ടും . സായിപ്പിന്റെ കുരുട്ടു ബുദ്ധി അപാരം . പുര കത്തുമ്പോള്‍ വാഴവെട്ടുന്ന കഴുത്തറപ്പന്‍ നയം . അതിനും കമ്യൂണിസ്റ്റുകാര്‍ എന്നഭിമാനിക്കുന്നവര്‍ ഓശാന പടുന്നു. ലജ്ജാവഹം എന്നേ പറയാന്‍ പാറ്റൂ.


ക്യാന്‍സര്‍ സെന്ററിനു സുതാര്യമായി പ്രവര്‍ത്തിക്കാന്‍ ഒരു മുതലാളിയുടേയും കല്‍പ്പന വേണ്ട, നിങ്ങള്‍ സുതാര്യമായി പറഞ്ഞ പണം തരിക എന്നു പറയാതിരുന്നതാണ്, ആന്റണിയുടേയും കടവൂരിന്റെയും വീഴ്ച.

ലാവലിനെ ന്യായീകരിക്കാന്‍ സ്വന്തം അഭിമാനം പോലും പണയം വക്കുന്ന വരെ ഓര്‍ത്ത് ശരിക്കും ലജ്ജ തോന്നുന്നു. പിണറായി വിജയനെ രക്ഷപ്പെടുത്താനുള്ള ഓരോരോ അടിമത്തങ്ങളേ !!!


ലാവലിനെ ഊരിക്കൊടുത്തത് ആരുടെ കാലത്താണെന്നത് വ്യക്തം. ആ ഊരിക്കൊടുത്തതിനു പകരമായി തുക വല്ലതും കടവൂരിനു ഒഴുകി കിട്ടിയോ ?

ഇതൊരു ദുശ്ശാസന ദുര്യോധന ലീലയായിട്ടേ ആരുമെടുക്കൂ. ജയരാജന്‍ പറഞ്ഞു, കടവൂര്‍ കാശുമേടിച്ചാണ്, ലാവലിനെ ഊരിപ്പോകാന്‍ അനുവദിച്ചതെന്ന്. പിറ്റേദിവസം അനുയായി അത് ഒരു കാണ്ണാടിയിലെന്ന പോലെ ആവര്‍ത്തിക്കുന്നു. പക്ഷെ കടവൂരൊക്കെ ചിത്രത്തില്‍ വരുന്നതിനു മുമ്പേ, ലാവലിന്‍ ഇതില്‍ നിന്നും ഊരിപ്പോകാന്‍ ശ്രമം നടത്തിയിരുന്നു എന്നാണ്, ശര്‍മ്മയുടെ വെളിപ്പെടുത്തല്‍ . അത് തെളിയിക്കുന്നത് ധാരണപത്രം പുതുക്കിയാലും അവര്‍ ഊരിപ്പോകുമെന്ന് തന്നെയായിരുന്നു. കരാര്‍ ഒപ്പിട്ടാലും ഊരിപ്പോകാനുള്ള പഴുതിട്ടേ അതു ചെയ്യുമായിരുന്നുള്ളു. അതിനുള്ള തെളിവാണ്, വെള്ളം ചേര്‍ത്ത കരാര്‍ , ശര്‍മ്മയുടെ മുമ്പില്‍ ഊര്‍ജ്ജ വകുപ്പ് കൊണ്ടുവന്നത്.

ഇതു പോലെ ആര്‍ക്കും പല ആരോപണങ്ങളും ഉന്നയിക്കാം .

എനിക്കും വേണമെങ്കില്‍ തിരിച്ചൊരു ചോദ്യം ചോദിക്കാം .
ലാവലിന്‍ മുതലാളിയെ ന്യായീകരിച്ചും ,വെള്ള പൂശിയും ഇതു പോലെ എഴുതുന്നതിനു പകരമായി , ജിനേഷിനു വല്ലതും ഒഴുക്കി കിട്ടിയോ?

അതുകൊണ്ടാണോ “ഞങ്ങളെ സംബന്ധിച്ചടത്തോളം ഈ വിഷയം അവസാനിച്ചു. സിഡയ്ക്ക് കാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ യതൊരു ബാധ്യതയോ ചുമതലയോ ഇല്ല” എന്ന് സിഡ കൈകഴുകുന്നത്

സിഡക്ക് എന്തെങ്കിലും ബാധ്യത്യുള്ളതായി ഒരു രേഖയിലും പറയുന്നില്ല. ലാവലിന്‍ എവിടുന്ന് സഹായം മേടിക്കുമെന്നും അവര്‍ പറഞ്ഞിരുന്നില്ല. 1997 ഡിസം ബറില്‍ അവര്‍ സമ്മതിച്ചിരുന്നത്, വൈദ്യുത കരാര്‍ പണി പൂര്‍ത്തിയാകുമ്പോള്‍ ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായവും തന്നു തീര്‍ക്കാമെന്നായിരുന്നു. അവര്‍ ആ പണം അവരുടെ ആസ്തിയില്‍ നിന്നൊ, അരോടെങ്കിലും യാചിച്ചോ, മോഷ്ടിച്ചോ ആണു തരുന്നതെന്ന് മറ്റാരുടേയും പ്രശ്നമല്ല. കേരളത്തിന്റെ അല്ലേയല്ല. സിഡക്ക്, ക്യാന്‍സര്‍ സെന്ററുമായോ, കേരള സര്‍ക്കാരുമായോ, കെ എസ് ഇ ബിയുമായോ യാതൊരു ധാരണയോ കരാറോ ഇല്ലായിരുന്നു. പിന്നെ സിഡ കൈ കഴുകിയതില്‍ എന്താണതത്ഭുതം ?

Anonymous said...

Dear Uncle,
Did there an effective MOU exist for MCC between KSEB and LavLin? I have the knowledge on the case onlt from the reference of the media and still have no precise idea of the content, except the note from CAG report? If there was one existed who could change the same at what period?

According to latest discussion, I could understand there was one existed and somebody tried to "dilute" the main clause.
An OFF: If you pour water to a glass, no body complain you are diluting the glass. Instead if the glass contain milk and you spill water to glass we can say you are diluting milk? Did the glass contain milk?

Binod

kaalidaasan said...

അഭിലാഷേ,

പല പ്രാവശ്യം പലുരും തിരുത്തിയിട്ടും ശര്‍മ വെള്ളം ചേര്‍ത്തു എന്ന് പറഞ്ഞതു കരടില്ല ധാരണ പത്രത്തിലാണ് എന്ന് താങ്കള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുനാത് ഉത്തരം ഇല്ലാതതിനാലാണോ അതോ മനപൂര്‍വമോ.

ശര്‍മ്മക്കറിയാവുന്ന ധാരണാപത്രത്തില്‍ നിന്നും വ്യത്യസ്തമായ കരട് കരാറാണദ്ദേഹത്തിന്റെ മുമ്പില്‍ വന്നത്. എന്താണങ്ങനെ എന്ന് വ്യക്തമായി അറിയാന്‍ കഴിഞ്ഞില്ല. ഊര്‍ജ്ജ വകുപ്പിന്റെ ഫയലുകള്‍ പരിശോധിച്ചാലേ പറ്റൂ എന്നാണ്‌ ശര്‍മ്മ പറഞ്ഞത്. ഇതില്‍ നിന്നും ലാവലിനാണു തിരുത്തിയതെന്ന് എങ്ങനെ ഉറപ്പിക്കാം ?.

ലാവലിന്‍ എന്നു പറയുന്നത് അഭിലാഷിന്റെ വീടിനടുത്തുള്ള കവലയില്‍ മുറുക്കാന്‍ കട നടത്തുന്ന ഉസ്മാന്‍ കോയയൊന്നുമല്ല. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന, ഇന്‍ഡ്യയില്‍ പതിറ്റാണ്ടുകളായി പല പദ്ധതികളും നടപ്പിലാക്കിയവരാണ്. അവര്‍ ഒരു ദിവസം പെട്ടെന്നു , ഒരു രേഖ ഏകപക്ഷീയമായി മാറ്റില്ല.അതു ചെയ്യുന്നത് വിശ്വാസവഞ്ചനയാണ്.

ഇന്‍ഡ്യയില്‍ ആര്‍ക്കും അക്കൌണ്ടബിലിറ്റി എന്നതില്ലെങ്കിലുമ്, ക്യാനഡ പോലുള്ള സ്ഥലങ്ങളില്‍ അതുണ്ട്. എന്റോണ്‍ എന്ന കമ്പനി പിരിച്ചുവിടാനുണ്ടായ കാരണം അങ്ങനെയൊന്നാണ്. നമള്‍ ചോദ്യം ചെയ്യാന്‍ ഒന്റാറിഒയോ വരെപോയില്ലെങ്കിലും വേറെ അരെങ്കിലും അതൊക്കെ ചോദ്യം ചെയ്തേക്കം .

രേഖ മാറ്റിയെഴുതുന്നതിലും എളുപ്പം അവര്‍ക്ക് ധാരണാപത്രം തന്നെ തള്ളിപ്പറയുന്നതായിരിക്കും . അതൊക്കെ ചെയ്യാന്‍ കഴിയാതതുകൊണ്ടാണ്‌ , അവര്‍ തന്നെ , ധാരണാപത്രത്തില്‍ മാറ്റം വരുത്തിയോ എന്നു സംശയിക്കുന്നത്. അതും ഏക പക്ഷീയമായി പറ്റില്ല. ഇവിടത്തെ ആരുടെയെങ്കിലും സഹായം ആവശ്യമാണ്. അങ്ങനെ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നത് ഫയലുകള്‍ പരിശോധിച്ചാലേ പറയാന്‍ പറ്റൂ എന്ന് ശര്‍മ്മ പറഞ്ഞതിന്റെ പൊരുള്‍ അതാണ്. ലാവലിനാണ്‌ തിരുത്തിയതെങ്കില്‍ അദ്ദേഹത്തിനു അതു പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട.

കരാറില്‍ നിന്നും ലാവലിന്‍ ഊരിപ്പോയി എന്നല്ല, ജയരജനേക്കൊണ്ട് പിണറായി പറയിക്കുന്ന്നത്. മറിച്ച് ഊരിപ്പോകാന്‍ സഹായിച്ചതിനു കടവൂര്‍ പണം വാങ്ങി എന്നാണ്. അതിന്റെ അര്‍ത്ഥം അഭിലാഷിനു പിടികിട്ടുന്നുണ്ടോ?


അഭിലാഷൊക്കെ മറക്കുന്ന ഒരു കാര്യമുണ്ട്. അവര്‍ പണം തരാമെന്നു പറഞ്ഞ കാലവധി 2001 ആണ്. 2002 വരെ ധാരണാപത്രവും ഉണ്ടായിരുന്നു , അതനുസരിച്ച് കുറേശ്ശേ പണവും തന്നിരുന്നു. പണം തരണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഇതില്‍ കൂടുതല്‍ സമയമൊന്നും ആവശ്യമില്ല.

പണം തരാത്തതിനു ലവലിനെ കുറ്റപ്പെടുത്താന്‍ ആരും തയ്യാറല്ല. അതു കടവൂരിന്റെ തലയിലാക്കാനാണ്‌ അഭിലാഷുള്‍പ്പടെയുള്ളവര്‍ ശ്രമിക്കുന്നത്. അതു കൊണ്ട് മറ്റൊന്നും നിങ്ങളുടെ ചിന്തയില്‍ വരുന്നില്ല.


പിണറായി വിജയന്‍ ഇതൊരു കരാറാക്കാതിരുന്നതെന്തുകൊണ്ടാണെന്നു നിങ്ങളാരും ചോദിക്കാത്തത് അതു കൊണ്ടാണ്. എല്‍ ഡി എഫ്, നാലു വര്‍ഷം ഒരു നിസാര കരാറൊപ്പിടാതെ, നഷ്ടപ്പെടുത്തിയത് ഒരു പാളിച്ചയായി കാണാന്‍ പറ്റാത്തതും അതുകൊണ്ടാണ്‌. ഈ രണ്ടു ചോദ്യത്തിനും അഭിലാഷിനുത്തരം തരാമോ?

kaalidaasan said...

ഇപ്പോൾ എന്റെ സംശയം, പിണറായി ഒപ്പിട്ട എം ഓ യൂ നിയമാനുസൃതമാണെന്നും വിരുദ്ധമായ വ്യവസ്ഥകള്‍ 2000ല്‍ കരട് കരാറില്‍ ഉള്‍പ്പെടുത്തി വെള്ളം ചേര്‍ക്കുകയാണ് ചെയ്തതെന്നും അതാണ് തെറ്റെന്നും ഉമ്മഞ്ചാണ്ടി (പോലും) പറയുന്നു. അപ്പോൾ കാളിദാസൻ സമർത്ഥിക്കാൻ ശ്രമിക്കുന്ന പോലെ പിണറായി ആദ്യ എം ഓ യൂ തിരുത്തി ( എട്ട് എം ഓ യൂ എന്നോ മറ്റോ കേട്ട പോലെ ഒരു ഓർമ്മ, മരത്തലയനാണേ,... ക്ഷമീര്...) എന്ന ആരോപണംകേവലം വൈര നിര്യാതന പുത്തിയല്ലേ?

മരത്തലയാ, നിയമസഭയില്‍ ഇതേ ആളുകള്‍ ഇന്നു വരെ പറഞ്ഞതെല്ലാം ശരിയാണെന്നു താങ്കള്‍ കരുതുന്നുണ്ടോ?

പിണറായി തയാറാക്കിയ ധാരണാപത്രത്തില്‍ ഒരു കരാറുണ്ടാക്കുന്നതുവരെയോ, അല്ലാത്തപക്ഷം ധാരണാപത്രത്തില്‍നിന്നും ഏതെങ്കിലും കക്ഷി മൂന്നുമാസത്തെ നോട്ടീസ്‌ നല്‍കി പിന്മാറുന്നതുവരെയോ ധാരണാപത്രത്തിനു സാധുതയുണ്ടായിരിക്കുമെന്നാണു പറഞ്ഞിട്ടുള്ളത്‌. പിന്നീടതില്‍ ധാരണാപത്രത്തിനു 180 ദിവസത്തെ സാധുത മാത്രമേ ഉള്ളൂ എന്നും എഴുതി ചേര്‍ത്തു.

എന്തിനായിരുന്നു ഈ 180 ദിവസത്തെ കുടുക്ക് എഴുതി ചേര്‍ത്തതെന്നു താങ്കളുടെ മരത്തല കൊണ്ടൊന്നു ചിന്തിച്ചു നോക്കാമോ?

നിയമാനുസൃതമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞ ഇതില്‍ എന്തിനാണു രണ്ടു തരത്തിലുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തിയത്?

Anonymous said...

നിയമാനുസൃതമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞ ഇതില്‍ എന്തിനാണു രണ്ടു തരത്തിലുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തിയത്?

രണ്ടു തരം ‘നിബന്ധനകള്‍’ ഉള്ള ഇതിനെ ഉമ്മഞ്ചാണ്ടി നിയമാനുസൃതം എന്നു പറഞ്ഞതെന്തരിനണ്ണാ?

Anonymous said...

പിന്നീടതില്‍ ധാരണാപത്രത്തിനു 180 ദിവസത്തെ സാധുത മാത്രമേ ഉള്ളൂ എന്നും എഴുതി ചേര്‍ത്തു.

വാഹ് വാഹ് വാഹ്...പിന്നീടെഴുതിച്ചേര്‍ത്തതു കണ്ട ഭാ‍ഗ്യവാന്‍.

Anonymous said...

ഇതൊക്കെ ഉപദേശിക്കുന്ന ലാവലിനെ അവരുടെ മൂടുതാങ്ങികള്‍ തിരിച്ചറിയണം ( മൂടു താങ്ങി എന്നു പ്രയോഗിച്ചതിനെ ഒരാള്‍ കളിയാക്കി കണ്ടു. അദ്ദേഹം കരുതുന്നത് , രണ്ടു കൈകൊണ്ടും മൂടു പൊക്കിപ്പിടിക്കുന്നതാണെന്നാണ്. അദ്ദേഹത്തോടു സഹതപിക്കാം ) -കാളിദാസന്‍

അയ്യോ..അല്ലേ..അല്ല. അങ്ങ് പറഞ്ഞ മാന്യമായി സംസാരിക്കുന്നതില്‍ നിന്നും എത്രമാത്രം അകലെയാണ് മൂടുതാങ്ങി, ചെരുപ്പുനക്കി എന്ന മട്ടിലുള്ള വിശേഷണങ്ങളിലൂടെയുള്ള സംസാരം എന്ന് തോന്നിയപ്പോള്‍ എഴുതിപ്പോയതാണേ..ഷെമി.

Anonymous said...

കാളിദാസാ,
മൂട് താങ്ങി, ചെരുപ്പ് നക്കി എന്നീ പ്രയോഗങ്ങള്‍ക്ക് മറുപടി പുളിച്ച തെറി കിട്ടുമെന്ന് വിചാരിച്ചോ. എങ്കിലല്ലേ അങ്കിളിനെ കൊണ്ട് അനോണികളെ ബാന്‍ ചെയ്യിക്കന്‍ പറ്റൂ. കയ്യിലിരിക്കട്ടേ, സഖാവേ

Suraj said...

കാളിദാസന്‍ ജീയോട് ഒരു ചോദ്യം:

...പക്ഷെ കടവൂരൊക്കെ ചിത്രത്തില്‍ വരുന്നതിനു മുമ്പേ, ലാവലിന്‍ ഇതില്‍ നിന്നും ഊരിപ്പോകാന്‍ ശ്രമം നടത്തിയിരുന്നു എന്നാണ്, ശര്‍മ്മയുടെ വെളിപ്പെടുത്തല്‍ . അത് തെളിയിക്കുന്നത് ധാരണപത്രം പുതുക്കിയാലും അവര്‍ ഊരിപ്പോകുമെന്ന് തന്നെയായിരുന്നു. കരാര്‍ ഒപ്പിട്ടാലും ഊരിപ്പോകാനുള്ള പഴുതിട്ടേ അതു ചെയ്യുമായിരുന്നുള്ളു. അതിനുള്ള തെളിവാണ്, വെള്ളം ചേര്‍ത്ത കരാര്‍ , ശര്‍മ്മയുടെ മുമ്പില്‍ ഊര്‍ജ്ജ വകുപ്പ് കൊണ്ടുവന്നത്....”

എന്നാല്‍ ശര്‍മ്മയുടെ തന്നെ കഴിഞ്ഞദിവസം വന്ന നിയമസഭാ മിനിറ്റ്സ് വാചകം : “ക്യാന്‍സര്‍ ആശുപത്രിക്ക് പണം കിട്ടുന്നതിനായി സുരക്ഷിതമായ വാക്കുകളാണ് എംഒയുവില്‍ ഉണ്ടായിരുന്നത്. അതില്‍നിന്ന് വ്യതിചലിച്ചതുകൊണ്ടാണ് കരട് കരാര്‍ അംഗീകരിക്കാത്തത്.

ചോദ്യമിതാണ്:
പിണറായി ഒപ്പിട്ട എം.ഓ.യു സുരക്ഷിതമായ വാക്കുകളടങ്ങിയതാണ് എന്ന് ശര്‍മ്മ സമ്മതിക്കുന്നുണ്ട്. 1998 october 25 മുതലുള്ള ശര്‍മ്മയുടെ കാലത്ത് തന്നെ രണ്ടുമൂന്നു തവണ പിണറായി ഒപ്പിട്ട ധാരണപ്പത്രമാണു പുതുക്കിയത്.
പിണറായിയുടെ കാലത്തെ ധാരണപ്പത്രം സുരക്ഷിതമായിരുന്നെന്ന് ശര്‍മ്മ പറയുമ്പോള്‍ ശര്‍മ്മയുടെ കാലത്തെ ഡ്രാഫ്റ്റില്‍ വന്ന വാചകമാറ്റത്തിന് പിണറായിക്ക് പങ്കുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ഉണ്ടെങ്കില്‍ ഏതു രീതിയിലാണ് അത് എന്നാണ് താങ്കളുടെ അനുമാനം ?

കിരണ്‍ തോമസ് തോമ്പില്‍ said...

സൂരജ്‌ ചോദിച്ചത്‌ നല്ല ചോദ്യമാണ്‌. 180 ദിവസം കൂടുമ്പോള്‍ പുതുക്കിയാല്‍ നിലനില്‍ക്കുന്ന MOU ആണ്‌ അതെങ്കില്‍ 3 വര്‍ഷത്തോളം അധികാരത്തില്‍ ഇരുന്ന ശര്‍മ്മക്ക്‌ അത്‌ കരാറാക്കുന്നതില്‍ ഉത്തരവാദിത്തം ഇല്ലേ?

Anonymous said...

അങ്കിളേ

എന്തെങ്കിലുമൊക്കെ ഒന്ന് പറയങ്കിളേ..
അങ്കിളിന്റെ ഈ മൌനം എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു..

കാളിദാസൻ എന്തെങ്കിലും ഉടക്കു ന്യായം കൊണ്ടു വരട്ടെ..പക്ഷെ ഈ പറഞ്ഞതിനേക്കുറിച്ച്, ഉമ്മൻ ചണ്ടിയുടെ പ്രസ്താവനയെക്കുറിച്ച് താങ്കൾക്കെന്താണ് പറയാനുള്ളതെന്നറിയാൻ എന്റെ ഉള്ളം തുടിക്കുന്നു

kaalidaasan said...

സൂരജേ,

നിയമസഭയില്‍ ഒരു മന്ത്രി മറുപടി പറയുമ്പോള്‍ പല വാക്കുകളും ഉപയോഗിക്കും . അതിനത്ര പ്രാധാന്യം കൊടുക്കണോ?

ശര്‍മ്മ എം ഒ യുവിലെ വാചകങ്ങളെന്തൊക്കെയാണെന്നു പറഞ്ഞിട്ടില്ല. അതിലുണ്ടായിരുന്ന വചകങ്ങള്‍ അരക്ഷിതമെന്നോ സുരക്ഷിതമെന്നോ നമുക്ക് പറയാനാവില്ല, അത് കാണുന്നത് വരെ. സ്വന്തം പാര്‍ട്ടിയിലെ ഒരു മുന്‍ മന്ത്രിയെ കുഴപ്പത്തിലാക്കാനുള്ള മറുപടി ശര്‍മ്മയില്‍ നിന്നും അരും പ്രതീക്ഷിക്കുന്നുമില്ല.


ശര്‍മ്മയുടെ കാലത്തു വന്ന വാചകമാറ്റം ശര്‍മ്മ നടത്തിയതാണെങ്കില്‍ പിണറായി ഉത്തരവാദിയല്ല. ശര്‍മ്മയല്ല നടത്തിയതെങ്കില്‍ പിണറായിക്ക് ഉത്തരവാദിത്തം വരാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

ലാവലിന്‍ ആണു കരാറില്‍ മാറ്റമുണ്ടാക്കിയതെന്ന് ശര്‍മ്മ പറഞ്ഞില്ല. ലാവലിനു മാത്രമായി മാറ്റമുണ്ടാക്കാനും പറ്റില്ല. ഒരു ധാരണാപത്രം ഉള്ളപ്പോള്‍ അത് കരാറാക്കി മറ്റുകയാണെല്ലായിടത്തും ചെയ്യുന്നത്. ഇനി മാറ്റങ്ങള്‍ വേണമെങ്കില്‍ ഉഭയസമതപ്രകാരമേ അത് പടുള്ളൂ. ലോകം മുഴുവനുമുള്ളവരെല്ലാം പിന്തുടരുന്നത് ഈ തത്വമാണ്. അപ്പോള്‍ ക്യാന്‍സര്‍ സെന്ററിനു വേണ്ടി ലാവലിനോടൊപ്പം ഇതില്‍ ആരൊക്കെയോ മാറ്റത്തിനു വേണ്ടി ശ്രമിച്ചു. അതാരാണെന്ന് നമുക്കിപ്പോള്‍ അറിയില്ല.


ക്യാന്‍സര്‍ സെന്റര്‍ സംബന്ധിച്ച് കാര്യങ്ങളൊക്കെ നോക്കിയത് മന്ത്രിയല്ല. ക്യാന്‍സര്‍ സെന്ററിന്റെ കാര്യങ്ങള്‍ നോക്കിയത് ആദ്യം ഒരു സ്പെഷ്യല്‍ ഓഫീസറും, പിന്നീട് എക്സെക്യൂട്ടിവ് ബോര്‍ഡും ആണ്. ഇവരാണു എല്ലാം കൈകാര്യം ചെയ്തത്. ലാവലിനുമായി കരാറുണ്ടാക്കാന്‍ ചര്‍ച്ചകളൊക്കെ നടത്തിയത് ഇവരും, ഊര്‍ ജ്ജ വകുപ്പിലെ ചില ഉദ്യോഗസ്ഥരുമാണ്. അവരറിയാതെ മാറ്റങ്ങള്‍ വരികില്ല. ക്യാന്‍ സര്‍സെന്ററിന്റെ എക്സെക്യൂട്ടിവ് ബോര്‍ഡിലുള്ളവരെല്ലാം പിണറായി വിജയന്‍ നിയമിച്ചവരുമായിരുന്നു. അവര്‍ ചെയ്തീട്ടുള്ളതെല്ലാം തന്നെ പിണറയിയുടെ അറിവോടെയേ ആയിരിക്കാന്‍ സാധ്യതയുള്ളൂ.


പിണറായി വിജയന്‍ മന്ത്രിയായിരുന്നപ്പോള്‍ ക്യാന്‍സര്‍ സെന്ററിന്റെ വിഷയത്തില്‍ താല്‍പര്യം എടുത്തിരിക്കാം. സെന്ററിന്റെ നിര്‍മ്മാണവും, ഭരണവും, നടത്തിപ്പും, സാമ്പത്തിക കാര്യങ്ങളും മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലാത്തതു കൊണ്ട്, ശര്‍മ്മ അതില്‍ ഇടപെട്ടില്ല. അതു കൊണ്ട് അവിടെ നടന്ന കൂടുതല്‍ കാര്യങ്ങള്‍ ശര്‍മ്മ അറിഞ്ഞിട്ടില്ല. അതാണ്‌ കഴിഞ്ഞ ദിവസം കൂടുതല്‍ വിവരങ്ങള്‍ ഫയലുകള്‍ പരിശോധിച്ചാലേ പറയാന്‍ പറ്റൂ എന്നദ്ദേഹം പറഞ്ഞത്. അതിനു രണ്ടര്‍ത്ഥമുണ്ട്. ഒന്നുകില്‍ അദ്ദേഹത്തിനറിയില്ല. അല്ലെങ്കില്‍ അറിയാം , പക്ഷെ തുറന്നു പറയാന്‍ ബുദ്ധിമുട്ടുണ്ട്.

Anonymous said...

പ്രാരാബ്‌ധമേ
“ആരൊക്കെയോ ചേര്‍ന്നു കേരളജനതയെ ഊമ്പിച്ചു എന്നത് ഏതാണ്ടുറപ്പായല്ലോ അല്ലേ?[ അണ്‍പാര്‍ലമെന്ററി പ്രയോഗത്തില്‍ ഖേദമുണ്ട്‌. മാപ്പില്ല]

എന്തായാലും ഈ പോസ്റ്റു കൊണ്ടുണ്ടായ ഒരു ഗുണമാണത്...ഒരു മനുഷ്യൻ കേരള ജനതയെ ഊമ്പിച്ചു എന്നിടത്തു നിന്നും ഇത്രടം എത്തിയല്ലോ..എന്നു വച്ചാൽ കേരള ജനതയെ സർവ മാധ്യമങ്ങളും കൂടി ഊമ്പിക്കുകുഅയായിരുന്നു, അല്ലേ?

kaalidaasan said...

സൂരജ് ചോദിച്ച ചോദ്യമല്ലല്ലോ കിരണ്‍ ചോദിച്ചത്. സൂരജിന്റെ ചോദ്യത്തിനു ഞാന്‍ മറുപടി പറഞ്ഞു.

3 വര്‍ഷം അധികാരത്തിലിരുന്ന ശര്‍മ്മയുടെയും ഒരു വര്‍ഷം അധികാരത്തിലിരുന്ന കടവൂരിന്റെയും ഉത്തരവാദിത്തം അന്വേഷിക്കുന്നതിനു മുമ്പ് നമുക്ക് വേറൊരു ഉത്തരവാദിത്തമല്ലേ അന്വേഷിക്കേണ്ടത്?

2 വര്‍ഷത്തോളം വൈദ്യുത കരാറുമായി പിണറായി വിജയന്‍ നടന്നിരുന്നു. അവസനം അതൊപ്പിടുകയും ചെയ്തു. ക്യാന്‍സര്‍ സെന്ററ്നു 98 കോടി കിട്ടുക എന്ന ഒരു കാര്യം മാത്രമേ അതില്‍ ബാക്കിയുണ്ടായിരുന്നുള്ളു. പണം തരാമെന്ന് ലാവലിന്‍ സമ്മതിച്ചിരുന്നതുമാണ്‌. ക്യാന്സര്‍ സെന്ററിന്റെ പണി അവരല്ല ചെയ്യുന്നതും . പണം തരിക എന്നതു മാത്രമേ അവരുടെ കടമയായിട്ടുണ്ടായിരുന്നുള്ളു . സെന്ററിന്റെ പണിയൊക്കെ വേറെയാരോ ആണു നടത്തിയത്. വളരെ ചുരുങ്ങിയ വചകങ്ങളില്‍ ഈ പണം എന്നു കിട്ടും എന്നൊരു കരാറുമാത്രമേ ഒപ്പിടാനുണ്ടായിരുന്നുള്ളു. അതു ചെയ്യാതെ എന്തിന്‌ ഒരു ധരണാപത്രത്തില്‍ മാത്രമൊതുക്കി?


ധാരണാപത്രത്തില്‍ ,കരാറൊപ്പിടുന്നതു വരെ സാധുത യുണ്ടായിരിക്കും എന്നെഴുതിയതിനു ശേഷം, 180 ദിവസം കൂടുമ്പോള്‍ പുതുക്കണം എന്ന വകുപ്പു കൂടെ എന്തിനു എഴുതി ചേര്‍ത്തു?.

ഇതിനു രണ്ടിനും ഉത്തരം കണ്ടുപിടിച്ചാല്‍ ശര്‍മ്മ എന്തുകൊണ്ട് കരാറാക്കിയില്ല എന്നതിനു മറുപടി കിട്ടാന്‍ എല്ലാ സാധ്യതയുമുണ്ട്.

ജിവി/JiVi said...

MCCയുടെ ധാരാണാപത്രത്തിന്റെ കോപ്പി എവിടെയുമില്ലേ?

ലാവ്ലിന് ആശുപത്രിയുടെ ഫണ്ടിംഗ് അല്ലാതെ മറ്റെന്തെങ്കിലും ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നോ?ടെക്നിക്കാലിയ ഇതിന്റെ കണ്‍സള്‍ട്ടന്റ് മാത്രമായിരുന്നെങ്കില്‍ അവിടുത്തേക്കുള്ള ഉപകരണങ്ങള്‍ സപ്ലൈ ചെയ്യുന്നതിനും കെട്ടിട നിര്‍മ്മാണത്തിനുമുള്ള കരാര്‍ ആര്‍ക്കായിരുന്നൂ?

ഈ വിവരങ്ങള്‍ ഇവിടെത്തന്നെ മുന്നേ ആരെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. ഞാനത് വിട്ടുപോയി. ഒന്നുകൂടെ ലിങ്കോ മറ്റോ ഇട്ടാല്‍ നന്നായിരുന്നു

കിരണ്‍ തോമസ് തോമ്പില്‍ said...

ജിവി ഇവിടുത്തെ ചര്‍ച്ചകള്‍ ഇപ്പൊഴും ഹൈപ്പോത്തിസിസുകളില്‍ തന്നെ നില്‍ക്കുകയാണ്‌. ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം ലഭിക്കേണ്ടതുണ്ട്‌

1)MOU കരാറാക്കല്‍ ആദ്യത്തെ 6 മാസത്തില്‍ മാത്രം ചെയ്യാവുന്ന കാര്യമാണോ?

2) പുതിക്കികൊന്റിരിക്കുന്ന MOU പ്രകാരം എപ്പോള്‍ വേണമെങ്കിലും കരാര്‍ ഉണ്ടാക്കാമോ?

3) പിണറായുടെ കാലത്ത്‌ പുതുക്കപ്പെട്ട MOU ഇല്‍ തിരുത്തല്‍ വരുത്തിയിട്ടുനോ?

4) ശര്‍മ്മ പുതുക്കിയ MOU ഉം പിണറായി പുതിക്കിയ MOU ഉം കടവൂര്‍ പുതിക്കിയ MOU ഉം ഒന്നാണോ?

5) ചുരിങ്ങിയത്‌ ഒരു MOU എങ്കിലും നമുക്ക്‌ കാണാന്‍ കഴിയുമോ.

ജിവി/JiVi said...

കിരണ്‍,

അപ്പോ ഈ MoU ആരും ഇതുവരെ കണ്ടിട്ടില്ല!!?? കിരണിന്റെ സംശയങ്ങള്‍ക്ക് ഞാന്‍ സ്വയം ‘കണ്ടെത്തിയ‘ മറുപടികള്‍ എഴുതാം. ഈ ‘കണ്ടെത്തലുകള്‍‘ നടത്തുമ്പോള്‍ എന്റെ പക്ഷപാതിത്വം എന്നെ സ്വാധീനിക്കുമെന്ന് പറയേണ്ടതില്ലല്ലോ. കാര്യങ്ങള്‍ തെറ്റെങ്കില്‍ ആരെങ്കിലും മറുപടിയുമായി വരും എന്ന് കരുതാം

1)MOU കരാറാക്കല്‍ ആദ്യത്തെ 6 മാസത്തില്‍ മാത്രം ചെയ്യാവുന്ന കാര്യമാണോ?

ഉ: അല്ല, അങ്ങനെയെങ്കില്‍ 6 മാസം കഴിഞ്ഞാല്‍ അതിന്റെ കഥ കഴിഞ്ഞു.

2) പുതിക്കികൊന്റിരിക്കുന്ന MOU പ്രകാരം എപ്പോള്‍ വേണമെങ്കിലും കരാര്‍ ഉണ്ടാക്കാമോ?

ഉ: തീര്‍ച്ചയായും ആക്കാം.

3) പിണറായുടെ കാലത്ത്‌ പുതുക്കപ്പെട്ട MOU ഇല്‍ തിരുത്തല്‍ വരുത്തിയിട്ടുനോ?

ഉ: ഇല്ല. ശര്‍മ്മയുടെ പ്രസ്താവനയില്‍നിന്നും മനസ്സിലാക്കേണ്ടത് അതാണ്.

4) ശര്‍മ്മ പുതുക്കിയ MOU ഉം പിണറായി പുതിക്കിയ MOU ഉം കടവൂര്‍ പുതിക്കിയ MOU ഉം ഒന്നാണോ?

ഉ: ഒരേ MoU തന്നെ. MoUയില്‍നിന്നും വ്യതിചലിച്ചുള്ള കരട് ഡ്രാഫ്റ്റ് അംഗീകരിക്കാത്തതുകൊണ്ടാണല്ലോ ശര്‍മ്മ കരാറാക്കാതിരുന്നത്.

5) ചുരിങ്ങിയത്‌ ഒരു MOU എങ്കിലും നമുക്ക്‌ കാണാന്‍ കഴിയുമോ.

പിണറായിക്കെതിരെയുള്ള തെളിവുകള്‍ എന്നും പറഞ്ഞ് പുറത്തിറങ്ങാനിരിക്കുന്ന സി ബി ഐ അന്വേഷണ റിപ്പോര്‍ട്ടുവരെ ചോര്‍ത്തുന്നവര്‍ക്ക് ഈ MoU പുറത്തുവിടാന്‍ കഴിയാത്തതെന്താ എന്നാ എനിക്കും സംശയം.

മുന്നെ, കിരണ്‍ അന്വേഷിച്ചിരുന്നു, പിണറായിയുടെ 2 കോടി വരുന്ന മാളിക വീടിന്റെ ഫോട്ടോ എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന്. പ്രസിദ്ധീകരിക്കില്ല, കാരണം ഫോട്ടോ കണ്ടാല്‍ ജനത്തിനു സാമാന്യ ബുദ്ധിയുണ്ടല്ലോ, അവര്‍ ചോദിച്ചു കളയും - ഇതാണോ രണ്ടു കോടിയുടെ വീട്? ഇതൊരു സാധാരണ വീടാണല്ലോ എന്ന്!!

Anonymous said...

3)പിണറായുടെ കാലത്ത്‌ പുതുക്കപ്പെട്ട MOU ഇല്‍ തിരുത്തല്‍ വരുത്തിയിട്ടുനോ?

ഉ: ഇല്ല. ശര്‍മ്മയുടെ പ്രസ്താവനയില്‍നിന്നും മനസ്സിലാക്കേണ്ടത് അതാണ്.

4) ശര്‍മ്മ പുതുക്കിയ MOU ഉം പിണറായി പുതിക്കിയ MOU ഉം കടവൂര്‍ പുതിക്കിയ MOU ഉം ഒന്നാണോ?

ഉ: ഒരേ MoU തന്നെ. MoUയില്‍നിന്നും വ്യതിചലിച്ചുള്ള കരട് ഡ്രാഫ്റ്റ് അംഗീകരിക്കാത്തതുകൊണ്ടാണല്ലോ ശര്‍മ്മ കരാറാക്കാതിരുന്നത്

ജിവി ജീവന്‍ വേണേല്‍ സ്ഥലം വിട്ടോ. ഇപ്പോ വരും ആള്‍. ഇങ്ങനെയല്ല എന്നു ദൃക്‌സാക്ഷിവിവരണം നല്‍കാന്‍. മൂതാ, ചെന എന്നുള്ള വിളി കേള്‍ക്കണ്ടേല്‍ സ്ഥലം വിട്ടോ.

Suraj said...

കാളിദാസന്‍ ജീ,

ഈ ബ്ലോഗില്‍ അങ്കിള്‍ ഇങ്ങനൊരു ചര്‍ച്ച സംഘടിപ്പിച്ചപ്പോള്‍ അങ്കിളിന്റെ മുന്‍ പോസ്റ്റുകളുടെയും ഇടപെടലുകളുടെയും ഒരു രീതി വച്ച് ഈ പോസ്റ്റിലും കഴിയുന്നത്ര factual കാര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കും എന്ന് ഞാനടക്കം പലരും പ്രതീക്ഷിച്ചു. പിണറായി ആണ് എല്ലാറ്റിന്റെയും ആണിക്കല്ലും കുറ്റവാളിയും എന്നൊരു വിധിപ്രസ്താവം നടത്താന്‍ പത്തഞ്ഞൂറ് കമന്റുള്ള രണ്ട് പോസ്റ്റിന്റെയും ഇക്കണ്ട രേഖകളുടെയും ഒന്നും ഒരു ആവശ്യവുമില്ല, അത് ഏത് ചായക്കടച്ചര്‍ച്ചയിലും ആര്‍ക്കും കണ്ണുമടച്ച് തട്ടിവിടാം. അങ്കിളിന്റെ ബ്ലോഗില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്ന് കരുതി. അതുകൊണ്ടുതന്നെ പലപ്പോഴും അങ്കിളടക്കം പലരും ഊഹ-ഭാവനകളില്‍ മുങ്ങിത്താണപ്പോള്‍ വസ്തുനിഷ്ഠമായി സംസാരിക്കാന്‍ ആവര്‍ത്തിച്ച് സൂചിപ്പിച്ചത്. (എല്ലാവരും അത് അനുസരിച്ചോണം എന്നൊന്നുമല്ലേ ഉദ്ദേശിച്ചത്, വസ്തുനിഷ്ഠമായാല്‍ കാര്യങ്ങള്‍ നിഷ്പക്ഷമായി കാണാന്‍ പറ്റിയേക്കും എന്നൊരു തോന്നല്‍, അത്രേയുള്ളൂ)

ഈ വിഷയത്തില്‍ ഇപ്പോഴും നമുക്കു മുന്നിലുള്ള ഫാക്ച്വല്‍ റെഫറന്‍സുകള്‍ :

1. സി.ഏ.ജി റിപ്പോര്‍ട്ട്.
2. ലാവലിന്‍-കെ.എസ്.ഇ.ബി കണ്‍സള്‍ട്ടന്‍സി കരാറും അഡെന്‍ഡങ്ങളായ സപ്ലൈ കരാറും
3. മന്ത്രിമാരുടെ നിയമസഭാ മിനിറ്റ്സ്
4. ലാവലിനും സര്‍ക്കാരും നടത്തിയ കത്തിടപാടുകളുടെ തീയതികളും ചില മുന്‍ മന്ത്രിമാരുടെ ലേഖനങ്ങളില്‍ വന്ന കത്തുകളുടെ ഉള്ളടക്കത്തിന്റെ തര്‍ജ്ജമകളും.

കാന്‍സര്‍സെന്ററ് MoU/കരട് കരാറോ സി.ബി.ഐ റിപ്പോര്‍ട്ടോ ഡിപ്പാര്‍ട്ട്മെന്റ് ഫയലുകളോ എവിടെയെങ്കിലും ലഭ്യമാണെങ്കില്‍ പറയുക. ഇല്ലെങ്കില്‍ ഈ 4 സാധനങ്ങളുടെ അടിസ്ഥാനത്തില്‍ എന്തൊക്കെ, എവിടെയോക്കെ നടന്നു എന്നന്വേഷിച്ചാല്‍ ഒരു ചിത്രം തെളിയും. അത് അവസാനത്തേതാണെന്ന് ഞാന്‍ പറയുന്നില്ല.തീര്‍ച്ചയായും താല്‍ക്കാലികമായ ഒന്ന്. പക്ഷേ ഏറ്റവും ചുരുങ്ങിയത് ഊഹമേത് ഭാവനയേത്,പത്രക്കാരന്‍ ഇടിച്ചുകയറ്റിയ വ്യാഖ്യാനമെന്ത്, യഥാര്‍ത്ഥത്തില്‍ ഇതുവരെ വെളിപ്പെട്ട വസ്തുതയെന്ത് എന്നെങ്കിലും ആളുകള്‍ക്ക് മനസ്സിലാവും. കുറഞ്ഞത് ഇന്ന ആള്‍ കുറ്റക്കാരന്‍, ഇന്നയാള്‍ നിഷ്കളങ്കന്‍, ഇന്നയാള്‍ കാശു പറ്റിച്ചു എന്നൊക്കെയുള്ള wild guesses എങ്കിലും ഒഴിവാക്കാം.

എന്നാല്‍ ഊഹങ്ങളുടെ വേലിയേറ്റമാണ് കാളിദാസന്‍ ജീയുടെ മുന്‍പത്തെ ചില കമന്റുകളിലെ വാചകങ്ങളില്‍ എന്ന് പറഞ്ഞാല്‍ മുഷിയരുത്. ഉദാഹരണങ്ങള്‍ താഴെ :

ഊഹം - “കടവൂരൊക്കെ ചിത്രത്തില്‍ വരുന്നതിനു മുമ്പേ, ലാവലിന്‍ ഇതില്‍ നിന്നും ഊരിപ്പോകാന്‍ ശ്രമം നടത്തിയിരുന്നു എന്നാണ്, ശര്‍മ്മയുടെ വെളിപ്പെടുത്തല്‍ ”
(ശര്‍മ്മ എപ്പോഴാണ് അങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയത് ?)

ഊഹം- “അത് തെളിയിക്കുന്നത് ധാരണപത്രം പുതുക്കിയാലും അവര്‍ ഊരിപ്പോകുമെന്ന് തന്നെയായിരുന്നു. കരാര്‍ ഒപ്പിട്ടാലും ഊരിപ്പോകാനുള്ള പഴുതിട്ടേ അതു ചെയ്യുമായിരുന്നുള്ളു.”

ഊഹം - “അതിനുള്ള തെളിവാണ്, വെള്ളം ചേര്‍ത്ത കരാര്‍ , ശര്‍മ്മയുടെ മുമ്പില്‍ ഊര്‍ജ്ജ വകുപ്പ് കൊണ്ടുവന്നത്.”

ഊഹം - “ഊര്‍ജ്ജവകുപ്പിന്റെ ഓഫീസുവഴിയാണാ കടലാസ് ശര്‍മ്മക്ക് കിട്ടിയത്. എങ്ങനെ അ കരട് കരാറുണ്ടായി എന്നദ്ദേഹം അന്വേഷിച്ചു കാണണം.”
(ഊര്‍ജ്ജവകുപ്പ് എന്നത് വൈദ്യുതിമന്ത്രിയായ ശര്‍മ്മയുടെ കീഴില്‍ തന്നെയുള്ളതായിരുന്നു മാഷേ:)))

ഊഹം - “മറ്റൊരു വകുപ്പില്‍ ചെന്ന് ഒരു മന്ത്രിക്ക് ഫയലുകള്‍ നേരിട്ട് എടുത്തു നോക്കാനാവില്ല. അതിനൊരു നിയമപരമയ വഴിയുണ്ട്. ആ വഴിയില്‍ക്കൂടി അന്വേഷിച്ച് കണ്ടെത്തിയപ്പോഴേക്കും ഒരു വര്‍ഷം ആയി”
(പൂര്‍ണ്ണമായും തെറ്റായ വിവരം വച്ചുള്ള അതിലും തെറ്റാവാന്‍ സാധ്യതയുള്ള ഒരൂഹം)

ഊഹം - “ക്യാന്‍സര്‍ സെന്റര്‍ സംബന്ധിച്ച് കാര്യങ്ങളൊക്കെ നോക്കിയത് മന്ത്രിയല്ല. ക്യാന്‍സര്‍ സെന്ററിന്റെ കാര്യങ്ങള്‍ നോക്കിയത് ആദ്യം ഒരു സ്പെഷ്യല്‍ ഓഫീസറും, പിന്നീട് എക്സെക്യൂട്ടിവ് ബോര്‍ഡും ആണ്. ഇവരാണു എല്ലാം കൈകാര്യം ചെയ്തത്. ലാവലിനുമായി കരാറുണ്ടാക്കാന്‍ ചര്‍ച്ചകളൊക്കെ നടത്തിയത് ഇവരും, ഊര്‍ ജ്ജ വകുപ്പിലെ ചില
ഉദ്യോഗസ്ഥരുമാണ്.”
(ഏതു ഫയല്‍ കണ്ടിട്ടാണ് ഇതൊക്കെ താങ്കള്‍ ഇത്ര ഉറപ്പോടെ പ്രസ്താവിക്കുന്നത് ?)

ഊഹം - “ക്യാന്‍സര്‍സെന്ററിന്റെ എക്സെക്യൂട്ടിവ് ബോര്‍ഡിലുള്ളവരെല്ലാം പിണറായി വിജയന്‍ നിയമിച്ചവരുമായിരുന്നു. അവര്‍ ചെയ്തീട്ടുള്ളതെല്ലാം തന്നെ പിണറയിയുടെ അറിവോടെയേ ആയിരിക്കാന്‍ സാധ്യതയുള്ളൂ.”

ഊഹം - “സെന്ററിന്റെ നിര്‍മ്മാണവും, ഭരണവും, നടത്തിപ്പും, സാമ്പത്തിക കാര്യങ്ങളും മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലാത്തതു കൊണ്ട്, ശര്‍മ്മ അതില്‍ ഇടപെട്ടില്ല. അതു കൊണ്ട് അവിടെ നടന്ന കൂടുതല്‍ കാര്യങ്ങള്‍ ശര്‍മ്മ അറിഞ്ഞിട്ടില്ല.”
(വസ്തുതാപരമായും തെറ്റുണ്ട് ഈ പ്രസ്താവത്തില്‍. സെന്ററിന്റെ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍ അടക്കം കാന്‍സര്‍ സൊസൈറ്റിയുടെ തലപ്പത്തുള്ളത് തന്നെ വിദ്യുച്ഛക്തിവകുപ്പാണ്. അത് ശര്‍മ്മയറിഞ്ഞിട്ടില്ല എന്നൊക്കെ അടച്ച് പ്രസ്താവിക്കുന്നത് വസ്തുതാപരമായ തെറ്റിന്റെ പുറത്തുള്ള കടുകടുത്ത ഊഹ-ഭാവനയാണ്.)

നിര്‍ത്തും മുന്‍പ് അങ്കിളിനോട് ഒരു വാക്ക്:

പിണറായി, ശര്‍മ്മ, കാര്‍ത്തികേയന്‍, കടവൂര്‍ തുടങ്ങിയവരില്‍ ആരൊക്കെയാണ് കുറ്റക്കാര്‍ എന്ന് എനിക്കറിയില്ല. ഇതുവരെ വെളിപ്പെട്ട “ഫാക്റ്റുകളുടെ” വെളിച്ചത്തില്‍ ഒന്നില്‍ കൂടുതല്‍ കുറ്റക്കാര്‍ കാണാനുള്ള സാധ്യതയും ഉണ്ട് എന്നാണെന്റെ തോന്നല്‍ . അതൊക്കെക്കൊണ്ടാണ് ഇതുവരെയുള്ള ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞ “വിവരങ്ങള്‍ ” മാത്രമായി അരിച്ച് ഒന്ന് സംക്ഷിപ്തമായി പോസ്റ്റോ കമന്റോ ആക്കി സംഗ്രഹിക്കാന്‍ നേരത്തേ അങ്കിളിനോട് അപേക്ഷിച്ചത്. തുടക്കത്തില്‍ സി.ഏ.ജി റിപ്പോര്‍ട്ടും കെ.എസ്.ഇ.ബി കോണ്ട്രാക്റ്റിന്റെ രേഖകളും ഒക്കെയായി തുടങ്ങിയ ഈ ചര്‍ച്ചയുടെ ഗതി ഒടുക്കം ഇതൊന്നും ക്വോട്ട് ചെയ്തില്ലെങ്കിലും പറയാവുന്ന കുറേ “ചുമ്മാ അഭിപ്രായങ്ങളും കണ്ണുമ്പൂട്ടിയുള്ള വിധിപ്രസ്താവങ്ങളും‍” ആയി അധ:പതിച്ചു എന്ന് പറയാതെ വയ്യ.

Anonymous said...

ഡേയ് കാളീ,
ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ആ ഡ്രാഫ്റ്റ് വന്ന ശേഷം ശര്‍മ്മ വെറുതെ ഇരിക്കുകയായിരുന്നില്ല.ഊര്‍ജ്ജവകുപ്പിന്റെ ഓഫീസുവഴിയാണാ കടലാസ് ശര്‍മ്മക്ക് കിട്ടിയത്. എങ്ങനെ അ കരട് കരാറുണ്ടായി എന്നദ്ദേഹം അന്വേഷിച്ചു കാണണം . മറ്റൊരു വകുപ്പില്‍ ചെന്ന് ഒരു മന്ത്രിക്ക് ഫയലുകള്‍ നേരിട്ട് എടുത്തു നോക്കാനാവില്ല. അതിനൊരു നിയമപരമയ വഴിയുണ്ട്. ആ വഴിയില്‍ക്കൂടി അന്വേഷിച്ച് കണ്ടെത്തിയപ്പോഴേക്കും ഒരു വര്‍ഷം ആയി എന്നത് കേരളത്തിലെ സര്‍ക്കാര്‍ കാര്യങ്ങള്‍ അറിയാവുന്നവര്‍ക്ക് മനസിലാകും .പിന്നെ ശര്‍മ്മയില്‍ കൂടി മറ്റു പലരിലേക്കും ഇത് ചെന്നെത്തണമെന്ന് നോമ്പു നോറ്റിരിക്കുന്നവര്‍ക്ക് ഈ കാല താമസം, ക്ഷമിക്കാന്‍ പറ്റിയെന്നു വരില്ല.

ഇതെഴുതിയവനാണ് ഈ ഇവിടെ ഘോരഘോരം ഇത്രയും നേരം വാദിച്ചവന്‍ ! സര്‍ക്കാര്‍ വകുപ്പിനെക്കുറിച്ച് സാമാന്യവിവരം പോലുമില്ലാത്ത മണ്ടന്‍ കൊണാപ്പി തന്നെ ! ഇയാളാണോ സി.ഏ.ജിമുതല്‍ സി.ബിഐ വരെയുള്ളവരുടെ ഫയലു പഠിച്ച വീരന്‍ ?

ഊര്‍ജ്ജവകുപ്പെന്നുപറഞ്ഞാല്‍ ഉഗാണ്ടയിലെ ഏതോ വകുപ്പാണെന്ന് തോന്നും എഴുതിയ വിഡ്ഢിത്തം വായിച്ചാല്‍. എടോ കാളിദാസാ ഈ പവര്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നു പറയുന്നതു തന്നെയാണ് വൈദ്യുതി വകുപ്പ് ! അതിന്റെ തലപ്പത്താണ് താനീ “ഊരിക്കൊടുക്കാന്‍” താങ്ങിക്കൊടുക്കുന്ന ശര്‍മ്മ ഇരുന്നത്.

എമ്മോയൂവൊപ്പിട്ടത് 1998 ഫെബ്രുവരിയില്‍. 1998 ഒക്ടോബറില്‍ പിണറായി മന്ത്രിസ്ഥാനത്തുന്ന് ഇറങ്ങി. അതായത് ധാരണപത്രം ഒപ്പിട്ടിട്ട് 8 മാസമാണ് വിജയന്‍ മന്ത്രിസ്ഥാനത്തുണ്ടായിരുന്നത്. 1998 ഒക്ടോബറില്‍ മന്ത്രിയായ ശര്‍മ്മ കരാറിന്റെ കരടിലെന്തോ ഗുലുമാലുണ്ടെന്ന് കുറിച്ചു വച്ചത് 2001 ഏപ്രിലില്‍ !!!
ശര്‍മ്മ ഈ 2.5 വര്‍ഷം എന്തു പുഴുങ്ങിക്കൊണ്ടിരിക്കുകയായിരുന്നെന്നാ താനീ വാദിച്ചു വരുന്നത് ?
എന്നിട്ട് പറച്ചിലു കേട്ടില്ലേ, വേറെ വകുപ്പീന്ന് ഫയല്‍ എടുത്തു നോക്കാന്‍ പറ്റില്ലാന്ന്.
മണ്ടന്‍ മന്ത്രിയല്ല, അയാളുടെ മൂടുതാങ്ങുന്ന കാളിദാസനാണ്.

abhilash attelil said...

കാളിടാസാ,
താങ്കള്‍ പറഞ്ഞ വാചകം ഞാനൊന്നു ആവര്‍ത്തിക്കട്ടെ.

"രേഖ മാറ്റിയെഴുതുന്നതിലും എളുപ്പം അവര്‍ക്ക് ധാരണാപത്രം തന്നെ തള്ളിപ്പറയുന്നതായിരിക്കും "
ഈ പറഞ്ഞ വാചകം വളരെ ശരിയാണ്.ധാരണ പത്രം ഇല്ലാതെആക്കിയാല്‍ ലാവലിന് ഊരിപോകാന്‍ എളുപ്പമാണ്.പക്ഷെ അവര്‍ക്കത് സാധിച്ചത് കടവൂര് മന്ത്രി ആയിരുന്നപ്പോള്‍ ആണ് എന്ന് മാത്രം.അല്ലാതെ കാളിദാസന്‍ പറയുമ്പോലെ കടവൂരിനു പെട്ടന്നൊരു ദിവസം തോന്നിയതല്ല. ഇനി ധന സഹായം കിട്ടുകയില്ല അത് കൊണ്ടു ധാരണ പത്രം പുതുക്കാന്‍ സമയം കളയണ്ട എന്ന് വിചാരിക്കാന്‍ കടവൂരിനു എന്ത് കിട്ടി എന്ന് മാത്രമെ ഇനി പുറത്തു വരുവാന്‍ ഉള്ളു.
താങ്കള്‍ പറഞ്ഞ മറ്റൊരു വാചകം ഞാനൊന്നു ആവര്‍ത്തിക്കട്ടെ

"അവര്‍ പണം തരാമെന്നു പറഞ്ഞ കാലവധി 2001 ആണ്. 2002 വരെ ധാരണാപത്രവും ഉണ്ടായിരുന്നു , അതനുസരിച്ച് കുറേശ്ശേ പണവും തന്നിരുന്നു. പണം തരണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഇതില്‍ കൂടുതല്‍ സമയമൊന്നും ആവശ്യമില്ല"
ഈത് ശരിയാണ് . പക്ഷെ ലാവലിന്‍ ഒരു ഡിമാണ്ട് വച്ചിരുന്നു.പണി പുരോങിമിക്കുന്നതിനു അനുസരിച്ച് മാത്രമേ പണം തരികയുള്ളൂ.കാരണം പലരില്‍ നിന്നു പിരിക്കുന്ന പണമാണ്.വീണ്ടും അവര്‍ പണം തരണമെങ്കില്‍ തന്ന പണം ശരിയായി ഉപയോഗിച്ചു എന്നവരെ ബോധ്യ പെടുത്തേണ്ട ഒരു ബാധ്യതയും ലവളിനുണ്ട്.കരാര്‍ ഒപ്പിട്ടതിനു ശേഷം ആറു മാസം മാത്രമാണ് പിണറായി മന്ത്രി ആയിരുന്നത്.അദ്ദേഹം തുടങി വച്ച പണി സമയത്ത് പൂര്‍ത്തികരികാത്തതും പിണറായിയുടെ കുഴപ്പമാണെന്ന് പറയല്ലേ കാളിദാസ.

ഇന്ദുലേഖയെ കിട്ടി ഇല്ലെങ്കിലും സാരമില്ല തോഴിയെ മതി എന്ന് പറഞ്ഞ നമ്പൂതിരിയെ പോലെ ആണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ അവസ്ഥ.പിണറായിയെ കിട്ടിയില്ലെങ്കിലും സാരമില്ല ശര്‍മ മതി എന്നാണ് പറയുന്നതു.അതാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമ സഭ പ്രസംഗം കേള്‍ക്കുമ്പോള്‍ തോന്നുനത്‌.

കളിടാസാ ഒരു കാര്യം കൂടി ചോദിക്കട്ടെ?കരാര്‍ ആക്കാതെയും എം ഓ യു പുതുക്കതെയും ലാവലിനെ സഹായിച്ച കടവൂരിനെക്കളും വല്യ തെറ്റാണോ എം ഓ യു ഒപീട്ടതിനു ശേഷം ആറു മാസം മാത്രം മന്ത്രി ആയിരുന്ന പിണറായി ചെയ്തത്.അതോ എം ഓ യു ഒപ്പിട്ടപ്പോള്‍ പിണറായിക്ക് അറിയമ്മയിരുന്നോ ആറു മാസത്തിനുള്ളില്‍ ചടയന്‍ മരിക്കും എന്നും വി യെസ് തന്നോടു സെക്ടട്ടരി ആവാന്‍ പറയും എന്നും അങ്ങനെ എം ഓ യു കരാര്‍ ആക്കുനതില്‍ നിന്നു തനിക്ക് രെക്ഷപെടാം എന്നും.

abhilash attelil said...

ഇന്ത്യയിലെ വൈദ്യുതി ബോര്‍ഡുകളില്‍ കെ യെസ് ഇ ബി ഒന്നാം സ്ഥാനത്ത് വന്നിട്ടുള്ളത് ഒരേയൊരു കാലത്താണ്.പിണറായി മന്ത്രി ആയിരുന്ന മൂന്നു വര്‍ഷം.രാജി വച്ചപ്പോള്‍ മനോരമ ഉള്‍പെടെ ഉള്ള മാധ്യമങ്ങള്‍ വരെ കേരളം കണ്ട ഏറ്റവും നല്ല വൈദ്യുതി മന്ത്രി എന്നും മറ്റും മുഖ പ്രസംഗം എഴുതിയതും മറ്റൊന്നും കൊണ്ടല്ല.കാര്‍ത്തികേയന്‍ മിക്ക കരാറും ഒപ്പിട്ടത് ആഗോള ടെണ്ടര്‍ വിളിക്കാതെ ധാരണ പത്രം ഒപ്പിട്ടായിരുന്നു.എന്നാല്‍ പിണറായി ഒപ്പിട്ട പതിനാലു കരാറില്‍ ഈത് മാത്രമായിരുന്നു ടെണ്ടര്‍ വിളിക്കാത്തത്.ഇതൊന്നും കാണാതെ ഒരു പരിപാടിയും പ്രസിദ്ധമായ ചുവപ്പ് നാടയില്‍ കുരുങി താമസിക്കാതെ ഉദ്ദേശിച്ച പരിപാടികളെ കുറിച്ചു നേരിട്ടു അന്യോക്ഷിച്ചു കൃത്യ സമയത്തിനുള്ളില്‍ തീര്‍ക്കാന്‍ ശ്രെമിച്ച പിണറായിയെ രാഷ്ട്രീയ വിരോധത്തിന്റെയും ഗ്രൂപ്പ് കളിയുടെയും ഭാഗമായി കുരിശില്‍ തൂക്കാന്‍ ശ്രെമിക്കുനത് നല്ലതല്ല. ഇനി എതെങ്കിലും ഭരണാധികാരി ചട്ടപടി ഉള്ള കര്യങ്ങള്‍ മാറ്റി വച്ചു പത്തധികള്‍ വേഗത്തില്‍ നടപ്പാക്കാന്‍ അഗ്രെഹിചാല് തന്നെ അവരെ അതില്‍ നിന്നു ഈ അനുഭവം പിന്തിരിപ്പിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

Anonymous said...

ആരും ഒന്നും മറുപടി പറയാത്തെ ചില കമന്റുകള്‍ എടുത്തെഴുതുന്നു.

ഒന്ന്

ഇതൊരു കരാറായിരുന്നെങ്കില്‍ ഇത് പുതുക്കേണ്ടിവരില്ലായിരുന്നു. ഇത് വെറും ഒരു എം ഒ യു ആയിരുന്നു. അന്താരാഷ്ട്ര കോടതിയില്‍ പോയിട്ട്, ഒരു സെഷന്‍സ് കോടതിയില്‍ , പോലും വിലയില്ലാത്ത ഒരു കടലാസുകഷണം . ഇത് പുതുക്കിയാലും ഇല്ലെങ്കിലും ഒരു കോടതിയിലും നിലനില്‍ക്കില്ലാത്തതാണെന്ന് ഇനിയും ജിതേഷ് മനസിലാക്കാത്തത് കഷ്ടം എന്നേ പറയേണ്ടു.
-കാളിദാസന്‍


ഇത് എത്രമാത്രം വസ്തുതാപരമാണ്? എം.ഒ.യുവിനു കീറക്കടലാസിന്റെ വിലപോലും കോടതിയില്‍ ഇല്ല? ഇതിനെപ്പറ്റി നിയമം അറിയുന്ന ആരെങ്കിലും വിശദീകരിക്കുമോ?

രണ്ട്

കടവൂര്‍ ഒരു തവണം എം.ഒ.യു പുതുക്കിയല്ലോ. കടവൂര്‍ പുതുക്കിയ എം.ഒ.യു പിണറായി തിരുത്തി എന്ന് കാളിദാസന്‍ ആരോപിക്കുന്ന എം.ഒ.യു ആയിരുന്നോ? അതോ തിരുത്താത്ത എം.ഒ.യു വോ? തിരുത്താത്തതായിരുന്നെങ്കില്‍, തിരുത്തിയ എം.ഒ.യു പിണറായിയുടെ കാലത്ത് ഒപ്പിട്ട ശേഷം, കടവൂര്‍ പഴയ തിരുത്താത്ത എം.ഒ.യുവിലേക്ക് മാറി എന്നാണോ അര്‍ത്ഥമാക്കുന്നത്? ശര്‍മ്മ പുതുക്കിയ എം.ഒ.യു എന്നത് തിരുത്തിയ എം.ഒ.യുവോ തിരുത്താത്തതോ? ശര്‍മ്മ പുതുക്കിയത് തിരുത്തിയതായിരുന്നെങ്കില്‍ കരാറിലെ വ്യത്യാസം പ്രശ്നമാക്കേണ്ടതില്ലല്ലോ.ശര്‍മ്മ പുതുക്കിക്കൊണ്ടിരുന്ന എം.ഒ.യു തിരുത്താത്തതായിരുന്നെങ്കില്‍ പിണറായി എം.ഒ.യു തിരുത്തി എന്ന ആരോപണം തെറ്റല്ലേ?

ഇത് കാളിദാസന്‍ കണ്ടില്ലെന്ന് നടിച്ചു

കമന്റ് നമ്പര്‍ ഏഴ് ആയി വന്ന കമന്റ് നോക്കുക.

കാലതാമസത്തിനു കാരണം നിരത്തുന്നിടത്ത് ഒരു സംശയം. ഊര്‍ജ്ജവകുപ്പ് അന്ന് ശര്‍മ്മയുടെ കീഴില്‍ തന്നെ അല്ലേ? കാളിദാസന്റെ കമന്റ് വായിച്ചാല്‍ അത് മറ്റൊരു മന്ത്രിയുടെ കീഴിലുള്ള വകുപ്പ് ആണെന്ന് തോന്നുന്നും. പവര്‍ മിനിസ്റ്റര്‍ എന്നു പറയുന്നത് സാധാരണ ഇലക്ട്രിസിറ്റി മന്ത്രിയെത്തന്നെ അല്ലേ?

കാളിദാസന്‍ സുഖസുന്ദരമായി ഇതും കണ്ടില്ലെന്ന് നടിച്ചു.

Anonymous said...

അല്ല കാളിദാസാ.

നിങ്ങൾക്കെന്താ ഇത്ര വാശി?
പിണറായി തന്നെ കള്ളനാകണമെന്ന് ?

എന്ത് തെളിവാ നിങ്ങടെ കയ്യിൽ ഉള്ളത് ?

Anonymous said...

വരൂ കാണൂ ചൂടുള്ള വാർത്ത

എസ്‌.എന്‍.സി.ലാവലിന്‍ കമ്പനിയുമായുള്ള ധാരണാപത്രം കരാറാക്കുന്നതിനുള്ള കരടിലെ വ്യവസ്ഥകള്‍ ലഘൂകരിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ നടന്നത്‌ താന്‍ മന്ത്രിയല്ലാതായ ശേഷമാണെന്ന്‌ സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. താന്‍ മന്ത്രിയായിരുന്നപ്പോള്‍ പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം പദ്ധതികളുടെ നവീകരണം തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നവകേരള മാര്‍ച്ചിന്റെ മൂന്നാംദിവസത്തെ പര്യടനത്തിനുമുമ്പ്‌ കൊല്ലത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

താന്‍ മന്ത്രിസ്ഥാനത്തുനിന്ന്‌ പോയശേഷമുള്ള സ്ഥിതിയെക്കുറിച്ച്‌ ആരും അന്വേഷിക്കുന്നില്ലെന്ന്‌ പിണറായി കുറ്റപ്പെടുത്തി. അഥവാ അറിയാമെങ്കില്‍ അറിയാത്തതായി ഭാവിക്കുന്നു. വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്തതായി ശര്‍മ്മ പറഞ്ഞ കാര്യങ്ങള്‍ താന്‍ മന്ത്രിയല്ലാതായ ശേഷമുള്ളതാണെന്നും പിണറായി പറഞ്ഞു.

മൂന്നുവര്‍ഷം മന്ത്രിയായിരുന്നിട്ടും ധാരണാപത്രം കരാറാക്കുന്നതിന്‌ ശര്‍മ്മ നടപടിയെടുക്കാതിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്‌ അതൊന്നും പറയാനാവില്ലെന്നായിരുന്നു പിണറായിയുടെ മറുപടി. വിവിധ വകുപ്പുകളുടെ നടപടിക്രമങ്ങള്‍ കഴിഞ്ഞ്‌ മന്ത്രിയുടെ അടുത്ത്‌ ഫയലെത്തുമ്പോള്‍ മന്ത്രിസഭയുടെ കാലാവധി കഴിഞ്ഞിരുന്നു.

ലാവലിന്‍ കമ്പനിയുമായി കരാര്‍വയ്‌ക്കുന്നതിന്റെ ഭാഗമായി ഒപ്പിട്ട ധാരണാപത്രത്തിലെ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്ന ഭാഗം നിലനില്‍ക്കുന്നതാണോ എന്നായിരുന്നു സംശയം. അത്‌ നിലനില്‍ക്കുന്നതാണെന്നും നല്ല വ്യവസ്ഥകളാണെന്നും വിശദീകരിക്കപ്പെട്ടു. എസ്‌. എന്‍.സി.ലാവലിന്‍ പ്രതിനിധികളുമടങ്ങുന്ന നടപ്പാക്കല്‍ കമ്മിറ്റിയുമായി ചര്‍ച്ചചെയ്‌ത്‌ വ്യക്തത വരുത്തേണ്ടതായിരുന്നു. യു.ഡി.എഫ്‌.സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയൊന്നും എടുത്തില്ല. ശരിയായ പദങ്ങളും വാചകങ്ങളും കരാറില്‍ എത്തിക്കുന്നതിന്‌ സര്‍ക്കാര്‍ താത്‌പര്യമെടുക്കണമായിരുന്നു. എന്നാല്‍ ധാരണാപത്രം നഷ്ടപ്പെടുന്ന നിലപാടാണ്‌ കടവൂര്‍ ശിവദാസന്‍ സ്വീകരിച്ചത്‌.

Anonymous said...

"ഇന്ത്യയിലെ വൈദ്യുതി ബോര്‍ഡുകളില്‍ കെ യെസ് ഇ ബി ഒന്നാം സ്ഥാനത്ത് വന്നിട്ടുള്ളത് ഒരേയൊരു കാലത്താണ്."

ഒവ്വേ ഒവ്വ.മൂന്നുവര്‍ഷംകൊണ്ട്!
മൂന്നു വര്‍ഷം കൊണ്ട് തുടങ്ങി, പൂര്‍ത്തിയാക്കിയ പദ്ധതികള്‍! അതും കേരളത്തില്‍! അതും വൈദ്യുതി പദ്ധതികള്‍!.ബലേ ബലേ..

Anonymous said...

അനോണിമച്ചാ,

"ഇന്ത്യയിലെ വൈദ്യുതി ബോര്‍ഡുകളില്‍ കെ യെസ് ഇ ബി ഒന്നാം സ്ഥാനത്ത് വന്നിട്ടുള്ളത് ഒരേയൊരു കാലത്താണ്."എന്നു പറഞ്ഞാല്‍ 3 ഗൊല്ലം ഗൊണ്ട് ദൊടങ്ങി 3 ഗൊല്ലം ഗൊണ്ട് തീര്‍ന്ന ഗേരളത്തിലെ ബദ്ധതി എന്നാണോ അര്‍ത്ഥം?

ഭരണപരമായ കാര്യക്ഷമതക്ക് പലതും ചെയ്യാന്‍ കഴിയൂല്ലേ അണ്ണാ?

മനോരമ പിണറായിയെക്കുറിച്ച് അന്ന് നല്ലതെഴുതി എന്നതൊഴിച്ചാല്‍ പിണറായി നല്ല കിണ്ണന്‍ മന്ത്രി തന്നെ ആയിരുന്നണ്ണാ.

അങ്കിള്‍ said...

ജി.വി. കിരണിനു കൊടുത്ത ഉത്തരങ്ങളോട് (കമന്റ് 267) അഞ്ചാമത്തതിനൊഴികെ ഞാനും യോജിക്കുന്നു.

അഞ്ചാമത്തേത് MOU വിനെ പറ്റിയാണ്. യു.ഡി.എഫ് ഉണ്ടാക്കിയതുണ്ട്, എല്‍.ഡി.എഫ് ഉണ്ടാക്കിയ രണ്ടെണ്ണമുണ്ട്. ഇതൊന്നും വായിക്കാതെയാണോ ഇത്രയും നേരം ചര്‍ച്ച ചെയ്തു കൊണ്ടിരുന്നത്. ആദ്യഭാഗം മുതലേ ഇതെല്ലാം ഇവിടെ പകര്‍ത്തിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. അതൊന്നു വായിച്ചു നോക്കൂ.

ഈ പ്രശ്നത്തിനെ എല്‍.ഡി.എഫ്., യു.ഡി.എഫ് എന്ന് രണ്ടായി തിരിക്കാതിരിക്കാന്‍ കഴിയില്ല. എന്നാല്‍ എല്‍.ഡി.ഏഫിനകത്ത് വീണ്ടും രണ്ടായി തിരിച്ച് കാണ്ടാല്‍ സംഗതി കുഴയും. അതു കൊണ്ട്, പിണറായി മന്ത്രി സൌജന്യസഹായത്തിന്റെ കാര്യത്തില്‍ ഒരു കരാറുണ്ടാക്കിയില്ലെങ്കിലും, അദ്ദേഹത്തിനു ശേഷം വീണ്ടും ഏതാണ്ട് മൂന്നു കൊല്ലം എല്‍.ഡി.എഫ് ഭരിച്ചിരുന്നു. പിണറായിയുടെ നടപടികളെല്ലാം അന്നേ പാര്‍ട്ടിയുടെ അറിവും സമ്മതത്തോടെയാണെന്ന് പ്രഖ്യാപിച്ചിട്ടും ഉണ്ട്. സ്ഥിതിഗതി അങ്ങനെയാണെന്ന്കില്‍ എന്തു കൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ പിണറായിയുടെ MOU വിനെ കരാറാക്കി മാറ്റിയെടുത്തില്ല? (പിണറായിയുടെ സമയത്ത് തന്നെ അങ്ങനെ ചെയ്യാമായിരുന്നു എന്നു മറക്കുന്നില്ല) ഈ ചോദ്യത്തിനു മറുപടി (ആരും പറഞ്ഞില്ലെന്ന് പറയുന്നതിലര്‍ത്ഥമില്ല, ഇവിടെ ഒറ്റയാന്‍ പോരാണ്)കിട്ടിയില്ല.

സൂരജേ,
സൂരജിന്റെ അഭിപ്രായത്തോട് യോജിപ്പില്ലാതെയല്ല. രണ്ടു ഭാഗവും കൂടി 500 ഓളം കമന്റായി. മൂഴുവന്‍ വായിച്ച് സൂരജ് പറഞ്ഞ രീതിയില്‍ എളുപ്പം സംഗ്രഹിക്കുവാന്‍ ക്ഴിയുമായിരുന്നെങ്കില്‍ സൂരജ് തന്നെ അത് എപ്പോഴേ ചെയ്തേനേ. ഒരു ശ്രമം ഞാനും നടത്താതിരുന്നില്ല. അപ്പോഴാണ് സി.ബി.ഐ. കുറ്റപത്രം പുറത്തു വന്നു എന്ന് ഒരു കമന്റ് കണ്ടത്. എന്നാല്‍ ആ കുറ്റപത്രമല്ലേ ഇവിടെ അവസാനത്തെ കമന്റായി രേഖപ്പെറ്റുത്തേണ്ടതെന്നു വച്ചു. എല്ലാ രേഖകളേയും പരിശോധിച്ച് എഴുതുന്ന ആ കുറ്റപത്രത്തിനെതിരായി പിന്നെ വാദം വേണ്ടത് കോടതിയിലാണ്, ബ്ലോഗിലല്ല. അങ്ങനെയല്ലേ?

ജനശക്തിക്ക് വേണ്ടി ഇന്നലെ തിരുവനന്തപുരം മുഴുവന്‍ അലഞ്ഞു, കിട്ടിയില്ല.

അങ്കിള്‍ said...

അഭിലാഷ് ഇങ്ങനെയെഴുതിക്കണുന്നു:

“പക്ഷെ ലാവലിന്‍ ഒരു ഡിമാണ്ട് വച്ചിരുന്നു.പണി പുരോങിമിക്കുന്നതിനു അനുസരിച്ച് മാത്രമേ പണം തരികയുള്ളൂ.കാരണം പലരില്‍ നിന്നു പിരിക്കുന്ന പണമാണ്.വീണ്ടും അവര്‍ പണം തരണമെങ്കില്‍ തന്ന പണം ശരിയായി ഉപയോഗിച്ചു എന്നവരെ ബോധ്യ പെടുത്തേണ്ട ഒരു ബാധ്യതയും ലവളിനുണ്ട്.“

അഭിലാഷ് ഒരു കാര്യം മറന്നു. ഈ ആശുപത്രി ഉണ്ടാക്കേണ്ടത് SNC-lavalin ആണ്, ടെക്നിക്കലീസിന്റെ മേല്‍നോട്ടത്തില്‍. അക്കാര്യത്തില്‍ നമ്മുടെ സര്‍ക്കാരിനു നിയന്ത്രണമില്ലെന്നല്ലേ നമ്മള്‍ എം.ഒ,യു വിലൂടെ കണ്ടെത്തിയത്.

Anonymous said...

അനോണി മച്ചാ,
1400മെഗാ വാട്ട് വൈദ്യുതി ഉത്പാധിപ്പിക്കനെ കേരളം ഉണ്ടായതു തുടങി 1996വരെ കഴിഞിരുന്നോള്.മറന്നു പോയോ 91-96യു ഡി എഫ് സര്ക്കാരിന്റെ കാലം.മൂന്നര മണിക്കൂര്‍ പവര്‍കട്ട്,കടകള്‍ക്ക് രാത്രി വൈദ്യുതി ഇല്ല.വ്യെവസയങ്ങള്‍ക്ക് 95ശതമാനം പവര്‍കട്ട്.ഓര്‍ക്കുന്നില്ലേ.96പിണറായി മന്ത്രി ആയതിനു ശേഷം നടത്തിയ ഉര്‍ജലസമായ പ്രവര്‍ത്തനം മൂലം എല്‍ ഡി എഫ് സര്ക്കാരിന്റെ കാലത്തു കൂടുതലായി ഉത്പാദിപ്പിച്ചത് 1300മെഗാവാട്ട് വൈദ്യുതി ആയിരുന്നു.പദധികള്‍ കാല താമസം കൂടാതെ തീര്‍ക്കാന്‍ ഒരു മനസുരപ്പുള്ള മന്ത്രി വിചാരിച്ചാല്‍ സാധിക്കും എന്ന് തെളിയിച്ച ഒരു മന്ത്രി ആയിരുന്നു പിണറായി.

ജിവി/JiVi said...

അങ്കിളേ,

കാന്‍സര്‍ സെന്ററിന്റെ MoU ആണ് ഇപ്പോള്‍ വിഷയം. MoUകള്‍ എന്ന് കിരണ്‍ എഴുതിയത് ഇതേ കാര്യത്തിന് ഒന്നിലധികം MoUകള്‍ ഉണ്ട്(പുതുക്കുമ്പോള്‍ മാറ്റം വരുത്തിയെങ്കില്‍) എന്ന assumptionല്‍.

ഈ MoUവിനെയാണ് സൂരജും അന്വേഷിച്ചത്.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍ എവിടെയാണ്‌ അതില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി വച്ച MOU. മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി പ്രത്യേക MOU ആണ്‌ ഉണ്ടാക്കിയത്‌ എന്നാണ്‌ ഞാന്‍ മനസിലാക്കിയിട്റ്റുള്ളത്‌. 180 ദിവസം കൂടുമ്പോള്‍ പുതുക്കേണ്ടത്‌ ആ പ്രത്യേക MOU ആണ്‌ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. അത്‌ പിണറായുടെ കാലത്ത്‌ ഉണ്ടാക്കിയതും തുടര്‍ന്ന് പിണറായി ഒരു തവണ പുതുക്കുകയും തുടര്‍ന്ന് ശര്‍മ്മയും കടവൂരും പുതിക്കിയതും അതാണ്‌ എന്നാണ്‌ എന്റെ വിലയിരുത്തല്‍. അത്‌ എവിടെയാണ്‌ എന്ന് ആര്‍ക്കെങ്കിലും അറിയാമോ?

അങ്കിള്‍ said...

സൂരജേ,
കാന്‍സര്‍സെന്ററ് MoU/കരട് കരാറോ സി.ബി.ഐ റിപ്പോര്‍ട്ടോ ഡിപ്പാര്‍ട്ട്മെന്റ് ഫയലുകളോ എവിടെയെങ്കിലും ലഭ്യമാണെങ്കില്‍ പറയുക. (കമന്റ് 269)

ലാവലിനാണ് ക്യാന്‍സര്‍ സെന്ററുണ്ടാക്കാനുള്ള കരാര്‍ ടെക്നിക്കലീസിനെ ഏള്‍പ്പിച്ചെതെന്നാണ് ഇതുവരെയുള്ള ചര്‍ച്ചയില്‍ നിന്നും നാം മനസിലാക്കേണ്ടത്. ആശുപതി ടെക്നിക്കാലീസ് നിര്‍മ്മിച്ചു കൊടുക്കും. അതിനു വേണ്ടുന്ന പണം ലാവലിന്‍ നേരിട്ട് കൊടുക്കും. കേരളജനത അതില്‍ കൂടുതലൊന്നും അറിയേണ്ട കാര്യമില്ലാത്ത വിധത്തിലായിരുന്നു ആ ഏര്‍പ്പാടുകള്‍. അപ്പോള്‍ പിന്നെ ക്യാന്‍സര്‍ സെന്ററിന്റെ ഏത് MOU വിനെ പറ്റിയാണ് സൂരജ് പറയുന്നത്. SNC Lavalin നും ടെക്നികാലീസും തമ്മില്‍ ഒരു MOU ഉണ്ടായിരിക്കാം. നമുക്കത് കിട്ടുമോ. സി.ബിഐ.ക്ക് കിട്ടുമായിരിക്കും.

എന്നാല്‍, കേരള സര്‍ക്കാര്‍ കനേഡിയന്‍ സഹായം കൈപറ്റിയിട്ട് അത് ടെക്നിക്കാലിറ്റിയെ ഏല്പിച്ചാല്‍ സംഗതിയാകെ മാറും. കേരളസര്‍ക്കാറിന്റെ കൈയ്യില്‍ കിട്ടിയാല്‍ അത് ‘പൊതുപ്പണം’ ആയി മാറും. ‘പൊതുപ്പണ’ത്തിന്റെ വരവ് ചെലവ് കണക്കുകള്‍ ആവശ്യപ്പെടാനും, പരിശോധിക്കുവാനും അക്കൌണ്ടന്റ് ജനറല്‍, ധരകാര്യവകുപ്പ്, മറ്റു സര്‍ക്കാര്‍ ഇന്റേര്‍ണല്‍ ആഡിറ്റ് സ്ഥാപനങ്ങള്‍ എന്നിവക്ക് അധികാരവും അവകാശവും ഉണ്ടായിരിക്കും. എന്നാല്‍ ഒരു സ്വകാര്യസ്ഥാപനത്തിന്റെ കണക്കു പുസ്തകത്തില്‍ ഇപ്പറഞ്ഞവര്‍ക്കൊന്നും എത്തിപ്പറ്റാന്‍ കഴിയില്ല. കിട്ടിയ കനേഡിയന്‍ പണം ചെലവിട്ടതെങ്ങനെയെന്ന് ടെക്നിക്കാലീസിനു മാത്രമേ അറിയൂ.

Suraj said...

ലാവലിനാണ് ക്യാന്‍സര്‍ സെന്ററുണ്ടാക്കാനുള്ള കരാര്‍ ടെക്നിക്കലീസിനെ ഏള്‍പ്പിച്ചെതെന്നാണ് ഇതുവരെയുള്ള ചര്‍ച്ചയില്‍ നിന്നും നാം മനസിലാക്കേണ്ടത്. ആശുപതി ടെക്നിക്കാലീസ് നിര്‍മ്മിച്ചു കൊടുക്കും. അതിനു വേണ്ടുന്ന പണം ലാവലിന്‍ നേരിട്ട് കൊടുക്കും. കേരളജനത അതില്‍ കൂടുതലൊന്നും അറിയേണ്ട കാര്യമില്ലാത്ത വിധത്തിലായിരുന്നു ആ ഏര്‍പ്പാടുകള്‍. അപ്പോള്‍ പിന്നെ ക്യാന്‍സര്‍ സെന്ററിന്റെ ഏത് MOU വിനെ പറ്റിയാണ് സൂരജ് പറയുന്നത്. SNC Lavalin നും ടെക്നികാലീസും തമ്മില്‍ ഒരു MOU ഉണ്ടായിരിക്കാം. നമുക്കത് കിട്ടുമോ. സി.ബിഐ.ക്ക് കിട്ടുമായിരിക്കും.

ഇതുവരെ നടന്ന ചര്‍ച്ചയില്‍ നിന്നും മനസിലാക്കാനാണെങ്കില്‍ വേറെ ഒരു കാക്കത്തൊള്ളായിരം കാര്യമുണ്ട് അങ്കിളേ.
ഞാന്‍ ചോദിച്ചത് കൃത്യമായ രേഖയാണ്. അതായത് ക്യാന്‍സര്‍ സെന്ററിനായി ലാവലിനും സര്‍ക്കാരിന്റെ കീഴിലെ കാന്‍സര്‍ സെന്റര്‍ സൊസൈറ്റിയും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം. അത് ഇതുവരെ ഒരുത്തനും കണ്ടിട്ടില്ല. (എം.ഓ.യൂ ലിങ്ക് ചോദിച്ചവര്‍ക്കൊക്കെ ഇട്ടുകൊടുക്കുന്ന ലാവലിന്‍ ബ്ലോഗ്സ്പോട്ടിന്റെ യു ആര്‍ എല്‍ കണ്ടു കണ്ട് ഓക്കാനം വരാറായി.) എന്നിട്ടാണ് അതിനകത്ത് ചക്കയുണ്ടായിരിക്കാം മാങ്ങയുണ്ടായിരിക്കാം ഒലക്കയുടെ മൂട് കാണാം എന്നൊക്കെയുള്ള ചപ്പടാച്ചി വര്‍ത്തമാനമടിക്കുന്നത്. ഉണ്ടായിരിക്കാം എന്ന ഡയലോഗല്ലാതെ ഉണ്ട് എന്നു പറയാന്‍ പറ്റിയ വല്ലതും ഉണ്ടോ ആരുടെയെങ്കിലും കൈയ്യില്‍ ?

അതിനെ ചര്‍ച്ചയെന്നല്ല പറയുക, ചായക്കടക്കുളിയാണ്ടര്‍ എന്നാണ്. അതു കേള്‍ക്കാന്‍ ബ്ലോഗ് സ്പോട്ടില്‍ വരേണ്ടതില്ല, സി.ഏജി റിപ്പോര്‍ട്ടും വായിക്കണ്ട, പുളിമൂട് ജംഗ്ഷനിലെ ഓട്ടോസ്റ്റാന്റിലോ ചാല ബസാറിലെ തട്ടുകടയിലോ പോയി നിന്നാല്‍ മതി.


എന്നാല്‍, കേരള സര്‍ക്കാര്‍ കനേഡിയന്‍ സഹായം കൈപറ്റിയിട്ട് അത് ടെക്നിക്കാലിറ്റിയെ ഏല്പിച്ചാല്‍ സംഗതിയാകെ മാറും. കേരളസര്‍ക്കാറിന്റെ കൈയ്യില്‍ കിട്ടിയാല്‍ അത് ‘പൊതുപ്പണം’ ആയി മാറും. ‘പൊതുപ്പണ’ത്തിന്റെ വരവ് ചെലവ് കണക്കുകള്‍ ആവശ്യപ്പെടാനും, പരിശോധിക്കുവാനും അക്കൌണ്ടന്റ് ജനറല്‍, ധരകാര്യവകുപ്പ്, മറ്റു സര്‍ക്കാര്‍ ഇന്റേര്‍ണല്‍ ആഡിറ്റ് സ്ഥാപനങ്ങള്‍ എന്നിവക്ക് അധികാരവും അവകാശവും ഉണ്ടായിരിക്കും. എന്നാല്‍ ഒരു സ്വകാര്യസ്ഥാപനത്തിന്റെ കണക്കു പുസ്തകത്തില്‍ ഇപ്പറഞ്ഞവര്‍ക്കൊന്നും എത്തിപ്പറ്റാന്‍ കഴിയില്ല. കിട്ടിയ കനേഡിയന്‍ പണം ചെലവിട്ടതെങ്ങനെയെന്ന് ടെക്നിക്കാലീസിനു മാത്രമേ അറിയൂ.

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ചോദിച്ചു : കാന്‍സര്‍ സെന്ററിനു കിട്ടിയ 8.98 കോടിയുടെ കണക്ക് സി.ഏ.ജിക്ക് എങ്ങനെ കിട്ടി എന്ന്. അപ്പോള്‍ അതുവരെ നിഗൂഢവും സി.പി.എമ്മിന്റെ “സ്വകാര്യ” വിസ്മയാപ്പാര്‍ക്ക് മോഡല്‍ സ്വത്തുമായിരുന്ന കാന്‍സര്‍ സെന്റര്‍ പെട്ടന്ന് “അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപന”മായി. അങ്കിള്‍ പിന്നെയും ചങ്കരന്റെ തെങ്ങേല്‍ കയറ്റം പോലെ അതേ ഉഡായിപ്പും കൊണ്ടു വരുന്നു എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. പക്ഷേ പറയാതെ വയ്യ.

ഊഹം..ഊഹത്തിനു മേല്‍ ഊഹം..ഭാവന..അതിഭാവന... ഇനിയെന്തൊക്കെയുണ്ട് ?

മനോരമയും മംഗളവും എത്രയോ ഭേദം- ഒന്നുമില്ലെങ്കിലും അവര്‍ വായീത്തോന്നിയത് പാട്ടായി പാടുകമാത്രമെ ചെയ്യുന്നുള്ളൂ. ഒരു രേഖയും ലിങ്കും പി.ഡി.എഫും പൊക്കിക്കൊണ്ടു വന്ന് “വസ്തുനിഷ്ഠതയുടെ വിളക്കുമാടം” കളിക്കുന്നില്ലല്ലോ !

കിരണ്‍ തോമസ് തോമ്പില്‍ said...

സൂരജ്‌

മലബാര്‍ ക്യാന്‍സര്‍ സെന്ററിന്‌ വേണ്ടി ഉള്ള പ്രത്യേക MOU അപ്പോള്‍ ഇതുവരെ ആരും കണ്ടിട്ടില്ല. മാത്രവുമല്ല PSP പദ്ധതികളുടെ MOU വാണ്‌ മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള MOU എന്ന വിശ്വാസത്തിലായിരുന്നോ അങ്കിള്‍ അടക്കമുള്ളവര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരുന്നത്‌ എന്നാണോ ഈപ്പറഞ്ഞതിന്റെ അര്‍ത്ഥം,

അങ്കിള്‍ said...

ജിവി, കിരണ്‍, സൂരജ്,
ഇപ്പോള്‍ കാര്യം പുടികിട്ടി.

SNC -lavalin നു മായുള്ള സൌജന്യ സഹായ ധനത്തിനു (98 കോടി) വേണ്ടിയുള്ള MOU ആണ് കാണേണ്ടത്. അല്ലേ.

യു.ഡി.എഫ് ഉണ്ടാക്കിയ കണ്‍സള്‍ട്ടന്‍സി കരാറില്‍ ഈ സൌജന്യ ധനസഹായം കൂടി ഉള്‍പ്പെട്ടതായിരുന്നു. എന്നാല്‍ എല്‍.ഡ്.എഫ് ഇതിനെ രണ്ടാക്കി. ഒന്നു സപ്ലൈ കരാറും മറ്റൊന്നു കനേഡിയന്‍ ധനസഹായത്തിനു വേണ്ടിയുള്ള MOU വും. ആ എം.ഒ.യു നമ്മളാരും കണ്ടെന്നു തോന്നുന്നില്ല. ഒരു കാര്യം പലയിടത്തു നിന്നും നമ്മളറിഞ്ഞു, ആ ധാരണാപത്രം നിലവിലുള്ളിടത്തോളം കാലം സഹായധനം ലഭ്യമാക്കും എന്നാണു അതില്‍ പറഞ്ഞിട്ടുള്ളതെന്നു. ആ ധാരണാപത്രം കരാറാക്കാതിരുന്നതിനു കാരണങ്ങളാണ് അവസാനത്തെ ചര്‍ച്ചാവിഷയം.

കിരണ്‍ തോമസ് തോമ്പില്‍ said...

കറക്റ്റ്‌

അതിനെപ്പറ്റിയാണ്‌ നമ്മുടെ ചര്‍ച്ച്‌ പോകേണ്ടത്‌. പ്രത്യേകിച്ചും മലബാര്‍ ക്യാന്‍സര്‍ സെന്ററിന്‌ പണം കിട്ടിയില്ല എന്ന വിഷയം മാത്രം അങ്കിള്‍ അന്വേഷിക്കുന്ന പ്രത്യേക സാഹചര്യത്തില്‍

ജിവി/JiVi said...

“എന്തു കൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ പിണറായിയുടെ MOU വിനെ കരാറാക്കി മാറ്റിയെടുത്തില്ല? (പിണറായിയുടെ സമയത്ത് തന്നെ അങ്ങനെ ചെയ്യാമായിരുന്നു എന്നു മറക്കുന്നില്ല)“

അങ്കിളേ,

ഊഹമെന്നോ ഭാവനയെന്നോ വിളിക്കാം. എന്നാല്‍ ഇത് എന്റെ നിഗമനങ്ങളാണ്.

ഏപ്രില്‍ 25ന് പിണറായി ധാരാണാപത്രം ഒപ്പിടുന്നു. മെയ് 11ന് ഇന്ത്യ അണുപരീക്ഷണം നടത്തുന്നു. കാനഡയടക്കമുള്ള രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിക്കുന്നു. ഈ ഉപരോധത്തിന്റെ അടിസ്ഥാനത്തില്‍ ധാരാണാപത്രത്തിലെ സഹായം ഉറപ്പാക്കും എന്ന വ്യവസ്ഥയില്‍ ലാവ്ലിന് വെള്ളം ചേര്‍ക്കേണ്ടിവരുന്നു. അത് വൈദ്യുതിമന്ത്രി അംഗീകരിക്കുന്നില്ല. ഉപരോധം മാറ്റപ്പെടുന്ന ഘട്ടത്തില്‍ കരാറാക്കാം എന്ന് പ്രതീക്ഷിക്കപ്പെട്ടിരിക്കാം. ഉപരോധത്തിന്റെ കാര്യം ഈ ഘട്ടത്തില്‍ രേഖാമൂലം എവിടെയും ഉണ്ടാവരുതെന്നും നിശ്ചയിക്കപ്പെട്ടിരിക്കാം. ധാരാണാപത്രം പുതുക്കി സഹായങ്ങള്‍ എത്തിച്ചുകൊണ്ടിരുന്നു. മാര്‍ച്ച് 2001ല്‍ കാനഡ ഉപരോധങ്ങള്‍ പിന്‍ വലിക്കുന്നു. അപ്പോള്‍ നമ്മുടെ ഉദാസീനത തുടങ്ങുകയും ചെയ്യുന്നു.

ഈ കാര്യം സി പി എം നേതാക്കള്‍ വാദമാക്കാത്തതെന്ത് എന്ന് എന്റെയും ചോദ്യമാണ്. രേഖാമൂലം സാധൂകരിക്കാനാവാത്ത ഒരുവാദം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് നെഗറ്റീവ് ഇമ്പാക്റ്റ് ഉണ്ടാക്കും എന്ന് അവര്‍ ഭയപ്പെടുന്നുണ്ടാകണം. പെരുമണ്‍ തീവണ്ടി ദുരന്തത്തിന് കാരണം ടൊര്‍ണാഡോ ആണെന്ന കണ്ടുപിടുത്തം പരിഹസിക്കപ്പെട്ടതുപോലെ ഇതും പരിഹസിക്കപ്പെടാം.

അങ്കിള്‍ said...

സൂരജിനാകപ്പാടെ തെറ്റി,

എന്റെ കൈയ്യിലുള്ള ഒരേ ഒരു രേഖ സി.എ.ജി.യുടെ റിപ്പോര്‍ട്ടാണ്. അത് അതേ പറ്റി ഞാന്‍ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. ബാക്കിയല്ലാം ലിങ്കു വഴി കാണിച്ച് തന്നിട്ടുള്ളതാണ്‍. അതെല്ലാം വായിച്ച് ഒരോരുത്തരും ചിന്തിക്കുന്നതെങ്ങനെയാന്നാണ്‍ ഇവിടുത്തെ ചര്‍ച്ചയില്‍ കാണുന്നത്. സൂരജിന്റെ ചോദ്യം കേട്ടാല്‍ ബാക്കിയെല്ലാരും അവരുടെ ഊഹം പറയുന്നു, സൂരജ് മാത്രം രേഖകള്‍ വച്ച് സംസാരിക്കുന്നു. എന്തു ആധികാരികമായ രേഖയാണ് സൂരജിന്റെ കൈയ്യില്‍ ഉള്ളത്. ഒന്നു പറയു. ആധികാരികമായ ഒരു രേഖയെങ്കിലും എന്റെ കൈയ്യിലുള്ളൂ. അതൊണ്ടോ, ഇതൊണ്ട് എന്നൊന്നും എന്നോടല്ല ആരോടും ചോദിക്കണ്ടാ. ഉള്ളതെല്ലാം ഇവിടെ രേഖപ്പെടുത്താനോ, ലിങ്ക് തരനോ എല്ലാരും ശ്രമിക്കുന്നുണ്ട്. അതില്‍ തൃപ്തനല്ലെങ്കില്‍, അക്കാര്യം പറഞ്ഞ് വിടപറയുക (അങ്ങനെ ചെയ്തേക്കരുതേ..). മറ്റാരോടും ചോദിക്കരുതേ. നിങ്ങള്‍ക്ക് തരാവുന്ന രേഖകള്‍ തന്ന് ചര്‍ച്ച കൊഴുപ്പിക്കാന്‍ ശ്രമിക്കൂ. യതാര്‍ത്ഥരേഖകള്‍ കാണിച്ച് സൂരജിനെ കാണിച്ച് ബോധ്യപ്പെടുത്തേണ്ട ബാധ്യത ആര്‍ക്കെങ്കിലും ഉണ്ടോ എന്തോ, എനിക്കേതായാലും ഇല്ല. ചെയ്യാമെന്ന് വിജാരിച്ചാലും, കഴിയില്ല.

ഉദ്ദേശ ശുദ്ധിയില്‍ സംശയമില്ലല്ലോ, അത്രത്തോളം മതി. സംവേദനത്തിന്റെ ലവല്‍ ഒരോരുത്തര്‍ക്കും ഓരോ രീതിയില്‍.

ഒന്നുകൂടെ ഓര്‍മ്മിപ്പിക്കട്ടെ, ചര്‍ച്ചകള്‍ നാം ഇവിടെ കമന്റുകളില്‍ കൂടെയും ലിങ്കുകളില്‍ കൂടെയും കണ്ടതും വായിച്ചതു മായ കാര്യങ്ങളില്‍ ഒതുക്കണം. കൊണ്ടുവാ , കൊണ്ടുവാ എന്ന് പറഞ്ഞിട്ട് കാര്യമില്ല. സ്വയം കണ്ടെത്തി മറ്റുള്ളവരെ കൂടി സഹായിക്കണം.

ജിവി/JiVi said...

കാന്‍സര്‍ സെന്ററിന്റെ കാര്യം അങ്കിള്‍ പറയുന്നതുപോലെ ആണെങ്കില്‍ 12ഓ 20ഓ കോടിക്ക് ആശുപത്രി ഉണ്ടാക്കിയിട്ട് 98കോടിയുടെ കള്ളക്കണക്ക് ഉണ്ടാക്കാം. ഈ 98കോടി കാനഡയിലെ ഏജന്‍സികളില്‍നിന്നും പിരിച്ച് ലാവ്ലിനും ടെക്നിക്കാലിയക്കും പിണറായിക്കും പുട്ടടിക്കാം. അങ്ങനെയാണ് സംഭവിച്ചിരുന്നതെങ്കില്‍ ഈ പുകിലൊന്നും ഉണ്ടാവുകയും ഇല്ല.

Suraj said...

സൂരജിന്റെ ചോദ്യം കേട്ടാല്‍ ബാക്കിയെല്ലാരും അവരുടെ ഊഹം പറയുന്നു, സൂരജ് മാത്രം രേഖകള്‍ വച്ച് സംസാരിക്കുന്നു. എന്തു ആധികാരികമായ രേഖയാണ് സൂരജിന്റെ കൈയ്യില്‍ ഉള്ളത്.

അങ്ങനെ അങ്കിളിനു തോന്നിയാല്‍ അതെന്റെ കുറ്റമല്ല.

അങ്കിള്‍ ഈപ്പറയുന്ന എം.ഓ.യു ചോദിച്ചവര്‍ക്കെല്ലാം ആ ലാവലിന്‍ ബ്ലോഗ്സ്പോട്ടിന്റെ യു ആര്‍ എല്‍ ആണ് ലിങ്കിട്ട് മറുപടികൊടുത്തുകൊണ്ടിരുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററിനെ സംബന്ധിച്ച പ്രത്യേക എം.ഓ.യു ഉണ്ടായിരുന്നു എന്ന കാര്യം പോലുമറിയാതെയാണ് ഇത്രയും നേരം അങ്കിള്‍ ഊഹവ്യാഖ്യാനം മുഴുവന്‍ നടത്തിയത് എന്ന് കഴിഞ്ഞ കമന്റുകളില്‍ സുവ്യക്തം.

ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും !

ഓഫ് : വിടപറയാനാണെങ്കില്‍ പണ്ടേ വച്ചുകെട്ടണമായിരുന്നു. കൊള്ളാവുന്ന വാദങ്ങള്‍ വീണ്ടും കാണുന്നതുകൊണ്ടാണല്ലോ പിന്നെയും പിന്നെയും വന്ന് എത്തിനോക്കുന്നത് :))

അങ്കിള്‍ said...

വേണ്ട ജി.വി. അങ്ങനെയൊരു നിഗമനത്തിലെത്താന്‍ കഴിയില്ല. കിട്ടിയ പണം മുഴുവന്‍ ആശുപത്രിക്ക് വേണ്ടി ചെലവ് ചെയ്തോ എന്നറിയാനുള്ള ശ്രമം തുടങ്ങുമ്പോള്‍ തന്നെ അതിനെ എതിര്‍ക്കുന്നു. അപ്പോള്‍ സംശയം സ്വാഭാവികം. ഞാനുദ്ദേശിക്കുന്നത്, കോടതിയ അഭിമുഖീകരിക്കാനുള്ള എതിര്‍പ്പിനെയാണ്. സംശയിക്കാത്തവരെപോലും, സംശയത്തിലോട്ട് തള്ളിവിടുകയല്ലേ.

കോടതിയില്‍ വിജാരണകഴിയുമ്പോള്‍ ഒരു ക്രമക്കേടും ഉണ്ടായിരുന്നില്ല എന്നും വിധി വന്നു കൂടേ.

അങ്കിള്‍ said...

സൂരജേ,

എനിക്ക് ഒരു തെറ്റിദ്ധാരണയും ഉണ്ടായിരുന്നില്ല. മലബാര്‍ ക്യാന്‍സര്‍ സെന്ററിനു വേണ്ടിയുള്ള MOU എന്നല്ല ഞാനതിനെ ഇതുവരെ കണ്ടിരുന്നതും ഇനി കാണുന്നതും. കനേഡിയന്‍ സൌജന്യസഹായത്തിനു വേണ്ടിയുള്ള MOU എന്നാണ്. നമ്മളാരും ആ ധാരണാപത്രം കണ്ടില്ല. ഒരു പക്ഷേ എന്നെങ്കിലും കാണാന്‍ ഇടവന്നാല്‍ ഞാന്‍ ഈ എഴുതിയതിന്റെ വ്യത്യാസം മനസ്സിലാകും.

Anonymous said...

ഇവിടെ എല്ലാവരും ടെക്നികലിയയെകുറിചു നിഗൂഡത പരത്തി ആണു സം്സാരിക്കുന്നത്‌. എന്നാല്‍ അന്വേഷഷാല്‍ത്മക പത്രപ്രവര്‍ത്തനം നടക്കുന്ന ഈ കാലത്തു ഒരു മാധ്യമവും ടെക്നികാലിയയെകുറിചു വാസ്തവം എന്താനെന്നു അന്വേഷിക്കാന്‍ മെനക്കെടാത്തതു ദുരൂഹമായിരിക്കുന്നു. എനിക്കു തൊന്നുന്നത്‌, അതു SNC Lavalin MCC പണിയാന്‍ contract കൊടുത്ത ഒരു സ്ഠാപനം ആയിട്ടാണു. പണമായി MCC യ്കുള്ള സഹായം തരാമെന്നു Lavalin എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടൊ ? നേരെ മറിച്ചാണെന്നാണു ഞാന്‍ മനസ്സിലാക്കുന്നത്‌

Anonymous said...

hello,

here everybody is speaking about the 'report of the CAG'. Actually in 2005, what the newspapers published was only a preliminary report of the CAG. The official final report is finalised after getting the replies to the draft report from the government and the KSEB. Anybody is aware of the contents of the final report ? (only this final report is submitted to the Legislature)

കെ said...

ലാവലിന്‍ കേസിലെ ഇയാഗോ.. വേണമെങ്കില്‍ ഇതും വായിക്കാം.

Suraj said...

@ അങ്കിള്‍ ,

" സൂരജേ, എനിക്ക് ഒരു തെറ്റിദ്ധാരണയും ഉണ്ടായിരുന്നില്ല. മലബാര്‍ ക്യാന്‍സര്‍ സെന്ററിനു വേണ്ടിയുള്ള MOU എന്നല്ല ഞാനതിനെ ഇതുവരെ കണ്ടിരുന്നതും ഇനി കാണുന്നതും. കനേഡിയന്‍ സൌജന്യസഹായത്തിനു വേണ്ടിയുള്ള MOU എന്നാണ്"

:))
എം.ഓ.യുവിനെ പറ്റിയുള്ള അങ്കിളിന്റെ ധാരണ വെളിവാക്കുന്ന ചില കമന്റുകള്‍ താഴെ എടുത്തെഴുതുന്നു :

1. "...ധനസഹായത്തിന്റെ കാര്യത്തെപറ്റി പറയുകയാണെങ്കില്‍:
വൈദ്യുതി കരാറിന്റെ ഭാഗമായാണ്, ധനസഹായം . ലാവലിനെ ഈ കരാറേല്‍പ്പിക്കനുള്ള പ്രധാന കാരണം ഈ ധനസഹായമാണ്. അതുറപ്പാക്കാന്‍ കരാറില്‍ ഒന്നും വ്യവസ്ഥ ചെയ്തില്ല. ധനസഹായം കിട്ടാനായി വേറൊരു കരാറും ​ഉണ്ടാക്കിയില്ല. ധന സഹായം മുഴുവന്‍ കിട്ടിയതുമില്ല....“


2. "... MOU എന്നത് പരസ്പരധാരണാ പത്രമാണ്. ഒരു 180 ദിവസം കഴിഞ്ഞാല്‍ പുതുക്കിത്തന്നിരിക്കണമെന്ന് എവിടയാണ് എഴുതി വച്ചിരിക്കുന്നത്. നമുക്ക് പുതുക്കാന്‍ ആവശ്യപ്പെടാതിരിക്കാന്‍ അവകാശമുള്ളതു പോലെ പുതുക്കാന്‍ സമ്മതമല്ലെന്ന് പറയാന്‍ അവര്‍ക്കും അവകാശമുണ്ട്. 13/5/2000 ത്തില്‍ തന്നെ പുതുക്കാന്‍ താല്പര്യമില്ലെന്ന് അവര്‍ അറിയിച്ചിട്ടും ഉണ്ട്. പിന്നെയും പുതുക്കി തന്നിട്ടുണ്ടെങ്കില്‍ അതു അവരുടെ ഔദാര്യം..."


3."...ക്രമരഹിതമായി SNC Lavalin നുമായി യു.ഡി.എഫ്. ഉണ്ടാക്കി വച്ചിരുന്ന ഒരു MOU വിനെ പിന്‍‌തുടരാന്‍ യാതൊരു ബാധ്യതയും ഇല്ലായിരുന്നിട്ടും പിന്നിട് വന്ന എല്‍.ഡി.എഫ് ഭരണം, വേണ്ടെന്ന് പലരും ഉപദേശിച്ചിട്ടും, അതിന്റെ പിന്നാലെ പോയി. അതേ ക്രമക്കേടുകളെ പിന്‍‌തുടരാന്‍ പിന്നീട് വന്ന യു.ഡി.എഫ്. സര്‍ക്കാരിനു ബാധ്യതയുമില്ല, തയ്യാറാ‍യതുമില്ല. അതുകൊണ്ടല്ലേ മന്ത്രി കടവൂര്‍ MOU പുതുക്കാന്‍ തയ്യാറാകാത്തത്...."
[ഇവിടെ ലാവലിനുമായി ഉണ്ടാക്കിയ പി.എസ്.പി കരാറിനെയും എം.ഓ.യുവിനെയും അങ്കിള്‍ കൂട്ടിക്കുഴച്ചു വച്ചിരിക്കുന്നു. കടവൂര്‍ പുതുക്കാത്തത് എന്നാരോപിക്കപ്പെടുന്ന ധാരണാപത്രം മലബാര്‍ കാന്‍സര്‍ സെന്ററിനെ സംബന്ധിച്ചതും യുഡിഎഫ് ഉണ്ടാക്കിയിട്ട് എല്‍.ഡി.എഫ് പിന്തുടര്‍ന്നു എന്നു പറയുന്നത് വൈദ്യുതിനിലയ നവീകരണ കരാറുമാണ്]

4. "...അഭിലാഷ് ഒരു കാര്യം മറന്നു. ഈ ആശുപത്രി ഉണ്ടാക്കേണ്ടത് SNC-lavalin ആണ്, ടെക്നിക്കലീസിന്റെ മേല്‍നോട്ടത്തില്‍. അക്കാര്യത്തില്‍ നമ്മുടെ സര്‍ക്കാരിനു നിയന്ത്രണമില്ലെന്നല്ലേ നമ്മള്‍ എം.ഒ,യു വിലൂടെ കണ്ടെത്തിയത്..."
[എവിടെ കണ്ടു എം.ഓ.യു ? ആരു കണ്ടു എം.ഓ.യു ?]


5.".... ജി.വി. കിരണിനു കൊടുത്ത ഉത്തരങ്ങളോട് (കമന്റ് 267) അഞ്ചാമത്തതിനൊഴികെ ഞാനും യോജിക്കുന്നു.
അഞ്ചാമത്തേത് MOU വിനെ പറ്റിയാണ്. യു.ഡി.എഫ് ഉണ്ടാക്കിയതുണ്ട്, എല്‍.ഡി.എഫ് ഉണ്ടാക്കിയ രണ്ടെണ്ണമുണ്ട്. ഇതൊന്നും വായിക്കാതെയാണോ ഇത്രയും നേരം ചര്‍ച്ച ചെയ്തു കൊണ്ടിരുന്നത്. ആദ്യഭാഗം മുതലേ ഇതെല്ലാം ഇവിടെ[ലിങ്ക്] പകര്‍ത്തിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. അതൊന്നു വായിച്ചു നോക്കൂ...

[ലാവലിന്‍ ബ്ലോഗ് സ്പോട്ടിന്റെ ലിങ്കും അങ്കിള്‍ ഇതില്‍ കൊടുത്തു]

6. "...ലാവലിനാണ് ക്യാന്‍സര്‍ സെന്ററുണ്ടാക്കാനുള്ള കരാര്‍ ടെക്നിക്കലീസിനെ ഏള്‍പ്പിച്ചെതെന്നാണ് ഇതുവരെയുള്ള ചര്‍ച്ചയില്‍ നിന്നും നാം മനസിലാക്കേണ്ടത്. ആശുപതി ടെക്നിക്കാലീസ് നിര്‍മ്മിച്ചു കൊടുക്കും. അതിനു വേണ്ടുന്ന പണം ലാവലിന്‍ നേരിട്ട് കൊടുക്കും. കേരളജനത അതില്‍ കൂടുതലൊന്നും അറിയേണ്ട കാര്യമില്ലാത്ത വിധത്തിലായിരുന്നു ആ ഏര്‍പ്പാടുകള്‍. അപ്പോള്‍ പിന്നെ ക്യാന്‍സര്‍ സെന്ററിന്റെ ഏത് MOU വിനെ പറ്റിയാണ് സൂരജ് പറയുന്നത്..."

7. .....യു.ഡി.എഫ് ഉണ്ടാക്കിയ കണ്‍സള്‍ട്ടന്‍സി കരാറില്‍ ഈ സൌജന്യ ധനസഹായം കൂടി ഉള്‍പ്പെട്ടതായിരുന്നു....

[അങ്കിള്‍ ലിങ്കിക്കൊണ്ടിരുന്ന എസ്.എന്‍.സി ലാവലിന്‍ ബ്ലോഗ്സ്പോട്ടില്‍ കാര്‍ത്തികേയന്റെ കാലത്തെ ഇപ്പറയുന്ന കണ്‍സള്‍ട്ടന്‍സികരാര്‍ ഉണ്ട്. അതിലെവിടെയാണ് ഈ യൂ.ഡി.എഫ് ഉണ്ടാക്കിയ കണ്‍സള്‍ട്ടന്‍സി കരാറിലെ “സൌജന്യ ധനസഹായ”ത്തിന്റെ കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് കാണിച്ചുതരാമോ ?]

ഗുണപാഠം :
“എം.ഓ.യു എന്നത് എനിക്കറിയാം മഞ്ഞളു പോലെ വെളുത്തിരിക്കും !”

V.B.Rajan said...

പന്നിയാര്‍ പവര്‍ പൌവ്വര്‍ ഹൌസിലേക്ക് ജലം എത്തിക്കുന്ന പെന്സ്റ്റോക്ക് പൈപ്പ് പൊട്ടിയതിനു ശേഷം ഡാമിലുള്ള വെള്ളം ഉപയോഗിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്. തുറന്നു വിട്ടിരിക്കുന്ന വെള്ളം ശക്തമായി ഡാമിന് പുറത്തേക്ക് ഒഴുകുന്നത്‌ കാണാം. ഇപ്പോള്‍ ഇതൊരു ടൂറിസ്റ്റ് സ്പോട്ടായി മാറി.

വീഡിയോ കാണുവാന്‍ ക്ലിക്ക് ചെയ്യുക

Anonymous said...

Dear Uncle,
The problem behind the scandal is the unawareness on the MOU on MCC. Nobody explain the conent or have no proof and the discussion going on against the comment of CAG on prelim report? So I requset you to define the consultancy agreement, as I found only a MOU as your reference. If the consultancy agreement is, on basis of defenition given by you, consultancy only on technical aspect and worth only 24 crores and no Canadian component use was on that, we have to question the claim of 45 crore aid against that? Only from the result of that queries we could countinue to the claim of 98 crores and to the MOU on MCC or funding. What do you think?

Binod

Anonymous said...

hello thomas,

you can read the CAG's final report here.

kaalidaasan said...

പിണറായി ആണ് എല്ലാറ്റിന്റെയും ആണിക്കല്ലും കുറ്റവാളിയും എന്നൊരു വിധിപ്രസ്താവം നടത്താന്‍ പത്തഞ്ഞൂറ് കമന്റുള്ള രണ്ട് പോസ്റ്റിന്റെയും ഇക്കണ്ട രേഖകളുടെയും ഒന്നും ഒരു ആവശ്യവുമില്ല, അത് ഏത് ചായക്കടച്ചര്‍ച്ചയിലും ആര്‍ക്കും കണ്ണുമടച്ച് തട്ടിവിടാം.

ജിവി.
പിണറായി ആണ്‌ എല്ലാറ്റിന്റെയും ആണിക്കല്ലെന്നാരും പറഞ്ഞില്ലല്ലോ.

ഈ ചര്‍ച്ച ഇവിടെ ഉണ്ടാകാന്‍ കരണം സി ബി പിണറായിയെ ഈ കേസില്‍ പ്രതിയാക്കിയതു കൊണ്ടാണ്. സി ബി എന്തുകൊണ്ട് പ്രതിയാക്കി എന്നതിന്റെ ഉത്തരം, സി എ ജി റിപോര്‍ട്ടിലും ഉണ്ട്. അവിടെ ഉള്ള കാര്യങ്ങളാണ്, അങ്കിളിന്റെ ഈ ബ്ളോഗിന്റെ വിഷയം തന്നെ. ക്യാന്‍സര്‍ സെന്റര്‍ വിഷയ്ത്തില്‍ സി എ ജി പറഞ്ഞതെന്തണെന്നതല്ലെ ഈ ബ്ളോഗിന്റെ തലക്കെട്ട്? അതിന്റെ കൂടെ പുറത്തു വന്ന സി ബിഐ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും ചര്‍ ച്ച ചെയ്യപെട്ടു.


സി എ ജി പിണറായിയെ കുറ്റപ്പെടുത്തിയില്ല. കരാര്‍ കീഴ്വഴക്കങ്ങളും, നിയമങ്ങളും , വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടുകളും ലംഘിച്ചുകൊണ്ടാണ്‌ നടപ്പാക്കിയത്. അതില്‍ പല പാളിച്ചകളും , അധിക ചെലവുകളും നടന്നു. ഉദ്ദേശിച്ച ഫലമൊട്ടു കിട്ടിയുമില്ല എന്നെല്ലാം പറഞ്ഞു. കരാറിന്റെ ഭാഗമായി വാഗ്ദനം ചെയ്യപ്പെട്ട ക്യന്‍സര്‍ സെന്ററിന്റെ ധനസഹായവും കിട്ടിയില്ല ഏന്നും പറഞ്ഞു. എന്തുകൊണ്ട് ഇതൊക്കെ സംഭവിച്ചു എന്നത് വിശദമയി അന്വേഷിക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടു.

അതനുസരിച്ച് വിജിലന്‍സ് അന്വേഷണം നടത്തി. വിജിലന്‍സ് ഒരു സി ബി അന്വേഷണം തന്നെ വേണമെന്ന തരത്തില്‍ ഒരു ശുപാര്‍ശയും നടത്തി. അതിലാണ്‌ പിണറായി പ്രതിയാക്കപ്പെട്ടത്. അതിനു വളരെ വലിയ ഒരു മാനം ഉണ്ട്. പിണറായി സി പി എം സെക്രട്ടറിയാണെന്നതാണത്. സി പി എമ്മിന്റെ ഉന്നത നേതാവ്, ഇതുപോലെ ഒരു കേസില്‍ പ്രതിയാകുന്നത് വലിയ ഒരു സംഭവം തന്നെയാണ്.

പിണറായി ഇതില്‍ പ്രതിയായില്ലെങ്കിലും ഈ ബ്ളോഗ് ഇതു പോലെ ഇവിടെ ഉണ്ടാകുമായിരുന്നു. ജീവിയേപ്പോലുള്ളവര്‍ അത് കാണുകയുമില്ലായിരുന്നു. ജി വി മത്രമല്ല പിണറായിയെ ന്യായീകരിക്കുന്ന അസംഘ്യം ആളുകള്‍ ഇവിടെ വരിക പോലുമില്ലായിരുന്നു.

ലാവ്ലിന് ആശുപത്രിയുടെ ഫണ്ടിംഗ് അല്ലാതെ മറ്റെന്തെങ്കിലും ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നോ?ടെക്നിക്കാലിയ ഇതിന്റെ കണ്‍സള്‍ട്ടന്റ് മാത്രമായിരുന്നെങ്കില്‍ അവിടുത്തേക്കുള്ള ഉപകരണങ്ങള്‍ സപ്ലൈ ചെയ്യുന്നതിനും കെട്ടിട നിര്‍മ്മാണത്തിനുമുള്ള കരാര്‍ ആര്‍ക്കായിരുന്നൂ?

ജിവി ഈ ചോദ്യങ്ങള്‍ ആരോടാണ്, ചോദിക്കുന്നത്? ഉത്തരം കിട്ടാന്‍ വളരെ പ്രയാസമാണ്. ഉത്തരം തരാന്‍ സാധിക്കുന്നവര്‍, ലാവലിനും പിണറായി വിജയനും മാത്രമാണ്. റ്റെക്നിക്കാലിയ എന്ന സ്ഥാപനം ​എങ്ങനെ ഇതില്‍ വന്നു എന്നത് പിണറായിക്കും ലാവലിനും മാത്രമേ അറിയൂ.

ധാരണപത്രപ്രകാരം ലാവലിനു ഫണ്ടിങ് എന്ന ഒരു സംഗതിയെ ഉണ്ടായിരുന്നുള്ളൂ. ക്യാന്‍സര്‍ സെന്ററിന്റെ പണി ആര്‍ക്കാണുകൊടുത്തത്, എങ്ങനെ കൊടുത്തു, ആരു മേല്‍നോട്ടം വഹിക്കും എന്നൊക്കെ കെ എസ് ഇ ബോര്‍ഡോ , കേരള സര്‍ക്കാരോ തീരുമാനിച്ചിട്ടില്ല. അതിനുള്ള ഒരു കരാറും ഉണ്ടാക്കിയിട്ടില്ല. പണി നല്‍കുന്ന ലാവലിനും പണം കൈപ്പറ്റിയ റ്റെക്നികാലിയയും തമ്മില്‍ ഒരു കരാറുണ്ടോ എന്നതും മറ്റാര്‍ക്കും അറിയില്ല. അതന്വേഷിക്കാന്‍ ഇപ്പോള്‍ ആര്‍ക്കും അധികാരവുമില്ല.

അതുകൊണ്ടുതന്നെ പലപ്പോഴും അങ്കിളടക്കം പലരും ഊഹ-ഭാവനകളില്‍ മുങ്ങിത്താണപ്പോള്‍ വസ്തുനിഷ്ഠമായി സംസാരിക്കാന്‍ ആവര്‍ത്തിച്ച് സൂചിപ്പിച്ചത്.


മുഴുവന്‍ പുറത്തു വരാത്ത കാര്യങ്ങളില്‍ ഊഹാപോഹങ്ങളുണ്ടാകും . അത് സ്വാഭാവികമാണ്. അത് മനുഷ്യ സഹജമാണ്.

ഇനി ഊഹങ്ങളെല്ലാം മാറ്റി വച്ച, വ്യക്തമയ ചില സംഗതികളുണ്ട്. ഞാന്‍ അവ സൂചിപ്പിക്കം . ജിവി ഉത്തരം തരുമെന്ന പ്രതീക്ഷയോടെ.

1. കരാര്‍ വഴിയുണ്ടായ നഷ്ടം. .

കരാര്‍ വഴി നഷ്ടമുണ്ടായില്ല എന്നാണല്ലോ ജിവിയുടെ അഭിപ്രായം . ഈ കരാറിന്റെ അടങ്കല്‍ തുക 240 കോടിയാണ്. അതില്‍ 126 കോടി ഇ ഡി സി വഴി കിട്ടിയ സഹായം . ബാക്കി 114 കോടി നമ്മള്‍ ഖജനാവില്‍ നിന്നും കൊടുത്തത്. ഈ 114 കോടിയും നമുക്ക് കണക്കാക്കേണ്ടതില്ല. കാരണം 100 കോടി ചെലവില്‍ ഭെല്‍ അറ്റകുറ്റപ്പണി ചെയ്യാമെന്ന് പറഞ്ഞിരുന്നു. അതും കണക്കാക്കേണ്ട. എത്രയോ പദ്ധതികള്‍ നമ്മള്‍ ഇതു പോലെ പാഴാക്കി ക്കളയുന്നു.

നമ്മള്‍ കൊടുത്ത മൊത്തം തുക 374 കോടിയാണ്. എന്നു വച്ചാല്‍ 134 കോടി അധികച്ചെലവു വന്നു. ഇതൊക്കെ പിഴയായിട്ടും മറ്റും കൊടുത്തതാണ്. കരാര്‍ ഉണ്ടാക്കിയവരും, നടപ്പാക്കിയവരും വരുത്തി വച്ച കുഴപ്പങ്ങളാണവ. ആര്‍ ഇതിനുത്തരം പറയണം ? മന്ത്രിമാരും ഉദ്യോഗസ്ഥരുമല്ലേ?

ഈ തുക ഏതെല്ലാം തരത്തിലാണ്‌ ചെലവാക്കിയത് എന്ന് സി എ ജി അക്കമിട്ടു പറയുന്നുണ്ട്. ജിവി അത് ഒന്നുകൂടി വായിച്ചാല്‍ മനസിലാകും . ഇതെല്ലാം ഒരു പോസ്റ്റില്‍ ഞാന്‍ എഴുതിയിരുന്നു. ആരും അത് കണ്ടതായിപ്പോലും നടിച്ചില്ല.

ഒരു അനാവശ്യ ചെലവു ഞാന്‍ എടുത്തെഴുതട്ടേ. കാര്‍ത്തികേയന്‍ ഒപ്പിട്ട കരാറില്‍ കണ്‍സല്‍ട്ടന്‍സി ഫീസ് 26 കോടി എന്നായിരുന്നു. പിണറായി അത് 17 കോടി എന്നാക്കി കുറച്ചു എന്നൊക്കെ ഐസക്കും കൂട്ടരും പലപ്പൊഴും പറഞ്ഞിരുന്നു. ലാവലിന്‍ ചെയ്യുന്ന ഒരു പണിക്ക്, അവര്‍ തന്നെ മേല്‍നോട്ടം വഹിക്കാന്‍ പണം കൊടുക്കുക എന്നു പറയുന്നത് സാമാന്യ യുക്തിയെ പരിഹസിക്കുന്നതല്ലേ? അതിനു കൊടുത്ത 17 കോടി വെറും അനാവശ്യ ചെലവായിരുന്നു എന്ന് ജിവി സമ്മതിക്കുന്നുണ്ടോ?

240 കോടിക്ക് തീരേണ്ട പദ്ധതി 374 കോടിക്കു തീരുമ്പോള്‍ അത് അനാവശ്യചെലവാണ്‌ അതില്‍ 17 കോടി ഒരു കാരണവുമില്ലാതെ ലാവലിനു ലാഭമുണ്ടാക്കി കൊടുക്കുന്നത് അഴിമതി എന്ന ലേബലിലെ വരൂ. അല്ലെന്ന് ജിവിക്ക് പറയാമോ? ഇതില്‍ പിണറായി വിജയനു ഒരു പങ്കുമില്ലെന്ന് ജിവിക്ക് തോന്നുന്നുണ്ടോ?

2. ഈ കരാറിന്റെ ഭഗമായിട്ട് 98 കോടി ക്യാന്‍സര്‍ സെന്ററിനു തരാമെന്ന് സമ്മതിച്ചിരുന്നതാണ്. അത് തരേണ്ട ബാധ്യതയില്‍ നിന്നും ലാവലിനൊഴിവായി . അതെങ്ങനെയെന്ന് നമ്മള്‍ ഇപ്പോഴും ചര്‍ച്ച ചെയ്യുന്നു. വൈദ്യുത കരാര്‍ ഒപ്പിട്ടപ്പോള്‍ ഈ പണം കിട്ടാനും ഒരു കരാര്‍ ഒപ്പിട്ടിരുന്നെകില്‍ ആ പണം നമുക്ക് നഷ്ടമാകില്ലായിരുന്നു. പിണറായി അതു ചെയ്തില്ല . അത് പിണറായിയുടെ പാളിച്ച ആണെന്നേ ഞാന്‍ പറയൂ. പിന്നീടു വന്നവര്‍ അതു ചെയ്തില്ല, ഇതു ചെയ്തില്ല എന്നു പറയുന്നതിലും ഗൌരവമുള്ളത് , പിണറായി കരാറുണ്ടാക്കിയില്ല എന്നതാണ്‌ . അതാണ്, ലാവലിനു രക്ഷപ്പെടാന്‍ ഏറ്റവും സഹായിച്ചത് എന്നാണെന്റെ പക്ഷം . അത് ന്യായമായും നമുക്ക് കിട്ടേണ്ട തുകയാണ്‌ .അത് ലാവലിനു കൊണ്ടുപോകാന്‍ അവസരമുണ്ടാക്കിയത്, നമ്മുടെ നഷ്ടം തന്നെയാണ്. ഖജനാവില്‍ നിന്നും പണം പോയില്ലെങ്കിലും , നമുക്കു കിട്ടേണ്ട പണം നഷ്ടപ്പെടുത്തി.

3. ഒരു കാര്യം കൂടി. 240 കോടി രൂപയായിരുന്നു പദ്ധതി ചെലവു കണക്കാക്കിയിരുന്നത്. അതിനു പ്രതിഫലമായിട്ട് 98 കോടി കിട്ടുക എന്നത് കേട്ടുകേഴ്വി പോലുമില്ലാത്ത സംഗതിയാണ്. എന്നു വച്ചാല്‍ 40 ശതമാനത്തിനു മുകളില്‍ എന്നു വരും . ഇത് അസ്വാഭാവികമായിട്ട് എനിക്ക് തോന്നുന്നു. ജിവിക്കോ?

ഇത് കുറച്ചു കൂടെ വിശദീകരിക്കാം . 240 കോടി അടങ്കലില്‍ നമ്മള്‍ കൊടുക്കുന്നത് 114 കോടി മാത്രം . ആ സ്ഥാനത്താണ്‌ 98 കോടി നമുക്ക് കിട്ടുന്നത്. ഇതൊക്കെ സാമാന്യബുദ്ധിക്ക് മനസിലാക്കാന്‍ പറ്റാത്ത കാര്യങ്ങളാണ്‌. 240 കോടി പദ്ധതിക്ക് 43 കോടി എന്ന കാര്‍ത്തികേയന്റെ ധാരണ കുറച്ചു കൂടി യാധാര്‍ത്ഥ്യബോധത്തോടെയുള്ളതാണ്. കാര്‍ത്തികേയനെ ന്യയീകരിക്കുകയാണെന്നു പറയല്ലേ. എന്നിട്ട് ആ സഹായം കിട്ടിയുമില്ല. അസ്വഭാവികമായത് കാണുമ്പോള്‍ അത് അംഗീകരിക്കേണ്ടതല്ലേ? ഇതിനൊക്കെ കൂട്ടു നിന്നത് ഒരു കമ്യൂണിസ്റ്റുമന്ത്രിയാണെന്നു വരുമ്പോള്‍ അതിനു ഗൌരവം കൂടും. പിണറായി വിജയനെ ന്യായീകരിക്കാനുള്ള വെപ്രാളത്തില്‍ നിങ്ങളൊക്കെ ഇത് മറക്കുന്നു. അത് അവസാനം, ലാവലിനെന്ന ബഹുരാഷ്ട്ര കുത്തകയെ ന്യായീകരിക്കുന്ന തലത്തിലോളം താഴുന്നു. ഒരു കമ്യൂണിസ്റ്റിന്റെ അധപ്പതനം എന്ന തരത്തിലേ എനിക്കതിനെ കാണാന്‍ പറ്റൂ.


4. ഇനി വേറെ ചിലത് കൂടി പറയാം .

പിണറായി ഒപ്പിട്ട കരാറില്‍ എഴുതിയിരിക്കുന്നതാണു താഴെ. ആദ്യ പേജില്‍ Contract എന്ന തലെകെട്ടില്‍ കെ എസ് ഇ ബിയെപ്പറ്റി പരാമര്‍ ശിച്ചിരിക്കുന്നത്

KERALA STATE ELECTRICITY BOARD, a company registered under the Companies Act 1956 of India

എന്നാണ്. ഇത് സി പി എമ്മിന്റെ ഔദ്യോഗിക നിലപാടിനു നേരെ വിപരീതമാനെന്നു ജിവിയെ ഞാന്‍ പറഞ്ഞു മനസിലാക്കേണ്ടതിലല്ലോ. കെ എസ് ഇ ബിയെ കമ്പനിയാക്കണമെന്നു വൃതമെടുത്തിരിക്കുന്ന കോണ്‍ഗ്രസിന്റെ മന്ത്രിം പോലും സി പി എം നിലപാടനുസരിച്ചാണ്, കെ എസ് ഇ ബിയെ അവരുടെ കരാറില്‍ പരാമര്‍ശിച്ചത്. അതിങ്ങനെയാണ്.

Kerala State Electricity Board, a Board Constituted under the Electricity Supply Act 1948 of India.

പിണറായി വിജയനറിയാതെയാണ്, ഈ മറ്റമുണ്ടായതെന്ന് ജിവിക്ക് തോന്നുന്നുണ്ടോ?

നേതാവിനെ അന്ധമായി പിന്‍തുണക്കുക മാത്രമല്ല അനുയായി ചെയ്യേണ്ടത്, നേതാവില്‍ നിന്നും വന്ന പാളിച്ചകളും മനസിലാക്കണം .

ജിവി എന്ത് മനസിലാക്കിയാലും , ഞാന്‍ ഇത് മനസിലാക്കുന്നത് സി പി എം എന്ന പാര്‍ട്ടിയുടെ ഔദ്യോഗിക നയത്തിനെതിരെ ഒരു പ്രാദേശിക നേതാവെടുത്ത നിലപാടായിട്ടേ ഞാന്‍ ഇതിനെ വിലയിരുത്തൂ.


5. ഇനി വേറൊന്നു കൂടി.
സിഡയാണല്ലോ ഈ പദ്ധതികള്‍ക്ക് ധനസഹായം തന്നത്. സിഡ എന്ന് കനേഡിയന്‍ സര്‍ക്കര്‍ സ്ഥാപനത്തിന്റെ ഉദ്ദേശ്യമെന്താണെന്ന് അവരുടെ ഒരു മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അത്
ഇവിടെ

വായിക്കാം . അതിലെ ജിവി വായിച്ചിരിക്കേണ്ട വസ്തുത ഇതാണ്.

The agreements are as follows:

An Energy Infrastructure Services Project, in which Montreal-based SNC Lavalin will assist in improving energy systems planning and environmental management at the Electricity Board in the Indian state of Kerala, and possibly neighbouring states, so as to prepare the utility for privatization. The privatization of power generation, transmission and distribution activities of state electricity boards is a vital part of India's economic liberalization program. CIDA will contribute $13.8 million to the project over five years.

A Private Sector Development Project to help the Government of India manage the country's transition to a more open-market economy and to promote entrepreneurial activity. The project, financed with $7 million over four years, will provide technical assistance to assist the government in promoting reform and private sector investment in telecommunications, energy and financial services.



ഇതിനെ ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലോ. എങ്കിലും എന്റെ വക ഒരു അഭിപ്രായം . സിഡ യുടെ ഇന്‍ഡ്യയിലെ ലക്ഷ്യം കെ എസ് ബി പോലുള്ള സ്ഥാപനങ്ങള്‍ സ്വകാര്യ വത്ക്കരിക്കുകയാണ്. ഇതാണോ ജിവി സി, പി എമ്മിന്റെ അജണ്ട? ഇങ്ങനെയുള്ള സ്ഥാപനങ്ങളുമായി ഇടപാടില്‍ ഏര്‍ പ്പെടുക എന്നതുതന്നെ സി പി എം നയങ്ങള്‍ക്കെതരല്ലേ?

കാര്‍ത്തികേയന്റെ കരാറില്‍ തര്‍ക്കങ്ങളുണ്ടാകുന്ന പക്ഷം ,മൂന്നാമതൊരു രാജ്യത്ത്, ഫ്രാന്‍സിലെ പാരീസില്‍ ആര്‍ബിട്രേഷന്‍ നടത്തമെന്നായിരുന്നു. പക്ഷെ പിണറായി അത് മാറ്റി ക്യനഡയിലുള ഒന്റാറിയോയില്‍ ആകാമെന്ന് സമ്മതിച്ചു. ഇത് കനേഡിയന്‍ കമ്പനിയായ ലാവലിനു സഹായകരവും , ഇന്‍ഡ്യന്‍ താല്‍പ്പര്യത്തിനു ഹാനികരവുമല്ലേ?

ഇനി പറയൂ പിണറായിയുടെ ഭാഗത്ത് ചില പാളിച്ചകള്‍ പറ്റിയിട്ടില്ലേ?

abhilash attelil said...

എ കെ ബലന്‍ നിയമസഭയഇല്‍ പര്‍ഞതു

നവീകരിച്ച പള്ളിവാസല്‍, ചെങ്കുളം ജലവൈദ്യുത പദ്ധതിയില്‍ നിന്ന്‌ കഴിഞ്ഞ മാസം മാത്രം ഉല്‍പാദിപ്പിച്ചത്‌ 26.60 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി. പള്ളിവാസല്‍ പദ്ധയില്‍ നിന്ന്‌ 16.83 ദശലക്ഷം യൂണിറ്റും ചെങ്കുളം പദ്ധതിയില്‍ നിന്ന്‌ 9.77 ദശലക്ഷം യൂണിറ്റും. വൈദ്യുതി മന്ത്രി എ.കെ.ബാലന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയിലാണിത്‌ വ്യക്തമാക്കിയത്‌. പന്നിയാര്‍ പദ്ധതിയില്‍ അപകടം മൂലം ഉല്‍പാദനം നിര്‍ത്തിവെച്ചിരിക്കുന്നു.

1997-ല്‍ പന്നിയാറില്‍ നിന്ന്‌ 30, ചെങ്കുളത്തു നിന്ന്‌ 48, പള്ളിവാസല്‍ 37.5 മെഗാവാട്ട്‌ എന്ന കണക്കില്‍ വൈദ്യുതി ലഭിച്ചു. എന്നാല്‍ ആ വര്‍ഷത്തെ ഉല്‍പാദനം 149.33 ദശലക്ഷം , 139.30 ദശലക്ഷം , 211.63 ദശലക്ഷം എന്ന ക്രമത്തിലാണ്‌. 2001-ല്‍ 123. 84, 116.40, 115.29 ദശലക്ഷം എന്ന ക്രമത്തില്‍ ഉല്‍പാദിപ്പിച്ചു. 30, 37.5, 48 മെഗാവാട്ട്‌ എന്ന ക്രമത്തില്‍ വൈദ്യുതി ലഭിച്ചു.

2005-ല്‍ 159.86 ദശലക്ഷം യൂണിറ്റായി പന്നിയാറിലെയും 238.41 ദശലക്ഷം യൂണിറ്റായി പള്ളിവാസലിലെയും 158.79 ദശലക്ഷം യൂണിറ്റായി ചെങ്കുളത്തെയും ഉല്‍പാദനം വര്‍ധിച്ചു. ലഭിച്ച വൈദ്യുതി 30.0 മെഗാവാട്ടും 11.63 മെഗാവാട്ടും 50.8 മെഗാവാട്ടുമാണ്‌.

kaalidaasan said...

എന്നാല്‍ ഊഹങ്ങളുടെ വേലിയേറ്റമാണ് കാളിദാസന്‍ ജീയുടെ മുന്‍പത്തെ ചില കമന്റുകളിലെ വാചകങ്ങളില്‍ എന്ന് പറഞ്ഞാല്‍ മുഷിയരുത്.

ഒരു മുഷിയലുമില്ല സൂരജേ.
കടവൂരാണുത്തരവാദിയെന്നു ഇതു വരെ പറഞ്ഞ പിണറായിയുടെ സ്വരം ഇപ്പോള്‍ മാറി. അത് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.



കരടിലെ ലഘൂകരണം ഞാന്‍ മന്ത്രിയല്ലാതായ ശേഷം: പിണറായി



കൊല്ലം: ലാവ്ലിന്‍ കേസിലെ ധാരണാപത്രം കരാറാക്കാനുള്ള കരടു നിര്‍ദേശങ്ങളില്‍ വെള്ളം ചേര്‍ത്തതു താന്‍ മന്ത്രിയായിരുന്ന കാലത്തല്ലെന്നു പിണറായി വിജയന്‍ വ്യക്തമാക്കി. ഞാന്‍ മന്ത്രിസ്ഥാനത്തുനിന്ന് ഇറങ്ങുമ്പോഴുള്ള സ്ഥിതിയെന്താണെന്ന് ആരും അന്വേഷിക്കുന്നില്ല. അല്ലെങ്കില്‍ അറിയാത്തതായി ഭാവിക്കുന്നു.

കരാറുണ്ടാക്കാനുള്ള ഒരു നടപടിയും ഞാനിരിക്കുന്ന കാലത്തു തുടങ്ങിയിട്ടില്ല. പിന്നെ എനിക്കെന്താണ് അതില്‍ കാര്യം? ഞാന്‍ ഇറങ്ങുന്ന ഘട്ടത്തില്‍ ഉല്‍പാദന വര്‍ധനയ്ക്കുള്ള പണി പോലും തുടങ്ങിയിട്ടില്ല. ധാരണാപത്രം കരാറാക്കാനുള്ള വ്യവസ്ഥകളില്‍ ലഘൂകരണം വന്നു എന്ന് എസ്. ശര്‍മ പറഞ്ഞതു ഞാന്‍ മന്ത്രിസ്ഥാനം വിട്ടശേഷമുള്ള കാലത്തെക്കുറിച്ചാണ് - പിണറായി വ്യക്തമാക്കി.

അതേ സമയം, മൂന്നു വര്‍ഷം മന്ത്രിയായിരുന്ന എസ്. ശര്‍മ കരാറുണ്ടാക്കാന്‍ നടപടിയെടുക്കാതിരുന്നതെന്താണെന്ന ചോദ്യത്തിന് 'അതൊന്നും എനിക്കു പറയാനാവില്ല എന്നായിരുന്നു പിണറായിയുടെ പ്രതികരണം.

kaalidaasan said...

ഊഹം - “കടവൂരൊക്കെ ചിത്രത്തില്‍ വരുന്നതിനു മുമ്പേ, ലാവലിന്‍ ഇതില്‍ നിന്നും ഊരിപ്പോകാന്‍ ശ്രമം നടത്തിയിരുന്നു എന്നാണ്, ശര്‍മ്മയുടെ വെളിപ്പെടുത്തല്‍ ”
(ശര്‍മ്മ എപ്പോഴാണ് അങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയത് ?)


ശര്‍മ്മയുടെ മുമ്പില്‍ ഒരു കരാറിന്റെ കരടു വന്നു. അത് ധാരണാപത്രത്തില്‍ നിന്നും നിന്നും വ്യത്യസ്ഥമാണ്‌ എന്നല്ലേ ശര്‍മ്മ പറഞ്ഞത്? ലാവലിന്‍ അറിയാതെ ഇങ്ങനെ ഒരു കരടാരുണ്ടാക്കി?കടവൂരാണോ?

അപ്പോള്‍ ആരാണു വെള്ളം ചേര്‍ത്തത്? ശര്‍മ്മയോ, പിണറായിയോ ഉദ്യോഗസ്ഥരോ? അതോ ലാവലിനോ? എന്റെ മുന്നില്‍ വന്ന എന്നാണദ്ദേഹം പറഞ്ഞത്. അപ്പോള്‍ അദ്ദേഹമറിയാതെ വേറെയാരോ തയ്യറാക്കിയതെന്നേ എനിക്കു മനസിലാക്കാന്‍ പറ്റുന്നുള്ളു.

അന്നൊന്നും കടവൂര്‍ മന്ത്രിയല്ലല്ലോ മാഷേ.


(ഊര്‍ജ്ജവകുപ്പ് എന്നത് വൈദ്യുതിമന്ത്രിയായ ശര്‍മ്മയുടെ കീഴില്‍ തന്നെയുള്ളതായിരുന്നു മാഷേ:)))

അല്ല മാഷേ. ഊര്‍ജ്ജ വകുപ്പിനു കീഴില്‍ പല ഉപ വകുപ്പുകളും ഉണ്ട് മാഷേ. വിദ്യുച്ചക്തി എന്നത് പല ഊര്‍ജ്ജങ്ങളില്‍ ഒന്നുമാത്രമാണ്. അതിന്റെ കാര്യങ്ങള്‍ നോക്കുന്നത് കെ എസ് ഇ ബി യും . കെ സ് ഇ ബി ഊര്‍ജ്ജ വകുപ്പിനു കീഴില്‍ വരുന്ന പല വിഭാഗങ്ങളില്‍ ഒന്നു മാത്രമാണു മാഷേ. ഇതിനെല്ലാം ഒരു മന്ത്രിയേ ഉള്ളു എങ്കിലും ഇതെല്ലാം പല വകുപ്പുകളായിട്ടാണു പ്രവര്‍ത്തിക്കുന്നത്.

ഊര്‍ജ്ജ വകുപ്പിനു കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ താഴെക്കണുന്നവയാണ്.

Kerala State Electricity Board

Kerala Power Finance Corporation Limited

Energy Management Centre - Kerala

Anert

ഇതില്‍ Anert മുഖ്യമന്ത്രിയുടെ കീഴിലാണ്.

ഇതിന്റെയെല്ലാം തലപ്പത്തു മന്ത്രിയുണ്ടെങ്കിലും ദൈന ദിന കാര്യങ്ങളിലൊന്നും മന്ത്രി ഇടപെടാറില്ല.

ഊര്‍ജ വകുപ്പിനു നേരിട്ട് നിയന്ത്രണമില്ലാത്ത ക്യന്‍സര്‍ സെന്ററിന്റെ ധാരണാപത്രം തയ്യറാക്കലും , പുതുക്കലുമൊന്നും മന്ത്രി ചെയ്യേണ്ടതില്ല. കരടു കരാര്‍ തയ്യാറാക്കിയത് മന്ത്രിയല്ല എന്ന്, ശര്‍മ്മയുടെ വാക്കുകളില്‍ നിന്നും , മലയാളം മനസിലാകുന്ന ആര്‍ക്കും മനസിലാക്കാം.

മന്ത്രിയറിയാതെയാണു കരടു തയ്യറാക്കിയത്. അപ്പോള്‍ പിന്നെ ആര്?

അത് കടവൂരിന്റെ കാലത്തായിരുന്നു എന്നൊന്നും പറയല്ലേ മാഷേ.

kaalidaasan said...

ഇനി ധന സഹായം കിട്ടുകയില്ല അത് കൊണ്ടു ധാരണ പത്രം പുതുക്കാന്‍ സമയം കളയണ്ട എന്ന് വിചാരിക്കാന്‍ കടവൂരിനു എന്ത് കിട്ടി എന്ന് മാത്രമെ ഇനി പുറത്തു വരുവാന്‍ ഉള്ളു.

അഭിലാഷേ ,

അതിനൊറ്റ വഴിയേ ഉള്ളു. കേസ് കോടതിയില്‍ വരിക. കടവൂരിങ്ങനെ പണം വങ്ങി എന്നു കോടതിയില്‍ തെളിയിക്കുക. അതിനു കുറെയധികം പേരെ വിചാരണ ചെയ്യേണ്ടി വരും . അതിനു സമ്മതിച്ചാല്‍ എല്ലാറ്റിനും പരിഹാരമുണ്ടാകും . പിണറായി കുറ്റക്കാരനല്ലെങ്കില്‍ എന്തിനു പേടിക്കണം? കടവൂരിനെയും അതു വഴി യു ഡ് എഫിനെയും കുടുക്കാനുള്ള സുവര്‍ണ്ണവസരമാണ്‌. നഷ്ടപെടുത്തരുത്.

Anonymous said...

അല്ല മാഷേ. ഊര്‍ജ്ജ വകുപ്പിനു കീഴില്‍ പല ഉപ വകുപ്പുകളും ഉണ്ട് മാഷേ. വിദ്യുച്ചക്തി എന്നത് പല ഊര്‍ജ്ജങ്ങളില്‍ ഒന്നുമാത്രമാണ്. അതിന്റെ കാര്യങ്ങള്‍ നോക്കുന്നത് കെ എസ് ഇ ബി യും . കെ സ് ഇ ബി ഊര്‍ജ്ജ വകുപ്പിനു കീഴില്‍ വരുന്ന പല വിഭാഗങ്ങളില്‍ ഒന്നു മാത്രമാണു മാഷേ. ഇതിനെല്ലാം ഒരു മന്ത്രിയേ ഉള്ളു എങ്കിലും ഇതെല്ലാം പല വകുപ്പുകളായിട്ടാണു പ്രവര്‍ത്തിക്കുന്നത്.-കാളിദാസന്‍

വൈദ്യുതിയുമായി ബന്ധപ്പെട്ട ഒരു വകുപ്പെ കാളിദാസന്‍ തന്ന ലിസ്റ്റില്‍ കാണുന്നുള്ളൂ. അനര്‍ട്ടില്‍ നിന്നോ ഫൈനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നോ ഇത്തരമൊരു തിരുത്ത് വന്നെന്നാണോ കാളിദാസന്‍ പറഞ്ഞുവരുന്നത്?

എന്തായാലും എം.ഒ.യു തന്നെ പിണറാ‍യി തിരുത്തി എന്നതില്‍ നിന്ന് പിന്വാങ്ങിയല്ലോ. നല്ലത്.

kaalidaasan said...

അഭിലാഷേ,


പക്ഷെ ലാവലിന്‍ ഒരു ഡിമാണ്ട് വച്ചിരുന്നു.പണി പുരോങിമിക്കുന്നതിനു അനുസരിച്ച് മാത്രമേ പണം തരികയുള്ളൂ

എവിടെയാണങ്ങനെ ഒരു ഡിമാന്റു വച്ചിരുന്നത്? അഭിലാഷിന്റെ കയ്യില്‍ അതിനു എന്തെങ്കിലും രേഖയുണ്ടോ? കേരളത്തിലെ ആരുമായും അവര്‍ ഒരു കരാറുണ്ടാക്കിയിട്ടില്ല. കേരളത്തിലെ ആറെയും പണി ഏല്‍പ്പിച്ചിട്ടില്ല. ലാവലിനോ പിണറായിയോ സ്വകാര്യമായി ടെക്നിക്കാലിയയെ ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവരില്‍ നിന്നല്ലേ പണിയുടെപുരോഗതിക്കനുസരിച്ച് റിപ്പോര്‍ട്ട് മേടിക്കേണ്ടത്?


കളിടാസാ ഒരു കാര്യം കൂടി ചോദിക്കട്ടെ?കരാര്‍ ആക്കാതെയും എം ഓ യു പുതുക്കതെയും ലാവലിനെ സഹായിച്ച കടവൂരിനെക്കളും വല്യ തെറ്റാണോ എം ഓ യു ഒപീട്ടതിനു ശേഷം ആറു മാസം മാത്രം മന്ത്രി ആയിരുന്ന പിണറായി ചെയ്തത്.അതോ എം ഓ യു ഒപ്പിട്ടപ്പോള്‍ പിണറായിക്ക് അറിയമ്മയിരുന്നോ ആറു മാസത്തിനുള്ളില്‍ ചടയന്‍ മരിക്കും എന്നും വി യെസ് തന്നോടു സെക്ടട്ടരി ആവാന്‍ പറയും എന്നും അങ്ങനെ എം ഓ യു കരാര്‍ ആക്കുനതില്‍ നിന്നു തനിക്ക് രെക്ഷപെടാം എന്നും.

പിണറായി എന്തുകൊണ്ട് ഒരു കരാറുണ്ടാക്കിയില്ല? എന്തായിരുന്നു അതിനു തടസം ?

എം ഒ യു ഒപ്പിടാനൊന്നും പിണറായിയോടാരും പറഞ്ഞിരുന്നില്ല. ഒരു എം ഒ യു തന്നെ വേണ്ടിയിരുന്നില്ല. വൈദ്യുതികരാറിനു വേണ്ടി എം ഒ യു, കാര്‍ത്തികേയന്‍ തന്നെ ഒപ്പിട്ടിരുന്നു. അതില്‍ ഈ ക്യാന്‍സര്‍ സെന്ററിന്റെ കാര്യവും പറഞ്ഞിരുന്നു. അന്നത്തെ സഹായം 43 കോടി രൂപയുമായിരുന്നു. അതേ എം ഒ യു വച്ച് വൈദ്യുതി കരാര്‍ ഒപ്പിടാന്‍ അറിയാവുന്ന പിണറായിക്ക്, ക്യന്‍സര്‍ സെന്ററിന്റെ കരാറൊപ്പിടാനറിയില്ലായിരുന്നു എന്ന് അഭിലാഷിനു തോന്നുന്നുണ്ടോ?

പ്രത്യേക കരാര്‍ പറ്റില്ലായിരുന്നെങ്കില്‍ വൈദ്യുതി കരാറിനൊപ്പം , കിട്ടാനുള്ള സഹായവും കൂടെ ചേര്‍ത്ത് ഒറ്റ കരാര്‍ മതിയായിരുന്നില്ലേ? ക്യാന്‍സര്‍ സെന്ററിന്റെ പണം തന്നിട്ടേ മുഴുവന്‍ ബാധ്യതയും തീര്‍ക്കൂ എന്നൊരു വരി മാത്രം അതില്‍ എഴുതി ചേര്‍ത്താല്‍ മതിയായിരുന്നല്ലോ.

ഇതൊന്നും ചെയ്യാത്തതു വഴി കടവൂര്‍ ചെയ്തതിനേക്കാളും വലിയ തെറ്റു തന്നെയാണു പിണറായി ചെയ്തത്.

ജിവി/JiVi said...

കാളിദാസന്റെ ചിന്ത തിരിച്ചുകറങ്ങാന്‍ തുടങ്ങി. നമ്മള്‍ ആ കുറ്റിയും പിന്നിട്ട് കുറച്ചധികം ദൂരം മുന്നോട്ട് വന്നു സാര്‍, ഇനിയും മടങ്ങി താങ്കളോടൊപ്പം കറങ്ങാനുള്ള പവറില്ല. എനിക്കുള്ള പവറുകൊണ്ട് എന്റെ എല്ലാ കാര്യങ്ങളിലും ഞാന്‍ തന്നെ നേരിട്ട് ഇടപെടണം. അതുകൊണ്ടാണ്, ഒന്നും വിചാരിക്കല്ലേ.

kaalidaasan said...

ഏപ്രില്‍ 25ന് പിണറായി ധാരാണാപത്രം ഒപ്പിടുന്നു. മെയ് 11ന് ഇന്ത്യ അണുപരീക്ഷണം നടത്തുന്നു. കാനഡയടക്കമുള്ള രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിക്കുന്നു. ഈ ഉപരോധത്തിന്റെ അടിസ്ഥാനത്തില്‍ ധാരാണാപത്രത്തിലെ സഹായം ഉറപ്പാക്കും എന്ന വ്യവസ്ഥയില്‍ ലാവ്ലിന് വെള്ളം ചേര്‍ക്കേണ്ടിവരുന്നു. അത് വൈദ്യുതിമന്ത്രി അംഗീകരിക്കുന്നില്ല. ഉപരോധം മാറ്റപ്പെടുന്ന ഘട്ടത്തില്‍ കരാറാക്കാം എന്ന് പ്രതീക്ഷിക്കപ്പെട്ടിരിക്കാം. ഉപരോധത്തിന്റെ കാര്യം ഈ ഘട്ടത്തില്‍ രേഖാമൂലം എവിടെയും ഉണ്ടാവരുതെന്നും നിശ്ചയിക്കപ്പെട്ടിരിക്കാം. ധാരാണാപത്രം പുതുക്കി സഹായങ്ങള്‍ എത്തിച്ചുകൊണ്ടിരുന്നു. മാര്‍ച്ച് 2001ല്‍ കാനഡ ഉപരോധങ്ങള്‍ പിന്‍ വലിക്കുന്നു. അപ്പോള്‍ നമ്മുടെ ഉദാസീനത തുടങ്ങുകയും ചെയ്യുന്നു.

സൂരജേ,

ഞാന്‍ ഇതിനെ ഊഹത്തിനു മേല്‍ ഊഹം എന്നൊന്നും വിളിക്കില്ല. തികച്ചുമടിസ്ഥാനമിലാത്ത ഒരു നുണ എന്നേ വിളിക്കൂ.

അണവ പരീക്ഷണത്തെത്തുടര്‍ന്നുണ്ടായ ഉപരോധം ശാസ്ത്ര സങ്കേതിക രംഗത്തെ സഹകരണത്തിനായിരുന്നു. ക്യാന്‍സര്‍ ആശുപത്രിക്കുള്ള സഹായം ​കാരുണ്യപരമായ ഒരു സംഗതിയും .

പിണറായി ഒപ്പിട്ട കരാറില്‍ Transfer of Technology എന്നൊരു വാക്കുണ്ടെന്ന് സൂരജു തന്നെ മറ്റൊരു പോസ്റ്റില്‍ എഴുതിയിരുന്നു. ഈ കൂടി ഉള്‍പ്പെടുന്ന 126 കോടി രൂപക്കുള്ള ധനസഹായം കരാറിന്റെ ഭാഗമായി ഇ ഡി സി എന്ന കനേഡിയന്‍ സ്ഥാപനം നമുക്ക് തന്നു എന്നത് ശരിയല്ലേ? 2001 ഓടു കൂടി അതിന്റെ സിംഹഭാഗവും തനിരുന്നു എന്നതും ശരിയല്ലേ? അതിനു ഒരു ഉപരോധവും ബാധിച്ചിട്ടില്ല എങ്കില്‍ , ക്യന്‍സര്‍ സെന്റര്‍ എന്ന ജീവകാരുണ്യപ്രവര്‍ത്തനത്തെ ഉപരോധം ബാധിക്കും എന്ന് സൂരജ് പറയുന്നതിനെന്താണടിസ്ഥാനം ?. മറ്റുള്ളവര്‍ ഊഹിക്കുന്നത് തെറ്റ് , സൂരജ് ഊഹിക്കുന്നത് ശരി എന്ന നിലപാട്, വിരോധാഭാസമല്ലേ?

മത്രമല്ല ജീവകാരുണ്യ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമയി പല ആശുപത്രികളും നിര്‍മ്മിക്കാന്‍ കോടിക്കണക്കിനു രൂപ മറ്റു പല സംഘടനകളും വഴി ഇന്‍ഡ്യയിലേക്ക് ഇക്കാലയളവില്‍ വന്നിരുന്നു .

ഈ സത്യങ്ങളൊക്കെ മനസിലാക്കാതെ തോമസ് ഐസ്സക്കൊരു ലേഖനത്തില്‍ ഇത് പറയുകയും ചെയ്തു. പിണറായിയോ കൂടെയുള്ള മറ്റാരെങ്കിലുമോ , ഐസ്സക്ക് തന്നെയോ പിന്നീടിതു പറഞ്ഞിട്ടില്ല. ലാവലിന്‍ പോലുമിതു പറഞ്ഞില്ല.

സി പി എം നേതാക്കള്‍ ഇത് വാദിക്കാത്തത് അവര്‍ക്ക് സുരജിണേക്കാളും ബുദ്ധിയുള്ളതു കൊണ്ടായിരിക്കണം .

2001 ല്‍ ക്യാനഡ ഉപരോധം പിന്‍ വലിച്ചു എന്ന് സൂരജ് എങ്ങനെ മനസിലാക്കി?

Anonymous said...

കാളിദാസാ
താങ്കളുടെ യുക്തിയും ശർമ്മയോടുള്ള വിധേയത്വവും അപാരം

“ഊര്‍ജ വകുപ്പിനു നേരിട്ട് നിയന്ത്രണമില്ലാത്ത ക്യന്‍സര്‍ സെന്ററിന്റെ ധാരണാപത്രം തയ്യറാക്കലും , പുതുക്കലുമൊന്നും മന്ത്രി ചെയ്യേണ്ടതില്ല. കരടു കരാര്‍ തയ്യാറാക്കിയത് മന്ത്രിയല്ല എന്ന്, ശര്‍മ്മയുടെ വാക്കുകളില്‍ നിന്നും , മലയാളം മനസിലാകുന്ന ആര്‍ക്കും മനസിലാക്കാം.”


ഇതെല്ലാം പിണറാറ്യി നേരിട്ട് ചെയ്തതാണെന്ന് പറയാൻ ഒരു ഉളുപ്പുമില്ലല്ലോ താങ്കൾക്ക്? ശർമ്മയുടെ കാര്യം വരുമ്പോൾ എന്തേ ഈ ഡിസ്‌ക്കൌണ്ട്?

ജിവി/JiVi said...

കാളിദാസാ,

കറങ്ങുന്നതിനിടയില്‍ ഈ ഏരിയയില്‍ ഒന്നുമില്ലാത്ത സൂരജിനുനേരെ ചാടല്ലേ!

എന്തുപറയുന്നു, എന്തു വായിക്കുന്നു എന്ന് താങ്കള്‍ക്ക് തന്നെ അറിയാതായിട്ടുണ്ട് എന്ന് ഞാന്‍ മുന്നെ എഴുതിയിരുന്നു. സൂരജ് എഴുതിയതിന് എന്റെ നേരെ ചാടുകയും ചെയ്തു.

ഉപരോധത്തിന്റെ കാര്യം എഴുതിയതു ഞാനാണ്. സഹായം നേടിയെടുക്കുന്നതിന് അത് തടസ്സമായി എന്ന് പറഞ്ഞിട്ടില്ല. അത് ഒരു തവണ വിശദീകരിച്ചു കഴിഞ്ഞു. MoUയിലെ ‘സഹായം ലഭ്യമാക്കും‘ എന്ന വ്യവസ്ഥ ‘ലഭ്യമാക്കാന്‍ സഹായിക്കും’ എന്ന് കരട് കരാറില്‍ വ്യതിയാനപ്പെടാന്‍ കാരണമായത് ഈ ഉപരോധം ആണെന്നത് എന്റെ അനുമാനമാണ്. അത് മറ്റാരോ കളിച്ചതാണ് എന്ന കാളിദാസന്റെ അനുമാനം പോലെ തന്നെ.
സി പി എം നേതാക്കളും ലാവ്ലിനും ഈ വാദങ്ങള്‍ ഉന്നയിക്കാത്തതിലുള്ള അനുമാനവും ഞാന്‍ എഴുതിയിട്ടുണ്ട്.

ഇതു കാനഡ ഉപരോധം പിന്‍ വലിച്ചതിന്റെ വാര്‍ത്തയാണ്.

kaalidaasan said...

ഇവിടെ എല്ലാവരും ടെക്നികലിയയെകുറിചു നിഗൂഡത പരത്തി ആണു സം്സാരിക്കുന്നത്‌.

നിഗൂഡത പരത്തി എന്നൊക്കെ തോമസിനു തോന്നുന്നതാണ്. ടെക്നിക്കാലിയ എന്ന സ്ഥാപനത്തേക്കുറിച്ച് പല ആരോപണങ്ങളുമുണ്ട്. ലാവലിന്‍ പോലും പല രജ്യങ്ങളും കരിമ്പട്ടികയില്‍ പ്പെടുത്തിയ കമ്പനിയാണ്.

റ്റെക്നിക്കാലിയയുടെ പ്രസക്തി മറ്റൊന്നാണ്. അതൊരു സ്വകാര്യ സ്ഥാപനാണ്. 98 കോടി വിദേശസഹായം അവരുടെ കയ്യിലേക്ക് നേരിട്ടാണു വരുന്നത്. അത് ചെയ്തത് സി പി എം പാര്‍ട്ടിയുടെ നേതാവും . സി പി എമ്മിന്റെ ഔദ്യോഗിക നയം സ്വകാര്യ സംരംഭങ്ങളെ എതിര്‍ക്കുക എന്നതും . പണി ഏല്‍പ്പിക്കുക മാത്രമല്ല , പണം കൈകാര്യം ചെയ്യാനും അവരെ ഏല്‍പിച്ചു. അതാണിതിത്ര പ്രധാനപ്പെട്ടതാകുന്നത്. സ് പി എമ്മിന്റെ ഔദ്യോഗിക നയത്തിനെതിരായിട്ടുള്ള ഒരു നിലപാട് പാര്‍ട്ടിയുടെ സമുന്നത നേതവുതന്നെ എടുത്തു എന്നതാണിതിലെ പ്രത്യേകത. ക്യാന്‍സര്‍ സെന്ററിനുള്ള പണം കേരള സര്‍ക്കാര്‍ നേരിട്ട് വാങ്ങി പണി ആരെയെങ്കിലുമേല്‍പിച്ചു എന്നായാല്‍ അതിനിത്രയധികം വിമര്‍ശനം വരില്ല.

98 കോടികുള്ള പണി ഏതു മാനധണ്ധം അനുസരിച്ചാണിവരെ ഏല്‍പ്പിച്ചതെന്നതുമജ്ഞാതമാണ്. ഇതിനു സാധാരണ പിന്തുടരുന്ന ടെണ്ടര്‍ വിളിച്ചോ മറ്റ് നിയമവശങ്ങളൊക്കെ പരിഗണിച്ചൊ എന്നതും ആര്‍ക്കും അറിയില്ല. അതൊക്കെ പിണറായി വിജയനു മത്രമേ അറിയൂ.
ഇത് വാസ്തവത്തില്‍ പിണറായി വിജയന്റെ ഒരു സ്വകാര്യ തീരുമാനമായിരുന്നു അറിഞ്ഞിടത്തോളം . ഇതു പാര്‍ട്ടിയെ അറിയിച്ചിരുന്നു എന്നതിനും തെളിവില്ല. ജനാധിപത്യ രാജ്യത്തിലെ ഒരു മന്ത്രിക്കതു ചെയ്യാമോ? അതിലും കൂടുതലായി ഒരു കമ്യൂണിസ്റ്റുമന്ത്രിക്കതു ചെയ്യാമോ? ഡി എം കെയുടെ ഒരു മന്ത്രി മൊബൈല്‍ ഫോണ്‍ പ്രശ്നത്തില്‍ മാനധണ്ധം പാലിക്കാതെ കരാര്‍ കൊടുത്തു എന്നു പറഞ്ഞു ബഹളമൂണ്ടാക്കിയതാണ്, സി പി എം .

Suraj said...

കാളിദാസന്‍ ജീ,

ആദ്യം ആരോടാണ് എന്തിനേപ്പറ്റിയാണ് സംസാരിക്കുന്നത് എന്നൊരു തീരുമാനത്തിലെത്ത്. എന്നിട്ട് കമന്റടിച്ചാല്‍ കേള്‍ക്കുന്നവര്‍ക്ക് വട്ടാവാതെ ഇരിക്കാം.

താങ്കള്‍ ജി.വിയോട് എന്തൊക്കെയോ പറഞ്ഞത് എന്റെ കമന്റിലെ കുറേ വാചകങ്ങള്‍ എടുത്തിട്ടിട്ടാണ്. പിന്നെ എന്നോടെന്ന് പറഞ്ഞ് എഴുതിയതാകട്ടെ ജി വി പറഞ്ഞ കുറേ കാര്യങ്ങളും !

ഇത്തിരി നേരം ഇരുന്ന് സംഗതികളൊക്കെ ഒന്ന് ഇഴപിരിച്ച് വയ്ക്ക്.

പിന്നെ, ശര്‍മ്മ ഊര്‍ജ്ജവകുപ്പിന്റെ തലപ്പത്തല്ലായിരുന്നു എന്ന് ന്യായീകരിച്ച ആ കളി ഉഗ്രനായിട്ടുണ്ട്. പക്ഷേ ആ പടം ഓടിക്കേണ്ട തീയറ്ററ് മാറിപ്പോയി. ശര്‍മ്മയുടെ വിദ്യുച്ഛക്തി വകുപ്പിന്റെ കീഴില്‍ തന്നെയായിരുന്നു ഊര്‍ജ്ജ വകുപ്പ് അന്നും ഇന്നും. ഈ ഫയലുകളുടെ പോക്കുവരവുകള്‍ സംബന്ധിച്ച് ഫയല്‍ ഉദ്ധരണികളടക്കം മാരീചന്‍ ഒരു പോസ്റ്റിട്ടിട്ടുണ്ട്. ഒന്നു വായിച്ചേരെ. കുറച്ച് ഊര്‍ജ്ജം കിട്ടും ;))

Anonymous said...

നിഗൂഡത പരത്തി എന്നൊക്കെ തോമസിനു തോന്നുന്നതാണ്

സമര്‍ത്ഥം കാളിദാസ്. റ്റെക്നിക്കാലിയ പിണറായീന്റെ ബിനാമി കമ്പനി എന്ന പ്രചരണം മറന്നു പോയോ?

ജിവി/JiVi said...

MoUയിലെ ‘സഹായം ലഭ്യമാക്കും‘ എന്ന വ്യവസ്ഥ ‘ലഭ്യമാക്കാന്‍ സഹായിക്കും’ എന്ന് കരട് കരാറില്‍ വ്യതിയാനപ്പെടാന്‍ കാരണമായത് ഈ ഉപരോധം ആണെന്നത് എന്റെ അനുമാനമാണ്. അത് മറ്റാരോ കളിച്ചതാണ് എന്ന കാളിദാസന്റെ അനുമാനം പോലെ തന്നെ.

ഇവിടെ ഒരു തിരുത്ത്. കാളിദാസന്റെ ഊഹവും എന്റെ അനുമാനവും രണ്ടാണ്. കാളിദാസന്റെ ഊഹത്തിന് അടിസ്ഥാനമൊന്നുമില്ല. എന്റെ അനുമാനമാവട്ടെ ഒരു യഥാര്‍ഥ സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതുമാണ്. കരടിലെ ഈ മാറ്റം പോലും അത്ര സാരമുള്ളതായി അന്നത്തെ നിയമ സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടില്ല എന്ന് ഫയലുകളെ ഉദ്ധരിച്ച് മാരീചന്‍ പറയുന്നു.

kaalidaasan said...

here everybody is speaking about the 'report of the CAG'. Actually in 2005, what the newspapers published was only a preliminary report of the CAG. The official final report is finalised after getting the replies to the draft report from the government and the KSEB. Anybody is aware of the contents of the final report ? (only this final report is submitted to the Legislature)


Thomas,

The final report is available in the official web site of CAG. The link is
cag.gov.in/html/cag_reports/kerala/f

kaalidaasan said...

കാളിദാസന്റെ ചിന്ത തിരിച്ചുകറങ്ങാന്‍ തുടങ്ങി. നമ്മള്‍ ആ കുറ്റിയും പിന്നിട്ട് കുറച്ചധികം ദൂരം മുന്നോട്ട് വന്നു സാര്‍, ഇനിയും മടങ്ങി താങ്കളോടൊപ്പം കറങ്ങാനുള്ള പവറില്ല. എനിക്കുള്ള പവറുകൊണ്ട് എന്റെ എല്ലാ കാര്യങ്ങളിലും ഞാന്‍ തന്നെ നേരിട്ട് ഇടപെടണം. അതുകൊണ്ടാണ്, ഒന്നും വിചാരിക്കല്ലേ.

ജിവി

കളിദാസന്റെ ചിന്ത തിരിച്ചു കറങ്ങുന്നൊന്നും ഇല്ല. അതവിടെ തന്നെ ഇപ്പോഴുമിരിക്കുന്നു. ക്യാന്‍സര്‍ സെന്ററിന്റെ എം ഒ യു വില്‍ വെള്ളം ചേര്‍ത്തത് ആരൊക്കെയാനെന്ന്, ശര്‍മ്മയെ കുടുക്കാനെന്ന വ്യാജേന മാരീചന്റെ ബ്ളോഗില്‍ പല സര്‍ക്കാര്‍ ഫയലുകളില്‍ നിന്നും ഉദ്ധരണികള്‍ കൊടുത്തിട്ടുണ്ട്. അതില്‍ പറഞ്ഞിരിക്കുന്നത്, ലാവലിന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് , വേറെ പലരുമാണത് ചെയ്തതെന്നാണ്. ഇതാണാ വചകം .

by the Special Officer Malabar Cancer Centre Society at p3-17 C. F. is prepared based on a draft proposed by the M/S SNC Lavalin.


കൂടെ ഈ വാര്‍ത്ത കൂടെ വായിക്കുക.


ലാവ്ലിന്‍ ഒരുലക്ഷം ഡോളര്‍ കോഴ വാഗ്ദാനം ചെയ്തെന്നു മൊഴി





തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ ഇടപാടില്‍ തനിക്കു കമ്പനി പ്രതിനിധി ഒരു ലക്ഷം യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ അന്നത്തെ വൈദ്യുതി മന്ത്രിയും അവരുമായി നല്ല അടുപ്പമുണ്ടായിരുന്നതിനാല്‍ പ്രശ്നമാകുമെന്നു ഭയന്നു താന്‍ അതു വാങ്ങിയില്ലെന്നും കേസിലെ രണ്ടാം പ്രതിയും വൈദ്യുതി ബോര്‍ഡിലെ മുന്‍ അക്കൌണ്ട്സ് മെംബറുമായ കെ.ജി. രാജശേഖരന്‍ നായര്‍ സിബിഐക്കു മൊഴി നല്‍കി. ലാവ്ലിന്‍ ഇടപാടിനു പിന്നില്‍ വന്‍ കോഴ ഉണ്ടായിരുന്നുവെന്നതിന്റെ സൂചനയാണ് ഈ മൊഴി. ഇക്കാര്യം സിബിഐ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ലാവ്ലിന്‍ പ്രതിനിധി ദിലീപ് രാഹുലന്‍ പണത്തിനു പുറമെ തനിക്കും മകനും മരുമകള്‍ക്കും ദുബായില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നെന്നും അതു മാത്രമാണു തനിക്കുണ്ടായ നേട്ടമെന്നും രാജശേഖരന്‍ നായരുടെ മൊഴിയില്‍ പറയുന്നു.

രാജശേഖരന്‍ നായര്‍ പില്‍ക്കാലത്തു ദിലീപ് രാഹുലന്റെ ദുബായിലെ സോളാര്‍ പവര്‍ എന്‍ജിനീയറിങ് കമ്പനിയില്‍ സാമ്പത്തിക ഉപദേഷ്ടാവായി 16 മാസം ജോലിനോക്കി. 2006ല്‍ ദിലീപ് രാഹുലന്റെ ദുബായിലെ പുതിയ കമ്പനിയായ പസിഫിക് കണ്‍ട്രോള്‍ സിസ്റ്റം ലിമിറ്റഡില്‍ രാജശേഖരന്‍ നായരുടെ മകനും മരുമകള്‍ക്കും ജോലി നല്‍കിയതായും സിബിഐ ചൂണ്ടിക്കാട്ടുന്നു.

ലാവ്ലിന്‍ ഇടപാടു വേഗത്തിലാക്കുന്നതിനും കരാര്‍ ഒപ്പിടുന്നതിനും വലിയ സമ്മര്‍ദമാണു മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു രാജശേഖരന്‍ നായരുടെ മൊഴിയിലുണ്ട്.

ലാവ്ലിന്‍ തയാറാക്കി നല്‍കുന്ന കരാറുകള്‍ വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അതേപടി ഒപ്പിടുകയായിരുന്നു പതിവ്.

ലാവ്ലിന്‍ പ്രതിനിധികളായ ക്ളോസ് ട്രിന്‍ഡലും ദിലീപ് രാഹുലനും ആദ്യം മന്ത്രിയെ കണ്ടശേഷമേ രാജശേഖരന്‍ നായര്‍ ഉള്‍പ്പെടെയുള്ള വൈദ്യുതി ബോര്‍ഡ് അധികൃതരെ സമീപിച്ചിരുന്നുള്ളു. മന്ത്രിക്ക് ഇക്കാര്യത്തില്‍ വലിയ താല്‍പര്യം ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ നിര്‍ദേശവുമായാണ് ഇവര്‍ ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നത്.

ലാവ്ലിന്റെ ഈ രണ്ടു പ്രതിനിധികളും പിണറായിക്കൊപ്പം ഔദ്യോഗിക വസതിയില്‍ പ്രഭാതഭക്ഷണം കഴിക്കുക പതിവായിരുന്നെന്നും പല അവസരങ്ങളിലും താനും സന്നിഹിതനായിരുന്നെന്നും മൊഴിയിലുണ്ട്.

ക്ളോസ് ട്രിന്‍ഡലും ദിലീപ് രാഹുലനും ജി. കാര്‍ത്തികേയന്‍ മന്ത്രിയായിരിക്കെ നടത്തിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു തനിക്ക് അക്കൌണ്ട്സ് മെംബറായി സ്ഥാനക്കയറ്റം ലഭിച്ചതെന്നും അതിന്റെ നന്ദിസൂചകമായി ഈ കരാര്‍ കഴിവതും വേഗം നടപ്പാക്കാന്‍ താന്‍ സഹായിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.

ഇടതു മുന്നണി അധികാരത്തില്‍ വന്നാല്‍ അക്കൌണ്ട്സ് മെംബര്‍ സ്ഥാനത്തു തുടരാന്‍ അനുവദിക്കാമെന്നു മുന്നണി നേതാക്കള്‍ തനിക്ക് ഉറപ്പുനല്‍കിയിരുന്നു. അതനുസരിച്ചു തുടരാന്‍ സാധിച്ചുവെന്നും രാജശേഖരന്‍ നായരുടെ മൊഴിയില്‍ ഉണ്ട്.

Anonymous said...

kaalidaas,
എന്നാല്‍ അന്നത്തെ വൈദ്യുതി മന്ത്രിയും അവരുമായി നല്ല അടുപ്പമുണ്ടായിരുന്നതിനാല്‍ പ്രശ്നമാകുമെന്നു ഭയന്നു താന്‍ അതു വാങ്ങിയില്ലെന്നും

So that is it ! party no.1 is Lavalin who offers the bribe. party no. 2 is Minister (no doubt pinarayi ?) and party no.3 is official who was offered the bribe (Accounts Memeber KSEB. )

My question is, if party no.1 and 2 are in good terms, why should party no.3 be afraid of party no.2 ?

Instead party no.3 should have happily accepted the offer of bribe ?

(can anybody let me know how i can write in malayalam in the comment box directly without resorting to third party tools such as 'varamozhi' ?)

kaalidaasan said...

ജിവി,

കറങ്ങുന്നതിനിടയില്‍ ഈ ഏരിയയില്‍ ഒന്നുമില്ലാത്ത സൂരജിനുനേരെ ചാടല്ലേ!

എന്തുപറയുന്നു, എന്തു വായിക്കുന്നു എന്ന് താങ്കള്‍ക്ക് തന്നെ അറിയാതായിട്ടുണ്ട് എന്ന് ഞാന്‍ മുന്നെ എഴുതിയിരുന്നു. സൂരജ് എഴുതിയതിന് എന്റെ നേരെ ചാടുകയും ചെയ്തു.



ജിവിയോട് പറയേണ്ടത് സൂരജിനോട് ആയിപ്പോയതില്‍ ഖേദം .

എന്തു പറയുന്നു, എന്ത് വായിക്കുന്നു എന്ന് എനിക്കറിയാതായിട്ടുണ്ട്, എന്ന് തങ്കള്‍ എപ്പോള്‍ പറഞ്ഞാലും വിരോധമില്ല. എന്തുമായിക്കോളൂ.

എന്തൊക്കെയായാലും ഈ ബ്ളോഗില്‍ ഇല്ലാത്റ്റ ഒന്നിനേക്കുറിച്ചല്ലല്ലോ ഞാന്‍ എഴുതിയത്. ഇനിമുതല്‍ ജിവിയെ അഭിസംബോധന ചെയ്യാത്ത ഒരു കമന്റിനും ജിവി മറുപടി എഴുതില്ല എന്നാണൊ അതിനര്‍ത്ഥം ?

ഞാന്‍ ആരുടെ നേരെയും ചാടിയില്ല. ഇഷ്ടപെടാത്ത അഭിപ്രായം കേള്‍ക്കുമ്പോള്‍ ചാടുക എന്നൊക്കെ പറയുന്നത് അസഹിഷ്ണുതയാണ്. ഒരാളെ പേരുമാറ്റി അഭിസംബോധാന ചെയ്തത് അത്ര വലിയ തെറ്റാണോ ജിവി? ഈ ബ്ലോഗില്‍ ജിവിയും സൂരജും എഴുതുന്നതിന്റെ സാരാംശങ്ങലെല്ലാം ഒന്നു തന്നെയല്ലേ?

എങ്കിലും എന്റെ മഹാപാതകത്തിനു ഞാന്‍ വീണ്ടും ക്ഷമ ചോദിക്കുന്നു.


MOU യിലെ ‘സഹായം ലഭ്യമാക്കും‘ എന്ന വ്യവസ്ഥ ‘ലഭ്യമാക്കാന്‍ സഹായിക്കും’ എന്ന് കരട് കരാറില്‍ വ്യതിയാനപ്പെടാന്‍ കാരണമായത് ഈ ഉപരോധം ആണെന്നത് എന്റെ അനുമാനമാണ്.

അനുമാനം എന്നു പറയുന്നതാണ്, ഊഹം . അതാണ്, മാധ്യമ സിന്‍ഡിക്കേറ്റ് നടത്തുന്നു എന്ന് ജിവി ഉള്‍പ്പടെയുള്ളവര്‍ പരാതിപ്പെടുന്നതും . എന്തായാലും , ജിവി യും മാധ്യമ സിന്‍ഡികേറ്റിനേപ്പോലെ തന്നെ അനുമാനിക്കാന്‍ തുടങ്ങിയത് ഒരു വ്യതിയാനം തന്നെയാഅണ്. നല്ലതോ ചീത്തയോ എന്നു ജിവി സ്വയം തീരുമാനിക്കുക.

ശര്‍മ്മ ഡ്രാഫ്റ്റ് അഗ്രിമെന്റ് കണ്ട് ഫയലില്‍ എഴുതിയ തീയതി തീയതി

21-04-2001. അദ്ദേഹം എഴുതിയത് ഇപ്രകാരവും

"കരട് എഗ്രിമെന്റിന്റെ ഖണ്ഡിക 2(1) പ്രകാരം പ്രോജക്ട് റിപ്പോര്‍ട്ട് അനുസരിച്ചു പദ്ധതി നടത്തിപ്പിനുള്ള മൊത്തം ധനം സമാഹരിച്ചു നല്‍കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും ലാവ്ലിന്‍ നടത്തുന്നതാണെന്നു സമ്മതിച്ചതായേ കാണുന്നുള്ളു. ഇതു ഏം.ഓ.യുവിലെ ഖണ്ഡിക 3(ഏ) അനുസരിച്ചു പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ മുഴുവന്‍ സാമ്പത്തിക സഹായവും നല്‍കുന്നതാണ് എന്ന വ്യവസ്ഥയില്‍ നിന്നുള്ള വ്യതിയാനമാണ്.

ഈ സാഹചര്യത്തില്‍ എം.ഓ.യു വിലെ ഖണ്ഡിക 3 (എ) പ്രകാരം പദ്ധതി നടത്തിപ്പിനാവശ്യമായ മുഴുവന്‍ തുകയും ലാവ്ലിന്‍ ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഭേദഗതികളോടെ ധാരണാപത്രത്തിന്റെ കാലപരിധിക്കുള്ളില്‍ എഗ്രിമെന്റ് വയ്ക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുക".
.

30-03-2001 നു ഉപരോധം എടുത്തുകളഞ്ഞ പ്രഖ്യപനം വന്നു. അതിനു ശേഷമാണ്, കരടു കരാറിലെ വ്യതിയാനം മാറ്റി, മുഴുവന്‍ തുകയും ലാവ്ലിന്‍ ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുവാന്‍ വേണ്ടപ്പെട്ടവരോട് ശര്‍മ്മ ആവശ്യപ്പെട്ടത്. വേണ്ടപ്പെട്ടവര്‍ അത് ലാവലിനെ അറിയിക്കുന്നു. ഉപരോധം എടുത്തു കളഞ്ഞ വിവരം ​ലാവലിനും അറിയാം . പിന്നെ എന്തുകൊണ്ട് കരടില്‍ വരുത്തേണ്ട മാറ്റങ്ങള്‍ വരുത്തിയില്ല?

ഈ അഭിപ്രായത്തിനു ശേഷവും കരാര്‍ വേണ്ട വിധത്തിലാക്കിയില്ലെങ്കില്‍ അരാണതിനുത്തരവാദി?

Anonymous said...

ഇടതു മുന്നണി അധികാരത്തില്‍ വന്നാല്‍ അക്കൌണ്ട്സ് മെംബര്‍ സ്ഥാനത്തു തുടരാന്‍ അനുവദിക്കാമെന്നു മുന്നണി നേതാക്കള്‍ തനിക്ക് ഉറപ്പുനല്‍കിയിരുന്നു. അതനുസരിച്ചു തുടരാന്‍ സാധിച്ചുവെന്നും രാജശേഖരന്‍ നായരുടെ മൊഴിയില്‍ ഉണ്ട്.

So, it was a deal the Accounts Member KSEB had with the LDF leadership even before the LDF came to power ?

Anonymous said...

ഇടതു മുന്നണി അധികാരത്തില്‍ വന്നാല്‍ അക്കൌണ്ട്സ് മെംബര്‍ സ്ഥാനത്തു തുടരാന്‍ അനുവദിക്കാമെന്നു മുന്നണി നേതാക്കള്‍ തനിക്ക് ഉറപ്പുനല്‍കിയിരുന്നു. അതനുസരിച്ചു തുടരാന്‍ സാധിച്ചുവെന്നും രാജശേഖരന്‍ നായരുടെ മൊഴിയില്‍ ഉണ്ട്.

So, does it mean that the Accounts Member had a deal with the LDF leadership even before the LDF came to power ?

ജിവി/JiVi said...

"My question is, if party no.1 and 2 are in good terms, why should party no.3 be afraid of party no.2 ?"

തോമസ്,

പാര്‍ട്ടി നമ്പര്‍ 2 അഴിമതിക്കാരനല്ലാത്ത മന്ത്രിയാകുമ്പോള്‍ അയാളുടെ കീഴിലുള്ള പാര്‍ട്ടി നമ്പര്‍ 3 കൈക്കൂലി മേടിക്കുമ്പോള്‍ പേടിക്കണ്ടേ?

കണ്ടല്ലോ, പിണറായിക്കെതിരെയുള്ള ‘ശക്ത’മായതെളിവുകള്‍. ഇതാണോ സി ബി ഐ അന്വേഷിച്ച് കണ്ടെത്തിയത്?

ജിവി/JiVi said...

സൂരജിന്റെ കമന്റിന് എന്നെ വിളിച്ച് മറുപടിയെഴുതുക. എന്റെ കമന്റിന് സൂരജിനെ വിളിച്ച് മറുപടിയെഴുതുക. എന്നിട്ട് അത് ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാന്‍ എഴുതിയത് കാളിദാസന്‍ മഹാപാതകം ചെയ്തു എന്നൊന്നുമല്ല, ചര്‍ച്ചക്കിടയില്‍ എന്തോ ചിലത് താങ്കള്‍ മിസ്സ് ചെയ്യുന്നു എന്നാണ്. അതിനു കിട്ടിയ മറുപടി നോക്കൂ:

“എന്തൊക്കെയായാലും ഈ ബ്ളോഗില്‍ ഇല്ലാത്റ്റ ഒന്നിനേക്കുറിച്ചല്ലല്ലോ ഞാന്‍ എഴുതിയത്. ഇനിമുതല്‍ ജിവിയെ അഭിസംബോധന ചെയ്യാത്ത ഒരു കമന്റിനും ജിവി മറുപടി എഴുതില്ല എന്നാണൊ അതിനര്‍ത്ഥം ?“

എങ്ങനെയുണ്ട്? ഞാന്‍ എഴുതിയതില്‍ വല്ല തെറ്റുമുണ്ടോ?

kaalidaasan said...

സൂരജേ,

ആദ്യം ആരോടാണ് എന്തിനേപ്പറ്റിയാണ് സംസാരിക്കുന്നത് എന്നൊരു തീരുമാനത്തിലെത്ത്. എന്നിട്ട് കമന്റടിച്ചാല്‍ കേള്‍ക്കുന്നവര്‍ക്ക് വട്ടാവാതെ ഇരിക്കാം

ആരോടാണു സംസാരിക്കുന്നതെന്നത് അത്ര ഗൌരവമേറിയ പ്രശ്നമാണോ ഇവിടെ? എന്താണു സംസാരിക്കുന്നതെന്നല്ലേ. സൂരജിനോടായലും ജിവിയോടായാലും പറഞ്ഞ കാര്യം ക്വോട്ട് ചെയ്തിട്ടാണു ഞാന്‍ അതിനേക്കുറിച്ച് അഭിപ്രായമെഴുതുന്നത്. പിന്നെ പേരില്‍ അത്ര പ്രശ്നമാണെങ്കില്‍ വീണ്ടും മാപ്പ്.

കേള്‍ക്കുന്നവര്‍ അത് സൂരജ് പറഞ്ഞതാണോ ജിവി പറഞ്ഞതാണോ എന്നല്ല നോക്കാറുള്ളത്. പറഞ്ഞതെന്താണെന്നല്ലേ? പേരുമാറിപ്പോയി എന്നു കരുതി മറ്റാരും വട്ടു പിടിച്ചതായി ഇവിടെ പരാതി പറഞ്ഞും കേട്ടില്ല.

പിന്നെ, ശര്‍മ്മ ഊര്‍ജ്ജവകുപ്പിന്റെ തലപ്പത്തല്ലായിരുന്നു എന്ന് ന്യായീകരിച്ച ആ കളി ഉഗ്രനായിട്ടുണ്ട്. പക്ഷേ ആ പടം ഓടിക്കേണ്ട തീയറ്ററ് മാറിപ്പോയി. ശര്‍മ്മയുടെ വിദ്യുച്ഛക്തി വകുപ്പിന്റെ കീഴില്‍ തന്നെയായിരുന്നു ഊര്‍ജ്ജ വകുപ്പ് അന്നും ഇന്നും.

ശര്‍മ്മയാണു പറഞ്ഞത്, ഊര്‍ജ്ജ വകുപ്പില്‍ നിന്നാണ്‌ കരടു കരാര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വന്നതെന്ന്. അദ്ദേഹത്തിന്റെ പ്രസ്താവന ഇപ്പോഴും പത്രത്താളുകളില്‍ ഉണ്ട്.

അല്ല സൂരജേ, തെറ്റി. ഊര്‍ജ്ജ വകുപ്പിനു കീഴിലാണ്, വിദ്യുഛക്തി കൈകാര്യം ചെയ്യുന്ന കെ എസ് ഇ ബോര്‍ഡ് . വിദ്യുഛക്തി വകുപ്പെന്ന പേര്‍ എത്രയൊ കാലം മുമ്പ് ഊര്‍ജ്ജ വകുപ്പെന്നാക്കി. അതിനേക്കുറിച്ച് ഞാന്‍ പറഞ്ഞു കഴിഞ്ഞു. സംശയമുണ്ടെങ്കില്‍ കേരള സര്‍ക്കാരിന്റെ വെബ് സൈറ്റ് പരിശോധിച്ചാല്‍ മതി.

ഈ ഫയലുകളുടെ പോക്കുവരവുകള്‍ സംബന്ധിച്ച് ഫയല്‍ ഉദ്ധരണികളടക്കം മാരീചന്‍ ഒരു പോസ്റ്റിട്ടിട്ടുണ്ട്.

ഫയല്‍ ഉദ്ധരണി സഹിതം മാരീചന്‍ എഴുതിയിട്ടുണ്ട്. അത് പക്ഷെ സൂരജും ജിവിയും മറ്റും ലക്ഷ്യ വക്കുന്നതല്ല. അത് ശര്‍മ്മയില്‍ അവസാനിക്കും , കടവൂരില്‍ വരെ എത്തില്ല. നിങ്ങളൊക്കെ ശര്‍മ്മയും കടന്നു കടവൂരിലെത്തി നില്‍ക്കുകയല്ലേ. അഭിലാഷിന്‌ കടവൂര്‍ എത്ര‍ മേടിച്ചു എന്നു മാത്രമേ ഇനി അറിയാനുള്ളൂ. മാരീചന്‍ ശര്‍മ്മയിലൂടെ ലക്ഷ്യമിടുന്നത് വേറൊരാളെ. മാരീചന്റെ കൂടെ സൂരജിനും ചേരാം . പക്ഷെ അവിടെ രാമരാവണ യുദ്ധം മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ.

kaalidaasan said...

ജിവി,

കരടിലെ ഈ മാറ്റം പോലും അത്ര സാരമുള്ളതായി അന്നത്തെ നിയമ സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടില്ല

ഇതൊരുപക്ഷെ ഈ ബ്ളോഗിലെ ഏറ്റവും വലിയ തമാശയായിരിക്കും.

ഇതുവരെ ജിവിയും മറ്റും പറഞ്ഞത്, മാറ്റം വരുത്തിയതിന്റെ കാരണം ഉപരോധമാണ്, ലാവലിന്റെ കുറ്റമല്ല ,അവര്‍ നിര്‍ബന്ധിതരായി തീരുകയായിരുന്നു എന്നൊക്കെ.
ഇപ്പോള്‍ മാറ്റം വരുത്തിയത് സാരമുള്ളതല്ല എന്ന തീരുമാനത്തിലും എത്തി. നിയമ വകുപ്പിന്റെ അഭിപ്രായം പോകട്ടെ. ജിവിയുടെ അഭിപ്രായം എന്താണ്? ലഭ്യമാക്കും എന്നത് ലഭ്യമാക്കാന്‍ ശ്രമിക്കും എന്നാക്കി മറ്റിയതില്‍ ഒരു കുഴപ്പുവുമില്ലേ?


അത് സാരമുള്ളതായി അത് തയ്യാറാക്കിയ ക്യാന്‍സര്‍ സെന്റര്‍ സൊസൈറ്റിക്കാര്‍ക്ക് തോന്നിയില്ല. ലാവലിനു തോന്നിയില്ല, നിയമവകുപ്പിനും തോന്നിയില്ല. പിന്നെ വേറേയാര്‍ക്കൊക്കെയോ തോന്നിയില്ല. ആകെ തോന്നിയത് ശര്‍മ്മക്കു മാത്രം . ധനകാര്യ വകുപ്പ് എന്തോ ഉടക്കു വച്ചു എന്ന് മാരീചന്റെ ബ്ളോഗ് പറയുന്നു. ഈ വകുപ്പൊക്കെ ഭരിച്ചിരുന്നത് സി പി എം എന്ന പാര്‍ട്ടിയും. പാര്‍ട്ടി വരച്ച വരയില്‍ നിന്നു മാത്രം ഭരിച്ചിരുന്ന നായനാര്‍ മുഖ്യമന്ത്രിയും , എല്ലാം നിയന്ത്രിച്ചുങ്കൊണ്ട് പിണറായി പാര്‍ട്ടി സെക്രട്ടറിയും ?

ഇനി പറയൂ ലാവലിനെ രക്ഷപ്പെടുത്താന്‍ ആദ്യം ശ്രമിച്ചതാര്?

kaalidaasan said...

ജിവി,

ഇവിടെ എഴുതുന്ന ജിവിയുടെ രൂപമെന്തെന്നോ സൂരജിന്റെ രൂപമെന്തെന്നൊ എനിക്കറിയില്ല. അറിയേണ്ട അവശ്യവുമില്ല. ഓരുത്തരും എഴുതിയ വചകങ്ങള്‍ക്കാണു ഞാന്‍ മറുപടി എഴുതുന്നത്. ആ വചകങ്ങള്‍ ക്വോട്ട് ചെയ്തു കൊണ്ടും .

ക്വോട്ട് ചെയ്യാത്ത ഏതെങ്കിലും വചകത്തിന്റേതല്ലാത്ത ഒരു മറുപടി ഞാന്‍ എഴുതിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഞാന്‍ എഴുതിയതെല്ലം പിന്‍വലിക്കാന്‍ തയ്യാറാണ്‌.

ജിവി എന്നോ സൂരജ് എന്നോ ഉള്ള അഭിസം ബോധന ഞാന്‍ വിട്ടുകളഞ്ഞിരുന്നു എന്നു കരുതുക. അപ്പോള്‍ ഈ പ്രശ്നം തന്നെ ഉണ്ടാകുമായിരുന്നില്ലല്ലോ. അഭി സംബോധന ചെയ്ത് എഴുതുക എന്നത് എന്റെ ശീലമായിപ്പോയി. മാറ്റാന്‍ ഇത്തിരി പ്രയാസമുണ്ട്. മാറ്റാന്‍ ശ്രമിക്കാം .

kaalidaasan said...

Thomas,

It was just a news paper report, based on some leaked CBIcharge sheet. I do not know the reality.
But one thing is clear. He did accept the post offered by Rahulan, the agent for Lavalin in India. So something is murky in this issue.

He did not say that he as afraid of the minister and rejected the offer.

Suraj said...

കാളിദാസന്‍ ജീ,

പിന്നെയും പിന്നെയും താങ്കള്‍ പറഞ്ഞ തെറ്റ് എന്താണെന്ന് താങ്കളുടെ തന്നെ കമന്റ്സ് തപ്പിയെടുത്ത് നിരത്തി വച്ചാലും കണ്ണടച്ചിരുട്ടാക്കുന്ന പണി കൊള്ളാം.
താങ്കള്‍ പറഞ്ഞ വാചകങ്ങള്‍ താഴെ വീണ്ടും:

>> ഊര്‍ജ്ജവകുപ്പിന്റെ ഓഫീസുവഴിയാണാ കടലാസ് ശര്‍മ്മക്ക് കിട്ടിയത്. എങ്ങനെ അ കരട് കരാറുണ്ടായി എന്നദ്ദേഹം അന്വേഷിച്ചു കാണണം. മറ്റൊരു വകുപ്പില്‍ ചെന്ന് ഒരു മന്ത്രിക്ക് ഫയലുകള്‍ നേരിട്ട് എടുത്തു നോക്കാനാവില്ല. അതിനൊരു നിയമപരമയ വഴിയുണ്ട്. ആ വഴിയില്‍ക്കൂടി അന്വേഷിച്ച് കണ്ടെത്തിയപ്പോഴേക്കും ഒരു വര്‍ഷം ആയി

ഇവിടെ താങ്കള്‍ പൊട്ടത്തെറ്റാണ് എഴുതിവച്ചത്. ശര്‍മ്മയുടേതു തന്നെയാണ് ഇപ്പറയുന്ന ഊര്‍ജ്ജവകുപ്പ്. താങ്കള്‍ അതിനെ എഴുതിയെഴുതി മറ്റേതോ മന്ത്രിയുടെ കീഴിലുള്ള വകുപ്പാക്കി മാറ്റിയിരിക്കുന്നു. ബോള്‍ഡാക്കിയ ഭാഗം കാണുന്ന സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാവും താങ്കള്‍ പറഞ്ഞ തെറ്റ്. മറ്റൊരു വകുപ്പില്‍ ചെന്ന് മന്ത്രിക്ക് അതെടുക്കാന്‍ പറ്റില്ല, അതിനുള്ള നിയമപരമായ വഴിയിലൂടെ പോയപ്പോള്‍ ഒരു വര്‍ഷം ആയി എന്ന് !!

മിനിസ്റ്റര്‍ ഫോര്‍ പവര്‍ എന്ന സ്ഥാനമാണ് സംസ്ഥാന വിദ്യുഛക്തി വകുപ്പു മന്ത്രിയുടെ ആംഗലേയം. ഇപ്പോഴും മലയാളം മുദ്രകളില്‍ മാത്രമാണ് “വിദ്യുച്ഛക്തി വകുപ്പ് മന്ത്രി” എന്ന ലേബല്‍ വയ്ക്കുന്നത്. മിനിസ്റ്റര്‍ ഫോര്‍ പവര്‍ എന്നതാണ് ഔദ്യോഗിക ഭാഷ്യം. അതിനിയും താങ്കള്‍ക്ക് വെബ്സൈറ്റ് നോക്കിയിട്ടും ഫയലുകള്‍ കണ്ടിട്ടും മനസിലായില്ലെങ്കില്‍ കഷ്ടമെന്നേ പറയാവൂ.

1998 ഒക്ടോബറില്‍ മിനിസ്റ്റര്‍ ഫോര്‍ പവര്‍ ആന്റ് മിനിസ്റ്റര്‍ ഫോര്‍ കോ-ഓപ്പറേഷന്‍ - ഊര്‍ജ്ജ, സഹകരണ വകുപ്പു മന്ത്രി ആയിട്ടാണ് ശര്‍മ്മ ചുമതലയേല്ക്കുന്നത്. അദ്ദേഹത്തിന്റെ മലയാളം സീലില്‍ “എസ്.ശര്‍മ്മ. വിദ്യുച്ഛക്തിയും സഹകരണവും വകുപ്പ് മന്ത്രി” എന്നാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ കീഴിലുള്ള പവര്‍ സെക്രട്ടറിയുടെ ആംഗലേയ സീലില്‍ ആകട്ടെ “ G‍.Rajasekharan Secretary to Govt. Power Department എന്നും.

ഇനി താങ്കള്‍ക്ക് ഊര്‍ജ്ജവകുപ്പ് ശര്‍മ്മയുടെ വകുപ്പായിരുന്നില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ അന്നത്തെ "ഊര്‍ജ്ജവകുപ്പിന്റെ ചുമതലയുള്ള ഒറിജിനല്‍ മന്ത്രി” ആരാണെന്ന് പറയൂ. (അനെര്‍ട്ടിനെ കുറിച്ച് താങ്കള്‍ പറഞ്ഞതും തെറ്റാണ്. മുഖ്യമന്ത്രിക്കു കീഴിലല്ല സയന്‍സ് ആന്റ് ടെക്നോളജി വകുപ്പിന്റെ മന്ത്രിയാരാണോ അവരുടെ കീഴിലാണ് അനെര്‍ട്ട്. ഇപ്പോഴത്തെ മന്ത്രിസഭയില്‍ അത് മുഖ്യമന്ത്രിയാണ് എന്നേയുള്ളൂ.)

ഇനി, താങ്കള്‍ ശര്‍മ്മയുടെ റോളിനെക്കുറിച്ചു പറഞ്ഞത്:

>> സെന്ററിന്റെ നിര്‍മ്മാണവും, ഭരണവും, നടത്തിപ്പും, സാമ്പത്തിക കാര്യങ്ങളും മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലാത്തതു കൊണ്ട്, ശര്‍മ്മ അതില്‍ ഇടപെട്ടില്ല. അതു കൊണ്ട് അവിടെ നടന്ന കൂടുതല്‍ കാര്യങ്ങള്‍ ശര്‍മ്മ അറിഞ്ഞിട്ടില്ല.

>> ... ഊര്‍ജ്ജ വകുപ്പിനു കീഴില്‍ പല ഉപ വകുപ്പുകളും ഉണ്ട്... വിദ്യുച്ചക്തി എന്നത് പല ഊര്‍ജ്ജങ്ങളില്‍ ഒന്നുമാത്രമാണ്. അതിന്റെ കാര്യങ്ങള്‍ നോക്കുന്നത് കെ എസ് ഇ ബി യും . കെ സ് ഇ ബി ഊര്‍ജ്ജ വകുപ്പിനു കീഴില്‍ വരുന്ന പല വിഭാഗങ്ങളില്‍ ഒന്നു മാത്രമാണു... ഇതിനെല്ലാം ഒരു മന്ത്രിയേ ഉള്ളു എങ്കിലും ഇതെല്ലാം പല വകുപ്പുകളായിട്ടാണു പ്രവര്‍ത്തിക്കുന്നത്...

>>...ഇതിന്റെയെല്ലാം തലപ്പത്തു മന്ത്രിയുണ്ടെങ്കിലും ദൈന ദിന കാര്യങ്ങളിലൊന്നും മന്ത്രി ഇടപെടാറില്ല.ഊര്‍ജ വകുപ്പിനു നേരിട്ട് നിയന്ത്രണമില്ലാത്ത ക്യന്‍സര്‍ സെന്ററിന്റെ ധാരണാപത്രം തയ്യറാക്കലും , പുതുക്കലുമൊന്നും മന്ത്രി ചെയ്യേണ്ടതില്ല. കരടു കരാര്‍ തയ്യാറാക്കിയത് മന്ത്രിയല്ല എന്ന്, ശര്‍മ്മയുടെ വാക്കുകളില്‍ നിന്നും , മലയാളം മനസിലാകുന്ന ആര്‍ക്കും മനസിലാക്കാം....

മാരീചന്‍ ജീയുടെ ബ്ലോഗ്പോസ്റ്റില്‍ ഒരു ജോയിന്റ് സെക്രട്ടറി ഏ.ഫ്രാന്‍സിസിനെക്കുറിച്ച് പറയുന്നുണ്ട്. അദ്ദേഹം പവര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ജോയിന്‍ സെക്രട്ടറിയാണ് 2000 ജൂണില്‍. കാന്‍സര്‍ സെന്റര്‍ സംബന്ധിച്ച എം.ഓ.യു കരാറാക്കുന്നതിനെ പറ്റിയുള്ള ഡിപ്പാര്‍ട്ട്മെന്റ്തല ഫയല്‍ കൈമാറ്റങ്ങളും നോട്ടെഴുത്തുമൊക്കെ കഴിഞ്ഞ് മൂന്നു പ്രാവശ്യം ശര്‍മ്മയുടെ മുന്നില്‍ ഈ കരട് കരാറ് എത്തിയിരുന്നു എന്ന് ആ നോട്ടുകള്‍ തന്നെ വ്യക്തമാക്കുന്നു. സര്‍ക്കുലേറ്റഡ് ടു മിനിസ്റ്റര്‍-ഇലക്ട്രിസിറ്റി ആന്റ് കോ-ഓപ്പറേഷന്‍ എന്ന് അടിക്കുറിപ്പുമായി ഫ്രാന്‍സിസിന്റെ തന്നെ ഓഫീസില്‍ നിന്ന് ഫയല്‍ മുകളിലുള്ള മിനിസ്റ്റര്‍ക്ക് പോയിരിക്കുന്നു. 16 നവംബര്‍ 2000ത്തിന്റെ തീയതിക്ക് ജി.രാജശേഖരന്‍, സെക്രട്ടറി ടു ഗവണ്മെന്റ്, പവര്‍ ഡിപ്പാര്‍ട്ട്മെന്റ് എന്ന പേരില്‍ സീലിനു മുകളിലെഴുതിയ ഫയല്‍ നോട്ടുമായി പിന്നെയും ഫയല്‍ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റിനും മറ്റും പോയതായി കാണുന്നു. ഇങ്ങനെ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെയും നിയമ വകുപ്പു സെക്രട്ടറിയുടെയും ജോയിന്‍ സെക്രട്ടറിയുടെയും ഒക്കെ സീലുകളും കുറിപ്പുകളുമായി ഫയല്‍ കറങ്ങുമ്പോഴൊക്കെ കോപ്പി ടു മിനിസ്റ്റര്‍, ഇലക്ട്രിസിറ്റി-കോ‍-ഓപ്പറേഷന്‍ അല്ലെങ്കില്‍ സര്‍ക്കുലേറ്റഡ് ടു മിനിസ്റ്റര്‍, ഇലക്ട്രിസിറ്റി-കോ‍-ഓപ്പറേഷന്‍ എന്ന് താഴെ വിട്ടിട്ടുണ്ട്. ഏതാണ്ട് മൂന്ന് പ്രാവശ്യം മന്ത്രി ശര്‍മ്മ ഫൈനല്‍ ഒബ്ജക്ഷന്‍ പറയും മുന്‍പ് നോട്ടും എഴുതിയിട്ടുണ്ട്. അതു കൊണ്ട് കാളിദാസന്‍ ജീ “മറ്റൊരു വകുപ്പില്‍ ചെന്ന് ഒരു മന്ത്രിക്ക് ഫയലുകള്‍ നേരിട്ട് എടുത്തു നോക്കാനാവില്ല” എന്ന ന്യായം പറയല്ലേ. അത് ഓടില്ല.

ശര്‍മ്മയല്ല വേറെയാരോ ആണ് ഡ്രാഫ്റ്റ് തയ്യാറാക്കിയത് എന്ന് ഊഹിക്കാനുള്ള താങ്കളുടെ സ്വാതന്ത്ര്യം വകവച്ചുതരാം.മന്ത്രി നേരിട്ടല്ല ഫയലു പുട്ട് അപ് ചെയ്യുന്നത് എന്നതിനാല്‍ ഉദ്യോഗസ്ഥ തലത്തില്‍ ആണ് എഴുത്തുകുത്തുകള്‍ ആരംഭിക്കുക. എന്നു വച്ച് 2000 ജൂണ്‍ മുതല്‍ക്ക് ശര്‍മ്മയുടെ മുന്നിലൂടെ നോട്ടു കുറിച്ചും ഒപ്പിട്ടും മൂന്നാലു വട്ടം ഓടിയ ഫയലു ശര്‍മ്മ വേറേതോ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് “വിളിച്ചുവരുത്തി”യപ്പോഴേക്കും ഒരു വര്‍ഷമായി എന്നൊക്കെ പറയഞ്ഞാല്‍ വിഴുങ്ങാന്‍ ആളെ കിട്ടില്ല.

Suraj said...

>>..ഫയല്‍ ഉദ്ധരണി സഹിതം മാരീചന്‍ എഴുതിയിട്ടുണ്ട്. അത് പക്ഷെ സൂരജും ജിവിയും മറ്റും ലക്ഷ്യ വക്കുന്നതല്ല. അത് ശര്‍മ്മയില്‍ അവസാനിക്കും , കടവൂരില്‍ വരെ എത്തില്ല. നിങ്ങളൊക്കെ ശര്‍മ്മയും കടന്നു കടവൂരിലെത്തി നില്‍ക്കുകയല്ലേ. ...മാരീചന്‍ ശര്‍മ്മയിലൂടെ ലക്ഷ്യമിടുന്നത് വേറൊരാളെ. മാരീചന്റെ കൂടെ സൂരജിനും ചേരാം . പക്ഷെ അവിടെ രാമരാവണ യുദ്ധം മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ. ...

സൂരജ് “ലക്ഷ്യം വയ്ക്കുന്നത്” എന്നൊക്കെ അടിച്ചുവിടാതെ കാളിദാസന്‍ ജീ. എന്റെ നയം കഴിഞ്ഞ് പോസ്റ്റിലെ എന്റെ ആദ്യ കമന്റില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട് - ഈ കേസില്‍ ഒരു മന്ത്രിയെ മാത്രം പ്രതിചേര്‍ത്തിരിക്കുന്നത് ദുരൂഹമാണ്, കാരണം കരാറിന്റെയും കാശിന്റെ വരവ് പോക്കുകളുടെയും നാള്‍ വഴി നോക്കിയാല്‍ ചുരുങ്ങിയത് 4 മന്ത്രിമാരെങ്കിലും പ്രതിയാവാനുള്ള ലോജിക്കല്‍ സാധ്യത കാണുന്നു. അപ്പോള്‍ എല്ലാം കൂടി പിണറായിയുടെ തലയില്‍ വച്ച് വേറെ ചിലര്‍ മാന്യമ്മാരാകുന്നത് ന്യായമല്ല. അത്രതന്നെ. എനിക്ക് ഇത് കടവൂരില്‍ എത്തിക്കണമെന്നോ ശര്‍മ്മയിലെത്തിക്കണമെന്നോ ഒന്നും ഇല്ല. പുറത്തു വരുന്ന കത്തുകളും രേഖകളും വച്ചു നോക്കുമ്പോള്‍ സ്വാഭാവികമായും കാര്‍ത്തികേയനും ശര്‍മ്മയും കടവൂരും ഇതില്‍ പങ്കുള്ളവരായി തോന്നി. അതിന്റെ ന്യായം കാളിദാസന്‍ ജീക്ക് ബോധ്യമാവില്ലെന്നത് എന്റെ പ്രശ്നമല്ല.


“....ഇതിന്റെയെല്ലാം തലപ്പത്തു മന്ത്രിയുണ്ടെങ്കിലും ദൈന ദിന കാര്യങ്ങളിലൊന്നും മന്ത്രി ഇടപെടാറില്ല.ഊര്‍ജ വകുപ്പിനു നേരിട്ട് നിയന്ത്രണമില്ലാത്ത ക്യന്‍സര്‍ സെന്ററിന്റെ ധാരണാപത്രം തയ്യറാക്കലും , പുതുക്കലുമൊന്നും മന്ത്രി ചെയ്യേണ്ടതില്ല. കരടു കരാര്‍ തയ്യാറാക്കിയത് മന്ത്രിയല്ല എന്ന്, ശര്‍മ്മയുടെ വാക്കുകളില്‍ നിന്നും , മലയാളം മനസിലാകുന്ന ആര്‍ക്കും മനസിലാക്കാം......”

എന്ന് ശര്‍മ്മ പറഞ്ഞത് അപ്പടി വിഴുങ്ങാന്‍ കാളിദാസന്‍ ജീക്ക് ഒരു മടിയുമില്ല.

ഇതേ മലയാളം തന്നെയാണ് ശര്‍മ്മ ഇന്നലെ നിയമസഭയില്‍ പറഞ്ഞത് : പിണറായി ഒപ്പിട്ട എം.ഓ.യു സുരക്ഷിതമായ വാക്കുകള്‍ ഉള്‍ക്കൊളുന്നതായിരുന്നു. കരടുകരാറായപ്പോഴാണ് വെള്ളം ചേര്‍ത്തതായി കാണുന്നത്.

ഇതെടുത്തു കാട്ടിയപ്പോള്‍ താങ്കളുടെ ചോദ്യം:

“..സൂരജേ, നിയമസഭയില്‍ ഒരു മന്ത്രി മറുപടി പറയുമ്പോള്‍ പല വാക്കുകളും ഉപയോഗിക്കും . അതിനത്ര പ്രാധാന്യം കൊടുക്കണോ?..” എന്ന്!!!!

എന്നിട്ട് ഒരു ഉഡായ്പ്പും : “ശര്‍മ്മ എം ഒ യുവിലെ വാചകങ്ങളെന്തൊക്കെയാണെന്നു പറഞ്ഞിട്ടില്ല. അതിലുണ്ടായിരുന്ന വചകങ്ങള്‍ അരക്ഷിതമെന്നോ സുരക്ഷിതമെന്നോ നമുക്ക് പറയാനാവില്ല”

അപ്പോള്‍ ചുരുക്കത്തില്‍ ശര്‍മ്മ പറഞ്ഞതില്‍ കാളിദാസന്‍ ജീക്ക് താല്പര്യമുള്ള വാചകങ്ങളൊക്കെ “പ്രാധാന്യമുള്ളവ”യാവും. താല്പര്യമില്ലാത്തതോ “ഉദ്ദേശിച്ചിടത്ത്” വാദങ്ങളെ കൊണ്ട് കെട്ടാന്‍ പറ്റാത്തതോ ആയ വാചകങ്ങള്‍ ഒക്കെ അപ്രധാനമാവും.

നല്ല കളിയാണ്...പ്ലീസ് ക്യാരി ഓണ്‍.

Anonymous said...

പിണറായിയാണ് മന്ത്രി എങ്കില്‍ പിണറായിയുടെ കുറ്റം. മറ്റു വല്ലവരും ആണ് മന്ത്രി എങ്കില്‍ ഉദ്യോഗസ്ഥരുടെ കുറ്റം. :)

kaalidaasan said...

ഈ ഫയലുകളുടെ പോക്കുവരവുകള്‍ സംബന്ധിച്ച് ഫയല്‍ ഉദ്ധരണികളടക്കം മാരീചന്‍ ഒരു പോസ്റ്റിട്ടിട്ടുണ്ട്. ഒന്നു വായിച്ചേരെ. കുറച്ച് ഊര്‍ജ്ജം കിട്ടും ;))

സൂരജേ മാരീചന്റെ പോസ്റ്റില്‍ നിന്നും കുറച്ച് ഊര്‍ജ്ജം കിട്ടി.

പക്ഷെ അത് സൂരജ് പ്രതീക്ഷിക്കുന്നപോലെയല്ല. മാരീചന്റെ ഉദ്ദേശ്യം ഒരു രാമരാവണ യുദ്ധമാണ്. ഏഷ്യാനെറ്റ് റൂപ്പര്‍ട്ട് മര്‍ഡോക്ക് വാങ്ങിയതിലു വി എസ് പിണറയി വഴക്ക് കണ്ട മാരീചന്‌, അതിലപ്പുറം പോകാന്‍ കഴിയില്ല. അതവിടെ ഫുള്‍ സ്റ്റോപ്പിടും . വി എസ് ആണിതിനു പിന്നില്‍ എന്നു പറയുന്നതായിരിക്കും അതിന്റെ ഫലശ്രുതി.

12/7/2000 ന്‌ വൈദ്യുത വകുപ്പ് ജോയിന്റ് സെക്രട്ടറി ഫയല്‍ ശര്‍മ്മക്കു സമര്‍പ്പിച്ചു. അതില്‍ എഴുതിയിരുന്നത് വളരെ പ്രസക്തമായ കാര്യങ്ങളാണ്‌.


The draft agreement prepared by the Special Officer, Malabar Cancer Centre Society based on the proposals received from M/s SNC Lavalin has been modified by the Administrative department and got scruitanised by the Law dept.

ഇതില്‍ നിന്നും ആരാണു ഡ്രാഫ്റ്റ് രൂപപ്പെടുത്തിയതെന്ന് പകല്‍ പോലെ വ്യക്തം .

ക്യാന്‍സര്‍ സൊസൈറ്റിയുടേ സ്പെഷ്യല്‍ ഓഫീസറും ലാവലിനും കൂടി. ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത ഈ കരാറിനു മുന്നോടിയായി ഒരു എം ഒ യു ഉണ്ടായിരുന്നു എന്നാണ്. ഈ എം ഒ യുവില്‍ മാറ്റം വരുത്താതെ എങ്ങനെയാണ്‌ ഇതുപോലെയൊരു കരട് തയ്യാറാക്കന്‍ സാധിക്കുക?
ലാവലിനെ വിട്ടു കള. കേരളത്തിന്റെ ഭാഗത്തുനിന്നും ക്യാന്‍സര്‍ സെന്റര്‍ സൊസൈറ്റിയുടെ സ്പെഷ്യല്‍ ഓഫീസര്‍ എന്തിനാണിങ്ങനെ ഒരു മാറ്റം വരുത്താന്‍ കൂട്ടു നിന്നത്? മുഖ്യമന്ത്രിയുടെ കീഴിലുള്ള അഡ്മിനിസ്റ്റ്രേറ്റീവ് വകുപ്പും ഇതിനു സഹായിച്ചു. നിയമ വകുപ്പ് പരിശോധിച്ച് അതിനു അനുമതിയും നല്‍കി.


ഇതല്ലെ സൂരജേ ഞാന്‍ ഇത്രനാളും പറഞ്ഞതും നിങ്ങളൊക്കെ എന്നെ കളിയാക്കിയതു?


ശര്‍മ അതിനേക്കുറിച്ച് അഭിപ്രായം എഴുതിയത് ഒരു മാസം കഴിഞ്ഞാണെന്നാണ്‌ മരീചന്‍ കൊട്ടിഘോഷിക്കുന്നത്. കേരള ഭരണത്തേകുറിച്ച് ഒരു ചുക്കും അറിയത്തവരേ ഒരു മാസം കഴിഞ്ഞ് അഭിപ്രായം എഴുതിയത്, ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി കാണൂ.

കണ്ട ഡ്രാഫ്റ്റില്‍ എഴുതിയതെന്തെന്നോ?

പ്രോജക്ട് റിപ്പോര്‍ട്ട് അനുസരിച്ചു പദ്ധതി നടത്തിപ്പിനുള്ള മൊത്തം ധനം സമാഹരിച്ചു നല്‍കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും ലാവ്ലിന്‍ നടത്തും.

ഇതു കാണുന്ന തലക്കു വെളിവുള്ള ഏതു മന്ത്രിയും, ഇതു പോലെ ഒരു കരാറൊപ്പിട്ടാല്‍ വരാവുന്ന ഭവിഷ്യത്തുകളേക്കുറിച്ച് ആലോചിക്കും . ലാവലിന്‍ 98 കോടി തന്നില്ലെങ്കില്‍ അത് കണ്ടുപിടികേണ്ടത് മന്ത്രിയുടെ ചുമതലയായി വരും . മന്ത്രിക്ക് മരീചനു കിട്ടിയതുപോലെ കോടികള്‍ സ്ത്രീധനം കിട്ടിക്കാണില്ല. പിന്നെ കൈനീട്ടാനുളത് ധനകാര്യ വകുപ്പിന്റെ അടുത്താണ്. അതു കൊണ്ട് ധനകാര്യ വകുപ്പിന്റെ അടുത്തേക്ക് അഭിപ്രായം ചോദിച്ചെഴുതി. ധനകാര്യ വകുപ്പു ഡ്രാഫ്റ്റ് എഗ്രിമെന്റ് കാണട്ടെ. തലയില്‍ അള്‍ ത്താമസമുള്ള ആരും അതില്‍ ഒരു തെറ്റും കാണില്ല.


പിന്നെ മാരീചന്‍ എഴുതുന്നു.
The draft agreement prepared by the Special Officer, Malabar Cancer Centre Society based on the proposals received from M/s SNC Lavalin has been modified by the Administrative department and got scruitanised by the Law dept. എന്നെഴുതിയിരുന്നത് എന്തുകൊണ്ടോ സഖാവിന്റെ കണ്ണില്‍ അന്ന് പെട്ടതേയില്ല. എന്ന്.

ലവലിന്‍ പണം മുഴുവന്‍ തന്നില്ലെങ്കില്‍ നിയമ വകുപ്പും, പൊതുഭരണ വകുപ്പും അത് തരുമെന്നൂഹിക്കാന്‍ ശര്‍മ്മ മറ്റൊരു മാരീചനല്ലല്ലോ. അതു കൊണ്ട് പണപ്പെട്ടി സൂക്ഷിക്കുന്ന ധന വകുപ്പിനോട് അഭിപ്രായം ചോദിച്ചു. മാരിചനാണു മന്ത്രിയെങ്കില്‍ ഒരു പക്ഷെ പര്‍ട്ടി സെക്രട്ടറി സഖാവിന്റെ സ്വപ്നപദ്ധതി ലാവലിന്‍ പിന്മാറിയല്‍ തകരട്ടെ എന്നു കരുതും .അര്‍ബുദത്തിന്റെ നഖമുനകള്‍ക്കിടയില്‍ പിടയുന്ന പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്ന വലിയൊരു സമാശ്വാസം കട്ടപ്പൊകയാവട്ടെ എന്നും കരുതും . സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തംഗീകരിച്ച ഒരു തീരുമാനം ചിതലരിച്ചു നശിക്കട്ടെ എന്നും കരുതും . കരാറാക്കന്‍ പറയും വരുമ്പോള്‍ ഒപ്പിടും . ലാവലിന്‍ കുറച്ചു കഴിഞ്ഞറിയിക്കും , ഞങ്ങള്‍ പണം സമാഹരിക്കാന്‍ നോക്കി പറ്റിയില്ല. സഖാവിന്റെ സ്വപ്നപദ്ധതി കിട്ടിയ 12 കോടിയല്‍ നില്‍ക്കും . ഒരിഞ്ചും മുന്നോട്ടു പോകാതെ.

പക്ഷെ ശര്‍മ്മ ആ സാധ്യതയും മുന്നില്‍ കണ്ടു , ഫയല്‍ ധനവകുപ്പിനയച്ചു. ശര്‍മ്മയുടെ ഊഹം ശരിയായിരുന്നു. ശര്‍മ്മ സംശയിച്ചപോലെ തന്നെ . ധന്വകുപ്പ് കാര്യം വ്യക്തമായി പറഞ്ഞു. അവര്‍ എഴുതി

.As for paras 4.1(ii), (iii) and (iv) of the memorandum of Agreement the proposed conditions will make unlimited liability on state exchaquer. The Administrative may quantify the financial commitment of these items. The details of the recurring and non recurring expenditure may be ascertained separately.

In oder to have better appreciation of points made above clarifications is also necessary on clause 2.1 and clause 3.1 of the memorandum of Agreement.


എന്നു വച്ചാല്‍ ഇത് സംസ്ഥാന ഖജനാവിനു മേല്‍ പരിധിയില്ലാത്ത ബാധ്യത വരുത്തും .

This has the approval of minister finance എന്നും കൂടി എഴുതിച്ചേര്‍ത്താണ് ധനവകുപ്പ് തിരികെ ഏല്‍പ്പിച്ചത്. ആരായിരുനു ധനകാര്യ വകുപ്പു മന്ത്രി? സാക്ഷല്‍ ശിവദാസമേനോന്‍ . ഇന്നു പിണറായിയുടെ അറിയപ്പെടുന്ന പോരാളി. അദ്ദേഹത്തിനു സഖാവിന്റെ സ്വപ്ന പദ്ധതി വേഗം നടപ്പാക്കണമെന്നൊന്നും തോന്നിയില്ല. ഫയലല്ലെ ഫയലിന്റെ വഴിക്ക് പോകട്ടേ എന്നങ്ങു തീരുമാനിച്ചു. കൂടെ മറ്റൊരു കൊളുത്തു കൂടി ഇട്ടു കൊടുത്തു.

The Administrative may quantify the financial commitment of these items. The details of the recurring and non recurring expenditure may be ascertained separately.

In oder to have better appreciation of points made above clarifications is also necessary on clause 2.1 and clause 3.1 of the memorandum of Agreement.

എന്നും കൂടി എഴുതി ചേര്‍ത്തു.

21/03/2001ന് വരുന്നതു വരട്ടെയെന്ന് കരുതി മന്ത്രിയദ്ദേഹം പതിവുപോലെ ഒറ്റവരി സാഹിത്യമെഴുതി. I would like to have the specific views of secretary (law) himself. എന്നാണു മാരീചന്റെ പരിദേവനം . എന്നിട്ട് ആ ഫയല്‍ നേരെ നിയമ വകുപ്പ് സെക്രട്ടറിയെ നോക്കി ഒരു പറക്കല്. ഒറ്റ നിമിഷം കൊണ്ട്. അത് രംകുമാറിന്റെ മേശപുറത്ത്. നിയമ വകുപ്പു സെക്ര്ട്ടറിയുടെ അഭിപ്രായം മന്ത്രി ചോദിച്ചാല്‍ , അതെന്താണെന്നെഴുതാതെ അയച്ച ഊര്‍ജ്ജ വകുപ്പു സെക്രട്ടറിയെ എന്തു ചെയ്യണമെന്ന് ഭഗ്യത്തിനു മാരീചന്‍ പറഞ്ഞില്ല. നമുക്ക് ചോദിക്കുകയും വേണ്ട. അരാണു നിയമ വകുപ്പ് സെക്രട്ടറിക്കുള്ള ചോദ്യങ്ങള്‍ തയ്യറാക്കേണ്ടത്? അവിടത്തെ തൂപ്പുകാരനോ അതോ ശിപായിയോ എന്നൊന്നും ചോദികരുത്. ഈ ഡ്രാഫ്റ്റ് തയ്യറാക്കന്‍ കൂട്ടു നിന്ന സെക്രട്ടറി ഒരു ചോദ്യവുമില്ലാതെ ആ ഫയല്‍ അയച്ചു എന്നു ഞാന്‍ പറഞ്ഞാല്‍ എന്നെ കുറ്റം പറയരുത്.


നിയമ പ്രശ്നം ഒന്നുമിലാത്തതു കൊണ്ട് അഭിപ്രായവും എഴുതി No specific legal point has been referred to this department for advice. അതില്‍ എന്താണിത്ര ആഘോഷിക്കാന്‍ . ഇല്ലാത്ത നിയമ പ്രശ്നം ഉണ്ടെന്നു പറയണമായിരുന്നോ? ലാവലിന്‍ പണം സംഘടിപ്പിച്ചു തന്നാലും സംഘടിപിച്ചു തരാന്‍ ശ്രമിച്ചാലും , അത് ഒരു കരാറിന്റെ ഭാഗമായിട്ടാണെങ്കില്‍, അതില്‍ യതൊരു നിയമ പ്രശ്നവുമില്ല.

പറവൂര്‍ ‍ എസ്എന്‍വി സംസ്കൃത ഹൈസ്ക്കൂളില്‍ നിന്ന് 1973ല്‍ എസ്എസ്എല്‍സിയും കൂനമ്മാവ് ഐടിസിയില്‍ നിന്ന് 1975ല്‍ ഐടിഐയും പാസായത് ഒരു ന്യൂനതയാണെന്നു കരുതുന്നവര്‍ എന്തു കരുതിയലും , ലാവലിനെ സഹായിക്കാനും പിന്നീട് സംസ്ഥാന ഖജനാവിനു ഭാരം വരാവുന്നതുമായ ഒരു കരാറുമയി മുന്നോട്ടു പോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.

അങ്ങനെ 12/7/2000 ല്‍ എത്തിയ ഫയലില്‍ 21/04/2001 ല്‍ ശര്‍ മ്മ എഴുതി.

കരട് എഗ്രിമെന്റിന്റെ ഖണ്ഡിക 2(1) പ്രകാരം പ്രോജക്ട് റിപ്പോര്‍ട്ട് അനുസരിച്ചു പദ്ധതി നടത്തിപ്പിനുള്ള മൊത്തം ധനം സമാഹരിച്ചു നല്‍കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും ലാവ്ലിന്‍ നടത്തുന്നതാണെന്നു സമ്മതിച്ചതായേ കാണുന്നുള്ളു. ഇതു ഏം.ഓ.യുവിലെ ഖണ്ഡിക 3(ഏ) അനുസരിച്ചു പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ മുഴുവന്‍ സാമ്പത്തിക സഹായവും നല്‍കുന്നതാണ് എന്ന വ്യവസ്ഥയില്‍ നിന്നുള്ള വ്യതിയാനമാണ്.


നിയമ വകുപ്പ് സെക്രട്ടറി അഭിപ്രായം എഴുതിയാല്‍ എന്താകുമായിരുന്നു. എം ഒ യു വില്‍ നിന്നും വ്യത്യാസമുള്ള കരാറുണ്ടാക്കാന്‍ പാടില്ലെന്നോ? അങ്ങനെ ഒരു നിയമജ്ഞനും എഴുതില്ല. ഉഭയ സമ്മതപ്രകാരമുണ്ടാക്കുന്ന ഒരു കരാറും എതിര്‍ക്കാനാവില്ല. പിന്നെ പറയാനുള്ളത് എം ഒ യു വില്‍ നിന്നും മാറ്റിയാല്‍ നിയമ പരമായി നേരിടാന്‍ പറ്റുമോ എന്നായിരിക്കും . അത് പറ്റില്ല എന്നദ്ദേഹത്തിനും മറ്റുള്ളവര്‍ക്കും അറിയാം . എം ഒ യു നിയമ പ്രാബല്യമുള്ള ഒരു രേഖയല്ല. അതു കൊണ്ട് അതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കേണ്ടത് അദ്ദേഹത്തിന്റെ ജോലിയല്ല. എഴുതാന്‍ പോകുന്ന കരാറിനേക്കുറിച്ചേ അദ്ദേഹം അഭിപ്രായം പറയേണ്ടതുള്ളു. അത ദ്ദേഹം പറഞ്ഞു.എം ഒ യു വില്‍ നിന്നും വ്യത്യസ്തമായ കരാരില്‍ ഒരു നിയമ പ്രശ്നവും വരുന്നില്ല. അതു കൊണ്ട് അതിനേക്കുറിച്ച് ഒരഭിപ്രായവും പറയേണ്ട ബാധ്യത അദ്ദേഹത്തിനില്ല.

ഏതു കരാറൊപ്പിടുന്നതിനു മുമ്പും പൊതു ഭരണ വകുപ്പ്, ധനകാര്യ വകുപ്പ് , നിയമ വകുപ്പ് എന്നിവയോട് അഭിപ്രായം ചോദിക്കുക എന്നത് ഒരു സാധാരന കീഴ്വഴക്കമാണ്.

12/7/2000 മുതല്‍ 21/3/2001 വരെ ഉണ്ടായ കാലതമസത്തേക്കുറിച്ചാണു, മരീചന്‍ വാചലാനാവുന്നതും ശര്‍മ്മയെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ ശ്രമിക്കുന്നതും . 1996 മുതലാണ്‌ പിണറായി വൈദ്യുതി കരാര്‍ ഒപ്പിടാന്‍ നടന്നത്. എന്നിട്ട് ഒപ്പിട്ടതോ ? 1998 ലും . അതൊരു കാലതാമസമായി മാരീചനു കാണാന്‍ കഴിയുന്നില്ല. പക്ഷെ ശര്‍മ്മയുടെ 8 മാസം അക്ഷന്തവ്യമായ കാല താമസം ​. അതും എം ഒ യു വില്‍ നിന്നും വ്യത്യസ്തമായ ഒരു കരാറിന്റെ പേരിലും.

ധനസഹായം ലഭ്യമാക്കാന്‍ ശ്രമിക്കും എന്ന ഒരു കരാറിനു അനുകൂലമായി നിയമോപദേശം കൊടുത്തതില്‍ ഒരു തെറ്റും തലയിലാള്‍ത്താമസമുള്ള ആര്‍ക്കും കാണാന്‍ പറ്റില്ല. നിയമ പരമായി നില നില്‍പ്പില്ലാത്ത ഒരു എം ഒ യു വില്‍ നിന്നും, അതു വ്യത്യസ്തമാണോ എന്നു നോകേണ്ട ഒരു ബാധ്യതയും ഒരു നിയമ സെക്രട്ടറിക്കില്ല. ഇല്ലാത്ത ഒരു പ്രശ്നം ചര്‍ച്ച ചെയ്യന്‍ മലയാള മനോരമ, മാതൃഭൂമി, സമകാലിക മലയാളമാദി പത്രവാരികകള്‍ക്കോ, ചാനല്‍ പൈതങ്ങള്‍ക്കോ സമയമുണ്ടാവില്ല. അതൊക്കെ ചെയ്യാന്‍ ആസാദുമാരും അപ്പുക്കുട്ടന്‍ വള്ളിക്കുന്നുമാരും മാരിചന്‍ മാരല്ലല്ലോ.

ഭേദഗതി ചെയ്‌ത നിര്‍ദേശം മലബാര്‍ ക്യാന്‍സര്‍ സൊസൈറ്റിയാണു മുന്നോട്ടുവെച്ചതെന്ന്‌ പരസ്യമായി പറഞ്ഞ്, പിണറായിയെ പ്രതിക്കൂട്ടിലാക്കാന്‍ ശര്‍മ്മ ശ്രമിച്ചില്ല എന്നത് നേര്. അതു പറഞ്ഞിരുന്നെകില്‍ , അര്‍ക്കും പിന്നെ സംശയമുണ്ടാകില്ലായിരുന്നു.


പിന്നീടു മരീചന്‍ പറയുന്നത് ആയിരം തവണ ആവര്‍ത്തിച്ച ലേഹ്യമാണ്. അതിനു വീര്യം കൂടുമെങ്കിലും വായിച്ചു രസിക്കേണ്ടവര്‍ക്ക് വായിച്ചു രസിക്കാം . പുച്ചയേക്കുറിച്ച് ഒരു ചൊല്ലുണ്ട്. എങ്ങനെ മേലോട്ടെറിഞ്ഞാലും നാലു കാലിലേ അത് വന്നു വീഴൂ. മാരീചന്‍ കേരളത്തിലെ എന്തിനേക്കുറിച്ചു പറഞ്ഞാലും, അത് എത്തിനില്‍ക്കുന്നത് ഒരു പ്രത്യേക യുദ്ധഭൂമിയിലായിരിക്കും . വി എസും പിണറായിയും ഏറ്റുമുട്ടുന്ന യുദ്ധഭൂമിയില്‍ . പിന്നെ യോദ്ധാക്കളായി, പൊരിഞ്ഞ യുദ്ധമായി . അതിനു എരിവു പുളിയും കൂട്ടാന്‍ പര്‍ട്ടി കത്തുകളും രേഖകളും . മാധ്യമങ്ങള്‍ ഇതൊക്കെ എഴുതുമ്പോള്‍ പുലഭ്യം പറയുന്ന സഖാക്കളെല്ലാം ഇതാഘോഷിക്കും , ത്രിശ്ശൂര്‍ പൂരം പോലെ. അവര്‍ ജിവിയേപ്പോലെയും സൂരജിനേപ്പോലെയും അതിലേക്ക് വഴിയും കാണിക്കും .

keralafarmer said...

Off Topic: Dear Thomas K
Please use this to type directly
Keyman

Anonymous said...

പ്രധാന കരാറിനൊപ്പം തന്നെ ബൈന്‍ഡിങ്ങായ ധനസഹായ കരാര്‍ ഉണ്ടാക്കേണ്ടതായിരുന്നു.കാരണം പണിനടത്തുന്നതിനുള്ള കരാര്‍ ആണ് ലാവലിന് തല്പര്യമുള്ളത്. രണ്ടാമത്തേത് നമ്മുടെ താല്പര്യമാണ്. MOU വെച്ച് നമുക്ക് ഒന്നും enforce ചെയ്യാന്‍ സാധിക്കില്ല.പിന്നീട് കരാറാക്കുന്നത് ലാവലിന്റെ താല്പര്യമനുസരിച്ചാവും.മറിച്ചു പറയുന്ന പിണറായിയുടെ തല പരിശോധിക്കേണ്ട യാതൊരു കാര്യവുമില്ല. കാരണം ആ തലയാണ് ഇതിന്റെ പിന്നില്‍.

Unknown said...

ഒരു ഓഫ്, ചര്‍ച്ചയില്‍ വ്യാപൃതരായവര്‍ ക്ഷമിക്കണം. കാളിദാസന്‍ ഇങ്ങനെയൊരിടത്ത് പറഞ്ഞു കാണുന്നു:“അഭി സംബോധന ചെയ്ത് എഴുതുക എന്നത് എന്റെ ശീലമായിപ്പോയി. മാറ്റാന്‍ ഇത്തിരി പ്രയാസമുണ്ട്. മാറ്റാന്‍ ശ്രമിക്കാം."

ഈ ശീലം എന്നെയും പലപ്പോഴും വെട്ടിലാക്കിയിട്ടുണ്ട്. കാരണം പല പേരുകളും അഭിസംബോധന ചെയ്യാന്‍ കഴിയാത്തവണ്ണം അരോചകമായിരുന്നു. എന്റെ ബ്ലോഗില്‍ കമന്റ് എഴുതുന്നവരുമായി എനിക്കൊരു ബന്ധം സ്ഥാപിക്കണമെന്നുണ്ടായിരുന്നു. അതിനാണ് സംബോധന ചെയ്യുക എന്നത് ഒരു ശീലമാകാന്‍ കാരണം. സ്വന്തം പേരില്‍ പ്രൊഫൈല്‍ ഉണ്ടാക്കിക്കൂടേ എന്നൊരു നിര്‍ദ്ദേശം വെച്ചപ്പോള്‍ വ്യാപകമായ എതിര്‍പ്പാണ് ഞാന്‍ നേരിട്ടത്.കുപ്പത്തൊട്ടി എന്ന് പോലും ബ്ലോഗ് നാമം ഉണ്ടായിരുന്നു എന്നോര്‍ക്കുക.ഇപ്പോഴും സ്ഥിതി വ്യത്യസ്തമല്ല.

ഇവിടെ കമന്റ് എഴുതിക്കൊണ്ടിരുന്ന അഭിലാഷ് ആദ്യം “കേള്‍ക്കാത്ത വാര്‍ത്തകള്‍” എന്ന പേരിലാണ് എന്റെ ബ്ലോഗില്‍ വന്നത്. എന്റെ നിര്‍ദ്ദേശാനുസരണമായിരിക്കണം പേര്‍ മാറ്റിക്കാണുന്നു.

പിന്നെപ്പിന്നെ അനോണി നാമം എന്തായായാലും അങ്ങനെ തന്നെ സംബോധന ചെയ്യാന്‍ ഞാന്‍ ശീലിച്ചു. അങ്ങനെയും നേരിയ ഒരക്കിടി പറ്റി. നമ്മുടെ പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ അങ്കിളിനെ ഞാന്‍ ഒരിക്കല്‍ തിരുവനന്തപുരത്ത് വെച്ച് കാണാനും സംസാരിക്കാനും ഇടവന്നു. സംഭാഷണമധ്യേ ഞാന്‍ അദ്ദേഹത്തെ അറിയാതെ അങ്കിള്‍ എന്ന് വിളിച്ചു പോയി. അതദ്ദേഹത്തിന് രസിക്കാതിരിക്കുക സ്വാഭാവികമാണല്ലൊ.ഞാനാകട്ടെ വിളിച്ചുപോയ ജാള്യതയിലും. “അങ്കിളൊക്കെ ബ്ലോഗില്‍, നേരില്‍ സംസാരിക്കുമ്പോള്‍ ഞാന്‍ ചന്ദ്രകുമാര്‍....” അദ്ദേഹം പറഞ്ഞു. നമ്മള്‍ രണ്ട് പേരും സീനിയര്‍ വ്യക്തികള്‍. ഞാന്‍ അദ്ദേഹത്തെ അങ്കിള്‍ എന്ന് സംബോധന ചെയ്യുന്നത് എത്ര അരോചകം! ബ്ലോഗ് നാമം അങ്കിള്‍ എന്നായതാണ് അവിടെ പ്രശ്നമായത്. എങ്കിലും അങ്കിള്‍ എന്ന ബ്ലോഗ് നാമം അദ്ദേഹത്തിന് നല്ല ചേര്‍ച്ചയുണ്ട്. അന്ന് എന്റെ കൂടെയുണ്ടായിരുന്ന എന്റെ മകള്‍ അദ്ദേഹത്തെ അങ്കിള്‍ എന്ന് സംബോധന ചെയ്യുന്നതില്‍ ഒരു കുടുംബബന്ധം ഫീല്‍ ചെയ്യുകയും ചെയ്തു.

Unknown said...
This comment has been removed by the author.
Anonymous said...

-- ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത ഈ കരാറിനു മുന്നോടിയായി ഒരു എം ഒ യു ഉണ്ടായിരുന്നു എന്നാണ്. ഈ എം ഒ യുവില്‍ മാറ്റം വരുത്താതെ എങ്ങനെയാണ്‌ ഇതുപോലെയൊരു കരട് തയ്യാറാക്കന്‍ സാധിക്കുക?

അപ്പോള്‍ എം ഓ യുവിലല്ല കരടിലാണ് മാറ്റം എന്ന് കാളിദാസന്‍ സമ്മതിക്കുന്നുണ്ട്.

Suraj said...

അങ്കിളേ,
ഇവിടെ കാന്‍സര്‍ സെന്റര്‍ ഗ്രാന്റുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന സി.ഏ.ജി റിപ്പോര്‍ട്ടിനെ സംബന്ധിച്ച പുതിയ ചില വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഒന്നുരണ്ട് കാര്യങ്ങള്‍ പറയട്ടെ.
(നീണ്ട കമന്റിനു മാപ്പ് :))

1. സിഏജിയുടേതായി ഇപ്പോള്‍ നമുക്കു മുന്നിലുള്ള പി.ഡി.എഫ് രൂപത്തിലെ റിപ്പോര്‍ട്ട് യഥാര്‍ത്ഥത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ്.
ഓഡിറ്റിംഗ് നടപടിക്രമമനുസരിച്ച് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കും മുന്‍പ് സി.ഏ.ജി ബന്ധപ്പെട്ട വകുപ്പിനോട് ചോദിക്കുന്ന വിശദീകരണങ്ങള്‍ക്ക് വൈദ്യുതി ബോഡ് നല്‍കിയ വിശദീകരണങ്ങളാണ് ആഗസ്റ്റ് 2005ലെ സര്‍ക്കാര്‍ വിശദീകരണം എന്ന് ആവര്‍ത്തിച്ച് സി.ഏ.ജി ഉദ്ധരിക്കുന്ന വാചകങ്ങള്‍ . ഇതുവച്ച് സി.ഏ.ജിയുണ്ടാക്കുന്ന റിപ്പോര്‍ട്ടിന്മേല്‍ ഒരു രണ്ടാം വിശദീകരണം വൈദ്യുതിബോഡിനോട് സര്‍ക്കാര്‍ ചോദിക്കും. ഇതും ചേര്‍ത്ത് നിയമസഭാകമ്മിറ്റി ഇത് പരിശോധിച്ച് ചര്‍ച്ചചെയ്യും, നടപടിയുമെടുക്കും. പ്രാഥമിക ഘട്ടം കഴിഞ്ഞുണ്ടാവേണ്ട ഈ നടപടികള്‍ തത്വത്തില്‍ 2006 ജൂണ്‍ മാസം പൂര്‍ത്തിയാവേണ്ടതാണ്.

ഇതില്‍ ബോഡിന്റെ രണ്ടാം വിശദീകരണം പോലും 2005നു ശേഷം കൊടുത്തിട്ടില്ല എന്നത് സ്തോഭജനകമാണ് - അതായത് പ്രാഥമിക ഘട്ടത്തിലെ അപൂര്‍ണ്ണമായൊരു റിപ്പോര്‍ട്ടും വച്ചാണ് ഈ കേസിന്റെ ആധാരം തന്നെ പടുത്തുയര്‍ത്തിയിരിക്കുന്നത് എന്ന് !!

2. ഇനി, എന്തുകൊണ്ടാണ് സിഏജിയുടെ ഈ പ്രാഥമിക ഘട്ട നിഗമനങ്ങളെ അപൂര്‍ണ്ണമെന്നോ ഒരു പക്ഷേ അവിദഗ്ധമെന്നോ വിളിക്കേണ്ടിവരുന്നത് എന്ന് വിശദീകരിക്കാം :
'മഴയുടെ അളവും വൈദ്യുതി ഉല്‍പ്പാദനവും' സംബന്ധിച്ച സി&ഏ ജിയുടെ കണ്ടെത്തലുകളിലാണ് ഈ പദ്ധതികളുടെ നവീകരണ ശേഷവും സംസ്ഥാനത്തിനു ഗുണമൊന്നുമുണ്ടായില്ല എന്ന സി.ഏ.ജിയുടെ തന്നെ ആരോപണത്തിനു കാരണമായത്.

ഒന്നാമത് ഈ മൂന്നു പദ്ധതികളുടെ പുനരുത്ഥാനമാണ് ഉദ്ദേശിച്ചിട്ടുള്ളത്. അറ്റകുറ്റപ്പണിയുമല്ല, ഇടിച്ചുകളഞ്ഞിട്ട് പുതിയത് കെട്ടലുമല്ല. 35 - 40കൊല്ലം പഴകി സ്വാഭാവിക കാലാവധി കഴിയാറായ യന്ത്രസാമഗ്രികള്‍ മാറ്റിവയ്ക്കുക. എഞ്ചിനിയറിംഗ് സ്പെസിഫിക്കേഷനുകളനുസരിച്ച് കാലാവധി കഴിയാറായതെന്ന് വൈദ്യുതിവകുപ്പ് പറയുന്ന യന്ത്രങ്ങള്‍ വച്ചുകൊണ്ടാണ് 1999 വരെയും ഈ പദ്ധതികള്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചത്.

എന്നാല്‍ സി.ഏജി വീണ്ടും വീണ്ടും പാടുന്നത് ഒരേ പാട്ട് : the Board’s main objective of improvement in efficiency could not be achieved എന്ന്‍. കാര്യക്ഷമതാ വര്‍ദ്ധനവ് എന്നതായിരുന്നു ലക്ഷ്യമെങ്കില്‍ മൊത്തം ഡാം തന്നെ നവീകരിക്കണം. കാലാവധികഴിഞ്ഞ് തകരാറിലാകാന്‍ പോകുന്ന യന്ത്രങ്ങള്‍ മാറ്റിവച്ചിട്ടല്ല കാര്യക്ഷമത കൂട്ടുന്നത്. ആ യന്ത്രഭാഗങ്ങള്‍ അന്നു മാറ്റി വെച്ചില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്നതുപോലും ലഭിക്കാതാകുമായിരുന്നു.

ഇവിടെ പലരും ചൂണ്ടിക്കാട്ടിയ ബാലനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടും സി.ഇ.ഏ റിപ്പോര്‍ട്ടും നിര്‍ദ്ദേശിച്ചപോലെ അന്ന് ആ കണ്‍സള്‍ട്ടന്‍സി കരാര്‍ പൊളിച്ച് ലാവലിന് ഏ.ബി.ബി കമ്പനിയുടെ (നേര്യമംഗലം)കാര്യത്തില്‍ ചെയ്തതു പോലെ നഷ്ടപരിഹാരവും കൊടുത്ത് ഏതാനും കോടി രൂപയ്ക്ക് അറ്റകുറ്റപപണിയും ചെയ്തിട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ വെറുതേയിരുന്നു എന്നു വയ്ക്കുക - സ്വാഭാവിക കാലാവധിയടുത്ത യന്ത്രങ്ങള്‍ അല്പകാലം കൂടി നിരങ്ങി നീങ്ങിയിട്ട് പിന്നെ ഒന്നിനു പുറകേ ഒന്നായി അടച്ചിടേണ്ടി വന്നേനെ എന്ന് 90കളിലെ കടുത്ത വൈദ്യുതിക്ഷാമവും 95 ശതമാനത്തിന്റെ ലോഡ് ഷെഡ്ഡിംഗും പലപ്പോഴും ജനറേറ്ററുകള്‍ സ്ഥിരമായി നിറുത്തിവയ്ക്കേണ്ടിവന്നിരുന്ന സാഹചര്യവും ഓര്‍ക്കുന്ന ആര്‍ക്കും മനസിലാവും. സിഏജിയുടെ കണക്കുകള്‍ പ്രകാരം തന്നെ നോക്കിയാല്‍ 1994-95 കാലത്തു നിന്നും വൈദ്യുതി ഉല്പാദനം 555.17 മെഗായൂണിറ്റില്‍നിന്ന് ക്രമമായി 538.93, 500.26, എന്നിങ്ങനെ കുറഞ്ഞ് പുനരുത്ഥാന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു തൊട്ടുമുന്‍പുള്ള 1998-99 ആകുമ്പോഴേക്കും 484 മെ.യൂണിറ്റായതായി കാണാം.
ഇങ്ങനെയുള്ള ഒരു പരിതസ്ഥിതിയില്‍ ആദ്യം അറ്റകുറ്റപ്പണി, പിന്നെ ഏതെങ്കിലുമൊരു കാലത്ത് നവീകരണം എന്ന രീതിയില്‍ മുന്നോട്ട് പോയിരുന്നെങ്കില്‍ ആകെക്കൂടിയുള്ള ചിലവ് നോക്കിയാല്‍ ഈ പദ്ധതിയ്ക്കായി ചിലവായി എന്നു പറയുന്ന 374 കോടിയിലും എത്രയോ കൂടിയേനെ. ഈ ലൈനില്‍ ഒരു വിശദീകരണം ബോഡില്‍ നിന്ന് സി.ഏ.ജിക്ക് കിട്ടിയതായി റിപ്പോര്‍ട്ടിലേ കാണുന്നില്ല. ആ വക വിശദീകരണങ്ങള്‍ രണ്ടാം ഘട്ടത്തിലെ വിശദപരിശോധനയില്‍ ഉരുത്തിരിയേണ്ടതാണ്.

അന്നത്തെ ഗുരുതരമായ വൈദ്യുതിപ്രതിസന്ധി തരണംചെയ്യാനാണ് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിര്‍ദേശം അവഗണിച്ച് പള്ളിവാസല് - ചെങ്കുളം - പന്നിയാര്‍ ജലവൈദ്യുതി പദ്ധതികള്‍ അറ്റകുറ്റപ്പണിയ്ക്കു പകരം സമഗ്രമായി നവീകരിക്കാന്‍ 1995-ല്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് വൈദ്യുതിമന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്‍ ജൂലൈ 19ന് നിയമസഭയില്‍ വ്യക്തമാക്കിയത്. ഇതൊന്നും സി.ഏ.ജി റിപ്പോര്‍ട്ടില്‍ ഉണ്ടാവാറില്ല, പക്ഷേ സന്ദര്‍ഭത്തിന്റെ അടിയന്തരാവസ്ഥയെക്കുറിച്ച് ബോഡിന്റെ വിശദീകരണം ഉണ്ടാവേണ്ടതായിരുന്നു. അതു പ്രാഥമിക വിശദീകരണത്തില്‍ സിഏജിക്ക് കൊടുത്തിരുന്നോ എന്നറിയില്ല. അതു സി.ഏജി പറയുന്നില്ല.

3. അടുത്തതായി ശ്രദ്ധിക്കേണ്ടത് നവീകരണത്തിനു ശേഷമുള്ള മികവ് അളക്കാന്‍ സി.ഏ.ജി ഉപയോഗിച്ച മാനകങ്ങള്‍ ആണ്.

സി.ഏ.ജിയുടെ പ്രാഥമിക കണക്കുകള്‍ പ്രകാരം തന്നെ പദ്ധതി നവീകരണത്തിനു തൊട്ടുമുന്‍പുള്ള വര്‍ഷങ്ങളില്‍ ക്രമമായി വൈദ്യുതി ഉല്പാദനം കുറഞ്ഞു വരുന്നതായി വ്യക്തമാണ്. മഴകുറഞ്ഞത് മാത്രമാണ് അതിനു കാരണമെന്ന് ആഗസ്ത്
2005ല്‍ സിഏജിക്ക് വിശദീകരണം നല്‍കിയത് ആര്യാടന്‍ മന്ത്രിയുടെ കാലത്താണ്. അവിടെയും ഒരു പാളിച്ച ഉണ്ടായതായി ന്യായമായും സംശയിക്കാം.
ഗവണ്മെന്റിന്റെ വിശദീകരണമെന്ന് സിഏജി പറയുന്നത് രണ്ട് കാരണങ്ങളാണ് :

1. Government stated (August 2005) that the reduction in power generation during 2000-2003 was due to the fact that half the machines of the three stations were under shut down for renovation

2. and the reduction during 2003-04 was mainly due to very low rainfall compared to other years.

ഡാം സൈറ്റില്‍ കിട്ടിയ മഴയുടെ മില്ലിമീറ്റര്‍ കണക്കിന് എതിരേ ഉല്‍പ്പാദിപ്പിച്ച വൈദ്യുതി പട്ടികയാക്കി എഴുതിവയ്ക്കാന്‍ ചാര്‍ട്ടേഡ് അക്കൌണ്ടന്‍സിയൊന്നും പാസാകേണ്ട കാര്യമില്ല.

പക്ഷേ സര്‍ക്കാരിന്റെ വിശദീകരണം ഖണ്ഡിച്ചേ മതിയാവൂ എന്ന ലക്ഷ്യവുമായി തുനിഞ്ഞിറങ്ങുന്നവര്‍ അങ്ങനെ മഴ കൂടിയിട്ടും നവീകരണത്തിനു ശേഷം ഉല്‍പ്പാദനം കൂടിയില്ല എന്ന ന്യായത്തില്‍ കടിച്ചുതൂങ്ങിയത് കാണുമ്പോള്‍ സിഏജിയുടെ സാങ്കേതിക ഉപദേഷ്ടാക്കളാരാണെന്നോര്‍ത്ത് ചിരിക്കാതെ വയ്യ.

സിഏജിയുടെ രായസം തന്നെ നോക്കാം:

1) 1994-95 കാലത്ത് Rainfall at Pallivasal - 1733 മി.മി ; വൈദ്യുതി ഉല്‍പ്പാദനം - 221.96
2) 1995-96 കാലത്ത് Rainfall at Pallivasal - 1293 മി.മി ; വൈദ്യുതി ഉല്‍പ്പാദനം - 183.74
3) 1996-97 കാലത്ത് Rainfall at Pallivasal - 1513 മി.മി ; വൈദ്യുതി ഉല്‍പ്പാദനം - 220.69

ആദ്യത്തെ രണ്ട് വര്‍ഷങ്ങള്‍ തമ്മില്‍ മഴയുടെ വ്യത്യാസം (1മൈനസ് 2) = 440 മില്ലീമീറ്റര്‍.ഉണ്ടാക്കിയ വൈദ്യുതി തമ്മില്‍ വ്യത്യാസം = 38.22 മെ. യൂണിറ്റ്

രണ്ടാമത്തെയും മൂന്നാമത്തെയും വര്‍ഷങ്ങള്‍ തമ്മില്‍ മഴയുടെ വ്യത്യാസം (3 മൈനസ് 2) = 220 മി.മി; ഉണ്ടാക്കിയ വൈദ്യുതി തമ്മില്‍ വ്യത്യാസം = 36.95 മെ.യൂണിറ്റ്

4) 1994-95 കാലത്ത് Total Rainfall at PSP areas - 4277 മി.മി ; വൈദ്യുതി ഉല്‍പ്പാദനം - 555.17
5) 1995-96 കാലത്ത് Total Rainfall at PSP areas- 3578 മി.മി ; വൈദ്യുതി ഉല്‍പ്പാദനം - 462.55
6) 1996-97 കാലത്ത് Total Rainfall at PSP areas - 3499 മി.മി ; വൈദ്യുതി ഉല്‍പ്പാദനം - 538.93
7) 1998-99 കാലത്ത് Total Rainfall at PSP areas - 3587 മി.മി ; വൈദ്യുതി ഉല്‍പ്പാദനം - 484.00

4-ഉം 5-ഉം ഐറ്റംസ് തമ്മില്‍ മഴയുടെ വ്യത്യാസം = 699 മില്ലിമീറ്റര്‍.ഉണ്ടാക്കിയ വൈദ്യുതി തമ്മില്‍ വ്യത്യാസം = 92.62 മി.യൂണിറ്റ്

6-ഉം 5-ഉം ഐറ്റംസ് തമ്മില്‍ മഴയുടെ വ്യത്യാസം = 79 മില്ലിമീറ്റര്‍.
ഉണ്ടാക്കിയ വൈദ്യുതി തമ്മില്‍ വ്യത്യാസം = 76.38 മെ.യൂണിറ്റ് (ഇവിടെ കണക്കുപ്രകാരം മഴ കുറഞ്ഞിട്ടും ഉല്‍പ്പാദനം 76 യൂണിറ്റ് കൂടി !!)

7-ഉം 6-ഉം ഐറ്റംസ് തമ്മില്‍ മഴയുടെ വ്യത്യാസം = 88 മില്ലിമീറ്റര്‍.
ഉണ്ടാക്കിയ വൈദ്യുതി തമ്മില്‍ വ്യത്യാസം = 54.93 മെ.യൂണിറ്റ്

മില്ലീമീറ്റര്‍ കണക്കിനു മഴ വച്ച് മാത്രം ഉല്‍പ്പാദനത്തെ അളക്കാന്‍ പോയ സിഏജിയുടെ കണക്കില്‍ തന്നെയുണ്ട് അവരുപയോഗിച്ച അളവുകോലുകളുടെ അപര്യാപ്തത.
മഴയും വൈദ്യുതി ഉല്‍പാദനവും തമ്മിലുളള ബന്ധം സങ്കീര്‍ണമാണ്. Peak hours മാത്രമാണ് മിക്കപ്പോഴും ജനറേറ്ററുകള്‍ എല്ലാം പ്രവര്‍ത്തിപ്പിക്കുന്നത്. അല്ലാത്തപ്പോള്‍ എല്ലാ
ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കുന്നില്ല. അപ്പോള്‍ വൈദ്യുതി ഉല്‍പാദനത്തിന്റെ ഓരോ ഘട്ടത്തിലും എത്ര വീതം ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നുവെന്ന് കൂടി വെളിപ്പെടേണ്ടതുണ്ട്.

ഉദാഹരണത്തിന് 1000 മില്ലീമീറ്റര്‍ മഴ പെയ്ത സമയത്ത് 5 ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നുവെന്നും 1200 മില്ലീമീറ്റര്‍ മഴ കിട്ടിയ സമയത്ത് 3 ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുവെന്നും വെയ്ക്കുക. സ്വാഭാവികമായും വൈദ്യുതിയുടെ ഉല്‍പാദനം കുറയും. 1200 മിമി മഴ കിട്ടിയപ്പോള്‍ മൂന്ന് ജനറേറ്ററുകള്‍ മാത്രം പ്രവര്‍ത്തിപ്പിച്ചതിന് മറ്റെന്തെങ്കിലും കാരണം കാണും. കേടു വന്ന് പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ അറ്റകുറ്റപ്പണികള്‍ നടക്കുകയോ അങ്ങനെ നമുക്കറിയാത്ത കാരണങ്ങള്‍ പലതും. ഒരു വൈദ്യുതോല്‍പാദന കേന്ദ്രത്തിന്റെ
സങ്കീര്‍ണതകളെക്കുറിച്ച് സാമാന്യ ധാരണയെങ്കിലും ഇല്ലാതെ ഇതേക്കുറിച്ച് ആധികാരികമായ അഭിപ്രായം സാധ്യമല്ല.

ലഭിച്ച മഴയും ഉണ്ടായ വൈദ്യുതിയും മാത്രമല്ല, ഓരോ ഘട്ടത്തിലും
പ്രവര്‍ത്തിച്ച ജനറേറ്ററുകളുടെ എണ്ണവും പ്രവര്‍ത്തന ദൈര്‍ഘ്യവും പെന്‍‍സ്റ്റോക്കിലൂടെ ഒഴുകിയ വെള്ളത്തിന്റെ അളവുമൊക്കെ അറിഞ്ഞേ വൈദ്യുതി ഉത്പാദനത്തിന്റെ കുറവിലും വര്‍ദ്ധനയിലുമുളള യഥാര്‍ത്ഥ കാരണം കണ്ടെത്താനാവൂ. അതാകട്ടെ വിദഗ്ധര്‍ ചെയ്യേണ്ടതും. ഒരുപക്ഷേ ഇതൊക്കെ സി.ഏ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടുത്ത ഘട്ടത്തിലെ വിശകലനത്തില്‍ വരേണ്ടതായിരുന്നു. അത് വന്നില്ല. നമ്മള്‍ പ്രാഥമിക റിപ്പോര്‍ട്ടിലെ വിവരക്കേടുകള്‍ എടുത്തുവച്ച് ആഘോഷിക്കുന്നു !!

മഴകുറഞ്ഞതുകൊണ്ടു മാത്രമാണ് ഉല്പാദനം കുറഞ്ഞത് എന്ന് വൈദ്യുതിവകുപ്പില്‍ നിന്നും സി.ഏജിക്ക് വിശദീകരണം പോയിട്ടുണ്ടെങ്കില്‍, അഥവാ അങ്ങനെ പ്രാഥമിക ഘട്ടത്തില്‍ സാങ്കേതിക ഉപദേശം സിഏജിക്ക് കിട്ടിയിട്ടുണ്ടെങ്കില്‍ അതിനു ബോഡാണ് ഉത്തരവാദി. ഈ മൂന്ന് ജലവൈദ്യുത പദ്ധതികളുടെ നവീകരണം തൃപ്തികരമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും
ഉദ്ദേശിച്ചപോലെ അതിന്റെ പ്രയോജനം കേരളത്തിനു ലഭിക്കുന്നുണ്ടെന്നും ആര്യാടന്റെ കാലത്ത് സി&ഏജിക്ക് വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബോര്‍ഡ്
ചെയര്‍മാനായിരുന്ന റ്റി എം മനോഹരനാണ് റിപ്പോര്‍ട് നല്‍കിയത് എന്നും അറിയുന്നു.

വിദ്യുച്ഛക്തി മന്ത്രിയുടെ നിയമസഭാപ്രസ്താവനയില്‍ നിന്ന് ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 2005 ല്‍ പള്ളിവാസലില്‍ നിന്ന് 238.41 മെ.യുണിറ്റും, പന്നിയാറില്‍ നിന്ന് 159.86
മെ.യൂണിറ്റും ചെങ്കുളത്തുനിന്നും 158.79 മെ.യൂണിറ്റും എന്നിങ്ങനെ 557.06 മെ.യൂണിറ്റാണ് മൊത്തം ലഭിച്ചിരിക്കുന്നത്. സി ഏ ജിയുടെ നവീകരണത്തിനു മുന്‍പുള്ള കാലത്തെ കണക്കുകളനുസരിച്ചുള്ള ഏറ്റവും ഉയര്‍ന്ന ഉല്പാദനമുണ്ടായ 1994-95 വര്‍ഷത്തേതിലും (221.96 + 156.06 +177.15 = 555.17) കൂടുതലാണ് ഇത് എന്നത് ശ്രദ്ധേയം.

കാലാവധികഴിയാറായ യന്ത്രങ്ങള്‍ വച്ച് ഓടിക്കുന്ന ഹൈഡല്‍ പ്രോജക്റ്റുകളില്‍ സാങ്കേതികമായ പലേകാരണങ്ങള്‍ കൊണ്ടും ഉല്പാദനത്തില്‍ വ്യതിയാനങ്ങളുണ്ടാവാം.
കാലാവധികഴിയാറായ യന്ത്രങ്ങള്‍ മാറ്റിവയ്ക്കുന്ന പണിയുടെ നിലവാരം പരിശോധിക്കുന്നത് ഒന്നോ രണ്ടോ വര്‍ഷത്തെ കണക്കുകള്‍ വച്ചിട്ടല്ല.

സി.ഏജി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് 2005ലാണെന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു പരിമിതിയാണ് എന്നു സമ്മതിക്കാം. എന്നാല്‍ 50 വര്‍ഷത്തേയ്ക്ക് ആയുസ്സു കൂട്ടിയ ഒരു പദ്ധതിയെ ആ 2 വര്‍ഷം കൊണ്ട് ശേഷിയും ശേമൂഷിയും അളന്ന് ഇതിനു പഴയ വീറില്ല അതുകൊണ്ട് 374 കോടി രൂപ പോയേ എന്ന്‍ ചങ്കിലിടിച്ചു വിളിക്കുന്ന ഒരു റിപ്പോര്‍ട്ട് അതിന്റെ സാങ്കേതികമായ എല്ലാ നടപടികളും
പൂര്‍ത്തിയാക്കി വരുമ്പോഴേ വസ്തുതാപരമാകൂ. അല്ലാത്തിടത്തോളം അത് അവിദഗ്ധമായ വെറും പ്രൈമറി റിപ്പോര്‍ട്ട് മാത്രമാണ്.

ജിവി/JiVi said...

മെയ് 17, 2001ലെഈ വാര്‍ത്ത ഇങ്ങനെ പറയുന്നു.

CIDA had stopped its Indian operations since May 1998. With the organisation again focussing on India, with clearance from the Canadian Government and pressure from Canadian private sector companies, Canada is hoping to figure much higher as an investor country in India and improve significantly from its present ranking.

അതായത് ധാരാണാപത്രം ഒപ്പിട്ട് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ സിഡ ഇന്ത്യയിലെ പരിപാടികള്‍ നിര്‍ത്തി. അങ്ങനെയുള്ള സിഡയില്‍നിന്നും ധനസഹായം ഉറപ്പാക്കാന്‍ ലാവ്ലിന് എങ്ങനെ കഴിയും. അതുകൊണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കും എന്ന വ്യവസ്ഥയില്‍ കരാറുണ്ടാക്കാന്‍ ലാവ്ലിന്‍ ശ്രമിച്ചു. വൈദ്യുതിമന്ത്രി അതിന് തയ്യാറായില്ല. പക്ഷെ, ധാരാണാപത്രം പുതുക്കിക്കൊണ്ടിരുന്ന് സഹാ‍യം സ്വീകരിച്ചു. സിഡ ഇന്ത്യന്‍ പദ്ധതികള്‍ പുനരാലോചിക്കുന്ന ഘട്ടമെത്തിയപ്പോള്‍ ധാരാണാപത്രത്തിലെ വ്യവസ്ഥകള്‍ പുന:സ്ഥാപിച്ചുകൊണ്ട് കരാറ് ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശിച്ചു. മന്ത്രിയുടെ ഗ്രൂപ്പ് കളിയേക്കാള്‍ ആ സര്‍ക്കാരിന്റെ മാനേജ്മെന്റ് ടാക്റ്റിക്സ് എന്ന് ഞാന്‍ പറയും. തുടര്‍ന്ന് വന്നവര്‍ക്ക് ഗ്രൂപ്പ് കളിക്കുന്നതിനുള്ള ടാക്റ്റിക്സ് മാത്രമേ വശമുണ്ടായിരുന്നുള്ളൂ.

kaalidaasan said...

മറ്റൊരു വകുപ്പില്‍ ചെന്ന് ഒരു മന്ത്രിക്ക് ഫയലുകള്‍ നേരിട്ട് എടുത്തു നോക്കാനാവില്ല.

മറ്റൊരു വകുപ്പാണ്‌ ഊര്‍ജ്ജ വകുപ്പെന്ന തരത്തില്‍ ഞാന്‍ എഴുതിയത് തെറ്റാണ്‌. അങ്ങനെ പറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.

(അനെര്‍ട്ടിനെ കുറിച്ച് താങ്കള്‍ പറഞ്ഞതും തെറ്റാണ്. മുഖ്യമന്ത്രിക്കു കീഴിലല്ല സയന്‍സ് ആന്റ് ടെക്നോളജി വകുപ്പിന്റെ മന്ത്രിയാരാണോ അവരുടെ കീഴിലാണ് അനെര്‍ട്ട്. ഇപ്പോഴത്തെ മന്ത്രിസഭയില്‍ അത് മുഖ്യമന്ത്രിയാണ് എന്നേയുള്ളൂ.)

ഇത് ഞാന്‍ പറഞ്ഞത് തെറ്റല്ല. ശാസ്ത്ര സാങ്കേതിക വകുപ്പ് എപ്പോഴും മുഖ്യമന്ത്രിയുടെ കീഴിലാണ്. പക്ഷെ ഭരണ പരമായ കാര്യങ്ങളെല്ലാം ഊര്‍ജ വകുപ്പിന്റെ കീഴിലും .

എന്നു വച്ച് 2000 ജൂണ്‍ മുതല്‍ക്ക് ശര്‍മ്മയുടെ മുന്നിലൂടെ നോട്ടു കുറിച്ചും ഒപ്പിട്ടും മൂന്നാലു വട്ടം ഓടിയ ഫയലു ശര്‍മ്മ വേറേതോ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് “വിളിച്ചുവരുത്തി”യപ്പോഴേക്കും ഒരു വര്‍ഷമായി എന്നൊക്കെ പറയഞ്ഞാല്‍ വിഴുങ്ങാന്‍ ആളെ കിട്ടില്ല.

മന്ത്രിയുടെ മുന്നില്‍ വന്ന ഫയലില്‍ കരാറിന്റെ കരട് നിയമ വകുപ്പ് കണ്ടു എന്നെഴുതിയിട്ടുണ്ട്. ഈ ഫയലാണ്‌ മാരീചന്‍ മന്ത്രി കണ്ട ആദ്യ ഫയലായി ചേര്‍ ത്തിട്ടുള്ളത്. "നോട്ട് ഫോര്‍ സര്‍ക്കുലേഷന്‍" എന്ന തലക്കെട്ടില്‍ നാലു ഖണ്ഡിക കുറിപ്പ് സഹിതം 12/7/2000ന് ഫയല്‍ ഫ്രാന്‍സിസ് മന്ത്രിക്ക് സമര്‍പ്പിച്ചു. അതിലാണ്, കരാറിലെ പുതിയതായി എഴുതി ചേര്‍ത്ത ധനസഹായം ലഭ്യ്മാക്കന്‍ ശ്രമിക്കും എന്ന വാക്കുകള്‍ ആദ്യമായി കാണുന്നത്. എന്നു വച്ചാല്‍ അതിന്‌ ഒരേയൊരര്‍ത്ഥമേഉള്ളു.

ഊര്‍ജ്ജ വകുപ്പില്‍ ഇതു സംബന്ധിച്ച് അതു വരെ നടന്ന എഴുത്തു കുത്തുകളും ഫയലുകളും ശര്‍മ്മ കണ്ടിട്ടില്ല എന്ന്. അത് ശര്‍മ്മയെ മനപ്പൂര്‍വം കാണിക്കാതിരുന്നതാകാം . ജൂണ്‍ മുതല്‍ വകുപ്പിലൂടെ ഓടുന്ന എല്ലാ ഫയലുകളം ​മന്ത്രി കാണേണ്ട ആവശ്യമില്ല. മന്ത്രിയെ കാണിച്ചാലേ കാണൂ. കിട്ടിയ ഫയലില്‍ കണ്ട കാര്യത്തിനു പല വിശദീകരണങ്ങളും അദ്ദേഹം തേടി. പല പ്രാവശ്യം പല വകുപ്പുകളിലേക്കും അത് പോയി. ധന വകുപ്പ്, ഖജനാവിനു പരിധിയില്ലാത്ത ബാധ്യത വരുത്തും എന്നെഴുതി. പൊതു ഭരണ വകുപ്പിന്റെ അഭിപ്രായം തേടണമെന്നും എഴുതി. പൊതു ഭരണ വകുപ്പിന്റെ അഭിപ്രായവും കിട്ടി. അവരും കുഴപ്പമില്ലെന്നു പറഞ്ഞു. എങ്കിലും എം ഒയു വില്‍ നിന്നും വന്ന മാറ്റം മന്ത്രിയെ കുഴക്കിയിരുന്നു.അതാണ്‌ നിയമ സെക്രട്ടറിക്ക് വീണ്ടും ഫയല്‍ അയക്കണമെന്ന് അദ്ദേഹം ഫയലില്‍ എഴുതിയത്. നിയമ സെക്രട്ടറിയോട് എന്തു ചോദിക്കണമെന്ന് കുറിപ്പില്ലാതെ ഫ്രന്‍സീസ് അതയച്ചു. അതുകൊണ്ടാണ്, നിയമ പ്രശ്നങ്ങളൊന്നും ചോദിച്ചിട്ടില്ല എന്ന് ആ സെക്രട്ടറി എഴുതിയത്. ഇതിനൊക്കെ സമയമെടുക്കും സൂരജേ. അതുകൊണ്ടാണ്‌ എട്ടുമാസത്തോളം അതില്‍ തീരുമാനമെടുക്കാന്‍ താമസിച്ചത്.
അങ്ങനെ താമസിച്ചതുകൊണ്ടാണ്, ഫയലില്‍ തീര്‍പ്പെടുക്കാന്‍ തമസിച്ചത്. അതിനു വേറേ അര്‍ത്ഥമാണു മാരീചന്‍ നല്‍കിയത്. ശര്‍മ്മ മനപ്പൂര്‍വം താമസിപ്പിച്ചു എന്നൊക്കെ പറയുന്നത് വാസ്തവവിരുദ്ധമാണ്.

കാര്‍ത്തികേയന്‍ എഴുതി വച്ചിരുന്ന ഒറിജിഅനല്‍ കരാര്‍ ഒപ്പിടീക്കാന്‍ രണ്ടു വര്‍ഷം പിണറായി എടുത്തെങ്കില്‍, ശര്‍മ്മ എടുത്ത 8 മാസം ഒരു തരത്തിലും കൂടുതലല്ല.

kaalidaasan said...

ഈ കേസില്‍ ഒരു മന്ത്രിയെ മാത്രം പ്രതിചേര്‍ത്തിരിക്കുന്നത് ദുരൂഹമാണ്, കാരണം കരാറിന്റെയും കാശിന്റെ വരവ് പോക്കുകളുടെയും നാള്‍ വഴി നോക്കിയാല്‍ ചുരുങ്ങിയത് 4 മന്ത്രിമാരെങ്കിലും പ്രതിയാവാനുള്ള ലോജിക്കല്‍ സാധ്യത കാണുന്നു.

സൂരജിനു പലതും കാണാം. അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഭരണപരമായ ഒരു തീരുമാനമെടുത്ത ഒരു പ്രശ്നത്തില്‍ പിന്നാലെ വരുന്ന എല്ലാ മന്ത്രിമാരും പല കാര്യങ്ങളും ചെയ്യേണ്ടി വരും . ഇനി ഇതൊരു കരാറാകുകയാഅണെങ്കില്‍ മന്ത്രി ബലനും പല തീര്മാനങ്ങളും എടുക്കേണ്ടി വരും . അവരൊക്കെ പ്രതിയക്കപ്പെടണം എന്ന് ആഗ്രഹിച്ചാല്‍ നടന്നു എന്നു വരില്ല. വീഴ്ച പറ്റിയ മന്ത്രിക്കാണുത്തരവാദിത്തം . പിണറായിക്ക് പറ്റിയ വീഴ്ചകള്‍ ഞാനും പല പ്രാവശ്യം ,ആദ്യം മുതലേ പറഞ്ഞിരുന്നു. വീണ്ടും പറയാം .


1. വൈദ്യുതി കരാറിന്റെ ഭാഗമയിട്ടണ്, ധനസഹായം ​കിട്ടിയത്. ആ കരാറിലൊരിടത്തും ഇതിനെപ്പറ്റി പറഞ്ഞിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ പണം നിശ്ചയമായും കിട്ടുമായിരുന്നു. അതു നിശ്ചയമായും പിണറായിയുടെ തെറ്റാണ്.

2. വൈദ്യുതി കരാറൊപ്പിട്ട സമയത്ത് ഇതിനു വേണ്ടി ഒരു കരാറൊപ്പിട്ടിരുന്നെങ്കില്‍ പണം കിട്ടുമായിരുന്നു. ഇതും പിണറായിയുടെ വീഴ്ചയാണ്. ഇതു ചെയ്യാത്തതിനു പിണറായി ഒരു കരണവും പറയുന്നുമില്ല. സൂരജിനു പറയാം.


3. ധാരണാ പത്രത്തിന്റെ സാധുത കരാറൊപ്പിടുന്നതു വരെ എന്നു ചേ ത്തിട്ട് , 180 ദിവസം ​കൂടുമ്പോള്‍ പുതുക്കണമെന്ന് ഒരു വ്യവസ്ഥ കൂടെ ചേര്‍ത്തു. അതെന്തിനായിരുന്നു എന്ന്, പിണറായി വിശദീകരിക്കുന്നില്ല. സൂരജിനതു വിശദീകരിക്കാം . ആ കുടുക്ക് എഴുതി ചേര്‍ക്കാതിരുന്നെങ്കില്‍ , പുതുക്കുക എന്ന ഭാരം കേരള സര്‍ക്കാരിന്റെ തലയില്‍ വന്നു വീഴില്ലായിരുന്നു. അതു മനപ്പൂര്‍വം ചേര്‍ത്തതാണെന്ന് സി ബി ഐ ആരോപിച്ചാല്‍ ആര്‍ക്കും സി ബി ഐയെ കുറ്റം പറയാന്‍ പറ്റില്ല.

4 ധരണാപത്രം ഒപ്പിട്ട്, കിട്ടുന്ന ആദ്യ സന്ദര്‍ഭത്തില്‍ അതു കരാറാക്കി മാറ്റിയിരുന്നെങ്കില്‍ , പണം മുഴുവനും കിട്ടുമായിരുന്നു. അതും പിണറയിയുടെ വീഴ്ചയാണ്.


5. പിണറായി 180 ദിവസത്തില്‍ കൂടുതല്‍ മന്ത്രിയായി ഇരുന്നിട്ടും , ധാരണാ പത്രം പുതുക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെങ്കിലും കരാറുണ്ടാക്കിയിരുന്നെങ്കില്‍ പണം കിട്ടുമായിരുന്നു. അതും പിണറായിയുടെ വീഴ്ചയാണ്.

6. ശര്‍മ്മ മന്ത്രിയായ ശേഷം ക്യാന്സര്‍ സെന്റ്റിന്റെ ഫയലുകള്‍ അദേഹമാണു കൈകാര്യം ചെയ്തത് എന്നതിനു തെളിവില്ല. പുറത്തു വന്ന രേഖകള്‍ പ്രകാരം 2000 ജൂലൈയിലാണദ്ദേഹം ഇതിലിടപെട്ടത്. അതു വരെ ക്യാന്‍സര്‍ സെന്ററിന്റെ സ്പെഷ്യല്‍ ഓഫിസറും, വകുപ്പിലെ ചില സെക്രട്ടറിമാരുമാണവ കൈകാര്യം ചെയ്തത്. ആ സമയതുണ്ടായിരുന്ന എം ഒ യു അരെങ്കിലും തിരുത്തിയെന്നോ, ശര്‍മ്മ പറയുന്നില്ല. ശര്‍മ്മക്കറിയാവുന്ന എം ഒ യു വിനു വിരുദ്ധമായ ഒരു കരടു കരാറാണ്, സ്പെഷ്യല്‍ സെക്രട്ടറിയും ലാവലിനും കൂടി ശര്‍മ്മയുടെ മുമ്പിലേക്കയച്ചത്. ശര്‍മ്മയെ കരാറുണ്ടാക്കുന്ന കാര്യത്തിലിടപെടുവിച്ചിട്ടില്ല. സി പി എമ്മിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആശുപത്രിയുടെ കാര്യങ്ങള്‍ പാര്‍ട്ടി സെക്രട്ടറി അറിഞ്ഞിരിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഇതൊക്കെയാണ്‌ സി ബി ഐ പിണറായിയെ സംശയിക്കന്‍ കാരണം .

സ്പെഷ്യലോഫീസറും സെക്രട്ടറിയും നടത്തിയ മാറ്റങ്ങള്‍ പിണറായി അറിഞ്ഞിരിക്കണം . ഉന്നതരായ അരുടെയെങ്കിലും ഒത്താശയില്ലാതെ ലാവലിനുമായി കൂടി ചേര്‍ന്ന് കേരള താല്‍പ്പര്യത്തിനെതിരായ ഒരു കരാറുണ്ടാക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ മുതിരില്ല.

ശര്‍മ്മയാണതിനു കൂട്ടു നിന്നതെന്ന് എന്തെങ്കിലും തെളിവുണ്ടെങ്കില്‍ ശര്‍ മ്മയെയും പ്രതിയാക്കാം . എല്‍ ഡി എഫിന്റെ കാലത്തു തന്നെ ലാവലിന്‍ ഊരിപ്പോകാന്‍ ശ്രമിച്ചു , അതിനു സര്‍ക്കാരിലെ പലരും , സ്പെഷ്യല്‍ ഓഫീസര്‍ ഉള്‍പ്പടെ, കൂട്ടുനിന്നു എന്നതു വ്യക്തമായിരിക്കേ, കടവൂരാണ്, ലാവലിനൂരിപോകാന്‍ കാരണം എന്നു പറയുന്നത് യുക്തിക്കു നിരക്കുന്നതല്ല. ഇനി കടവൂരിനെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അദ്ദേഹത്തെയും പ്രതിയാക്കാം .

പുറത്തു വരുന്ന കത്തുകളോ രേഖകളോ വച്ചു കാര്‍ത്തികേയനോ, ശര്‍മ്മക്കോ, കടവൂരിനോ ഇതില്‍ ഒരു പങ്കുള്ളതായി ആര്‍കും തോന്നില്ല. മന്ത്രിയയ ശര്‍മ്മയറിയാതെ വെള്ളം ചേര്‍ത്ത കരാറൂണ്ടാക്കാന്‍ ധൈര്യം കാണിച്ചു എന്നതു തന്നെ , ശര്‍മ്മയെ സംശയിക്കുന്നത് തെറ്റാണെന്നു തെളിയുന്നു.

എല്‍ ഡി എഫിന്റെ കാലത്തു തന്നെ 26 കോടി രൂപ തരാമെന്ന് ലാവലിന്‍ സമ്മതിച്ച് ഒരു കത്തെഴുതിയതായി, ഇപ്പോള്‍ മനസിലാകുന്നു. ആ കത്തുപ്രകാരം പണം കൈമറ്റം ചെയ്യാന്‍ ക്യാന്‍സര്‍ സൊസൈറ്റിയോട് ഒരു ബാങ്ക് അക്കൌന്റ് തുടങ്ങാന്‍ ലാവലിനാവശ്യപ്പെട്ടിരുന്നു. അതിനര്‍ത്ഥം ടെക്നിക്കാലിയ വഴി മാത്രമല്ല, പല വഴികളിലൂടെയും പണം കൈമാറ്റം ചെയ്യാന്‍ ലാവലിന്‍ തയ്യറായിരുന്നു എന്നും തെളിയുന്നു. അപ്പോള്‍ പിണറയിയോടൊപ്പം തന്നെ ക്യാന്‍സര്‍ സൊസൈറ്റിയുടെയും നടപടികള്‍ ദുരൂഹതയുണ്ടാക്കുന്നു.

അങ്കിള്‍ said...

കാളിദാസന്‍,
സുരജിനു കൊടുത്ത മറുപടിയില്‍ ഇങ്ങനെയൊരു വാചകവും ഉണ്ടായിരുന്നു:(കമന്റ് 231)

“ ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത ഈ കരാറിനു മുന്നോടിയായി ഒരു എം ഒ യു ഉണ്ടായിരുന്നു എന്നാണ്.“

ഏത് എം.ഒ.യു വിനെപറ്റിയാണ് ഈ പരാമര്‍ശം. പിണറായി ആദ്യം ഒപ്പുവച്ച ‘സഹായം ലഭ്യമാക്കും’ എന്നുള്ള എം.ഒ.യു ആണോ കരട് കരാറുണ്ടാക്കുന്നതിനു മുന്നേ വേറൊരു എം.ഒ.യു ഉണ്ടാക്കിയിരുന്നോ, ആദ്യത്തെ എം.ഒ.യു വില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ട്. ഒന്നു വിശദീകരിക്കാമോ.

അങ്ങനെ മാറ്റം വരുത്തിയ ഒരു എം.ഒ.യു ഉണ്ടെങ്കില്‍ മാരീചനോട് ചോദിക്കാമല്ലോ നമുക്ക് അങ്ങനെയുണ്ടോയെന്ന്. മാരീചനു ഫയല്‍ മുഴുവന്‍ കിട്ടിയതായല്ലേ തോന്നുന്നത്.

ജിനേഷും ഇതേ കാര്യം സൂചിപ്പിച്ചിരുന്നു (കമന്റ് 136)

അങ്കിള്‍ said...

ജിനേഷിന്റെ കമന്റ് 236 ആണ്‍ 136 അല്ല.

kaalidaasan said...



അപ്പോള്‍ എം ഓ യുവിലല്ല കരടിലാണ് മാറ്റം എന്ന് കാളിദാസന്‍ സമ്മതിക്കുന്നുണ്ട്.



ഇല്ലല്ലോ.

കരടില്‍ മാറ്റം വരുത്തിയിട്ടില്ല.

കരട് തയ്യാറാക്കാന്‍ ഒരു എം ഒ യു ആണ്‌ ആധാരമാക്കുന്നത്. ആ എം ഒ യുവിലാണോ മാറ്റം അതോ , എം ഒ യു പാടെ തള്ളിക്കളഞ്ഞ്, ഒരു പുതിയ കരാറുണ്ടാക്കിയതാണോ എന്നൊന്നും അറിയില്ല.

കരട് തയ്യാറാക്കിയത് ക്യാന്‍സര്‍ സെന്റര്‍ സ്പെഷ്യല്‍ ഓഫീസറും ലാവലിനും കൂടിയാണ്‌. അത് എം ഒ യു മാറ്റിയെഴുതിയാകാന്‍ സാധ്യതയുണ്ട്.

ഇതില്‍ ക്യാന്‍സര്‍ സെന്റര്‍ സ്പെഷ്യല്‍ ഓഫീസര്‍ ഇടപെട്ടു. അദ്ദേഹത്തിനു ധനസഹായം കിട്ടണമെന്നില്ലായിരുന്നു. അതെന്തുകൊണ്ടായിരിക്കാം ?

kaalidaasan said...

ഇതില്‍ ബോഡിന്റെ രണ്ടാം വിശദീകരണം പോലും 2005നു ശേഷം കൊടുത്തിട്ടില്ല എന്നത് സ്തോഭജനകമാണ് - അതായത് പ്രാഥമിക ഘട്ടത്തിലെ അപൂര്‍ണ്ണമായൊരു റിപ്പോര്‍ട്ടും വച്ചാണ് ഈ കേസിന്റെ ആധാരം തന്നെ പടുത്തുയര്‍ത്തിയിരിക്കുന്നത് എന്ന് !!


അത് സൂരജ് മാത്രം തീരുമാനിച്ചാല്‍ പോരല്ലോ.

സി എ ജിയുടെ 2007 വരെയുള്ള എല്ലാ റിപ്പോര്‍ ട്ടുകളും www.cag.gov.in‍ എന്ന വെബ് സൈറ്റില്‍ എല്ലാവര്‍ക്കും വായിക്കാനായി ലഭ്യമാണ്. അതില്‍ വരുന്നതെല്ലം അവസന റിപ്പോര്‍ ട്ടുകളാണ്. ഇനി സൂരജിനത് അല്ല എന്ന് തോന്നുന്നുണ്ടെങ്കില്‍ അത് അവിടെ നിന്നു കണ്ടെടുത്ത് അതിനേക്കുറിച്ച് ചര്‍ച്ച ചെയ്യാം.

ജിവി/JiVi said...

ഈ സ്പെഷ്യല്‍ ഓഫീസര്‍ ആരാണ്? അദ്ദേഹം പ്രതിപ്പട്ടികയിലുണ്ടോ?

Suraj said...

കാളിദാസന്‍ ജീ,

സി.ഏ.ജി ഇനി ഒരു രണ്ടാം റിപ്പോര്‍ട്ട് ഉണ്ടാക്കും എന്നല്ല ഞാന്‍ പറഞ്ഞതിനര്‍ത്ഥം.
സി.ഏ.ജി റിപ്പോര്‍ട്ട് ഒരു നീണ്ട നടപടിക്രമത്തിന്റെ പ്രാഥമിക ഘട്ടം മാത്രമാണെന്നാണ് ഉദ്ദേശിച്ചത്.

ആ നീണ്ട നടപടിക്രമത്തിന്റെ സ്റ്റെപ്പുകളാണ് താഴെ എന്റെ കമന്റില്‍ നിന്നും എടുത്തെഴുതുന്നത് :
“ഓഡിറ്റിംഗ് നടപടിക്രമമനുസരിച്ച് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കും മുന്‍പ് സി.ഏ.ജി ബന്ധപ്പെട്ട വകുപ്പിനോട് ചോദിക്കുന്ന വിശദീകരണങ്ങള്‍ക്ക് വൈദ്യുതി ബോഡ് നല്‍കിയ വിശദീകരണങ്ങളാണ് ആഗസ്റ്റ് 2005ലെ സര്‍ക്കാര്‍ വിശദീകരണം എന്ന് ആവര്‍ത്തിച്ച് സി.ഏ.ജി ഉദ്ധരിക്കുന്ന വാചകങ്ങള്‍ . ഇതുവച്ച് സി.ഏ.ജിയുണ്ടാക്കുന്ന റിപ്പോര്‍ട്ടിന്മേല്‍ ഒരു രണ്ടാം വിശദീകരണം വൈദ്യുതിബോഡിനോട് സര്‍ക്കാര്‍ ചോദിക്കും. ഇതും ചേര്‍ത്ത് നിയമസഭാകമ്മിറ്റി ഇത് പരിശോധിച്ച് ചര്‍ച്ചചെയ്യും, നടപടിയുമെടുക്കും. പ്രാഥമിക ഘട്ടം കഴിഞ്ഞുണ്ടാവേണ്ട ഈ നടപടികള്‍ തത്വത്തില്‍ 2006 ജൂണ്‍ മാസം പൂര്‍ത്തിയാവേണ്ടതാണ്..”

ഓഡിറ്റ് റിപ്പോര്‍ട്ടിന്മേലുള്ള വിശദീകരണവും കഴിഞ്ഞ് നിയമസഭാ കമ്മിറ്റി ചര്‍ച്ച ചെയ്ത് ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടും കൂടി ആവുമ്പോഴേ ഈ “നടപടി”ക്രമം പൂര്‍ത്തിയാവൂ എന്ന് സാരം. ഇതിന്റെ ആദ്യ ഘട്ടമായ സി.ഏ.ജി റിപ്പോര്‍ട്ട് മാത്രമേ ഇതുവരെ നടന്നിട്ടുള്ളു.

kaalidaasan said...

അതായത് ധാരാണാപത്രം ഒപ്പിട്ട് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ സിഡ ഇന്ത്യയിലെ പരിപാടികള്‍ നിര്‍ത്തി. അങ്ങനെയുള്ള സിഡയില്‍നിന്നും ധനസഹായം ഉറപ്പാക്കാന്‍ ലാവ്ലിന് എങ്ങനെ കഴിയും.


ബഹുരാഷ്ട്ര കുത്തകയായ ലാവലിനെ ന്യായീകരിച്ചാലൊന്നും കാര്യമില്ല. സിഡ സഹയം നല്‍കിയത് , വൈദ്യുത പദ്ധതിക്കാണ്, അല്ലാതെ ക്യാന്‍സര്‍ സെന്ററിനു ധനസഹായം നല്‍കാമെന്നൊന്നും അവര്‍ ഏറ്റില്ല.
സിഡയല്‍ നിന്നും ധനസഹായം മേടിച്ചോളണമെന്ന് ലാവലിനെ ആരും നിര്‍ബന്ധിച്ചില്ല. സിഡയിനിന്നാണു ക്യാന്‍സര്‍ സെന്ററിനു സഹായം കിട്ടുക എന്നും ലാവലിനും ആരോടും പറഞ്ഞിട്ടില്ല.


വൈദ്യുത പദ്ധതിക്കു പകരമായിട്ട് 98 കോടി ധനസഹായം നല്‍കാമെന്നാണു അവര്‍ പറഞ്ഞതും, പിണറായി അതിനു സമ്മതിച്ചതും . അതിനു വേണ്ടി ഒരു കരാറുണ്ടാക്കിയില്ല. അതു കൊണ്ടു കിട്ടിയില്ല. വൈദ്യുത കരാര്‍ ഒപ്പിട്ട സമയത്തു തന്നെ അതു ചെയ്യാമായിരുന്നു. അതിനു വേറെയാരെയും കുറ്റം പറഞ്ഞിട്ടും, ലാവലിനെ ന്യായീകരിച്ചിട്ടും കാര്യമില്ല. ലാവലിന്‍ 26 കോടി നല്‍കമെന്നു പറഞ്ഞു കത്തെഴുതിയതായി, കടവൂര്‍ പറയുന്നു. ആ തുക നേരിട്ട് ക്യാന്‍സര്‍ സെന്ററിനു നല്‍കാമെന്നാണു പറഞ്ഞതും . ടെക്നിക്കാലിയ വഴി അല്ലാതെയും പണം നല്‍കിയിരുന്നു എന്നാണത് തെളിയിക്കുന്നത്. എല്ലാം ദുരൂഹമാണ്. ക്യാന്‍സര്‍ സെന്ററിന്റെ സ്പെഷ്യല്‍ ഓഫീസര്‍ ലാവലിനുമായി കൂട്ടു ചേ ര്‍ ന്ന് , ധനസഹായും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്നാണു കരാറുണ്ടാക്കാന്‍ ശ്രമിച്ചത്.

ലഭ്യമാക്കാന്‍ ശ്രമിക്കും എന്ന് വ്യവസ്ഥയില്‍ കരാറുണ്ടാക്കാന്‍ ഒരു വൈദ്യുതി മന്ത്രിയും സന്നദ്ധമാകില്ല. ഈ കരാറിനേ സംബന്ധിച്ച കാര്യങ്ങള്‍ തര്‍ക്കത്തില്‍ കിടന്നത് 8 മാസത്തോളമാണ്. ഇതൊന്നും പിണറായി അറിഞ്ഞില്ല എന്നാരും വിശ്വസിക്കുന്നില്ല.ഒരിക്കലെങ്കിലും ക്യാന്‍സര്‍ സെന്റര്‍ സന്ദര്‍ശിക്കുകയോ, അതിന്റെ സ്പെഷ്യല്‍ ഓഫീസറെ പിണറായി കണുകയോ ചെയ്തിട്ടില്ല എന്നും വിശ്വസിക്കാന്‍ പ്രയാസമാണ്.

ലവലിന്‍ നിര്‍ദ്ദേശിച്ചു, ലാവലിനത് സാധ്യമല്ലാതിരുന്നു, ഉപരോധം ​കാരണം അവര്‍ നിര്‍ബന്ധിതരായിരുന്നു എന്നൊക്കെ പറയുന്നതില്‍ കാര്യമില്ല. ഇതൊക്കെ കേസു കേള്‍ക്കുന്ന കോടതിയില്‍ ,പറയുകയും തെളിയിക്കുകയും ചെയ്താലേ ഇതാരെങ്കിലും വിശ്വസിക്കൂ. .

kaalidaasan said...

ഏത് എം.ഒ.യു വിനെപറ്റിയാണ് ഈ പരാമര്‍ശം. പിണറായി ആദ്യം ഒപ്പുവച്ച ‘സഹായം ലഭ്യമാക്കും’ എന്നുള്ള എം.ഒ.യു ആണോ കരട് കരാറുണ്ടാക്കുന്നതിനു മുന്നേ വേറൊരു എം.ഒ.യു ഉണ്ടാക്കിയിരുന്നോ, ആദ്യത്തെ എം.ഒ.യു വില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ട്. ഒന്നു വിശദീകരിക്കാമോ.


അങ്കിള്‍ ,


പല കമ്യൂണിസ്റ്റുകാരുമിവിടെ ന്യായീകരിക്കുന്നുണ്ടെങ്കിലും ,ലാവലിന്‍ എന്നത് ഒരു ബഹുരാഷ്ട്ര കുത്തകയാണ്, മുതലാളിത്തത്തിന്റെ എല്ലാ തൊങ്ങലുകളും അതിനുണ്ട്. അത് ഒരു കരാറൊപ്പിടുമ്പോള്‍ എം ഒ യു എന്നും ഒരു അടിസ്ഥാന ഘടകമാണ്. സാധാരണ ഗതിയില്‍ കരാറൊപ്പിടാന്‍ അവര്‍ ഒരു എം ഒ യു വിനെ ആശ്രയിക്കും . ഈ വഴികളിലൂടെ പോയില്ലെങ്കില്‍ അവര്‍ വിമര്‍ശികപ്പെട്ടേക്കാം . ഇന്‍ ഡ്യയില്‍ അവരെ ആരും ചോദ്യം ചെയ്തില്ലെങ്കിലും ,ക്യാനഡയില്‍ അവര്‍ പല ചോദ്യങ്ങളും നേരിടാന്‍ സാധ്യതയുണ്ട്. പടിഞ്ഞാറന്‍ നാടുകളിലൊക്കെ, പൊതു രംഗത്തു പ്രവര്‍ ത്തിക്കുന്ന സ്ഥാപനങ്ങളെ വീക്ഷിക്കുന്ന, വാച്ച് ഡോഗുകള്‍ അവിടെയുണ്ട്. അതു കൊണ്ട് ആവര്‍ കീഴ്വഴക്കങ്ങളും മാനധണ്ധങ്ങളും പാലിക്കാന്‍ ഒരു പരിധി വരെ നിര്‍ബന്ധിതരാകും . അപ്പോള്‍ അവരുടെ ഭാഗം നേരെയാക്കാന്‍ ഒരു എം ഒ യു വിനെ അടിസ്ഥനമാക്കിയായിരിക്കും ഏതു കരാറും ഒപ്പിടുക . അങ്നേ വന്നാല്‍ അവര്‍ ആദ്യം എം ഒ യു മാറ്റാനായിരിക്കും ശ്രമിക്കുക.


അതുകൊണ്ടാണ്, എം ഒ യു വില്‍ തന്നെ മാറ്റം വരുത്തിയിരിക്കാന്‍ സാധ്യത കാണുന്നത്. ഈ എം ഒം യു ശര്‍മ്മ കണ്ടിരിക്കാന്‍ സാധ്യത ഇല്ല. എം ഒ യു തന്നെ പല പ്രവശ്യം പുതുക്കിയതും ഒരു പക്ഷെ ശര്‍മ്മ അറിഞ്ഞിരിക്കില്ല. ക്യാന്‍സര്‍ സെന്ററിന്റെ സ്പെഷ്യല്‍ ഓഫീസറാണ്, എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. ഊര്‍ജ്ജ വകുപ്പിലെ ചിലരും അതിനു സകല ഒത്താശകളും ചെയ്തിരിക്കാം .അതു കൊണ്ടാണ്, കരടു കരാര്‍ തയ്യാറാക്കുന്നത് പോലും ശര്‍മ്മ അറിയാതിരുന്നത്. കരടു കരാറില്‍ ഇതാണെഴുതാന്‍ പോകുന്നതെന്ന് അറിഞ്നിരുന്നെങ്കില്‍ , കരടു തയ്യറാകുന്നതിനു മുമ്പു തന്നെ ശര്‍മ്മ എതിര്‍ക്കുമായിരുന്നു. അതിന്റെ തെളിവ്, കരടു കരാര്‍ നിയമ വകുപ്പിന്റെ അനുമതി കിട്ടിയ ശേഷമാണ്, ശര്‍മ്മക്ക് സമര്‍പ്പിച്ചതെന്നതാണു താനും . ലാവലിന്‍ അവരുടെ രേഖകള്‍ ശരിയാക്കാന്‍ വേണ്ടിയെങ്കിലും മാറ്റം വരുത്തിയ ഒരു എം ഒ യു ആവശ്യപ്പെട്ടിരിക്കാം . ഉഭയകക്ഷി സമ്മതപ്രകാരം എം ഒ യു വില്‍ മാറ്റം വരുത്താം . അത് ചെയ്തിരികാഅനുള്ള എല്ലാ സാധയത്യുമുണ്ട്. അത് പിണറായിയോ അല്ലെങ്കില്‍ പിണറായിയുടെ അറിവോടെ മറ്റാരെങ്കിലുമോ ആകാം .

ആരെപ്പോള്‍ മാറ്റം വരുത്തി എന്നൊന്നും ശര്‍മ്മ അറിഞ്ഞിട്ടില്ല അതു കൊണ്ടാണ്, നിയമസഭയിലും പുറത്തും , ഊര്‍ജ്ജ വകുപ്പിന്റെ ബന്ധപെട്ട ഫയലുകള്‍ നോക്കിയാലേ അറിയാന്‍ പറ്റൂ എന്നദ്ദേഹം പറഞ്ഞത്. ക്യാന്‍സര്‍ സെന്ററിനെ സംബന്ധിച്ച പല ഫയലുകളും , ഒരു പക്ഷെ ഒരു ഫയല്‍ പോലും അദ്ദേഹം കണ്ടിട്ടില്ലയിരിക്കാം . കരാറൊപ്പിടാന്‍ മന്ത്രിക്കേ അധികാരമുള്ളൂ. അതു കൊണ്ട അതിന്റെ കരട് തയ്യറാക്കി മന്ത്രിക്കു സമര്‍പ്പിച്ചു.

എം ഒ യു വില്‍ മാറ്റം വരുത്തി എന്ന സി ബി ഐ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണു ഞാന്‍ ഇതെഴുതിയത്.

kaalidaasan said...

സി.ഏ.ജി ഇനി ഒരു രണ്ടാം റിപ്പോര്‍ട്ട് ഉണ്ടാക്കും എന്നല്ല ഞാന്‍ പറഞ്ഞതിനര്‍ത്ഥം.
സി.ഏ.ജി റിപ്പോര്‍ട്ട് ഒരു നീണ്ട നടപടിക്രമത്തിന്റെ പ്രാഥമിക ഘട്ടം മാത്രമാണെന്നാണ് ഉദ്ദേശിച്ചത്.


അല്ല സൂരജ് . താങ്കള്‍ക്ക് തെറ്റി. സി എ ജി റിപ്പോര്‍ട്ട് തയ്യറാക്കുനത് , ബന്ധപ്പെട്ട ചോദ്യങ്ങളെല്ലാം ചോദിച്ച്, ഉത്തരം കിട്ടിയതിനു ശേഷമാണ്. ആ റിപ്പോര്‍ട്ടിനു പിന്നെ മാറ്റമില്ല,. അതാണ്, ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത്. അതോടുകൂടി സി എ ജി റിപ്പോര്‍ട്ടെന്ന നടപടിക്രമം പൂര്‍ത്തിയായി.

ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനപെടുത്തി ബന്ധപ്പെട്ട സര്‍ക്കാരും സ്ഥാപനങ്ങളും ചിലതൊക്കെ ചെയ്യാനുണ്ട്. സി എ ജി റിപ്പോര്‍ട്ട് ഒരു അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് പോലെയാണ്. അതിനേക്കുറിച്ച് സര്‍ക്കാരിനു ഒരു നടപടി എടുത്തേ പറ്റു. അന്വേഷണക്കമ്മിഷന്‍ റിപ്പോര്‍ട്ട് വേണമെങ്കില്‍ തള്ളിക്കളയാം . സി എ ജി റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ല. എന്തെങ്കിലും പളിച്ചകള്‍ ഉണ്ടെങ്കില്‍ അത് , വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു ചെയ്യണമെന്ന് ചില മര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എല്ലാ റിപ്പോര്‍ട്ടിന്റെ കൂടെയും നല്‍കും . അതിനു ഒരു നടപടി ക്രമമുണ്ട്. അതാണു സൂരജ് പരാമര്‍ശിച്ചത്. അത് സി എ ജി റിപ്പോര്‍ട്ടിനെ ഒരു തരത്തിലും ബാധിക്കുന്നതല്ല.

സൂരജ് എടുത്തെഴുതിയ ഭാഗം അപ്പാടെ തെറ്റാണ്.

ജിവി/JiVi said...

"എം ഒ യു വില്‍ മാറ്റം വരുത്തി എന്ന സി ബി ഐ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണു ഞാന്‍ ഇതെഴുതിയത്"

MoUയില്‍ മാറ്റം വരുത്തി എന്ന് സി ബി ഐ റിപ്പോര്‍ട്ടോ? ഏത് MoU? എന്ത് മാറ്റം? കാന്‍സര്‍ സെന്ററിനെ സംബന്ധിച്ച് ഇപ്പോള്‍ വന്ന പത്രവാര്‍ത്തകള്‍ പ്രകാരം സി ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നത് അതിനുവേണ്ടി ഒരു കരാര്‍ ഉണ്ടാക്കിയില്ല, അതില്‍ പിണറായി കുറ്റക്കാരനാണ് എന്നാണ്. അതേസമയം MoU ഉണ്ടാക്കിയിട്ടുണ്ട്. അതിന്‍പ്രകാരം കാന്‍സര്‍ സെന്ററിനുള്ള ധനം സമാഹരിച്ചു നല്‍കാന്‍ ലാവ്ലിന് ബാധ്യതയുണ്ട്. ലാവ്ലിന്‍ നേരിട്ടല്ല, തുക നല്‍കുന്നത്, സിഡ ഉള്‍പ്പെടെയുള്ള കനേഡിയന്‍ ഏജന്‍സികളില്‍നിന്നും സമാഹരിച്ച് നല്‍കും എന്നാണ്(ഇതെഴുതുമ്പോഴും ആ MoU ലഭ്യമല്ല. ചുരുങ്ങിയത് ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരാരും അത് കണ്ടിട്ടില്ല). അതെ, കിട്ടിയ 12 കോടിയില്‍ സിഡയുടെ സംഭാവനയും ഉണ്ട്. സിഡയുടെ സഹായം(??ലോണ്‍ സഹായം എന്നായിരിക്കും ഉദ്ദേശിച്ചത്) വൈദ്യുത പദ്ധതിക്കാണ്, കാനസര്‍ സെന്റര്‍ വേറെ എന്നൊക്ക്ക്കെ കാളിദാസന്‍ വെറുതെ എഴുതിയാല്‍പ്പോരല്ലോ.

ഈ MoUയില്‍ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള കരട് കരാര്‍ മന്ത്രി ശര്‍മ്മയുടെ മുന്നിലെത്തുന്നു. അത് പല വകുപ്പുകളില്‍ കറങ്ങുന്നു. ഒടുവില്‍ ഈ വ്യതിയാനം അംഗീകരിക്കാനാവില്ലെന്നും MoUയില്‍ ഉള്ള വ്യവസ്ഥകള്‍ അതേപടി ഉള്‍പ്പെടുത്തി കരാര്‍ തയ്യാറാക്കണമെന്നും ശര്‍മ്മ എഴുതുന്നു. (ഇത് ഗ്രൂപ്പ് കളിയാണെന്ന് മാരീചന്‍). ഉപരോധം കാരണം ലാവ്ലിന്‍ നിസ്സഹായവസ്ഥയിലാണെന്ന് മനസ്സിലാക്കി ഉപരോധം തീരുന്നതുവരെയുള്ള ഒരു തന്ത്രം(അല്ലെങ്കില്‍ സ്വാഭാവിക നീക്കം) ആണെന്ന് എന്റെ അനുമാനം. ഈ കാലയളവില്‍ ധാരാണാപത്രം പുതുക്കി സഹായങ്ങള്‍ നേടിയെടുക്കുകയും ആശുപത്രി അവിടെ ഉണ്ടാവുകയും ചെയ്തു എന്നതുകൂടി കണക്കിലെടുക്കണം.

ഇനി ഈ വ്യതിയാനങ്ങള്‍ പിണറായിയും ലാവ്ലിനും നടത്തിയ ഗൂഡാലോചന എന്നാണല്ലോ കാളിദാസന്‍ പറയുന്നത്? പിണറായി 96 മുതല്‍ 2001 വരെ മന്ത്രിപ്പണിയെടുക്കാന്‍ നിയമിതനായ ആളാണ്. 98ല്‍ ധാരാണാപത്രം ഒപ്പിടുമ്പോള്‍ അത് കരാറാക്കേണ്ടയാളും താന്‍ തന്നെയായിരിക്കും എന്നാണ് പിണറായി കരുതേണ്ടത്. ആ നിലക്ക് ഈ ഗൂഡാലോചന ധാരാണാപത്രം ഉണ്ടാക്കുമ്പോള്‍ തന്നെ ആയിക്കൂടെ?

kaalidaasan said...

സിഡയുടെ സഹായം(??ലോണ്‍ സഹായം എന്നായിരിക്കും ഉദ്ദേശിച്ചത്) വൈദ്യുത പദ്ധതിക്കാണ്, കാനസര്‍ സെന്റര്‍ വേറെ എന്നൊക്ക്ക്കെ കാളിദാസന്‍ വെറുതെ എഴുതിയാല്‍പ്പോരല്ലോ.

സിഡയുടെ സഹായം അറിയാവുന്നിടത്തോളം വൈദ്യുത പദ്ധതിക്കാണ്. 126 കോടിയുടെ ധനസഹായം തന്നത് സിഡയും ഇ ഡിസിയും ചേര്‍ന്നാണ്. ക്യന്‍സര്‍ സെന്ററിനു ആരുടെ സഹായം മേടിക്കുമെന്ന് ലാവലിന്‍ ആരോടും പറഞ്ഞിട്ടില്ല,. കിട്ടിയ സഹായം സിഡയില്‍ നിന്നാണെന്നും പറഞ്ഞിട്ടില്ല. സിഡയില്‍ നിന്നും ക്യന്‍സര്‍ സെന്ററിനു സഹായം കിട്ടി എങ്കില്‍ അത് ലാവലിന്‍ പറയണം . അവര്‍ പറയാത്തിടത്തോളം , സിഡയില്‍,നിന്നും കിട്ടിയിലെന്ന ആര്‍ക്കും അനുമാനിക്കാം .

ഉപരോധം കാരണം ലാവ്ലിന്‍ നിസ്സഹായവസ്ഥയിലാണെന്ന് മനസ്സിലാക്കി ഉപരോധം തീരുന്നതുവരെയുള്ള ഒരു തന്ത്രം(അല്ലെങ്കില്‍ സ്വാഭാവിക നീക്കം) ആണെന്ന് എന്റെ അനുമാനം.


ഉപരോധം എന്നത് എയിഡ്സ് പിടിപെട്ടു എന്നതു പോലെ ഒളിച്ചു വക്കേണ്ട കാര്യമല്ല. ഉപരോധം കാരണം സഹായം സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നു പറഞ്ഞാല്‍, അതു മനസിലാക്കാന്‍ പറ്റാത്ത അത്ര ബുദ്ധിമാന്ദ്യം കേരളത്തിലാര്‍ക്കും പിടിപെട്ടിട്ടില്ല. ഉപരോധം തീരുന്നതു വരെ സഹായം നീട്ടി വക്കണം എന്ന് ആവശ്യപെട്ടാല്‍ കേരളം ഒരു മടിയും കൂടാതെ അത് അംഗീകരിക്കും . അതനുസരിച്ച് എം ഒ യുവിലോ കരാറിലോ മാറ്റവും വരുത്തും . പക്ഷെ ഉപരോധത്തിന്റെ പേരു പറഞ്ഞ് , പുറം വാതിലിലൂടെ കേരളത്തിന്റെ താല്‍പ്പര്യത്തിനു ഹാനികരമായത് ചെയ്യുന്നത് ആണത്തമല്ല. ലാവലിനെ രക്ഷിക്കാന്‍ ഒരു കമ്യൂണിസ്റ്റുകാരനായ സ്പെഷ്യല്‍ ഓഫീസര്‍ പ്രവര്‍ത്തിച്ചു എന്നത് കമ്യൂണിസ്റ്റുപ്രസ്ഥാനത്തിനു തന്നെ നാണക്കേടാണ്. ഇവിടെ ഒരു കമ്യൂണിസ്റ്റുകാരന്‍ ഇത്തരം ഊഹാപോഹങ്ങള്‍ നടത്തി ലാവലിനെ വെള്ള പൂശാന്‍ ശ്രമിക്കുന്നത് അതിലും വലിയ നാണക്കേടാണ്‌.

2001 മാര്‍ ച്ച് 30 നാണ്‌ ഉപരോധം നീക്കിയത്. 2001 ഏപ്രിലിലാണ്, ശര്‍മ്മ കരടു കരാറിലെ തന്ത്രം മാറ്റണമെന്ന് ഫയലില്‍ എഴുതി വേണ്ടപ്പെട്ടവര്‍ക്കയച്ചത്. ഉപരോധം മാറ്റിക്കഴിഞ്ഞ വിവരമറിഞ്ഞ ലാവലിന്‍ ആ തന്ത്രം , മാറ്റാന്‍ കൂട്ടാക്കിയില്ല. അതിനാല്‍ തന്നെ തന്ത്രം എന്ന് ഗൂഡാലോചന ഇവിടെ ഒന്നാകെ പൊളിഞ്ഞു വീഴുന്നു. ഇത് ഞാന്‍ മുമ്പ് പറഞ്ഞതാണ്. എന്നിട്ടും ഇതുമായി വീണ്ടും വരുന്നത് ബഹുരാഷ്ട്ര കുത്താകയെ വേള്ള പൂശാനുള്ള പാഴ് ശ്രമം എന്നേ വിലയിരുയുത്താന്‍ പറ്റൂ.

പിണറായി 96 മുതല്‍ 2001 വരെ മന്ത്രിപ്പണിയെടുക്കാന്‍ നിയമിതനായ ആളാണ്. 98ല്‍ ധാരാണാപത്രം ഒപ്പിടുമ്പോള്‍ അത് കരാറാക്കേണ്ടയാളും താന്‍ തന്നെയായിരിക്കും എന്നാണ് പിണറായി കരുതേണ്ടത്. ആ നിലക്ക് ഈ ഗൂഡാലോചന ധാരാണാപത്രം ഉണ്ടാക്കുമ്പോള്‍ തന്നെ ആയിക്കൂടെ?

ധാരണാപത്രം ഉണ്ടാക്കുന്നതിനു മുമ്പേ ഗൂഡാലോചന ഉണ്ടായിരുന്നു.
ആദ്യം മുതലേ ഗൂഡാലോചന ഉണ്ടായിരുന്നു.ധാരണ പത്രം തന്നെ ഒരു ഗൂഡാലോചനയാണ്. വൈദ്യുത കരാറിന്റെ ഭാഗമയാണ്, ധനസഹായം കിട്ടിയത്. അത് ആ കരാറില്‍ എഴുതി ചേര്‍ത്തിരുന്നെങ്കില്‍ ധാരണാ പത്രത്തിന്റെ ആവശ്യം വരില്ലായിരുന്നു. അതു പറ്റിയില്ലെങ്കില്‍ , ആ കരാറൊപ്പിട്ടതിന്റെ കൂടെ ഇതിനായി മറ്റൊരു കരാര്‍ ഒപ്പിടാമായിരുന്നു. അല്ലെങ്കില്‍ ധരണാപത്രം ഒപിട്ടപ്പോള്‍ ഉള്‍പ്പെടുത്തിയ , കരാറുണ്ടാകും വരെ സാധുത എന്നതിന്റെ കൂടേ, 180 ദിവസത്തെ സാധുത എന്ന വൃത്തികേടു കൂടെ എഴുതി ചേക്കില്ലായിരുന്നു. എന്നിട്ടും പിണറായി കുറച്ചു നാള്‍ കൂടി മന്ത്രിയായിരുന്നു. ആ സമയത്തിനിടക്ക് എപ്പോള്‍ വേണമെങ്കിലും ഒരു കരാറുണ്ടാക്കാമായിരുന്നു. ഇതൊന്നും ചെയ്യാത്തത് ഗൂഡാലോചന തന്നെയാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ ചര്‍ച്ച എവിടെയെങ്കിലും എത്തും എന്ന് ഉള്ള പ്രതീക്ഷ നഷ്ടപ്പെട്ടു. 2 പോസ്റ്റുകള്‍ എഴുതിയ അങ്കിള്‍ പോലും രണ്ടാമത്തെ പോസ്റ്റിന്റെ അവസാനമായപ്പോഴാണ്‌ ക്യാന്‍സര്‍ സെന്ററിന്‌ ഒരു MOU ഉണ്ട്‌ എന്ന് വസ്തുതതയിലേക്ക്‌ എത്തിയത്‌. അതിന്‍` മുന്നെ പറഞ്ഞതെല്ലാം അപ്പോള്‍ വെറുതെ ആയി.

എന്നാല്‍ ചിലര്‍ക്ക്‌ പിണറായി വിജയന്റെ കാലത്ത്‌ ആ MOU കരാറാക്കാത്തതിനാല്‍ പിണറായി വിജയന്‍ മാത്രം പ്രതിയാണ്‌ എന്ന് സമര്‍ത്ഥിക്കാനുള്ള താല്‍പ്പര്യമാണ്‌ കാണുന്നത്‌. അതിന്‌ വേണ്ടി കൊന്റുവരുന്ന ഉഡായിപ്പ്‌ ന്യായങ്ങള്‍ക്ക്‌ ചിലര്‍ വീണ്ടും വീണ്ടും മറുപടികള്‍ നല്‍കുമ്പോള്‍ അതിലും വലിയ ഉഡായിപ്പുകള്‍ മറുപടിയായി വരും.

അങ്കിള്‍ ഈ ചര്‍ച്ചയി ഇടപെടേണ്ട സമയമായി എന്ന് തോന്നുന്നു

ഈ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞപ്രധാന ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കിട്ടാതെ എത്ര ചര്‍ച്ചിച്ചാലും അങ്ങോട്ടും ഇങ്ങോട്ടും ഊഹപോഹങ്ങള്‍ പങ്ക്‌ വയ്ക്കതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല

ഈ ചര്‍ച്ചയുടെ ഇപ്പോഴത്തെ ഘട്ടത്തില്‍ ഈ ചോദ്യങ്ങള്‍ ബാക്കിയാകുന്നു

1) പിണറായി വിജയന്റെ കാലത്ത്‌ പുതുക്കിയ MOU തന്നെയാണോ ശര്‍മ്മയുടെ കാലത്തും കടവൂരിന്റെ കാലത്തും പുതുക്കിയത്‌.കാളിദാന്‍ ആരോപിച്ചത്‌ പോലെ ശര്‍മ്മയുടെ കാലത്ത്‌ അതില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ടോ

2) ശര്‍മ്മയുടെ കാലത്ത്‌ MOU വില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ടെങ്കില്‍ .പിണറായുടെ കാലത്ത്‌ പുതിക്കിയ MOU ഉം കടവൂരിന്റെ കാലത്ത്‌ പുതിക്കിയ MOU ഉം ഒന്നാകാന്‍ വഴിയില്ലല്ലോ

3) MOU വിന്‌ വിരുദ്ധമായി കരാറിന്റെ കരട്‌ ഉണ്ടാക്കിയെന്നല്ലാതെ MOU തിരുത്തപ്പെട്ടു എന്ന് ശര്‍മ്മയോ മറ്റ്‌ ആരെങ്കിലുമോ ആരോപിച്ചിട്ടുണ്ടോ

4)MOU വില്‍ 180 ഇവസം കൂടുമ്പോള്‍ പുതുക്കണം എന്ന വ്യവസ്ഥ കൂട്ടിച്ചേര്‍ക്കപ്പെട്ടതാണോ? ആദ്യം പിണറായി ഒപ്പിട്ട MOU വില്‍ അതുണ്ടായിരുന്നോ?

5)180 ദിവസം കൂടുമ്പോള്‍ പുതുക്കുന്ന MOU വിന്‌ നിയമപരമായി നിലനില്‍പ്പുണ്ടോ. അത്‌ കരാറാക്കുന്നതില്‍ നിയമപരമായി തെറ്റില്ല എന്ന് നിയമ സെക്രട്ടറി പറഞ്ഞിട്ടുള്ളത്‌ പരിശോധിക്കുമ്പോള്‍ ഈ MOU എപ്പോള്‍ വേണമെങ്കിലും കരാറാക്കവുന്നതാണ്‌ എന്ന് കരുതാമോ

6) സി.ബി.ഐ കുറ്റപത്രത്തില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്‌ ലഭിക്കേണ്ട പണം ലഭിക്കാതിരിക്കാന്‍ പിണറായി വിജയന്‍ ശ്രമിച്ചു എന്നോ ഗൂഡാലോചന നടത്തി എന്ന പരാമര്‍ശമോ ഉണ്ടോ? 25 കോടിയോളം പിരിച്ചിട്ടുണ്ട്‌ എന്ന് ശര്‍മ്മയുടെ കാലത്ത്‌ ലാവലിന്‍ പറഞ്ഞത്‌. അതില്‍ ഒരു വിഹിതം പിണറായിക്ക്‌ ലഭിച്ചതായി CBI റിപ്പോര്‍ട്ടില്‍ ഉണ്ടോ?

7) കരട്‌ കരാര്‍ തിരുത്തപ്പെട്ട വിഷയത്തില്‍ CBI എന്തായിരിക്കും കണ്ടെത്തിയിട്ടുണ്ടാകുക

CBI റിപ്പോര്‍ട്ട്‌ വന്നാലല്ലാതെ നമുക്ക്‌ ഈ വിഷയത്തില്‍ ഒരു കണ്‍ക്ലൂഷനില്‍ എത്തല്‍ അസാധ്യമായി വന്നിരിക്കുന്നു. ചുരുങ്ങിയത്‌ പിണറായുടെ കാലത്തെയും കടവൂരിന്റെ കാലത്തെയും ഓരോ MOU നമുക്ക്‌ കണ്ടാല്‍ മാത്രമേ ഈ വിഷയത്തില്‍ ഊഹാപോഹങ്ങള്‍ക്കപ്പുറം ഒരു അഭിപ്രായ രൂപികരണത്തിന്‌ സാധ്യത ഉള്ളൂ (കാരണം ഇത്‌ അങ്കിള്‍ പറഞ്ഞത്‌ പോലെ മലബാര്‍ ക്യാന്‍സര്‍ സ്സെന്ററിനെപ്പറ്റി മാത്രമുള്ള ചര്‍ച്ചയാണ്‌)അതല്ലാതെ മുന്നോട്ട്‌ പോകുന്ന ഈ ചര്‍ച്ച പലരുടെയും ആഗ്രഹങ്ങള്‍ക്കനുസരിച്ചാകില്ലെ എന്ന് അങ്കിളിനോട്‌ ഒരു ആശങ്ക ഞാന്‍ പങ്കുവയ്ക്കുന്നു

kaalidaasan said...
This comment has been removed by the author.
kaalidaasan said...

അങ്കിളിനോട് ക്ഷമാപണത്തോടെ.


ചിലര്‍ക്കിപ്പോള്‍ ചര്‍ച്ച എവിടെയെങ്കിലും എത്തിക്കണമെന്നാണാഗ്രഹം . അതു കഴിഞ്ഞാല്‍ പ്രതി ആരെന്ന് തീരുമാനിക്കാമല്ലോ. അത് മനസില്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ പരമസന്തോഷം . വേറെ ചിലരെ കാണുമ്പോള്‍, പ്രാണനും കൊണ്ടോടോടുന്നവര്‍ അങ്കിള്‍ പറയാത്ത കാര്യവും കൊണ്ടുവരുന്നത് എന്തുഡായിപ്പായിരിക്കും? ക്യാന്‍സര്‍ സെന്ററിനു എം ഒ യു ഇല്ലെന്നു അങ്കിള്‍ പറഞ്ഞതായി, ഇവിടെയാരും വായിച്ചിട്ടില്ല. ഇതു വരെ അങ്കിള്‍ പറഞ്ഞതെല്ലാം വെറുതെ ആയി എന്ന്, വെറുതെ ഒരാള്‍ പറഞ്ഞാലൊന്നും കാര്യവുമില്ല.


പിണറായി വിജയന്റെ കാലത്ത്‌ കരാറുണ്ടാക്കാത്തതിനു‍ പിണറായി വിജയന്‍ മാത്രമാണു പ്രതി. വഴിയെ പോകുന്നവരെല്ലാം പ്രതിയാകണമെന്നു ചിലരൊക്കെ ആഗ്രഹിന്നുണ്ടാകാം . നിയമ സെക്രട്ടറിയായിരുന്ന രാംകുമാര്‍ പ്രതിയാകണം , കേരള താല്‍പ്പര്യത്തിനെതിരായ ഒരു കരാറുണ്ടാക്കാന്‍ ക്യാന്‍സര്‍ സെന്റര്‍ സ്പെഷ്യല്‍ ഓഫീസറും ലാവലിനും ശ്രമിച്ചത് പരാജയപ്പെടുത്തിയ ശര്‍മ്മ പ്രതിയാവണം, ഈ ഇടപാടുമായി യാതൊരു ബന്ധവുമില്ലാത്ത കടവൂര്‍ പ്രതിയാവണം , ആദ്യമായി എം ഒ യു വും ഒരു കണ്‍സള്‍ട്ടന്‍സി കരാറും ഉണ്ടാക്കിയ കാര്‍ത്തികേയന്‍ പ്രതിയാവണം. പിന്നെ ശര്‍മ്മയിലൂടെ വി എസും പ്രതിയാകണം. ആഗ്രഹങ്ങള്‍ അകാശത്തോളം വളരാമല്ലോ.


ഇത് പിണറായിവിജയനെ ശിക്ഷിക്കാനോ രക്ഷപ്പെടുത്താനോ ഉള്ള ചര്‍ച്ചയാണെന്നു തോന്നുന്നില്ല. ക്യാന്‍സര്‍ സെന്റര്‍ ഇടപാടില്‍ കുറെയധികം പാളിച്ചകള്‍ പറ്റി . അതാണിവിടെ ചര്‍ച്ച ചെയ്യുന്നത്. ആദ്യം പാളിച്ചകള്‍ വരുത്തിയ ആളേക്കുറിച്ച് മിണ്ടാനേ പറ്റുന്നില്ല പലര്‍ക്കും . അതിനേക്കുറിച്ച് അരു പരാമര്‍ശിച്ചാലും അത് കണ്ടതായിപ്പോലും ഉഡായിപ്പുവീരന്‍മാര്‍ നടിക്കുന്നില്ല.

കേസു ചാര്‍ജ് ചെയ്യാനധികാരമുള്ള സി ബി ഐ അതു ചെയ്തിട്ടുണ്ട്. ഇനി കോടതി വിചാരണ ചെയ്യും അതില്‍ കുറ്റക്കാരനാണെന്നു കണ്ടാലേ ശിക്ഷിക്കു. കാലിക പ്രധാന്യമുള്ള കേസുകള്‍ വരുമ്പോള്‍ ആളുകള്‍ അഭിപ്രായം പറയും . അതു കേട്ടൊന്നും ഒരു കോടതിയും ശിക്ഷിക്കില്ല. പിണറായി കുറ്റക്കരനാണെന്നു, സി ബി ഐ ആണു പറഞ്ഞത്. അതിനവര്‍ക്ക് അവരുടെ കയ്യില്‍ തെളിവുകള്‍ ഉണ്ട്. അതിഷ്ടമില്ലാത്തവര്‍ പലരുമുണ്ട്. അവരുടെ കണ്ണില്‍ വേറെ പലരുമാണു കുറ്റക്കാര്‍ . അതു സാധൂകരിക്കാന്‍ അവര്‍ കൊണ്ടു വരുന്ന ഉഡായിപ്പൊന്നും, ഉഡായിപ്പിന്റെ ദൈവത്തിനു മനസിലാവില്ല. വി എസിനെ എന്തിലെങ്കിലും കുറ്റക്കാരാനാക്കുകയോ , വി എസിനെ ആരെങ്കിലും വിമര്‍ശിക്കുകയോ ചെയ്താല്‍, ഈ ദൈവം കൈ കൊട്ടിച്ചിരിക്കും . അസംഘ്യം ബ്ളോഗുകള്‍ അതിനു തെളിവാണ്. വി എസിനേപ്പറ്റി ഏത മാടനും മറുതയും എഴുതുന്ന ബ്ളോഗുകളില്‍, ദൈവം ചാടി വീഴും . നാലു ചീത്ത പറഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ല. ലാവലിന്‍ കാലത്തെ പ്രണയമൊക്കെ ഒന്നെടുത്തു വീശിയതാണ്, പക്ഷെ ക്ളച്ചു പിടിച്ചില്ല. ആരാധ്യ പുരുഷനെ വിമര്‍ശിക്കുമ്പോള്‍ അസഹിഷ്ണുത പുറത്തു വരും . അതൊക്കെ ഉഡായിപ്പ് എന്ന ലേബലില്‍ അഗണ്യകോടിയില്‍ തള്ളും .

അങ്കിള്‍ ചര്‍ച്ചയില്‍, ഇടപെടത്തതാണിപ്പോള്‍ പ്രശ്നം . അങ്കിള്‍ ബ്ളോഗ് ചിലര്‍ക്കെതിരെ അടച്ചു വയ്ക്കണമെന്നൊന്നും ഏതായാലും പറയുമെന്നു തോന്നുന്നില്ല. അങ്കിള്‍ ഇടപെടാത്തതല്ല പ്രശ്നമെന്നറിയാന്‍, പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല.

ഇനിയിപ്പോള്‍ എം ഓ യു വച്ച്, ശര്‍മ്മയേയും കടവൂരിനേയും പ്രതിയാകന്‍ പറ്റുമോ എന്നാണു നോട്ടം . ചോദ്യങ്ങള്‍ ചോദിക്കാതെ, അവരെ പ്രതിയാക്കാന്‍ എന്തെങ്കിലും വസ്തുതകള്‍ ഉണ്ടോ എന്നാരും മറിച്ചു ചോദിച്ചേക്കരുത്. ഇതു വരെ ഇവിടെ പലരും പറഞ്ഞതില്‍ നിന്നു, അവര്‍ പ്രതിയാകുന്ന ലക്ഷണവുമില്ല. അപ്പോള്‍ ആശ്രയം പുറത്തു വരാത്ത എം ഒ യു കളാണ്.

സി ബി ഐ റിപ്പോര്‍ട്ട് ആരുമിവിടെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. സി ബി ഐ റിപ്പോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍, പത്രങ്ങളും ഇന്‍ഡ്യാവിഷന്‍ ചാനലും പുറത്തു വിട്ടിരുന്നു. അതിനെ അടിസ്ഥാനപെടുത്തി പലരും ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ വസ്തുതകള്‍ അറിയാമെന്നിരിക്കെ, അതില്‍ ഇതുണ്ടോ അതുണ്ടോ എന്നൊക്കെ ചോദിക്കുന്നതില്‍, എന്തു കാര്യം .

റിപ്പോര്‍ട്ട് വന്നാലൊന്നും ഇവിടെ ആരും ഒരു കണ്‍ക്ളൂഷനില്‍ എത്തില്ല. സി ബി ഐ കേസു ചാര്‍ജ്ജ് ചെയ്യാന്‍ വേണ്ട തെളിവുകള്‍ കണ്ടിട്ടു തന്നെയാണ്, അതു ചെയ്തിരിക്കുനത്. അങ്കിളിന്റെ ബ്ളോഗിലെ കണ്‍ക്ളൂഷനനുസരിച്ചൊന്നും കോടതി ഒരു തീരുമാനത്തിലുമെത്തില്ല.

പിണറായിയുടെ കാലത്തെ എ ഒ യു വും, കടവൂരിന്റെ കാലത്തെ എം ഒ യുവും കണ്ടിട്ട്, ഒരു കോടതിയും തീരുമാനത്തിലെത്തില്ല. എം ഒ യു അല്ല ഇതിലെ പിണറായിയുടെ പങ്കിന്റെ അടിസ്ഥാനം . അത് വൈദ്യുത കരാര്‍ മുതല്‍ തുടങ്ങി. അതിങ്ങനെ.


എം ഒ യു ഉണ്ടാകുന്നതിനു മുമ്പേ ഗൂഡാലോചന തുടങ്ങിയിരുന്നു. ധാരണപത്രം തന്നെ ഒരു ഗൂഡാലോചനയാണ്. അതിന്റെ ആവശ്യം തന്നെ ഉണ്ടായിരുന്നില്ല. 98 കോടി ധനസഹായം തരിക എന്ന് ഒരു പ്രശ്നമേ അതിലുള്ളൂ. ആശുപത്രി നിര്‍മ്മാണവും മറ്റും ലാവലിന്റെ ചുമതലയല്ലായിരുന്നു. വൈദ്യുത കരാറിന്റെ ഭാഗമായാണ്, ക്യാന്‍സര്‍ സെന്ററിനു ധനസഹായം കിട്ടിയത്. അതായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റിനേക്കൊണ്ട് ഈ കരാറിനനുകൂലമായും, ബാലനന്ദന്‍ കമ്മിറ്റി ശുപാര്‍ശക്കെതിരായും തീരുമാനമെടുക്കാന്‍, നിര്‍ബന്ധിച്ചതും . അത് ചെയ്തത് പിണറായി വിജയനും . അപ്പോള്‍ അത് നടപ്പാക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്തം പിണറായിയിലാണ്. സഹായം കിട്ടാനുള്ള വ്യവസ്ഥ, കരാറില്‍ എഴുതി ചേര്‍ത്തിരുന്നെങ്കില്‍ ധാരണാ പത്രത്തിന്റെ ആവശ്യം വരില്ലായിരുന്നു. വൈദ്യുതി കരാറിന്റെ ഭാഗമായി ആശുപത്രി സഹായം ​മേടിക്കുന്നത്, വൈദ്യുതി ആക്റ്റിനു എതിരാണെന്നു പറഞ്ഞ ഉദ്യോഗസ്ഥന്റെ തല അപരിശോധിക്കണമെന്നു പറഞ്ഞ, പിണറായി ഈ സഹായം കിട്ടാന്‍ മറ്റരേക്കാളും ശ്രമിക്കേണ്ടതായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഭാഗത്തു കുറ്റകരമായ അനാസ്ഥ ആര്‍ക്കും കാണാന്‍ പറ്റും. അതിന്റെ പ്രത്യക്ഷ തെളിവാണ്, വൈദ്യുതി കരാറില്‍ ക്യാന്‍സര്‍ സെന്ററിനേക്കുറിച്ച് പരാമര്‍ശിക്കുക പോലും ചെയ്യാത്തത്. അതു പറ്റിയില്ലെങ്കില്‍, ആ കരാറൊപ്പിട്ടതിന്റെ കൂടെ ഇതിനായി മറ്റൊരു കരാര്‍ ഒപ്പിടാമായിരുന്നു. ധരണാപത്രത്തിലെ കരാറുണ്ടാകും വരെ സാധുത എന്നതിന്റെ കൂടെ, 180 ദിവസത്തെ സാധുത എന്ന വൃത്തികേടു കൂടെ എഴുതി ചേര്‍ത്തത്, മറ്റൊരു ഗൂഡാലോചനയാണ്. എന്നിട്ടും പിണറായി കുറച്ചു നാള്‍ കൂടി മന്ത്രിയായിരുന്നു. ആ സമയത്തിനിടക്ക് എപ്പോള്‍ വേണമെങ്കിലും ഒരു കരാറുണ്ടാക്കാമായിരുന്നു. ഇത് ചെയ്യാത്തതും ഗൂഡാലോചന തന്നെയാണ്.

ഇതിനേക്കുറിച്ചൊന്നും ചിന്തിക്കാന്‍ ഇഷ്ടമില്ലാത്ത ഫാനുകള്‍, ഇപ്പോള്‍ ഭൂതക്കണ്ണാടി വച്ച്, ശര്‍മ്മയും കടവൂരും ചെയ്തതൊക്കെ തലനാരിഴ കീറി പരിശോധിക്കുന്നത് കാണുമ്പോള്‍ ഇവരുടെ ഉദ്ദേശ്യം ആര്‍ക്കും പിടികിട്ടും . അങ്കിളിന്റെ വാക്കുകള്‍ കടമെടുത്താല്‍, കിട്ടിയാല്‍ ഊട്ടി , പൊട്ടിയാല്‍ ചട്ടി.

ലാവലിന്‍ എന്ന ബഹുരാഷ്ട്ര കുത്തകയെ സഹായിക്കാനായി കമ്യൂണിസ്റ്റുകാരനായ സ്പെഷ്യലല്‍ ഓഫീസര്‍ ഗൂഡാലോചന നടത്തിയത് കാണാതെ , കറകളഞ്ഞ കമ്യൂണിസ്റ്റുകാര്‍, ആ കുത്തകയെ ന്യയീകരിക്കുന്നത് കാണുമ്പോള്‍ ആരിലും വമനേഛയുണ്ടാകും . പിണറായിയെ ന്യായീകരിക്കുന്നത്, ഏത് മാടനും മറുതക്കും അണ്ടനും അടകോടനും, മനസിലാകും . പക്ഷെ കമ്യൂണിസ്റ്റുകാര്‍ ഇ എം സിന്റെ കാലം മുതല്‍ ഒരു നീണ്ട കമ്പു കൊണ്ടു പോലും തൊടാന്‍ മടിക്കുന്നതാണ്, സാമ്രാജ്യത്ത്വ മുതലാളിത്തം . ഇന്നലെ പോലും പിണറായി ഈ സത്വത്തിനെതിരെ അട്ടഹസിച്ചു. അതിന്റെ ഈ തിരു ശേഷിപ്പിനെ, കറകളഞ്ഞ കമ്യൂണിസ്റ്റുകാര്‍ ന്യായീകരിക്കുന്നത് ലജ്ജാവഹം എന്നേ, തലയില്‍ അള്‍ത്താമസമുള്ള ആരും പറയു. എ ഡി ബിയെ തെറി പറയുകയും, കരി ഓയിലൊഴിച്ച് അഭിഷേകം ചെയ്യുകയും ചെയ്തിട്ട്, അവരെ പരവതാനി വിരിച്ച് ആനയിച്ചവരെ ആരാധിക്കുന്നവരില്‍ നിന്നും ഇതൊക്കെയല്ലേ പ്രതീക്ഷിക്കാന്‍ പറ്റൂ.

ധാരണാപത്രം മറ്റിയതൊക്കെ, സി ബി ഐയുടെ വലിയ പ്രാധാന്യമില്ലാത്ത കുറ്റാരോപണങ്ങളിലൊന്നു മാത്രമാണ്. പിണറായിക്കെതിരെയുള്ള പ്രധാന ആരോപണം, വൈദ്യുത്തി കരാറിനോടനുബന്ധിച്ചാണ്. ക്യാന്‍സര്‍ സെന്ററിനുള്ള ധസഹായം ഉറപ്പാക്കാത്തതാണ്, ഇതിലുള്ള പ്രധാന ആരോപണം . ഉറപ്പാക്കാമായിരുന്ന പല സന്ദര്‍ഭങ്ങളും അദ്ദേഹം പാഴാക്കി. അതു പലതും ബോധപൂര്‍വമായിരുന്നു എന്നത് ശരിയുമാണ്.

ഇവിടെ എഴുതുന്ന പലരും പിണറായി വിജയന്‍ ചെയ്തത് തെറ്റല്ല എന്നു സ്ഥാപിക്കാന്‍ നോക്കുന്നതിനു, പകരം മറ്റാരൊക്കെ തെറ്റു ചെയ്തു എന്നു കണ്ടുപിടിക്കാനാണ്‌ ശ്രമിക്കുന്നത്. ചിലര്‍ ചില അപക്വമായ ചോദ്യങ്ങളും ചോദിക്കുന്നു. പിണറായിപ്രതിയാണെങ്കികല്‍ കാര്‍ത്തികേയനും , ശര്‍മ്മയും , കടവൂരും പ്രതിയാകേണ്ടതല്ലേ. ഇവരെയൊക്കെ സി ബി ഐ പ്രതിയാക്കിയാല്‍, പിണറായി കുറ്റം ഏറ്റെടുക്കുമോ? നിങ്ങളൊക്കെ അത് കയ്യടിച്ച് അംഗീകരിക്കുമോ?

എത്രയോ കേസുകളില്‍ വിചരണ തുടങ്ങിയ ശേഷം പുതിയ പ്രതികള്‍ വന്നിട്ടുണ്ട്. വാദി തന്നെ പ്രതിയാക്കപ്പെട്ടിട്ടുണ്ട്. പ്രതിയെന്നു അരോപിക്കപ്പെട്ടവര്‍, നിരപരാധികളായി പുറത്തു വന്നിട്ടുണ്ട്. സി ബി ഐ ഒരു കുറ്റപത്രം സമര്‍പ്പിച്ചു എന്നു കരുതി മാത്രം ആരെയും ശിക്ഷിക്കില്ല. തെളിവുണ്ടെങ്കില്‍ മാത്രമേ അത് നടക്കൂ. കാര്‍ത്തികേയനും , ശര്‍മ്മക്കും , കടവൂരിനുമെതിരെ ആരുടെയെങ്കിലും കയ്യില്‍ തെളിവുണ്ടെങ്കില്‍, അത് കോടതിക്ക് സമര്‍പ്പിക്കാം. കോടതി അത് നിശ്ചയമായും പരിഗണിക്കും.


എത്രയോ കമ്യൂണിസ്റ്റുകാര്‍ കേസുകളില്‍ പ്രതിയക്കപ്പെട്ടിട്ടുണ്ട്. പണ്ട് കമ്യൂണിസ്റ്റായിരിക്കുക എന്നു പറയുന്നത് തന്നെ ഒരു കുറ്റമായിരുന്നു. എത്രയോ കമ്യൂണിസ്റ്റു നേതാക്കള്‍ അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നിട്ടുണ്ട്, ഒരു കുറ്റവും ചെയ്യാതെ.

കള്ളക്കേസില്‍ കുടുക്കിയൊന്നും ഒരു പ്രസ്ഥാനത്തെ തകര്‍ക്കാനാവില്ല. കമ്യൂണിസ്റ്റുകാര്‍ സമരവീര്യമുള്ളവരാണ്. ഒരു കേസുകൊണ്ടൊന്നും അവര്‍ ഇല്ലാതായി പോകില്ല. നേതാവാണു പ്രസ്ഥാനം, എന്നു കരുതുന്നവരൊക്കെ അത് വിശ്വസിക്കുന്നുണ്ടാകും . കമ്യൂണിസ്റ്റുകാരുടെ എല്ലാ നേതാക്കളെയും ജയിലിലടച്ചിട്ടും , പാര്‍ട്ടിയെ നിരോധിച്ചിട്ടും അത് നശിച്ചില്ല. അടിയന്തരാവസ്ഥക്കാലത്ത് എല്ലാ നേതാക്കളും ജയിലിലായിരുന്നു. എന്നിട്ടും പാര്‍ട്ടിക്ക് ഒന്നും സംഭവിച്ചില്ല. ഒരു നേതാവിനെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴേക്കും സുനാമി ഉണ്ടായതു പോലെയാണ്, ചിലരുടെ പ്രതികരണം . കോടതിയെ വരെ വെല്ലു വിളിക്കുന്നു. പുല്ലേ പട്ടി, പോത്ത് തുടങ്ങിയ പദപ്രയോഗങ്ങള്‍ വരുന്നു. ഇതൊക്കെ ഒരു പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല. തെളിവുകള്‍ ഇല്ലാതെ കോടതി ശിക്ഷിച്ചാല്‍ പ്രതിക്ഷേധിക്കാം .

Anonymous said...

കാളിദാസന്‍, താങ്കളുടെ പ്രഗല്ഫമയ കമന്റുകള്‍ വായിച്ചു പലപ്പോഴും വിസ്മയം കൊള്ളാറുണ്ട്‌, പ്രത്യേകിച്ചും 153. അഭിനന്ദനങ്ങള്‍!

എവിടെ പിണറായി കൂലികള്‍, എവിടെ പൃഷ്ടം കാട്ടി അനോണികള്‍...?!!!

താങ്ങികളെ, പിണറായി വിജയന്‍ നല്ല ഒന്നാതരം മോലാളിയാണ്, മോലാളീ...... ചഗാവൊന്നുമല്ല.....!!!!.

അങ്കിള്‍ said...

കിരണ്‍,
പ്രസക്തമായ ചോദ്യങ്ങള്‍. ഒന്നാമത്തെ ചോദ്യത്തിനു മാത്രം ഉത്തരം കിട്ടിയാല്‍ മതി

മറ്റുപല ചോദ്യങ്ങള്‍ക്കും ഉത്തരം താനേ ഉണ്ടാകും. ആ ഒന്നാമത്തെ ചോദ്യം ഇങ്ങനെ

മാറ്റിയാലോ:

1. പിണറായി വിജയന്‍ ആദ്യം ഉണ്ടാക്കിയ MOU തന്നെയാണോ പില്‍ക്കാലങ്ങളില്‍

പുതുക്കപ്പെട്ടത്?

ഈ പോസ്റ്റ് വായിക്കുന്നവരെല്ലാം മാരീചന്റെ ഇതേ വിഷയത്തിലുള്ള പോസ്റ്റും വായിച്ച്

കാണണം. അവിടെ ഞാനും കമന്റിട്ടിരുന്നു. അതില്‍ ഉദ്ദ്യോഗസ്ഥരുടെ കുറിപ്പില്‍

‘നിസ്സാര തിരുത്തലുകള്‍’ നടത്തിയിട്ടുണ്ട് എന്നെഴുതിയത് മേലുദ്ദ്യോഗസ്ഥരെ ‘മുഴുവന്‍

-ഫയലും‘ വായിച്ചു നോക്കുന്നതില്‍ നിന്നും പിന്‍‌തിരിപ്പിച്ചു കാണും എന്നും ഞാനെഴുതി.

പിന്നീടുള്ള ചര്‍ച്ചകളില്‍ നിന്നാണ് മാറ്റങ്ങള്‍ വരുത്തിയ ഒരു MOU കൂടി ഉണ്ടാകാന്‍

സാധ്യത തെളിഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ മന്ത്രി ശര്‍മ്മ യുടെ അടുത്തെത്തിയ

ഫയലില്‍ ഉണ്ടായിരുന്ന MOU വും കരടു കരാറും ഒരേപോലെയായിരിക്കണമല്ലോ.

കാരണം, എം.ഓ.യു വില്‍ വെള്ളം ചേര്‍ത്തത് നേരത്തെ അല്ലേ. അതുകൊണ്ട്

നിലവിലുള്ള എം.ഒ.യു വുമായി ഒത്തു നോക്കിയാല്‍ കരടു കരാറില്‍ വെള്ളം

ചേര്‍ത്തിട്ടില്ലല്ലോ. അതുകൊണ്ടായിരിക്കണമല്ലോ ‘നിസ്സാര തിരുത്തലുകള്‍’ മാത്രമേ

വരുത്തിയിട്ടുള്ളൂ എന്നെഴുതിയിരുന്നതും, പരിശോധനക്കയച്ച വകുപ്പുകളൊന്നും

പ്രത്യേകിച്ചൊരു എതിര്‍പ്പും പ്രകടിപ്പിക്കാതിരുന്നതും.

അങ്ങനെയെങ്കില്‍ അദ്ദേഹം അറിയാതെ വെള്ളം ചേര്‍ത്ത ഒരു എം.ഒ. യു

ഉണ്ടായിരിക്കുന്നു എന്നല്ലേ മന്ത്രി പറയേണ്ടത്. പക്ഷേ പറഞ്ഞതിങ്ങനെയല്ലേ:
------------------------------------------------------------------
12/7/2000 ല്‍ എത്തിയ ഫയലില്‍ 21/04/2001 ല്‍ ശര്‍ മ്മ എഴുതി.

കരട് എഗ്രിമെന്റിന്റെ ഖണ്ഡിക 2(1) പ്രകാരം പ്രോജക്ട് റിപ്പോര്‍ട്ട് അനുസരിച്ചു പദ്ധതി

നടത്തിപ്പിനുള്ള മൊത്തം ധനം സമാഹരിച്ചു നല്‍കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും

ലാവ്ലിന്‍ നടത്തുന്നതാണെന്നു സമ്മതിച്ചതായേ കാണുന്നുള്ളു. ഇതു ഏം.ഓ.യുവിലെ

ഖണ്ഡിക 3(ഏ) അനുസരിച്ചു പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ മുഴുവന്‍ സാമ്പത്തിക

സഹായവും നല്‍കുന്നതാണ് എന്ന വ്യവസ്ഥയില്‍ നിന്നുള്ള വ്യതിയാനമാണ്.
------------------------------------------------------------
ഇതിനര്‍ത്ഥമെന്താ. ആ ഫയലിനോടൊപ്പം അദ്ദേഹം കണ്ട MOU വിലെ ഖഢിക 3(എ)

യില്‍ സഹായം ലഭ്യമാക്കും എന്നു തന്നെയല്ലേ. അപ്പോള്‍ പിന്നെ വെള്ളം ചേര്‍ത്തത്

ഏത് എം.ഓ.യു വില്‍?

ചര്‍ച്ച തുടരട്ടെ കിരണ്‍. അകെപ്പാടെ കണ്‍ഫ്യൂഷന്‍. എന്നാലും ഇപ്പോള്‍ ചര്‍ച്ച

‘ക്യാന്‍സര്‍ ആശുപത്രി - സഹായ ധനം‘ എന്നതിലോട്ട് ഒതുങ്ങുന്നുണ്ടല്ലോ.

[ഏഴെട്ടു മണിക്കൂര്‍ ബി.എസ്സ്.എന്‍ .എല്‍ സര്‍വ്വര്‍ ഡൌണ്‍ ആയിരുന്നു.]

ജിവി/JiVi said...

"സിഡയുടെ സഹായം അറിയാവുന്നിടത്തോളം വൈദ്യുത പദ്ധതിക്കാണ്. 126 കോടിയുടെ ധനസഹായം തന്നത് സിഡയും ഇ ഡിസിയും ചേര്‍ന്നാണ്. ക്യന്‍സര്‍ സെന്ററിനു ആരുടെ സഹായം മേടിക്കുമെന്ന് ലാവലിന്‍ ആരോടും പറഞ്ഞിട്ടില്ല,. കിട്ടിയ സഹായം സിഡയില്‍ നിന്നാണെന്നും പറഞ്ഞിട്ടില്ല. സിഡയില്‍ നിന്നും ക്യന്‍സര്‍ സെന്ററിനു സഹായം കിട്ടി എങ്കില്‍ അത് ലാവലിന്‍ പറയണം . അവര്‍ പറയാത്തിടത്തോളം , സിഡയില്‍,നിന്നും കിട്ടിയിലെന്ന ആര്‍ക്കും അനുമാനിക്കാം"

തോന്നിയതുപോലെ എന്തെങ്കിലും എഴുതിവിടുന്നത് ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ കാളിദാസാ, ഇവിടെ കാളിദാസന് ഇമ്മാതിരി കാളമൂത്രം ഒഴുക്കാന്‍ ആസ്പദമായ പോസ്റ്റെങ്കിലും ഒന്ന് വായിച്ചുനോക്ക്, ആദ്യം.

“The maximum financing SNC-Lavalin was able to raise inthe face of all the difficulties associated with change of Government of Kerala and an error filled Auditor General's Report, was C$1.8 M from CIDA.

In addition, we advanced approximatedly C$ 2.64 M from our own funds, to be recovered once the formal financing was in place.

A hospital has been built, with funds from SNC-Lavalin and CIDA, and was inaugurated on November 1,2000.“

“ഉപരോധം എന്നത് എയിഡ്സ് പിടിപെട്ടു എന്നതു പോലെ ഒളിച്ചു വക്കേണ്ട കാര്യമല്ല. ഉപരോധം കാരണം സഹായം സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നു പറഞ്ഞാല്‍, അതു മനസിലാക്കാന്‍ പറ്റാത്ത അത്ര ബുദ്ധിമാന്ദ്യം കേരളത്തിലാര്‍ക്കും പിടിപെട്ടിട്ടില്ല. ഉപരോധം തീരുന്നതു വരെ സഹായം നീട്ടി വക്കണം എന്ന് ആവശ്യപെട്ടാല്‍ കേരളം ഒരു മടിയും കൂടാതെ അത് അംഗീകരിക്കും“

ഉപരോധം കാരണം സഹായം സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് കച്ചവടബുദ്ധിയുള്ള ലാവ്ലിന്‍ പറയുമോടോ. ഉപരോധം നീക്കിയെടുക്കാന്‍ ലാവ്ലിന്‍ അടക്കം സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്(നേരത്തെ തന്ന ലിങ്ക് നോക്കുക). ഉപരോധം നീങ്ങുന്നതുവരെ സഹായം നീട്ടിവെക്കണമെന്ന് ഒരു മടിയും കൂടാതെ അംഗീകരിക്കാന്‍ അന്നത്തെ കേരള ഗവ. കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് MoU പുതുക്കിക്കൊണ്ടിരുന്ന് സഹായം നേടിയെടുത്തത്.

"2001 മാര്‍ ച്ച് 30 നാണ്‌ ഉപരോധം നീക്കിയത്. 2001 ഏപ്രിലിലാണ്, ശര്‍മ്മ കരടു കരാറിലെ തന്ത്രം മാറ്റണമെന്ന് ഫയലില്‍ എഴുതി വേണ്ടപ്പെട്ടവര്‍ക്കയച്ചത്. ഉപരോധം മാറ്റിക്കഴിഞ്ഞ വിവരമറിഞ്ഞ ലാവലിന്‍ ആ തന്ത്രം , മാറ്റാന്‍ കൂട്ടാക്കിയില്ല."

സിഡ ഇന്ത്യന്‍ പരിപാടികള്‍ പുനരാരംഭിക്കുന്നത് മേയില്‍. അപ്പോഴേക്കും ആന്റണി മന്ത്രിസഭ.

“ധാരണാപത്രം ഉണ്ടാക്കുന്നതിനു മുമ്പേ ഗൂഡാലോചന ഉണ്ടായിരുന്നു.
ആദ്യം മുതലേ ഗൂഡാലോചന ഉണ്ടായിരുന്നു.ധാരണ പത്രം തന്നെ ഒരു ഗൂഡാലോചനയാണ്. വൈദ്യുത കരാറിന്റെ ഭാഗമയാണ്, ധനസഹായം കിട്ടിയത്. അത് ആ കരാറില്‍ എഴുതി ചേര്‍ത്തിരുന്നെങ്കില്‍ ധാരണാ പത്രത്തിന്റെ ആവശ്യം വരില്ലായിരുന്നു. അതു പറ്റിയില്ലെങ്കില്‍ , ആ കരാറൊപ്പിട്ടതിന്റെ കൂടെ ഇതിനായി മറ്റൊരു കരാര്‍ ഒപ്പിടാമായിരുന്നു.“

ഇതാണ് സി ബി ഐയുടെ കുറ്റപത്രത്തിലും പിണറായിക്കുള്ള കുറ്റം. മനോരമ ന്യൂസ് പറയുന്നതനുസരിച്ച് പിണറായിക്ക് ഒട്ടും പേടിക്കേണ്ടതില്ലാത്ത ദുര്‍ബലമായ കുറ്റാരോപണം. PSP പദ്ധതിക്കുള്ള കരാര്‍ ഒപ്പിടുമ്പോള്‍ അതില്‍ ഉള്‍പ്പെടുത്താനോ ഒരു പ്രത്യേക കരാര്‍ ഉണ്ടാക്കാനോ എതേങ്കിലും സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായിരിക്കാമെന്നേ കരുതാനാവൂ. അഴിമതിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഒരു കരാറുണ്ടാക്കിക്കൊണ്ടുതന്നെ അത് നടത്താനുള്ള ബുദ്ധിവൈഭവം ഇല്ലാത്തവരാണ് പിണറായിയും ലാവ്ലിനും എന്ന് പറയാനാകുമോ?

kaalidaasan said...

‘നിസ്സാര തിരുത്തലുകള്‍’ നടത്തിയിട്ടുണ്ട് എന്നെഴുതിയത് മേലുദ്ദ്യോഗസ്ഥരെ ‘മുഴുവന്‍

-ഫയലും‘ വായിച്ചു നോക്കുന്നതില്‍ നിന്നും പിന്‍‌തിരിപ്പിച്ചു കാണും എന്നും ഞാനെഴുതി.



അങ്കിള്‍ ,

ഇവിടെ ഞാന്‍ ഒരു കുനുഷ്ടു ചോദ്യം ചോദിക്കട്ടേ?

മാരീചന്‍ ഒരു ഫയലിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ്, പകര്‍ത്തിയെഴുതിയത്?
നിയമ വകുപ്പ് എഴുതി, നിസാര തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട് എന്ന്. അത് അവരുടെ അടുത്തേക്ക് അയച്ച കരാറിന്റെ കരടില്‍ അവര്‍ ചെറിയ തിരുത്തലുകള്‍ വരുത്തി എന്നു മാത്രം എടുത്താല്‍ പോരെ? ലഭ്യമാക്കും എന്നു കരാറിലുള്ളത് ലഭ്യമാക്കാന്‍ ശ്രമിക്കും എന്നാക്കിയതാണെന്നു ഉറപ്പു പറയാന്‍ പറ്റുമോ?

ലഭ്യമാക്കാന്‍ ശ്രമിക്കും എന്നു തന്നെ എഴുതി സമര്‍പ്പിച്ച കരടില്‍ മറ്റു ചില നിസാര തിരുത്തലുകള്‍ വരുത്തി എന്നും ആയിക്കൂടെ?
എന്താണു തിരുത്തിയത് എന്നു പറയാത്തതുകൊണ്ടാണ്, ഈ സംശയം എന്റെ മനസിലുണ്ടായത്.

Anonymous said...

കാളിദാസന്റെ വിഗ്രഹം ഉടഞ്ഞല്ലോ ദാസപ്പാ.
അച്ചുതം കേ- ശവം

പാര്‍ട്ടിസെക്രട്ടറിക്കെതിരേ വന്ന കേസ് പൊളിറ്റിക്കലായും നേരിടും കോടതിയില്‍ വരുമ്പോള്‍ നിയമപരമായും നേരിടും എന്ന് വി.എസ് അച്ചുതാനന്തന്‍ !
--------------------------

എന്തായിരുന്നു ഘോഷം? നവകേരളമാര്‍ച്ചില്‍ വി.എസ്‌. അച്യുതാനന്ദന്‍ പങ്കെടുക്കുമോ അതോ മാറിനില്‍ക്കുമോ- കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ പത്രങ്ങളിലും ചാനലുകളിലും തകര്‍ത്ത ചര്‍ച്ചയായിരുന്നു ഈ വിഷയം. വിഎസ്‌ പങ്കെടുക്കില്ല എന്നു സ്ഥാപിച്ചെടുക്കാനായിരുന്നു ബഹുഭൂരിപക്ഷം മാധ്യമങ്ങളുടെയും ശ്രമം.

വിഎസ്‌ അഴിമതിക്കെതിരേ ഒറ്റയ്ക്കു പോരാടുകയാണ്‌ എന്നു ജനങ്ങളെ പറഞ്ഞുവിശ്വസിപ്പിക്കാന്‍ ഒരുപാട്‌ അച്ചുനിരത്തി ഇവിടത്തെ ചില പത്രങ്ങള്‍. ചാനലുകള്‍ പ്രൈംടൈം ചര്‍ച്ചകള്‍ മുഴുവന്‍ സഖാവ്‌ അച്യുതാനന്ദനു ഡെഡിക്കേറ്റ്‌ ചെയ്തു. അച്യുതാനന്ദസേവാസംഘം നേതാക്കള്‍ നിത്യേന ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട്‌ സഖാവിനെ പോരാളിയുടെ പടച്ചട്ടയും കോപ്പും അണിയിക്കുന്നതു നിത്യേന കണ്ടു സായുജ്യമടയാനുള്ള മഹാഭാഗ്യമാണ്‌ ഇക്കഴിഞ്ഞ ദിവസങ്ങള്‍ നമുക്കു സമ്മാനിച്ചത്‌.

അധിനിവേശ പ്രതിരോധസമിതി, ഒഞ്ചിയം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി, ഷൊര്‍ണൂര്‍ ആസ്ഥാനമായുള്ള പുത്തന്‍ വിപ്ലവപ്രസ്ഥാനം, പത്രപ്രവര്‍ത്തകപടത്തലവന്‍മാര്‍, രാഷ്ട്രീയനിരീക്ഷകകുക്ഷികള്‍, അങ്ങനെ എത്രയോ മഹാന്മാരാണ്‌ അച്യുതാനന്ദന്റെ വൃദ്ധമനസിന്റെ ആഴങ്ങളില്‍നിന്ന്‌ ഒരു പോരാളിയെ മുങ്ങിത്തപ്പിയെടുത്തു നമ്മുടെ മുന്നില്‍ നിവര്‍ത്തിപ്പിടിച്ചത്‌. ആരാരൊക്കെയാണ്‌ അച്യുതാനന്ദനുവേണ്ടി നമുക്കു മുന്നില്‍ വിജൃംഭിതരായത്‌.

ഇല്ല, ഇല്ല, ഇല്ല എന്ന അച്യുതാനന്ദവചനത്തെ ഇന്ത്യന്‍ ചക്രവാളത്തില്‍ വിപ്ലവത്തിന്റെ പുത്തന്‍ ഇടിമുഴക്കം എന്നല്ലേ നമ്മള്‍ പാവങ്ങള്‍ ധരിച്ചുപോയത്‌? ഒടുവില്‍ ഇക്കഴിഞ്ഞ 14-നു പോളിറ്റ്‌ ബ്യൂറോ കഴിഞ്ഞിറങ്ങുമ്പോള്‍ പൂക്കുല തന്നാല്‍ ഇപ്പോള്‍ത്തുള്ളും എന്നായിരുന്നില്ലേ ഭാവം? ഒരു വാളോ മറ്റോ കൈയില്‍ക്കിട്ടിയാല്‍ ഭൂതലത്തിലെ മുഴുവന്‍ അഴിമതിക്കാരെയും ഒറ്റവെട്ടിനു ഗളഹസ്തം ചെയ്തുകളയും എന്ന മട്ടിലായിരുന്നില്ലേ വൃദ്ധമുഖത്തു വീര്യം വിളയാടി നിന്നത്‌? ഇത്തവണ രണ്ടിലൊന്ന്‌ എന്ന മുന്നറിയിപ്പുതന്നെയായിരുന്നില്ലേ മുണ്ടിന്റെ കോന്തല പിടിച്ചുയര്‍ത്തി ചാനല്‍ക്യാമറകളുടെ നടുവിലൂടെ മുന്നോട്ടുള്ള ആ മാര്‍ച്ച്‌?കേരളാഹൗസിന്റെ പോര്‍ച്ചില്‍ മാരുതി വാനില്‍ സജ്ജരായി നിന്നി ആറുപേരോളം വരുന്ന ജനലക്ഷങ്ങള്‍ മുഴക്കിയ മുദ്രാവാക്യം ഒരു യുദ്ധകാഹളമായല്ലേ ശത്രുപക്ഷത്തിന്റെ ചങ്കില്‍ച്ചെന്നു തറച്ചത്‌?

അച്യുതാനന്ദന്‍ ഇത്തവണ മലമറിച്ചുകളയും എന്നുതന്നെയാണു പാവം ജനങ്ങള്‍ വിശ്വസിച്ചത്‌. അങ്ങനെയാണ്‌ ഇവിടത്തെ മാധ്യമങ്ങള്‍ ഏറെയും ജനങ്ങളെ പറഞ്ഞുവിശ്വസിപ്പിച്ചത്‌. ഒരുപിടി മാധ്യമപ്രവര്‍ത്തകര്‍ ഒരുമിച്ചുനിന്ന്‌ എയ്‌ലസാ പാടിയാല്‍ അച്യുതാനന്ദന്‍ ലെനിനും മാവോയും കാസ്ട്രോയും ചെഗുവേരയും സമംചേര്‍ത്തു തയാറാക്കിയ പുതിയ വിപ്ലവ ആസവമായി നുരഞ്ഞുപൊന്തും എന്നല്ലേ ഈ നാട്ടിലെ ജനങ്ങള്‍ വിശ്വസിച്ചുവശായത്‌.

ഒടുവില്‍ എന്തായി? മല മറിഞ്ഞില്ല. മലക്കം മറിഞ്ഞു എന്നുമാത്രം . പത്രങ്ങള്‍ എഴുതിയതുകൊണ്ടോ ചാനലുകള്‍ കാറ്റടിച്ചു വീര്‍പ്പിച്ചതുകൊണ്ടോ ഒരു ബലൂണും പര്‍വതമാകില്ല എന്ന്‌ ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. അച്യുതാനന്ദന്‍ കേവലം അച്യുതാനന്ദന്‍ മാത്രമാണെന്നും അദ്ദേഹം ചെഗുവേരയുടെ പോയിട്ടു വെറുമൊരു ചേരപോലുമല്ല എന്നും ഒരിക്കല്‍ക്കൂടി നമുക്കു ബോധ്യമായിരിക്കുന്നു. പിണറായി വിജയന്‍ ഊതിക്കാച്ചിയ പൊന്ന്‌ എന്നു വിളിച്ച സാധനം കേവലം മുക്കുപണ്ടം മാത്രമാണ്‌ എന്ന്‌ ഒരിക്കല്‍ക്കൂടി വെളിവാക്കപ്പെട്ടിരിക്കുന്നു.

ഒരുനേതാവിനും തന്റെ പ്രസ്ഥാനത്തെക്കാള്‍ വലുപ്പമോ മഹിമയോ ഇല്ല എന്നു സ്വകര്‍മംകൊണ്ടു തെളിയിച്ച മഹാനേതാക്കള്‍ പലരും പിറന്നു മണ്‍മറഞ്ഞ നാടാണിത്‌. സ്വന്തം പാര്‍ട്ടിക്കും അതിന്റെ ജീവരക്തമായ ജനലക്ഷങ്ങള്‍ക്കും വഴങ്ങി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ്‌ ഒരു കമ്യൂണിസ്റ്റ്‌ നേതാവിനു നിലനില്‍പ്പുണ്ടാകുന്നത്‌ എന്ന്‌ എത്രയോ പേര്‍ തെളിയിച്ചിട്ടുണ്ട്‌ ഈ നാടിനു മുന്നില്‍. ഇതെല്ലാം കണ്ടാണു വേലിക്കകത്തു ശങ്കരന്‍ അച്യുതാനന്ദന്‍ സഖാവായതും നേതാവായതും സഭകയറിയതും മുഖ്യമന്ത്രിയായതും എല്ലാം. പക്ഷേ, തന്നെ വളര്‍ത്തിയതു ചുറ്റിനുംനിന്നു ദുര്‍ബുദ്ധിയുപദേശിച്ച ഒരുപറ്റം മാധ്യമപ്രവര്‍ത്തകരാണ്‌ എന്നു വിശ്വസിച്ചുപോയി അച്യുതാനന്ദന്‍.

താനൊരു പോരാളിയാണെന്ന്‌ ആരൊക്കെയോ ഓതിക്കൊടുത്തപ്പോള്‍ അതു വിശ്വസിക്കാന്‍പോന്ന അല്‍പബുദ്ധി അച്യുതാനന്ദനുണ്ടായി. എന്നാല്‍ ആരോ ചാവി മുറുക്കി വേദിയിലേക്കുവിട്ട കോമാളിവേഷം മാത്രമാണു താനെന്നു വൈകിയെങ്കിലും അച്യുതാനന്ദന്‍ തിരിച്ചറിയുന്നുണ്ടോ? അതദ്ദേഹം അറിഞ്ഞാലും ഇല്ലെങ്കിലും കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ അതു മനസിലാക്കിവരുകയാണ്‌ ഓരോദിവസവും.

അച്യുതാനന്ദന്‍ നടത്തുന്നത്‌ പോരാട്ടമല്ലെന്നും കേവലം പൊടിക്കൈകള്‍ മാത്രമാണ്‌ എന്നും ഇന്നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അറിയാം. വാളെടുക്കുന്നതും നാവിളക്കുന്നതും തമ്മില്‍ ഒരുപാട്‌ അന്തരമുണ്ട്‌. ഈ അന്തരം ഒരിക്കല്‍ക്കൂടി നമുക്കു ബോധ്യമാക്കിത്തന്നു അച്യുതാനന്ദന്റെ ശംഖുമുഖം പ്രകടനം. ഇതിനെ കീഴടങ്ങല്‍ എന്നു വിളിച്ചുകൂടാ. പോരാടുന്നവനാണു ശത്രുവിനോടായാലും മരണത്തിനോടായാലും കീഴടങ്ങുന്നത്‌. പോരാടാത്തവന്‍ കീഴടങ്ങുകയല്ല, വീണ്ടും വീണ്ടും വിധേയനാവുക മാത്രമാണു ചെയ്യുന്നത്‌. യുദ്ധമുഖത്തുനിന്നു പിന്തിരിഞ്ഞോടിയ ചരിത്രമേ അച്യുതാനന്ദനുള്ളു. പുന്നപ്ര-വയലാര്‍ സമരമുഖത്തുപോലും അദ്ദേഹം ശീലിച്ചതും പാലിച്ചതും അതുതന്നെ.

ആ പിന്തിരിഞ്ഞോടലിന്റെ പുനരാവിഷ്കരണം മാത്രമാണ്‌ ഇന്നലെ ശംഖുംമുഖത്തു നവകേരളമാര്‍ച്ച്‌ സമാപനവേദിയില്‍ നാം കണ്ടത്‌. കുരയ്ക്കാന്‍ അത്ര ധൈര്യമൊന്നും വേണ്ട. കടിക്കാന്‍ പക്ഷേ, ധൈര്യം വേണം. പെഡിഗ്രി വേണം. ചിലര്‍ കുരച്ചുകൊണ്ടേയിരിക്കും. അതിനെ ഘോരപുരുഷന്റെ ഗര്‍ജനമെന്നും മേഘനാദമെന്നുമെല്ലാം വാഴ്ത്തും ചില ഭൂലോകവിഡ്ഢികള്‍. അത്രമാത്രം. ബക്കറ്റിലെ ജലം എന്ന്‌ അച്യുതാനന്ദനെ പരോക്ഷമായി വിശേഷിപ്പിച്ചതു പിണറായി വിജയന്റെ മര്യാദ. കേവലം ഔണ്‍സ്‌ ഗ്ലാസിലെ വെള്ളം എന്ന വിശേഷണമേ അച്യുതാനന്ദന്‍ അര്‍ഹിക്കുന്നുള്ളു.

അങ്കിള്‍ said...

2007 ല്‍ മന്ത്രി ശര്‍മ്മ സി.ബി.ഐക്ക് കൊടുത്ത മൊഴി ഇന്‍ഡാവിഷന്‍ പുറത്തു വിട്ടിരിക്കുന്നു.

അതിലും വെള്ളം ചേര്‍ത്ത കരടു കാരാറിനെപറ്റിയാണ്‍് പറയുന്നത്. വെള്ളം ചേര്‍ത്ത ഒരു എം.ഒ.യു ഉണ്ടായിരുന്നു എന്ന് മന്ത്രി ശര്‍മ്മ പറഞ്ഞില്ല. ആ കരട് കരാര്‍ ഉണ്ടാക്കിയത് അന്നത്തെ ക്യാസര്‍ ആശുപത്രി സ്പെഷ്യല്‍ ഓഫീസര്‍ ആയ ശശിധരന്‍ നായര്‍ അണെന്നും പറഞ്ഞു.

ഈ ശശിധരന്‍ നായര്‍ ആയിരുന്നു മന്ത്രി പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറി.

അപ്പോള്‍ പിണറായി ഉണ്ടാക്കിയ ആദ്യ എം.ഒ.യു അല്ലാതെ വെള്ളം ചേര്‍ത്ത ഒരു എം.ഓ.യു ഇല്ലെന്നു കണക്കാക്കി കൂടേ.

അങ്കിള്‍ said...

കാളിദാസന്റെ കൊനഷ്ടു ചോദ്യത്തില്‍ നിന്ന്‌:

നിയമ വകുപ്പ് എഴുതി, നിസാര തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട് എന്ന്. അത് അവരുടെ അടുത്തേക്ക് അയച്ച കരാറിന്റെ കരടില്‍ അവര്‍ ചെറിയ തിരുത്തലുകള്‍ വരുത്തി എന്നു മാത്രം എടുത്താല്‍ പോരെ? ലഭ്യമാക്കും എന്നു കരാറിലുള്ളത് ലഭ്യമാക്കാന്‍ ശ്രമിക്കും എന്നാക്കിയതാണെന്നു ഉറപ്പു പറയാന്‍ പറ്റുമോ?

"നോട്ട് ഫോര്‍ സര്‍ക്കുലേഷന്‍" എന്ന തലക്കെട്ടില്‍ നാലു ഖണ്ഡിക കുറിപ്പ് സഹിതം 12/7/2000ന് വൈദ്യുതി വകുപ്പ് ജോയിന്റ് സെക്രട്ടറി ഫ്രാന്‍സിസ് ആണ് ഫയല്‍ മന്ത്രിക്ക് സമര്‍പ്പിച്ചു. ആ കുറിപ്പിലാണ് ‘നിസ്സാര തിരുത്തലുകള്‍’ എന്നെഴുതിവിട്ടത്. ലാവലിന്‍ അയച്ച കരടു കരാറില്‍ നിസ്സാര തിരുത്തലുകള്‍ വരുത്തിയെന്നാണോ ഉദ്ദേശിക്കുനത്.വലിയ മാറ്റം നേരത്തേ തന്നെ വരുത്തിയിരുന്നു എന്നും. അല്ലേ അല്ല. കാരണം, ‘ലഭ്യമാക്കാന്‍ ശ്രമിക്കാം’ എന്നൊരു മാറ്റം കൂടി ഉള്‍പ്പെടുത്തിയ കരടല്ലേ മന്ത്രിക്കു മുമ്പാകെ സമര്‍പ്പിച്ചത്. ആ മാറ്റം വളര്‍ വലുതല്ലേ. ആ വലിയ മാറ്റത്തെ പറ്റി എന്തെങ്കിലും പരാമര്‍ശിക്കാതെ ഒരു കുറിപ്പ് സമര്‍പ്പിക്കാന്‍ കഴിയുമോ.
ഒന്നുകില്‍,
ആ ഫയലിനോടൊപ്പം സമര്‍പ്പിച്ച എം.ഓ.യു വിലും കരടുകരാറിലും ‘ലഭ്യമാക്കാന്‍ ശ്രമിക്കാം’ എന്നു തന്നെയായിരിക്കണം. അപ്പോള്‍ ‘നിസ്സാര തിരുത്തലുകള്‍‘ എന്നെഴുതിയതിനു ന്യായികരണം ഉണ്ട്.
അല്ലെങ്കില്‍,
‘ലബ്യമാക്കാന്‍ ശ്രമിക്കാം’ എന്ന് കരടു കരാറില്‍ മാത്രം എഴുതി ചേര്‍ത്തിട്ട് ആ വലിയ മാറ്റം വരുത്തിയത് മന്ത്രിയുടെ വിശദപരിശോധനക്ക് വിധേയമാക്കാതിരിക്കാന്‍ വേണ്ടി മനപ്പൂര്‍വം ‘നിസ്സാര തിരുത്തലുകള്‍’ എന്നു കുറുപ്പില്‍ എഴുതിപ്പിടിപ്പിച്ചു.

ഇന്നത്തെ ഇന്‍ഡ്യാവിഷന്‍ വെളിപ്പെടുത്തിയതനുസരിച്ച് രണ്ടാമത്തേതിനാണ് സാധ്യതയെന്നു തോന്നുന്നു. കാരണം, മന്ത്രി മാറ്റം വരുത്തിയ എം.ഒ.യു,വുമായല്ല താരതമ്യപ്പെടുത്തിയത്. വെള്ളം ചേര്‍ക്കാത്ത് എം.ഒ.യു വു മായി താരതമ്യപ്പെടുത്തിയപ്പോള്‍ കരടുകരാറില്‍ മാറ്റമുണ്ടെന്നാണ് വെളിപ്പെടുത്തിയത്.

ഈ നിസ്സാര തിരുത്തലുകള്‍ എന്നെഴുതിയതും, ലബ്യമാക്കും എന്നതെ ലഭ്യമാക്കാന്‍ ശ്രമിക്കും എന്നുള്ളതും വളരെ പ്രധാനമാണെന്ന രീതിയിലാണ് ഞാന്‍ മാരീചന്റെ പോസ്റ്റില്‍ കമന്റിയത്. എന്നാല്‍ "ലഭ്യമാക്കും, ലഭ്യമാക്കാന്‍ സഹായിക്കും എന്നീ വാക്കുകളില്‍ തൂങ്ങിയുളള വ്യാഖ്യാനത്തില്‍ എനിക്ക് താല്‍പര്യമില്ല" എന്നായിരുന്നു മാരീചന്റെ മറുപടി. അപ്പോള്‍ പിന്നെ എനിക്ക് വീണ്ടും കമന്റാന്‍ സ്കോപ്പില്ലാതെ പോയി.

ഇതെല്ലാം വായിച്ചിട്ട് കാളിദാസനെന്തു തോന്നുന്നു, വെള്ളം ചേര്‍ത്ത ഒരു എം.ഒ.യു. ഉണ്ടോ, ഇല്ലയോ.

ഇതു കൊണ്ടോന്നും ഈ കാര്യത്തില്‍ എനിക്കുള്ള ആദ്യ ധാരണ ഇതുവരെ മാറാറായിട്ടില്ല.

Anonymous said...

ലഭ്യമാക്കാന്‍ ശ്രമിക്കും എന്നു തന്നെ എഴുതി സമര്‍പ്പിച്ച കരടില്‍ മറ്റു ചില നിസാര തിരുത്തലുകള്‍ വരുത്തി എന്നും ആയിക്കൂടെ?
എന്താണു തിരുത്തിയത് എന്നു പറയാത്തതുകൊണ്ടാണ്, ഈ സംശയം എന്റെ മനസിലുണ്ടായത്.

കാളിദാസന്റെ ഈ സംശയം എത്രയോ മുൻപ് തന്നെ ആരോ ചോദിച്ചതാണ് അനിളിനോട്...അതങ്ങനെ തന്നെ ഉറപ്പിച്ചോ അങ്കിളേ എന്നു..

Anonymous said...

കാളിദാസൻ പറഞ്ഞത് ...പിന്നെ മറന്നത്

“ഇനി വേറൊന്നു കൂടി.
സിഡയാണല്ലോ ഈ പദ്ധതികള്‍ക്ക് ധനസഹായം തന്നത്. സിഡ എന്ന് കനേഡിയന്‍ സര്‍ക്കര്‍ സ്ഥാപനത്തിന്റെ ഉദ്ദേശ്യമെന്താണെന്ന് അവരുടെ ഒരു മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അത്
ഇവിടെ”

ജീ വീ ഈ മനുഷ്യനു ബോധിക്കാഞ്ഞിട്ടല്ല...ചുമ്മാ പുക പടല മുഅയർത്തുക...അതാണയാളുടെ ഉദ്ദേശം

Anonymous said...

ചർച്ച ചൂടു പിടിച്ചിരിക്കുകയല്ലേ ..ഒരൽ‌പ്പം കൊമേർഷ്യൽ ബ്രേക്ക് ആവാം അല്ലേ?

താഴെക്കാണുന്ന പത്ര വാർത്തയോട് ( നുണയാണെന്ന് പറയരുത്, ഞാൻ കണ്ടതാണ്, കേട്ടതാണ്) കാളിദാസന്റെ പ്രതികരണമറിഞ്ഞാൽ കൊള്ളാം..

പിണറായിക്ക് എതിരായ ആരോപണം നേരിടും: മുഖ്യമന്ത്രി

തിരു: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് എതിരെയുള്ള അഴിമതി ആരോപണം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കോടതിയില്‍ നിരപരാധിത്വം തെളിയിക്കും. ലക്കുംലഗാനുമില്ലാതെ അഴിമതി ആരോപണം നടത്തുന്നവര്‍ അത് അവസാനിപ്പിക്കണം.( കാളിദാസനോടു കൂടി ആണ്) അഴിമതി ആക്ഷേപം അവഹേളനമാണ്. സിപിഐ എം അഴിമതിക്ക് അതീതമായ പാര്‍ടിയാണ്. നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Anonymous said...

ഡേയ് കാളിദാസാ, കാളിദാസന്റെ തലതൊട്ടപ്പന്‍ ഉപദേശിച്ചിരിക്കുന്നത് കണ്ടോ ?

"സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് എതിരെയുള്ള അഴിമതി ആരോപണം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കോടതിയില്‍ നിരപരാധിത്വം തെളിയിക്കും. ലക്കുംലഗാനുമില്ലാതെ അഴിമതി ആരോപണം നടത്തുന്നവര്‍ അത് അവസാനിപ്പിക്കണം. അഴിമതി ആക്ഷേപം അവഹേളനമാണ്. സിപിഐ എം അഴിമതിക്ക് അതീതമായ പാര്‍ടിയാണ്. നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ എന്നും പോരാടുന്നത് സിപിഐ എമ്മാണ്. ഇപ്പോള്‍ പാര്‍ടി സെക്രട്ടറിക്കെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയിട്ടുള്ള കോഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കളില്‍ മൂന്നുപേര്‍ അഴിമതി കേസുകളില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണെന്നത് മറക്കരുത്."

അതോണ്ട് ചുമ്മാ വായിലെ വെള്ളം വറ്റിക്കണ്ടാ. ലക്കും ലഗാനുമില്ലാതെ അഴിമതി ആരോപണം നടത്തുന്നത് അവസാനിപ്പിച്ചിട്ട് വണ്ടി വിടഡേയ്.

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍

ഇന്ത്യാവിഷനിലെ വെളിപ്പെടുത്തല്‍ അനുസരിച്ച്‌ ശശീധരന്‍ നായരാകണം കരാര്‍ ഉണ്ടാക്കി ശര്‍മ്മക്ക്‌ അയച്ചു കൊടുത്തത്‌. ശര്‍മ്മ അത്‌ MOU മായി ഒത്തു നോക്കി അതില്‍ വെള്ളം ചേര്‍ത്തു എന്ന് പറഞ്ഞ്‌ തള്ളി. അപ്പോള്‍ വെള്ളം ചേര്‍ത്തത്‌ ശശീധരനാണ്‌ എന്നല്ലെ തെളിയുന്നത്‌. എന്നാല്‍ ഈ ശശീധരന്‍ ലാവ്ലിന്‍ കേസില്‍ പ്രതിയാണോ?

kaalidaasan said...

ജിവി,


തോന്നിയതുപോലെ എന്തെങ്കിലും എഴുതിവിടുന്നത് ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ കാളിദാസാ, ഇവിടെ കാളിദാസന് ഇമ്മാതിരി കാളമൂത്രം ഒഴുക്കാന്‍ ആസ്പദമായ പോസ്റ്റെങ്കിലും ഒന്ന് വായിച്ചുനോക്ക്, ആദ്യം.

പോസ്റ്റ് ഞാനല്ല വായ്ക്കേണ്ടത്. ജിവിയാണ്. പരസ്പര വിരുദ്ധമായ മണ്ടത്തരങ്ങളാണതില്‍ എഴുതിയിരിക്കുന്നത്. സിഡ നല്‍കിയ സഹായം കോണ്ട് 2000 ല്‍ ആശുപത്രി പണുതു എന്നത് അവസാനം . ആദ്യം പറഞ്ഞിരിക്കുന്നത് കേരളത്തില്‍ സര്‍ക്കാര്‍ മാറിയതും, സി എ ജി റിപ്പോര്‍ട്ടും മൂലമുണ്ടായ ബുധിമുട്ടുകള്‍ ക്കിടയിലും 1.8 മില്യണ്‍ ഡോളര്‍ സിഡ നല്‍കി എന്ന്. ഇത് രണ്ടും എങ്ങനെ ഒത്തുപോകും ജിവി? സര്‍ക്കാര്‍ മാറിയത് 2001 ല്‍ . സി എ ജി റിപ്പോര്‍ ട്ട് വന്നത് 2005 ല്‍ .ഇനി സ്വയം ചിന്തിക്കുക അവര്‍ പറയുന്നതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ എന്ന്.

ലാവലിന്റെ വെബ് സൈറ്റില്‍ അടുത്തനാളില്‍ വന്ന ഒരു റിപോര്‍ട്ടാണിത്. ലാവലിന്‍ വിവാദം കത്തിപിടിച്ചപ്പോള്‍ അവര്‍ മുഖം രക്ഷിക്കാനും മറ്റു പലരെയും രക്ഷിക്കാനും പെട്ടെന്ന് തട്ടികൂട്ടിയ റിപ്പോര്‍ട്ട്.


സിഡക്ക് ഒരു വെബ് സൈറ്റുണ്ട്.

http://www.acdi-cida.gc.ca/cidaweb/acdicida.nsf/En/Home


അവിടെ അവര്‍ വിവിധ രാജ്യങ്ങളില്‍ നടത്തുന്ന പധതികളുടെയും സേവനപ്രവര്‍ത്തനങ്ങളുടെയും വിശദമായ ഒരു ചിത്രമുണ്ട്. 100000 കനേഡിയന്‍ ഡോളറിന്റെ വരെ സഹായം അവര്‍ പറയുന്നുണ്ട്. 1. 8 മില്ല്യണ്‍ ഡോളറിന്റെ ആശുപത്രി സഹായം ​എങ്ങാനെയായാലും അവര്‍ അവിടെ വിവരിക്കുമായിരുന്നു.

ജിവിയോ സൂരജോ മറ്റോ അണെന്നു തോന്നുന്നു മറ്റൊരു കാര്യം പറഞ്ഞത്. വൈദ്യുത പദ്ധതിയുടെ സഹായം കൊടുത്തു കഴിഞ്ഞ് അവര്‍ ബാധ്യതയൊനുമില്ല എന്നും പറഞ്ഞു കൈയ്യൊഴിഞ്ഞു എന്ന്. അതു ശരിയാണെങ്കില്‍ അശുപത്രിക്കുള്ള സഹായം കൊടുത്തു എന്നത് എത്രത്തോളം വിശ്വാസയോഗ്യമാണ്?

ഉപരോധം കാരണം സഹായം സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് കച്ചവടബുദ്ധിയുള്ള ലാവ്ലിന്‍ പറയുമോടോ.

കച്ചവടബുദ്ധിയുള്ള ലാവലിന്‍ പറയില്ല. പക്ഷെ അതിന്റെ മറവില്‍ ചതിക്കും . അതാണു ധനസഹായം കൊടുക്കാതിരിക്കാന്‍ എം ഒയുവില്‍ വെള്ളം ചേര്‍ത്ത് ഒരു കരാറുണ്ടാക്കി, ബാധ്യതയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചത്. കേരളത്തെയും കേരളത്തിന്റെ താല്‍പ്പര്യങ്ങളെയും വിദേശിക്ക് ഒറ്റി ക്കൊടുക്കുന്ന സ്പെഷ്യല്‍ ഓഫീസറേ പോലുള്ളവര്‍ ഉണ്ടേങ്കില്‍ അത് വളരെ എളുപ്പവും . പിണറായി വിജയന്റെ പി എ അയിരുന്ന, സ്പെഷ്യല്‍ ഓഫീസര്‍ ശശിധരന്‍ നായര്‍ അതു ചെയ്തപ്പോള്‍ ജിവിയോട് പറഞ്ഞിരുന്നോ, പാവം ലാവലിന്റെ ബുദ്ധിമുട്ടോര്‍ത്ത് ഞാന്‍ അവര്‍ക്ക് ഒരു സഹായം ​ചെയ്തതാണെന്ന്? ഉപരോധം നീങ്ങി എല്ലാം ശന്തമകുമ്പോള്‍ ലവലിന്‍ തന്നെ കരാര്‍ മാറ്റിയെഴുതി പണം ഉറപ്പാക്കുമെന്നും പറഞ്ഞിരുന്നോ? ഉണ്ടും ഉറങ്ങിയും ലവലിനൊപ്പം നടന്നപ്പോള്‍ അവര്‍ തന്നെ ജിവിയോട് പറഞ്ഞിരുന്നോ ഇത്?

ലാവലിനു കച്ചവട ബുദ്ധിയാണ്. അവര്‍ കച്ചവടം ചെയ്യും . കച്ചവടമേ ചെയ്യൂ. മുതലാളി കച്ചവടം നടത്തുന്നതെന്തിനാണെന്ന് ജിവിക്കറിയില്ലെങ്കില്‍, പിണറായിയോടോ മറ്റേതെങ്കിലും കമ്യൂണിസ്റ്റുകാരോടോ ചോദിക്കാം . അവര്‍ പറഞ്ഞു തരും .

കച്ചവടം ലാവലിന്‍ നടത്തി. കച്ചവടക്കാരനെ ശശിധരന്‍ നായര്‍ സഹായിച്ചു. അത് കടക്കാരനെ സഹായിക്കലാവാം . 98 കോടി തരാനുള്ളയാള്‍ കടക്കാരനാണ്. ഇന്‍ഡ്യയില്‍ കടാശ്വാസം കൊടുക്കുന്ന സമയമണീപ്പോള്‍ . കടബാധ്യതയുള്ളവരുടെ കടങ്ങള്‍ എഴുതി ത്തള്ളണമെനത് സി പി എമിന്റെ നയമാണല്ലോ? അ ലാവലിന്‍ മുതലാളി ബുദ്ധിമുട്ടിലായപ്പോള്‍ ആശ്വാസം കൊടുത്തത് നല്ല കാര്യമാണ്. ബുദ്ധിമുട്ടിലാകുന്ന പല മുതലാളിമാരെയും പര്‍ട്ടി സഹായിച്ചല്ലോ. സാന്റിയാഗോ മാര്‍ട്ടിനെയും ലിസ് ചാക്കോയെയും . അപ്പോള്‍ ലാവലിന്‍ മുതലാളി ഉപരോധം കൊണ്ട് ബുദ്ധിമുട്ടിയപ്പോള്‍ സഹായിച്ചതില്‍ തെറ്റില്ല.

ചെറിയ ഒരു പ്രശ്നമേ ഉള്ളു. മുതലാളിയോടൊപ്പം കൂട്ടു കൂട്ടുകച്ചവടമാണോ, എന്ന് ചിലര്‍ക്ക് സംശയം . അതാണു കേരളത്തിലെ മുക്കിലും മൂലയിലും ആളുകള്‍ അടക്കം പറയുന്നത്. ഉത്തരാധുനിക കമ്യൂണിസ്റ്റു വ്യവസ്ഥിതിയില്‍ മുതലാളിമാരേയും പാര്‍ട്ടി സഹായിക്കണമല്ലോ. തൊഴിലാളിയുടെ കട്ടന്‍ ചായയും പരിപ്പു വടയും ഉപേക്ഷിക്കാന്‍ പറഞ്ഞതതുകൊണ്ടാണ്. മദ്യം , പറ്റിയാല്‍ വിദേശ മദ്യം തന്നെ, ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നതും ഇതിന്റെ ഭാഗമാണ്.

ബാക്കിയുള്ള സംശയമാണു കുറച്ച് കടുപ്പം .സി പി എമ്മിലെ മറ്റൊരു നാട്ടുനടപ്പാണത്. മുതിര്‍ന്ന നേതാവിന്റെ പഴയ പി എ, ഇപ്പോഴും നേതാവു പറയുന്നതാണ്‌ ചെയ്യുന്നതെന്നുള്ളത് സി പി എമ്മിലെ ഉപശാലകളില്‍ ഇന്നും ചൂടേറിയ സംസാര വിഷയമാണ്. ആ നാട്ടു നടപ്പ് ഇവിടേക്കും എടുത്തങ്ങു പ്രയോഗിച്ചാല്‍ ????????



ഇതാണ് സി ബി ഐയുടെ കുറ്റപത്രത്തിലും പിണറായിക്കുള്ള കുറ്റം. മനോരമ ന്യൂസ് പറയുന്നതനുസരിച്ച് പിണറായിക്ക് ഒട്ടും പേടിക്കേണ്ടതില്ലാത്ത ദുര്‍ബലമായ കുറ്റാരോപണം. PSP പദ്ധതിക്കുള്ള കരാര്‍ ഒപ്പിടുമ്പോള്‍ അതില്‍ ഉള്‍പ്പെടുത്താനോ ഒരു പ്രത്യേക കരാര്‍ ഉണ്ടാക്കാനോ എതേങ്കിലും സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായിരിക്കാമെന്നേ കരുതാനാവൂ.


പിന്നെ എന്തിനെയാണു പിണറായിയും പാര്‍ട്ടിയും പേടിക്കുന്നത്? എന്തിനായിരുന്നു സി ബി ഐ അന്വേഷണം നടത്തേണ്ടതില്ല എന്നു കോടതിയില്‍ അപേക്ഷിച്ച് നാണം കെട്ടത്? എന്തിനായിരുന്നു അതിനു വേണ്ടി പൊതു ഖജനാവില്‍ നിന്നും ഭാരിച്ച ഫീസുകൊടുത്ത് മുന്തിയ വക്കിലന്മാരെ ഇറക്കുമതി ചെയ്ത് വാദിച്ചത്?
വെറും സാങ്കേതിക തടസങ്ങളാണെങ്കില്‍ കൂളായി രക്ഷപ്പെടാം . സാങ്കേതിക തടസങ്ങള്‍ക്ക് ഒരു കോടതിയും ശിക്ഷിക്കില്ല.


അഴിമതിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഒരു കരാറുണ്ടാക്കിക്കൊണ്ടുതന്നെ അത് നടത്താനുള്ള ബുദ്ധിവൈഭവം ഇല്ലാത്തവരാണ് പിണറായിയും ലാവ്ലിനും എന്ന് പറയാനാകുമോ


ബുദ്ധിവൈഭവം കാണിച്ചല്ലോ. വൈദ്യുതി കരാര്‍ നടപ്പിലാക്കന്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന ഇര ഇട്ടു കൊടുത്ത് പാര്‍ട്ടിയെ വരെ വരുതിയിലാക്കിയില്ലേ? എന്നിട്ട് അതിന്റെ കാര്യം മിണ്ടാതെ ഒരു കരാര്‍ ഒപ്പിട്ടില്ലേ? അതു കിട്ടനായി ഒരു കരാറുണ്ടാക്കുന്നതില്‍ നിന്നും വളരെ സമര്‍ദ്ധമായി രക്ഷപ്പെട്ടില്ലേ? ലാവലിനു അനുകൂലമായി പലതും എം ഒ യുവില്‍ എഴുതി ചേര്‍ത്തില്ലേ. പഴയ പി എയെ വച്ച് ലാവലിനു എളുപ്പത്തിലൂരിപ്പോകാന്‍ ഒരു കരാറുണ്ടാക്കാന്‍ ശ്രമിച്ചില്ലേ? ഇതിന്റെയൊകെ ഫലമായി ലാവലിന്‍ പൊടിയും തട്ടി പോയില്ലേ? പിണറായിയും ലാവലിനും നല്ല വൈഭവക്കാര്‍ തന്നെ. അതു കൊണ്ടല്ലേ സി ബി ഐ അന്വേഷണം വേണ്ട എന്നു കോടതിയില്‍ പറയിച്ചത്? സി ബി ഐ അന്വേഷിച്ചാല്‍ ഇങ്ങനെ ആകുമെന്ന് മുന്‍ കൂട്ടി കണാന്‍ നല്ല വൈഭവം തന്നെ വേണം . സി ബി ഐ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കുന്ന സമയത്തു തന്നെ നവകേരള മാര്‍ച്ച സംഘടിപ്പിച്ച് ആളെക്കൂട്ടി, പി ബി യേയും, കോടതിയേയും, ജനങ്ങളെയും വിരട്ടാന്‍ നല്ല വൈഭവം തന്നെ വേണം . ഗുണ്ടകളേപ്പോലുള്ള അനുയായികളെ ഇറക്കി പൊതു വേദിയില്‍ നിന്നും മറ്റുള്ളവരെ പുലഭ്യം പറയിക്കാനും വേണം വൈഭവം .

പിന്നെ അഴിമതിയില്‍ ആ വൈഭവം കാണിച്ചിട്ടുണ്ടെങ്കില്‍ അതു കോടതിയില്‍ തെളിയും . ശിക്ഷയും കിട്ടും .

Anonymous said...

അങ്കിള്‍ ,
ലാവ്ലിന്റെ കാണാപ്പുറം : കൈരളി ടീവിയില്‍ പ്രഭാവര്‍മ്മയുടെ പരിപാടി. അതിന്റെ ട്രാന്‍സ്ക്രിപ്റ്റ് വായിക്കാം.
വീഡിയോ കൈരളിയുടെ ഹോം പേജില്‍ വലതു വശത്ത് കാണാം. (വിന്‍ഡോസില്‍ തുറന്നാല്‍ യൂണികോഡ് അല്ലാത്ത ഫോണ്ടില്‍ തന്നെ നേരിട്ട് വായിക്കാം.)

Anonymous said...

ലാവ്‌ലിന്‍ കേസിന്റെ രാഷ്‌ട്രീയ പിന്നാമ്പുറം :
പ്രഭാവര്‍മ്മ

ലാവ്‌ലിന്‍ കേസ് സി ബി ഐ രാഷ്‌ട്രീയ താല്പര്യത്തോടെയാണോ കൈകാര്യം ചെയ്യുന്നത് ? ഈ ചോദ്യം ആദ്യം ചോദിച്ചത് മാധ്യമ പ്രവര്‍ത്തകരല്ല; സിപിഐ എമ്മിന്റെ നേതാക്കളുമല്ല; പിന്നെയോ? കേരള ഹൈക്കോടതി തന്നെയാണ്.
ലാവ്‌ലിന്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പു ഘട്ടം വരട്ടെ എന്നു കരുതി കാത്തിരിക്കുകയാണോ നിങ്ങള്‍ എന്നതായിരുന്നു കോടതിയുടെ ചോദ്യം.

എന്താണതിനര്‍ത്ഥം? കേന്ദ്രഭരണകക്ഷിക്ക് രാഷ്‌ട്രീയ ലാഭമുണ്ടാക്കി കൊടുക്കുന്ന പണി സിബിഐ ഏറ്റെടുക്കും എന്നു കോടതി സംശയിച്ചു എന്നല്ലേ? ആ സംശയങ്ങള്‍ക്ക് കൃത്യമായും അടിസ്ഥാനമുണ്ടെന്നു സിബിഐ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലൂടെ സംശയാതീതമായി സ്ഥിരീകരിച്ചിരിക്കുന്നു.

തങ്ങള്‍ അന്വേഷിക്കാന്‍ മാത്രം ഗൌരവമായ ഒന്നും ഇതില്‍ ഇല്ല എന്നു രണ്ടരവര്‍ഷം മുമ്പു പറഞ്ഞതാണ് ഇതേ സിബിഐ. വെറുതേ പറയുകയല്ല ചെയ്തത്. ബന്ധപ്പെട്ട എല്ലാ ഫയലുകളും വരുത്തി പഠിച്ചശേഷം ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. അതേ കോടതിയില്‍ സിബിഐ ഇപ്പോള്‍ ചെന്നു പറയുന്നു; പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതുണ്ട് എന്ന്.

ഗൌരവമുള്ള ഒരു കാര്യവും ഇതിലില്ല എന്നു സി ബി ഐ പറഞ്ഞത് സിപിഐ എം യുപിഎ മന്ത്രിസഭയെ പിന്തുണച്ചിരുന്നവേളയില്‍. പ്രോസിക്യൂട്ട് ചെയ്യണമെന്നു പറയുന്നത് പിന്തുണ പിന്‍വലിച്ച ശേഷമുള്ള ഘട്ടത്തില്‍.
ഇതു ലാവ്‌ലിന്‍ കേസിന്റെ മാത്രം കാര്യത്തിലുള്ള പ്രത്യേകതയല്ല. കോണ്‍ഗ്രസിനെ എതിര്‍ത്തിരുന്ന ഘട്ടത്തില്‍ മുലയം സിംഗ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതുണ്ട് എന്നു സുപ്രീം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. മുലായം സിംഗ് കോണ്‍ഗ്രസിനെ പിന്തുണച്ചപ്പോള്‍ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ല എന്ന അപേക്ഷയുമായെത്തി.

യുപിയിലെ മായാവതി സോണിയാ ഗാന്ധിയേയും കോണ്‍ഗ്രസിനെയും അനുകൂലിച്ചിരുന്ന ഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്തു സംബന്ധിച്ച കേസ് ശീതസംഭരണിയില്‍ സൂക്ഷിച്ചു. എതിര്‍ത്തു തുടങ്ങിയപ്പോള്‍, അവര്‍ക്കെതിരായ കേസുമായി സിബിഐ സുപ്രീം കോടതിയിലെത്തി. കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിനെതിരായ കേസുകളുടെ പരമ്പരയായിരുന്നു, ലാലു കോണ്‍ഗ്രസിനെ എതിര്‍ത്തിരുന്ന ഘട്ടത്തില്‍. എന്നാല്‍, ലാലു കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നപ്പോള്‍, ഹാജരാക്കാന്‍ തെളിവില്ലെന്നായി. ലാലുവിനെയും റാബ്രിദേവിയേയും വെറുതേ വിട്ടു. സിബിഐ ക്ക് അപ്പീലുമില്ല എന്നായി.

ശശിനാഥ് ഝാ കൊലക്കേസില്‍ വിചാരണ കോടതിയുടെ ശിക്ഷ തിരുത്തിക്കൊണ്ട് ഹൈക്കോടതി പ്രതികളെ വെറുതേവിട്ടു. സാധാരണഗതിയില്‍ സിബിഐ ഉടന്‍ അപ്പീലുമായി പോകേണ്ടതാണ്. പക്ഷെ, കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ഷിബു സോറണ്‍ ആണു പ്രതി. അതുകൊണ്ടു കൊലക്കേസായിട്ടും സിബിഐക്ക് അപ്പീലില്ല.

ഝാര്‍ഖണ്ട് മുക്തി മോര്‍ച്ചാ കൈക്കൂലിക്കേസില്‍ ഷിബു സോറണും സെയിന്റ്കിറ്റ്സ് കേസില്‍ പി വി നരസിംഹറാവുവുമായിരുന്നു പ്രതികള്‍. അതുകൊണ്ടു തന്നെ ഈ കേസുകളിലും സിബിഐ അപ്പീല്‍ പോവുകയുണ്ടായില്ല.
ബൊഫേഴ്സ് കേസ് കോണ്‍ഗ്രസിനും സോണിയാ ഗാന്ധിയുടെ വളരെ പ്രിയപ്പെട്ടവരും വേണ്ടപ്പെട്ടവരുമുള്‍പ്പെട്ട കേസാണ്. അതില്‍പ്പെട്ട ഒക്ടോവിയോ ക്വട്റോച്ചി സോണിയാ ഗാന്ധിയുടെ വസതിയിലെ നിത്യസന്ദര്‍ശകനായിരുന്നു. അദ്ദേഹത്തെ ഇന്ത്യയ്ക്കു കൈമാറി കിട്ടുന്നതില്‍ തുടര്‍ച്ചയായി അനാസ്ഥ കാട്ടിയതിന് സിബിഐ മുന്‍ഡയറക്ടര്‍ വിജയ് ശങ്കര്‍ക്കെതിരെ കേസു വരുന്നിടത്തുവരെയെത്തി സിബിഐയുടെ ആ രാഷ്‌ട്രീയ നാടകം. നിധീരി കൊലക്കേസ് കൈകാര്യം ചെയ്ത രീതിക്കും സിബിഐ ഡയറക്ടര്‍ക്കു കോടതി കയറേണ്ടി വന്നു.

ബൊഫേഴ്സ് കേസ് ഇല്ലാതാക്കുന്നതിനു സിബിഐ വഹിച്ച പങ്കു കുപ്രസിദ്ധമാണ്. സ്വീഡിഷ് അധികൃതര്‍ തന്നെ വ്യാജ അക്കൌണ്ടുകള്‍ മരവിപ്പിച്ചിട്ടും അവയുടെ യഥാര്‍ത്ഥ ഉടമകള്‍, അവര്‍ ഇന്ത്യക്കാരായിട്ടു കൂടി നടപടിയുണ്ടായില്ല. വിന്‍ഛദ്ദയും ചന്ദ്രസ്വാമിയും ഹിന്ദുജമാരും മുതല്‍ ക്വത്റോച്ചി വരെ രക്ഷപ്പെട്ടതു സിബിഐ ഒരുക്കിക്കൊടുത്ത പഴുതുകളിലൂടെയാണ്.

രാഷ്‌ട്രീയസ്വഭാവമുള്ള എല്ലാ കേസുകളിലും സിബിഐ കേന്ദ്രഭരണകക്ഷിയുടെ രാഷ്‌ട്രീയാഭിപ്രായത്തെ പ്രതിഫലിപ്പിക്കും. അവര്‍ക്കു രാഷ്‌ട്രീയമായി വേണ്ടതു ചെയ്തുകൊടുക്കും. ഇതു നിര്‍ലജ്ജം കോടതിയില്‍ ചെന്നു പറയാന്‍ പോലും സിബിഐ തയ്യാറായി. മുലായംസിംഗ് കേസില്‍, കേസ് പിന്‍വലിക്കാനുള്ള അപേക്ഷയുമായി ചെന്ന സിബിഐ, കോടതിയോടു പറഞ്ഞത് മുലായത്തിനെതിരായ കേസു പിന്‍വലിക്കാനനുവദിക്കണമെന്നാണ്. കേന്ദ്ര ഗവര്‍മെണ്ടിന്റെ, പ്രത്യേകിച്ചും നിയമ മന്ത്രാലയത്തിന്റെ അഭിപ്രായപ്രകാരമാണിത് എന്നും പറഞ്ഞു. കേന്ദ്രത്തിന്റെ താല്പര്യം നോക്കി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമല്ല സിബിഐ എന്നാണു സുപ്രീം കോടതി തിരിച്ചടിച്ചത്. ദല്‍ഹിയിലുള്ള രാഷ്‌ട്രീയ യജമാനന്മാരുടെ താളത്തിനൊത്തു തുള്ളുന്ന ഏജന്‍സിയാണു സിബിഐ എന്നു മുമ്പും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.
സുപ്രീം കോടതിയുടെ ഈ നിരീക്ഷണത്തിനു തെളിവു തരുന്ന ക്ലാസിക് ഉദാഹരണമാവുന്നു ലാവ്‌ലിന്‍ കേസിലെ സിബിഐ റിപ്പോര്‍ട്ട്.

ഇത് ഒരു സന്ദേശമേ നല്‍കുന്നുള്ളൂ. കോണ്‍ഗ്രസിനെ എതിര്‍ത്താല്‍, എതിര്‍ക്കുന്നവരെ സിബിഐയെക്കൊണ്ട് ശരിപ്പെടുത്തും എന്ന സന്ദേശം. ഇങ്ങനെ ശരിപ്പെടുത്താനുള്ള ഒരു റിപ്പോര്‍ട്ടാണ് അന്വേഷണ റിപ്പോര്‍ട്ട് എന്ന പേരില്‍ സിബിഐ തയ്യാറാക്കി കോടതിയില്‍ കൊടുത്തിട്ടുള്ളത്.

വസ്തുകളല്ല, തെളിവുകളല്ല, മറിച്ചു രാഷ്‌ട്രീയമാണു സിബി ഐയെ ഇക്കാര്യത്തില്‍ നയിച്ചത് എന്നതു കൊണ്ടു തന്നെയാവാം, സിബിഐ തയ്യാറാക്കി വെച്ചിട്ടുള്ളത് ഒരു അബദ്ധപഞ്ചാംഗമാണ്. കോടതിയുടെ പരിശോധനയ്ക്കു മുന്നിലെന്നല്ല, സാമാന്യബുദ്ധിയുടെ പരിശോധനയ്ക്കു മുമ്പില്‍ പോലും അതു നിലനില്‍ക്കില്ല.

അതിന്റെ വിശദാംശങ്ങളിലേക്കു പിന്നീടു വരാം. എന്നാല്‍, ഒന്നു രണ്ടു കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ, ഈ സന്ദര്‍ഭത്തില്‍ തന്നെ പറയാതിരിക്കുന്നത് ഉചിതമല്ല. സിബിഐ റിപ്പോര്‍ട്ടില്‍ പ്രാധാന്യപൂര്‍വ്വം എടുത്തു പറയുന്ന ഒരു വാചകം ഇതാണ്: There was a criminal conspiracy. And the conspiracy was hatched in 1995. ഒരു ക്രിമിനല്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. അതു 95ലാണ്.

സിബിഐ പറയുന്ന 95 എന്ന വര്‍ഷം ശ്രദ്ധിക്കണം. ആരായിരുന്നു അന്ന് അധികാരത്തില്‍? എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ. ആരായിരുന്നു അന്ന് വൈദ്യുതി മന്ത്രി? കോണ്‍ഗ്രസിന്റെ ജി കാര്‍ത്തികേയന്‍.
അന്ന്, 95ല്‍ ആണ് ഗൂഢാലോചന നടന്നതെങ്കില്‍ പിണറായി വിജയനെങ്ങനെ പ്രതിയാവും? പിണറായി വിജയന്റെ നിഴല്‍പോലും അന്ന് സെക്രട്ടറിയേറ്റിന്റെ ഇടനാഴികളില്‍ കടന്നു ചെന്നിട്ടില്ല.

അപ്പോള്‍ പിന്നെ പ്രതിയാക്കേണ്ടതു ജി കാര്‍ത്തികേയനെയല്ലേ ? സിബിഐ തന്നെ റിപ്പോര്‍ട്ടിന്റെ മറ്റൊരു ഭാഗത്തു പറയുന്നത് G Karthikeyan was the founder of the deal എന്നാണ്. ഈ ഇടപാടിന്റെ സ്ഥാപകന്‍ ജി കാര്‍ത്തികേയനാണെന്നു സിബിഐ സ്ഥിരീകരിക്കുന്നു. സിബിഐ റിപ്പോര്‍ട്ടിന്റെ മറ്റൊരു ഭാഗത്തു പറയുന്നു:
G‌ Karthikeyan is as much responsible as Pinarayi Vijayan പിണറായി വിജയന്റെയത്ര തന്നെ ഉത്തരവാദിയാണു കാര്‍ത്തികേയന്‍ എന്നര്‍ത്ഥം. ഈ ഇടപാടിന്റെ സ്ഥാപകന്‍ തന്നെ ജി കാര്‍ത്തികേയനാണെങ്കില്‍, കാര്‍ത്തികേയന്റെ ഉത്തരവാദിത്വവും പിണറായി വിജയന്റെ ഉത്തരവാദിത്വവും എങ്ങനെയാണ് ഒപ്പമാവുന്നത്? സ്ഥാപകന്റെ ഉത്തരവാദിത്വം ഏതു മുഴക്കോല്‍ കൊണ്ട് അളന്നാലും അല്പമെങ്കിലും മേലെയാകേണ്ടതല്ലേ?

ഇനി, ഒപ്പമാണ് ഉത്തരവാദിത്വമെന്നു വാദത്തിനു വേണ്ടി സമ്മതിക്കുന്നുവെന്നു വെക്കുക. എങ്കില്‍തന്നെയും ഒപ്പം ഉത്തരവാദിത്വമുള്ളയാള്‍ ഒപ്പം പ്രതിയാകേണ്ടതെങ്കിലുമല്ലെ? പക്ഷെ, ഈ deal ന്റെ സ്ഥാപകനെ ഒപ്പം ഉത്തരവാദിത്വമുള്ളതായി സിബിഐ തന്നെ പറയുന്ന കാര്‍ത്തികേയനെ സിബിഐ പ്രതിയാക്കുന്നില്ല. പ്രതി, dealന്റെ founder അല്ലാത്ത പിണറായി വിജയന്‍ മാത്രം. അതെങ്ങനെ ശരിയാവും? അതാണു സിബിഐ.

ജി കാര്‍ത്തിയേകന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്നത് എ കെ ആന്റണിയാണ്. മുഖ്യമന്ത്രിയുടെ അറിവോടെയേ താന്‍ എന്തും ചെയ്തിട്ടുള്ളൂ എന്നു കാര്‍ത്തികേയന്‍ പറഞ്ഞാല്‍ അന്വേഷണത്തിന്റെ കൈകള്‍ ചെന്നെത്തുക എ കെ ആന്റണിയിലേക്കാണ്. എ കെ ആന്റണി കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി അംഗവും പ്രതിരോധമന്ത്രിയുമാണ്. അത്തരമൊരു നേതാവിലേക്ക് അന്വേഷണത്തെ കൊണ്ടെത്തിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് എഴുതിയുണ്ടാക്കിയാല്‍ എഴുതുന്ന CBI SPക്കു പിന്നീട് ഉദ്യോഗമുണ്ടാവില്ല. സിബിഐയുടെ ഡയറക്ടര്‍ ആരാവണം, ആരാവണ്ട എന്നു പോലും നിശ്ചയിക്കാനധികാരമുള്ള പാര്‍ട്ടിയാണു കോണ്‍ഗ്രസ്. അതിനെ തൊടാന്‍ വയ്യ. തൊടാവുന്നതാരെയാണ്? പിണറായി വിജയനെ. പിണറായി വിജയനെ വഴിവിട്ടായാലും പ്രതിയാക്കിയാല്‍ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ ഉദ്ദേശ്യം നിറവേറുകയും ചെയ്യും. ആ വഴി തെരഞ്ഞെടുത്തു സിബിഐ. അതിന്റെ ഉല്പന്നമാണ് ഈ C-B-I- റിപ്പോര്‍ട്ട്.

ക്രിമിനല്‍ ഗൂഢാലോചനയാണുണ്ടായത് എന്നു സിബിഐ പറയുന്നു. ഗൂഢാലോചനയുണ്ടായിട്ടുണ്ടെങ്കില്‍ അതിനൊരു ഉദ്ദേശം വേണ്ടേ? സാധിക്കാന്‍ ഒരു ലക്ഷ്യം വേണ്ടേ? സിബിഐ റിപ്പോര്‍ട്ട് അതേക്കുറിച്ചു പറയുന്നതേയില്ല. അഴിമതി നടന്നതായി പറയുന്നില്ല. പണം ആരെങ്കിലും അവരുടെ സ്വകാര്യ നിക്ഷേപത്തിലേക്ക് ഒഴുക്കിയെടുത്തതായി പറയുന്നില്ല. അതിനു ശ്രമിച്ചതായും പറയുന്നില്ല. പിന്നെ എന്തു ഗൂഢാലോചന ? സിബിഐ വിശദീകരിക്കേണ്ടതാണിത്.

സിബിഐക്ക് ആകെ കണ്ടെത്താന്‍ കഴിഞ്ഞത് സാങ്കേതിക നടപടി ക്രമങ്ങളിലുള്ള അപാകതകള്‍ മാത്രമാണ്. അതാകട്ടെ, ഏത് അന്താരാഷ്‌ട്ര കരാര്‍ സൂക്ഷ്മമായി പരിശോധിച്ചാലും ആര്‍ക്കും കണ്ടെത്താവുന്ന സ്വാഭാവികതകള്‍ക്കപ്പുറത്തുള്ളതല്ല.

എന്നാല്‍, ഈ കേസില്‍ സിബിഐ കണ്ടെത്തിയ നടപടി ക്രമങ്ങള്‍, സാങ്കേതികത എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ് എന്നതാണു ഏറെ ശ്രദ്ധിക്കേണ്ടത്. 11 കുറ്റങ്ങളാണു സിബിഐ ചുമത്തുന്നത്. ഇവ ഓരോന്നായി എടുക്കാം.

ഒന്ന്: ബാലാനന്ദന്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ ബോധപൂര്‍വ്വം മറികടന്നു എന്നതാണ് ഒരു കുറ്റാരോപണം. എന്നാല്‍, എന്താണു സത്യം?

ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് 97 ഫെബ്രുവരി 2ന്. ഈ തീയതി സിബിഐ റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞു സ്ഥിരീകരിച്ചിട്ടുണ്ട്. കരാര്‍ ഒപ്പു വെച്ചതോ? 96 ഫെബ്രുവരി 24ന്. അതായത് ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഒരു വര്‍ഷം മുമ്പുതന്നെ പള്ളിവാസല്‍ ചെങ്കുളം പന്നിയാര്‍ പദ്ധതികള്‍ക്കായുള്ള കരാറില്‍ ഒപ്പുവെച്ചു കഴിഞ്ഞിരുന്നു.

കാലബോധമുള്ള ഒരാള്‍ക്കും കരാര്‍ റിപ്പോര്‍ട്ടിനെ മറികടന്നു എന്നു പറയാനാവില്ല. മറികടന്നു എന്നു പറഞ്ഞേ തീരൂ എങ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കരാറിനെ മറികടന്നു എന്നു വേണമെങ്കില്‍ പറയാം. ഒരു വര്‍ഷത്തിനു മുമ്പ് ഒപ്പുവെച്ച കരാര്‍, അന്നു നിലവില്‍ പോലുമില്ലാത്ത ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ മറികടന്നു കൊണ്ടുള്ളതാണെന്ന് ആര്‍ക്ക് എങ്ങനെ പറയാനാവും? ഇക്കാര്യത്തില്‍ സിബിഐക്ക് യുക്തിപൂര്‍വ്വമായ ഒരു വിശദീകരണവുമില്ല.

ഇനി, മറികടന്നു എന്നുതന്നെ വെയ്ക്കുക. മറികടന്നാല്‍ എന്താ കുഴപ്പം? ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടുകളെ പോലും കൊള്ളാനോ തള്ളാനോ ഉള്ള അധികാരം തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയ്ക്കുണ്ട്. മന്ത്രിസഭയ്ക്കു മേലെയല്ല, ഒരു കമ്മിറ്റിയും. ഒരു കമ്മിറ്റിയുടെ റിപ്പോര്‍ട്ടും മാറ്റമില്ലാതെ അതേപടി അംഗീകരിക്കാന്‍ ബാധ്യസ്ഥമല്ല ഒരു ക്യാബിനറ്റും. ക്യാബിനറ്റിനു മേലെ വിലപ്പോകേണ്ടത് കമ്മിറ്റിയാണ് എന്നു പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായവും അതു പ്രകാരമുള്ള ക്യാബിനറ്റ് രീതികളുമുള്ള ഒരു രാജ്യത്ത് തലയ്ക്കു വെളിവുള്ള ആരും പറയില്ല. പക്ഷെ, സിബിഐ പറയും. അത് സിബിഐയുടെ രാഷ്‌ട്രീയം.

ഇത്തരം കാര്യങ്ങളൊക്കെ ജീവിച്ചിരുന്ന കാലത്ത് ഇ ബാലാനന്ദന്‍ തന്നെ സംശയാതീതമായി പറഞ്ഞുവെച്ചിട്ടുണ്ട്. ബാലാനന്ദന്‍ ഈ കരാര്‍ സിപിഐ എമ്മിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായതാണ് എന്നു പറഞ്ഞുകൊണ്ട് സിപിഐ എം പി ബിക്ക് കത്തയച്ചിട്ടുണ്ടെന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ ബാലാനന്ദന്റെ നിലപാട് എന്തായിരുന്നുവെന്ന് ബാലാനന്ദന്റെ തന്നെ വാക്കുകളില്‍ കേള്‍ക്കട്ടെ:

"ഏതു കമ്മിറ്റി റിപ്പോര്‍ട്ടും തള്ളാനോ കൊള്ളാനോ ഉള്ള അവകാശം ഗവര്‍മെണ്ടിനുണ്ട്. ഇപ്പോഴത്തെ യഥാര്‍ത്ഥ നില വിജയന്‍ വിശദീകരിച്ചിട്ടുണ്ട്. പഴയ ഗവര്‍മെണ്ടിന്റെ കരാറില്‍ നിന്ന് ഊരിപ്പോരാന്‍ വ്യവസ്ഥയുണ്ടായിരുന്നില്ല. നിയമപരമായ ബാധ്യത വെച്ചും അടിയന്തരമായി വൈദ്യുതി ഉണ്ടാക്കേണ്ട ആവശ്യം വെച്ചുമാണ് എല്‍ഡിഎഫ് ഗവര്‍മെണ്ട് ശ്രമിച്ചത്.

അവരുണ്ടാക്കിയ കരാര്‍ നടപ്പാക്കാതിരുന്നാല്‍ നിയമനടപടികള്‍ക്കു സാധ്യതയുണ്ടെന്നതായിരുന്നു നിയമോപദേശം. ആ സാഹചര്യത്തില്‍ വ്യവസ്ഥകളില്‍ ചിലതു പരിഷ്കരിച്ചു പദ്ധതി നടപ്പാക്കാനാണു എല്‍ഡിഎഫ് ഗവര്‍മെണ്ട് ശ്രമിച്ചത്. ഇതു സംബന്ധിച്ച് ആക്ഷേപങ്ങള്‍ പറയുന്നതു ന്യായമല്ല. ഇത് എല്‍ഡിഎഫ് ഗവര്‍മെണ്ടിന്റെ കുറ്റമാണെന്നു വ്യാഖ്യാനിക്കുന്നത് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള യുഡിഎഫ് ശ്രമമാണ്. കാരണമില്ലാതെ അഴിമതി ആരോപിക്കുകയാണ്. ഇത് പുകമറ സൃഷ്ടിക്കാന്‍ വേണ്ടിയാണ് ''.

(ഇ ബാലാനന്ദന്‍: കൈരളി ടിവിയുമായുള്ള അഭിമുഖത്തില്‍)

ഇവിടെ, ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, പള്ളിവാസല്‍ ചെങ്കുളം പന്നിയാര്‍ പദ്ധതിയെക്കുറിച്ചു പഠിക്കാനുള്ളതേ ആയിരുന്നില്ല ബാലാനന്ദന്‍ കമ്മിറ്റി എന്നതാണ്. കമ്മിറ്റിയുടെ പരിഗണനാവിഷയത്തില്‍ ഇക്കാര്യമേ ഉണ്ടായിരുന്നില്ല. കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ എന്തൊക്കെ ചെയ്യണം എന്നു പഠിക്കാനുള്ളതായിരുന്നു ആ കമ്മിറ്റി. ആ കമ്മിറ്റി സമര്‍പ്പിച്ച 37 നിര്‍ദ്ദേശങ്ങളില്‍ ഒന്നു മാത്രമായിരുന്നു പന്നിയാര്‍ പള്ളിവാസല്‍ ചെങ്കുളം. ആ പദ്ധതിക്കു ലാവ്‌ലിന്‍ വേണ്ട എന്നു ബാലാനന്ദന്‍ കമ്മിറ്റി പറഞ്ഞിട്ടുണ്ടെങ്കിലത്, സത്യത്തില്‍ ചെന്നു കൊള്ളേണ്ടത് ലാവ്‌ലിനുമായി ഒറിജിനല്‍ കരാര്‍ ഒപ്പുവെച്ച യുഡി എഫിലാണ്. ഇക്കാര്യം ആലപ്പുഴയില്‍ വെച്ച് ഒരു പത്രസമ്മേളനത്തില്‍ അക്കാലത്തു തന്നെ ബാലാനന്ദന്‍ തന്നെ വിശദീകരിച്ചതുമാണ്. സിബിഐ അതു കാണുന്നില്ല. അതാണു സിബിഐയുടെ രാഷ്‌ട്രീയം.

ഇനി, ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടു പ്രകാരം ക്യാബിനറ്റ് തീരുമാനം ഒഴിവാക്കി എല്‍ഡിഎഫ് ഗവണ്‍മെന്റ് നീങ്ങി എന്നു സങ്കല്‍പ്പിക്കുക. എങ്കില്‍, സി പി ഐ എം നേതാവിന്റെ റിപ്പോര്‍ട്ടു പ്രകാരം കരാര്‍ പൊളിച്ചു കേരളത്തിന് നഷ്ടമുണ്ടാക്കി എന്നാകുമായിരുന്നു ഇപ്പോള്‍ യുഡിഎഫിന്റെ വാദം.

സാങ്കേതികമായി വേണമെങ്കില്‍ സിബിഐക്ക് ഒരു കാര്യം വാദിക്കാം. ഉപകരണ കരാര്‍ ഒപ്പുവെയ്ക്കുന്നത് ഒഴിവാക്കാമായിരുന്നു എന്നതാണത്. എന്നാല്‍ ഇവിടെ കാണേണ്ടത് ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നത് ഉപകരണ കരാറിനായി മന്ത്രിസഭാ തീരുമാനപ്രകാരം കാനഡയില്‍ പോകുന്നതിന് ഒരാഴ്ച മുമ്പ് മാത്രമാണ് എന്നതാണ്. ഒരാഴ്ച മുമ്പല്ല, രണ്ടുവര്‍ഷം മുമ്പാണ് എന്നു വെയ്ക്കുക. എങ്കിലും ഉപകരണ കരാര്‍ വേണ്ടെന്നു വെച്ച് ഒറിജിനല്‍ കരാര്‍ പൊളിക്കാനാവുമായിരുന്നില്ല.

കാരണം, കണ്‍സള്‍ട്ടന്‍സി കരാറും ഉപകരണ കരാര്‍ വ്യവസ്ഥകളും ഒക്കെ ചേര്‍ന്ന ഒറ്റ പാക്കേജായിട്ടായിരുന്നു 96 ഫെബ്രുവരി 24ന് ജി കാര്‍ത്തികേയന്‍ ലാവ്‌ലിനുമായി കരാറുണ്ടാക്കിയിരുന്നത്. അത് ആ ഘട്ടത്തില്‍ പൊളിച്ചാല്‍ കണ്‍സള്‍ട്ടന്‍സിയടക്കമുള്ള കാര്യങ്ങള്‍ക്കായി അതുവരെ ലാവ്‌ലിനു കൊടുത്ത കോടികള്‍, യുഡിഎഫ് കൊടുത്ത കോടികള്‍ പാഴാവും. കരാര്‍ ഏകപക്ഷീയമായി പൊളിച്ചതിന് അന്താരാഷ്ട്ര കോടതിയില്‍ കോടിക്കണക്കിനു ഡോളര്‍ ചെലവിട്ട് കേസു നടത്തേണ്ടതായി വരും. ഒടുവില്‍ അനേകം കോടികള്‍ ലാവ്‌ലിനു നഷ്ടപരിഹാരമായി നല്‍കേണ്ടതായും വരും. ഇതായിരുന്നു അന്നത്തെ അവസ്ഥ.

ഇത് വെറുതേ ഊഹിച്ചു പറയുന്നതല്ല. ഇത്തരത്തിലുള്ള അനുഭവം കേരളത്തിനുണ്ടായിട്ടുണ്ട്. നേരിയമംഗലം പവര്‍ പ്രൊജക്ടില്‍ ABB കമ്പനിയുമായി യുഡിഎഫ് ഗവര്‍മെണ്ട് കരാര്‍ ഒപ്പുവെച്ചിരുന്നു. പിന്നീട് അതു റദ്ദാക്കി ഗ്ളോബല്‍ ടെന്റര്‍ വിളിച്ചു. ABB നാലു വര്‍ഷം കേസു നടത്തി. ഒടുവില്‍ യുഡിഎഫിന്റെ ഭരണഘട്ടത്തില്‍ തന്നെ കേസില്‍ കേരളം തോറ്റു. നാം വന്‍ നഷ്ടപരിഹാരം ആ കമ്പനിക്കു കൊടുത്തു. ഇതുതന്നെ ഈ പദ്ധതിയുടെ കാര്യത്തിലും സംഭവിക്കുമായിരുന്നു; ആ ഘട്ടത്തില്‍ കരാര്‍ പൊളിച്ചിരുന്നെങ്കില്‍.

ഇക്കാര്യങ്ങളെല്ലാം ബാലാനന്ദന് അറിവുള്ളതായിരുന്നു. ലാവ്‌ലിന്‍ വിവാദം ഉയര്‍ന്നുവന്ന വേളയില്‍ തന്നെ ഇതിലെന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ഉത്തരവാദി എല്‍ഡിഎഫോ പിണറായി വിജയനോ അല്ല. യുഡിഎഫും അതിനെ നയിച്ചവരുമാണ് എന്ന് ബാലാനന്ദന്‍ പറഞ്ഞിരുന്നു.

സ. ബാലാനന്ദന്‍ പറഞ്ഞത് ഇതൊക്കെയാണെങ്കിലും അദ്ദേഹം പൊളിറ്റ് ബ്യൂറോയ്ക്ക് കത്തയിച്ചിട്ടുണ്ട് എന്നു പറയുന്നത് അസത്യമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ മുതല്‍ പൊളിറ്റ് ബ്യൂറോ വരെ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഇല്ലാത്ത കത്തിനെച്ചൊല്ലി വിവാദമുണ്ടാക്കുന്നത് രാഷ്‌ട്രീയ ദുരുദ്ദേശ്യത്തോടെയാണ് എന്നറിയാന്‍ കേവലബുദ്ധിയേ വേണ്ടൂ.

ഉപകരണ കരാര്‍ ലാവ്‌ലിനു നല്‍കിയതാണു സിബിഐ കണ്ട രണ്ടാമത്തെ കുറ്റം.

ഇവിടെ സിബിഐ കാണാതെ പോവുന്നത്, അഥവാ കണ്ടില്ലെന്നു നടിക്കുന്നത് 96 ഫെബ്രുവരി 24ന് യുഡിഎഫ് ഒപ്പുവെച്ച ഒറിജിനല്‍ കരാര്‍ പ്രകാരം തന്നെ ഉപകരണകരാര്‍ ലാവ്‌ലിനു നല്‍കാന്‍ കേരളം ബാധ്യസ്ഥമായി കഴിഞ്ഞിരുന്നു എന്നതാണ്. കണ്‍സള്‍ട്ടന്റായി നിയോഗിക്കപ്പെട്ട ലാവ്‌ലിന് ഉപകരണകരാര്‍ നല്‍കാതെ നിവൃത്തിയില്ലായിരുന്നുവെന്നും വിവിധതലങ്ങളിലെ ചര്‍ച്ചകള്‍ക്കു ശേഷമാണ് അങ്ങനെ തീരുമാനിച്ചതെന്നും യുഡിഎഫിന്റെ വൈദ്യുതിമന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്‍ തന്നെ നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. അതു സഭാരേഖകളിലുണ്ട്.

ലാവ്‌ലിന്‍ കമ്പനിയെ കണ്ടെത്തിയതും അവരുമായി ധാരണാപത്രവും കരാറും ഒപ്പുവെച്ചതും പിണറായി വിജയനാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി കാര്‍ത്തികേയന്റെ നിയമസഭാ രേഖകളിലെ വാക്കുകളിലുണ്ട്:
‘’"ആ പ്രൊജക്ട്, ഞാന്‍ മന്ത്രി എന്ന നിലയില്‍ ഒപ്പുവെച്ചതാണ് എന്നതു ശരിയാണ്. എന്റെ കാലത്താണ്. ഞാന്‍ സമ്മതിച്ചല്ലോ. എന്റെ കാലത്താണത്. പി എസ് ശ്രീനിവാസന്റെ കാലം മുതലുള്ള പദ്ധതികളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന, അഖില ലോക പ്രശസ്തമെന്ന് ഈ സഭയില്‍ എല്ലാവരും പറഞ്ഞിരുന്ന കമ്പനിയാണു ലാവ്‌ലിന്‍. ഇന്റര്‍നാഷണല്‍ ലവലില്‍ പരിഗണിക്കപ്പെടുന്ന കമ്പനിയാണത്. ഞാന്‍ മന്ത്രിയായിരിക്കെ കനേഡിയന്‍ അംബാസഡര്‍ ഇവിടെ വന്നു മുഖ്യമന്ത്രി എ കെ ആന്റണിയും ഞാനുമായി ചര്‍ച്ച നടത്തി.'' (ജി കാര്‍ത്തികേയന്‍ നിയമസഭാ രേഖ)

ഒരു പാക്കേജായാണ് കരാര്‍ വിഭാവനം ചെയ്യപ്പെട്ടിരുന്നത്. കാനഡയിലെ EDC, CIDA തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയായിരുന്നു പന്നിയാര്‍ ചെങ്കുളം പള്ളിവാസല്‍ പദ്ധതിയുടെ നവീകരണത്തിനുള്ള അടിസ്ഥാനം. കാനഡ വായ്പതരുന്നത് അവരുടെ കയറ്റുമതി വികസന താല്പര്യത്തിലാണ്. അവരുടെ രാജ്യത്തെ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉപകരണങ്ങള്‍ വാങ്ങിപ്പിക്കാനാണ്. കാനഡ തരുന്ന പണം, ഫ്രാന്‍സില്‍ നിന്നോ സ്വീഡനില്‍ നിന്നോ ഉപകരണം വാങ്ങിക്കാനുള്ളതല്ല. യന്ത്രസാമഗ്രികള്‍ മറ്റുവല്ല രാജ്യങ്ങളില്‍ നിന്നുമാണു വാങ്ങുക എന്നു വന്നാല്‍ ആ കരാര്‍ തന്നെ ഉണ്ടാവുമായിരുന്നില്ല. പദ്ധതി നവീകരണവും ഉണ്ടാവുമായിരുന്നില്ല. അതുകൊണ്ടാണ് ഒരു പാക്കേജ് എന്നു പറഞ്ഞത്. അവരുടെ രാജ്യത്തു നിന്നുള്ള വായ്പ; അവരുടെ രാജ്യത്തു നിന്ന് ആ വായ്പ ഉപയോഗിച്ച് വാങ്ങുന്ന യന്ത്രോപകരണങ്ങള്‍. ഇത് ധാരണാപത്രത്തിലും കണ്‍സള്‍ട്ടന്‍സി കരാറിലും യുഡിഎഫ് എഴുതിച്ചേര്‍ത്തിരുന്നു. എന്നു മാത്രമല്ല, കാനഡയിലെ നിര്‍മ്മാതാക്കള്‍, അവയുടെ ഉപകരണങ്ങളുടെ specification, യന്ത്രോപകരണങ്ങളുടെ വില എന്നിവ അനുബന്ധമായി ചേര്‍ത്താണു UDF ഗവര്‍മെണ്ട് കരാര്‍ LDF ഗവര്‍മെണ്ടിനു കൈമാറിയതു തന്നെ. അതുകൊണ്ടു തന്നെ, ഏറെ വൈകീയ ആ ഘട്ടത്തില്‍ ഉപകരണ കരാര്‍ മറ്റാര്‍ക്കെങ്കിലും കൊടുക്കാന്‍ കഴിയുമായിരുന്നില്ല. കൊടുത്താല്‍ കരാര്‍ പൊളിയുകയും നിയമ നടപടികള്‍ നേരിടേണ്ടി വരികയും ചെയ്യുമായിരുന്നു.

ആഗോള ടെന്റര്‍ വിളിച്ചില്ല എന്നതാണു സിബിഐ കാണുന്ന മൂന്നാമത്തെ കുറ്റം.

കാനഡയില്‍ നിന്നേ സാധനങ്ങള്‍ വാങ്ങാവൂ എന്ന് ഒറിജിനല്‍ കരാറില്‍ തന്നെ വ്യവസ്ഥ ചെയ്തിട്ടുള്ള സാഹചര്യത്തില്‍, ആ കരാര്‍ പ്രാബല്യത്തിലിരിക്കെ, എങ്ങനെയാണ് ആഗോള ടെന്റര്‍ വിളിക്കുക?

ലാവ്‌ലിന്‍ പ്രശ്നം നിയമസഭയില്‍ ചര്‍ച്ചക്കു വന്നപ്പോള്‍ കരാറില്‍ ഒപ്പുവെച്ച മുന്‍ വൈദ്യുതിമന്ത്രി ജി കാര്‍ത്തികേയനോട് ഒരു ചോദ്യം ഉയര്‍ന്നു. കുറ്റ്യാടി പദ്ധതിക്കു സപ്ളൈ ഓര്‍ഡര്‍ കരാറിനു പകരം ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നോ ? ഇതായിരുന്നു ചോദ്യം. കരാര്‍ ഒരു പാക്കേജ് ആയാണ് വിഭാവനം ചെയ്തിരുന്നതെന്നും അത് ഇടയ്ക്ക് വെച്ചു റദ്ദാക്കി ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയില്ലായിരുന്നെന്നും കാര്‍ത്തികേയന്‍ മറുപടി പറഞ്ഞു.

പള്ളിവാസല്‍-ചെങ്കുളം-പന്നിയാര്‍ പദ്ധതികളുടെ ധാരണാപത്രവും കണ്‍സള്‍ട്ടന്‍സി കരാറും യുഡിഎഫ് ഒപ്പുവെച്ച ശേഷം മാത്രമാണ് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയാകുന്നത്. ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കണമെങ്കില്‍ ഈ കരാറെല്ലാം റദ്ദാക്കേണ്ടി വരുമായിരുന്നു. പുതിയ വിദേശവായ്പ കണ്ടെത്തണം. ലാവ്‌ലിനുമായി പാരീസ് കോടതിയില്‍ കേസു നടത്തണം. വന്‍ നഷ്ടപരിഹാരം കൊടുക്കണം. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നിലനിന്ന ആ ഘട്ടത്തില്‍ അതൊന്നും കേരളത്തിനു താങ്ങാനാവുന്നതായിരുന്നില്ല. യുഡിഎഫ് ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ പ്രകാരം മുമ്പോട്ടു പോവുകയേ കരണീയമായിട്ടുണ്ടായിരുന്നുള്ളൂ. കാനഡയില്‍ നിന്നു വായ്പ എടുത്തിട്ട്, അവിടെ നിന്നുതന്നെ യന്ത്രോപകരണങ്ങള്‍ വാങ്ങിയിട്ട്, എങ്ങനെ ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കും?

കേന്ദ്രം പി വി നരസിംഹറാവു ഭരിച്ചിരുന്ന കാലത്ത് ഒരു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. MOU റൂട്ട് സമ്പ്രദായം എന്നു പറയും അതിന്. ധാരണാപത്ര രീതി എന്നും പറയും.

വിദേശ കമ്പനിയുമായി ധാരണാപത്രം വെച്ച് കരാര്‍ ഉറപ്പിക്കുന്ന രീതിയാണത്. ഇതിന്റെ പ്രധാന ഗുണം നവീകരണത്തിനുള്ള ചെലവ് വിദേശ രാജ്യത്തു നിന്നു വായ്പയായി ലഭിക്കും എന്നതാണ്. അതിവേഗത്തില്‍ പദ്ധതി നടപ്പാവുകയും ചെയ്യും.

ധാരണാപത്ര രീതിക്കു മൂന്ന് ഘട്ടങ്ങളുണ്ട്. കമ്പനിയെ കണ്ടെത്തല്‍, വായ്പത്തുക നിശ്ചയിക്കല്‍, വായ്പയുടെ സ്രോതസ്സ് നിശ്ചയിക്കല്‍ എന്നിവയാണ് ആദ്യഘട്ടം. രണ്ടാം ഘട്ടം കണ്‍സള്‍ട്ടന്‍സി കരാര്‍ അവരുമായി ഉണ്ടാക്കുക എന്നതാണ്. കമ്പനിയുടെ സേവന വിശദാംശങ്ങള്‍, കമ്പനി ലഭ്യമാക്കേണ്ട യന്ത്രോപകരണങ്ങളുടെ വിവരങ്ങള്‍, അവയുടെ വില നിശ്ചയിക്കല്‍ എന്നിവ ഈ ഘട്ടത്തിലാണ്. മൂന്നാം ഘട്ടം ഇതു പ്രകാരമുള്ള ഓര്‍ഡര്‍ നല്‍കലാണ്. സാങ്കേതികമായി സപ്ളൈ കരാര്‍ എന്നു പറയുമെങ്കിലും, കൃത്യമായി നോക്കിയാല്‍ രണ്ടാംഘട്ടത്തിലേതിന്റെ സ്വാഭാവിക അനുബന്ധം മാത്രമാണിത്. അതുകൊണ്ട് addendum അഥവാ അനുബന്ധം എന്നു പറയും ഇതിന്.

ഈ മൂന്നാംഘട്ടത്തില്‍ മാത്രമേ എല്‍ഡിഎഫ് ഗവര്‍മെണ്ട് ഉണ്ടായിരുന്നുള്ളൂ. ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കേണ്ട എന്നു തീരുമാനിച്ചതും എംഒയു റൂട്ട് സമ്പ്രദായം മതി എന്നു നിശ്ചയിച്ചതും യുഡിഎഫ് ‘ഭരണത്തിലാണ്.

കുറ്റ്യാടി എക്സ്ടന്‍ഷന്‍ പദ്ധതി നടപ്പാക്കിയതു ലാവ്‌ലിനുമായി യുഡിഎഫ് ഗവര്‍മെണ്ട് ഈ മൂന്ന് കരാറും ഉണ്ടാക്കിക്കൊണ്ടാണ്. പള്ളിവാസല്‍ പന്നിയാര്‍ ചെങ്കുളം പദ്ധതിയുടെ കാര്യത്തിലും അതേ മാതൃക, അതേ രീതി ആണ് അനുവര്‍ത്തിക്കപ്പെട്ടത്. ഗ്ളോബല്‍ ടെന്‍ഡര്‍ ഒഴിവായതിന് ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കിലത് യുഡിഎഫ് ഗവര്‍മെണ്ടിനെയാണ്. എന്നാല്‍, സിബിഐ അവരെ വിട്ട് എല്‍ഡിഎഫിനെ പഴിചാരിയിരിക്കുന്നു.

എംഒയു റൂട്ട് സമ്പ്രദായം നിര്‍ത്തലാക്കി ആഗോള ടെന്‍ഡര്‍ സമ്പ്രദായം നടപ്പാക്കുകയാണ് എല്‍ഡിഎഫ് ഗവര്‍മെണ്ട് പിന്നീട് ചെയ്തത് എന്നതാണു സത്യം. 1996-2001 ഘട്ടത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒറ്റ വൈദ്യുത പദ്ധതി പോലും ആഗോള ടെന്‍ഡര്‍ വിളിക്കാതെ കരാറാക്കിയിട്ടില്ല. കുറ്റ്യാടി അഡീഷണല്‍ എക്സ്റന്‍ഷന്‍ പദ്ധതി എംഒയു റൂട്ട് സമ്പ്രദായത്തിലൂടെ വേണമെന്നു ലാവ്‌ലിന്‍ കമ്പനി ആവര്‍ത്തിച്ചു നിര്‍ബന്ധിച്ചിട്ടു പോലും അതു ചെയ്യാതെ പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനു നല്‍കുകയാണുണ്ടായത്.

എന്നാല്‍, പള്ളിവാസല്‍-പന്നിയാര്‍-ചെങ്കുളം പദ്ധതിയുടെ കാര്യത്തില്‍, സിബിഐ റിപ്പോര്‍ട്ടു പറയുന്നത് ഭെല്ലിന്റെ ഓഫര്‍ തള്ളിക്കളഞ്ഞ് ലാവ്‌ലിനു കരാറുകൊടുത്തതു തെറ്റായിപ്പോയി എന്നാണ്.

ഇതിന്റെ യഥാര്‍ത്ഥ നില എന്താണ് എന്നത് വൈദ്യുതി മന്ത്രിയായി പില്‍ക്കാലത്തു വന്ന കടവൂര്‍ ശിവദാസന്‍ (2009 ഒക്ടോബര്‍ 23നു )നിയമസഭയില്‍ രേഖാമൂലം നല്‍കിയ ഒരു മറുപടിയിലുണ്ട്. ഭെല്ലില്‍ നിന്ന് ഇത്തരമൊരു ഓഫര്‍ ലഭിച്ചിരുന്നേയില്ല എന്നതാണത്. ഇനി ഭെല്ലിന്റെ ഓഫര്‍ തള്ളി എന്നു തന്നെ വെക്കുക. അങ്ങനെയാണെങ്കില്‍ത്തന്നെ അതിനു പ്രതിസ്ഥാനത്തു നിര്‍ത്തേണ്ടതു കരാര്‍ ഒപ്പുവെച്ച ജി കാര്‍ത്തികേയനെയല്ല, കരാറിന്റെ രണ്ടു പ്രധാനഘട്ടങ്ങളും കഴിഞ്ഞ ശേഷം മാത്രം മന്ത്രിയായ പിണറായി വിജയനെയാണ് എന്നു വരുമോ? സിബിഐയുടേത് എന്തു തരം യുക്തിയാണ്? ഭെല്ലിന്റെ ഓഫര്‍ ഒരിക്കല്‍ തള്ളിയിട്ടുണ്ട്. അത് ഈ പദ്ധതിയിലല്ല. കുറ്റ്യാടി പദ്ധതിയിലാണ്. അതു ചെയ്തതാകട്ടെ, എല്‍ഡിഎഫ് ഗവര്‍മെന്റല്ല, യുഡിഎഫ് ഗവര്‍മെന്റാണ്.

കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അംഗീകാരമില്ലാതെയാണ് പദ്ധതി നടപ്പാക്കിയത് എന്നതാണ് സിബിഐ ചൂണ്ടിക്കാട്ടുന്ന നാലാമത്തെ കുറ്റം.

നൂറുകോടി രൂപയ്ക്കു മുകളിലുള്ള കരാറുകള്‍ക്കു കേന്ദ്ര അതോറിറ്റിയുടെ അംഗീകാരം വേണമെന്നു വ്യവസ്ഥയുണ്ട് എന്നാണ് സിബിഐ പറയുന്നത്. ഇവിടെ 254 കോടി രൂപയുടേതാണു കരാര്‍. ഇതു നിയമലംഘനമാണ് എന്നാണ് സിബിഐ കണ്ടെത്തുന്നത്.

ഇവിടെ, സിബിഐക്കു കാണാന്‍ കഴിയാതെ പോയത്, പള്ളിവാസല്‍-പന്നിയാര്‍-ചെങ്കുളം എന്നത് ഒറ്റ പദ്ധതിയല്ല എന്ന കാര്യമാണ്. മൂന്നും മൂന്നു പദ്ധതികളാണ്. മൂന്നിനും വെവ്വേറെ കണ്‍സള്‍ടന്‍സി കരാറുമാണ്. അതില്‍ ഒരു കരാറും നൂറു കോടിക്കു മേലെയുള്ളതാവുന്നുമില്ല. അതുകൊണ്ടു തന്നെ വ്യവസ്ഥകളുടെ ലംഘനമുണ്ടാവുന്നുമില്ല.

ഇനി, എല്‍ഡിഎഫിന്റെ കാലത്തെ അനുബന്ധ കരാറിനെക്കുറിച്ചാണു സിബിഐ ഉദ്ദേശിക്കുന്നത് എങ്കില്‍, സിബിഐ അറിയേണ്ട മറ്റൊരു കാര്യമുണ്ട്. അനുബന്ധ കരാര്‍ ഒപ്പിടുന്ന ഘട്ടമായപ്പോഴേക്ക് 500 കോടി രൂപയ്ക്കു മുകളിലുള്ള പദ്ധതികള്‍ക്കു മാത്രമേ കേന്ദ്രാനുമതി ആവശ്യമുള്ളൂ എന്ന ഉത്തരവ് കേന്ദ്രം ഇറക്കി കഴിഞ്ഞിരുന്നു എന്നതാണത്. സിബിഐ, തങ്ങള്‍ക്ക് ഇഷ്ടമുള്ള ഉത്തരവു മാത്രമേ ഉത്തരവായി കണക്കാക്കൂ എന്നുണ്ടോ?

നവീകരണ പ്രവര്‍ത്തനങ്ങള്‍ ഫലവത്തായില്ല എന്നും അതുകൊണ്ടു സാമ്പത്തിക നഷ്ടമുണ്ടായി എന്നുമാണ് സിബിഐ അഞ്ചാമത്തെ കുറ്റമായി പറയുന്നത്.

നവീകരണത്തിനു മുമ്പ് ഈ പദ്ധതികളില്‍ നിന്നുള്ള ഉല്പാദനം 355 മില്യണ്‍ യൂണിറ്റായിരുന്നത് നവീകരണത്തിനു ശേഷം 589 മില്യണ്‍ യൂണിറ്റായി ഉയര്‍ന്നു. നവീകരണ പ്രവര്‍ത്തനത്തിനു ചെലവഴിച്ചത് 254 കോടിയാണെങ്കില്‍ നവീകരണത്തിലൂടെ ലഭിച്ച വൈദ്യുതി വില്പനയിലൂടെത്തന്നെ 1100 കോടി രൂപ ബോര്‍ഡിനു കിട്ടിയിരിക്കുന്നു. ഈ കണക്കുകള്‍ക്കു മുമ്പില്‍ ആ വാദവും പൊളിയുന്നു. നവീകരണത്തിനു ശേഷം ഉല്‍പാദനം കൂടിയെന്നും അതിലൂടെ ബോര്‍ഡിന്റെ വരവ് ഗണ്യമായി വര്‍ധിച്ചുവെന്നുമാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്.

പല കാര്യങ്ങളും മന്ത്രിസഭയില്‍ നിന്നു മറച്ചുവെച്ചു എന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ള ആറാമത്തെ കുറ്റം.

മന്ത്രിസഭയില്‍ നിന്നു മറച്ചു വെച്ചോ ഇല്ലയോ എന്ന് സിബിഐ ഡിവൈഎസ്‌പിയ്ക്ക് അറിയാന്‍ കഴിയില്ല. മറച്ചുവെച്ചുവെങ്കിലത് പറയേണ്ടത് മന്ത്രിസഭയിലുണ്ടായിരുന്ന ആരെങ്കിലുമാണ്. ആ മന്ത്രിസഭയിലുണ്ടായിരുന്ന ഒരാളും അങ്ങനെ പറയുന്നില്ല. മന്ത്രിസഭയ്ക്കില്ലാത്ത പരാതി സിബിഐ ഡിവൈഎസ്‌പിയ്ക്ക് എങ്ങനെ ഉണ്ടാവുന്നു?

ക്യാബിനറ്റ് നടപടി ക്രമങ്ങളെക്കുറിച്ചു കേവലധാരണയെങ്കിലുമുണ്ടെങ്കില്‍ സിബിഐ ഇങ്ങനെ പറയുമായിരുന്നില്ല. മന്ത്രിസഭ അംഗീകാരം നല്‍കി എന്നതിനര്‍ത്ഥം ആവശ്യമായ കാര്യങ്ങളെല്ലാം ബോധ്യപ്പെട്ട് ആ മന്ത്രിസഭയിലുള്ളവരെല്ലാം അത് അംഗീകരിച്ചു എന്നാണ്. ആവശ്യമായ രേഖകള്‍ പരിശോധിച്ച് അവര്‍ക്കു ബോധ്യപ്പെട്ടിരിക്കുന്നു എന്നാണ്. അതല്ല എന്നു പറയാന്‍ സിബിഐ ആരാണ്?

മന്ത്രിസഭാ യോഗത്തില്‍ ക്യാബിനറ്റ് നോട്ടിനുപുറമെ, ബന്ധപ്പെട്ട ഫയലുകളെല്ലാം അടുക്കിവെച്ചിരിക്കും. ഏതെങ്കിലും മന്ത്രിക്കു സംശയം വല്ലതുമുണ്ടെങ്കില്‍ അപ്പോള്‍ത്തന്നെ ഫയല്‍ പരിശോധിച്ചു സംശയ നിവൃത്തി വരുത്താവുന്നതാണ്. സംശയം നീങ്ങുന്നില്ലെങ്കില്‍ എതിര്‍ക്കാവുന്നതാണ്. കൂടുതല്‍ വിവരം വേണമെങ്കില്‍ ചോദിക്കാവുന്നതാണ്. ആരും ഇതൊന്നും ചെയ്തിട്ടില്ലെങ്കില്‍, അതിന്റെ അര്‍ത്ഥം ആര്‍ക്കും സംശയമുണ്ടായിട്ടില്ല എന്നാണ്; ക്യാബിനറ്റ് അതു പാസാക്കി എന്നാണ്. ഇതാണു നടപടിക്രമം എന്നിരിക്കെ ക്യാബിനറ്റ് അംഗീകാരം നല്‍കിക്കഴിഞ്ഞ ഒരു കാര്യത്തില്‍ ചില വിവരങ്ങള്‍ മറച്ചുവെച്ചു എന്നു സിബിഐ പറയുന്നുവെങ്കിലത് അസംബന്ധമാണ്. ക്യാബിനറ്റ് ഏതു രേഖകാണണമെന്നും, ക്യാബിനറ്റിന് എന്തു സംശയമുണ്ടാവണമെന്നുമൊക്കെ കല്പിക്കാന്‍ പൊലീസ് സംഘടനയായ സിബിഐക്ക് ജനാധിപത്യത്തില്‍ കാര്യമേതുമില്ല. എല്ലാ വിവരവും ക്യാബിനറ്റ് നോട്ടില്‍ ഉണ്ടാവുകയുമില്ല. അതിനാണ് ബന്ധപ്പെട്ട ഫയലുകള്‍ ക്യാബിനറ്റ് റൂമില്‍ തന്നെ മന്ത്രിസഭായോഗം ചേരുമ്പോള്‍ അടുക്കിവെയ്ക്കുന്നത്.

കേന്ദ്രം എംഒയു റൂട്ട് ഉപേക്ഷിച്ച ശേഷം അപ്രകാരമുള്ള പദ്ധതിയുമായി മുമ്പോട്ടുപോയി എന്നതാണു സി ബി ഐ കണ്ടെത്തിയ ഏഴാമത്തെ കുറ്റം.

ഒരു കരാര്‍ നിലവില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ നിലനില്‍ക്കുന്നത് കരാറിലെ വ്യവസ്ഥകളാണ്. ഈ നിയമത്തിന്റെ ബാലപാഠം സിബിഐ അറിഞ്ഞമട്ടില്ല. കേന്ദ്രം എംഒയു റൂട്ട് ഉപേക്ഷിച്ചാല്‍ പോലും അതുപ്രകാരം ഒപ്പുവെച്ചു കഴിഞ്ഞ കരാറിലെ വ്യവസ്ഥകള്‍ അസാധുവാകുന്നില്ല. എംഒയു റൂട്ട് പിന്‍വലിക്കപ്പെട്ടു എന്നതുകൊണ്ട് അതുപ്രകാരം ഒപ്പുവെച്ച കരാര്‍ അസാധുവാകുന്നില്ല. ആ കരാറില്‍ നിന്നു കേരളം പിന്മാറിയിരുന്നുവെങ്കില്‍ കോടിക്കണക്കിനു ഡോളര്‍ ലാവ്‌ലിനു നഷ്ടപരിഹാരമായി നല്‍കേണ്ട അവസ്ഥയിലെത്തുമായിരുന്നു കേരളം. പ്രാഥമികമായ ഈ ബോധം പോലും സിബിഐക്ക് ഉണ്ടായതായി കാണുന്നില്ല.

ക്യാന്‍സര്‍ സെന്റര്‍ മലബാറില്‍ സ്ഥാപിക്കാന്‍ പിണറായി വിജയന്‍ പ്രത്യേക താല്പര്യമെടുത്തു എന്നതാണ് സിബിഐയുടെ എട്ടാമത്തെ കുറ്റാരോപണം.

സംസ്ഥാനത്തു പുതുതായി ആശുപത്രി തുടങ്ങുന്നുവെങ്കിലത് എവിടെയായിരിക്കണമെന്നു നിശ്ചയിക്കാന്‍ ക്യാബിനറ്റില്ല, സിബിഐയ്ക്കാണ് അധികാരം എന്നുവരുമോ? ഇവിടെ ക്യാബിനറ്റാണു തീരുമെടുത്തത്. ക്യാബിനറ്റ് എന്തു തീരുമാനമാണെടുക്കേണ്ടത്, ആശുപത്രി എവിടെയാണ് സ്ഥാപിക്കേണ്ടത് എന്നൊക്കെ കല്പിക്കാന്‍ ജനാധിപത്യത്തില്‍ സിബിഐയ്ക്കല്ല ക്യാബിനറ്റിനാണ് അവകാശം. ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് പിണറായി വിജയന്‍ ഇക്കാര്യത്തില്‍ താല്പര്യമെടുത്തുവെങ്കിലത് എങ്ങനെ കുറ്റകൃത്യമാവും?

തിരുവനന്തപുരത്തു ക്യാന്‍സര്‍ സെന്ററുണ്ട്. മലബാറില്‍ അതില്ല. വടക്കന്‍ പ്രദേശങ്ങളില്‍ നിന്നു നിത്യേന നൂറുകണക്കിനു രോഗികള്‍ക്കു തിരുവനന്തപുരത്തു വരേണ്ടിവരുന്നു. ഈ സാഹചര്യത്തില്‍ രണ്ടാമത്തെ ക്യാന്‍സര്‍ സെന്റര്‍ തലശ്ശേരിയിലാകട്ടെ എന്നു നിശ്ചയിച്ചു, ക്യാബിനറ്റ്. അങ്ങനെ നിശ്ചയിക്കാന്‍ ക്യാബിനറ്റിനധികാരമില്ലെന്നു സിബിഐ പറഞ്ഞാല്‍ സിബിഐയുടെ ബുദ്ധിക്ക് അടിസ്ഥാനപരമായ എന്തോ തകരാറു പറ്റിയിട്ടുണ്ട് എന്നു വേണം കരുതാന്‍.

ക്യാന്‍സര്‍ സെന്റര്‍ ആരോഗ്യവകുപ്പിനു കീഴിലാണു വരേണ്ടതെന്നും അതു തന്റെ വൈദ്യുതി വകുപ്പിനു കീഴിലാക്കാന്‍ പിണറായി വിജയന്‍ ശ്രമിച്ചു എന്നുമാണു സിബിഐ കണ്ടെത്തുന്ന ഒമ്പതാമത്തെ കുറ്റം.

വൈദ്യുതി വകുപ്പിന്റെ ഒരു പദ്ധതിയ്ക്കുള്ള പ്രത്യുപകാരമായാണ് ഈ ആശുപത്രി വരുന്നത്. സ്വാഭാവികമായും അത് ആദ്യഘട്ടത്തില്‍ വൈദ്യുതി വകുപ്പിന്റെ പരിഗണനയിലേ വരൂ. പിന്നീട് അത് വേണമെങ്കില്‍ ആരോഗ്യവകുപ്പിനു വിട്ടുകൊടുക്കാം. ആരോഗ്യവകുപ്പിനു കീഴില്‍ തുടക്കത്തിലേ പദ്ധതി വരണമെങ്കിലത് ആരോഗ്യവകുപ്പിന്റെ പദ്ധതിക്കുള്ള പ്രത്യുപകാരമായി വരുന്നതാവണം. ഇവിടെ അതല്ല നില. ഇതു മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധിയേവേണ്ടൂ.

ലാവ്‌ലിന്‍ കരാര്‍ പ്രകാരമുള്ള പണികളും മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മ്മാണവും ഒരുമിച്ചു പൂര്‍ത്തിയാക്കുക എന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടു എന്നതാണ് സിബിഐ കണ്ടെത്തിയ പത്താമത്തെ കുറ്റം.

ക്യാന്‍സര്‍ സെന്ററിനു പണം ലഭിക്കാന്‍ അതു സംബന്ധിച്ചു രണ്ടു കാര്യങ്ങള്‍ ചെയ്യണമായിരുന്നു. ഒന്ന്: ക്യാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണ പുരോഗതി സംബന്ധിച്ച ഒരു അപ്രൈസല്‍ റിപ്പോര്‍ട്ട് ഓരോ ആറുമാസത്തിലും അയക്കുക. രണ്ട്: ഇതുസംബന്ധിച്ച് ഒപ്പുവെച്ച ധാരണാപത്രം കരാറാക്കുക.

എല്‍ഡിഎഫ് ഗവര്‍മെണ്ട് അധികാരത്തിലുണ്ടായിരുന്ന വേളയില്‍ ഈ അപ്രൈസല്‍ റിപ്പോര്‍ട്ട് അയച്ചു. അതു വിലയിരുത്തി കാനഡയില്‍ നിന്ന് ആദ്യ ഗഡുക്കള്‍ അനുവദിക്കുകയും ചെയ്തു. അങ്ങനെയാണ് 98 കോടിയുടെ ഗ്രാന്റില്‍ 12 കോടി കിട്ടിയത്. യുഡിഎഫ് ഗവര്‍മെണ്ടു വന്നശേഷം, കാനഡ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചിട്ടും ഈ അപ്രൈസല്‍ റിപ്പോര്‍ട്ട് കൊടുത്തില്ല. അതുകൊണ്ടുതന്നെ അടുത്ത ഗഡുക്കള്‍ അവിടെ നിന്നു കിട്ടിയതുമില്ല.

ധാരണാപത്രം കരാറാക്കാനുള്ള നടപടിയുമായി എല്‍ഡിഎഫ് ഗവര്‍മെണ്ടു മുമ്പോട്ടു പോയപ്പോഴാണ് പൊഖ്റാന്‍ ആണവ പരീക്ഷണം നടന്നത്. അതേ തുടര്‍ന്ന് ഇന്ത്യയുമായുള്ള അന്താരാഷ്ട്ര കരാറുകള്‍ എല്ലാം നീട്ടിവെയ്ക്കപ്പെട്ടു. ഇതിനിടെ യുഡിഎഫ് ഭരണം വന്നു. അപ്പോഴേക്കും ഇന്ത്യക്കെതിരായ സാമ്പത്തിക ഉപരോധം നീങ്ങി. അപ്പോള്‍ ധാരണാപത്രം കരാറാക്കണമായിരുന്നു. അതിനുള്ള കരട് വൈദ്യുതിമന്ത്രിയായ കടവൂര്‍ ശിവദാസന്റെ മേശപ്പുറത്ത് ലാവ്‌ലിന്‍ തന്നെ എത്തിച്ചു. എന്നാല്‍, ശിവദാസന്‍ ഒപ്പിട്ടില്ല. അതു കരാറായില്ല. അങ്ങനെയാണ് ക്യാന്‍സര്‍ സെന്ററിനുള്ള സഹായമനുവദിക്കുക എന്ന ഉത്തരവാദിത്വത്തില്‍ നിന്നു ലാവ്‌ലിന്‍ ഒഴിവായത്. സിബിഐ ആകട്ടെ, ഈ വീഴ്ചയിലേക്കു കണ്ണോടിക്കുന്നതേയില്ല.

ഇതു മാത്രമല്ല, സി ബി ഐ കാണാന്‍ കൂട്ടാക്കാത്തത്. മലബാര്‍ ക്യാന്‍സര്‍ സെന്ററിനുളള ഗ്രാന്റ് ഇങ്ങോട്ടു വാങ്ങിയെടുക്കേണ്ട ഘട്ടത്തില്‍ അതു ചെയ്തില്ല എന്നു മാത്രമല്ല, ഇങ്ങോട്ടു പണം കിട്ടേണ്ട ഘട്ടത്തില്‍ പദ്ധതി നവീകരണത്തിന്റെ പേരില്‍ 103 കോടിരൂപ മന്ത്രിയായിരിക്കെ കടവൂര്‍ ശിവദാസന്‍ ലാവ്‌ലിന് അങ്ങോട്ടുകൊടുത്തു. ഇങ്ങോട്ടു കിട്ടേണ്ടപണം എവിടെ എന്നു ചോദിച്ചില്ല. ക്യാന്‍സര്‍ സെന്ററിനു സഹായം ചെയ്യുന്നില്ലെങ്കില്‍ തുക തരില്ല എന്നു പറയാമായിരുന്നു. അതും ചെയ്തില്ല. എന്തുകൊണ്ട് ഈ വീഴ്ച? സിബിഐ ഈ ചോദ്യം കടവൂര്‍ ശിവദാസനോടാണു ചോദിക്കേണ്ടത്. പക്ഷേ, ചോദിക്കുന്നില്ല.

എല്‍ഡിഎഫ് ഗവര്‍മെണ്ടല്ല, യുഡിഎഫ് ഗവര്‍മെണ്ടാണ് ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയത്. എല്‍ഡിഎഫ് സര്‍ക്കാരാണ് തലശ്ശേരിയില്‍ 25 ഏക്കര്‍ സ്ഥലം വിലയ്ക്കെടുത്ത് ക്യാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണം തുടങ്ങിവെച്ചത്. ആ മുന്‍കൈ മൂലമാണ് നൂറുകണക്കിനു രോഗികള്‍ നിത്യേന എത്തുന്ന ക്യാന്‍സര്‍ സെന്റര്‍ ഇന്ന് അവിടെ പ്രവര്‍ത്തിക്കുന്നത്.

വൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനായുള്ള കരാറിന്റെ ഭാഗമല്ല ക്യാന്‍സര്‍ ആശുപത്രിക്കുള്ള സഹായം. ലാവ്‌ലിന്‍ സമാഹരിച്ചു തരാമെന്നേറ്റ സൌജന്യ വിദേശ സഹായമാണിത്. അവര്‍ ആവശ്യപ്പെട്ടിട്ടും ധാരണാപത്രം കരാറാക്കാതെ തുക ലാപ്സാക്കാനും ആ കമ്മിറ്റ്മെന്റില്‍ നിന്നു ലാവ്‌ലിന് ഒഴിയാനും വഴിയൊരുക്കിക്കൊടുത്തതു യുഡിഎഫ് ഗവര്‍മെണ്ടിന്റെ വീഴ്ചയാണ്. ക്യാന്‍സര്‍ സെന്ററിനു കിട്ടേണ്ടിയിരുന്ന 86 കോടിരൂപ എവിടെപ്പോയി എന്ന ചോദ്യത്തിന് ഇതാണുത്തരം. ആരുടെയും പോക്കറ്റിലേക്കു പോയതല്ല, ലാവ്‌ലിന്‍, യുഡിഎഫ് വീഴ്ച മൂലം തരാതിരുന്നതാണ്.

നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷന്റെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായി അംഗീകരിച്ചില്ല എന്നതാണ് സിബിഐ പറയുന്ന പതിനൊന്നാമത്തെ കുറ്റം.

നേരത്തേ തന്നെ ഒപ്പുവെച്ചു പ്രാബല്യത്തില്‍ വരുത്തിയ ഒരു കരാര്‍ NHPCയുടെ അഭിപ്രായം പരിഗണിച്ചു പൊളിച്ചെഴുതാന്‍ കഴിയുമായിരുന്നില്ല. പൊളിച്ചാല്‍ നഷ്ടപരിഹാരം നല്‍കണം. അതിനു കഴിയുമായിരുന്നില്ല. എന്നു മാത്രമല്ല, NHPC ഒരു പൊതുമേഖലാ സ്ഥാപനമാണ്. അതിന്റെ റിപ്പോര്‍ട്ട് ക്യാബിനറ്റ് തീരുമാനത്തിനു മേലേയാണോ? NHPC റിപ്പോര്‍ട്ട് എഴുതിയാല്‍ അതു വള്ളിപുള്ളി വ്യത്യാസമില്ലാതെ ക്യാബിനറ്റ് അംഗീകരിച്ചു കൊള്ളണമെന്നുണ്ടോ?

ഇതിനപ്പുറം ശ്രദ്ധിക്കേണ്ടത് കേരള ഗവര്‍മെണ്ട് NHPCയോട് ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യം പരിശോധിക്കാനാണ്. യുഡിഎഫ് ഗവര്‍മെണ്ട് ഒറിജിനല്‍ കരാര്‍ പ്രകാരം നിശ്ചയിച്ച ലാവ്‌ലിന്റെ യന്ത്രോപകരണങ്ങളുടെ വില അന്താരാഷ്ട്ര കമ്പോള വിലക്കു മേലേയാണോ എന്നകാര്യം. അല്ല എന്ന് അവര്‍ റിപ്പോര്‍ട്ടു ചെയ്തു. അതു പ്രകാരം എല്‍ഡിഎഫ് ഗവര്‍മെണ്ടു മുമ്പോട്ടു പോവുകയും ചെയ്തു. സിബിഐ ഇതും കാണുന്നില്ല.

സിബിഐ കാണാന്‍ കൂട്ടാക്കാതിരുന്ന നിരവധി കാര്യങ്ങളുണ്ട്.

പള്ളിവാസല്‍-ചെങ്കുളം-പന്നിയാര്‍ പദ്ധതി നവീകരിച്ചേ മതിയാവൂ എന്ന് കേന്ദ്രവൈദ്യുത അതോറിറ്റി തന്നെ നിര്‍ദ്ദേശിച്ചിരുന്നു എന്നതാണ് ആദ്യത്തേത്.

40കളില്‍ ആരംഭിച്ച പദ്ധതികളാണിവ. മൂന്നരപ്പതിറ്റാണ്ടിന്റെ ആയുസ്സേ ഇവയ്ക്കുണ്ടായിരുന്നുള്ളു. ഫലപ്രദമായി അതു നവീകരിച്ചതുകൊണ്ടാണു കേരളത്തിനു വൈദ്യുതി കൂടിയതോതില്‍ ഇന്നും അവിടെ നിന്നും ലഭിക്കുന്നത് എന്നതാണു രണ്ടാമത്തേത്.

യുഡിഎഫ് ഒപ്പിട്ട കരാര്‍ കേരളത്തിനനുകൂലമായ ഒരുപാടു മാറ്റത്തിനു വിധേയമാക്കി എല്‍ഡിഎഫ് ഗവര്‍മെണ്ട് എന്നതാണ് അടുത്തത്. യുഡിഎഫ് നിശ്ചയിച്ചിരുന്ന കണ്‍സള്‍ട്ടന്‍സി ഫീ 24 കോടി, 17 കോടിയാക്കി കുറപ്പിച്ചു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യേണ്ട യന്ത്രസാമഗ്രികളുടെ വില, യുഡിഎഫ് നിശ്ചയിച്ചിരുന്നത് 182 കോടി എന്നായിരുന്നു. ഇത് 149 കോടിയാക്കി കുറപ്പിച്ചു. ലാവ്‌ലിന്‍ നിര്‍ദ്ദേശിച്ച പലിശ 7.81 ശതമാനമായിരുന്നു. ഇത് 6.8 ശതമാനമാക്കി കുറപ്പിച്ചു. 45 കോടി ഗ്രാന്റായി നല്‍കാം എന്നത് 98 കോടിയാക്കി വര്‍ദ്ധിപ്പിച്ചെടുത്തു. ഇതൊന്നും കാണാന്‍ സിബിഐക്ക് കണ്ണില്ല.

എല്‍ഡിഎഫ് ഗവര്‍മെണ്ട് യുഡിഎഫിന്റേതില്‍ നിന്നു വ്യത്യസ്തമായി ഒരു കരാര്‍ പോലും നേരിട്ട് ചര്‍ച്ച ചെയ്തു ധാരണാപത്ര രീതിയിലൂടെ ഉറപ്പിച്ചിട്ടില്ല. പകരം എല്ലാം ആഗോള ടെന്റര്‍ വിളിച്ച് കരാര്‍ കൊടുക്കുകയേ ചെയ്തിട്ടുള്ളൂ. ആതിരപ്പള്ളി മുതല്‍ കോഴിക്കോടു ഡീസല്‍ പ്ളാന്റു വരെ ഉദാഹരണങ്ങള്‍. ഇതൊന്നും സിബിഐ കാണുന്നില്ല.

പള്ളിവാസല്‍-ചെങ്കുളം-പന്നിയാര്‍ പദ്ധതികള്‍ക്കു നവീകരണത്തിനുശേഷം വൈദ്യുതി ഉല്പാദനം ഗണ്യമായി കൂടി. മുമ്പ് 35 മെഗാവാട്ടായിരുന്നത് ഇപ്പോള്‍ 59 മെഗാവാട്ടായി കൂടി. ഇതും സിബിഐ കാണുന്നില്ല.

എന്തുകൊണ്ടു കാണുന്നില്ല? ആ ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ: രാഷ്‌ട്രീയമായി സൌകര്യപ്രദമല്ലാത്തതിനാല്‍ കാണുന്നില്ല എന്നതാണത്.

ഏതായാലൂം ഒരു കണക്കിനു സിബിഐ അന്വേഷണം വന്നതു നന്നായി. ഈ കരാറിനെ ചൂഴ്ന്ന് എന്തെല്ലാം ആരോപണങ്ങളും സംശയത്തിന്റെ പുകമറകളുമാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്.

അത് ഇപ്പോള്‍ നീങ്ങിയിട്ടുണ്ട്. അഴിമതിയുണ്ടായി എന്നു സിബിഐക്കു പറയാനാവുന്നില്ല. സ്വകാര്യ നിക്ഷേപത്തിലേക്കു പണം പോയി എന്നും സിബിഐ പറയുന്നില്ല. ആകെ പറയുന്നതു നടപടിക്രമങ്ങളിലെ അപാകതകളെക്കുറിച്ചാണ്.
എന്തായിരുന്നു ഇവിടെ കഴിഞ്ഞ മൂന്നര വര്‍ഷക്കാലം നടന്ന കുപ്രചാരണങ്ങള്‍. പിണറായി വിജയന്‍ സിംഗപ്പൂരില്‍ കമ്പനി നടത്തുന്നുണ്ടെന്നും പണം അതിലേക്ക് ഒഴുകി എന്നും പറഞ്ഞു. സിബിഐ സംഘം ഖജനാവിലെ പണം ഉപയോഗിച്ച് പലതവണ സിംഗപ്പൂരില്‍ പോയി ആ കമ്പനിയെ തേടി. ഇപ്പോള്‍ ഒരു കമ്പനിയുമില്ല എന്നു വന്നു.

ടെക്നിക്കാലിയ, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മ്മാണത്തിനുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായിരുന്നു. ഇത് ഒരു ബിനാമി സംഘടനയാണെന്നും സിപിഐ എം നേതാവിന്റെ ബിനാമി സ്ഥാപനമാണ് ഇത് എന്നും പ്രചരിപ്പിച്ചു. സത്യം ഒടുവില്‍ ഇപ്പോള്‍ തെളിഞ്ഞു.

ടെക്നിക്കാലിയ പ്രശസ്തമായ കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ്. അതിനെ കേരളത്തില്‍ ആദ്യമായി കൊണ്ടുവന്നതു യുഡിഎഫാണ്. യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായിരുന്ന എം വി രാഘവനാണ്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി സ്ഥാപിക്കാനുള്ള കണ്‍സള്‍ട്ടന്‍സി ടെക്നിക്കാലിയയ്ക്കായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം നിരവധി കണ്‍സള്‍ട്ടന്‍സി ജോലികള്‍ അവര്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതെല്ലാം തെളിഞ്ഞു.

ഏതായാലും പിണറായി വിജയന്റെ സ്ഥാപനമാണെന്ന വാദം പൊളിഞ്ഞു. എം വി രാഘവന്‍ എന്തായാലും അദ്ദേഹത്തിന്റെ മുഖ്യശത്രുവിന്റെ സ്ഥാപനത്തിനു കണ്‍സള്‍ട്ടന്‍സി ഏജന്‍സി ഏല്‍പിച്ചു കൊടുക്കില്ലല്ലോ.

ഇങ്ങനെ സംശയങ്ങളുടെ പുകപടലം ഉയര്‍ത്തി സിപിഐ എം നേതൃത്വത്തെ കൊള്ളില്ലാത്തതെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണു നടന്നത്. അതെല്ലാം പൊളിഞ്ഞിരിക്കുന്നു എന്നതാണ് ഏറ്റവും ഒടുവില്‍ തെളിയുന്ന ചിത്രം വ്യക്തമാക്കുന്നത്.

ജുഡീഷ്യറിയെപ്പോലും; പിന്നെയോ സി ബി ഐ?

സ്വന്തം രാഷ്‌ട്രീയ താല്പര്യങ്ങള്‍ നേടിയെടുക്കാന്‍ അടിസ്ഥാനപരമായ പ്രധാന്യമുള്ള ‘ഭരണഘടനാ സ്ഥാപനങ്ങളില്‍ വരെ ഇടപെടുകയും, വേണ്ടി വന്നാല്‍ അവയുടെ നീതിപൂര്‍വ്വമായ നടപടിക്രമങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്ന ചരിത്രമാണ് കേന്ദ്രത്തിലെ ഭരണ രാഷ്‌ട്രീയത്തിന്റെ ചരിത്രം.

ഈ പ്രക്രിയയില്‍ ഇന്ത്യന്‍ ജുഡീഷ്യറിയെപ്പോലും ഭീഷണിപ്പെടുത്താന്‍ കോണ്‍ഗ്രസ് ഗവര്‍മെണ്ട് തയ്യാറായിട്ടുണ്ട് എന്ന് ഈ ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യമാവൂം.

അടിയന്തരാവസ്ഥയില്‍ നിയമമന്ത്രിയായിരുന്നു എച്ച് ആര്‍ ഗോഖലെ. ഭരണഘടനയുടെ 44-ാം ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞ ഒരു കാര്യം എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള ബന്ധത്തിന് ആശങ്കാജനകമായ മാനങ്ങള്‍ നല്‍കുന്ന ഒന്നായിരുന്നു. 78 ഒക്ടോബര്‍ 28ന്റെ ലോൿസഭാ രേഖകള്‍ പരിശോധിച്ചാല്‍ എക്സിക്യൂട്ടീവ് ജുഡീഷ്യറിക്കു നേര്‍ക്കുയര്‍ത്തിയ ഭീഷണിയുടെ ആ തെളിവു കാണാം. ഗോഖലെയുടെ വാചകം ഇതാണ്.

‘’’''In case of confrontation, it will be a bad day for the judiciary of their country''. ജൂഡീഷ്യറിയെ വരുതിക്കു നിര്‍ത്താനുള്ള ഗവര്‍മെണ്ടിന്റെ ധാർഷ്‌ട്യം നിറഞ്ഞ ഭീഷണിയായിരുന്നു ഇത്.

ഇതിനൊരു പശ്ചാത്തലമുണ്ട്. ഗവര്‍മെണ്ടിനെ നയിക്കുന്ന കേന്ദ്ര ഭരണകക്ഷിക്ക് ജുഡീഷ്യറിയുടെ ഭാഗത്തു നിന്നുണ്ടായ പല തീര്‍പ്പുകളും അസൌകര്യപ്രദമായ ഘട്ടമായിരുന്നു അത്.

അടിയന്തരാവസ്ഥയില്‍ ജീവിച്ചിരിക്കാനുള്ള സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച ഏക സുപ്രീംകോടതി ജഡ്‌ജി ജസ്‌റ്റീസ് എച്ച് ആര്‍ ഖന്നയാണ്. അടിയന്തരാവസ്ഥയില്‍ പൌരന് അത്തരമൊരു അവകാശം നിലനില്‍ക്കുന്നില്ല എന്ന് ഇന്ദിരാഗാന്ധി ഗവര്‍മെണ്ടിനുവേണ്ടി അറ്റോര്‍ണി ജനറല്‍ നിരണ്‍ഡേ സുപ്രീംകോടതിയില്‍ വാദിച്ച ഘട്ടമാണത്. ‘ഭൂരിപക്ഷം ജഡ്‌ജിമാരും നിരണ്‍ഡേയുടെ വാദത്തെ ശരിവെച്ചു. ജസ്റീസ് എച്ച് ആര്‍ ഖന്ന മാത്രം വിയോജനക്കുറിപ്പെഴുതി. ഫലമോ? ഖന്ന, ചീഫ് ജസ്‌റ്റീസ് സ്ഥാനത്തേക്കു പരിഗണിക്കപ്പെടാതെപോയി.

അടിയന്തരാവസ്ഥയില്‍ വിവിധ സംസ്ഥാനങ്ങളിലായി 18 ജഡ്‌ജിമാര്‍ ഹേബിയസ് കോര്‍പ്പസ് കേസുകളില്‍ അനുകൂല തീരുമാനമെടുത്തു. പതിനെട്ടു പേരെയും തൊട്ടുപിന്നാലെ സ്ഥലം മാറ്റുകയാണുണ്ടായത്.

പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന കുല്‍ദീപ് നയ്യാറുടെ അറസ്‌റ്റ് നിയമവിരുദ്ധമാണെന്നു ദല്‍ഹി ഹൈക്കോടതി 1975 ജൂലൈ 15നു പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥയില്‍ പൌരസ്വാതന്ത്ര്യത്തിനുവേണ്ടി ജുഡീഷ്യറി അതിന്റെ അധികാരം ഉറക്കെ പ്രഖ്യാപിച്ച ആദ്യകേസായിരുന്നു അത്. ഈ വിധി പുറപ്പെടുവിച്ച ജസ്‌റ്റീസ് എസ് രംഗരാജനെ അടുത്തദിവസം ഗോഹട്ടി ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റി. അന്ന് രംഗരാജനൊപ്പമുണ്ടായിരുന്ന മറ്റൊരു ജഡ്‌ജി എ എന്‍ അഗര്‍വാള്‍ ആയിരുന്നു. അഡീഷണല്‍ ജഡ്‌ജിയായിരുന്ന അദ്ദേഹം തരംതാഴ്ത്തപ്പെട്ടു.

അഗര്‍വാളിനെ സ്ഥിരപ്പെടുത്താതെ തരംതാഴ്ത്തിയതിനു പിന്നില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രാഷ്‌ട്രീയ താല്പര്യവും അധികാര ദുര്‍വിനിയോഗവുമാണെന്ന് ഷാ കമ്മീഷന്‍ പിന്നീടു കണ്ടെത്തിയിരുന്നു.

ഇനി, ഇതിന്റെ മറുവശം. കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ താല്പര്യങ്ങള്‍ക്കനുകൂലമായ നിലപാട് ജഡ്‌ജിമാരാരെങ്കിലും എടുത്താലോ, അവരെ വഴിവിട്ടും ഗവര്‍മെണ്ട് സഹായിക്കും.

അടിസ്ഥാനഘടന മാറ്റിമറിക്കും വിധം ഭരണഘടന ഭേദഗതിപ്പെടുത്തിക്കൂടാ എന്ന കേശവാനന്ദ‘ഭാരതി കേസിലെ സുപ്രസിദ്ധ വിധി കേന്ദ്ര ഗവര്‍മെണ്ടിന്റെ രാഷ്‌ട്രീയ താല്പര്യത്തിനനുസൃതമല്ലായിരുന്നു. ആ കേസില്‍ ഒരു ജഡ്‌ജി വിയോജനക്കുറിപ്പെഴുതിയിരുന്നു. ജസ്‌റ്റീസ് എ എന്‍ റേ. അദ്ദേഹത്തെ മറ്റു മൂന്നു സീനിയര്‍ ജഡ്‌ജിമാരെ മറികടന്ന് സുപ്രീംകോടതി ജഡ്‌ജിയാക്കി.

ജഡ്‌ജിമാര്‍ പൊതുവില്‍ എതിരാവുന്നു എന്നു തോന്നിയ ഘട്ടത്തിലാണ് നിയമമന്ത്രി ലോകസഭയുടെ പരിരക്ഷ ഉപയോഗിച്ച് ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തിയത്.

നമ്മുടെ ജസ്‌റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ക്കുണ്ടായിട്ടുള്ള അനുഭവവും ഇവിടെ ഓര്‍ക്കാവുന്നതാണ്. ഒരു ദിവസം കാലത്തു നിയമമന്ത്രി എച്ച് ആര്‍ ഗോഖലെ ജസ്‌റ്റീസ് കൃഷ്ണയ്യരെ ഫോണില്‍ വളിക്കുന്നു. കൃഷ്ണയ്യര്‍ ഫോണ്‍ എടുത്തപ്പോള്‍, അടിയന്തരമായി ഒന്നു കാണണം എന്നായി മന്ത്രി. കാണേണ്ട കാര്യം എന്ത് എന്ന് കൃഷ്ണയ്യര്‍ ചോദിക്കുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി അസാധുവാക്കിയിരിക്കുന്നുവെന്നും അതു നിരുപാധികമായി സ്‌റ്റേ ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കാനാണു കാണുന്നത് എന്നും മന്ത്രി ഗോഖലെ അറിയിച്ചു.

നിങ്ങള്‍ക്കു വക്കീലുണ്ടോ, എന്നായി കൃഷ്ണയ്യര്‍. ഉണ്ട് എന്നു മന്ത്രി പറഞ്ഞപ്പോള്‍, വക്കീല്‍ മുഖേന രജിസ്‌ട്രാര്‍ മുമ്പാകെ അപ്പീല്‍ ബോധിപ്പിച്ചാല്‍ മതി എന്നും തന്നെ കാണേണ്ടതില്ലെന്നും കൃഷ്ണയ്യര്‍ പറഞ്ഞു ഫോണ്‍ ഡിസ്കണക്ട് ചെയ്തു. അടുത്ത ദിവസം അപ്പീല്‍ പരിഗണിച്ചു. നിരുപാധികം സ്‌റ്റേ എന്ന ഇന്ദിരാഗാന്ധിയുടെ ആവശ്യം ജസ്‌റ്റീസ് കൃഷ്ണയ്യര്‍ തള്ളി. ആറുമാസം വരെ പ്രധാനമന്ത്രിയായി തുടരുന്നതിനു തടസ്സമില്ലെന്നും എന്നാല്‍ ലോകസഭാംഗം എന്ന നിലയ്ക്ക് പ്രവര്‍ത്തിക്കാന്‍ ഇന്ദിരാഗാന്ധിക്ക് അവകാശമില്ലെന്നുമായിരുന്നു വിധി. അന്നുരാത്രിയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനമുണ്ടായത്.

ജുഡീഷ്യറിയെപ്പോലും സ്വാധീനിക്കാനും വരുതിക്കു നിര്‍ത്താനും ശ്രമിക്കാന്‍ മടി കാട്ടാത്ത ഒരു കക്ഷി, അതിന്റെ സ്വന്തം വരുതിക്കു നില്‍ക്കുന്ന സിബിഐയെക്കൊണ്ട് എന്തു ചെയ്യിക്കാനും മടിക്കില്ല എന്നു ഇതില്‍ നിന്ന് വ്യക്തമാണ്.
ഓരോ ഭരണഘടനാ സ്ഥാപനത്തെയും ഈ വിധത്തില്‍ കൈകാര്യം ചെയ്യുന്ന ഒരു ഗവര്‍മെണ്ടിനും അതിനെ നയിക്കുന്ന ഭരണകക്ഷിക്കും സ്വന്തം പൊലീസ് സംഘടനയായ സിബിഐയെ കൊണ്ട് എന്തു ചെയ്യിക്കാനാണു മടിയുണ്ടാവുക?
ഈ ഒരു പശ്ചാത്തലത്തില്‍ വേണം സിബിഐ, ഐബി, റോ തുടങ്ങിയവയുടെ രാഷ്‌ട്രീയ ദുരുപയോഗത്തെ നോക്കിക്കാണാന്‍.

നേതൃത്വത്തെ തകര്‍ത്ത് പാര്‍ട്ടിയെ തകര്‍ക്കല്‍

കമ്മ്യൂണിസ്‌റ്റു പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശത്രുവര്‍ഗ്ഗം കാലാകാലങ്ങളില്‍ പല രീതികള്‍ അനുവര്‍ത്തിച്ചിട്ടുണ്ട്. കമ്മ്യൂണിസം ഒരു ആശയം എന്ന നിലയ്ക്കു നല്ലതാണ്; പക്ഷേ, കമ്മ്യൂണിസ്‌റ്റു പാര്‍ട്ടി കൊള്ളില്ല എന്നു പ്രചരിപ്പിക്കലാണ് ഒരു രീതി.
കമ്മ്യൂണിസ്‌റ്റു പാര്‍ട്ടി സംഘടന എന്നതു ശരീരമാണ്. ആശയം അതിന്റെ ജീവനും. ശരീരം തകര്‍ന്നാല്‍ ജീവനു മാത്രമായി നിലനില്‍ക്കാനാവില്ലല്ലൊ. അക്കാര്യം അവര്‍ക്കറിയാം. അതുകൊണ്ട് പാര്‍ട്ടി കൊള്ളില്ല എന്നു പ്രചരിപ്പിക്കും
.
പഴയ കമ്മ്യൂണിസ്റ്റു പാര്‍ട്ടി കൊള്ളാം; പുതിയ പാര്‍ട്ടി കൊള്ളില്ല എന്നു പ്രചരിപ്പിക്കലാണു മറ്റൊരു രീതി. കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കു വര്‍ത്തമാനകാലത്തല്ലാതെ ‘ഭൂതകാലത്തു പോയി പ്രവര്‍ത്തിക്കാന്‍ പറ്റില്ലല്ലോ. ഇന്ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റാന്‍ ഈ വാദം ഉപകരിക്കും എന്നു ശത്രുവര്‍ഗ്ഗം കരുതുന്നു.

പാര്‍ട്ടി കൊള്ളും പക്ഷേ, നേതാക്കന്മാര്‍ കൊള്ളില്ല എന്നു പ്രചരിപ്പിക്കലാണ് മൂന്നാമത്തെ രീതി. കൊള്ളില്ലാത്ത നേതാക്കന്മാരാലാണു നയിക്കപ്പെടുന്നത് എന്നു വരുത്തിത്തീര്‍ത്താല്‍ പാര്‍ട്ടിയും കൊള്ളില്ല എന്നു വന്നുകൊള്ളുമല്ലൊ. അതിനുദ്ദേശിച്ചുള്ളതാണ് ഈ രീതി.

ഈ ഒടുവിലത്തെ രീതി, അതായത് പാര്‍ട്ടികൊള്ളാം; നേതാക്കള്‍ കൊള്ളില്ല എന്നു വരുത്തിത്തീര്‍ത്തു പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി വരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇതുമുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഇത്ര ശക്തമായി ഉണ്ടായിട്ടുണ്ടോ എന്നു സംശയം.

ഇ എം എസും പി കൃഷ്ണപിള്ളയും സി എച്ച് കണാരനും അഴീക്കോടന്‍ രാഘവനും ഒക്കെ ഇന്ന് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കു സമാദരണീയരാണ്. എന്നാല്‍, ഇവര്‍ ജീവിച്ചിരുന്ന കാലത്തോ? 57ലെ ജൂണില്‍ ഒരു മുഖ്യധാരാപത്രം നായുടെ ശരീരവും ഇ എം എസിന്റെ മുഖവുമുള്ള ഒരു വികൃതരൂപമായാണ് ഇ എം എസിനെ ചിത്രീകരിച്ചത്.

സ. പി കൃഷ്ണപിള്ള ഇന്ന് ആദരണീയനാണ്. എന്നാല്‍, 40കളില്‍ കേരളത്തിലെ ഒരു മുഖ്യധാരാ പത്രം പി കൃഷ്ണപിള്ളയെ വിശേഷിപ്പിച്ചത്. ‘കുലീന കുടുംബങ്ങളില്‍ നിന്നുവരുന്ന അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ വഴി തെറ്റിക്കുന്ന തെമ്മാടിക്കൂട്ടങ്ങളുടെ തലവന്‍’ എന്നാണ്.

ഇ എം എസും എ കെ ജിയും ചൈനീസ് ചാരന്മാരാണെന്ന് ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. നിരവധി കമ്മ്യൂണിസ്റ്റു നേതാക്കള്‍ അങ്ങനെ മുദ്രകുത്തപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്.

സി എച്ച് കണാരനെ ‘അപഥസഞ്ചാരി’ എന്നും അഴീക്കോടന്‍ രാഘവനെ അഴിമതിക്കോടന്‍ എന്നും ആക്ഷേപിച്ചിട്ടുണ്ട് ഈ കേരളത്തില്‍.

ഈ ഒരു പ്രക്രിയ ഇന്ന് ഏറ്റവും ശക്തമായി വന്നിട്ടുള്ളത് സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെയാണ്. അതിന്റെ ഒന്നാംനമ്പര്‍ ദൃഷ്ടാന്തമാണ് ലാവ്‌ലിന്‍ സംബന്ധിച്ച ആരോപണങ്ങള്‍. ഇതു പിണറായി വിജയനെതിരെ എന്നതിനേക്കാള്‍ സിപിഐ എമ്മിനെതിരെയാണ് എന്നത് ഇപ്പോള്‍ കൂടുതല്‍ തെളിയുന്നുണ്ട്.

സിപിഐ എം ജനറല്‍ സെക്രട്ടറിയായിരുന്നു അന്തരിച്ച സ. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വരെ കഴിഞ്ഞ ദിവസങ്ങളില്‍ ഇതിലേക്കു വലിച്ചിഴച്ചിട്ടുണ്ട്. ലാവ്‌ലിന്റെ കരാര്‍ മുന്‍നിര്‍ത്തി പിണറായി വിജയനെ പുറത്താക്കണം എന്നതായിരുന്നു ശത്രുക്കളുടെ ആദ്യ ആവശ്യം. പിബി അത് അംഗീകരിക്കുന്നില്ല എന്നു വന്നപ്പോള്‍ പിബിക്കെതിരായി ആരോപണം. ലാവ്‌ലിന്റെ കൈക്കൂലി പിബിക്കു കിട്ടിയിട്ടുണ്ട് എന്നായി ഇപ്പോള്‍ ആരോപണം. സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് എന്നതിന് ഇതിനപ്പുറം തെളിവു വേണ്ട.

കരുത്തനായ നേതാവാണു പിണറായി വിജയന്‍. അങ്ങനെയൊരാള്‍ കേരളത്തിലെ പാര്‍ട്ടിയെ നയിക്കുന്നതില്‍ ശത്രുക്കള്‍ക്കുള്ള അസഹിഷ്ണുത ചെറുതല്ല. ഈ ഘട്ടത്തിലാണ് പഞ്ചായത്ത് നിയമസഭാലോകസഭാ തെരഞ്ഞെടുപ്പുകളിലൊക്കെ സിപിഐ എമ്മിന് ഒരുപോലെ വിജയം നേടാന്‍ കഴിഞ്ഞത്. ഈ ഘട്ടത്തിലാണ് മുസ്ളീംലീഗിന്റെ ഉരുക്കു കോട്ടകളിലേക്കു പോലും ചുവപ്പിനു പടര്‍ന്നു കയറാന്‍ കഴിഞ്ഞത്. അതിലൊക്കെയുള്ള അസഹിഷ്ണുത രാഷ്‌ട്രീയ പ്രതികാരമായി പിണറായി വിജയനെതിരെ ഉരുണ്ടുകൂടുകയായിരുന്നു.

ഇത്തരം പകവീട്ടലുകള്‍ പിണറായി വിജയനെതിരെയുണ്ടാവുന്നത് ഇതാദ്യമല്ല. 1975 സെപ്തംബര്‍ 28 അര്‍ദ്ധരാത്രി. ആ അടിയന്തരാവസ്ഥയുടെ കാളരാത്രിയിലാണു നിയമസഭാംഗം കൂടിയായ പിണറായിയെ വീട്ടില്‍ നിന്നു പിടിച്ചുകൊണ്ടുപോയി ലോക്കപ്പിലിട്ടു കാലു തല്ലിത്തകര്‍ത്തത്. അടിച്ചവശനാക്കിയത്. കൂടെയുള്ള സഖാക്കളുടെ പേരു ചോദിച്ചായിരുന്നു ആ കൊടിയമര്‍ദ്ദനം. എല്ലാം സഹിച്ചതല്ലാതെ, കൂടെയുള്ള സഖാവിനെ ഒറ്റിക്കൊടുക്കുന്ന ഒരു വാക്ക് ആ നാവില്‍ നിന്നു വീണില്ല.
അതിനും മുമ്പ്, കൊലക്കത്തികള്‍ക്കും കൈബോംബുകള്‍ക്കും ഇടയിലൂടെ വര്‍ഗ്ഗീയതയുടെയും അമിതാധികാരവാഴ്ചയുടെയും ശക്തികളെ ചെറുത്തു തോല്‍പ്പിച്ചുകൊണ്ടു പാര്‍ട്ടി കെട്ടിപ്പടുത്ത നാളുകള്‍. അന്ന് മൂന്നു വധശ്രമങ്ങള്‍. യാദൃശ്ചികമായാണ് പിണറായി വിജയന്‍ രക്ഷപ്പെട്ടത്.

അന്നു വ്യക്തിപരമായ ഉന്മൂലനത്തിനായിരുന്നു ശ്രമമെങ്കില്‍ ഇന്ന് വ്യക്തിഹത്യയ്ക്കാണു ശ്രമം. വധശ്രമങ്ങളെ അതിജീവിച്ച കരുത്തനായ കമ്മ്യൂണിസ്റ്റിന് വ്യക്തിഹത്യകളെ അതിജീവിക്കുക പ്രയാസമുള്ള കാര്യമല്ല.

ഇപ്പോള്‍, നിര്‍ദോഷമെന്ന നിലയ്ക്കു പ്രചരിപ്പിക്കുന്ന ഒരു വാദമുണ്ട്. ഏതായാലും സിബിഐ കേസില്‍ പിണറായി വിജയന്‍ പ്രതിയായി. ആ നിലയ്ക്ക് അന്വേഷണം തീരുംവരെ ഒന്നുമാറി നില്‍ക്കട്ടെ. കുറ്റവിമുക്തനായി തിരിച്ചുവരാമല്ലോ. നിഷ്കളങ്കമെന്നു തോന്നുന്ന ഈ വാദത്തിന്റെ അര്‍ത്ഥം അടുത്ത ഒന്നൊന്നര പതിറ്റാണ്ടു കാലത്തേക്ക് പിണറായി വിജയന്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നു മാറി നില്‍ക്കട്ടെ എന്നതാണ്. പിണറായി വിജയന്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നു മാറി നില്‍ക്കുന്നതു തങ്ങള്‍ക്കു രാഷ്‌ട്രീയമായി വളരെ സൌകര്യമാവും എന്ന് എതിരാളികള്‍, രാഷ്‌ട്രീയ ശത്രുക്കള്‍ കരുതുന്നു.

അപ്പോള്‍, കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുന്നു. പിണറായി വിജയനെ മാറ്റി നിര്‍ത്തുക അതാണ് അജണ്ട. സിബിഐ റിപ്പോര്‍ട്ടിനു പിന്നിലുള്ള രാഷ്‌ട്രീയ അജണ്ടയും അതു തന്നെ.

മന്ത്രി എന്ന നിലയില്‍ കരുത്തുറ്റ പ്രകടനം കാഴ്ചവെച്ചയാളാണു പിണറായി വിജയന്‍. 90% പവര്‍കട്ടിന്റെ, ലോഡ്‌ഷെഡ്ഡിംഗിന്റെ കാലത്തു നിന്നു കേരളത്തെ വെളിച്ചത്തിലേക്കു നയിച്ചയാള്‍.

പാര്‍ട്ടി സെക്രട്ടറി എന്ന നിലയ്ക്കും കരുത്തുറ്റ സംഘടനാ പാടവം പ്രകടിപ്പിച്ചയാള്‍. അങ്ങനെയൊരാളെ കമ്മ്യൂണിസ്റു പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുമാറ്റിയെടുക്കുക. അതിനുള്ള രാഷ്‌ട്രീയ അജണ്ടയാണു സിബിഐ തയ്യാറാക്കിയത്.

ഒപ്പം, സിപിഐ എമ്മിനെ രാഷ്‌ട്രീയമായി അപകീര്‍ത്തിപ്പെടുത്താനുള്ള സാമ്രാജ്യത്വത്തിന്റെ അജണ്ടയുമാണിത്.

ആണവകരാര്‍ അടക്കമുള്ള കാര്യങ്ങളില്‍ രാജ്യത്തിന്റെ പരമാധികാരം അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അടിയറവെയ്ക്കുന്നതിനെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതിയ പ്രസ്ഥാനമാണു സിപിഐ എം. സിപിഐ എം നിലപാടുകൊണ്ട് ഇന്ത്യയ്ക്കെതിരായ അധിനിവേശ നീക്കങ്ങളില്‍ അമേരിക്കയ്ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കരാര്‍ കൃഷി രംഗത്ത് അവരുടെ Monsanto പോലുള്ള അഗ്രി കോര്‍പ്പറേറ്റുകള്‍ വരുന്നതിനെതിരെ. ചില്ലറ വ്യാപാരരംഗത്ത് വാള്‍മാര്‍ട്ട് പോലുള്ള അവരുടെ ബഹുരാഷ്ട്ര കുത്തകകള്‍ വരുന്നതിനെതിരെ. ഇന്‍ഷുറന്‍സ് മേഖല മുതല്‍ കുടിവെള്ളം വരെ കയ്യടക്കാന്‍ അവര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ. ഇങ്ങനെ സാമ്രാജ്യത്വത്തിന്റെ ഓരോ നീക്കങ്ങള്‍ക്കുമെതിരെ ഏറ്റവും വലിയ ജാഗ്രതാ ശക്തിയായി ഉയര്‍ന്നു നില്‍ക്കുന്ന പ്രസ്ഥാനം സിപിഐ എം ആണ്. ആ സിപിഐ എമ്മിനെ ജനങ്ങളുടെ മനസ്സില്‍ നിന്ന് ഒറ്റപ്പെടുത്തിക്കൊണ്ടല്ലാതെ ഇനി കാര്യങ്ങള്‍ മുമ്പോട്ടുകൊണ്ടുപോകാനാവില്ലെന്ന് സാമ്രാജ്യത്വം കണക്കാക്കുന്നു.

ഇതിനിടെ യുപിഎ ശിഥിലമാവുകയാണ്. മൂന്നാം ബദല്‍ സംവിധാനത്തിനായുള്ള ശ്രമങ്ങള്‍ക്കു സിപിഐ എം മുന്‍കൈ എടുക്കുന്നു. മായാവതിയുടെ ബിഎസ്‌പി, ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, ജയലളിതയുടെ എഐഎഡിഎംകെ തുടങ്ങിയ പലകക്ഷികളും അതില്‍ സഹകരിക്കുന്നു. ഏറ്റവുമൊടുവില്‍ യുപിഎയില്‍ നിന്ന് പട്ടാളിമക്കള്‍ കക്ഷിപോലുള്ള ചെറു കക്ഷികള്‍ പോലും അടര്‍ന്നു പോകുന്നു. ഈ അവസ്ഥാ വിശേഷം തങ്ങള്‍ക്ക് അപകടകരമാണെന്ന് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ സിപിഐ എമ്മിന്റെ പ്രഭാവം തകര്‍ത്തുകൊണ്ടല്ലാതെ തങ്ങള്‍ക്കു പിടിച്ചു നില്‍ക്കാനാവില്ലെന്ന് അവര്‍ മനസ്സിലാക്കുന്നു. ആ നിലയ്ക്കുള്ള അപകീര്‍ത്തിപ്പെടുത്തലിന്റേതായ ഒരു രാഷ്‌ട്രീയ അജണ്ടയും സിബിഐ റിപ്പോര്‍ട്ടിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നു.

90കളിലെ കേരളം ഇരുട്ടിന്റെ കേരളം

എന്തായിരുന്നു 95ലെ കേരളത്തിന്റെ അവസ്ഥ എന്നോര്‍ക്കണം. എങ്ങും പരക്കെ അന്ധകാരമായിരുന്നു. വൈദ്യുതി വന്നുവോ എന്നറിയാന്‍ തീപ്പെട്ടി ഉരച്ചു നോക്കണമായിരുന്നു. പകല്‍ മൂന്നുമണിക്കൂര്‍ പവര്‍കട്ട്. രാത്രി ഒരു മണിക്കൂര്‍ പവര്‍കട്ട്. ലോഡ്‌ഷെഡ്ഡിംഗ് വേറെ; അപ്രഖ്യാപിത പവര്‍കട്ട് വേറെ. വ്യവസായങ്ങളില്‍ യന്ത്രങ്ങള്‍ ചലിക്കാത്ത പകലുകള്‍!
കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പുസ്തകം മടക്കി വെച്ചരാത്രികള്‍.

വ്യവസായങ്ങള്‍ക്കു 95% ആയിരുന്നു പവര്‍കട്ട്. കിട്ടുന്ന 5% വ്യവസായശാലയിലെ വഴിവിളക്കു തെളിയിക്കാന്‍പോലും തികയുമായിരുന്നില്ല. വ്യവസായങ്ങള്‍ തകര്‍ച്ചയിലായ കാലം. വൈദ്യുതിക്കുവേണ്ടി പ്രക്ഷോഭം നടന്നിരുന്ന കാലം.
അത്തരമൊരു ഘട്ടത്തിലാണ് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭ 1996ല്‍ അധികാരത്തില്‍ വരുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദിപ്പിക്കുക എന്നത് സ്വാഭാവികമായും ആ ഗവര്‍മെണ്ടിന്റെ പ്രയോറിറ്റിയായി. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ആ ദൌത്യമാണ് അന്ന് ഏറ്റെടുത്തത്.

ആ ഗവണ്‍മെണ്ടിന്റെ മുന്നിലേക്കാണ് എ കെ ആന്റണിയും ജി കാര്‍ത്തികേയനും കാനഡയില്‍പോയി ഒപ്പുവെച്ച പള്ളിവാസല്‍- പന്നിയാര്‍-ചെങ്കുളം പദ്ധതിക്കുള്ള കരാര്‍ കൈമാറി കിട്ടുന്നത്. ഒപ്പിട്ടതു യുഡിഎഫ് ആണ് എന്നതിന്റെ പേരില്‍ ആ കരാര്‍ പൊളിക്കുന്ന രാഷ്‌ട്രീയ പരിപാടിക്കു എല്‍ഡിഎഫ് ഗവര്‍മെണ്ട് നിന്നില്ല. കരാര്‍ പൊളിച്ചു ലാവ്‌ലിന്‍ കമ്പനിക്കു നഷ്ടപരിഹാരം കൊടുക്കാനും കേരളത്തെ തുടര്‍ന്നും ഇരുട്ടില്‍ അലയാനും ആ ഗവര്‍മെണ്ട് വിട്ടില്ല.
ദശാബ്ദങ്ങളായി പണി പൂര്‍ത്തിയാകാതെ കിടക്കുന്ന പദ്ധതികള്‍ അടിയന്തര ശ്രദ്ധയോടെ പൂര്‍ത്തിയാക്കാനും പുതിയവ ഏറ്റെടുത്തു നടപ്പാക്കാനും നായനാര്‍ മന്ത്രിസഭ നിശ്ചയിച്ചു.

ആ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഫലമായി പേപ്പാറ, കുരിയാര്‍കുട്ടി, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി, ലോവര്‍പെരിയാര്‍, മാട്ടുപ്പെട്ടി, കുത്തങ്കല്‍ തുടങ്ങിയവയില്‍ നിന്നായി 372 മെഗാവാട്ട് വൈദ്യുതി ഒഴുകിയെത്തി.
98ല്‍ പവര്‍കട്ട് പിന്‍വലിച്ചു.

പിന്നെയും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍. അതിന്റെ ഫലമായി എല്‍ഡിഎഫ് ഗവര്‍മെണ്ട് 3 വര്‍ഷം കൊണ്ട് അധികമായി ഉണ്ടാക്കിയത് 1084 മെഗാവാട്ട് വൈദ്യുതിയാണ്. യുഡിഎഫ് ഗവര്‍മെണ്ട് അഞ്ചു വര്‍ഷങ്ങള്‍കൊണ്ട് അധികമായുണ്ടാക്കിയതാകട്ടെ വെറും 13 മെഗാവാട്ട് വൈദ്യുതി. ഒരു താരതമ്യവുമില്ലാത്ത കുതിച്ചു ചാട്ടമായിരുന്നു എല്‍ഡിഎഫിന്റെ കാലത്തേത്.

കേരളം വിസ്മയത്തോടെയാണ് അന്ന് അതിനെ നോക്കിക്കണ്ടത്. രൂക്ഷമായ വൈദ്യുതി കമ്മിയില്‍ നിന്നു കേരളം വൈദ്യുതി മിച്ച സംസ്ഥാനമായി മാറി. പത്രങ്ങള്‍ മുഖപ്രസംഗങ്ങളിലൂടെ ആ രാഷ്‌ട്രീയ ഇച്ഛാശക്തിയെ വാഴ്ത്തി.
പക്ഷേ, പിന്നീടുണ്ടായത് ആ കര്‍മോത്സുകമായ ഇടപെടലിനു അന്നത്തെ വൈദ്യുതി മന്ത്രിക്കെതിരായ ഗൂഢാലോചനകളാണ്.

പദ്ധതിയെക്കുറിച്ചു സിഎജി നടത്തിയ സ്വാഭാവികമായ വിശദീകരണം തേടലിനെ സിഎജി റിപ്പോര്‍ട്ടായി ചിത്രീകരിച്ചു.
വിദ്യാര്‍ത്ഥി പ്രക്ഷോഭം, ആദിവാസി പ്രക്ഷോഭം, കോണ്‍ഗ്രസിലെ പിളര്‍പ്പ് അവിശ്വാസ പ്രമേയം, എന്നിങ്ങനെ യുഡിഎഫ് ഗവര്‍മെണ്ട് രാഷ്‌ട്രീയ പ്രക്ഷുബ്‌ധതയുടെ നടുക്കയത്തില്‍പ്പെട്ടപ്പോള്‍, ശ്രദ്ധ വഴിതിരിച്ചുവിടാന്‍ ലാവ്‌ലിന്‍ കരാര്‍ യുഡിഎഫ് ഗവര്‍മെണ്ട് വിജിലന്‍സിനു വിട്ടു. വിജിലന്‍സാകട്ടെ, പിണറായി വിജയന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നു സാക്ഷ്യപ്പെടുത്തി. വിജിലന്‍സ് അന്വേഷണം കൊണ്ടു രാഷ്‌ട്രീയ നേട്ടമുണ്ടാവുന്നില്ല എന്നു വന്നപ്പോഴാണ് നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്ന ദിവസം കേസ് സിബിഐയ്ക്കു വിടാന്‍ യുഡിഎഫ് നിശ്ചയിച്ചത്. എല്ലാ രേഖകളും വരുത്തി പഠിച്ച ശേഷം ഇതു കഴമ്പില്ലാത്ത കേസാണ് എന്നു സിബിഐ അന്നു പറഞ്ഞു.

അപ്പോഴേക്ക്, ഒരു വിധത്തിലും ഇതുമായി ബന്ധമില്ലാത്തവരുടെ രംഗപ്രവേശമായി. കേസ് സിബിഐ അന്വേഷിച്ചു. ഒടുവില്‍ സിബിഐ റിപ്പോര്‍ട്ടുമായി എത്തി.

ലാവ്‌ലിന്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വന്നത് എന്തിനുവേണ്ടിയാണ്? ആ ചോദ്യത്തിനുള്ള ഉത്തരം ആ പ്രശ്നം ഉയര്‍ന്നുവന്ന അന്നും ഇന്നും കേരള രാഷ്‌ട്രീയത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു ആവശ്യത്തില്‍ പ്രതിഫലിച്ചു കാണാം: പിണറായി വിജയനെ സിപിഐ എം നേതൃത്വത്തില്‍ നിന്നുമാറ്റി നിര്‍ത്തുക എന്നതാണത്. അപ്പോള്‍ അതാണാവശ്യം. പിണറായി വിജയനെ മാറ്റിനിര്‍ത്തുക. ഈ ഗൂഢോദ്ദേശ്യമാണ് ഇപ്പോള്‍ തെളിഞ്ഞു വരുന്നത്.

സാധാരണകേസുകള്‍ ഉണ്ടാവുകയാണ്. എന്നാല്‍, ലാവ്‌ലിന്‍ കേസിന്റെ പ്രത്യേകത, അത് ഉണ്ടാക്കപ്പെടുകയാണ് എന്നതാണ്. ഒരു സംഘം ആളുകള്‍ നിരന്തരം ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. ഒന്നുകില്‍ കമ്മ്യൂണിസ്റ്റു വിരുദ്ധര്‍. അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലേക്കു കടന്നുവന്നു പഴയ സംസ്കാരം നിലനിര്‍ത്തിയതിനു പുറത്താക്കപ്പെട്ടവര്‍. അതുമല്ലെങ്കില്‍ അരാജകവാദികള്‍. ഇങ്ങനെയുള്ളവരുടെ ഒരു സംഘം. ഇവര്‍ അതിതീവ്ര കമ്മ്യൂണിസ്റ്റുകാരായി നടിക്കുകയും ചെയ്യുന്നു.

ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമാണ് കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം സിബിഐ അടക്കമുള്ള പൊലീസ് സംവിധാനങ്ങള്‍. എന്നാല്‍, അതിതീവ്ര കമ്മ്യൂണിസ്റ്റുകള്‍ക്ക് സിബിഐ ഭയഭക്തി ബഹുമാനങ്ങളോടെ സമീപിക്കേണ്ട ആരാധനാലയമായിരിക്കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്കു ഭരണഘടന ഒരു പരിമിതിയാണ്. എന്നാല്‍, അതിതീവ്ര കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഭരണഘടന ഒരു പവിത്ര ഗ്രന്ഥമായിരിക്കുന്നു. ഇതു ശ്രദ്ധിക്കപ്പെടേണ്ട വൈരുദ്ധ്യമാണ്.
അവര്‍, തീവ്രമായ യാതനാനുഭവങ്ങളിലൂടെ കടന്നുവന്ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ നയിക്കുന്ന വ്യക്തിയെ തന്നെ തകര്‍ക്കാന്‍ ഇന്നു ശ്രമിക്കുന്നു.

ഇവിടെ, 98% പവര്‍കട്ടിന്റെ കാലത്തു നിന്ന് കേരളത്തെ വൈദ്യുതിമിച്ച പദവിയിലേക്ക് ആനയിച്ച ഒരാള്‍ അകാരണമായി ആക്ഷേപിക്കപ്പെടുന്നു. മലബാറിലെ നിരാധാരരായ ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമെത്തിക്കാന്‍ ശ്രമിച്ചതിന് അകാരണമായി ക്രൂശിക്കപ്പെടുന്നു.

മന്ത്രിമാരായാല്‍, എല്ലാം മുറപോലെ നടന്നോട്ടെ എന്നു കരുതി ഒന്നിലും ഇടപെടാതെ കൊടിവെച്ച കാറില്‍ നടന്നാലും മതി. അങ്ങനെയുള്ള മന്ത്രിമാരേ കേരളം ധാരാളമായി കണ്ടിട്ടുമുണ്ട്. എന്നാല്‍, അങ്ങനെയല്ലാതെ ഭാവനാപൂര്‍ണമായി രാഷ്‌ട്രീയ ഇച്ഛാശക്തിയോടെ, കര്‍മ്മോത്സുകതയോടെ ഇടപെട്ടാല്‍ എന്തുണ്ടാവും? ആ ചോദ്യത്തിനുള്ള ഉത്തരമാണോ പിണറായി വിജയന്‍ ഇന്നു നേരിടുന്ന പ്രത്യാഘാതങ്ങള്‍? കേരളത്തിന്റെ മനഃസാക്ഷിക്കു മുമ്പിലുള്ള ഏറ്റവും വലിയ ചോദ്യം ഇന്ന് ഇതാണ്.

Anonymous said...

വൈദ്യുതോല്പാദനത്തിനു രാജ്യത്തിലെ യുറേനിയം നിക്ഷേപം ഉപയോഗിക്കാതെ കേന്ദ്ര ആണവോര്‍ജ്ജവകുപ്പ് 6000 കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടാക്കി എന്ന് സി.ഏ.ജിയുടെ റിപ്പോര്‍ട്ട്....!!!!

ചിരിച്ചിട്ടെനിക്ക് മേലായേ... ഈ സീയേജീ ചേട്ടന്മാര്‍ എല്ലാം ഒരേ സ്കൂളീന്നാണോ പഠിച്ചിറങ്ങുന്നത് ? :)

kaalidaasan said...

മരത്തലയ ,

പിണറായിക്കെതിരായ ആരോപണം നേരിടും , നേരിടണം . അല്ലാതെ ഒളിച്ചോടാന്‍ പറ്റില്ലല്ലോ. നിയമപരമായും രാഷ്ട്രീയപരമായും നേരിടും . സി ബി ഐ പ്രതിയാക്കി എന്നു പറഞ്ഞപ്പോള്‍ പാര്‍ട്ടി പറഞ്ഞത്, പി ബി ഉള്‍പ്പടെ, രാഷ്ട്രീയ പ്രേരിതമാണ്, രാഷ്ട്രീയമായി നേരിടും എന്നായിരുന്നു. പി ബി സമ്മേളനത്തിനു മുമ്പ് വി എസ് ഡെല്‍ഹിയില്‍ വച്ച് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത്, കേസ് അതിന്റെ വഴിയില്‍ കൂടി പോകും , കോടതിയെ വെല്ലുവിളിക്കാന്‍ പറ്റില എന്നണ്. പി ബി സമ്മേളനത്തില്‍ എടുത്ത തീരുമാനം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ്. ആ പാര്‍ട്ടി തീരുമാനം അദ്ദേഹം തിരുവനതപുരത്തും അവര്‍ത്തിച്ചു. നിരപരാധി ആണെങ്കില്‍ കോടതിയില്‍ തെളിയിക്കും .

കാളിദാസന്‍ ഇവിടെ അടിസ്ഥാനമില്ലാത്ത ഒരു അഴിമതി ആരോപണവും നടത്തിയിട്ടില്ല . ലാവലിന്‍ കേസില്‍ കുറെയധികം പാളിച്ചകള്‍ പറ്റിയിട്ടുണ്ട്. പിണറായി വിജയന്റെ ഭാഗത്തുനിന്നും പലതും പറ്റിയിട്ടുണ്ട്. അതിന്‌ അദ്ദേഹം സമാധാനം ​പറയണമെന്നേ ഞാന്‍ പറഞ്ഞുള്ളു. പിണറായി അവിഹിതമായി പണം സമ്പാദിച്ചെന്നോ, പണം തിരിമറി ചെയ്തെന്നോ ഞാന്‍ ആക്ഷേപിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അശ്രദ്ധ കൊണ്ട് ഖജനാവിനു നഷ്ടവും, ലാവലിനു ലാഭവും ഉണ്ടായിട്ടുണ്ട്. അതെങ്ങനെയെല്ലമാണെന്നു ഞാന്‍ പറഞ്ഞിട്ടും ഉണ്ട്. അതൊക്കെ തെ ളിവുകളുടെ അടിസ്താനത്തിലുമാണ്. മരത്തലയനെന്തെങ്കിലും സം ശയമുണ്ടെങ്കില്‍ ഞന്‍ വിശദീകരിക്കാം .

അടിസ്താനമില്ലാത്ത അഴിമതി ആക്ഷേപം അവഹേളനം തന്നെയാണ്. ലാവലിന്‍ കേസില്‍ പല കോണില്‍ നിന്നു പല ആക്ഷേപങ്ങളും വന്നിട്ടുണ്ട്. അതെല്ലാം അടിസ്താനമില്ലാത്തവയല്ല.

വി എസ് പറഞ്ഞതെല്ലാം പിണറായിയെ മാത്രമുദ്ദേശിച്ചാണെന്നു മരത്തലയന്‌ എങ്ങനെ മനസ്സിലായി.?

സി പി ഐ എം അഴിമതിക്ക് അതീതമായ പാര്‍ട്ടിയാണ്, ആകണം . സി പി എം എന്നു പറഞ്ഞാല്‍ കുറച്ചു നേതാക്കളല. സി പി എം അഴിമതിക്കതീതമായ പാര്‍ട്ടിയാണെന്നു പറഞ്ഞാല്‍ അതിലെ എല്ലാവരും അഴിമതി രഹിതരാണെന്നൊരു അര്‍ത്ഥവുമില്ല. ചില നേതാക്കള്‍ അഴിമതിക്ക് ശിക്ഷിക്കപ്പെട്ടിട്ടും ഉണ്ട്.
വി എസ് പറയാതെ പലതും പറഞ്ഞു. അതെല്ലാം മരത്തലയനോട് വിവരിക്കാന്‍ ഇപ്പോള്‍ ഉദ്ദേശമില്ല. വി എസ് പറഞ്ഞത് മുഴുവന്‍ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത് പല മാധ്യമങ്ങളില്‍ നിന്നും വായിക്കുക അപ്പോള്‍ പൂര്‍ണ്ണമായ ഒരു ചിത്രം കിട്ടും .

kaalidaasan said...

അങ്കിള്‍

ഈ ഫ്രാന്‍സിസ് എന്ന വ്യക്തി ലാവലിന്‍ കേസിലെ പ്രതിയാണ്. അദ്ദേഹത്തിന്റെ പേരില്‍ കുറെ ആരോപണങ്ങളുണ്ട്. അപ്പോള്‍ പല ദുരൂഹ നടപടികളും എടുക്കാനുള്ള സാധ്യതയും ഉണ്ട്.

ശര്‍മ്മ പല ഫയലുകളും കണ്ടിട്ടുണ്ടാവില്ല. പല എം ഒ യുകളും കണ്ടിട്ടുണ്ടാവില്ല. പല കാര്യങ്ങളും അറിയില്ല എന്നു പറഞ്ഞാല്‍ അതില്‍ പലതും അടങ്ങിയിട്ടുണ്ട്. ശര്‍മ്മ അറിയാതെ ക്യാന്‍സര്‍ സെന്റര്‍ വിഷയത്തില്‍ പലതും നടന്നു.

മാറ്റം വരുത്തിയ ഒരു എം ഒ യു ഉണ്ടാകാന്‍ സാധ്യതയുണ്ട്. . അതു മന്ത്രിയെ കാണിച്ചില്ലെങ്കിലോ? മന്ത്രി കണ്ടിട്ടില്ല എന്നു പറഞ്ഞാല്‍ അതില്ല എന്നും മാതര്മാണോ അര്‍ത്ഥം ?

മാരീചനു താല്‍പ്പര്യ രണ്ടു കാര്യത്തിലായിരുന്നു. ശര്‍മ്മയെ എങ്ങിനെയെങ്കിലും ഉന്തി ത്തള്ളി ഇതിനിടയില്‍ പ്രതിഷ്ടിക്കണം . അതിലൂടെ വി എസിനെ ലക്ഷ്യമാക്കണം. നിയമസെക്രട്ടറിയെ മാധ്യമങ്ങള്‍ വെറുതെ വിട്ടു. അതിലപ്പുറം ഈ കരാറിനേകുറിച്ച് മാരീചന്‍ ഒന്നും പഠിച്ചിട്ടില്ല. ശര്‍മ്മ കൈകാര്യം ചെയ്ത ഫയലിലുകളില്‍ മാത്രമാണദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ശശിധരന്‍ നായരും ഫ്രാന്‍ സീസും കൂടി ലാവലിനെ സഹായികന്‍ പല അരുതയ്കകളും ചെയ്തിട്ടുണ്ട്. അത്പിണറായി വിജയന്‍ അറിഞ്ഞിരിക്കാനാണു സാധ്യത.

ശശിധരന്‍ നായര്‍ എന്തുകൊണ്ടു പ്രതിയായില്ല എന്ന് കിരണ്‍ ചോദിച്ചിരിക്കുന്നു. അതിന്റെ കാരണം , എം ഒ യുവില്‍ വരുത്തിയേക്കാവുന്ന മാറ്റങ്ങളോ , കരാറി ഉള്‍പ്പെടുത്തിയ പുതിയ നിബന്ധനകളോ, നിയമപരമായി നില നില നില്‍ക്കുന്നതാണെന്നതു കൊണ്ടാണ്. ഉഭയ സമ്മതപ്രകാരം എം ഒ യുവില്‍ മാറ്റം വരുത്താം , കരാറില്‍ എന്തു വേണമെങ്കിലും എഴുതി ചേര്‍ക്കാം. അതില്‍ നിയമത്തിനതീതമായതോ എതിരായതോ ഒന്നും നടന്നിട്ടില്ല. ക്യാന്‍സര്‍ സെന്ററ്ന്റെ കാര്യത്തില്‍ ഒരു കരാറുണ്ടായിരിക്കുകയും അതിന്റെ നിബന്ധങ്കള്‍ ക്കെതിരായിട്ട് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നെങ്കില്‍ മാത്രമേ ഈ വിഷയത്തിലിവര്‍ പ്രതികളാകൂ.

എം ഒ യുവില്‍ നിന്നു വ്യത്യസ്തമായ കരാറെന്തുകൊണ്ടുണ്ടാക്കി എന്ന് സി ബി ഐ ശശിധരന്‍ നായരോട് ചോദിച്ചിരിക്കാം . അദ്ദേഹത്തിനു രക്ഷപ്പെടാന്‍ മൂനു വഴികളുണ്ട്.


1. ഉഭയസമ്മത പ്രകാരം മാറ്റം വരുത്തിയ ഒരു എം ഒ യു വിന്റെ അടിസ്ഥാനത്ത്തിലാണു കരാറുണ്ടാക്കിയത്.

2. പഴയ എം ഒ യു അടിസ്ഥാനമാക്കേണ്ട എന്ന് ഉഭയ സമ്മത പ്രകരം തീരുമാനിച്ചു.

3. മുകളില്‍ നിന്നും രേഖാമൂലം നിര്‍ ദ്ദേശിച്ചതു കൊണ്ട് മാറ്റം വരുത്തി.

ഈ മൂന്നവസ്ഥയിലും ശശിധരന്‍ നായര്‍ പ്രതിയാക്കപ്പെടില്ല,.

keralafarmer said...

ലാവലിന്‍: മുഖ്യമന്ത്രിക്ക്‌ കിട്ടേണ്ട നിയമോപദേശം നീളും

കൊച്ചി: ലാവലിന്‍ കേസില്‍ മുന്‍മന്ത്രി പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള അനുമതി സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക്‌ അഡ്വക്കേറ്റ്‌ ജനറല്‍ നല്‍കേണ്ട നിയമോപദേശം നീളും.

മൂന്ന്‌ ആഴ്‌ചയാണ്‌ അഡ്വക്കേറ്റ്‌ ജനറലിന്‌ സമയം നല്‍കിയിരുന്നത്‌. മാര്‍ച്ച്‌ ഒന്നാം തീയതിയോടെ സമയപരിധി കഴിയും. സിബിഐ നല്‍കിയിട്ടുള്ള രേഖകളുടെ പെരുപ്പംമൂലം ഇതുവരെ പത്ത്‌ ശതമാനം പരിശോധന മാത്രമേ കഴിഞ്ഞിട്ടുള്ളു. ബാക്കി രേഖകള്‍ പരിശോധിക്കാന്‍ ഇനിയും വേണ്ടത്ര സമയം അഡ്വക്കേറ്റ്‌ ജനറലിന്‌ കൂടിയേ തീരൂ.

അഡ്വക്കേറ്റ്‌ ജനറല്‍ സി.പി. സുധാകരപ്രസാദും ബന്ധപ്പെട്ട ഗവണ്‍മെന്റ്‌ പ്ലീഡര്‍മാരും മറ്റും കഴിഞ്ഞ ഒരു ദിവസം കൂടിയിരുന്ന്‌ രേഖകള്‍ തരംതിരിച്ചുവച്ചു. ഒരുവട്ടം ചര്‍ച്ച നടത്തിയെന്നു മാത്രം. അതിനിടയില്‍ അഡ്വക്കേറ്റ്‌ ജനറലിന്റെ ജോലിത്തിരക്കുമൂലം ബാക്കി പരിശോധന നടന്നിട്ടില്ല.

സിബിഐ ചോദ്യംചെയ്‌തിട്ടുള്ള സാക്ഷികള്‍ നല്‍കിയിട്ടുള്ള മൊഴികളും കരാര്‍ സംബന്ധിച്ച രേഖകളും സിബിഐയുടെ അന്വേഷണത്തിന്റെ സംക്ഷിപ്‌തരൂപവും ഇനി ആഴത്തില്‍ പരിശോധിക്കണം. അതിനുശേഷം മുഖ്യമന്ത്രിക്കുള്ള വിശദമായ കുറിപ്പ്‌ തയ്യാറാക്കണം. അതാണ്‌ മന്ത്രിസഭാ യോഗത്തില്‍വച്ച്‌ അദ്ദേഹത്തിന്‌ സഹമന്ത്രിമാരുമായി ചര്‍ച്ച ചെയ്യേണ്ടത്‌. കൂടുതല്‍ വിശദീകരണം ആവശ്യമാണെങ്കില്‍ സിബിഐയുടെ അന്വേഷണോദ്യോഗസ്ഥനെ മുഖ്യമന്ത്രിക്ക്‌ വിളിച്ചുവരുത്തി വിശദീകരണം തേടാം. ഇതിനിടയില്‍ പ്രോസിക്യൂഷന്‍ അനുമതിക്കാര്യത്തില്‍ മൂന്നു മാസത്തിനുള്ളില്‍ തീരുമാനം എടുത്താല്‍ മതിയെന്ന ഹൈക്കോടതിയുടെ ഫിബ്രവരി 12ലെ ഉത്തരവ്‌ പാര്‍ട്ടിനേതൃത്വത്തിന്‌ ആശ്വാസം പകര്‍ന്നു. കോടതി ഉത്തരവനുസരിച്ച്‌ മെയ്‌ 12നുള്ളില്‍ മന്ത്രിസഭ തീരുമാനമെടുത്താല്‍ മതി. ഇനിയും സമയം വേണമെങ്കില്‍ ന്യായമായ കാരണങ്ങളുന്നയിച്ച്‌ ഹൈക്കോടതിയെ സമീപിക്കാം.

ഇതിനിടയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തങ്ങള്‍ക്ക്‌ താത്‌പര്യമുള്ള ചില പ്രമുഖ അഭിഭാഷകരില്‍ നിന്ന്‌ ഇക്കാര്യത്തില്‍ നിയമോപദേശം തേടുകയും ചെയ്‌തിട്ടുണ്ട്‌. സുപ്രീംകോടതി വിധികള്‍ ഉള്‍പ്പെടെയുള്ള ബൃഹത്തായ ഒരു ഫയല്‍ ഗവര്‍ണറുടെ പക്കലുണ്ട്‌. മുഖ്യമന്ത്രിയും പ്രോസിക്യൂഷന്‍ അനുമതിയുടെ നിയമവശങ്ങള്‍ പരിശോധിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിയില്‍ നിന്ന്‌ നിയമോപദേശത്തിനായി അഡ്വക്കേറ്റ്‌ ജനറല്‍ സമയം നീട്ടി വാങ്ങിയിട്ടില്ലെങ്കിലും അതിനുള്ള സമയം നീളുമെന്ന്‌ നിയമവകുപ്പ്‌ വൃത്തങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്‌. ഹൈക്കോടതി ഉത്തരവനുസരിച്ചും കഴിഞ്ഞദിവസം നടന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍മൂലവും മുഖ്യമന്ത്രി ഇനി മെയ്‌ 12 വരെ നിയമോപദേശം സംബന്ധിച്ച്‌ ശബ്ദിക്കില്ലെന്ന്‌ പാര്‍ട്ടിനേതൃത്വത്തിന്‌ ഉറപ്പാണ്‌. മന്ത്രിസഭയുടെ അഭിപ്രായം കിട്ടിയശേഷം മാത്രമേ ഗവര്‍ണര്‍ക്ക്‌ എന്തെങ്കിലും തീരുമാനമെടുക്കാനാവൂ. 2004ലെ സുപ്രീംകോടതി വിധി അനുസരിച്ച്‌ പ്രോസിക്യൂഷന്‍ അനുമതിക്കാര്യത്തില്‍ ആദ്യം മന്ത്രിസഭയാണ്‌ തീരുമാനമെടുക്കേണ്ടത്‌. അതു മറികടക്കാന്‍ ഗവര്‍ണര്‍ക്ക്‌ കഴിയില്ല. അതിനാല്‍ മന്ത്രിസഭയുടെ തീരുമാനം വരുന്നതുവരെ ഗവര്‍ണര്‍ കാത്തിരിക്കണം.

പ്രോസിക്യൂഷന്‍ അനുമതി തേടിക്കൊണ്ട്‌ സിബിഐ നല്‍കിയിട്ടുള്ള രേഖകളെല്ലാം ഒരുവട്ടം ഗവര്‍ണര്‍ പരിശോധിച്ചിട്ടുണ്ട്‌. പ്രോസിക്യൂഷന്‍ അനുമതിക്കുശേഷം മാത്രം കുറ്റപത്രം നല്‍കിയാല്‍ മതിയെന്നാണ്‌ സിബിഐക്ക്‌ ഡല്‍ഹി ആസ്ഥാനത്തുനിന്ന്‌ കിട്ടിയ നിയമോപദേശം.
Courtesy: Mathrubhumi 27-02-09

Anonymous said...

കാളിദാസാ,

നമിച്ചു. താങ്കളുടെ ചില കമന്റുകള്‍ വായിക്കുമ്പോള്‍ സരസ്വതീ ദേവി നാക്കില്‍ എഴുതുന്നതിനു മുന്‍പുള്ള പൂര്‍വാശ്രമത്തില്‍ നിന്നുള്ള എഴുത്ത് പോലെ തോന്നുന്നു.

വി.എസ്സിന്റെ പ്രസംഗം ലൈവ് ആയി തന്നെ ചാനലുകളില്‍ ഉണ്ടായിരുന്നു. അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എങ്ങിനെ എന്ന് ലൈവ് പ്രസംഗം കാണുകയും പത്രം വായിക്കുകയും ചെയ്യുന്നവര്‍ക്ക് വ്യക്തം. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വി.എസിന്റെ പ്രസംഗത്തെ പറ്റി പറയാതെ, വി.എസ്സിന്റെ പ്രസംഗം എന്ന് തിരുത്തി എഴുതൂ. രണ്ടും തമ്മില്‍ നല്ല വ്യത്യാസം ഉണ്ടപ്പാ. താങ്കള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രസംഗം ആധാരമാക്കുന്നത് വേറെ വഴിയില്ല. പ്രസംഗം ആധാരമാക്കിയാല്‍, പറഞ്ഞതില്‍ പലതും വിയുങ്ങേണ്ടി വരും.

പിന്നെ വി.എസ് പറഞ്ഞതായിരുന്നു പി.ബി തീരുമാനമായി വന്നത് എന്ന വ്യാഖ്യാനമൊക്കെ കൊള്ളാം. അത് താങ്കള്‍ അപ്പുക്കുട്ടൻ,പിയേഴ്സണാദികളോട് പറയുക. മാധ്യമങ്ങളോടും പറയുക. പി.ബി. പിണറായിയെ പിന്തുണച്ചപ്പോള്‍, ‘എങ്കിലുംവി.എസ്. തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു‘ എന്നൊക്കെ എഴുതിപ്പിടിപ്പിച്ചവരോട് പറയുക.

താങ്കള്‍ വായിച്ചിട്ടില്ലെങ്കില്‍ 2009 ഫെബ്രുവരി 7ലെ ദേശാഭിമാനിയില്‍ വന്ന ടി. ശിവദാസമേനോന്റെ ലേഖനത്തില്‍ നിന്നും ഒരു ഭാഗം ഇതാ.

“നിയമത്തെ രാഷ്ട്രീയംകൊണ്ട് നേരിടുന്നു എന്നായിരുന്നു ഇവരുടെ മറ്റൊരു പ്രചാരണം. എന്നാല്‍, നിയമത്തെ വെല്ലുവിളിക്കാനും രാഷ്ട്രീയപ്രേരിതമായി ഉപയോഗിക്കാനുമുള്ള പരിശ്രമമാണ് യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയത്തെ രാഷ്ട്രീയമായും നിയമത്തെ നിയമപരമായും നേരിടുന്ന പാര്‍ടിയുടെ സമീപനത്തിനെതിരെയാണ് ഇപ്പോള്‍ പുതിയ രാഷ്ട്രീയ സമ്മര്‍ദവുമായി യുഡിഎഫുകാര്‍ രംഗത്തുവന്നിരിക്കുന്നത്. “

നിരപരാധി ആണെങ്കില്‍ കോടതിയില്‍ തെളിയിക്കും എന്നല്ല വി.എസ്. പറഞ്ഞത്. കിട്ടുന്ന ഏറ്റവും ആദ്യത്തെ അവസരത്തില്‍ നിരപരാധിത്വം തെളിയിക്കും എന്നാണ്. അത് കേള്‍ക്കാതെ പത്രമുത്തശ്ശിമാര്‍ വിളമ്പിത്തന്നത് വായിച്ചാല്‍ ബൌദ്ധിക അജീര്‍ണ്ണം പുടിക്കും.

പിണറായി അവിഹിതമായി പണം സമ്പാദിച്ചെന്നോ, പണം തിരിമറി ചെയ്തെന്നോ ഞാന്‍ ആക്ഷേപിച്ചിട്ടില്ല എന്നു താങ്കള്‍ പറഞ്ഞതിനു നന്ദി. പല കോപ്പന്മാരും അങ്ങിനെ പറഞ്ഞിട്ടുണ്ട് ഈ പോസ്റ്റില്‍ തന്നെ. അപ്പോഴൊന്നും എതിര്‍ക്കാന്‍ താങ്കളെ കണ്ടില്ലാരുന്നു.

പിന്നെ 2005 ൽ തന്നെ വന്ന എം എ ബേബിയുടെ ലേഖനത്തിൽ പോലും ഏതു അന്വേഷണത്തെയും സ്വാഗത ചെയ്യുമെന്ന് പാർട്ടി പറഞ്ഞിട്ടില്ലേ. അത് വി എസ് ഇപ്പോൽ പൊരുതി ഉണ്ടാക്കിയതൊന്നും അല്ലല്ലോ?

http://www.pragoti.org/node/3115

Lavalin issue is the last straw clutched by the drowning UDF campaign managers. Now the government has declared that the vigilance inquiry would be expedited. If genuine inquiry is held, it is the former UDF ministers who are going to be in the dock. Therefore the bogey of speedy inquiry is only a smokescreen to politically malign the CPI(M) and the LDF. The CPI(M) has welcomed any type of inquiry to bring out the truth.

അങ്കിള്‍ said...

മൂന്നാം ഭാഗത്തിലേക്ക് കടക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. പുതിയ പുതിയ കാര്യങ്ങല്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ തന്നെ വെളിപ്പെടുത്തുകയല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്. മാത്രവുമല്ല, ഈ പോസ്റ്റില്‍ വിഷയവുമായി ബന്ധപ്പെടാതെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കുന്ന നീണ്ട കമന്റുകള്‍ കൊണ്ട് നിറക്കാനുള്ള പ്രവണതയും കാണുന്നു.

ഈ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാരെയും മൂന്നാം ഭാഗത്തിലോട്ട് ക്ഷണിക്കുന്നു. സഹകരിക്കുക.

Anonymous said...

ശശിധരൻ നായർ മുകളില്‍ നിന്നും രേഖാമൂലം നിര്‍ ദ്ദേശിച്ചതു കൊണ്ട് മാറ്റം വരുത്തി.

ആരാണ് രേഖാമൂലം നിർദേശിച്ച്ത കാളിദാസ?

കിരണ്‍ തോമസ് തോമ്പില്‍ said...

അങ്കിള്‍

കാളിദാസന്‍ ഇപ്പോള്‍ പറയുന്നത്‌ ഉഭയ സമ്മത പ്രകാരം MOU തിരുത്തി എന്നാണ്‌. അതിന്‌ ഉപോല്‍പ്പമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. ശശീധരന്‍ നായര്‍ കരട്‌ കാരര്‍ തയ്യാറാക്കി ഊര്‍ജ്ജ വകുപ്പിന്‌ നല്‍കുകയായിരുന്നു. അപ്പോള്‍ ശശിധരന്‍ നായരും ലാവ്ലിനും കൂടി ധാരണ പത്രം തിരുത്തി കരട്‌ കരാര്‍ തയ്യാറാക്കി എന്നുവേണ്ടെ കരുതാന്‍? അപ്പോള്‍ ശശീധരന്‍ നായര്‍ക്ക്‌ മുകളില്‍ നിന്ന് നിര്‍ദ്ദേശം കിട്ടി എന്ന വാദം ഉന്നയിച്ചാല്‍ പോലും MOU വില്‍ തിരുത്തല്‍ വരുത്തിയത്‌ ശശീധരന്‍ നായരാണ്‌. ശശിധരന്‍ ഒട്ട്‌ പ്രതിയായിട്റ്റുമില്ല. ഇനി ശശി വഴി പിണറായിയില്‍ എത്തണമെങ്കില്‍ ശശി പിണറായിക്കെതിരെ മൊഴി കൊടുത്തിട്ടുനോ എന്നറിയിണം. അപ്പോള്‍ മന്ത്രിയല്ലാത്ത പിണറായി പറഞ്ഞതിനാലാണ്‌ താന്‍ കരടില്‍ മാറ്റം വരുത്തിയത്‌ എന്ന് ശശി പറഞ്ഞാല്‍ അത്‌ ശശിയുടെ പേരില്‍ ഉള്ള കുറ്റത്തിന്റെ ആഴം വര്‍ദ്ധിക്കുകയും ചെയ്യും.ശശി പ്രതിപ്പട്ടികയില്‍ വരുകയും ചെയ്യും

MOU വില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ട്‌ എന്ന വാദത്തിന്‌ ഉപോല്‍പ്പകമായ ഒരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല. അങ്കിള്‍ പറഞ്ഞതുപോലെ ഇത്‌ ഒരു MOU വിരുദ്ധകരാറാകാനാണ്‌ സാധ്യത്‌.അ. ഇനിയും ഊഹാപോഹങ്ങളിലേക്ക്‌ ചര്‍ച്ച നീളുന്നതില്‍ എനിക്ക്‌ താല്‍പ്പര്യമില്ല. തിരുത്തിയ MOU ഉണ്ടെങ്കില്‍ അത്‌ ഒരു തവണ എങ്കിലും പുതിക്കിയിട്ടുണ്ടെങ്കില്‍ കടവൂരിന്റെ കാലത്ത്‌ പുതുക്കിയ MOU വില്‍ നിന്ന് നമുക്ക്‌ അത്‌ മനസിലാക്കാം. ആരോപണങ്ങള്‍ ഒരുപാട്‌ വന്നിട്ടും അത്തരം ഒരു MOU ( അതായത്‌ സഹായം ലഭ്യമാക്കാന്‍ ശ്രമിക്കാം എന്ന രീതിയിലുള്ള) കടവൂരോ മറ്റോ പുറത്തുവിട്ടിട്ടില്ല. തിരുത്തിയ MOU ഉണ്ട്‌ എന്ന് ശര്‍മ്മയും മൊഴി നല്‍കിയതായി ഇതുവരെ പറഞ്ഞിട്ടില്ല. അതിനാല്‍ MOU തിരുത്തി എന്ന ഊഹം എത്രത്തോളം നിലനില്‍ക്കുമെന്നത്‌ ബാകിയുള്ളവരുടെ യുക്തിക്ക്‌ വിടുന്നു

Anonymous said...

SNC Lavalin Controversy : A High Voltage Slander Campaign
Wed, 2009-01-28 13:48 | M.A.Baby

THE SNC Lavalin controversy in Kerala is yet another example of public controversies hatched and fanned up by an anti-Party clique primarily operating within the mass media in collusion with the UDF leaders. The controversy is based on the alleged remarks contained in the confidential draft audit para of Accountant General’s Inspection Report. This so-called report was selectively leaked to the media and a cloud of corruption was sought to be created around CPI(M) leaders, particularly Party state secretary Pinarayi Vijayan who was the electricity minister during 1996-99 period in the last LDF government. A careful examination of the facts will reveal the sinister scheme of the UDF and a section of the media.





THE ORIGINAL AGREEMENT



Pallivasal (1940-41), Sengulam (1954-55) and Panniar (1963-64) are among the first generation hydro electric projects in Kerala. Having outlived their normal age and due to heavy maintenance, the full capacity of these plants could not be utilised. The UDF government decided in 1995 to replace the existing machinery and to upgrade and modernise these power projects. For this purpose they chose the Memorandum of Understanding (MoU) route instead of calling global tenders.



Accordingly, a MoU was signed with SNC Lavalin, a Canadian engineering and consultancy firm, on August 10, 1995 by C V Padmarajan, the then minister for electricity in the UDF government and the present vice-chairman of the State Planning Board. As per this MoU, the Export Development Corporation of Canada “agreed to provide a financing package for the supply of Canadian goods and services” for the upgradation of Pallivasal-Sengulam-Panniar projects (hereafter PSP projects).



Later on, G Karthikeyan, the new minister for electricity in the A K Antony ministry, visited Canada on February 24, 1996 and signed an agreement for provision of services of SNC Lavalin “for Management, Engineering, Procurement and Construction Supervision so as to ensure the timely completion of the project within the agreed time frame of three years…..” Besides, it was also stipulated in the agreement that the annexure documents were also integral part of the contract. Annexure B provided the list of “Canadian financed Goods and Services” and their prices and an estimate of the overall cost to be financed by Canadian export credit.



LDF GOVT’S EFFORTS

By the time the Left Democratic Front (LDF) returned to power in May 1996, the power situation in the state had reached crisis proportions. The state was going through three and half hours of load shedding for domestic consumers and 95 per cent power cut for industries. The Kerala State Electricity Board (KSEB) was also crippled with financial crisis. In such a scenario, the LDF government took measures to complete the ongoing projects on a war footing. It also initiated new projects. As a result, when the term of the LDF government ended in May 2001, the installed capacity of power generation in the state had increased by 1083.6 MW as against the previous UDF government’s achievement of a paltry 14 MW. With load shedding and power cut totally withdrawn by the end of LDF government term, Kerala could claim to be self-sufficient in power.



A key feature of the LDF government’s approach was the insistence on a transparent process of procurement. Not a single project, which was started during LDF period was taken up under the MoU route or contracted to MNCs. Open tenders were called for Athirapally hydro electric project (163 MW) and Kuttiadi Additional Extension (100 MW) scheme which were initiated by LDF government. The Kozhikkode thermal project was also tendered and was executed by BHEL. In contrast, under earlier UDF regime, not a single project was contracted through open tender, including the now controversial PSP projects. Further, most of these projects were also contracted to MNCs.



LIMITED OPTIONS



After the formation of the government, the LDF ministry faced this question: What was to be done with regard to the projects initiated through MoU route by the erstwhile UDF government? Most of the thermal projects which UDF had already signed MoUs and power purchase agreements (PPAs) did not fructify. In the case of the Neryamangalam and Sabari hydel projects, the LDF government decided to ignore the MoUs and go for fresh global tender. In the case of Neryamangalam power project (25 MW) for which UDF had signed a MoU with the Swedish multinational company ABB, the MNC went to court resulting in the project being held up for five years. Finally, the Supreme Court ruled in favour of ABB.



However, in the case of the controversial PSP projects, not only was a MoU signed but also an agreement had already been signed with SNC Lavalin during the UDF regime. As per the terms of the agreement, only International Chamber of Commerce in Paris could arbitrate disputes. Given the advanced stage of negotiations and terms of the signed agreement, the LDF government decided to go ahead with the package that was drawn up by the UDF government.



Accordingly, a ministerial team headed by the chief minister E K Nayanar and electricity minister Pinarayi Vijayan along with KSEB officials visited Canada in October 1996 to hold discussions with SNC Lavalin and the Canadian government agencies.



As a result of these negotiations, the LDF government was successful in:

1.

reducing the foreign components of the project from Rs 188 crore to Rs 149 crore
2.

reducing the consultancy fee for SNC-Lavalin from Rs 24.4 crore to Rs 17.88 crore
3.

lowering the interest rate on the loan from 7.8 per cent to 6.8 per cent and
4.

raising the complementary grant component of the package from Rs 43 crore to Rs 98 crore.



The last component – the grant from the Canadian aid agencies – was to be arranged by SNC Lavalin for setting up of a modern cancer hospital in Malabar. Subsequently on July 6, 1998 two addendums to the original agreement were signed for supply of Canadian goods and spare parts on the basis of the fixed prices already indicated in annexure B of the agreement entered in February 1996.



UDF THE REAL VILLIAN



A number of criticisms have come up in the media on the basis of the so-called draft audit paras of AGs report that have been leaked to the media. The main arguments are:

1.

The decision for upgradation was made in contravention of the advice given by the Central Electricity Authority (CEA) and was also done without a pre-feasibility study.
2.

E Balanandan committee’s recommendation against going in for comprehensive upgradation of the above projects was ignored by the LDF government.
3.

According to the New Indian Express the LDF government chose the Canadian MNC, which quoted much higher rate than BHEL, for the contract disregarding the offer from the public sector BHEL.
4.

The LDF government converted a mere consultancy agreement entered into by the UDF government into a supply order agreement, without going for a global tender.



The critics ignore the simple basic fact that it was the UDF government which took the decision for upgradation, chose SNC Lavalin as the agency for implementation under the MoU route and entered into an agreement with them. It must be admitted that the choice for upgradation or maintenance or some other option is a techno-economic choice and there can be genuine differences of opinion. The consensus within the KSEB was for upgradation. Whatever be the reason, the choice was made by the UDF.



E Balanandan Committee was appointed by the LDF government to suggest measures to improve the functioning of the KSEB, to recommend short-term steps to manage the power crisis and long-term policy for acceleration of power production. The committee had submitted the report on February 2, 1997, by which time the negotiations with the Canadian agencies for the PSP project had reached an irreversibly advanced stage. It may be noted that most of the other recommendations of the committee were accepted and implemented by the government.



Another brazen lie that is being propagated by the vested interests and even editorialised by the New Indian Express is that the LDF government had ignored the lower quotation offered by BHEL and chose to give the contract to a MNC. As we have seen earlier, the MoU route and the foreign consultant were chosen by the UDF government. The lower offer said to be made by BHEL is only a figment of imagination as has been confirmed by the UDF electricity minister on October 16, 2001 in the state legislature.



The most serious charge made against the LDF is that the UDF government had signed only a mere consultancy agreement with SNC Lavalin while the LDF government chose to sign a supply order with them without going for a global tender. It is a well-known fact that the MoU route with bilateral financial assistance precludes procurement through global tender. Actually the contract entered between KSEB and SNC-Lavalin on February 24, 1996 during the UDF regime was a contract which also included supply of Canadian goods and services in addition to providing Technical Services. There was no further addition to the scope of work during the LDF government’s period. Annexure B of the Contract Agreement dated February 24, 1996 provides evidence for this. In this Annexure it is mentioned as follows. "Meetings and discussions with EDC (Export Development Corporation) of Canada have established preliminary agreement that funding can be made available to finance the supply of Canadian sourced goods and services. The value of proposed financing has been tentatively agreed on the basis of an estimate prepared by SNC-Lavalin". Thus the agreement of February 24, 1996 entered during the UDF regime was a fixed price contract and the subsequent LDF government was faced with a fait accompli from which there was no question of backtracking. All that could have been done was to reduce the cost of goods and services, which the LDF government succeeded in doing.



THE RELATIVE PRICES



The only question that remains is whether the pricing of 59.95 million dollar (Canadian dollars) was excessive or not. The prices were fixed on the basis of rates proposed by a consultant appointed by the UDF government. The minutes of the Kerala State Electricity Board meeting also indicates that the Export Development Corporation, Canada had indeed taken price offers from qualified Canadian companies before the prices were finalised. The UDF government accepted these prices as part of the February 1996 agreement. The subsequent addendum signed during the LDF period was in line with this original agreement.



It may also be mentioned that the Board had to enter into such a financial arrangement in the context of an acute financial crunch as well as the high cost of domestic borrowing due to the wrong policies of the central government. Further, the LDF government had appointed National Hydro Power Corporation, as a consultant to verify the costs. The estimate given by SNC Lavalin was certified as reasonable and comparable to international level prices by the NHPC.



The critics have repeatedly made price comparison with the costs per unit of MW in the Neryamangalam hydel upgradation project. As per the so called AG audit para, this cost was only Rs 1.07 per MW as against SNC Lavalin’s cost of Rs 2.24 MW for the PSP project. Based on this cost comparison, it is alleged that the SNC Lavalin derived undue benefit of Rs 110 crore from this difference alone and that the state exchequer suffered losses to that extent. It may be noted that the comparison is being made between two non-comparable parameters. While in Neriyamangalam project the scope of work included only rewinding of the generators and some other minor replacements, the PSP project required the replacement of the entire machinery and equipment including generators, turbines and the control systems. The cost per MW for the latter would be higher than the former in any case.



UDF ADMISSION OF THE PACKAGE



The former UDF electricity minister G Karthikeyan who had signed the original agreement of February 1996 with SNC Lavalin for PSP projects, while participating in a debate in the Kerala legislative assembly, admitted that the contract was a package and global tenders could not have been invited. In fact, when he became minister midway through the UDF regime, the MoU and "consultancy" agreement had already been signed with SNC Lavalin by the previous electricity minister C V Padmarajan, for the extension of Kuttiadi hydroelectric project. Addendum agreements for supply of goods for the Kuttiadi extension scheme were signed by Karthikeyan on February 24, 1996, the very same day "the consultancy" agreement for PSP projects was also signed. The ex-UDF minister admitted in the assembly that he had no option for going for global tender for the Kuttiadi project.



In fact, the final CAG report for the year 2004 already presented to the assembly contains severe indictment of the UDF record in the implementation of the Kuttiadi extension project. The decision to take up the extension of the Kuttidadi hydroelectric project by setting up new generators at the cost of Rs 201 crore proved totally wasteful as not a single additional unit of energy was generated. The CAG report points out that the so-called excess water that was said to be available for the additional generators installed in the project proved to be a mirage, and the state has suffered a huge loss. The UDF and the media have pushed this scandal under the carpet and have chosen to go hammer and tongs at the PSP projects on the basis of an audit report that is yet to be finalised.



QUALITY OF EQUIPMENTS



There have been criticisms that the equipments supplied by SNC Lavalin were not of high quality and some of them have been faulty. We cannot comment on these criticisms for lack of full knowledge. But what is to be remembered is that the final payments for supply of machinery, made to SNC Lavalin, were released during the tenure of the present UDF government (during 2001-2003). It is the present UDF government which should have ensured that the machinery and the equipments were as per the terms of agreement and fully operational before the final settlement of payment was made.



The criticism that the expenditure on the renovation was rendered wasteful due to non-achievement of pre-renovation generation levels is baseless. The current UDF electricity minister in an answer to a question on the floor of the assembly on July 22, 2005 has stated that, contrary to what is being propagated, the installed capacity of the PSP project was 114 MW and the present installed capacity after renovation is 125 MW. It may also be true that the full capacity of the project was not utilised during the initial period after renovation because of the teething troubles and inevitable gestation period required for new machinery or vagaries of water flows. At any rate, it is for the UDF government to respond to these criticisms on the quality of the equipments.



Another criticism is that the project, which had to be completed by 2001, was completed only in 2003. Some critics have even attempted to calculate the opportunity cost of the energy production forgone and add it to the alleged loss incurred as a result of the Lavalin deal. The present UDF electricity minister had clarified in the assembly on February 10, 2005 about the reasons for the delay in completion of the project thus; “in the case of Pallivasal-Sengulam-Panniar projects also all above mentioned precautions (in order to ensure timely completion of the projects) have been adopted. But since these were renovation projects, there were certain unexpected hurdles while dismantling old machinery and installing the new machinery and also there were delays in procuring certain equipments within India, there occurred a short time over run. Nevertheless all these problems have been overcome and the projects completed.”



MALABAR CANCER CENTER



Finally, we shall take up the controversy regarding the Malabar Cancer Centre, which was to be setup with the grant from Canadian aid agencies. Canada and some of the other developed countries have been using their foreign aid grants as an incentive to procure commercial deals and supply orders for their MNCs. With respect to Kuttiadi project, which was entirely finalised by the UDF government of 1991-96, also there was a grant component, which was to be utilised for strengthening the electricity distribution system in Malabar. Right from the beginning of the negotiation process for the PSP project by the UDF government, the grant component was also a subject of discussion. The grant component proposed was Rs 45 crore i.e equivalent to 30 per cent of the project cost for educational/health/ environmental schemes in the project region. During the ministerial level negotiations in October 1996, the matter regarding the grant was discussed and it was decided that a cancer hospital would be setup in Malabar with Canadian grant.



SNC Lavalin prepared a project proposal for cancer hospital with an outlay of Rs 103 crore. The government of Kerala was to contribute Rs 5 crore towards land and some other related infrastructure development and the remaining Rs 98 crore was to be grant from Canadian aid agencies. Representatives of CIDA and Quebec provincial government had participated in the discussions on Malabar Cancer Centre. The government entered into an MoU with SNC Lavalin by which the latter was to be a consultant to the project and also arrange the necessary grants from Canadian agencies. The MoU was to be converted into an agreement on the basis of further consultations. In short, the discussion regarding the grant was a fully transparent process in continuation of the original UDF agreement with SNC Lavalin and was initiated on the basis of cabinet decision.



The Malabar Cancer Centre has now become a topic of major controversy because the promised Canadian aid has not yet materialised fully. The launch of the hospital project was delayed due to the unexpected fall out of Pokhran nuclear test. Nevertheless, nearly Rs 15 crore of Canadian grant was received and first phase of the construction and establishment of hospital was completed.



This was the stage when UDF came to power. The UDF was not enthusiastic about implementing the hospital project for political reasons and neglected the follow up to the MoU to its logical conclusion. Not only was the MoU not converted into an agreement but the MoU itself was not renewed and was allowed to lapse. The government of Kerala failed to send even a letter of appreciation for completion of the first phase. The SNC Lavalin took the position that establishing the hospital was a joint venture and that the Kerala government also had to actively collaborate with them in lobbying for the Canadian aid. As far late as December 2002 in a letter to chief minister A K Antony they had requested (a) more frequent meetings and consultations (b) signing of the draft agreement (c) a joint communication campaign and (d) speeding up of the civil works. Kerala government did not give a formal response even to this letter. Now it is observed that consequent to the new policy of government of India regarding receipt of foreign aid, Canadian High Commissioner has informed the government of Kerala that Canada can no more provide aid to official agencies. The government of Kerala has failed to even respond by informing that the government of India's new policy is applicable only to new aid programmes and not to the ongoing programmes.



Needless to say all the wild charges of siphoning of hospital funds by the CPI(M) are totally baseless. The Canadian aid can only be routed to agencies agreed up on in the MoU and by following FCRA regulations. The Technicalia Consultants, Chennai has been given the contract for construction of the hospital and the Canadian aid for the expenditure incurred was directly paid to them. As per order No.11/21022/94(506)/2000-FCRA.IV dated April 26, 2001 the Ministry of Home Affairs has regularised the payment of Rs 13 crore made for this purpose. As per this order the Malabar Cancer Centre Society was to maintain separate set of accounts and records exclusively for foreign contribution as per FCRA; maintain only one special account for the purpose and report on the utilisation as per rules. There has been nothing irregular regarding the utilisation of the grant that has so far been received. It may also be noted that Malabar Cancer Centre Society, which was formed as per the decision of the cabinet, has chief minister as the chairman of the governing council and includes state electricity minister.



It appears that the enthusiasm of SNC Lavalin, which had agreed to arrange for the grant, waned after sometime. It is said they were unwilling to take up a commitment for finance under an enforceable contract. The CPI(M) does not hold any brief for the action or non-action of SNC Lavalin. However, the role of the UDF in scuttling the Malabar cancer project has been thoroughly exposed. They failed to effectively pursue the issue because of their narrow-minded political reasons. Our Party had publicly criticised the UDF government’s inaction a number of times. It was in the background of the mounting criticism that even Malayala Manorama had to write an editorial in 2002 criticising the government for politicising the hospital development issue. The failure to ensure the take off of the hospital is a major emotional issue and source of resentment in Malabar, for which the UDF government is to be blamed.



SLANDER BASED ON IMAGINARY LOSSES



The high voltage slander campaign against the LDF seeks to project that CAG has found a loss of Rs 374 crore to the state of Kerala from the Lavalin-PSP projects. It offends commonsense to argue that the project with an outlay of Rs 259 crore has resulted in a loss of Rs 374 crore. This bombastic figure has been reached by including the so-called opportunity cost of the energy forgone due to the delay in commissioning of the project, exaggerated figures of excess payment for machinery arrived on the basis of cost calculations of non-comparable hydel renovation projects and so on. Many of these allegations would not have found place even in the draft audit paragraph of AG, if the KSE Board and the power department had given proper and timely responses to the audit queries.



The UDF has raked up the Lavalin case for explicit political objectives. It had raised criticisms against the project even while in opposition. Soon after their government came to power, a number of UDF MLAs submitted a memorandum to the chief minister A K Antony demanding institution of a vigilance inquiry into the Lavalin deal. The Subject Committee of the Assembly for Irrigation and Power also discussed the issue. After long discussions, the committee – with UDF majority – did not make any recommendation but left it to the chairman to take appropriate action. It took the UDF leadership eight months to order a vigilance inquiry about the deal in March 2003. The decision was clearly politically motivated. The UDF was in the dock in the face of heroic mass struggle following the Muthanga police violence against Adivasis. The so-called vigilance enquiry has dragged on for the next two and a half years. The bogey of vigilance case has been raised once again today as the UDF is politically finding itself cornered and isolated after the rout in the last Lok Sabha elections and later in the two assembly by-elections at Azhikkode and Koothuparamba.



Lavalin issue is the last straw clutched by the drowning UDF campaign managers. Now the government has declared that the vigilance inquiry would be expedited. If genuine inquiry is held, it is the former UDF ministers who are going to be in the dock. Therefore the bogey of speedy inquiry is only a smokescreen to politically malign the CPI(M) and the LDF. The CPI(M) has welcomed any type of inquiry to bring out the truth.
Source:
Peoples Democracy

kaalidaasan said...

കാളിദാസന്‍ പറയുന്നതെന്താണെന്നു മനസിലാക്കാതെ കിരണ്‍ അഭിപ്രായം പറയുന്നു. മന്ത്രിയുടെ മുമ്പില്‍ വന്ന കരട് കരാറിലെ പ്രശ്നമാണു ചര്‍ ച്ച ചെയ്തത്. അതില്‍ കണ്ട മാറ്റം എങ്ങനെ വന്നു എന്നതിന്റെ സാധ്യതകള്‍ ആണു കാളിദാസന്‍ പറഞത്.


എം ഒ യുവില്‍ മാറ്റം വരുത്താന്‍ ഉഭയ സമ്മതപ്രകാരമേ കഴിയൂ. അതാണു നാട്ടുനടപ്പ്. അതില്‍ മാറ്റം വരുത്താന്‍ സ്പെഷ്യല്‍ ഓഫീസര്‍ ക്ക് കഴിഞ്ഞു എന്നാണിപ്പോള്‍ മനസിലാക്കാന്‍ പറ്റുന്നത്. എന്നു വച്ചാല്‍ ക്യാന്‍സര്‍ സെന്ററിന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്തത് അദ്ദേഹമായിരുന്നു എന്ന്.

കേരളത്തിനു കിട്ടേണ്ട ധനസഹായം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്ന തരത്തില്‍ ,പിണറായിയുടെ പി എ യും പിന്നീട് അതു വഴി സ്പെഷ്യല്‍ സെക്രട്ടറിയും ആയി ത്തീര്‍ ന്ന, ശശിധരന്‍ നായര്‍ ശ്രമിച്ചു എന്നാണിതില്‍ നിന്നും മനസിലാകുന്നത്. അതിനര്‍ത്ഥം ഒന്നേ ഉള്ളു. ധനസഹായം കിട്ടിയെല്ലെങ്കിലും കുഴപ്പമില്ല എന്നു ചിലര്‍ക്ക് നിലപാടുണ്ടായിരുന്നു. കരാറില്‍ ആ സഹായത്തിന്റെ വിഷയം ചേര്‍ക്കാതിരിക്കുകയും , കരാറുണ്ടാക്കാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്ത പിണറായി വിജയന്റെ പി എ , സ്പെഷ്യല്‍ ഓഫീസറായപ്പോള്‍, സഹായം അപ്പാടെ നഷ്ടപെടാന്‍ സാധ്യതയുള്ള ഒരു നീക്കം നടത്തി എന്നതിലെ ഗൌരവം കിരണിനൊന്നും തിരിച്ചറിയാന്‍ പറ്റാത്തത്, എന്തു കൊണ്ടാണെന്ന് ഇവിടെ എഴുതുന എല്ലാവര്‍ക്കും അറിയാം .

ഇവിടെ പല കമ്യൂണിസ്റ്റുകാരുമെഴുതിയ പോലെ, ലാവലിന്‍ എന്ന ബഹുരാഷ്ട്ര കുത്തകയുടെ ദയനീയ അവസ്ഥയില്‍ അവരെ സഹായിച്ചതാണതെങ്കിലും , സ്വന്ത ഇഷ്ടപ്രകാരം ചെയ്തതാണെങ്കിലും, അത് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ താല്പര്യങ്ങള്‍ക്കും കേരളത്തിന്റെ താല്‍ പ്പര്യങ്ങള്‍ക്കും എതിരാണ്.

ശശിധരന്‍ നായര്‍ പിണറായി വിജയന്‍ അറിയാതെ അതു ചെയ്തു എന്നു പറഞ്ഞാല്‍ അരും അത് അപ്പാടേ വിഴുങ്ങില്ല.


ശശിധരന്‍ നായര്‍ പ്രതിയക്കപ്പെട്ടില്ല എന്നത് വലിയ പ്രശ്നമല്ല. എം ഒ യു നിയമപരമായി നിലനില്‍പ്പുള്ളരേഖയല്ല. അതില്‍ ലാവലിനും ശശിധരന്‍ നായരും ഒന്നിച്ച് മാറ്റം വരുത്താന്‍ തീരുമാനിച്ചാല്‍, അതിനെ ചോദ്യം ചെയ്യാനും പറ്റില്ല.
നിലവിലുള്ള എം ഒയുവില്‍ നിന്നും മാറ്റി ഒരു കരാറുണ്ടാക്കുക സാധാരണമല്ല. അതിന്‌ എം ഒ യുവില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ആദ്യം മാറ്റം വരുത്തണം . എന്നിട്ട് അതിന്റെ അടിസ്ഥാനത്തില്‍ കരാറുണ്ടാക്കണം . അതാണു സാധാരണ ചെയ്യാറ്. മാറ്റം വരുത്തിയ വിഷയങ്ങള്‍ മനസില്‍ ഓര്‍ത്തിരുന്ന് കരാറില്‍ ചേര്‍ക്കുകയൊന്നുമല്ല. അത് വ്യക്തമായി ഒരു കടലസില്‍ എഴുതി രണ്ടു കൂട്ടരും അംഗീകരിക്കും . എല്ലാറ്റിനും രേഖ വേണമെന്നു ശഠിക്കുന്ന പടിഞ്ഞാറന്‍ നാടുകളിലെ ഒരു കമ്പനി അതേ ചെയ്യൂ. ഈ കടലാസിനെ ഏത് പേരിട്ടു വേണമെങ്കിലും വിളിക്കാം .മാറ്റം വരുത്തിയ എം ഒ യു ഊര്‍ജ്ജ വകുപ്പില്‍ കാണണമെന്നും ഇല്ല. കരടു കരാര്‍ വിവാദമാകുകയും അതിന്റെ പ്രത്യാഖാതം മനസിലാവുകയും ചെയ്ത ശശിധരന്‍ നായരും ലാവലിനും കൂടി അത് നശിപ്പിക്കാനും മതി.

എം ഒ യു എന്ന രേഖയില്‍ ഉണ്ടായിരുന്ന ധാരണകളില്‍ ചില മാറ്റം വരുത്തി എന്നത് സത്യമാണല്ലോ. ആ മറ്റങ്ങള്‍ ഒരു രേഖയാക്കി . അതാണു മാറ്റം വരുത്തിയ എം ഒ യു. അതിന്റെ ചുവടു പിടിച്ച് ഒരു കരാറുണ്ടാക്കി. അതാണെനിക്ക് തോന്നുന്നത്.

മാറ്റം വരുത്തിയ എം ഒ യു പുതുക്കിയോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ബാലിശമാണ്. കരാറുണ്ടാക്കാന്‍ ശ്രമിച്ച് പ്രാജയപെട്ട ആ രേഖ സുബോധമുള്ളവര്‍ പുതുക്കാനൊന്നും പോകില്ല. അല്‍പ്പമെങ്കിലും ആള്‍ത്താമസം തലക്കകത്തുണ്ടെങ്കില്‍ ശശിധരന്‍ നായര്‍ ആ എം ഒ യു കടവൂരിന്റെ മുമ്പിലേക്ക് ഇട്ടു കൊടുക്കില്ല. അത് വടി കൊടുത്ത് അടിമേടിക്കുന്നതിനു തുല്യമാണ്.

ഇനി ആ രേഖ തപ്പിച്ചെന്നാല്‍ അത് കിട്ടിയെന്നും വരില്ല. മറ്റം വരുത്തിയ ഒരു രേഖ ഫയലിലാക്കി സൂക്ഷിക്കാനുള്ള മണ്ടത്തരമൊന്നും ശശിധരന്‍ നായരോ അദ്ദേഹത്തിനു ബുദ്ധിയുപദേശിക്കുന്ന കേന്ദ്രമോ സമ്മതിക്കയുമില്ല.

കരാറുണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. പിന്നെ മുന്നില്‍ ആകെ ഒരു വഴിയേ ഉള്ളു. പഴയ എം ഒ യു തന്നെ പുതുക്കുക. അതാണു ചെയ്തതും . 2002 വരെ തുടര്‍ന്നതും.


എം ഒ യു മന്ത്രി തന്നെ പുതുക്കണം എന്നൊരു നിഷ്കര്‍ഷയുണ്ടോ?

അങ്കിള്‍ ഇതില്‍ ഒരഭിപ്രായം പറയാമോ? ശശിധരന്‍ നായര്‍ ലാവലിന്റെ പ്രതിനിധിക്കൊപം അതു ചെയ്താല്‍ പോരെ? എന്നിട്ട് മന്ത്രിയുടെ അംഗീകാരം , എന്നു വച്ചാല്‍ ശര്‍മ്മയുടെ കാലത്തേപ്പോലെ സെക്രട്ടറിയുടെ അംഗീകാരം മേടിച്ചാല്‍ പോരെ?

അങ്കിള്‍ said...

എം.ഒ.യു ഒരു ധാരണ മാത്രമായതു കൊണ്ട് മന്ത്രി തന്നെ അത് ഒപ്പിടണമെന്ന് നിര്‍ബന്ധം പിടിക്കുമെന്നു തോന്നുന്നില്ല. എന്നാല്‍ ഇവിടെ യു.ഡി.എഫ് ന്റെ കാലത്തും എല്‍.ഡി.എഫ് ന്റെ കാലത്തും ഉണ്ടാക്കിയ എം.ഒ.യു കള്‍ മന്ത്രിയല്ലേ ഒപ്പിട്ടിട്ടുള്ളത്. ആ കീഴ്വഴക്കം മറികടക്കാന്‍ ശശിക്ക് ധൈര്യം വരുമോ, മന്ത്രി സമ്മതിക്കുമോ.

ഒരു ധാരണാ പത്രം രണ്ടുകൂട്ടരും സമ്മതിച്ച് ഒപ്പിട്ടാലല്ലേ അതൊരു എം.ഒ.യു ആയിത്തീരുകയുള്ളൂ. അങ്ങനെ ഒപ്പിട്ട ഒരു എം.ഓ.യു ഉണ്ടായാല്‍ പിന്നെ പഴയ എം.ഓ യു വിനു എന്തു പ്രസക്തി, അതു റദ്ദായില്ലേ. പഴയ എം.ഓ.യുവിനെ പുതുക്കാന്‍ പറ്റുമോ. അപ്പോള്‍ ഇവിടെ പുതുക്കി കൊണ്ടിരുന്ന എം.ഓ.യു ഏതാണ്?

അതല്ല, കാളിദാസനു മാറ്റം വരുത്തിയ എം.ഓ.യു വിനെ പറ്റി നല്ല തീര്‍ച്ചയുണ്ടെങ്കില്‍ അക്കാര്യം മറ്റാരെങ്കിലും പറയുന്നതിനു മുംന്നേ ഇവിടെ പറയു. വെറുതേ അക്കാര്യത്തില്‍ വഴക്കടിക്കണ്ടല്ലോ.

അങ്കിള്‍ said...

അനോണി,(കമന്റ് 378),
വെറുതേ കമന്റു കൊണ്ടു നിറച്ചല്ലോ. എം.ഏ. ബേബി യുടെ ലേഖനമായിരുന്നു എന്റെ പോസ്റ്റിലെ ആദ്യഭാഗത്തിന്റെ ആധാരം. അത് ഞാനവിടെ കുറിച്ചു വച്ചിട്ടുമുണ്ട്. അതിനെ പറ്റി ധാരാളം ചര്‍ച്ചയും ആദ്യഭാഗത്തില്‍ നടന്നു.

kaalidaasan said...

മരത്തലയാ,


നമിച്ചു. താങ്കളുടെ ചില കമന്റുകള്‍ വായിക്കുമ്പോള്‍ സരസ്വതീ ദേവി നാക്കില്‍ എഴുതുന്നതിനു മുന്‍പുള്ള പൂര്‍വാശ്രമത്തില്‍ നിന്നുള്ള എഴുത്ത് പോലെ തോന്നുന്നു.

വി.എസ്സിന്റെ പ്രസംഗം ലൈവ് ആയി തന്നെ ചാനലുകളില്‍ ഉണ്ടായിരുന്നു.


താങ്കള്‍ ഇവിടെ എഴുതിയത് ഏത് ആശ്രമത്തില്‍ നിന്നാണെന്നു ഞാന്‍ പറയില്ല. പക്ഷെ ദേശാഭിമാനി മാത്രമല്ല മാധ്യമം .

വി എസിന്റെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ ഇപ്പോഴും വീഡിയോ ക്ളിപ്പിങ്ങായി പലയിടത്തും ഉണ്ട്. ഏകദേശം മുഴുവനയി ഇവിടെ

manoramanews.manoramaonline.com/cgi-
ഉണ്ട്. അതൊന്നു കൂടി കേട്ടിട്ട് , ദേശാഭിമാനിയില്‍ വന്നത് അദ്ദേഹത്തിന്റെ യധാര്‍ത്ഥ വാക്കുകളാണോ എന്ന്. തീരുമാനിക്കുക.

പ്രസക്ത ഭാഗങ്ങളിവയാണ്, പ്രത്യേകിച്ച് അഴിമതിക്കെതിരെ .

ഇവിടെ പാര്‍ട്ടിയെ സംബന്ധിച്ച്, പാര്‍ട്ടി നേതാക്കളെ സംബന്ധിച്ച്, പാര്‍ട്ടി സെക്രട്ടറിയെ സംബന്ധിച്ച് എല്ലാം ഉയര്‍ത്തിയിട്ടുള്ള അഴിമതി ആക്ഷേപത്തേപറ്റി , ഇവിടെ ഉയര്‍ന്ന വളരെ ശക്തമായ അക്ഷേപങ്ങളുണ്ടായിരുന്നു. നമ്മുടെ പാര്‍ട്ടി അഴിമതിക്കതീതമാണെന്നു മാത്രമല്ല, അഴിമതിക്കെതിരായി പോരാടിയിട്ടുമുണ്ട്. ഈ അഴിമതി ഉന്നയിക്കുന്ന കോണ്‍ഗ്രസോ യു ഡി എഫോ മൂന്നഴിമതിക്കേസിലെ പ്രതികളാണ്. ഒന്ന് പാമോയില്‍ കേസ്. അതുപോലെ തന്നെ ഇടമലയാര്‍ കേസ് . വേറൊന്ന് ബ്രഹ്മപുരം കേസ്. യു ഡി എഫിലെ പ്രമുഖനായ ആര്‍ ബാലകൃഷ്ണപിള്ളയാണ്‌, ഇടമലയാര്‍ കേസിലെ പ്രതി.

അദ്ദേഹം , ഹൈക്കോടതി അദ്ദേഹത്തെ ശിക്ഷിച്ചു. ശിക്ഷിച്ചുകഴിഞ്ഞ ഉടനെ അദ്ദേഹം ബോധഹീനനായി വീണ്, കോടതിയില്‍ നിന്നു തന്നെ ഏതെങ്കിലും സൌജന്യം ആ വിധിക്കെതിരെ കിട്ടുമോ എന്നു നോക്കി. കോടതി അത് മൈന്‍ഡു ചെയ്തില്ല. അതിന്റെ ഫലമായി രണ്ടുദിവ്സം പോയി പൂജപ്പുര സെന്ട്രല്‍ ജയിലില്‍ കഴിയേണ്ടിവന്നു. സുപ്രീം കോടതിയില്‍ പോയി സ്റ്റേ വാങ്ങിയിട്ടാണ്, ഇപ്പോള്‍ ഇഷ്ടന്‍ പുറത്തിറങ്ങിയിരിക്കുന്നത്. അതു പോലെ തന്നെ കെ കരുണാകരന്‍ പമോയില്‌. പാമോയില്‌ കുറഞ്ഞ വിലക്ക് ഇവിടെ കൊടുക്കുന്നു എന്നു വരുത്തിയിട്ട്, നാളികേരത്തിന്റെ വിലയിടിയാനിടയാകത്തക്ക നയം സ്വീകരിച്ചിട്ട്, പാമോയില്‍ കമ്പനിക്ക് സഹായം ചെയ്യുകയാണു ചെയ്തത്. കോടികളുടെ വെട്ടിപ്പാണതില്‍ നടന്നത്. അതെല്ലാം തന്നെ സുപ്രീം കോടതി തന്നെ ഒരു പ്രാവശ്യം പരിശോധിച്ചിട്ട്, വിജിലന്‍സ് കോടതിക്ക് റെഫര്‍ ചെയ്തതാണ്. വീണ്ടും അപ്പീലു പോയതിന്റെ ഫലമായിട്ട് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലില്‍ ഇരിക്കുകയാണ്. അതു പോലെ തന്നെ ബ്രഹ്മപുരം കേസിന്റെ കാര്യത്തില്‍ പദ്മരാജനും . ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന അവസരത്തില്‍ പദ്മരാജന്റെ ഫ്രാന്‍ സുമായിട്ടുള്ള ഇടപാടില്‍ 25 കോടി രൂപയുടെ അഴിമതി നടന്നു എന്നാണു ഞാന്‍ അക്ഷേപിച്ചത്. ആ ആക്ഷേപം ശരിയല്ലെന്നു വാദിച്ചു പോന്ന, പദ്മരാജന്‍ പിന്നിട് 96 ലെ നായനാര്‍ ഗവണ്‍മെന്റിന്റെ കാലത്ത്, നമ്പ്യാര്‍ എന്ന ജഡ് ജിയുടെ മുമ്പില്‍ ആ കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊടുത്തതിന്റെ ഫലമായി അദ്ദേഹം അന്വേഷിച്ചപ്പോഴോ, 125 കോടി രൂപയുടെ അഴിമതിയാണ്. ആ 125 കോടി രൂപയുടെ അഴിമതിയുമായിട്ടാണ്,കേസ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ പദ്മരാജന്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.

അതേപോലെ ഈ കേസിന്‌ വിധേയരായിട്ടുള്ള ആളുകള്‍ക്കെല്ലാം അറിയാം ഈ മൂന്നു കൂട്ടരും മറ്റുള്ളവരെ അഴിമതിക്കാര്‍ എന്നു വിളിക്കുമ്പോഴും , പറയുമ്പോഴും ആക്ഷേപിക്കുമ്പോഴും , ഞങ്ങളിന്നവരാണേ എന്ന കാര്യം മറന്നു പോകുന്നു.

ഏത് അഴിമതിക്കെതിരായും ,സി പി എമ്മിന്റെ നേതാവിനെതിരായ അഴിമതിയെ സംബന്ധിച്ച് പാര്‍ട്ടി ജെനറല്‍ സെക്രട്ടറി ഇവിടെ പറഞ്ഞു. രണ്ടു തരത്തില്‍ നാം അതിനെ നേരിടും . ഒന്ന് പൊളിറ്റിക്കലായി. മറ്റൊന്ന് ലീഗലായിട്ട്. ലീഗലായിട്ട് അതിനെ നേരിട്ടിട്ട്, തന്റെ നിരപരധിത്വം തെളിയിക്കുന്നതിനു വേണ്ടിയിട്ട്, കോടതിയിലെപ്പോഴാണൊ സന്ദര്‍ഭം കിട്ടുക,അതു വഴിയാണതിനെ നേരിടാന്‍ . ജഡ്ജിമാര്‍ക്കെതിരായി യുദ്ധം ചെയ്യാനല്ല. അപ്പോള്‍ ആ നിലയില്‍ തങ്ങള്‍ ചെയ്യുന്നപോലെ തന്നെ, ഇന്നു ഭരണകക്ഷിയിലെ ആക്ഷേപത്തിനു വിധേയരായിട്ടുള്ളവര്‍ക്കും ചെയ്യാനവകാശമുണ്ട് എന്ന് ഒന്നും മനസിലാക്കാതെ ലക്കും ലഗാനുമില്ലാതെ, നടത്തുന്ന ആക്ഷേപങ്ങളും അരോപണങ്ങളും നിറുത്തുകയാണു വേണ്ടതെന്ന് ഞാന്‍ ആ സുഹ്രുത്തുക്കളോടു പറയുന്നു. അഴ്മതിക്കെതിരാഅയ പോരാട്ടം ഈ പാര്‍ട്ടി എത്രയോ കാലമായി നടത്തിക്കൊണ്ടിരിക്കുന്നു. മൂന്നു കൊല്ലത്തെ ശിക്ഷക്കു വിധേയമായ സുഖറാമിന്റെ കേസുതന്നെ ഏറ്റവും സജീവമായി റ്റേക്ക് അപ്പ് ചെയ്തത് സി പി എമ്മാണ്. അതുകൊണ്ട് അഴിമതിയുടെ കാര്യത്തില്‍ ഇങ്ങനെ പൊക്കിപ്പിടിച്ചുകൊണ്ട്. സി പി എമ്മിനെ ആക്ഷേപിക്കാന്‍ നടത്തുന്ന ശ്രമം അവഹേളനാത്മകമാണ്, അതു നിറുത്തുകയാണു വേണ്ടത് എന്നു കൂടി ഈ അവസരത്തില്‍ അറിയിച്ചുകൊണ്ട്, ഈ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ള സുഹ്രുത്തക്കളേയും സഖക്കളെയും അഭിവാദ്യം ചെയ്തുകൊണ്ട് ഞാന്‍ നിറുത്തുന്നു.



ഇത് കാണുമ്പോഴും വായിക്കുമ്പോഴും മരത്തലയനു ശ്രദ്ധിക്കാനായി ഞാന്‍ ചില കാര്യങ്ങള്‍ പറയാം

വി എസ് പ്രസംഗിക്കുമ്പോള്‍ മുന്നാളുകളെ കൂടുതലായി മനോരമയുടെ ക്യാമറ കാണിച്ചിരുന്നു. പിണറായി, കരീം , ഐസക്ക്. അവരുടെ മുഖഭാവം കാണുന്ന, തലയില്‍ മരപ്പൊടി നിറച്ചിട്ടില്ലാത്ത ആര്‍ക്കും മനസിലാവും , വി എസിന്റെ പ്രസംഗം എവിടെ ചെന്നു തറക്കുന്നു എന്ന്.

ദേശാഭിമാനി എഴുതുമ്പോലെ പിണറായി വിജയനെതിരായ ആക്ഷേപങ്ങളെ മാത്രം അല്ല വി എസ് പരാമര്‍ശിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍, പാര്‍ട്ടിയെ സംബന്ധിച്ച്, പാര്‍ട്ടി നേതാക്കളെ സംബന്ധിച്ച്, പാര്‍ട്ടി സെക്രട്ടറിയെ സംബന്ധിച്ച് എല്ലാം ഉയര്‍ത്തിയിട്ടുള്ള അഴിമതി ആക്ഷേപത്തേപ്പറ്റി എന്നാണ്.

യു ഡി എഫിന്റെ അഴിമതി ഈ വേദിയില്‍ വിശദമായി വ്യാഖ്യാനിച്ച്, ശിക്ഷയടക്കം പറഞ്ഞത്, ഈ അഴിമതിയും അതൊക്കെ പോയ അതേ രീതിയില്‍ വിചാരണ ചെയ്യപ്പെടണം എന്നുദ്ദേശിച്ചാണ്.
മരത്തലയനും മറ്റും ശ്രദ്ധിക്കേണ്ട മറ്റൊന്നു ഇതാണ്. ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന അവസരത്തില്‍ പദ്മരാജന്റെ ഫ്രാന്‍സുമായിട്ടുള്ള ഇടപാടില്‍ 25 കോടി രൂപയുടെ അഴിമതി നടന്നു എന്നാണു ഞാന്‍ അക്ഷേപിച്ചത്. ഇത് പാര്‍ട്ടിയാണ്, അഴിമതി കേസുകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വി എസിനോട് പറഞ്ഞത് എന്നു വാദികുന്നവര്‍ക്കുള്ള മറുപടിയാണ്. പാര്‍ട്ടി എന്നു പറയാതെ ഞാന്‍ എന്നാണദ്ദേഹം പറഞ്ഞത്.


മരത്തലയനു വേണ്ടി മറ്റൊന്നു കൂടി.
സി പി എമ്മിന്റെ നേതാവിനെതിരായ അഴിമതിയെ സംബന്ധിച്ച് പാര്‍ട്ടി ജെനറല്‍ സെക്രട്ടറി ഇവിടെ പറഞ്ഞു. രണ്ടു തരത്തില്‍ നാം അതിനെ നേരിടും . ഒന്ന് പൊളിറ്റിക്കലായി. മറ്റൊന്ന് ലീഗലായിട്ട്. ലീഗലായിട്ട് അതിനെ നേരിട്ടിട്ട്, തന്റെ നിരപരധിത്വം തെളിയിക്കുന്നതിനു വേണ്ടിയിട്ട്, കോടതിയിലെപ്പോഴാണൊ സന്ദര്‍ഭം കിട്ടുക,അതു വഴിയാണതിനെ നേരിടാന്‍ . ജഡ്ജിമാര്‍ക്കെതിരായി യുദ്ധം ചെയ്യാനല്ല. ഇതാരോടായിട്ടാണു പറഞ്ഞതെന്ന് മരത്തലയല്ലാതെ മറ്റേതു തലയുള്ളവര്‍ക്കും എളുപ്പത്തില്‍ മനസിലാകും

ഒന്നുകൂടി.

അപ്പോള്‍ ആ നിലയില്‍ തങ്ങള്‍ ചെയ്യുന്നപോലെ തന്നെ, ഇന്നു ഭരണകക്ഷിയിലെ ആക്ഷേപത്തിനു വിധേയരായിട്ടുള്ളവര്‍ക്കും ചെയ്യാനവകാശമുണ്ട് എന്ന് ഒന്നും മനസിലാക്കാതെ ലക്കും ലഗാനുമില്ലാതെ, നടത്തുന്ന ആക്ഷേപങ്ങളും അരോപണങ്ങളും നിറുത്തുകയാണു വേണ്ടതെന്ന് ഞാന്‍ ആ സുഹ്രുത്തുക്കളോടു പറയുന്നു.

ഇതു മരത്തല കൊണ്ട് ആലോചിച്ചാല്‍ മനസിലാകില്ല. ഇപ്പോള്‍ യു ഡി എഫിലെ മൂന്നു പേര്‍ കോടതി കയറി നടക്കുന്ന പോലെയുള്ള അവകാശം , ഭരണകക്ഷിയില്‍ ആക്ഷേപത്തിനു വിധേയരായിട്ടുള്ള പിണറായി വിജയനും ഉണ്ടെന്നാണതിനര്‍ത്ഥം.

ഞാന്‍ പറഞ്ഞ വി എസിന്റെ പ്രസംഗത്തിന്റെ ക്ളിപ്പിംഗ് ഒരു പത്തു പ്രവശ്യം കണ്ടാലേ, താങ്കളുടെ മരത്തലയില്‍ ഇതൊക്കെ കയറൂ. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാന്‍ മറക്കല്ലേ.

Suraj said...

അങ്കിളേ,

ഈ പറയുന്ന ഉഗാണ്ടന്‍ "എം.ഓ.യു" വും അതിന്റെ മുകളില്‍ ഉണ്ടാക്കിയ ഡ്രാഫ്റ്റ് കരാറും (മെമ്മോറാണ്ടം ഒഫ് എഗ്രീമെന്റും) രണ്ട് ദിവസത്തിനകം ബ്ലോഗില്‍ വരും. ഇവിടെ ചര്‍ച്ച ചെയ്തു മലമറിക്കുമ്പോലെ ഒന്നുമല്ല ഏതായാലും കാര്യങ്ങള്‍ . ശര്‍മ്മയുടെ ഉഡായിപ്പിന്റെ പിന്നാമ്പുറം അപ്പോള്‍ വ്യക്തമാവും. തല്‍ക്കാലം ഇത്രയേ പറയാന്‍ നിവര്‍ത്തിയുള്ളൂ. രണ്ടേ രണ്ട് ദിവസം വെയ്റ്റ് ചെയ്യൂ. കാര്യങ്ങള്‍ സൂര്യനെപ്പോലെ വ്യക്തതയാര്‍ജ്ജിച്ച് വരും.

Anonymous said...

kaalidaas,

i have installed keyman. but still i am not able to type here directly in malayalam. anymore configuration changes ? please advise.

thomas K

Anonymous said...

kaalidaas,suraj,

why are you wasting so much time arguing about a 'draft agreement' which has not been approved by both the parties ?

if at all, the arguement should focus on why the draft could not be signed into an agreement, with the words 'will take necessary steps' to get assistance for MCC ? and who was responsible for it ?

അങ്കിള്‍ said...

തോമസ്സേ,

നിങ്ങള്‍ ആദ്യക്ഷരിയിലേക്ക് പോകൂ. മലയാളത്തില്‍ എഴുതാന്‍ വേണ്ടതെല്ലാം അവിടെ വിശദീകരിച്ചിട്ടുണ്ട്.

Anonymous said...

uncle,
i went through your suggested site (uncle 186). i have installed keyman and varamozhi. but keyman is not working for me. do i need to change language settings from control panel,regional languages...? since my OS is windows Vista home (authorised), is there any problem ? in the 'keyboards and languages' tab, i dont get any option for installing additional languages. in the help option, it says this option is available only in Windows Vista premium or enterprise. Is there any possibility for me to correctly install keyman and use it ?

കെ said...
This comment has been removed by the author.
കെ said...

ഇതാ ശര്‍മ്മയുടെ വില്ലിന്റെയും ഷാലിന്റെയും ഒറിജിനല്‍ പുരാണം.

പുല്ലാണേ പുല്ലാണേ "വില്ലും" "ഷാലും" പുല്ലാണേ....

അങ്കിള്‍ said...

എന്റെ പുതിയ പോസ്റ്റ്: ‘മദ്യരാജാക്കന്മാര്‍ക്കെ വേണ്ടി ഖജനാവ് വേണ്ടെന്നു വച്ചത് 17.36 കോടി രൂപ’.

അങ്കിള്‍ said...

കോടിക്കണക്കിനു ആഢമ്പരനികുതിയിനത്തില്‍
വെട്ടിപ്പ് നടത്തിയ കഥ തെളിവു സഹിതം സര്‍ക്കരിനെ
അറിയിച്ചിട്ട് വര്‍ഷം ഒന്നായി.
ഒരു പത്ര ദൃശ്യമാധ്യമങ്ങളും അതിനെ പുറം ലോകം കാണിച്ചില്ല.------
എന്റെ പുതിയ പോസ്റ്റ് വായിക്കുക.

കിരണ്‍ തോമസ് തോമ്പില്‍ said...

അഡ്വക്കേറ്റ്‌ ജനറല്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കേണ്ട എന്ന് നിയമോപദേശം നല്‍കിയതിനെത്തുടര്‍ന്ന് വീണ്ടു ലാവ്‌ലിന്‍ കേസ്‌ മാധ്യമങ്ങളില്‍ സജീവമാകുകയാണ്‌. എന്തൊക്കെ കുറ്റങ്ങളാണ്‌ പിണറായിക്കെതിരെ ആരോപിച്ചിരിക്കുന്നത്‌ എന്ന് ഈ അവസരത്തില്‍ അന്വേഷിക്കുന്നു.നിയമപരമായി നിലനില്‍ക്കില്ല എന്ന AG യുടെ നിയമോപദേശം വിശകലനം ചെയ്യാന്‍ ഇത്‌ സഹായിക്കും എന്ന് കരുതുന്നു.
വീണ്ടും ചില ലാവ്‌ലിന്‍ കുറിപ്പുകള്‍

ജനശക്തി said...

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ മുഖ്യതെളിവായി സിബിഐ ഉയര്‍ത്തിക്കാട്ടിയ മുന്‍ ധനപ്രിന്‍സിപ്പല്‍സെക്രട്ടറി വരദാചാരിയുടെ മൊഴി പച്ചക്കള്ളമെന്ന് തെളിഞ്ഞു. സഹകരണ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയ വരദാചാരിയുടെ തല പരിശോധിക്കണമെന്ന് അന്ന് സഹകരണമന്ത്രിയായ പിണറായി വിജയന്‍ മുഖ്യമന്ത്രിക്കയച്ച കത്തിനെയാണ് ലാവ്ലിന്‍ കേസുമായി സിബിഐ കൂട്ടിക്കെട്ടിയത്

ലാവ്ലിന്‍ - പൊളിയുന്ന കള്ളങ്ങള്‍

Anonymous said...

സി.ബി.ഐയുടെ പുതിയ സത്യവാങ്മൂലത്തോടെ ലാവലിനൊക്കെ ശൂ ആയല്ലോ അങ്കിളേ !

അങ്കിള്‍. said...

അനോണി ഇതൊന്നു വായിച്ചു നോക്കൂ.

അങ്കിള്‍ said...

ലാവലിന്‍ കൈകള്‍ ശുദ്ധമെന്ന പിണറായിയുടെ വാദത്തില്‍ കഴമ്പില്ല - പി.സി.ജോര്‍ജ്

കോട്ടയം: ലാവലിന്‍ കരാറിലെ ഇടനിലക്കാരില്‍നിന്ന് പിണറായി വിജയന്‍ പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ പി.സി.ജോര്‍ജ് എം.എല്‍.എ. പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു. ലാവലിന്‍ കരാര്‍ നിയമവിരുദ്ധമായ ഇടപാടാണെന്ന്, കേസന്വേഷിച്ച സി.ബി.ഐ. കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ പിണറായി വിജയന്‍ പണം വാങ്ങിയിട്ടില്ല എന്ന് സത്യവാങ്മൂലത്തില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്റെ കൈകള്‍ ശുദ്ധമാണെന്ന പിണറായി വിജയന്റെ വാദത്തില്‍ കഴമ്പില്ലെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.

ലാവലിന്‍ കരാറിലെ ഇടനിലക്കാരില്‍നിന്ന് 11 കോടി രൂപവരെ പിണറായി കൈപ്പറ്റിയിട്ടുള്ളതിന്റെ തെളിവ് തന്റെ കൈയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാന ഇടനിലക്കാരനായ ദിലീപ് രാഹുലും കൂട്ടാളികളും രണ്ടുകോടി രൂപ കണ്ണൂര്‍ കൈത്തറി റസ്റ്റ് ഹൗസില്‍വച്ച് അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന് കൈമാറിയതിന് തെളിവുകളുണ്ട്. 15 വര്‍ഷത്തോളം ദിലീപ് രാഹുലിന്റെ സന്തതസഹചാരിയായിരുന്ന ദീപക്കുമാര്‍, ബീന അബ്രഹാം, ബീനയുടെ അമ്മ, നാസര്‍ എന്നിവരുടെ പേരില്‍ എറണാകുളത്തെ ഒരു ബാങ്കില്‍ ഉണ്ടായിരുന്ന എന്‍.ആര്‍.ഐ. അക്കൗണ്ടുകളില്‍നിന്ന് പിന്‍വലിച്ച രണ്ടുകോടി രൂപയാണ് പിണറായി വിജയന് നല്‍കിയത്.

ദുബായില്‍ പ്രവര്‍ത്തിക്കുന്ന പസഫിക് കണ്‍ട്രോള്‍സ് എന്ന കമ്പനിയുടെ സി.ഇ.ഒ. ദിലീപ് രാഹുലും ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ബീന അബ്രഹാമും നാസറും കൊല്ലം ടി.കെ.എം. എന്‍ജിനിയറിങ് കോളേജില്‍ ഒരുമിച്ചു പഠിച്ചവരാണ്. ലാവലിന്‍ കേസില്‍ പ്രതിയായ എന്‍ജിനിയര്‍ രാജശേഖരന്റെ മകനും മകളും പസഫിക് കണ്‍ട്രോള്‍സില്‍ ഉദ്യോഗസ്ഥരാണ്. ലാവലിന്‍ കേസിനെക്കുറിച്ച് സി.ബി.ഐ. അന്വേഷണം വന്നപ്പോള്‍ത്തന്നെ ദിലീപ് രാഹുലന്‍ ഇന്ത്യവിട്ട് ഓസ്‌ട്രേലിയന്‍ പൗരത്വം സ്വീകരിച്ചു. ഈ കാര്യങ്ങളൊക്കെ വ്യക്തമാക്കിയ സ്റ്റേറ്റ്‌മെന്റും ദിലീപിന്റെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ദീപക്കുമാര്‍ സി.ബി.ഐ.ക്ക് നല്‍കിയിട്ടുണ്ടെന്നും പി.സി.ജോര്‍ജ്ജ് വ്യക്തമാക്കി. അഴിമതിയുടെ കൂടുതല്‍ തെളിവുകള്‍ സമയോചിതമായി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.[Mathrubhumi 21-4-2010]

«Oldest ‹Older   201 – 396 of 396   Newer› Newest»