Monday, December 1, 2008

ഹജ്ജ് തീര്‍ത്ഥാടനം സര്‍ക്കാര്‍ ചെലവില്‍ - Hajj pilgrimage

സ്വന്തം ആടയാഭരണങ്ങള്‍ വരെ പണയംവച്ച് ലക്ഷക്കണക്കിനു രൂപ ഹജ്ജ് കമ്മറ്റിയില്‍ മുന്‍‌കൂര്‍ അടച്ച് തീര്‍ത്ഥാടനത്തിനായി തന്റെ ഊഴം കാത്തിരിക്കുന്ന ധാരാളം മുസ്ലിം സഹോദരന്‍ /രി മാര്‍ കേരളത്തിലുണ്ട്. എന്നാല്‍ സൌഹൃദ സന്ദര്‍ശനമെന്ന ഓമനപ്പേരും പറഞ്ഞ് മുസ്ലിംസമുദായത്തിലെ വെണ്ണപ്പാളികളിലെ ചിലരെ കുടുമ്പസമേതം സര്‍ക്കാര്‍ ചെലവില്‍ കോടികള്‍ ചെലവിട്ട് സൌദി അറേബ്യയില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിപ്പിച്ച് ഹജ്ജ് തീര്‍ത്ഥാടനം നടത്തിക്കുന്നത് പ്രതിഷേധാര്‍ഹമല്ലേ. ഇക്കാര്യം സി.ഏ.ജി. തന്റെ റിപ്പോര്‍ട്ടിലൂടെ പാര്‍ലമെന്റിനെ അറിയിച്ചിരിക്കുന്നു.

അന്യ രാജ്യങ്ങളിലേക്ക് സൌഹൃദ സന്ദര്‍ശനം നടത്തുന്നത് പുത്തരിയല്ല. പലരാജ്യങ്ങളിലുള്ള കലാകാരന്മാര്‍ കേരളത്തില്‍ വന്ന് അവരുടേ കലാപ്രകടനങ്ങള്‍ കാഴ്ചവയ്ക്കാറുള്ളത് നാം കാണാറുണ്ടല്ലോ?. ഇന്‍ഡ്യയുടെ പ്രതിനിധികളും അത്തരത്തിലുള്ള സൌഹൃദ സന്ദര്‍ശനങ്ങള്‍ നടത്താറുണ്ട്. പരസ്പര സഹകരണവും സൌഹൃദവും പുതുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ആ ദൌത്യത്തിന്റെ ഉദ്ദേശം.

ഹജ്ജ് തീര്‍ത്ഥാടന സമയത്താണ് സൌദി അറേബ്യയിലേക്ക് ഇന്‍ഡ്യയുടെ പ്രതിനിധിസഘം സൌഹൃദ സന്ദര്‍ശനത്തിനായി എല്ലാകൊല്ലവും പോകുന്നത്. ഇന്‍ഡ്യയില്‍ നിന്നും പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിവരുന്ന സഹകരണത്തിനു സൌദി അറേബ്യയോട് നന്ദി പ്രകടിപ്പിക്കുകയെന്ന ഉദ്ദേശവും ഇന്‍ഡ്യ്ക്കുണ്ട്. പ്രതിനിധിസഘത്തിനു വേണ്ടുന്ന എല്ലാ ചെലവും സര്‍ക്കാര്‍ ഖജനാവില്‍നിന്നാണ് വഹിക്കുന്നത്. എന്നാല്‍ അതിന്റെ മറവില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്തന്നറിയേണ്ടേ?..

സാധാരണഗതിയില്‍ ഒരു പ്രതിനിധിസഘത്തെ പുറം രാജ്യത്തേക്ക് അയക്കുമ്പോള്‍ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെന്തെല്ലാമെന്ന് പ്രതിനിധികള്‍ക്കെങ്കിലും വിശദീകരിച്ച് കൊടുക്കാറുണ്ട്. എന്നാല്‍ ഹജ്ജ് സമയത്ത് സൌദി അറേബ്യയിലേക്ക് പ്രതിനിധികളെ അയക്കുമ്പോള്‍ ഒരു സൌഹൃദസംഘം അവിടെ ചെയ്ത് തീര്‍ക്കേണ്ട ചുമതലകളെന്തല്ലാമാണെന്നു വിശദീകരണം നല്‍കുന്ന സംബ്രദായം നമ്മുടെ വിദേശകാര്യ മന്ത്രാലയത്തിനില്ലെന്നു സി.ഏ.ജി തന്റെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരിക്കുന്നു.

2003 മുതല്‍ 2006 വരെ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച സൌഹൃദ സഘത്തിന്റെ ഘടന താഴെ കാണുന്ന പട്ടികയില്‍ വ്യക്തമാണ്.



സൌഹൃദസംഘം നിര്‍വഹിക്കേണ്ട ചുമതലകള്‍ എല്ലാകൊല്ലവും ഏതാണ്ട് ഒന്നു തന്നയല്ലേ. പിന്നെയെന്തേ അവരുടെ എണ്ണത്തില്‍ മാത്രം കൊല്ലാകൊല്ലം ഇത്രമാത്രം വ്യതിയാനം?.

ജിദ്ദയിലെ ഇന്‍ഡ്യന്‍ സ്ഥാനപതിയും, സൌഹൃദസംഘത്തിന്റെ തലവന്മാരും എല്ലാകൊല്ലവും സംഘത്തിന്റെ വലിപ്പത്തില്‍ ഉല്‍ക്കഠ രേഖപ്പെടുത്താറുണ്ട്. വലിപ്പം കൊണ്ട് പ്രത്യേകിച്ച പ്രയോജനം ഒന്നും ഉണ്ടാകാറില്ലെന്നും അഭിപ്രായപ്പെടാറുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നും, പാകിസ്ഥാന്‍ ഉള്‍പ്പടെ, അഞ്ചോ പത്തോ പേരില്‍ കൂടുതല്‍ അവരുടെ സംഘങ്ങളില്‍ ഉള്‍പ്പടുത്താറില്ല. എന്നിട്ടും സംഘത്തിന്റെ എണ്ണം നിശ്ചയിക്കാനുള്ള യാതൊരു മാനദഡ്ഢവും നമ്മുടെ മന്ത്രാലയം ഇതുവരെ കൈകൊണ്ടിട്ടില്ല. പകരം, സര്‍ക്കാരിന്റെ അനുമതിക്കായി കുറേ ‘പേരു‘കള്‍ (അവരെപറ്റി മറ്റുവിവരങ്ങള്‍ ഒന്നും ഇല്ലാതെ) മാത്രമാണ് വിദേശകാര്യമന്ത്രാലയം അയച്ചുകൊടുക്കുന്നത്. ഈ പോരായ്മയും സി.ഏ.ജി രേഖകളുടെ അടിസ്ഥാനത്തില്‍ നിയമസഭയെ അറിയിച്ചിരിക്കയാണ്.

ഹജ്ജ് സൌഹൃദ സംഘത്തോടൊപ്പം അവരുടെ ഭാര്യമാരെയും മറ്റു കുടുമ്പാംഗങ്ങളേയും കൂടെ കൂട്ടാന്‍ അനുവദിക്കുകയും അവര്‍ക്ക് വേണ്ടിയും ഡിപ്ലോമാറ്റിക്ക് പാസ്പോര്‍ട്ട് വിതരണം ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഇതു ഭാരതസര്‍ക്കാര്‍ അനുവദിച്ചു പോരുന്ന നടപടികള്‍ക്കെതിരാണ്. സൌഹൃദ സംഘത്തിന്റെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ഈ പരിവാരങ്ങല്‍ക്ക് ഒന്നും ചെയ്യാനില്ല.

യഥാര്‍ത്ഥ കളി നടക്കുന്നത് ഇനിയാണ്. സൌഹൃദസംഘത്തിനു അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവില്‍ സംഘാങ്ങളുടെ പേരുകള്‍ മാത്രമേ കാണൂ. എന്നാല്‍, മന്ത്രാലയത്തില്‍ നിന്നും പ്രത്യേക സന്ദേശം ജിദ്ദയിലെ സ്ഥാനപതിക്ക് ലഭിക്കുന്നു. അതിലൂടെയാണ് സംഘാംഗങ്ങളുടെ കുടെ എത്തുന്ന പരിവാരങ്ങള്‍ക്ക് വേണ്ടി വരുന്ന എല്ലാ ചെലവുകളും വഹിച്ചോളണമെന്ന നിര്‍ദ്ദേശം കൊടുക്കുന്നത്. ഈ പരിവാരങ്ങളുടെ യാത്രാചെലവു (airfare) മാത്രം അതാത് അംഗങ്ങള്‍ വഹിക്കണം. സൌദിയിലെത്തിക്കഴിഞ്ഞാലുള്ള ചെലവുകള്‍ മുഴുവന്‍ സര്‍ക്കാര്‍ വഹിച്ചോളണം.(ജിദ്ദയിലെ സ്ഥാനപതി വഴി).

നിസ്സാര ചെലവല്ല ഈ പരിവാരങ്ങള്‍ അവിടെ ചെന്നു ചെയ്തുകൂട്ടുന്നത്. 2006-ല്‍ രണ്ടാം പ്രാവശ്യം പോയ 54 പേര്‍ക്ക് വേണ്ടി ചെലവായ 2.39 കോടി രൂപ എന്തിനൊക്കെയാണന്നറിയേണ്ടേ?
  • വണ്ടിക്കൂലി = 12.85 ലക്ഷം രൂപ
  • അംഗങ്ങളുടെ ദിവസചെലവ് = 12.12 ലക്ഷം രൂപ.
  • പരിവാരങ്ങളുടെ മാത്രം മറ്റു ചെലവുകള്‍ = 2.14 കോടി രൂപ.

അതായത്, ആകെ ചെലവിന്റെ 90% വും പരിവാരങ്ങളുടെ മറ്റു ചെലവുകള്‍ക്ക് വേണ്ടിയായിരുന്നു എന്ന് സാരം.

അംഗങ്ങള്‍ക്ക് ഹോട്ടലുകളില്‍ ഒറ്റമുറികള്‍ ഒരുക്കണമെന്ന പ്രത്യേക നിര്‍ദ്ദേശം പുല്ലുപോലെ അവഗണിച്ച്, എല്ലാപേര്‍ക്കും ഇരട്ടമുറികളാണ് സൌദി അറേബ്യയില്‍ ഒരുക്കിയത്. കൂടെയുള്ള പരിവാരങ്ങള്‍ക്ക് കൂടി കിടക്കയൊരുക്കണമെങ്കില്‍ അംഗങ്ങള്‍ സ്വന്തം കീശയില്‍ നിന്നും പണം മുടക്കണമായിരുന്നു. പകരം, ഇരട്ടമുറികള്‍ സര്‍ക്കാര്‍ തന്നെ ഒരുക്കികൊടുത്തു. അതുകൊണ്ടെന്തു പറ്റി, ഇന്‍ഡ്യന്‍ ജനതക്ക് സൌഹൃദ സംഘം പരിവാരത്തിലെ ഒരോരുത്തര്‍ക്കും വേണ്ടി ദിനം പ്രതി 38,400 രൂപ വീതം ചെലവാക്കേണ്ടി വന്നു.

ഈ സംഘവും പരിവാരങ്ങളും സൌദി അറേബ്യയില്‍ നടത്തിയ യാത്രയും പ്രവര്‍ത്തികളും പരിശോധിച്ചപ്പോഴാണ് സി.ഏ.ജി. മറ്റൊരു കാര്യം കണ്ടുപിടിച്ചത്. സൌഹൃദം കൂടാന്‍ എത്തിയ അംഗംങ്ങളും പരിവാരങ്ങളും വാസ്തവത്തില്‍ സൌഹൃദം പുതുക്കാനല്ല പകരം തീര്‍ത്ഥാടനത്തിനുവേണ്ടി എത്തിയതായിരുന്നു. എല്ലാരും 18-20 ദിവസത്തോളം മെക്കയിലും, മീനയിലും , മദീനയിലുമെല്ലാം താമസം കൂടി ഇന്‍ഡ്യന്‍ ജനതയുടെ നികുതിപണം കൊണ്ട് ഹജ്ജ്‌ തീര്‍ത്ഥാടനം നടത്തുകയായിരുന്നു.

ഇങ്ങ്‌ ഇന്‍ഡ്യയിലെ പാവപ്പെട്ട മുസ്ലിം ജനത ആഭരണങ്ങള്‍ പോലും വിറ്റ് ലക്ഷക്കണക്കിനു രൂപ ഹജ്ജ് കമ്മറ്റിയിലേക്ക് മുന്‍‌കൂറടച്ച് ഹജ്ജ് കൂടാനുള്ള അനുവാദവും ഊഴവും കാത്തിരിക്കുന്നു.

കുറ്റം പറയരുതല്ലോ, സൌദിയിലെ ഹജ്ജ് മന്ത്രി വിളിച്ചു കുട്ടിയ ഒരു സൌഹൃദ വിരുന്നു സല്‍ക്കാരത്തില്‍ നമ്മുടെ സൌഹൃദസംഘത്തിലെ മൂന്നു പേര്‍ വരെ പങ്കെടുത്തിരുന്നുവെന്നും രേഖകളില്‍ നിന്നും സി.ഏ.ജി കണ്ടെത്തി.

2006 വരെയുള്ള വിവരങ്ങളേ എനിക്ക് ശേഖരിക്കാന്‍ കഴിഞ്ഞുള്ളു. അത് ബ്ലോഗ് വായനക്കാരുടെ സന്തോഷത്തിനായി ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.

കടപ്പാട്: വിവരാവകാശനിയമം, സി.ഏ.ജി. റിപ്പോര്‍ട്ട്.

19 comments:

keralafarmer said...

അങ്കിളെ,
"2006 വരെയുള്ള വിവരങ്ങളേ എനിക്ക് ശേഖരിക്കാന്‍ കഴിഞ്ഞുള്ളു. അത് ബ്ലോഗ് വായനക്കാരുടെ സന്തോഷത്തിനായി ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു."
നല്ല കാര്യം ഇത് വായിച്ച് ആര്‍ക്കാ സ്നതോഷം തോന്നുക? ചോരുന്ന ഖജനാവ്.

ബഷീർ said...

ഹജ്ജ്‌ കര്‍മ്മം ഒാരോ മുസ്ലിമിന്റെയും (കഴിവും സാഹചര്യവും ഒത്താല്‍ ) ബാധ്യതയാണ്`. അതിനു ഗവണ്‍മന്റ്‌ സഹായങ്ങള്‍ സ്വീകരിക്കുന്നതില്‍ തെറ്റുമില്ല. എന്നാല്‍ സര്‍ക്കാര്‍ ഖജനാവ്‌ അതിന്റെ പേരില്‍ അനാവശ്യമായി ദുരുപയോഗം ചെയ്യുന്നത്‌ തടയേണ്ടതുണ്ട്‌. ഈ വിവരങ്ങള്‍ ശരിയാണെങ്കില്‍

ബഷീർ said...

ഈ പോസ്റ്റിന്റെ തലക്കെട്ട്‌ ( ഹജ്ജ്‌ തീര്‍ത്ഥാടനം സര്‍ക്കാര്‍ ചിലവില്‍ ) ഇതിലെ വിവരങ്ങളോട്‌ നീതി പുലര്‍ത്തുന്നതാണോ. ഹജ്ജ്‌ തീര്‍ത്ഥാടനമാണോ (ഇവിടെ വിവരിച്ച രീതിയിലാണെങ്കില്‍ ) ഇത്‌ . ഒരിക്കലുമല്ല. ഹജ്ജിന്റെ മറവില്‍ ഉള്ള ടൂര്‍

അനില്‍@ബ്ലോഗ് // anil said...

:)

അങ്കിള്‍ said...

പ്രിയ ബഷീര്‍,

താങ്കള്‍ വായിച്ച് മനസ്സിലാക്കിയതില്‍ കുറച്ച് പിശകുണ്ട്.

ഹജ്ജ് സമയത്ത് സര്‍ക്കാര്‍തലത്തില്‍ നടത്തുന്ന ടൂര്‍ (സൌഹൃദ സന്ദര്‍ശനം) അനുവദനീയമാണ്, നിയമവിധേയമാണ്. ആ ടൂര്‍ നടത്തേണ്ടത് സര്‍ക്കാര്‍ തെരഞ്ഞെടുത്തയക്കുന്ന സൌഹൃദ സംഘത്തിലെ അംഗങ്ങളാണ്.മറ്റു രാജ്യങ്ങളും അങ്ങനെ ചെയ്യാറുണ്ട്. എന്നാല്‍ ആ ടൂറിന്റെ മറവില്‍ ഇവിടെ നടന്നതെന്തെന്നോ?. സൌഹൃദസംഘത്തിലെ അംഗങ്ങള്‍ അവരുടെ ഭാര്യയേയും മറ്റുകുടുമ്പാങ്ങംഗളേയും കൂട്ടി.എല്ലാ ചെലവും സര്‍ക്കാരിന്റെ തലയിലാക്കി. [എന്തായിരുന്നു ചെലവെന്ന് പോസ്റ്റ് നോക്കി മനസ്സിലാക്കു].

ഒരു സൌഹൃദ സമ്മേളനവും ചായസല്‍ക്കാരവും അവിടെ നടന്നു. അപ്പോഴാണറിയുന്നത് ഇന്‍ഡ്യയില്‍ നിന്നെത്തിയവരെല്ലാം തീര്‍ത്ഥാടനത്തിനു പോയിരിക്കുന്നുവെന്നു. വെറും മൂന്നു പേരേ ചായസല്‍ക്കാരത്തിനെത്താന്‍ കഴിഞ്ഞുള്ളുവെന്ന്‌.

അങ്ങനെവന്നപ്പോഴാണ് അവര്‍ക്ക് വേണ്ടി ചെലവാക്കിയതു മുഴുവന്‍ നിയമത്തിനും, ലക്ഷ്യത്തിനും അതീതമായതും സി.ഏ.ജി. തന്റെ റിപ്പോര്‍ട്ടിലുല്‍പ്പെടുത്തി നിയമസഭയെ അറിയിക്കേണ്ടി വന്നതും.

ഹജ്ജ് തിര്‍ത്ഥാടത്തിനുള്ള് ചെലവ് മുഴുവര്‍ സര്‍ക്കാര്‍ വഹിക്കണമെങ്കില്‍, ഇവരുടെ ചെലവാണോ വഹിക്കേണ്ടത്.?

ഇന്‍ഡ്യയിലെ മുഴുവന്‍ മുസ്ലിം ജനതയുടേയും ഹജ്ജ് ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതില്‍ എനിക്കെതിപ്പില്ല. പക്ഷേ, അതിനനുവദിക്കുന്ന നിയമം ആദ്യം ഉണ്ടാക്കണം. എന്നിട്ട ചെലവാക്കണം. അപ്പോള്‍ സി.ഏ.ജിക്കും ഇടപെടാന്‍ കഴിയില്ല.

ശ്രി.ബഷീറിനു സംഗതിയുടെ കിടപ്പ് എങ്ങനെയെന്ന് മനസ്സിലായിക്കാണുമല്ലോ?. ഇവിടെ ടൂറല്ല, ടുറിന്റെ മറവില്‍ നികുതിദായകരെ വഞ്ചിക്കുകയാണ് ചെയ്തത്.

ഇനിയും സംശയമുണ്ട്ങ്കില്‍ ചോദിച്ചോളു. വിവരാവകാശനിയമപ്രകാരം കിട്ടിയ വിവരം മുഴുവന്‍ എനിക്കിം രേഖപ്പെടുത്താന്‍ ഒരവസരം കിട്ടുമല്ലോ.

Manikandan said...

ഹജ്ജ് കർമ്മത്തിന്റെ ചിലവു സർക്കാർ വഹിക്കുന്നതിനെപ്പറ്റി സുപ്രീംകോടതിയിൽ ഇപ്പോൾ ഒരു കേസ് നടക്കുന്നുണ്ടല്ലോ. അതിൽ ഇത്തരം പ്രശ്നങ്ങളും പരിഗണനയ്ക്കു വരുമോ? ഈ വിവരങ്ങൾ അറിയിച്ചതിനു നന്ദി.

ബഷീർ said...

റ്റൂറിന്റെ മറവില്‍ ഹജ്ജ്‌ (?) എന്നാക്കീ മാറ്റിയിരിക്കുന്നു എന്റെ കമന്റ്‌.. :)

നന്ദി

krish | കൃഷ് said...

ഹജ്ജ് തീര്‍ത്ഥാടനം പുണ്യം. എന്നാല്‍ പിന്നെ സൌഹൃദസമ്മേളനത്തിന്റെ മറവില്‍ പരിവാരങ്ങളുമൊത്ത് സര്‍ക്കാര്‍ ചിലവില്‍ ഒന്ന് ഒപ്പിച്ചെടുത്താലെന്താന്ന് തോന്നിക്കാണും.

poor-me/പാവം-ഞാന്‍ said...

God will not accept such OSS hajj. then Tour on Govt cost ..for such people that can be made to Las vegas also! make no difference!

മുസാഫിര്‍ said...

ഈ സംഭവത്തിന് ഒരു നീതീകരണവും ഇല്ല.

Anonymous said...

ഇസ്ലാം മതം കയറ്റിഅയച്ചതിന്റെ പേരില്‍ സൌദിക്കു കിട്ടുന്ന വല്യവരുമാനമാണ് ഹജ്ജ് ടൂര്‍ വ്യവസായത്തിലൂടെ വര്‍ഷാവര്‍ഷം ലഭിക്കുന്നത്,ഇന്ത്യന്‍ വിമാനക്കമ്പനിക്കും ഇതിന്റെ വിഹിതം കിട്ടുന്നു. ഹജ്ജിനു പോകുന്നവരുടെ ക്വാട്ട വെട്ടിക്കുറച്ചു ഗവ്വണ്മെന്റ് ഹജ്ജിനു പോകുന്നവരെ നിരുത്സാഹപ്പെടുത്തുന്നതാ രാജ്യ നനമക്കു നല്ലത്.

Prasanna Raghavan said...

‘ഇന്‍ഡ്യയിലെ മുഴുവന്‍ മുസ്ലിം ജനതയുടേയും ഹജ്ജ് ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതില്‍ എനിക്കെതിപ്പില്ല. പക്ഷേ, അതിനനുവദിക്കുന്ന നിയമം ആദ്യം ഉണ്ടാക്കണം. എന്നിട്ട ചെലവാക്കണം. അപ്പോള്‍ സി.ഏ.ജിക്കും ഇടപെടാന്‍ കഴിയില്ല.‘

അങ്കിളേ ഈ നിയമം എന്നതുകൊണ്ട് അങ്കിള്‍ എന്താണ്‍് ഉദ്ദേശിക്കുന്നത് എന്നു മനസിലാകുന്നില്ല. എങ്കിലും എനിക്കറിയാവുന്നതു പറയട്ടെ. ഹജ് ആക്റ്റ് 1959 എന്നൊരു നിയമം അതിലേക്കു നിലവിലുണ്ട്. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ Mr. Goradia ഈ ആക്റ്റിനെ കോടതിയില്‍ ഈ വര്‍ഷം ചലഞ്ചു ചെയ്ഹതിനെക്കുറിച്ചു വായിക്കാം.

http://www.hindu.com/2008/07/30/stories/2008073055391400.htm

മിസ്റ്റര്‍ ഗൊരാദിയ ഈ ആക്റ്റ് ഇന്ത്യന്‍ കോണ്‍സ്റ്റിറ്റൂഷനെതിരാനെന്നു കാണിച്ചിരുന്നു.
‘Mr. Goradia said the assistance was unconstitutional and in violation of Articles 14, 15 and 27 of the Constitution.

കോടതി വിധി എന്തായി എന്നറിഞ്ഞുകൂടാ.

കൂടുതല്‍ വിവരങ്ങള്‍ എന്റെ പോസ്റ്റിന്റെ രണ്ടാം ഭാഗത്തില്‍ ഞാന്‍ ഉള്‍ക്കോള്ളിക്കുന്നുണ്ട്.

ഇന്ത്യന്‍ സെക്കുലറിസത്തിനെതിരാണ്‍് ഈ ആക്ട്. പക്ഷെ ആളുകള്‍ക്ക് ഇതിനേക്കുറിച്ചു കൂടുതല്‍ അറിവില്ല. സെക്കുലറിസത്തെക്കുറിച്ച് ഞാന്‍ എഴുതിയ പോസ്റ്റ് വായിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് താഴെ ലിങ്കു കൊടുക്കുന്നു.

http://holesindianconstitution.blogspot.com/

ഇവിടെ ഈ ലിങ്ക് ഇവിടെ ഇട്ടതിനു തൂ‍ക്കിക്കൊല്ലല്ലേ അങ്കിളേ. ആ ന്യായാധിപന്റെ ത്രാസ് കണ്ടപ്പൊള്‍ പേടിച്ചു പോയി.:)

സസ്നേഹം മാവേലികേരളം

അങ്കിള്‍ said...

പ്രീയ മാവേലി കേരളം,

സൌഹൃദ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍പ്രതിനിധികളെ പരസ്പരം അയക്കുന്നത് പല രാജ്യങ്ങളിലും സാധാരണമാണ്, അനുവദനിയമാണ്, അതിനുവേണ്ടിയുള്ള നിയമങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ആ നിയമത്തെ അനുസരിക്കാന്‍ നാം ബാധ്യസ്ഥരുമാണ്. എന്നാല്‍, ഏതെങ്കിലും ഒരു മതക്കാരുടെ തീര്‍ത്ഥാടനത്തിനു സര്‍ക്കാര്‍ചെലവില്‍ ആളുകളെ കുറ്റുമ്പസമേതം അയക്കുവാന്‍ ഒരു മതേതര രാജ്യവും നിയമമുണ്ടാക്കില്ല. ഇന്‍ഡ്യയും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. നിര്‍ബന്ധമാണെങ്കില്‍ (നമ്മുടെ സാമാജികര്‍ക്ക്) അവര്‍ നിയമമുണ്ടാക്കട്ടെ. നമുക്കനുസരിക്കാം. അതാണ്‍ ഞാനുദ്ദേശിച്ചത്. അങ്ങനെയൊരു നിയമമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് നന്നായറിയാവുന്നതുകൊണ്ടാണ് ഈ വളഞ്ഞവഴിയില്‍ കൂടി കാര്യം നേടുന്നത്.

ഇതിന്റെ ഭവിഷ്യത്ത് വളരെ വലുതായിരിക്കും. ഹജ്ജ് തീര്‍ത്ഥാടനത്തിനു വേണ്ടി പൊതു ഖജനാവില്‍ നിന്നും ഇത്തരത്തില്‍ കോടികള്‍ ചെലവിട്ടാല്‍, മറ്റു മതക്കാരും അതാവശ്യപ്പെട്ടാല്‍ എന്തായിരിക്കും സ്ഥിതി?

ഓ.ടോ: എന്റെ ആ പടം. നമ്മുടെ കാര്‍ട്ടൂണിസ്റ്റിന്റെ വിക്രിതിയാണത്. ഞാന്‍ വളരെ പാവപ്പെട്ട ഒരപ്പുപ്പന്‍ . മാകേരളത്തിന്റെ ബ്ലോഗ് എനിക്കിഷ്ടപ്പെട്ടതാണെന്ന് പ്രത്യേകം പറയേണ്ടല്ലോ.

അപ്പിക്കുട്ടി said...

ഇതിന്റെ ഭവിഷ്യത്ത് വളരെ വലുതായിരിക്കും. ഹജ്ജ് തീര്‍ത്ഥാടനത്തിനു വേണ്ടി പൊതു ഖജനാവില്‍ നിന്നും ഇത്തരത്തില്‍ കോടികള്‍ ചെലവിട്ടാല്‍, മറ്റു മതക്കാരും അതാവശ്യപ്പെട്ടാല്‍ എന്തായിരിക്കും സ്ഥിതി?
സര്‍ക്കാര്‍ ഖജനാവ്‌ ഹജ്ജ് ന്റെ പേരില്‍ അനാവശ്യമായി ദുരുപയോഗം ചെയ്യുന്നത്‌ തടയേണ്ടതുണ്ട്‌

Unknown said...
This comment has been removed by a blog administrator.
ചാണക്യന്‍ said...

ഹജ്ജിന് പോകാന്‍ താല്പര്യമുള്ളവര്‍ അത് സ്വന്തം ചെലവില്‍ നിര്‍വ്വഹിക്കണം..പൊതു ഖജനാവിലെ പണം അതിനു ചെലവഴിക്കാന്‍ പാടില്ല...സര്‍ക്കാര്‍ ഈ ഏര്‍പ്പാട് നിര്‍ത്തലാക്കണം...

അങ്കിളെ വൈകിയാണ് ഈ പോസ്റ്റ് കണ്ടത്...ആശംസകള്‍..

chithrakaran ചിത്രകാരന്‍ said...

മതകര്‍മ്മം നടത്താന്‍ പണം നല്‍കുന്ന സര്‍ക്കാര്‍ നടപടി സമൂഹത്തില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്ന ആത്മഹത്യാപരമായ നടപടിയാണെന്ന് വിളിച്ചുപറയാന്‍ തന്റേടമുള്ള രാഷ്ട്രീയക്കാര്‍ നമുക്കില്ലാതെ പോയത് കഷ്ടം തന്നെ.
മത പ്രീണനം രാജ്യത്തിന്റെ കടക്കില്വെട്ടുന്ന മഴുതന്നെ!!!

ഹരിശങ്കരനശോകൻ said...

ഞാ‍ന്‍ ശ്രീരാമസേനയില്‍ ചേരാന്‍ പോവ്വാ...അല്ലേ എന്നെ ശബരിഗിരി സര്‍ക്കാര്‍ ചെലവില്‍ കോണ്ടോണം...

Anonymous said...

Thanks for the data.